നിന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ഞാന്‍ ആഗ്രഹിക്കുന്നു…എനിക്കത് ആസ്വദിക്കണം ! ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി

ഹിന്ദി ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ നടിയാണ് സുര്‍വീണ്‍ ചൗള. കന്നട, തെലുങ്ക്, പഞ്ചാബി, ഹിന്ദി ചിത്രങ്ങളില്‍ എല്ലാം സുര്‍വീണ്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറയുകയാണവര്‍.

മുമ്പ് കൊടുത്ത ഒരു അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഹിന്ദി ടെലിവിഷന്‍ സീരയലുകളിലൂടെ ആണ് സുര്‍വീണ്‍ അഭിനയ രംഗത്തെ എത്തുന്നത്.

ആദ്യമൊക്കെ കുഴപ്പമൊന്നും ഇല്ലാതെ നല്ല രീതിയില്‍ മുന്നോട്ട് പൊയെങ്കിലും പിന്നീട് തനിക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നെന്ന് സുര്‍വീണ്‍ പറയുന്നു.

മൂന്ന് തവണയാണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നതെന്നും അതും സൗത്തിലേക്ക് വന്നതിന് ശേഷമായിരുന്നു രണ്ടനുഭവങ്ങളെന്നും താരം പറയുന്നുണ്ട്.

തന്റെ ശരീരത്തിലെ ഓരോ ഇഞ്ചും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പ്രമുഖ സംവിധായകനെ കുറിച്ച് വെളിപ്പെടുത്തിയ സുര്‍വീണ്‍ പിന്നീട് ദക്ഷിണേന്ത്യയിലെ പ്രശസ്തനായ, ദേശീയ പുരസ്‌കാര ജേതാവായ ഒരു സംവിധായകനും തന്നെ മോശമായി സമീപിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഹിന്ദി സിനിമയില്‍ നിന്ന് അടുത്തിടെയാണ് തനിക്ക് മോശമായ അനുഭവം ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി.

അയാള്‍ക്ക് തന്റെ ശരീരഭാഗങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞുവെന്നും എന്നാല്‍ അതില്‍ നിന്നെല്ലാം പുറത്തു കടക്കുവാന്‍ തനിക്ക് സാധിച്ചത് ആത്മവിശ്വാസം കൊണ്ടാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

ബോളിവുഡില്‍ നിന്നും ഒരു സംവിധായകന്‍ തന്റെ ക്ലീവേജ് കാണണമെന്ന് ആവശ്യപ്പെട്ടതായി നടി പറയുന്നു.

നടിയുടെ വാക്കുകള്‍ ഇങ്ങനെ… അയാള്‍ക്ക് എന്റെ ക്ലീവേജ് കാണണമായിരുന്നു മറ്റൊരു സംവിധായകന് എന്റെ തുടകള്‍ എങ്ങനെ ആണെന്നായിരുന്നു അറിയേണ്ടത്.

ഒരു സംവിധായകന്‍ എന്നോട് പറഞ്ഞത് നിന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും ഞാനാഗ്രഹിക്കുന്നുവെന്നാണ്.

അയാളില്‍ നിന്ന് അത്തരമൊരു സമീപനം നേരിട്ടപ്പോഴെ കുറച്ച് ജാഗ്രത പുലര്‍ത്താനായി. പതുക്കെ അയാളുടെ സ്വാധീന മേഖലയില്‍ നിന്ന് മോചിതയായി എന്നും സുര്‍വീണ്‍ ചൗള പറയുന്നു.

തെന്നിന്ത്യയിലെ ഒരു ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും നടി പറയുന്നു.

ഔദ്യോഗികം ആല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി അയാള്‍ തന്നെ മുംബൈയിലേക്ക് ക്ഷണിച്ചു. പിന്നീട് അയാളുടെ ഫോണ്‍ കോള്‍ എടുക്കാതെയിരിക്കുകയാണ് ചെയ്തതെന്നും നടി പറയുന്നു. ആ സംവിധായകന് ഒപ്പമുളള സിനിമയും പിന്നീട് നടന്നില്ല.

തന്റെ ശരീരത്തിന്റെ അളവുകള്‍ എല്ലാം അറിയണം എന്നായിരുന്നു മറ്റൊരു തെന്നിന്ത്യന്‍ സംവിധായകന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് തന്റെ നിലപാട് വ്യക്തമാക്കുകയും അവരുടെ സിനിമയില്‍ അഭിനയിക്കാതെ പോരുകയും ആയിരുന്നുവെന്നും നടി പറയുന്നു.

Related posts

Leave a Comment