തൊടുപുഴ: പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ അമ്മ ഉൾപ്പെടെ രണ്ടു പേർകൂടി അറസ്റ്റിൽ. അമ്മയുടെ അറിവോടെയാണു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്നു പോലീസ് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് നാൽപ്പത്തിരണ്ടുരിയായ ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം രോഗാവസ്ഥയിലായതിനാൽ പോലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു പുറമെ ഒളമറ്റം വെള്ളാംതടത്തിൽ പ്രിയേഷ് എന്നു വിളിക്കുന്ന മാത്യു ജോണാ(39)ണു തൊടുപുഴ സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാൾ ഒന്നിലേറെ തവണ കുട്ടിയെ സ്വന്തം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി തൊടുപുഴ, ഒളമറ്റം എന്നിവിടങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ഇതോടെ അമ്മയുൾപ്പെടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എട്ട് പ്രതികളെയാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞിരിക്കുന്നത്. അതിലൊരാളായ മാത്യു ഒളിവിലായിരുന്നു. പോലീസ് തെരഞ്ഞുകൊണ്ടിരിക്കെ ഇന്നലെ പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി പോലീസ് എടുത്തിട്ടുണ്ട്. മൊഴിപ്രകാരം കൂടുതൽ പേർക്കു പീഡനത്തിൽ പങ്കുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്താണു പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു…
Read MoreDay: April 13, 2022
വാഹനങ്ങളുടെ ഗ്ലാസില്‍ ഫിലിം ഒട്ടിക്കാം! നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ച്; നിര്‍ദേശങ്ങള്‍ ഇങ്ങനെ…
കൊച്ചി: ചൂടിനെ ചെറുക്കാന്‍ വാഹനങ്ങളുടെ ഗ്ലാസില്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ച് ഫിലിം (ഗ്ലേസിംഗ് മെറ്റീരിയില്‍) ഒട്ടിക്കാന്‍ അനുമതി. കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമം 2020 ലെ ഏഴാം ഭേദഗതി പ്രകാരമാണു സണ്‍ കണ്ട്രോള് ഫിലിം എന്നറിയപ്പെടുന്ന പ്ലാസ്റ്റിക് ലെയര്‍ അഥവാ സേഫ്റ്റി ഗ്ലേസിംഗ് മെറ്റീരിയലിന്റെ ഉപയോഗത്തിന് നിയമപരമായി അനുമതിയായത്. ഭേദഗതിയിലെ ചട്ടം 100 പ്രകാരം വാഹനത്തിന്റെ മുന്നിലും പിന്നിലും 70 ശതമാനം ദൃശ്യതയുള്ള സണ്‍ കണ്ട്രോള് ഫിലിം ഉപയോഗിക്കാം. വശങ്ങളിലെ ഗ്ലാസുകളില്‍ അമ്പത് ശതമാനവും. ഗ്ലാസിനുള്ളില്‍ പ്ലാസ്റ്റിക് ലേയറുള്ള ടഫന്‍ഡ് ഗ്ലാസോ ലാമിനേറ്റഡ് ഗ്ലാസോ അനുവദനീയമാണ്. 2021 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍വന്ന നിയമഭേദഗതിയെക്കുറിച്ച് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് അറിയുന്നത് ഒരാഴ്ച മുമ്പു മാത്രമാണ്. വാഹന ഉടമകള്‍ക്കും പൊതുജനങ്ങള്‍ക്കും ആശയക്കുഴപ്പമോ അസൗകര്യമോ ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമ ഭേദഗതിയെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കാര്‍ ആക്സസറീസ് ഡീലേഴ്സ് ആന്‍ഡ്…
Read Moreമദ്യപിച്ച് വാഹനമോടിച്ച് റോഡിൽ യുവാക്കളുടെ അഭ്യാസപ്രകടനം; ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു, കാറിൽ ഇടിപ്പിച്ചപ്പോൾ പണിപാണി
വെമ്പായം : മദ്യ ലഹരിയിൽ യുവാക്കൾ ഓടിച്ച വാഹനം രണ്ടിടണ്ടങ്ങളിൽ അപകടമുണ്ടാക്കി. അപകടത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ പിരപ്പൻകോടുണ്ടായ അപകടത്തിൽ കാട്ടാക്കട തൂങ്ങാപാറ സ്വദേശികളായ അഭിലാഷ് ,ബിനു എന്നിവരെ അറസ്റ്റ് ചെയ്തു. പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങിയ വെഞ്ഞാറമൂട് സ്വദേശിയുടെ ഇരുചക്ര വാഹനം ഇടിച്ചു തെറിപ്പിച്ചു കൊണ്ടായിരുന്നു അഭിലാഷും ബിനുവും അപകടങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് വാഹനം നിർത്താതെ പോവുകയും എതിർ ദിശയിൽ നിന്നും വന്ന നിരവധി വാഹനങ്ങളെ അപകടപ്പെടുത്താൻ ശ്രമം നടന്നു. പാലവിള സെന്റ് ജോൺസ് കമ്യൂണിറ്റി സെന്ററിന് സമീപത്തുവച്ച് ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയിരുന്ന നെയ്യാറ്റിൻകര തൊഴുക്കൽ പള്ളിവിളാകത്തു വീട്ടിൽ മണികണ്ഠനും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൽ കൊണ്ടിടിപ്പിച്ചു. പിന്നീട് ഓടി രക്ഷപെടാൻ ശ്രമിച്ച ബിനുവിനെയും അഭിലാഷിനെയും നാട്ടുകാർ പിടികൂടി വെഞ്ഞാറമൂട് പോലീസിനു കൈമാറുകയായിരുന്നു.
Read Moreമൂന്നു വയസുകാരനെ കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകാനോ ? നിർണായക വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ മുത്തച്ഛനും അമ്മയുടെ സഹോദരിയും
പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസുകാരനെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ആസിയയെ ചോദ്യം ചെയ്യുന്നതിനിടയിൽ നിർണായക വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ മുത്തച്ഛനും അമ്മയുടെ സഹോദരിയും രംഗത്ത്. കൊലപാതകത്തിൽ ആസിയയ്ക്കു മാത്രമല്ല അവരുടെ സഹോദരിക്കും ഭർത്താവിനും പങ്കുണ്ടെന്ന ആരോപണവുമായിട്ടാണ് കുട്ടിയുടെ മുത്തച്ഛൻ ഇബ്രാഹിം രംഗത്തുവന്നത്. സമഗ്രമായ അന്വേഷണം നടത്തി എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ. മുഹമ്മദ് ഷാന്റെ കൊലപാതകത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് ആസിയയുടെ സഹോദരി ആജിറ മാധ്യമങ്ങളോടു പറഞ്ഞു. കുട്ടി മരിച്ചു കിടക്കുന്പോൾ ഒന്നുമറിയാത്ത പോലെ ആസിയ പെരുമാറി. കാമുകനൊപ്പം പോകാനാണ് ആസിയ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നതെന്നും ഇവർ ആരോപിച്ചു. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീർ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാനെ ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് സംഭവം കൊലപാതകമെന്നു തെളിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ശ്വാസം മുട്ടിയാണ്…
Read Moreതലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ; വീട്ടിലും പുറത്തും എപ്പോഴും എരിവുള്ള സുഗന്ധം
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാമ്പൂ തോട്ടങ്ങളുടെയും. ഗ്രാമ്പുവിനൊപ്പം ജാതിയും റബറും തെങ്ങും വാഴയുമെല്ലാം സമൃദ്ധമായി വിളയുന്ന കാര്‍ഷിക ഗ്രാമമാണു തലനാട്. കോട്ടയം ജില്ലയില്‍ പാലായോടു ചേര്‍ന്നാണു കിടപ്പ്. പുലര്കാലങ്ങളില് കോടമഞ്ഞില്‍ പുതച്ചു നല്ക്കുന്ന മലഞ്ചെരുവുകള്‍. വൈകുന്നേരങ്ങളില്‍ അന്തിസൂര്യന്റെ ചെങ്കതിര് പതിക്കുന്ന മലയോരങ്ങള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ അപൂര്‍വത വേണ്ടുവോളം. മലനാട്ടിലെ ഏതുവീടന്റെ തൊടിയിലും ഒരു ഗ്രാമ്പൂ മരമെങ്കിലും കാണും. ഡിസംബറായാല് ഏതു മുറ്റത്തും ഉണങ്ങാനിട്ടിരിക്കുന്ന ഗ്രാമ്പുവും. വീട്ടിലും പുറത്തും എപ്പോഴും എരിവുള്ള സുഗന്ധം. മെല്ലെ വീശുന്ന കാറ്റിനുമുണ്ട് ആ മണം. നല്ല ആയുസുണ്ട് ഗ്രാമ്പൂ മരങ്ങള്‍ക്ക്. 100 വര്‍ഷം വരെ പ്രായമുള്ള മരങ്ങളുണ്ടിവിടെ. 50 വര്‍ഷമുള്ളവ ധാരാളം. 15 അടി അകലത്തിലാണു തൈകള്‍ നടുന്നത്. ആദ്യം ചാണകപ്പൊടിയും എല്ലുപൊടിയുമിട്ടു കുഴി മൂടും.…
Read Moreഹാർദിക് നല്ല നായകനോ
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2022 സീസണിൽ ക്യാപ്റ്റൻസിയിലെത്തിയ താരമാണ് ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്റെ ഈ മുൻ താരം ഐപിഎല്ലിൽ പുതുതായി അവതരിപ്പിക്കപ്പെട്ട ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനാണ്. 15-ാം സീസണ് ഐപിഎല്ലിൽ നായക അരങ്ങേറ്റം നടത്തിയ ഹാർദിക് മാന്യനായ ഒരു ക്യാപ്റ്റനാണോ എന്നതാണ് ഇപ്പോൾ ചർച്ചാവിഷയം. കളത്തിൽ സഹതാരങ്ങളോട് പരിധിവിട്ട് കയർത്തു സംസാരിക്കുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് ഹാർദിക്കിന്റെ ശീലമായതായി വിമർശനം ഉയർന്നിട്ടുണ്ട്. സണ്‍റൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് ഹാർദിക്കിന്റെ ക്യാപ്റ്റൻസി തലക്കനം കളത്തിൽ കണ്ടത്. സഹതാരം മുഹമ്മദ് ഷമിക്കെതിരായ ഹാർദിക്കിന്റെ മോശം പെരുമാറ്റത്തിനെതിരേ കടുത്ത വിമർശനം ഉയരുന്നു. ഹാർദിക് പാണ്ഡ്യ രണ്ടാം സ്പെല്ലിനെത്തിയ 13-ാം ഓവറിലായിരുന്നു സംഭവം. ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് ആ ഓവറിൽ ഹാർദിക്കിനെ തുടർച്ചയായി രണ്ടു തവണ സിക്സറിന് പറത്തി. ഓവറിലെ അവസാന പന്ത്…
Read Moreസന്തോഷ് ട്രോഫി: ടീമുകൾ ഇന്നെത്തും
തിരുവനന്തപുരം/മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ടീമുകൾ ഇന്നെത്തിത്തുടങ്ങും. ഗ്രൂപ്പ് എയിലുള്ള പഞ്ചാബാണ് ആദ്യം എത്തുന്ന ടീം. ഇന്നു പുലർച്ചെ രണ്ടിനു കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുന്ന ടീമിനു മഞ്ചേരിയിലെ അവരുടെ താമസസ്ഥലത്ത് സ്വീകരണം നൽകും. രാവിലെ 7.30 ന് കോഴിക്കോട് എയർപോർട്ടിലെത്തുന്ന മണിപ്പൂരിനു സംഘാടക സമിതി സ്വീകരണമൊരുക്കും. എയർപോർട്ടിലെ സ്വീകരണത്തിനു ശേഷം ടീമിന് ഒരുക്കിയ താമസസ്ഥലത്തേക്കു കൊണ്ടുപോകും. ആതിഥേയരായ കേരളാ ടീമും ഇന്നു മലപ്പുറത്തെത്തും. കോഴിക്കോട്ട് പരിശീലനം നടത്തുന്ന കേരളത്തിന്റെ 20 അംഗ സംഘത്തെ ഇന്നു രാവിലെ പ്രഖ്യാപിക്കും. ടീം പ്രഖ്യാപനത്തിനു ശേഷം വൈകുന്നേരം നാലോടെ മഞ്ചേരിയിലെത്തും. മഞ്ചേരിയിലെ താമസസ്ഥലത്താണ് ആതിഥേയരായ കേരളത്തിനു സ്വീകരണം സംഘാടകസമിതി ഒരുക്കിയിട്ടുള്ളത്. അഞ്ചു ടീമുകളെ രണ്ടു ഗ്രൂപ്പായി തിരിച്ചാണു മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കേരളം എ ഗ്രൂപ്പിലാണ്. ഗ്രൂപ്പുഘട്ടത്തിൽ ഒരു ടീമിന് ആകെ നാലു മത്സരമുണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന…
Read Moreആഹ്ളാദപൂർവം വിഷു ആഘോഷിക്കാൻ രണ്ടുമാസത്തെ ക്ഷേമപെൻഷനുകൾ ഒന്നിച്ച് നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചു വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ചിലെ പെൻഷനൊപ്പം ഏപ്രിലിലെ പെൻഷനും നൽകും. വിഷു പ്രമാണിച്ചാണ് ഒരുമാസത്തെ പെൻഷൻ മുൻകൂട്ടി നൽകുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ക്ഷേമ പെൻഷൻ നൽകുന്നതിനായി 1,746 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രിൽ പതിനാലിനുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും. വിപണി കൂടുതൽ സജീവമാകാനും സാധാരണ ജനങ്ങൾക്ക് ആഹ്ളാദപൂർവം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Read Moreപത്മസരോവരം കയറാൻ ക്രൈംബ്രാഞ്ച്; കാവ്യാമാധവനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വീട്ടിലേക്ക് വരുന്നു; അനൂപിനും സുരാജിനും നോട്ടീസ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച വീട്ടിലെത്തി ചോദ്യംചെയ്യും. ആലുവ പോലീസ് ക്ലബില്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. നേരത്തെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാവ്യ ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കേസില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കും വിധം പുറത്തുവന്ന ശബ്ദസന്ദേശങ്ങളില് വ്യക്തത വരുത്തുകയാണ് ചോദ്യംചെയ്യലിന്റെ ലക്ഷ്യം. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെയും ബുധനാഴ്ച ചോദ്യം ചെയ്യും. രാവിലെ ആലുവ പോലീസ് ക്ലബില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്കി. സുരാജിന്റെയുള്‍പ്പെടെയുള്ള ശബ്ദരേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Read Moreമൂന്നു വയസുകാരനെ കൊലപ്പെടുത്തിയത് കഴുത്തിൽ കുരുക്കു മുറുക്കി; കാമുകനൊപ്പം അമ്മയ്ക്ക് പോകാൻ കുട്ടി തടസ്സമായി; ചിറ്റയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസുകാരനെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ആസിയയെ ചോദ്യം ചെയ്യുന്നതിനിടയിൽ നിർണായക വെളിപ്പെടുത്തലുകളുമായി കുട്ടിയുടെ മുത്തച്ഛനും അമ്മയുടെ സഹോദരിയും രംഗത്ത്. കൊലപാതകത്തിൽ ആസിയയ്ക്കു മാത്രമല്ല അവരുടെ സഹോദരിക്കും ഭർത്താവിനും പങ്കുണ്ടെന്ന ആരോപണവുമായിട്ടാണ് കുട്ടിയുടെ മുത്തച്ഛൻ ഇബ്രാഹിം രംഗത്തുവന്നത്. സമഗ്രമായ അന്വേഷണം നടത്തി എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ. മുഹമ്മദ് ഷാന്റെ കൊലപാതകത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് ആസിയയുടെ സഹോദരി ആജിറ മാധ്യമങ്ങളോടു പറഞ്ഞു. കുട്ടി മരിച്ചു കിടക്കുന്പോൾ ഒന്നുമറിയാത്ത പോലെ ആസിയ പെരുമാറി. കാമുകനൊപ്പം പോകാനാണ് ആസിയ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നതെന്നും ഇവർ ആരോപിച്ചു. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീർ മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷാനെ ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിലാണ് സംഭവം കൊലപാതകമെന്നു തെളിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ശ്വാസം മുട്ടിയാണ്…
Read More