ആശുപത്രിയില്‍ കിടക്കയ്ക്ക് ക്ഷാമം; കോവിഡ് ബാധിച്ച കുഞ്ഞുമായി പറന്നത് 150 മൈല്‍

ഹൂസ്റ്റന്‍: കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ഹൂസ്റ്റന്‍ ആശുപത്രിയില്‍ കിടക്കയ്ക്കു ക്ഷാമമായതിനാല്‍ 11 മാസം പ്രായമുള്ള കോവിഡ് ബാധിച്ച കുട്ടിയെ ടെമ്പിളിലുള്ള ആശുപത്രിയില്‍ ചികിത്സക്കായി ഹെലികോപ്റ്ററില്‍ കൊണ്ടുപോകേണ്ടി വന്നു. 150 മൈലാണ് ടെംപിളിലേക്കുള്ള ആശുപത്രിയിലേക്ക് ഹെലികോപ്റ്റര്‍ പറന്നത്.

ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് സൗഖ്യം ലഭിച്ചതായി ബെയ്ലര്‍ സ്‌കോട്ട് ആന്റ് വൈറ്റ് മെക്ലയന്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്റര്‍ (ടെമ്പിള്‍) ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡൊമിനിക്ക് ലൂസിയ അറിയിച്ചു.

വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിക്ക് ഇപ്പോള്‍ ബ്രീത്തിംഗ് മെഷീന്റെ ആവശ്യമില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

പതിനൊന്നു മാസമുള്ള എവ അമിറ റിവറ എന്ന കുട്ടിക്ക് കോവിഡ് പോസിറ്റിവാണെന്ന് ഹാരിസ് ഹെല്‍ത്ത് സിസ്റ്റം വക്താവ് അമാന്റാ കോള്‍വെ പറഞ്ഞു.

ആദ്യമായി കുട്ടിയെ കൊണ്ടുപോയത് ലിന്‍ഡര്‍ ബി. ജോണ്‍സന്‍ ഹോസ്പിറ്റലിലാണ്. എന്നാല്‍ അവിടെ ഇന്‍ക്യുബേറ്റ് ചെയ്യുന്നതിനുള്ള (കുട്ടികള്‍ക്ക്) സൗകര്യമില്ലാത്തതിനാലാണ് സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ കിടക്ക ഇല്ലാത്തിനാലാണ് കുട്ടിയെ ടെംപിളിലേക്ക് കൊണ്ടുപോകേണ്ടി വന്നതെന്നും അധികൃതര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts

Leave a Comment