കാസർഗോഡ് കോവിഡ് പടരാനിടയാക്കിയ രോഗിക്കെതിരെ കേസ്; ഇയാളിൽ നിന്ന് രോഗം പടർന്നത് അഞ്ചുപേർക്ക്

കാസർഗോഡ്: കാസർഗോഡ് കോവിഡ് 19 നിയന്ത്രണം ലംഘിച്ച് വ്യാപകമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആള്‍ക്കെതിരെ കേസെടുത്തു. കുഡ്‌ലു സ്വദേശി അബ്ദുൽ ഖാദറിന് എതിരെയാണ് പോലീസ് കേസെടുത്ത്. ഇയാളിൽ നിന്നാണ് അഞ്ച് പേർക്ക് കോവിഡ് പടർന്നത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശം ഇയാൾ പാലിച്ചില്ല. നിരവധി പേരുമായി ഇയാൾ സമ്പർക്കം പുലർത്തിയെന്നും പോലീസ് പറഞ്ഞു.

Read More

വിദേശ യാത്രാവിവരം മറച്ചുവയ്ക്കുന്പോൾ..! ഗർഭിണിയായ യുവതി പരിഭ്രാന്തി പരത്തി…

തലശേരി: പനിയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഗർഭിണിയായ യുവതി വിദേശ യാത്രാവിവരം മറച്ചുവച്ചത് പരിഭ്രാന്തി പരത്തി. തലശേരി നഗരത്തിലെ സ്വകാര്യ ആശ്യപത്രിയിലാണ് സംഭവം. ചികിത്സയ്ക്കിടെ ഡോക്ടറുടെ നിരന്തര ആശയ വിനിമയത്തിനിടയിലാണ് വിദേശത്തു നിന്ന് എത്തിയ വിവരം പുറത്തായത്. ഇതോടെ മുൻ കരുതലുകൾ എടുത്ത ആശുപത്രി അധികൃതർ യുവതിയെ നിരീക്ഷണത്തിലാക്കി. യുവതിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാൽ യാത്രാ വിവരം മറച്ച് വെച്ചത് ന്യായികരിക്കാനാവില്ലെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. വിദേശത്തു നിന്ന് മംഗലാപുരം വഴി വീട്ടിലെത്തുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്ത യുവാവിന് അസുഖം പിടിപെട്ടതും നാട്ടിൽ അസ്വസ്ഥത സൃഷടിച്ചു. അസുഖം പിടിപെട്ടപ്പോൾ മാത്രമാണ് യുവാവ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടത്. യുവാവും പിന്നീട് നിരീക്ഷണത്തിലായി. ഇയാൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. തനിക്ക് അസുഖമില്ലെന്ന് സ്വയം തീരുമാനിച്ച് യാത്രാ വിവരം മറച്ചുവയ്ക്കുന്നത് ഗൗരവമായി കാണുമെന്ന് അധികൃതർ അറിയിച്ചു.…

Read More

സാനിറ്റൈസറുകൾ മിക്കതും വ്യാജം; കൈയിൽ പുരട്ടിയാൽ ചിലപ്പോൾ പൊള്ളിയേക്കാം; ഡ്രഗ്സ് കൺട്രോളും ആരോഗ്യവകുപ്പും നടപടിക്ക്

കണ്ണൂർ: സാനിറ്റൈസറുകളുടെ ഉപയോഗം വ്യാപകമായതോടെ വ്യാജനും വിപണിയിൽ. കാസര്‍ഗോഡ്-കണ്ണൂര്‍ ജില്ലകളിലെ മെഡിക്കല്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റൈസറുകളുടെ വ്യാജൻ വിറ്റഴിക്കുന്നത്. ഇതില്‍ പലതും സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഗണത്തില്‍പ്പെട്ടവയാണ്. കൊറോണ വൈറസിനേയോ മറ്റു രോഗാണുക്കളേയോ പൂര്‍ണമായും നശിപ്പിക്കുന്നതിന് ഇവ പര്യാപ്തമല്ല. ചില സാനിറ്റൈസറുകൾ ഉപയോഗിച്ച് കൈകഴുകിയാൽ കൈകൾ പോലും പൊള്ളിയേക്കാം.വ്യാജസാനിറ്റൈസർ കണ്ടെത്താൻ ആരോഗ്യവകുപ്പിന്‍റെയും ഡ്രഗ്സ് കൺട്രോളിന്‍റയും നേതൃത്വത്തിൽ റെയ്ഡ് നടത്താനാണ് നീക്കം. വ്യാജമായി നിർമിച്ച ഹാന്‍ഡ് സാനിറ്റൈസര്‍, ഹാന്‍ഡ് റബ്ബുകള്‍ തുടങ്ങിയവ വന്‍വിലയ്ക്ക് വിറ്റഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കണ്ണൂര്‍ അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. പൊതുജനങ്ങള്‍ ഡ്രഗ്‌സ് ലൈസന്‍സുളള സ്ഥാപനങ്ങളില്‍ ആന്‍റി സെപ്റ്റിക്ക്, ഡിസ്ഇന്‍ഫെക്റ്റന്‍റ് ആയി ഉത്പാദിപ്പിക്കപ്പെടുന്നതും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം ലഭ്യമാകുന്നതും സര്‍ക്കാര്‍ താത്കാലിക അനുവാദം നല്‍കി ഉത്പാദിപ്പിക്കുന്നതുമായ ഹാന്‍ഡ് സാനിറ്റൈസര്‍ ഉത്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

Read More

ഇതാണ് മാതൃക! കോവിഡ്-19 വ്യാപന ഭീതി; വ്യാപാരികളുടെ കെട്ടിടവാടക വേണ്ടെന്നു വച്ച് ഉടമ

ചെന്പേരി: കോവിഡ്-19 വ്യാപന ഭീതിയെത്തുടർന്ന് പൊതുവിപണിയിൽ ഉണ്ടായിരിക്കുന്ന വ്യാപാര മാന്ദ്യത്താൽ പ്രതിസന്ധി നേരിടുന്ന വ്യാപാരികൾക്ക് കൈത്താങ്ങായി ചെന്പേരി ടൗണിലെ കെട്ടിടം ഉടമ. ചെന്പേരിയിലെ ആദ്യകാല കുടിയേറ്റ കർഷക കുടുംബാംഗവും ടൗണിൽ വ്യാപാരിയുമായ പുളിയ്ക്കൽ ബേബിച്ചന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ മാസവാടക നൽകി വ്യാപാരം നടത്തുന്നവർക്കാണ് അദ്ദേഹം ഒരുമാസത്തെ വാടക ഒഴിവാക്കിയിട്ടുള്ളത്. ബേബിച്ചന്‍റെ സൻമനസിന് വ്യാപാരികൾ അഭിനന്ദനവും നന്ദിയും അറിയിച്ചു. മാതൃകാപരമായ ഈ പ്രവൃത്തി ചെന്പേരിയിലെ മറ്റു കെട്ടിട ഉടമകളും അനുവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാപാരി സംഘടനാ ഭാരവാഹികൾ പറഞ്ഞു.

Read More

നാലും എട്ടും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് യുവതി ഭർത്താവിന്‍റെ ബന്ധുവിനൊപ്പം മുങ്ങി; സംഭവം മട്ടന്നൂരില്‍…

മട്ടന്നൂർ: പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ ഉപേക്ഷിച്ച് ഗൾഫുകാരന്‍റെ ഭാര്യ ഭർത്താവിന്‍റെ ബന്ധുവിനൊപ്പം പോയതായി പരാതി. മട്ടന്നൂർ കുമ്മാനത്തെ 25 കാരിയെയാണ് കഴിഞ്ഞ ജനുവരി 24 മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മട്ടന്നൂർ പോലീസിൽ പരാതി നൽകിയത്. നാലും എട്ടും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവതി ഒളിച്ചോടിയത്. മക്കൾ കണ്ണൂർ ചൈൽഡ് വെൽഫേർ കമ്മിറ്റിക്ക് നൽകിയ പരാതി മട്ടന്നൂർ പോലീസിന് കൈമാറുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ചെറുതാഴത്ത് വീട്ടിൽ മോഷണശ്രമം; ഒന്നും കിട്ടാത്ത ദേഷ്യത്തിന് വീട്ടിലെ സാധനങ്ങൾ നശിപ്പിച്ച നിലയിൽ; വീട്ടുകാർക്ക് ലക്ഷങ്ങളുടെ നഷ്ടം

പരിയാരം: മോഷണത്തിന് എത്തിയവർ വീട് തകർത്തതിനെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടം. ചെറുതാഴം കോക്കാട്ടെ യഹിയ യൂസുഫിന്‍റെ വീട്ടിലാണ് കവർച്ചാസംഘം എത്തിയത്. യഹിയയും കുടുംബവും വിദേശത്താണ്. വീടിന്‍റെ മുന്നിലും പിന്നിലുമുള്ള വാതിലുകൾ കല്ലും മറ്റും ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. വീട്ടിൽ വില പിടിപ്പുള്ള സ്വർണമോ പണമോ സൂക്ഷിച്ചിട്ടില്ലായിരുന്നു. വാതിലുകളും അലമാരകളും മറ്റും നശിപ്പിച്ചതിൽ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. പരിയാരം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസമാണ് മോഷ്ടാക്കൾ വിളയാങ്കോട് ശിവക്ഷേത്രത്തിൽ നിന്നും പഞ്ചലോഹവിഗ്രഹം കവർന്നത്. മോഷ്ടാക്കളുടെ വിളയാട്ടത്തിൽ ജനങ്ങൾ ഭീതിയിലാണ്.

Read More

കൊറോണ ഭീതി! വഴിയില്‍ കളഞ്ഞുപോയ പണവും ആര്‍ക്കും വേണ്ട; ഒന്നരമണിക്കൂറിന് ശേഷം ഉടമയ്ക്കു തന്നെ തിരിച്ചുകിട്ടി; സംഭവം പയ്യന്നൂരില്‍

പയ്യന്നൂര്‍: കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ വഴിയില്‍ വീണുകിടക്കുന്ന പണം പോലും ആര്‍ക്കും വേണ്ട. ഇക്കാരണത്താല്‍ കളഞ്ഞുപോയ പണം ഒന്നരമണിക്കൂറിന് ശേഷം ഉടമയ്ക്കു തന്നെ തിരിച്ചുകിട്ടി. ഞായറാഴ്ച ഉച്ചയോടെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കൊറ്റിയിലാണ് സംഭവം. പയ്യന്നൂരില്‍ സ്റ്റുഡിയോ നടത്തുന്ന രാമന്തളി സ്വദേശിയായ യുവാവ് സൂഹൃത്തായ വീഡിയോഗ്രഫറെ കാണാനാണ് കൊറ്റിയിലെത്തിയത്. തിരിച്ചുപോകാനായി പാന്‍റ്സിന്‍റെ പോക്കറ്റില്‍ നിന്ന് ബൈക്കിന്‍റെ താക്കോലെടുത്ത കൂട്ടത്തിലാണ് പോക്കറ്റിലുണ്ടായിരുന്ന പണം താഴെ വീണത്. പണം കാണാതായതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം ഇയാള്‍ വീണ്ടും കൊറ്റിയിലെത്തി. ബൈക്ക് നിര്‍ത്തിയിടത്ത് നോക്കിയപ്പോള്‍ പണം അവിടെതന്നെ കിടക്കുന്നുണ്ടായിരുന്നു. സമീപത്തെ വ്യാപാരി ഉള്‍പ്പെടെ പലരും പണം കിടക്കുന്നത് കണ്ടിരുന്നുവെങ്കിലും കൊറോണ ഭയത്താല്‍ ആരും അടുത്തുപോലും പോകാതിരുന്നതിനാലാണ് ഇയാള്‍ക്ക് പണം തിരിച്ചുകിട്ടിയത്.

Read More

അതിർത്തിയിൽ കൊറോണയെ പിടിക്കാൻ എക്സൈസ് മാത്രം! സർക്കാർ നിർദേശങ്ങൾ പാലിക്കാതെ കൂട്ടുപുഴ ചെക്ക്പോസ്റ്റ്

ഇരിട്ടി: സംസ്ഥാന അതിർത്തികളിൽ പോലീസിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും നേതൃത്വത്തിലുള്ള പരിശോധന കർശനമാക്കണമെന്ന സർക്കാർ നിർദേശങ്ങൾ പാലിക്കാതെ കൂട്ടുപുഴ ചെക്ക്പോസ്റ്റ്. എക്സൈസ് സംഘത്തിന്‍റെ നേതൃത്വത്തിൽ മാത്രമാണ് ഇവിടെ പരിശോധന നടക്കുന്നത്. എക്സൈസ് കമ്മീഷ്ണറുടെ ഉത്തരവ് പ്രകാരം മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാണ് പരിശോധന നടത്തുന്നത്. എന്നാൽ രോഗികളെ തിരിച്ചറിയാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ ഇല്ലാത്തതിനാൽ പരിശോധ പ്രഹസനം മാത്രമായിരിക്കുകയാണ്. അതിർത്തി ചെക്ക്പോസ്റ്റുകളിൽ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. ഇന്ത്യയിൽ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ച കർണാടകയുമായി അതിർത്തി പങ്കിടുന്നതാണ് കൂട്ടുപുഴ ചെക്ക് പോസ്റ്റ്. വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരിൽ ചിലർ ബംഗളൂരു വിമാനത്താവളത്തിലിറങ്ങി അവിടെ നിന്നും വാഹനമാർഗമാണ് കൂട്ടുപുഴ വഴി കണ്ണൂരിൽ എത്തുന്നത്. കൂടാതെ ബംഗളൂരുവിൽ നിന്നുള്ള വിദ്യാർഥികളും ബസ് മാർഗം കേരളത്തിലേക്ക് എത്തുന്നത്…

Read More

അമ്മ ഉപേക്ഷിച്ച് പോയതായി മക്കളുടെ പരാതി! മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് മുങ്ങിയ ഹോം നഴ്സ് അറസ്റ്റിൽ

മട്ടന്നൂർ: പ്രായപൂർത്തിയാകാത്ത മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് മുങ്ങിയ ഹോംനഴ്സിനെ മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു. കാര പേരാവൂർ സ്വദേശിനി സജിന (37)യെയാണ് മട്ടന്നൂർ എസ്ഐ സി.സി. ലതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്ത് വച്ച് അറസ്റ്റു ചെയ്തത്. അമ്മ ഉപേക്ഷിച്ച് പോയതായി കാണിച്ച് എട്ടിലും പ്ലസ് വണിനും പഠിക്കുന്ന കുട്ടികൾ കണ്ണൂർ ചൈൽഡ് ലൈൻ വെൽഫേർ കമ്മിറ്റി അധികൃതർക്ക് നൽകിയ പരാതിയിലാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് പത്തിന് സ്വന്തം വീടായ കാര പേരാവൂരിൽ പോയി വരാമെന്ന് പറഞ്ഞാണ് യുവതി ഭർത്താവിന്‍റെ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് യുവതിയുടെ മൊബൈൽ ഫോണിൽ ഭർത്താവ് വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്നുള്ള അന്വേഷണത്തിൽ എറണാകുളത്ത് ഹോംനേഴ്നായി ജോലിക്ക് പോയതായി വിവരം കിട്ടി. ഭർത്താവ് അന്ന് പോലീസിൽ പരാതി നൽകിയിരുന്നു.

Read More

എട്ടു വയസുമുതല്‍ കേസുമായി ബന്ധപ്പെട്ടു കളിക്കുന്ന ആളാ ഞാന്‍! വനിതാ വില്ലേജ് ഓഫീസര്‍ക്കു നേരേ മണല്‍ക്കടത്ത് സംഘത്തലവന്‍റെ ഭീഷണി

കാസര്‍ഗോഡ് : മണല്‍ക്കടത്ത് കേസിലെ പ്രതി വില്ലേജ് ഓഫീസില്‍ കയറി വനിതാ വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടു കുമ്പള പോലീസ് സ്വമേധയാ കേസെടുത്തു. കാസര്‍ഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നിര്‍ദേശപ്രകാരമാണ് ഉളുവാറിലെ ഓണന്ത ലത്തീഫി(40)നെതിരേ കുമ്പള പോലീസ് കേസെടുത്തത്. കുമ്പളയ്ക്കു സമീപം ബംബ്രാണയിലെ വില്ലേജ് ഓഫീസര്‍ കീര്‍ത്തനയ്ക്കു നേരേയാണ് ഇയാള്‍ ഓഫീസില്‍ കയറി ഭീഷണി മുഴക്കിയത്. ഭീഷണി ഭയന്നു വില്ലേജ് ഓഫീസര്‍ രേഖാമൂലം പരാതി നൽകിയില്ലെങ്കിലും സംഭവത്തിന്‍റെ വീഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. വധഭീഷണി മുഴക്കിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. താന്‍ എട്ടു വയസുമുതല്‍ കേസുമായി ബന്ധപ്പെട്ടു കളിക്കുന്ന ആളാണെന്നും തനിക്ക് ആരെയും പേടിയില്ലെന്നും വീഡിയോയില്‍ ലത്തീഫ് പറയുന്നുണ്ട്. തനിക്കെതിരേ നീങ്ങിയാല്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നു. വില്ലേജ് ഓഫീസറെ മാത്രമല്ല ജില്ലാ കളക്ടറെയായാലും നേരിടുമെന്നും…

Read More