കാർ തീപിടിച്ചു പൊട്ടിത്തെറിച്ച് യുവാവിനു ദാരുണാന്ത്യം; വീട്ടുമുറ്റത്തെ  സംഭവം കണ്ട് നടുങ്ങി സഹോദരൻ

മാവേലിക്കര: കണ്ടിയൂരിൽ ഓടിക്കുന്നതിനിടെ കാർ തീപിടിച്ചു പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു. മാവേലിക്കര ഐ കെയർ കംപ്യൂട്ടർ ഉടമ മാവേലിക്കര പുളിമൂട് ജ്യോതിവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റുംകാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ-35) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 12.45 നായിരുന്നു സംഭവം.

പന്തളത്ത് കംപ്യൂട്ടർ സർവീസിനുശേഷം കാർ തിരികെക്കൊണ്ടു വന്നു വീട്ടിലേക്ക് കയറ്റവേ കാറിൽനിന്നു തീയും പുകയും ഉയരുകയായിരുന്നു. കൃഷ്ണ പ്രകാശ് മാത്രമാണ് കാറിലുണ്ടായിരുന്നത്.

ഒപ്പം താമസിക്കുന്ന സഹോദരൻ ശിവപ്രകാശ് ഓടിയെത്തി കാറിന്‍റെ ഡോർ തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അതിനിടെ വലിയ ശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചു. കാറിൽനിന്നു പുറത്തിറങ്ങാൻ കഴിയാതിരുന്ന കൃഷ്ണ പ്രകാശ് ദാരുണമായി വെന്തു മരിച്ചു.

മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണു തീകെടുത്തിയത്. ആലപ്പുഴയിൽനിന്നു ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരിച്ച കൃഷ്ണ പ്രകാശ് അവിവാഹിതനാണ്. അമ്മ രതി, സഹോദരി കാർത്തിക, അച്ഛൻ പരേതനായ കെ. തങ്കപ്പൻ പിള്ള.

Related posts

Leave a Comment