വീടിനോടു ചേര്‍ന്നുള്ള ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന പണം പതിവായി മോഷണം പോകുന്നതായി കണ്ടെത്തിയതോടെയാണ് പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള കല്‍ക്കരി വ്യാപാരി തന്റെ വീട്ടില്‍ ജൂലൈയില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. താക്കോല്‍ യഥാസ്ഥാനത്ത് ഉണ്ടെങ്കിലും മൂന്നുമാസത്തിലേറെയായി പണം കൃത്യമായി നഷ്ടപ്പെടുന്നത് വലിയ ആശങ്കയ്ക്കിടയാക്കി. പൂട്ട് പൊളിച്ചതിന്റെയോ ബലം പ്രയോഗിച്ച് തുറന്നതിന്റെയോ യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. കുടുംബാംഗങ്ങളോ വിശ്വസ്തരോ അല്ലാതെ ആരും തന്നെ ഓഫിസ് മുറിയില്‍ പ്രവേശിക്കാറുമില്ലായിരുന്നു. വ്യാഴാഴ്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചതോടെയാണ് മാസങ്ങളായി വ്യാപാരിയെ വട്ടം കറക്കുന്ന മോഷ്ടാവിനെ കുറിച്ചുള്ള ചിത്രം ലഭിച്ചത്. ഒപ്പം പുറത്തുവന്നതാവട്ടെ ഞെട്ടിപ്പിക്കുന്ന പീഡന വിവരവും. വീട്ടില്‍ അതിക്രമിച്ചു കടന്ന പ്രതി 15 വയസ്സ് മാത്രം പ്രായമുള്ള വ്യാപാരിയുടെ മകളുടെ മുറിയില്‍ പ്രവേശിക്കുന്നതു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി പതിഞ്ഞിരുന്നു. തന്റെ മകള്‍ തന്നെ മോഷ്ടാവിന് ഓഫിസ് മുറിയുടെ താക്കോല്‍ എടുത്തു നല്‍കുന്നത് സിസിടിവി ദൃശ്യങ്ങളില്‍…
Read MoreDay: August 13, 2022
കാട്ടാക്കടയിൽ യുവമോർച്ച നേതാവിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ടു; കത്തിനശിച്ചത് നാലുവാഹനങ്ങൾ
കാട്ടാക്കട : കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾക്ക് തീയിട്ടു. ഇന്നു പുലർച്ചെ പൂവച്ചൽ കൊണ്ണിയൂരിലാണ് സംഭവം. കൊണ്ണിയൂർ വത്സലഭവനിൽ സാബശിവന്റെ വീട്ടിലെ കാർപോർച്ചിൽ നിറുത്തിയിട്ടിരുന്ന കാറും ബൈക്കും രണ്ട് സ്കൂട്ടറുകളുമാണ് കത്തിനശിച്ചത്. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചു. ഇതിനു അൽപ്പം അകലെയായി ഒരു സ്കൂട്ടർ അപകടത്തിൽപ്പെട്ട നിലയിലും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസമായി കാണാതായ സ്കൂട്ടറാണ് കണ്ടെത്തിയത് എന്ന് പോലീസ് പറയുന്നു. രാവിലെ നാല് മണിയോടെയാണു സംഭവം.സമീപത്ത് കെട്ടിട നിർമാണത്തിനെത്തിയിരുന്ന തൊഴിലാളികൾ തീ കത്തുന്നതുകണ്ട് ബഹളം വച്ച് വീട്ടുകാരെ ഉണർത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിയെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതിനാൽ അഗ്നി വീട്ടിലേക്ക് പടർന്നില്ല. സാംബശിവന്റെ മകൻ സിദ്ധാർഥൻ യുവമോർച്ച നേതാവാണ്. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി. ഈ ഭാഗത്തുള്ള കഞ്ചാവ് ലോബികൾ ആണോ സംഭവത്തിനു പിന്നലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreജനിച്ചത് പാതിവളര്‍ച്ചയുള്ള കാലുകളും ഒരു കൈയ്യുമായി ! പക്ഷെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് അവള്‍ക്ക് അതൊന്നും ഒരു തടസ്സമായിരുന്നില്ല…
അനുയോജ്യമായവയുടെ അതിജീവനമാണ് ഈ പ്രകൃതിയില്‍ കാണാനാവുന്നത്. ശാരീരികമായ കുറവുകളെ മാനസിക ശക്തികൊണ്ട് അതിജീവിച്ച് ജീവിതവിജയം നേടുന്ന പലരെയും ഈ ലോകത്ത് കാണാം. അത്തരത്തിലൊരാളാണ് കനേഡിയന്‍ സ്വദേശിയായ ചാര്‍ലി റൂസോ. തന്റെ ശാരീരിക അവസ്ഥകളോടു പോരാടിയാണ് ഭിന്നശേഷിക്കാരിയായ ചാര്‍ലി തന്റെ ഇന്നത്തെ ജീവിതം സ്വന്തമാക്കിയത്. കൗമാരപ്രായത്തില്‍ അമ്മ നടത്തിയ ഗര്ഭച്ഛിദ്രശ്രമം പരാജയപ്പെട്ടതോടെയാണ് പാതി വളര്‍ച്ചയുള്ള കാലുകളും ഒരു കൈയും മാത്രമായി ചാര്‍ളി ജനിക്കുന്നത്. താന്‍ വൈകല്യത്തോടെയാണ് ജനിച്ചതെന്ന് 16 വയസുവരെ ചാര്‍ളി തിരിച്ചറിഞ്ഞിരുന്നില്ല. അവള് ഒരു സാധാരണ സ്കൂളിലാണ് പഠിച്ചത്. ”ഞാന്‍ ഒരു ഭിന്നശേഷിക്കാരിയാണെന്ന് 16 വയസ് വരെ ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. എന്റെ മാതാപിതാക്കള്‍ എന്നെ ഒരു സാധാരണ സ്കൂളില്‍ വിട്ടാണ് പഠിപ്പിച്ചത്. എനിക്ക് സാധാരണ സുഹൃത്തുക്കളും ഉണ്ടായിരുന്നു. എനിക്ക് അസ്വാഭാവികതകള്‍ ഒന്നും തന്നെ തോന്നിയില്ല. ആണ്‍കുട്ടികളുമായി ഡേറ്റിംഗ് ചെയ്യാന്‍ താല്പര്യം തോന്നിത്തുടങ്ങിയപ്പോള്‍ മാത്രമാണ് എന്റെ ശാരീകാവസ്ഥയെ ഞാന്‍…
Read Moreന്നാ തനിക്കിരിക്കട്ടെ ഒരുമെഡൽ..! മന്ത്രിയെ വട്ടം ചുറ്റിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. തിരുവനന്തപുരം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഗ്രേഡ് എസ് ഐ എസ്.എസ്.സാബുരാജനാണ് സസ്പെൻഷന് പിന്നാലെ മെഡലിന് അർഹനായത്. 261 പൊലീസുകാർക്കാണ് മുഖ്യമന്ത്രിയുടെ സേനാ മെഡൽ പ്രഖ്യാപിച്ചത്.മന്ത്രി പി. രാജീവന് പൈലറ്റ് പോയ എസ് ഐയെ ഇന്നലെയാണ് കമ്മീഷണർ സസ്പെൻസ് ചെയ്തത്. മന്ത്രിയുടെ എസ്കോര്‍ട്ട് വാഹനത്തിന്റെ റൂട്ട് മാറിയതുമായി ബന്ധപ്പെട്ടാണ് സസ്പെൻഷൻ. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ എസ്.എസ്.സാബുരാജൻ, സിപിഒ സുനിൽ എന്നിവരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്. പള്ളിച്ചൽ മുതൽ വെട്ട്റോഡ് വ സസ്പെൻഷൻ നടപടിക്കെതിരേ പോലീസ് സേനയില്‍ വ്യാപകമായ അമര്‍ഷമുയരുന്ന സാഹചര്യത്തിലാണ് മെഡൽ നേട്ടവും എത്തുന്നത്. മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടായെന്നാണ് സസ്പെൻഷൻ സംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവില്‍ വ്യക്തമാക്കിയത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് ഇന്നു…
Read Moreനെഞ്ചിലും കരളിലും മുഖത്തും കുത്തേറ്റു; സൽമാൻ റുഷ്ദി വെന്റിലേറ്ററിൽ; ആകെ 11 കുത്തുകളേറ്റുവെന്ന് റിപ്പോർട്ടുകൾ
ചൗട്ടാവ് (ന്യൂയോർക്ക്): കത്തിയാക്രമണത്തിൽ പരിക്കേറ്റ ബുക്കർ പുരസ്കാര ജേതാവായ പ്രശസ്ത സാഹിത്യകാരൻ സൽമാൻ റുഷ്ദി അതീവ ഗുരുതരാവസ്ഥയിൽ. നെഞ്ചിലും കരളിലും മുഖത്തും കുത്തേറ്റ റുഷ്ദി പെൻസിൽവാനിയയിലെ എറിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന് സംസാരിക്കാനാവുന്നില്ലെന്നും ആശുപത്രിയിൽനിന്നും നല്ല വാർത്തയല്ലയുള്ളതെന്നും റുഷ്ദിയുടെ ഏജന്റ് അറിയിച്ചു. റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൈ ഞരമ്പുകൾ മുറിഞ്ഞു. കരളിനും കുത്തേറ്റിട്ടുണ്ടെന്നും ഏജന്റ് ആൻഡ്രൂ വൈലി പറഞ്ഞു. റുഷ്ദിയുടെ കഴുത്തിലും വയറിലും കുത്തേറ്റു. ആകെ 11 കുത്തുകളേറ്റുവെന്നാണ് റിപ്പോർട്ടുകൾ.ന്യൂയോർക്കിലെ ചൗട്ടാവിൽ പ്രഭാഷണത്തിനിടെയാണ് റുഷ്ദിക്ക് കുത്തേറ്റത്. സ്റ്റേജിൽ കടന്നുകയറിയ അക്രമി എഴുപത്തിയഞ്ചുകാരനായ റഷ്ദിയെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ന്യൂജഴ്സി ഫെയർവ്യൂ സ്വദേശി ഹാദി മതർ (24) ആണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് പിടികൂടി. കഴുത്തിൽ രണ്ടുതവണ കുത്തേറ്റ റുഷ്ദി നിലത്തുവീണു. ഉടൻ കാണികൾ താങ്ങിയെടുത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.ആക്രമണത്തിൽ റുഷ്ദിക്കൊപ്പം സ്റ്റേജിലുണ്ടായിരുന്ന അഭിമുഖം നടത്തിയ ഹെൻറി…
Read Moreപ്രണയിച്ചു വിവാഹം കഴിച്ചു; രണ്ടുവർഷത്തിനിടെ മറ്റൊരു സ്ത്രീയുമായി ബന്ധം; ഒപ്പം പ്രവീണിന് ഭാര്യയെ സംശയവും; മൂന്നാറിലെ പത്തൊമ്പതുകാരിയുടെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം
മൂന്നാർ: യുവതിയായ ഭാര്യ വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൂന്നാർ പെരിയവര എസ്റ്റേറ്റിലെ പ്രവീണ്‍കുമാറി (24) നെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 16നാണ് പ്രവീണ്‍കുമാറിന്റെ ഭാര്യ ശ്രീജ(19)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങൾ മൂലം ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രവീണ്‍കുമാറിന്റെ മാനസിക, ശാരീരിക പീഡനം മൂലമാണ് ശ്രീജ ജീവനൊടുക്കിയതെന്നു കണ്ടെത്തിയത്. വിവാഹത്തിനുശേഷം ഇയാൾ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടാക്കിയതിനെ ഭാര്യ എതിർത്തതോടെയാണ് ഉപദ്രവം തുടങ്ങിയതെന്നു പോലീസ് പറയുന്നു. രണ്ടു വർഷം മുന്‍പാണ് പ്രവീണ്‍കുമാറുമായി ശ്രീജ പ്രണയത്തിലായി വിവാഹം കഴിച്ചത്. ഭാര്യയെ സംശയിച്ചിരുന്ന പ്രവീണിന്റെ മനോഭാവംമൂലം യുവതി മാനസിക പീഡനം അനുഭവിച്ചു വരികയായിരുന്നുവെന്നും പറയുന്നു. മൂന്നാർ എസ്എച്ച്ഒ മനേഷ് കെ. പൗലോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.
Read Moreദേശീയപതാകയെ നെഞ്ചോടുചേർത്ത പോരാട്ടം; ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി എല്ലാവരും ദേശീയ പതായ ഉയർത്തുമ്പോൾ എബി ജെ. ജോസിന് ആഹ്ളാദ നിമിഷം
പാലാ: സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ദേശീയപതാക ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി രാജ്യത്തെ എല്ലാ വീടുകളിലും ഉയർത്തുന്പോൾ പാലാ സ്വദേശി എബി ജെ. ജോസിനും ആഹ്ലാദ നിമിഷമാണ്. കാൽ നൂറ്റാണ്ടിലേറെയായി ദേശീയപതാകയുടെ മഹത്വം ഉയർത്താൻ പോരാട്ടത്തിലാണ് മഹാത്മാഗാന്ധി ഫൗണ്ടേഷൻ ചെയർമാൻകൂടിയായ എബി. അഭിഭാഷകനല്ലെങ്കിലും ഈ പോരാട്ടത്തിനിടയിൽ കേരള ഹൈക്കോടതിയിൽ വാദിച്ച ചരിത്രവും എബിക്കു സ്വന്തം. 1999ൽ ആയിരുന്നു ആ സംഭവം. വിവിധ സ്ഥലങ്ങളിൽ നിയമവിരുദ്ധമായും അവഹേളനപരമായും ദേശീയപതാക ഉപയോഗിക്കുന്നത് എബിയുടെ ശ്രദ്ധയിൽപ്പെട്ടു. ഇവയെല്ലാം ശേഖരിച്ചു. തുടർന്നു നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു 1999ൽ കേരള ഹൈക്കോടതിക്കു കത്തയച്ചു. അന്നത്തെ ചീഫ് ജസ്റ്റീസ് ആയിരുന്ന ജസ്റ്റീസ് എ.ആർ. ലക്ഷ്മണൻ കത്ത് റിട്ട് ഹർജിയായി പരിഗണിച്ചു. തുടർന്നു ജസ്റ്റീസ് കെ. രാധാകൃഷ്ണന്റെ ബഞ്ചിനു കൈമാറി. ചേംബറിനടുത്ത് എത്തിയപ്പോൾ ആരാണെന്നു ജഡ്ജി ചോദിച്ചു. താനാണ് പരാതി അയച്ചതെന്നും കൂടുതൽ തെളിവുകൾ ഉണ്ടെന്നു പറഞ്ഞു ഫയൽ…
Read Moreപണം കടമായി നൽകിയില്ല; വീട്ട് ജോലിക്കെത്തിയ അയൽ വാസി അധ്യാപികയുടെ വീട്ടിൽനിന്ന് മൂന്നു ലക്ഷം രൂപ മോഷ്ടിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ
പൊൻകുന്നം: റിട്ടയേർഡ് അധ്യാപികയുടെ വീട്ടിൽനിന്നു മൂന്നുലക്ഷം രൂപ മോഷ്ടിച്ച കേസിൽ കൂലിപ്പണിക്കു പതിവായി എത്തിയിരുന്ന അയൽവാസി അറസ്റ്റിൽ. ചിറക്കടവ് പറപ്പള്ളിത്താഴെ കുഴിമറ്റത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കെ.ആർ. രാജേഷി (രാജൻ-53)നെയാണു പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ചിറക്കടവ് മണക്കാട്ട് അന്പലത്തിന് സമീപം പോറട്ടൂർ ചെല്ലമ്മയുടെ വീട്ടിലാണ് മോഷണം നടത്തിയത്. 84കാരിയായ ഇവർ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ കിടപ്പുമുറിയിൽ ബക്കറ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന പണമാണ് രാജേഷ് മോഷ്ടിച്ചത്. ഇയാൾ പതിവായി ചെല്ലമ്മയുടെ പക്കൽനിന്നു പണം കടം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പണം ചോദിച്ചപ്പോൾ നൽകിയില്ല. ഇതേത്തുടർന്നാണു പണം സൂക്ഷിക്കുന്നത് ബക്കറ്റിലാണെന്ന് ബോധ്യമുള്ള ഇയാൾ മുറിയിൽ കയറി കൈക്കലാക്കിയത്. ഇയാൾ ഏറെ നേരം വീട്ടിനുള്ളിൽ ഇരിക്കുകയും ചെല്ലമ്മ അടുക്കളയിലേക്കു പോയ തക്കം നോക്കി പണമെടുത്ത് ഓടുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ചെല്ലമ്മ പൊൻകുന്നം പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്. വിരലടയാള വിദഗ്ധർ തെളിവു…
Read Moreവി.ഡി. സതീശന്റെ പ്രവർത്തനം പിണറായി സർക്കാരിലെ മന്ത്രിയെപ്പോലെ; സംസ്ഥാന സർക്കാരിന്റേത് മുസ്ലിം തീവ്രവാദികളുടെ ഭീഷണിക്കു മുമ്പിൽ കീഴടങ്ങുന്ന നയമെന്ന് കെ.സുരേന്ദ്രൻ
കോട്ടയം: പിണറായി സർക്കാരിലെ മന്ത്രിയെപ്പോലെയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രവർത്തനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്തെ അഴിമതികളെക്കുറിച്ചുള്ള അന്വേഷണങ്ങളെ പ്രതിപക്ഷത്തിന്റെ സഹായത്തോടെ അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നത്. തോമസ് ഐസക്കിനെതിരേ ഇഡി അന്വേഷണം വേണ്ടെന്നാണു പ്രതിപക്ഷ നേതാവിന്റെ നിലപാട്. വി.ഡി. സതീശന്റെ പിണറായി അനുകൂല നിലപാടുതന്നെയാണോ കോണ്‍ഗ്രസിനുമുള്ളതെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കണം. പുറത്തുനിന്നു പണം വരുന്ന സംഭവങ്ങളിൽ അന്വേഷണം വരുന്പോൾ വി.ഡി. സതീശൻ വേവലാതിപ്പെടുകയാണ്. മുസ്ലിം തീവ്രവാദികളുടെ ഭീഷണിക്കു മുന്പിൽ കീഴടങ്ങുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേത്. ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് ശ്രീകൃഷ്ണനെക്കുറിച്ചു പറഞ്ഞ കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് എന്ത് തെറ്റാണു ചെയ്തത്്? ഒരു വിഭാഗത്തെ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Read Moreജനങ്ങളെ കാണാൻ പോകുമ്പോൾ കുറഞ്ഞത് ഇന്നോവ ക്രിസ്റ്റോയെങ്കിലും വേണ്ടേ ! മന്ത്രിമാർക്ക് സഞ്ചരിക്കാൻ 10 പുതിയ കാറുകൾ വാങ്ങുന്നു; പഴയവയ്ക്ക് സൗകര്യകുറവെന്ന് മന്ത്രിമാർ
തിരുവനന്തപുരം: മന്ത്രിമാർക്ക് സഞ്ചരിക്കാൻ 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വാഹനങ്ങൾ വാങ്ങാനായി ടൂറിസം വകുപ്പ് 3,22,20,000 രൂപ അനുവദിച്ച് ഉത്തരവിറക്കി. പുതിയവ വാങ്ങുന്പാൾ നിലവിൽ ഉപയോഗിക്കുന്ന കാറുകൾ തിരികെ ഏൽപ്പിക്കണമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന്റെ ഞെരുങ്ങിയ സാന്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയ ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് പുതിയ നീക്കം. നേരത്തെ അഞ്ച് പുതിയ കാറുകൾ വാങ്ങാനുള്ള സർക്കാർ തീരുമാനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. നിലവിലെ വാഹനങ്ങൾക്ക് സൗകര്യങ്ങൾ കുറവാണെന്ന വാദം ഉയർത്തി മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെയാണ് പുത്തൻ ആഡംബര കാറുകൾ വാങ്ങുന്നത്.
Read More