കായംകുളം: നഗരസഭയിൽനിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. ചെയർപേഴ്സൺ ഉൾപ്പെടെ നിരവധി പേർ ചികിത്സതേടി. കഴിഞ്ഞദിവസം കായംകുളം നഗരസഭയിലെ ബജറ്റിനോടനുബന്ധിച്ചായിരുന്നു ഉച്ചഭക്ഷണം വിളമ്പിയത്. ഇതു കഴിച്ച നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും വയറിളക്കവും പിടിപെട്ടതിനെത്തുടർന്ന് ചെയർപേഴ്സൺ, നഗരസഭാ സെക്രട്ടറി ഉൾപ്പെടെ നിരവധി പേർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഉച്ചയൂണിന് ഒപ്പം നൽകിയ മീൻ കറിയിൽനിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. കായംകുളം നഗരസഭയുടെ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള സ്റ്റാളുകളിൽനിന്ന് ഇറച്ചിയും മീനും വിൽക്കുന്ന സ്ഥാപനങ്ങൾ പൂട്ടാത്തത് പല രാഷ്ട്രീയ നേതാക്കന്മാരുടെയും ഉപജീവനമാർഗമായതുകൊണ്ടാണെന്ന് ആക്ഷേപം ശക്തമായി. പട്ടണത്തിലെ ഇത്തരം കടകൾ പൂട്ടണമെന്നും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് രേഖാമൂലവും കൗൺസിലിലും അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത ഭരണനേതൃത്വം മറുപടി പറയണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. കായംകുളം പട്ടണത്തിൽ ലൈസൻസ് കൊടുത്ത് കച്ചവടം…
Read MoreCategory: All News
പഠിക്കാൻ മിടുക്കി! സ്നേഹയുടെ ദാരുണാന്ത്യം തകർത്തത് ദരിദ്ര കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും…
അമ്പലപ്പുഴ: സ്നേഹയുടെ ദാരുണാന്ത്യം തകർത്തത് ഒരു ദരിദ്രകുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും. മലപ്പുറം പെരിന്തൽമണ്ണയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പുന്നപ്ര പറവൂർ പൂന്ത്രശേരിയിൽ നിക്സന്റെയും നിർമലയുടെയും ഏകമകൾ അൽഫോൻസ (സ്നേഹമോൾ-22) യുടെ വേർപാടാണ് ഒരു നാടിനെ മുഴുവനും കണ്ണീരിലാഴ്ത്തിയത്. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിലെ അവസാനവർഷ എംബിബിഎസ് വിദ്യാർഥിയാണ്. ഇന്നലെ രാവിലെ 6.30 നായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന സഹപാഠി അശ്വിന്റെ നിലയും ഗുരുതരമാണ്. നിക്സനും നിർമലയും ഒരു കുട്ടിക്കുവേണ്ടിയുള്ള പത്തുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് അൽഫോൻസ ജനിച്ചത്. പഠിക്കാൻ മിടുക്കിയായ കുട്ടിക്ക് മെഡിസിനു സർക്കാർ കോട്ടയിൽ പ്രവേശനം ലഭിച്ചെങ്കിലും കൂലിപ്പണിയെടുത്താണ് നിക്സണും ഭാര്യയും കുട്ടിയെ പഠിപ്പിച്ചത്. നാടിന്റെയും വീടിന്റെയും ഓമനയായിരുന്ന സ്നേഹമോളുടെ വേർപാട് പറവൂർ തീരദേശത്തെ മൊത്തത്തിൽ കണ്ണിരിലാഴ്ത്തി. പെരുന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടി പൂർത്തിയാക്കിയ മൃതദേഹം ഇന്നലെ രാത്രിയോടെ പറവൂരിൽ എത്തിച്ചു. ഇന്നു രാവിലെ…
Read Moreഅഭിഭാഷക എന്ന നിലയില്‍ അല്ല മകള്‍ എന്ന നിലയില്‍..! കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദനു മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദനു മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി. ഭാര്യ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. തൃശൂര്‍ വിയ്യൂര്‍ ജയിലിലെ കൊടുംകുറ്റവാളികളുടെ സെല്ലിലാണ് നിലവില്‍ റിപ്പര്‍ ജയാനന്ദന് കഴിയുന്നത്. ഫെബ്രുവരി 17നാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഇന്ദിര ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സര്‍ക്കാര്‍ ജയാനന്ദന്റെ പരോളിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. അമ്മയ്ക്ക് വേണ്ടി അഭിഭാഷകയായ ജയാനന്ദന്റെ മകളാണ് ഇന്ന് കോടതിയില്‍ ഹാജരായത്. അഭിഭാഷക എന്ന നിലയില്‍ അല്ല മകള്‍ എന്ന നിലയില്‍ തന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ അച്ഛന് ഒരു ദിവസത്തെ പരോള്‍ അനുമതി നല്കുന്ന കാര്യം പരിഗണിക്കണമെന്ന് കീര്‍ത്തി ജയാനന്ദന് കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉപാധികളോടെ ഹൈക്കോടതി പരോള്‍ അനുവദിക്കുകയായിരുന്നു. വിവാഹത്തിനായി ജയാനന്ദന് തലേദിവസം പോലീസ് സംരക്ഷണത്തില്‍ വീട്ടില്‍ എത്താം. പിറ്റേദിവസം നടക്കുന്ന വിവാഹത്തില്‍ രാവിലെ ഒൻപത് മുതല്‍…
Read Moreകൂടത്തായി കേസിലെ ആറ് കൊലപാതകങ്ങലും ചെയ്തത് ജോളിതന്നെ! ജോളി സമ്മതിച്ചതായി സഹോദരങ്ങളുടെ മൊഴി
കോഴിക്കോട് ; കൂടത്തായി കൊലപാതാക കേസില്‍ ജോളിയുടെ സഹോദരങ്ങളുടെ മൊഴിയെടുത്തു. ഹോദരങ്ങളുടെ മൊഴിയില്‍ കൂടത്തായി കേസിലെ ആറ് കൊലപാതകങ്ങലും ചെയ്തത് ജോളിതന്നെയാണെന്ന് സമ്മതിച്ചുവെന്നാണ്. മൊഴി നല്‍കിയത് സഹോദരങ്ങളായ ബാബു ജോസഫ്, ടോമി ജോസഫ് എന്നിവരാണ്. സഹോദരങ്ങള്‍ പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയത് റോയ് വധകേസിന്റെ വിചാരണക്കിടെയാണ്. എന്‍ഐടിയില്‍ ജോലിക്ക് വേണ്ടി രണ്ടു ലക്ഷം രൂപ പിതാവില്‍ നിന്നും വാങ്ങുകയും ജോലി കിട്ടിയെന്ന് കള്ളം പറയുകയായിരുന്നുവെന്ന് സഹോദരങ്ങള്‍ മൊഴി നല്കി. റോയി തോമസിന്റെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ജോളി ഭദ്രമായി സൂക്ഷികണമെന്നാവശ്യപ്പെട്ട് റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ പേരിലുള്ള ഒസ്യത്ത് ഏല്പിച്ചിരുന്നുവെന്നും അത് വ്യാജമായിരുന്നുവെന്നും ബാബു ജോസഫ് പറഞ്ഞു. എന്നാല്‍ കേസിലെ രണ്ടാം പ്രതിയായ അഭിഭാഷകന് പറഞ്ഞത് ഇരുവരും സ്വത്തിന് വേണ്ടി മൊഴി മാറ്റി പറയുന്നതാണെന്നാണ്. അതേ സമയം അഭിഭാഷകന്റെ വാദം ജോളിയുടെ സഹോദരന്മാര്…
Read Moreഭാര്യയുടെ സംസ്കാരത്തിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച 58കാരന് കനത്തശിക്ഷ വിധിച്ച് കോടതി…
ഭാര്യയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബന്ധുവിന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 58കാരന് കഠിനശിക്ഷ വിധിച്ച് കോടതി. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചത്. ഏഴു വര്‍ഷം കഠിനതടവും 50000 രൂപ പിഴയുമാണ് ശിക്ഷ. 2017 നവംബര്‍ 21 നായിരുന്നു സംഭവം. ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ വീട്ടില്‍ നിര്‍ത്തി പ്രതിയുടെ മകനോടൊപ്പം ഷോപ്പിങിന് പോയപ്പോഴായിരുന്നു സംഭവം. ഭയന്നു പോയ കുട്ടി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് വിദേശത്ത് തിരിച്ചെത്തിയപ്പോള്‍ സ്കൂളില്‍വെച്ചാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ ഇ-മെയിലൂടെ ഒല്ലൂര്‍ പോലീസില്‍ വിവരം അറിയിച്ചു. ഇതോടെ പോലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. പരാതിയിലുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പ്രതി കുറ്റം ചെയ്ത സാഹചര്യം…
Read Moreപെരും നുണ, ഞാന്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല..! മോദിക്ക് നൊബേൽ ലഭിക്കുമെന്ന വാർത്ത വ്യാജം; വിശദീകരണവുമായി തോയെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വ്യാജം. നോർവീജിയൻ നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ അസ്ലെ തോയെയുടെ പേരിലാണ് വ്യാജ വാർത്ത പ്രചരിച്ചത്. എന്നാൽ താൻ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി തോയെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സമാധാന നൊബേൽ പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നവരിൽ ഏറ്റവും മുന്നിൽ മോദിയാണെന്ന് തോയെ പറഞ്ഞതായാണ് വാർത്ത പ്രചരിച്ചത്. ഡൽഹി ആസ്ഥാനമായുള്ള ഇന്ത്യ സെന്റർ ഫൗണ്ടേഷൻ (ഐസിഎഫ്) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് 2023 ലെ സമാധാന നൊബേൽ മോദിക്ക് ലഭിച്ചേക്കുമെന്ന് തോയെ പറഞ്ഞതായി വാർത്ത പരന്നത്. ഇന്ത്യയിലെ വാർത്താ ചാനലുകൾ തോയെയെ തെറ്റായി ഉദ്ധരിക്കുകയായിരുന്നെന്ന് ഐസിഎഫ് ചെയർമാൻ വിഭവ് കെ. ഉപാധ്യായ പറഞ്ഞു.ഇന്ത്യൻ ടിവി ചാനലുകൾ തോയെയെ തെറ്റായി ഉദ്ധരിക്കുകയായിരുന്നു. അദ്ദേഹം ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. ഇത് അബദ്ധത്തിലോ ആവേശം കൊണ്ടോ ആണെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ബോധപൂർവമാണ് ചെയ്തതെങ്കിൽ അത്…
Read Moreകോവിഡ് വർധിക്കുന്നു; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം! കേന്ദ്രം അയച്ച കത്തിൽ ആവശ്യപ്പെടുന്നത് ഇങ്ങനെ…
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. ഇതോടെ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര, തെലുങ്കാന, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ജാഗ്രത നിർദേശം നൽകിയത്. കോവിഡ് പടരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം അയച്ച കത്തിൽ ആവശ്യപ്പെട്ടു. രാജ്യത്ത് സജീവമായ കൊറോണ വൈറസ് കേസുകൾ 426ൽനിന്ന് 4,623 ആയി വർധിച്ച ദിവസമാണ് മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ്. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം കേരളത്തിൽ പ്രതിവാര കേസുകൾ മാർച്ച് 15ന് 579 ആയി ഉയർന്നു. മാർച്ച് എട്ട് വരെ പ്രതിവാര കേസുകൾ 434 ആയിരുന്നു. പോസിറ്റിവിറ്റി നിരക്ക് 0.61ൽനിന്ന് 2.64 ആയെന്നും കേന്ദ്രം അറിയിച്ചു.
Read Moreസാറെ… എന്റെ 34,000 രൂപ പോയി… ഭാര്യേടെ മാല പണയംവച്ച പൈസയാ..! പോയാൽപോയി; യുപിഐ പേമെന്റുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പോലീസ്
കോഴിക്കോട്: യുപിഐ പേമെന്റുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി കേരള പോലീസ്. സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ ഹെല്‍പ്പ് ലൈൻ നമ്പറായ 1930 ലേക്ക് പരാതിയുമായി വിളിച്ചയാളുടെ അനുഭവം പങ്കുവച്ചാണ് പോലീസിന്റെ മുന്നറിയിപ്പ്. “സാറെ…എന്റെ 34,000 രൂപ പോയി… ഭാര്യേടെ മാല പണയംവച്ച പൈസയാ സാറേ…’എന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. ആശുപത്രി ബില്ല് അടയ്ക്കാനായി മാല പണയംവച്ച് യുപിഐ ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്ത പണമാണ് ആ സുഹൃത്തിനു നഷ്ടമായത്. പണം പക്ഷേ, തട്ടിച്ചെടുത്തതല്ല. അദ്ദേഹത്തിന്റെ അശ്രദ്ധ കൊണ്ടാണ് നഷ്ടമായതെന്ന് പോലീസ് പറയുന്നു. യുപിഐ നമ്പർ തെറ്റായി രേഖപ്പെടുത്തിയതിനാൽ മറ്റൊരു സംസ്ഥാനത്തിലെ വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ആയത്. ഏറെ പണിപ്പെട്ടാണെങ്കിലും പരാതിക്കാരനെ സഹായിക്കാനായെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. യുപിഐ ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ പ്രത്യേക കരുതൽ ഉണ്ടായിരിക്കണം. യുപിഐ നമ്പർ രേഖപ്പെടുത്തിയാലും കൃത്യം ആണെന്നത് വീണ്ടും ഉറപ്പ് വരുത്തണം.…
Read More‘നീയങ്ങു വളര്‍ന്നല്ലോ’ ! ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ സ്ത്രീയുടെ പുറത്തും തലയിലും തലോടുന്നത് അധിക്ഷേപിക്കല്‍ അല്ലെന്ന് ഹൈക്കോടതി…
ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ പെണ്‍കുട്ടിയുടെ തലയിലും പുറത്തും തലോടുന്നതിനെ സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നതായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസില്‍ ഇരുപത്തിയെട്ടുകാരനെ വെറുതെവിട്ടുകൊണ്ടാണ്, നാഗ്പുര്‍ ബെഞ്ചിന്റെ വിധി. പന്ത്രണ്ടു വയസ്സുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പേരില്‍ അന്നു പതിനെട്ടു വയസ്സുണ്ടായിരുന്ന യുവാവിനെതിരെ 2012ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘നീയങ്ങു വളര്‍ന്നല്ലോ’ എന്നു പറഞ്ഞുകൊണ്ട് യുവാവ് തന്റെ പുറത്തും തലയിലും തലോടിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കേസില്‍ യുവാവ് കുറ്റക്കാരനാണെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരായ ഹര്‍ജിയിയിലാണ് ഹൈക്കോടതി ഉത്തരവ്. ഒരു സ്്ത്രീയെ അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചെന്നു തെളിയിക്കാനായാല്‍ മാത്രമേ ഇത്തരമൊരു കേസ് നിലനില്‍ക്കൂ എന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ വെറും കുട്ടിയായി മാത്രമാണ് പ്രതി കണ്ടിട്ടുള്ളതെന്നാണ് മൊഴിയില്‍നിന്നു വ്യക്തമാവുന്നത്. ലൈംഗികമായ ലാക്കോടെ പ്രതി കുട്ടിയെ സമീപിച്ചതായി കരുതാനാവില്ലെന്നും കോടതി പറഞ്ഞു. പുറത്തും തലയിലും തലോടി എന്നതല്ലാതെ ഒരു ആക്ഷേപം…
Read Moreബ്രഹ്മപുരത്തെ തീപിടിത്തം; അട്ടിമറി വിശദമായി പരിശോധിക്കാൻ പോലീസ്; ചെറിയ തോതിൽ തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് കളക്ടർ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയുണ്ടായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. കേസിൽ ശാസ്ത്രീയ രേഖകൾ അടക്കമുള്ളവ പോലീസ് പരിശോധിച്ചു തുടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നിയോഗിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവദിവസം ജോലിയിലുണ്ടായിരുന്ന ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ 30 ഓളം പേരുടെ മൊഴികളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽപ്പേരിൽ നിന്ന് മൊഴിയെടുക്കുമെന്ന് തൃക്കാക്കര എസിപി പി.വി. ബേബി പറഞ്ഞു. കഴിഞ്ഞ ദിവസം അന്വേഷണ സംഘം സംഭവസ്ഥലം. പുക അണയ്ക്കാനുള്ള ശ്രമം തുടരുന്നു കൊച്ചി: ബ്രഹ്മപുരത്തെ പുകയണക്കാനുള്ള ശ്രമം പന്തണ്ടാം ദിവസവും തുടരുകയാണ്. 95 ശതമാനം പ്രദേശത്തെ തീയും പുകയും അണച്ചെന്ന് ജില്ലഭരണകൂടം അറിയിച്ചു. തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതിൽ തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. ഈ…
Read More