അമ്പലപ്പുഴ: കഴിഞ്ഞ പകല്‍ താന്‍ കരയ്ക്കെത്തിച്ച മൃതദേഹത്തിനു തൊട്ടരികില്‍ ഒടുവിൽ ചേതനയറ്റു രക്ഷാപ്രവര്‍ത്തകനും. ചൊവ്വാഴ്ച നവരാക്കലില് വാഹനാപകടത്തില്‍ മരിച്ച പുന്നപ്ര തെക്ക് 14-ാംവാര്‍ഡ് ആലിശേരി കുന്നേല്‍ വിശ്വന്റെ മകന് വിനോദാണ് ചൊവ്വാഴ്ച കടലില്‍ കണ്ട അജ്ഞാത യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിനു ശേഷമാണ് വിനോദ് തോട്ടപ്പള്ളിയിലേക്കു മടങ്ങുന്നത്. തിരിച്ചു വരുന്നതിനിടെയാണ് വിനോദിന്റെ ജീവനും അപകടത്തിൽ നഷ്ടമായത്. രാത്രിയോടെ, വിനോദ് കരയ്ക്കെത്തിച്ച മൃതദേഹത്തിനരികിലായി ചേതനയറ്റ് വിനോദിന്റെ ദേഹവുമെത്തി.അഞ്ചു മാസം മുമ്പ് സംസ്ഥാന ഫിഷറീസ് വകുപ്പ് രൂപീകരിച്ച സീ റെസ്ക്യൂ ഗാര്‍ഡായിട്ടാണ് കരാര്‍ അടിസ്ഥാനത്തില്‍ വിനോദ് ജോലിയില്‍ ചേരുന്നത്. വേനല്‍മഴയും കാറ്റും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായതിനാല്‍ റെസ്ക്യൂഗാര്‍ഡ്, ജോലി സമയം കഴിഞ്ഞും തോട്ടപ്പള്ളിയില്‍ തങ്ങാറുണ്ട്. ചൊവ്വാഴ്ച വൈകിട്ടുണ്ടായ കാലാവസ്ഥപ്രശ്നം മൂലം ജോലിസമയം കഴിഞ്ഞും വിനോദ് തോട്ടപ്പള്ളിയില്‍ തങ്ങിയിരുന്നു. പിന്നീടുള്ള തിരിച്ചുവരവിലായിരുന്നു…
Read MoreCategory: All News
വിദേശത്തുള്ള ഭാര്യ ഫോൺ എടുത്തില്ല! അമ്മയെ കമ്പികൊണ്ട് തലയ്ക്കടിച്ച പ്രതി പിടിയിൽ; നാട്ടിലേക്ക് തിരിച്ച് വിദേശത്തുള്ള അമ്മ
കാട്ടാക്കട: ചെറുമക്കളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച അമ്മയെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ മംഗലയ്ക്കൽ എസ്എസ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ഷിബു (49)വിനെ പോലീസ് പിടികൂടി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മാതാവ് ഖദീജയെ(69)യാണ് ഷിബു തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചത്. 12, ഒമ്പതു വയസുള്ള പെൺകുട്ടികളെ ഇയാൾ പതിവായി ഉപദ്രവിക്കാറുണ്ട്. സംഭവ ദിവസം ഇയാൾ വിദേശത്തുള്ള ഭാര്യയയെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനാൽ തർക്കത്തിലാവുകയും കുട്ടികൾക്ക് നേരെ തിരിയുകയുമായിരുന്നു. ഈ സമയം ഖദീജ ഇടയ്ക്കുകയറി തടസം നിന്നതോടെ കൂടുതൽ പ്രകോപിതനായ ഷിബു ഇരുമ്പുകമ്പി കൊണ്ട് ഖദീജയെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ശല്യം കാരണം ഖദീജ ചെറുമക്കളുമായി കുറച്ചുനാൾ ബന്ധുവീട്ടിൽ മാറിത്താമസിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വീണ്ടും മംഗലയ്ക്കലെത്തിയത്. തുടർന്നായിരുന്നു ആക്രമണം. ബഹളം കേട്ടെത്തിയവർ പോലീസിനെ അറിയിക്കുകയും ഖദീജയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രാത്രിയോടെ ഷിബുവിനെ പോലീസ്…
Read Moreആകെ കണ്‍ഫ്യൂഷനായല്ലോ!!! ഷഹറൂഖ് സെയ്ഫിന്റെ അറസ്റ്റില്‍ അടിമുടി ദൂരൂഹത; മാധ്യമപ്രവര്‍ത്തകരോട് ഷാറൂഫ് സെയ്ഫിയുടെ പിതാവ് പറഞ്ഞത്…
കോഴിക്കോട് ഏലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസിന് തീ കൊളുത്തിയ കേസിലെ പ്രതി ഷാഹറൂഖ് സെയ്ഫ് അറസ്റ്റിലായതില്‍ ഇപ്പോഴും ദുരൂഹത. പ്രതി ട്രെയിനിന് തീവച്ചശേഷം കണ്ണൂരില്‍ ഇറങ്ങി ജില്ലാ ആശുപത്രിയില്‍ പൊള്ളലേറ്റ കാലിന് ചികല്‍സ തേടിയെന്നായിരുന്നു സംഭവ ദിവസം പിന്നേറ്റേന്ന് കേട്ടത്. പോലീസ് തന്നെയാണ് ആ വാര്‍ത്ത പുറത്തുവിട്ടതും. ഇയാള്‍ ഒ പി ടിക്കറ്റില്‍ വ്യാജ മേല്‍വിലസമാണ് നല്‍കയിരുന്നതെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇയാള്‍ കണ്ണൂര്‍ വിട്ടിട്ടില്ലന്നും പോലീസിന്റെ പിടിയിലായെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. കേരളത്തില്‍ നിന്നും പ്രതി പുറത്ത് പോകാതിരിക്കാന്‍ എല്ലാ പഴുതകളുമടച്ച് കേരളത്തിലെ പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും വലവിരിച്ചുകാത്തിരിക്കെ ഇയാള്‍ എങ്ങിനെ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ എത്തിയെന്നാണ് ദുരൂഹമായ മറ്റൊരു കാര്യം. ഡല്‍ഹി ഷഹീന് ബാഗിലെ ഇയാളുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഷാറൂഫ് സെയ്ഫിയുടെ പിതാവ് പറഞ്ഞത് 30 കിലോമീറ്ററിനപ്പുറം ഇതുവരെ സഞ്ചരിക്കാത്തയാളാണ് തന്റെ…
Read Moreമോണിക്ക പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല! കാനഡയില്‍നിന്നു കാമുകിയെ വിളിച്ചുവരുത്തി കൊന്നു; മൃതദേഹം ഫാം ഹൗസില്‍ കുഴിച്ചിട്ടു
ന്യൂഡൽഹി: കാനഡയിൽനിന്നു കാമുകിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ സോനിപട്ടിലാണു സംഭവം. 2022 ജൂണിലായിരുന്നു സുനിൽ തന്റെ കാമുകിയായ മോണിക്കയെ വെടിവച്ചു കൊലപ്പെടുത്തിയത്. കാനഡയിലായിരുന്ന യുവതിയെ സുനില്‍ നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സ്വദേശത്തേക്കു മടങ്ങിയെത്തിയ മോണിക്ക സോനിപത്ത് സ്വദേശിയായ സുനിലിനെ കാണാന്‍ പോകുന്നതിനു മുമ്പ് റോഹ്തക്കിലെ സ്വന്തം വീട്ടിൽ കുടുംബാംഗങ്ങളെ കാണാൻ എത്തിയിരുന്നു. മോണിക്ക പോയി കുറച്ചു ദിവസം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതോടെ കുടുംബാംഗങ്ങൾ സംശയമായി. തുടർന്ന് മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനായ സുനിലിനെ കണ്ടെത്തുകയും ചോദ്യം ചെയ്യലില്‍ മോണിക്കയെ കൊലപ്പെടുത്തിയതായി സുനില്‍ സമ്മതിക്കുകയും ചെയ്തു. ഫാം ഹൗസില്‍നിന്ന് മോണിക്കയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതിക്കെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Read Moreഒരേ ഒരു ഹിറ്റ്… ചിരിനിറച്ച് പ്രേക്ഷകരെ കൈയിലെടുത്തത് രോമാഞ്ചം; പിന്നെല്ലാം പുക
വി.ശ്രീകാന്ത്കാലം മാറി കോലം മാറി ഇപ്പോൾ പ്രേക്ഷകരുടെ മനസും മാറിയിരിക്കുകയാണ്. ഈ വർഷം ഇതിനോടകം 30 ലേറെ ചിത്രങ്ങൾ തീയറ്റർ കണ്ട് മടങ്ങി. വന്നു, വന്നപോലെ പോയി എന്ന മട്ടിൽ വെറുമൊരു തീയറ്റർ സന്ദർശനം മാത്രമായി സിനിമകൾ മാറി തുടങ്ങി. അതിന് കാരണക്കാരനാരാണ്. കോവിഡ് കാലം കഴിഞ്ഞതോടെ പ്രേക്ഷകരുടെ മനസ് അടപടലം മാറിയിട്ടുണ്ട്. വെബ് സീരിയലുകളിലേക്കും ഒടിടി സിനിമകളിലേക്കുമെല്ലാം അവർ മെല്ലേ ചെക്കേറി. ഇത്രയും പൈസയും മുടക്കി തിയറ്ററിൽ പോയി സിനിമ കാണേണ്ട കാര്യമുണ്ടോ… ഒന്നോ രണ്ടോ മാസം കഴിയുന്പോൾ കുറച്ചെങ്കിലും കൊള്ളാവുന്ന പടങ്ങൾ ഒടിടിയിൽ വരും… എന്നാൽ പിന്നെ അത് വീട്ടിലിരുന്നോ, ഫോണിലോ കണ്ടാൽ പോരേ എന്നായിട്ടുണ്ട് ചിന്തകളുടെ പോക്ക്. ഇതൊക്കെ കാണുന്പോൾ നെഞ്ച് പിടയുന്നത് മലയാള സിനിമ പ്രവർത്തകരുടെയാണ്… പ്രത്യേകിച്ച് നിർമാതാക്കളുടെ. ഒരേ ഒരു രോമാഞ്ചംഈ വർഷം ഒരെയോരു ചിത്രം മാത്രമാണ് ചിരിനിറച്ച് പ്രേക്ഷകരെ…
Read Moreവീടിനോടു ചേർന്നുള്ള കൈയ്യാലയിൽ കീടനാശിനികളുടെ ഒഴിഞ്ഞ കുപ്പി! പ്രഭാതഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ഛർദ്ദിച്ചു മരിച്ച സംഭവത്തിൽ ദുരൂഹത
മുളങ്കുന്നത്തുകാവ്: വീട്ടിൽനിന്നു പ്രഭാതഭക്ഷണം കഴിച്ച ഗൃഹനാഥൻ രക്തം ഛർദ്ദിച്ചു മരിച്ച സംഭവത്തിൽ ദുരൂഹത. പോലീസ് നടത്തിയ പരിശോധനയിൽ വീടിനോടു ചേർന്നുള്ള കൈയ്യാലയിൽ കീടനാശിനികളുടെ ഒഴിഞ്ഞ കുപ്പി കണ്ടെത്തിയതു ദുരൂഹത വർധിപ്പിക്കുന്നു. മരണകാരണം ഇന്നു പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മാത്രമേ സ്ഥിരീകരിക്കാനാകുവെന്നു മെഡിക്കൽ കോളജ് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി. രാവിലെ കഴിച്ച ഭക്ഷണത്തിന്റെ സാന്പിളുകളും ശേഖരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് ചോദ്യം ചെയ്തിട്ടുമുണ്ട്. മെഡിക്കൽ കോളജ് എച്ച്എസ്ഒ പി.പി. ജോയ്, എസ്ഐമാരായ ശാന്താറാം, ബിജു, മഹേഷ് എന്നിവരടങ്ങിയ സംഘമാണു കേസന്വേഷിക്കുന്നത്. ശശീന്ദ്രന്റെ ആദ്യഭാര്യയെ വർഷങ്ങൾക്കുമുന്‍പ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇഡലിയിൽനിന്നു വിഷബാധ: കുടുംബാംഗങ്ങൾ ഉൾപ്പെടെ നാലു പേർ ചികിത്സയിൽ മുളങ്കുന്നത്തുകാവ് (തൃശൂർ): പ്രഭാതഭക്ഷണത്തിൽനിന്നു വിഷബാധയേറ്റു ഗൃഹനാഥൻ മരിച്ചു. എടക്കുളം അമ്മാനത്ത്…
Read Moreലിജോയ്ക്കും മകൻ നെവിനും നാടിന്റെ അന്ത്യാഞ്ജലി! അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ
ചുങ്കക്കുന്ന് (ഇരിട്ടി): പുഴയിൽ മുങ്ങിമരിച്ച ലിജോയ്ക്കും നെവിനും നാടിന്റെ അന്ത്യാഞ്ജലി. നാടിനു പ്രിയപ്പെട്ട ലിജോയെയും പൊന്നോമനയായ നെവിനെയും അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. കൊട്ടിയൂർ ഒറ്റപ്ലാവ് സ്വദേശിയായ നെടുമറ്റത്തിൽ ലിജോ ജോസ് ഏവർക്കും പ്രിയങ്കരനായിരുന്നു . സംഭവം അറിഞ്ഞപ്പോൾത്തന്നെ ലിജോയുടെ ഒറ്റപ്ലാവിലെ ഭവനത്തിലേക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ ജനപ്രവാഹമായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ 12ഓടെ വീട്ടിലെ ചടങ്ങുകൾക്കുശേഷം ഇരുവർക്കും ഒറ്റപ്ലാവ് സെന്റ് അൽഫോൻസ ദേവാലയ സെമിത്തേരിയിൽ ഒരുമിച്ച് അന്ത്യവിശ്രമം ഒരുക്കി. ഒറ്റപ്ലാവ് പള്ളി വികാരി ഫാ. വിനോദ് പാക്കാനിക്കുഴി, ഫാ. ഐഫിൻ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക…
Read Moreകൊച്ചുമക്കളുടെ ആശയം! സിനിമാ ജീവിതത്തിൽ ഇന്നസെന്റ് അനശ്വരമാക്കിയ കഥാപാത്രങ്ങൾ കല്ലറയിലും
തൃശൂർ: വെള്ളിത്തിരയിലെ മികവാർന്ന പ്രകടനം കൊണ്ട് കഥാപാത്രങ്ങൾക്ക് അമരത്വം നൽകിയ ഇന്നസെന്റിന് സ്മൃതികൂടീരത്തിൽ ആദരമൊരുക്കി കുടുംബം. ഇന്നസെന്റ് അവതരിപ്പിച്ച അനശ്വര കഥാപാത്രങ്ങളെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ കല്ലറയിൽ ആലേഖനം ചെയ്തു. ഇന്നസെന്റിന്റെ കൊച്ചുമക്കളായ ഇന്നസെന്റ് ജൂണിയറിന്റെയും അന്നയുടെയുമാണ് ആശയപ്രകാരമാണ് കല്ലറയിലെ മാർബിൾ ഫലകത്തിൽ കഥാപാത്രങ്ങളെ കൊത്തിവച്ചത്. ഫിലിം റീലിന്റെ മാതൃകയിലാണ് താരത്തിന്റെ പേരും മറ്റ് വിവരങ്ങളും കല്ലറയില്‍ എഴുതിയിരിക്കുന്നത്. കിലുക്കം, കാബൂളിവാല, രാവണപ്രഭു, ദേവാസുരം, മിഥുനം, വിയറ്റ്നാം കോളനി, ഇഷ്ടം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ്, കല്ല്യാണരാമൻ, ആറാം തന്പുരാൻ, ഫാന്റം, നന്പർ 20 മദ്രാസ് മെയിൽ, മണിച്ചിത്രത്താഴ്, വെട്ടം, മനസിനക്കരെ, ഒരു ഇന്ത്യൻ പ്രണയകഥ, ഗോഡ്ഫാദർ, മാന്നാർ മത്തായി സ്പീക്കിംഗ്, റാംജിറാവു സ്പീക്കിംഗ്, മഴവിൽ കാവടി, സന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, പാപ്പി അപ്പച്ചാ തുടങ്ങിയ ചിത്രങ്ങളിലെ…
Read Moreനോമ്പു തുറക്കേണ്ട സമയത്ത് ട്രാഫിക്കില്‍ കുടുങ്ങി ! നോമ്പ് തുറക്കാന്‍ വെള്ളവും പഴവും നല്കി ഊബര്‍ ഡ്രൈവര്‍; കൈയ്യടിച്ച് ആളുകള്‍…
യാത്രക്കാരന് നോമ്പുതുറക്കാനുള്ള സൗകര്യം നല്കി യൂബര്‍ ഡ്രൈവറുടെ നന്മ പ്രവൃത്തിയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. സുപ്രീം കോടതി അഭിഭാഷകനായ അനസ് തന്‍വീര്‍ ആണ് ഊബര്‍ ഡ്രൈവര്‍ യതിന് കുമാറിന്റെ നന്മയെ കുറിച്ച് സോഷ്യലിടത്ത് പങ്കുവച്ചത്. രാവിലെ മുതലുള്ള റമദാന് വ്രതം അവസാനിപ്പിച്ച് നോമ്പുതുറക്കാനുള്ള ഓട്ടത്തിലായിരുന്നു അനസ്. കൃത്യം നോമ്പുതുറ സമയമായപ്പോള്‍, എസിആര്‍ ഡല്‍ഹി മേഖലയിലെ ട്രാഫിക്കില്‍ കുടുങ്ങി. ഒടുവില്‍ കാബ് ഡ്രൈവറോട് വെള്ളം ഉണ്ടോയെന്ന് അന്വേഷിച്ചു. നോമ്പ് തുറക്കാനാണെന്ന് മനസിലാക്കിയ കാബ് ഡ്രൈവര്‍ വെള്ളം മാത്രമല്ല, പാത്രത്തില്‍ കൊണ്ടുവന്ന പഴങ്ങള്‍ കൂടി അനസിന് പങ്കുവച്ചു. ചൈത്ര നവരാത്രി നോമ്പിന്റെ ഭാഗമായിട്ടായിരുന്നു യതിന് കുമാര്‍ പഴങ്ങള്‍ കരുതിയത്. ഹൃദയസ്പര്‍ശിയായ അനുഭവം അനസ് തന്‍വീര്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. നോമ്പുതുറ സമയത്ത് ട്രാഫിക്കില്‍ കുടുങ്ങി. നവരാത്രി വ്രതമനുഷ്ഠിച്ച ഊബര്‍ ഡ്രൈവര്‍ യതിന് കുമാറിനോട് ഞാന്‍ വെള്ളമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍…
Read More‘മായാത്ത ഓർമ്മയ്ക്കായ് ‘..! എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിനമായ ഇന്നലെ പരീക്ഷ ഹാളിന് വെളിയില്‍ സഹപാഠിയുടെ മുഖത്ത് ഓട്ടോഗ്രാഫ് എഴുതുന്ന കൂട്ടുകാരികള്‍. കോട്ടയം ബേക്കര്‍ മെമ്മോറില്‍ സ്കൂളില്‍നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു.
Read More