ഓൺലൈൻ ജോലി വാഗ്ദാനം; യുവതിയുടെ പണം നഷ്ടമായി

ഓൺലെെൻ തട്ടിപ്പുകളിൽ പലരും അകപ്പെടുന്ന വാർത്തകൾ ദിവസവും നമ്മൾ കേൾക്കാറുള്ളതാണ്. എങ്കിൽ പോലും വീണ്ടും  തട്ടിപ്പിന്‍റെ വലയിൽ ചെന്ന് അകപ്പെടാറുണ്ട്.  അത്തരത്തിലൊരു തട്ടിപ്പാണ് തളിപറമ്പിൽ നടന്നത്. ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി തരാമെന്ന് പറഞ്ഞ് യുവതിയെ  വിശ്വസിപ്പിച്ച് 1,37,000 രൂപ തട്ടിയെടുത്തത്. യുവതിയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പട്ടുവം പറപ്പൂലിലെ ആര്യശ്രീയുടെ പണമാണ് നഷ്ടമായത്. പ്രതിദിനം 2000 മുതല്‍ 20,000 രൂപവരെ വരുമാനം ലഭിക്കുമെന്ന് ഓണ്‍ലൈനില്‍ ലഭിച്ച അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ എട്ട് മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ ആര്യശ്രീയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് വഴി പല തവണകളിലായി ഓൺലൈൻ തട്ടിപ്പുകാർ പണം തട്ടിയെടുക്കുകയായിരുന്നു.

Read More

ഇന്ന് നബിദിനം

പ്രവാചകന്‍റെ ജന്മദിനമായ ഇന്ന് ഇസ്ലാം മത വിശ്വാസികൾ നബിദിനമായി ആഘോഷിക്കും. പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1492ആം ജന്മദിനമാണ് ഇന്ന് വിശ്വാസികള്‍ ആഘോഷിക്കുന്നത്.  ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ ബാങ്കുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് ഇന്ന് അവധി. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ മാസപ്പിറവി കാണാത്തതിനാൽ സെപ്റ്റംബർ 28ന് പൊതു അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നബിദിന ആഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് മൗലീദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും.   

Read More

‘ജവാനും’ തളര്‍ത്താനാകാത്ത അനുഷ്‍ക ഷെട്ടി

ബാഹുബലി എന്ന സിനിമയിൽ നായികയായതോടെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്ന താരമാണ് അനുഷ്‍ക ഷെട്ടി. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച പാൻ ഇന്ത്യൻ ചിത്രമായ ബാഹുബലിക്ക് സമാനമായ ഒരു വിജയം നേടാൻ അനുഷ്‍ക ഷെട്ടിക്ക് പിന്നീട് സാധിച്ചില്ല. എന്നാല്‍ നായികയ്‍ക്കും ഏറെ പ്രധാന്യമുള്ള ചിത്രമായ ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ 50 കോടി ക്ലബിലെത്തിയപ്പോള്‍ അനുഷ്‍ക ഷെട്ടിയുടെ തിരിച്ചുവരവും അടയാളപ്പെടുത്തിയിരിക്കുകയാണ്. അനുഷ്‍ക നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്‍തത് മഹേഷ് ബാബുവാണ്. ചിത്രത്തിന്‍റെ ബജറ്റ് വെറും 12.5 കോടി രുപയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ വലിയ വിജയമായ ചിത്രമായിരിക്കുകയാണ് മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി. ലോകമെമ്പാടും കുതിപ്പ് രേഖപ്പെടുത്തിയ ഷാരൂഖ് ചിത്രം ജവാന്‍റെ റിലീസിനൊപ്പം പ്രദര്‍ശനത്തിന് എത്തിയിട്ടും തളരാതെ 50 കോടി നേടി എന്നതു വിജയത്തിന്‍റെ മാറ്റ് വര്‍ധിപ്പിക്കുന്നു. ചിരിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമായിരുന്നു മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി.…

Read More

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ  പി.ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. തൃശൂരില്‍  നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്‍റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനുമായിരുന്നു അരവിന്ദാക്ഷൻ.  സതീഷ്‌കുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ എടുത്തത്.  അരവിന്ദാക്ഷനെതിരെ ഉണ്ടായിരുന്ന സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലും സാഹചര്യ തെളിവുകളു‌ടെയും അടിസ്ഥാനത്തിലാണ്  അറസ്റ്റ് ചെയ്തത്. സർവീസ് സഹകരണബാങ്കിനെ തകർക്കുന്ന വിധത്തിൽ സാമ്പത്തിക ഇടപാടുകളിൽ പി.ആര്‍. അരവിന്ദാക്ഷന്‍റെ  ക്രമം വിട്ട ഇടപെടലുകളെ സംബന്ധിച്ചുള്ളവിവരങ്ങൾ ലഭിച്ചതിന്‍റെ മേലാണ് അറസ്റ്റ്. തൃശൂ‍ർ സഹകരണ ബാങ്ക് പ്രസി‍ഡന്‍റും സിപിഎം നേതാവുമായ എം.കെ കണ്ണന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Read More

ഒരാൾ കള്ളക്കേസ് കൊടുത്തതിന്‍റെ പേരിൽ ഉടൻ നാട്ടിലേക്കു വരില്ല; മല്ലു ട്രാവലർ

ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്നു വച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നതിനാണോ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്, അതെല്ലാം പൂർത്തിയാക്കിയിട്ടേ വരൂ മല്ലു ട്രാവലർ ഷാക്കിർ സുബാൻ. ഫേസ്ബുക്കിലാ‌ണ് ഇതു സംബന്ധിച്ച കാര്യം പങ്കുവെച്ചത്. ഷാക്കിറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഒത്തുതീർപ്പിനു ക്ഷണിച്ചിട്ടില്ല. ശ്രമിക്കുകയും ഇല്ല,ലുക്ക്ഔട്ട് നോട്ടിസ് ഇതുവരെ ഇറക്കിയിട്ടില്ല. അതെല്ലാം വ്യാജമാണ്. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് ഞാൻ പറഞ്ഞു. ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്നു വച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നതിനാണോ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്, അതെല്ലാം പൂർത്തിയാക്കിയിട്ടേ വരൂ. അതിനിടയിൽ കേസുമായി ബന്ധപ്പെട്ട് പൊലീസോ കോടതിയോ വരാൻ പറഞ്ഞാൽ മാത്രമേ വരേണ്ട കാര്യമുള്ളൂ.(ആത്മവിശ്വാസത്തിന്റെ കാരണം കൂടി പറയട്ടെ: ഇത് കള്ളക്കേസാണെന്ന് 1000000% തെളിയിക്കുന്ന എല്ലാ…

Read More

സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; മൂത്രാശയ അണുബാധ അവഗണിക്കരുത്

പ്രമേഹം പ്രമേഹം സ്ത്രീപുരുഷ ഭേദമെന്യേ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ്. പ്രമേഹം ഇന്ത്യയിലെ ജനങ്ങളിൽ ആശങ്കാജനകമായ രീതിയിൽ കൂടിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഭയപ്പെടുത്തുന്ന സത്യം ആയിരിക്കുന്നു. പ്രമേഹത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന സങ്കീർണതകൾ പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയും. കാഴ്ചയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ, വിഷാദം എന്നിവ വേറേയും. ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാര ഉയർന്ന നിലയിൽ കാണുന്നവരിൽ ചില പ്രശ്നങ്ങൾ കാണാവുന്നതാണ്. അംഗവൈകല്യമുള്ള കുട്ടികൾ ജനിക്കുന്നതിനുള്ള സാധ്യതയാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.ഡോക്ടറുടെ നിർദേശപ്രകാരം ആഹാരരീതിയിലെ ക്രമീകരണങ്ങൾ, വ്യായാമം, ദിവസവും രക്തത്തിലെ പഞ്ചസാരയുടെ നില പരിശോധിക്കുക, ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. പ്രസവാനന്തര പ്രശ്നങ്ങൾരക്തത്തിലെ ഹീമോഗ്ലോബിന്‍റെ നില താഴ്ന്നതായിരിക്കുക, ഉയർന്ന രക്തസമ്മർദം എന്നിവ ഗർഭകാലത്ത് അനുഭവപ്പെടുന്നവരിൽ പ്രസവാനന്തരം ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. * സ്ത്രീകളിൽ ഗർഭാരംഭം മുതൽ ഈ…

Read More

രോഗം മാറാന്‍ ഒറ്റമൂലിയായി അമ്മയും മകനും ഉമ്മം കഴിച്ചു പിന്നെ സംഭവിച്ചത്

അസുഖം വരുമ്പോള്‍ പലരും സ്വയം ചികിത്സ നടത്താറുണ്ട്. എന്നാല്‍ മിക്കതും അസുഖം കൂടാറാണ് പതിവ്. എന്നാല്‍, അതുപോലെ സ്വയം പികിത്സ ചെയ്ത ഒരു അമ്മയെയും മകനെയും ഇപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടി വന്നിരിക്കുകയാണ്. ഛത്തീസ്ഗഡിലാണ് സംഭവം. പനി പിടിച്ച് ചൂട് അമിതമായപ്പോള്‍ അമ്മയും മകനും ഉമ്മം കഴിച്ചു. ഉമ്മം പലതിനും ഒറ്റമൂലിയാണ്. എന്നാല്‍ ഉമ്മം കഴിച്ച ഇവര്‍ക്ക് ആരോഗ്യ നില വഷളായി രണ്ട് പേരയും ആശുപത്രിയില്‍ അഡ്മിറ്റ് ആക്കേണ്ടി വന്നു. ബല്‍മുകുന്ദ് വിശ്വകര്‍മ എന്ന കൊത്തുപണിക്കാരനും അദ്ദേഹത്തിന്റെ അമ്മ നിര്‍മല വിശ്വകര്‍മ്മയുമാണ് കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ വേണ്ടി ഉമ്മം കഴിച്ചത്. ഉമ്മം കഴിച്ചാല്‍ ചൂട് കുറയുമെന്ന് അയല്‍വാസി ഇവരോട് പറഞ്ഞതിന്‍ പ്രകാരമാണ് ഇവര്‍ കഴിച്ചത്. പിന്നാലെ ഇവര്‍ക്ക് ശാരീരിക അസ്വസ്തതകള്‍ ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഉമ്മം പലതിനും ഒറ്റമൂലിയായി കൊടുക്കാറുണ്ടെങ്കിലും പലപ്പോഴും ഇത് വലിയ അപകടങ്ങള്‍…

Read More

മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം: അന്വേഷണം കേരളത്തിലേക്കും, കാണാതായ യുവതികളുടെ വിവരം ശേഖരിക്കുന്നു

ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ വനത്തിനുള്ളിൽ ട്രോളി ബാഗിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിലേക്കും. കർണാടകത്തിന് പുറമെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കാണാതായ യുവതികളെക്കുറിച്ചും അന്വേഷണം തുടങ്ങി. ആദ്യഘട്ട അന്വേഷണത്തിൽ കണ്ണൂർ റൂറൽ പരിധിയിൽ മിസിംഗ് കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ, അന്വേഷണം മറ്റ് സ്റ്റേഷൻ പരിധിയിലേക്കും വ്യാപിപ്പിക്കാൻ കളക്ടറുടെ നിർദേശം ലഭിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരണങ്ങൾ ലഭ്യമാകുകയുള്ളൂവെന്നും ഇരിട്ടി എഎസ്പി തബോഷ് ബസുമദാരി രാഷ്‌ട്രദീപികയോട് പറഞ്ഞു. രണ്ടാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്ന മൃതദേഹത്തിൽനിന്നു ചുരിദാർ ലഭിച്ചതുകൊണ്ട് മാത്രമാണ് സ്ത്രീ ആണെന്ന് പോലീസ് സംശയിക്കുന്നത്. തലയോട്ടിയിൽനിന്നു മുടിയടക്കം അഴുകിമാറിയ നിലയിലാണ്. ഇന്നലെയാണ് മാക്കൂട്ടം ചുരത്തിൽ മാക്കൂട്ടം ചെക്ക് പോസ്റ്റില്‍നിന്നു 15 കിലോമീറ്റര്‍ അകലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലി എന്ന സ്ഥലത്ത് റോഡിനോട് ചേര്‍ന്നുള്ള വനത്തിനുള്ളിലെ കുഴിയിൽ ട്രോളിബാഗിലാക്കിയ നിലയിൽ യുവതിയുടെ ജഡം…

Read More

ഇൻഡിഗോ വിമാനത്തിൽ യാത്രാക്കാരന് ഹൃദയാഘാതം; അടിയന്തര ലാൻഡിംഗ് നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല

ഇൻഡിഗോ വിമാനത്തിൽ യാത്രാക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിങ്കളാഴ്ച ഇൻഡിഗോയുടെ ജബൽപൂർ-ന്യൂഡൽഹി വിമാനത്തിലാണ് സംഭവം.  വിമാനം പറന്നുയർന്ന ഉടൻ ജബൽപൂരിൽ അടിയന്തര ലാൻഡിംഗ് നടത്തി. രാജേന്ദ്ര ഫ്രാങ്കെലിൻ എന്നയാളാണ് മരിച്ചത്. വിമാനം പറന്നുയർന്ന ഉടൻ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. സംഭവത്തെ കുറിച്ച് അറിയിച്ചതിനെ തുടർന്ന് വിമാനം ജബൽപൂരിലേക്ക് തിരിച്ചു. ലോക്കൽ ഏരിയ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. വിമാനത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമായല്ല. നേരത്തെ, മുംബൈയിൽ നിന്ന് റാഞ്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ 62 കാരൻ രക്തം ഛർദ്ദിക്കാൻ തുടങ്ങിയതിനെ തുടർന്ന് നാഗ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. പിന്നാലെ യാത്രക്കാരൻ മരിച്ചു.  

Read More

24,000 വർഷം പഴക്കമുള്ള100 ഗുഹാചിത്രങ്ങൾ സ്പെയിനിൽ കണ്ടെത്തി

മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹാചിത്രങ്ങളിൽ അപൂർവ കളിമൺ പെയിന്‍റിംഗ് സാങ്കേതികതയാണ് കലാകാരന്മാർ ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ ആ ചിത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ തുടരുകയാണ് ഗവേഷകർ. രണ്ടു വർഷം മുമ്പ്, പുരാവസ്തു ഗവേഷകരുടെ ഒരു സംഘം വംശനാശം സംഭവിച്ച കാട്ടുകാളയുടെ ചിത്രം സ്പെയിനിലെ കോവ ഡോൺസിലെ ഒരു ഗുഹയുടെ ചുവരിൽ കണ്ടപ്പോൾ അവർ അതു നിസാരമായി തള്ളിക്കളഞ്ഞില്ല. അവർ ഗുഹയിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഏറ്റവും കൂടുതൽ പാലിയോലിത്തിക്ക് ഗുഹാകലാ പ്രദേശങ്ങൾ സ്‌പെയിനിലാണ്. അതിൽ ഭൂരിഭാഗവും രാജ്യത്തിന്‍റെ വടക്കൻ പ്രദേശത്താണു കണ്ടെത്തിയിട്ടുള്ളത്. അതേസമയം, കിഴക്കൻ ഐബീരിയയിലും ഇത്തരത്തിലുള്ള ചരിത്രവസ്തുതകൾ ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. 100ലധികം ഡ്രോയിംഗുകളും കൊത്തുപണികളുമാണ് ഗുഹയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയിലെ ആന്‍റിക്വിറ്റിയിൽ ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വംശനാശം സംഭവിച്ച കരടിയിൽ നിന്നുള്ള ഡ്രോയിംഗുകളിലെ കാലാവസ്ഥയും നഖങ്ങളുടെ അടയാളങ്ങളും പരിശോധിച്ചാണ് ഗവേഷകർ…

Read More