പ്രണയം നടിച്ച ഗര്‍ഭിണിയാക്കി ! പിന്നീട് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി; പ്രമുഖ ബോളിവുഡ് സംവിധായകനെതിരേ വെളിപ്പെടുത്തലുമായി മന്ദന കരീമി ബോളിവുഡിനെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുമായി നടി മന്ദന കരീമി. ബോളിവുഡിലെ പ്രശസ്ത സംവിധായകനില്‍ നിന്നു ഗര്‍ഭിണിയായെന്നും ശേഷം നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമാണ് കങ്കണ റണൗട്ട് അവതാരകയായ റിയാലിറ്റി ഷോയില്‍ മന്ദന തുറന്നു പറഞ്ഞത്. ഒരുമിച്ച് ജീവിക്കാമെന്ന ഉറപ്പിലാണ് ഗര്‍ഭിണിയാകാന്‍ ഒരുങ്ങിയതെന്നും അവസാനം സംവിധായകന് ചതിക്കുകയുമായിരുന്നുവെന്നും താരം പറയുന്നു. മന്ദനയുടെ വാക്കുകള്‍ ഇങ്ങനെ…ആദ്യ പങ്കാളിയായ ഗൗരവ് ഗുപ്തയുമായി വേര്‍പിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി ബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകര്‍ന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തിയ ആളായിരുന്നു ആ സംവിധായകന്. പലരുടേയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നല്‍കാമെന്നും ഞങ്ങളിരുവരും ചേര്‍ന്ന് പദ്ധതിയിട്ടതാണ്. എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ…
Read MoreDay: April 13, 2022
പണിവരുന്നുണ്ട്..! കെ റെയിലിന്റെ പേരിൽ വീടിന് രണ്ടാംനില പണിയാൻ അനുമതിയില്ല; കെ റെയിൽ അനുമതി വേണമെന്ന് പഞ്ചാ. സെക്രട്ടറി
കോട്ടയം: കെ റെയിലിന്റെ പേരിൽ വീടിന് രണ്ടാംനില പണിയാൻ അനുമതിയില്ല. കോട്ടയം പനച്ചിക്കാടാണ് സംഭവം. കെ റെയിലിന്റെ അനുമതി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വീട് ബഫർ സോൺ പരിധിയിലാണെങ്കിൽ എൻഒസി നൽകണമെന്നും സെക്രട്ടറി അറിയിച്ചു. കെ റെയിലിനായി തഹസിൽദാർക്ക് പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നു. പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായാണ് ബഫര്‍സോണ്‍ മേഖലയുണ്ടാകുക. ബഫര്‍ സോണ്‍ മേഖലയായി തിരിക്കുന്ന പ്രദേശത്തിന് സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നുമാണ് കെ റെയില്‍ അധികൃതര്‍ പറയുന്നത്. കല്ലിടുന്ന പ്രദേശം മാത്രമാണ് സ്ഥലം ഏറ്റെടുക്കല്‍ പരിധിയില്‍ വരുന്നത്. ഈ സ്ഥലത്തിന് മാത്രമാകും നഷ്ടപരിഹാരം ലഭിക്കുക.
Read Moreപതിവ് തെറ്റിച്ച് വിലക്കയറ്റം അധികമില്ലാതെ വിഷുക്കാല പച്ചക്കറിവിപണി; ഞെട്ടിച്ച ചെറുനാരങ്ങ വില ഇപ്പോഴും ഉയർന്ന് തന്നെ
തൃശൂർ: ഈ വിഷുക്കാലത്തു വിലക്കയറ്റത്തിൽ കുറച്ചെങ്കിലും ആശ്വാസം നൽകുന്നതു പച്ചക്കറിവിപണിയാണ്. എല്ലാവർഷവും വിഷുവിനോടനുബന്ധിച്ചു പച്ചക്കറികൾക്കു വിലകൂടുക പതിവാണ്. ഇത്തവണ പയർവർഗങ്ങൾക്കു കുറച്ചു വില കൂടിയതൊഴിച്ചാൽ മറ്റു പച്ചക്കറികൾ കഴിഞ്ഞ ആഴ്ചത്തെ വിലയിൽതന്നെ ഉറച്ചുനിൽക്കുന്നു. നാടൻ പയർ 100, വെള്ളപ്പയർ 60, ബീൻസ് 60 എന്നിങ്ങനെയാണ് ഇന്നലത്തെ വില. കഴിഞ്ഞയാഴ്ച യഥാക്രമം 80, 50, 50 എന്നിങ്ങനെയായിരുന്നു. വെണ്ടയ്ക്കയ്ക്കു പത്തുരൂപ കൂടിയിട്ടുണ്ട്. വിഷുവിന് ഏറ്റവും ആവശ്യക്കാരേറുന്ന കണിവെള്ളരിക്കു 30 രൂപ മുതൽ 40 വരെയാണ് വില. കഴിഞ്ഞ ആഴ്ചത്തേതിലും വില കൂടിയിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വിലക്കുറവാണെന്നു കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ ആഴ്ച കുതിച്ചുയർന്ന ചെറുനാരങ്ങയുടെ വില 200-ൽതന്നെ നിൽക്കുന്നു. കറിമാന്പഴത്തിനു120 രൂപ വിലയുണ്ട്. വിഷുവിനു മാന്പഴ പുളിശേരിക്കും കണിവയ്ക്കാനും ചന്ദ്രക്കാരൻ മാന്പഴത്തിന് ആവശ്യക്കാരേറെയാണ്.
Read Moreവേണ്ടി വന്നാൽ പുലി പച്ചക്കറിയും വിൽക്കും…അയ്യന്തോൾ ദേശം പുലിക്കളിസംഘം കാർഷിക കൂട്ടായ്മയുടേയും അയ്യന്തോൾ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ അയ്യന്തോൾ സിവിൽ സ്റ്റേഷൻ പരിസരത്ത് അമർജവാൻ സ്മാരകത്തിനു സമീപം ആരംഭിച്ച നാട്ടുചന്തയിലെത്തിയ പുലിവേഷധാരി കണിവെള്ളരിയുമായി. – കെ.കെ. അർജുനൻ
Read Moreപരസ്പരം വേർപിരിയാൻ തീരുമാനിച്ചിട്ടും ബിരാജുവിന്റെ പകതീർന്നില്ല; അച്ഛന് മുന്നിൽ ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ ഭർത്താവിനു ജീവപര്യന്തം കഠിനതടവ്
ഇരിങ്ങാലക്കുട: ഭാര്യയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. ഒന്നാംപ്രതി ചെങ്ങാലൂർ കണ്ടുകടവ് പയ്യപ്പിള്ളി വീട്ടിൽ ബിരാജു (43)വിനെയാണു ജീവപര്യന്തം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയടയ്ക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം നാലുവർഷം കൂടി തടവുശിക്ഷ അനുഭവിക്കാനും ഉത്തരവായി. കൂടാതെ മരണപ്പെട്ട ജീതുവിന്റെ പിതാവിനു നഷ്ടപരിഹാരം നല്കാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്കു നിർദേശം നല്കി. 2018 ഏപ്രിൽ 29 നാണു സംഭവം. കോടശേരി കണ്ണോളി വീട്ടിൽ ജനാർദനൻ മകൾ ജീതുവും (32) ബിരാജുവും തമ്മിൽ വിവാഹിതരായതിനുശേഷം അഭിപ്രായഭിന്നതകളെതുടർന്ന് ഇരുവരും യോജിച്ച് ഇരിങ്ങാലക്കുട കുടുംബകോടതയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തിരുന്നു. പിന്നീട് ജീതു കുണ്ടുകടവിൽ കുടുംബശ്രീ മീറ്റിംഗിനു എത്തിച്ചേരുന്നുണ്ടെന്ന വിവരം അറിഞ്ഞ പ്രതി ചെങ്ങാലൂരിലുള്ള പന്പിൽനിന്നും പെട്രോൾ വാങ്ങി കുപ്പികളിലാക്കി ജീതു…
Read Moreസ്മൃതി ഇറാനി..! മോഡലിംഗ് മേഖലയിലുണ്ടായിരുന്ന സമയത്തെ തന്റെ സഹപ്രവർത്തകയെ കണ്ടുമുട്ടി; സന്തോഷം പങ്കിട്ട് നടി ശ്വേത മേനോൻ
മോഡലിംഗ് മേഖലയിലുണ്ടായിരുന്ന സമയത്തെ തന്റെ സഹപ്രവർത്തകയെ കണ്ടുമുട്ടിയ സന്തോഷം പങ്കിട്ട് നടി ശ്വേത മേനോൻ. ബിജെപി ദേശീയ ഉപാധ്യക്ഷയും മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമായ സ്മൃതി ഇറാനിക്കൊപ്പമുള്ള ചിത്രമാണ് ശ്വേത പങ്കുവച്ചത്. മുമ്പ് സീരിയൽതാരവും മോഡലുമായിരുന്നു സ്മൃതി ഇറാനി. സ്റ്റാർ ടിവിയിലെ പ്രശസ്തമായ ‘ക്യോംകി സാസ് ഭി കഭി ബഹു ഥീ’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായി. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. ശ്വേത മേനോൻ 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
Read Moreഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി ! ലൈംഗിക പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; മൂന്നു പേര് പിടിയില്‍…
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല ഇപ്പോള്‍ മൃഗങ്ങള്‍ക്കു പോലും രക്ഷയില്ലാത്ത സ്ഥിതിയാണ് നമ്മുടെ നാട്ടില്‍. മൃഗങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നും വന്ന അത്തരം ഒരു വാര്‍ത്ത അക്ഷരാര്‍ഥത്തില്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഉടുമ്പിനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റത്തിനു മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പട്ടിയെയും പശുവിനെയും ലൈംഗികമായി പീഡിപ്പിച്ച ആളുകളെ മുമ്പ് പിടികൂടിയിട്ടുണ്ടെങ്കിലും. ഉടുമ്പിനെ ലൈംഗികമായി ഉപയോഗിച്ച ആളുകളെ ആദ്യമായാണ് പിടികൂടുന്നത്. ലൈംഗികപീഡനത്തിനിരയായ ഉടുമ്പ് കൊല്ലപ്പെടുകയും ചെയ്തു എന്നതാണ് ഏറെ വേദനാജനകം.നിര്‍ഭയ കേസില്‍ മനുഷ്യനോടു ചെയ്തത് ഇവിടെ മൃഗത്തോടായി എന്നു മാത്രം. മഹാരാഷ്ട്രയിലെ കോലാപൂരിലെ സഹ്യാദ്രി കടുവാ സങ്കേതത്തിന്റെ ഉള്‍വനത്തിലാണ് ഇത്തരം ഒരു സംഭവം അരങ്ങേറിയത്. ഈ മൂന്നു പ്രതികള്‍ നാടന്‍ തോക്കുകളുമായി ഉള് വനത്തില്‍ പ്രവേശിച്ചത്തിനു ശേഷം ഉടുമ്പിനെ പിടിക്കുകയായിരുന്നു. മാര്‍ച്ച് 31 ന് തോക്കുമായി…
Read Moreകമ്പനിക്ക് ലഭിക്കുന്ന ലാഭം ജീവനക്കാർക്ക്! ജീവനക്കാർക്ക് 100 കാറുകൾ സമ്മാനിച്ച് ഐടി കമ്പനി; കയ്യടിച്ച് സോഷ്യൽ മീഡിയ; ചെലവാക്കിയത് 15 കോടി രൂപ
ജീവനക്കാർക്ക് 100 കാറുകൾ സമ്മാനിച്ച് ഐടി കന്പനി. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡിയാസ്2ഐടി എന്ന കമ്പനിയാണ് 100 ജീവനക്കാർക്ക് കാർ സമ്മാനമായി നൽകുന്നത്. 10 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കാണ് സമ്മാനം നൽകുന്നത്. മാരുതി സുസൂക്കിയുടെ കാറുകളാണ് നൽകിയത്. എസ് ക്രോസ് മുതൽ ബലേനോ വരെയുള്ള കാറുകളാണ് നൽകുന്നത്. കാറുകൾ സമ്മാനമല്ല, മറിച്ച് ജീവനക്കാർ തന്നെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണെന്നാണ് സ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദൻ പറഞ്ഞത്. കമ്പനിക്ക് ലഭിക്കുന്ന ലാഭം ജീവനക്കാർക്ക് നൽകുമെന്ന് ഏഴ്-എട്ട് വർഷങ്ങൾക്ക് മുൻപ് വാഗ്ദാനം ചെയ്തിരുന്നു. കാർ സമ്മാനമായി നൽകിയത് ആദ്യ പടി മാത്രമാണെന്നും ഇനിയും കൂടുതൽ സമ്മാനങ്ങൾ നൽകാനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്നും വിവേകാനന്ദൻ പറഞ്ഞു. ഐഫോൺ, സ്വർണ കോയിൻ എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ മുൻപും കമ്പനി നൽകിയിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. 15 കോടി രൂപയാണ് കാറുകൾ വാങ്ങുന്നതിനായി കന്പനി…
Read Moreബഹുനിലകെട്ടിടം തലസ്ഥാനത്തിന് നാണക്കേടാകുന്നു ; കെഎഫ് സിയുടെ കെട്ടിടം കൈയടക്കി സാമൂഹ്യവിരുദ്ധ സംഘം; ഭയത്തോടെ പ്രദേശവാസികൾ
സ്വന്തം ലേഖകൻതിരുവനന്തപുരം: ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ ആസാം സ്വദേശി തൂങ്ങിമരിച്ചു. പിഎംജിക്കു സമീപമുള്ള ആർബിഐ ക്വാർട്ടേഴ്സിൽ ശുചീകരണ തൊഴിലാളിയായ സൂരജ് ഉപാധ്യായ (27) നെയാണ് ഇന്നലെ രാവിലെ പത്തോടെ തൊട്ടടുത്തുള്ള ബഹുനില കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മ്യൂസിയം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അതേസമയം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികളായ രണ്ടുപേരെ പോലീസ് അനാവശ്യമായി കസ്റ്റഡിയിലെടുത്തതായി സ്ഥലവാസികൾ ആരോപിച്ചു. ഇവർക്കെതിരേ പെറ്റി കേസെടുത്തു വിട്ടയച്ചതായി മ്യൂസിയം പോലീസ് പറഞ്ഞു. പിഎംജിയിൽ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റ് സമുച്ചയത്തിലാണ് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജപ്തി നടപടിയിലൂടെയാണ് കെഎഫ്സി കെട്ടിയം കൈവശപ്പെടുത്തിയത്. രണ്ടു പതിറ്റാണ്ടോളമായി അനാശ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ കെട്ടിട സമുച്ചയമെന്ന് നാട്ടുകാർ പറയുന്നു. താമസ യോഗ്യമല്ലെങ്കിലും നിരവധിപേർ പകലും രാത്രിയിലുമായി ഈ ബഹുനില കെട്ടിടത്തിൽ വന്നുപോകുന്നുണ്ട്. നിരവധി തവണ പരാതിപ്പെട്ടിട്ടും പോലീസ് ഈ ഭാഗത്തേക്കു തിരിഞ്ഞു…
Read Moreകെ സ്വിഫ്റ്റ് വന്നപ്പോള്‍ റൂട്ട് നഷ്ടമായി! താന്‍ കൊണ്ടുനടന്ന ബസിനോട് വിടപറയേണ്ടിവന്ന കെഎസ്ആര്‍ടിസി ഡ്രൈവരുടെ യാത്രപറച്ചില്‍ ശ്രദ്ധ നേടുന്നു
താന്‍ കൊണ്ടുനടന്ന ബസിനോട് വിടപറയേണ്ടിവന്ന കെഎസ്ആര്‍ടിസി ഡ്രൈവരുടെ യാത്രപറച്ചില്‍ ശ്രദ്ധ നേടുകയാണ്. കേരള സര്‍ക്കാറിന്റെ പുതിയ കമ്പനിയായ കെ സ്വിഫ്റ്റ് വന്നപ്പോള്‍ റൂട്ട് നഷ്ടമായ ബസിനോടായിരുന്നു ഡ്രൈവര്‍ വൈകാരികമായി യാത്ര പറഞ്ഞത്. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നുംകുട്ടന്റെ ( സന്തോഷ് കെ. കെ) ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിലെ ഡ്രൈവറാണ് പാലക്കാട് ഡിപ്പോയിലെ ജീവനക്കാരനായ പൊന്നുംകുട്ടന്‍. വേളാങ്കണ്ണി റൂട്ട് കെഎസ്ആര്‍ടിസിയുടെ പുതിയ കെ സ്വിഫ്റ്റ് കമ്പനി ഏറ്റെടുത്തിരുന്നു. ഇതോടെ ഇവിടെ നിന്ന് മാറ്റേണ്ടിവന്ന ബസിനെ ചാരി തേങ്ങുകയാണ് പൊന്നുംകുട്ടന്‍. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടുകഴിഞ്ഞു. ദീര്‍ഘദൂര സര്‍വീസുകള്‍ ലാഭകരമായി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസിക്കു കീഴില്‍ സ്വിഫ്റ്റ് (സ്മാര്‍ട് വൈസ് ഇന്റഗ്രേറ്റഡ് ഫാസ്റ്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം) എന്ന കമ്പനി രൂപീകരിച്ചത്. ഇതു പ്രകാരം നിരവധി…
Read More