പതിവായി നിന്ന് പണം പോകുന്നു ! സിസിടിവിയില്‍ തെളിഞ്ഞത് മോഷ്ടാവിന് താക്കോല്‍ നല്‍കുന്ന 15കാരി മകള്‍; വെളിപ്പെട്ടത് ലൈംഗികചൂഷണം…

വീടിനോടു ചേര്‍ന്നുള്ള ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന പണം പതിവായി മോഷണം പോകുന്നതായി കണ്ടെത്തിയതോടെയാണ് പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള കല്‍ക്കരി വ്യാപാരി തന്റെ വീട്ടില്‍ ജൂലൈയില്‍ സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

താക്കോല്‍ യഥാസ്ഥാനത്ത് ഉണ്ടെങ്കിലും മൂന്നുമാസത്തിലേറെയായി പണം കൃത്യമായി നഷ്ടപ്പെടുന്നത് വലിയ ആശങ്കയ്ക്കിടയാക്കി.

പൂട്ട് പൊളിച്ചതിന്റെയോ ബലം പ്രയോഗിച്ച് തുറന്നതിന്റെയോ യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു.

കുടുംബാംഗങ്ങളോ വിശ്വസ്തരോ അല്ലാതെ ആരും തന്നെ ഓഫിസ് മുറിയില്‍ പ്രവേശിക്കാറുമില്ലായിരുന്നു.

വ്യാഴാഴ്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചതോടെയാണ് മാസങ്ങളായി വ്യാപാരിയെ വട്ടം കറക്കുന്ന മോഷ്ടാവിനെ കുറിച്ചുള്ള ചിത്രം ലഭിച്ചത്.

ഒപ്പം പുറത്തുവന്നതാവട്ടെ ഞെട്ടിപ്പിക്കുന്ന പീഡന വിവരവും. വീട്ടില്‍ അതിക്രമിച്ചു കടന്ന പ്രതി 15 വയസ്സ് മാത്രം പ്രായമുള്ള വ്യാപാരിയുടെ മകളുടെ മുറിയില്‍ പ്രവേശിക്കുന്നതു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി പതിഞ്ഞിരുന്നു.

തന്റെ മകള്‍ തന്നെ മോഷ്ടാവിന് ഓഫിസ് മുറിയുടെ താക്കോല്‍ എടുത്തു നല്‍കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ട വ്യാപാരി മകളെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്തായത്.

സമൂഹമാധ്യമത്തിലൂടെയാണ് വ്യാപാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ പ്രതിയായ കൗമാരക്കാരനെ പരിചയപ്പെടുന്നത്.

പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ ഹോട്ടല്‍മുറികളിലും മറ്റിടങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും നഗ്‌ന ചിത്രങ്ങള്‍ പുറത്തു വിടുമെന്നും പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.

മൂന്നു മാസത്തിലേറെയായി പലതവണ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും ഓഫീസ് മുറിയുടെ താക്കോല്‍ മകളില്‍ നിന്ന് കൈക്കലാക്കി പണം കവര്‍ന്നെന്നും വ്യാപാരി നല്‍കിയ പരാതിയില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പ്രതിയുമായും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലില്‍ വച്ചാണ് പ്രതിയെ ആദ്യമായി നേരില്‍ കണ്ടതെന്നും അവിടെ വച്ചു തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

നിരന്തരം പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ആണ് പ്രതിയെന്നു മനസ്സിലാക്കുന്നതായും പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയതായും പോലീസ് അറിയിച്ചു.

Related posts

Leave a Comment