തളിപ്പറമ്പ്: സഹികെട്ടപ്പോള്‍ സബ്കളക്ടര്‍ നിയമം പ്രയോഗിച്ചു, പൊതുമരാമത്ത് വകുപ്പിന്റെ കണ്ണ് തുറന്നു. തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലെ രണ്ട് ലിഫ്റ്റുകളും പണിമുടക്കിയിട്ട് മാസങ്ങളായിട്ടും നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നില്ല. ഭിന്നശേഷിക്കാരായ നിരവധി പേര് എംപ്ലോയ്മെന്റ് എക്സേചേഞ്ച് ഉള്‍പ്പെടെയുള്ള ഓഫീസുകളിലെത്താന്‍ അനുഭവിക്കുന്ന ദുരിതം മാധ്യമങ്ങളിലും വാര്‍ത്തകളായിരുന്നു. തളിപ്പറമ്പ് താലൂക്ക് സഭയിലും ഇത് പരാമര്‍ശ വിഷയമായി. എന്നിട്ടും ഫണ്ടില്ല എന്ന ന്യായം പറഞ്ഞ് പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. ഭിന്നശേഷിക്കാരും വയോജനങ്ങളും അനുഭവിക്കുന്ന വിഷമം നേരിട്ട് കാണാനിടയായ സബ്കളക്ടര്‍ എസ്.ഇലക്യ ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ പൊതുജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ സബ്കളക്ടര്‍ തന്റെ വജ്രായുധം പുറത്തെടുത്തു. ക്രിമിനല്‍ പ്രോസീജിയര്‍ കോഡ് 133 പ്രകാരം പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിനെതിരെ കേസെടുത്തതോടെ കളി കാര്യമാകുമെന്ന് കണ്ട ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി ലിഫ്റ്റ് കേടുപാടുതീര്‍ത്ത്…
Read MoreCategory: Kannur
റോഡിൽ തങ്ങിനിൽക്കുന്ന പാറയും തകർന്ന റോഡും! ഭീഷണിയായി കൂറ്റൻപാറ (ഉരുൾപൊട്ടലിൽ നിലംപതിച്ചത്)
ആലക്കോട്: പ്രളയത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ റോഡിൽ പതിച്ച കൂറ്റൻ പാറ ആറുമാസം കഴിഞ്ഞിട്ടും പൊട്ടിച്ചുനീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത അധികൃതരുടെ അനാസ്ഥ ആലക്കോട്-പാത്തൻപാറ റോഡിൽ യാത്രക്കാർക്കും സമീപവാസികൾക്കും അപകട ഭീഷണി ഉയർത്തുന്നു. ആലക്കോട് നെല്ലിക്കുന്ന്-പാത്തൻപാറ റോഡിൽ മേലാരംതട്ടിലാണു മാസങ്ങളായി നാട്ടുകാരെ ഭീതിയിലാഴ്ത്തി കൂറ്റൻ പാറ അപകടാവസ്ഥ ഉയർത്തുന്നത്. 2019 ഓഗസ്റ്റ് ഒൻപതിനു രാത്രിയിൽ പ്രളയത്തെത്തുടർന്ന് മേലാരം തട്ട് മാന്തട്ടിലുണ്ടായ ഉരുൾപ്പൊട്ടലിലാണ് മലമുകളിൽ ഭീമൻ പാറ റോഡിലേക്കു പതിച്ച് ഇവിടെ തങ്ങി നിന്നത്. ഉരുൾപ്പൊട്ടലിൽ കർഷകർക്ക് വൻ നാശനഷ്ടം സംഭവിച്ചതിനു പുറമെ റോഡിനും കനത്ത നാശം നേരിട്ടിരുന്നു. ടാറിംഗ് തകർന്നു റോഡ് കുത്തിയൊലിച്ചുപോയ നിലയിലാണ്. ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ ടാറിംഗ് റോഡിന്റെ പാർശ്വഭിത്തി ഭാഗവും പൂർണമായി തകർന്നു. റോഡിൽ തങ്ങിനിൽക്കുന്ന പാറയും തകർന്ന റോഡും വലിയ അപകടാവസ്ഥയാണു യാത്രക്കാർക്ക് ഉയർത്തുന്നത്. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ആലക്കോട്, പാത്തൻപാറ, കനകക്കുന്ന്, കുടിയാൻമല പ്രദേശങ്ങളെ…
Read Moreഎൽഎൽബി പരീക്ഷയ്ക്ക് അലനെ എത്തിക്കുന്നത് എൻഐഎ; കനത്ത സുരക്ഷ
കണ്ണൂർ: കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ് ചൊവ്വാഴ്ച കണ്ണൂർ സർവകലാശാലയുടെ എൽഎൽബി രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതും. പാലയാട് ക്യാന്പസാണു പരീക്ഷാ കേന്ദ്രം. സർവകലാശാലയുടെ നിയമപഠനവിഭാഗത്തിൽ എൽഎൽബി വിദ്യാർഥിയായിരുന്ന അലൻ മൂന്നാം സെമസ്റ്ററിൽ പഠിക്കുന്പോഴാണു കേസിൽപ്പെട്ടു ജയിലിലാകുന്നത്. തുടർന്നു പഠനവിഭാഗത്തിൽനിന്നു പുറത്താക്കിയിരുന്നു. നിലവിൽ മൂന്നാം സെമസ്റ്റൽ എൽഎൽബി പരീക്ഷ എഴുതാൻ മാത്രമാണു വിലക്കുള്ളതെന്നും രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അലൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ എൻഐഎ, കണ്ണൂർ സർവകലാശാല എന്നിവരോടു ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. കൊച്ചിയിൽനിന്ന് എൻഐഎ സംഘമായിരിക്കും അലനെ പരീക്ഷയെഴുതിക്കാൻ തലശേരിയിൽ എത്തിക്കുക. ക്യാന്പസിൽ പോലീസ് സുരക്ഷയൊരുക്കും. ഉച്ചയ്ക്കു രണ്ടുമുതൽ അഞ്ചുവരെയാണു പരീക്ഷ.
Read Moreകൂടുതൽ വിയർക്കും; ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ഡിഗ്രി വരെ ചൂട് ഉയരും
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും ചൊവ്വാഴ്ചയും ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടും കേന്ദ്ര കാലവാസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreവീട്ടുകാർ കല്യാണത്തിന് പോയി തിരികെ വന്ന് വാതിൽ തുറപ്പോൾ , അകത്തിരുന്ന വിരുന്നുകാരനെ കണ്ട് നിലവിളിച്ചു; നാട്ടുകാർ ഓടിക്കൂടി പിടിച്ചു നൽകിയ വിരുന്നുകാരനെ കണ്ട് പോലീസ് പറഞ്ഞതിങ്ങനെ…
വീട്ടുകാർ പോയപ്പോൾ വീടിനകത്തൊരു “വിരുന്നുകാരൻ’ കണ്ണൂർ: വീടുപൂട്ടി കല്യാണത്തിന് പോയ കുടുംബം തിരിച്ചെത്തിയപ്പോൾ വീട്ടിൽ ഒരു അപ്രതീക്ഷിത വിരുന്നുകാരൻ. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറക്കാൻ ശ്രമിക്കുന്ന കള്ളൻ! നേരിട്ടുകണ്ട കാഴ്ചയുടെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങൾക്ക്. ഇന്നലെ വൈകുന്നേരം പടന്നപ്പാലത്തായിരുന്നു സിനിമാകഥയെ വെല്ലുന്ന രംഗങ്ങൾ. പടന്നപ്പാലം പാസ്പോർട്ട് ഓഫീസിനു സമീപത്തെ നാണുവും കുടുംബവും ബന്ധുവിന്റെ കല്യാണത്തിന് 15ന് രാവിലെയാണ് പോയത്. കല്യാണം കഴിഞ്ഞ് ഇന്നലെ വൈകുന്നേരം അഞ്ചോടെ വീട്ടിൽ തിരിച്ചെത്തി. തുടർന്നു മുൻഭാഗത്തെ വാതിൽ തുറന്ന് അകത്തുകയറി കിടപ്പുമുറിയിലേക്ക് കടക്കുന്നതിനിടെയാണ് അലമാര കുത്തിത്തുറക്കാൻ ശ്രമിക്കുന്ന മോഷ്ടാവിനെ കണ്ടത്. അടുക്കളവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ മോഷ്ടാവിനെ പിടികൂടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ അറസ്റ്റ്ചെയ്തു. വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന തമിഴ്നാട് തിരുവണ്ണാമല സ്വദേശി…
Read Moreതയ്യിൽ കടപ്പുറത്ത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂർ: തയ്യിൽ കടപ്പുറത്ത് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിലെ ശരണ്യ- പ്രണവ് ദന്പതികളുടെ മകൻ വിയാനെ (ഒന്നര) യാണ് മരിച്ചനിലയിൽ കണ്ടത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഇന്നു രാവിലെ കുട്ടിയുടെ പിതാവ് പ്രണവ് കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ തയ്യിൽ കടപ്പുറം റോഡിൽ പാറക്കൂട്ടത്തിനിടയിൽ നാട്ടുകാർ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിറ്റി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വരുകയാണ്.
Read Moreറോഡിൽ തുപ്പി! അഞ്ച് പേര്‍ക്കെതിരേ കേസ്; ബത്തേരി നഗരസഭയില്‍ പൊതു ഇടങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെ നടപടി തുടങ്ങി
സുല്‍ത്താന്‍ ബത്തേരി: റോഡില്‍ തുപ്പി. കുടുങ്ങിയത് അഞ്ച് പേര്. മുറുക്കാന്‍ കടയുടെ മുന്‍ഭാഗം തുപ്പി വൃത്തിഹീനമാക്കിയതിന് മൂന്ന് കടകള്‍ക്കെതിരേയും നടപടി. ബത്തേരി നഗരസഭയില്‍ പൊതു ഇടങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെ ഹെല്‍ത്ത് വിഭാഗവും ബത്തേരി പോലീസും ഇന്നലെയാണ് നടപടി തുടങ്ങിയത്. ടൗണിലെ പഴയ ബസ്്സ്റ്റാന്‍ഡ്, ചുങ്കം ജംഗ്ഷന്, എംജി റോഡ,് മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് റോഡില്‍ തുപ്പിയ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തത്. നഗരസഭ നല്കിയ മുന്നറിയിപ്പ് നോട്ടീസ് വക വെക്കാതെ മുറുക്കാന്‍ ചില്ലറയായി വില്പന നടത്തുകയും മുറുക്കാന്‍ കടയുടെ മുന്‍വശം മുറുക്കി തുപ്പി വൃത്തിഹീനമാക്കിയതിന്റെ പേരില്‍ മൂന്ന് കടകള്‍ക്കെതിരെ നഗരസഭ പിഴ അടയ്ക്കുന്നതിന് നോട്ടീസ് നല്കി. വരും ദിവസങ്ങളിലും തുടര്‍ച്ചയായി ടൗണില്‍ പരിശോധന നടത്തുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എസ്. സന്തോഷ് കുമാര്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എസ്. സുധീര്‍, അഡീഷണല്‍ പോലീസ്…
Read More2012 മുതല്‍ 14 വരെ ആറു വിദ്യാർഥിനികളെ…! മൂന്നാം ക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകന് 15 വർഷം കഠിനതടവ്
കാസർഗോഡ്: മൂന്നാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ 15 വര്‍ഷം കഠിന തടവിനും 35000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. നീര്ച്ചാല് മേലടുക്ക സ്വദേശി ബാലമുരളി (32)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധികം തടവ് അനുഭവിക്കണം. 376 (രണ്ട് എസ്) വകുപ്പ് പ്രകാരം 10 വര്‍ഷം തടവും, 25000 രൂപ പിഴയും, പോക്സോ ആക്ടിലെ 10, 9 വകുപ്പുകളിലായി അഞ്ചു വര്‍ഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് ലീഗല്‍ സർവീസ് അഥോറിറ്റി വഴി സര്‍ക്കാര്‍ സഹായം നല്‍കാനും ജഡ്ജി പി. എസ്. ശശികുമാര്‍ ഉത്തരവിട്ടു. 2012 മുതല്‍ 14 വരെയുള്ള കാലയളവിലാണ് അധ്യാപകന് ആറു വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് കേസിൽ പറയുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ കൂട്ടുകാരോട് വിവരം പറഞ്ഞതിനെത്തുടര്‍ന്നാണ്…
Read Moreമനസിലെ മുറിപ്പാടുകള്‍ക്ക് ഒരു വര്‍ഷം! ഓര്‍മച്ചിത്രങ്ങള്‍ ഒളിമങ്ങാതെ കല്യോട്ട് ഗ്രാമം
ശ്രീജിത് കൃഷ്ണൻ കാസർഗോഡ്: ശരത് ലാലും കൃപേഷും കല്യോട്ടിന്റെ നീറുന്ന ഓര്‍മച്ചിത്രങ്ങളായി മാറിയിട്ട് ഫെബ്രുവരി 17ന് ഒരു വര്‍ഷം തികയുന്നു. കേരളത്തിന്റെ വടക്കേയറ്റത്ത് അതുവരെ അധികമൊന്നും അറിയപ്പെടാതെ കിടന്നിരുന്ന കല്യോട്ട് ഗ്രാമത്തില്‍ ആര്‍ക്കുംതന്നെ ഒരുപക്ഷേ ഇത്ര പെട്ടെന്ന് ഒരു വര്‍ഷം കടന്നുപോയെന്നു വിശ്വസിക്കാനാവില്ല. ഈ നാടിന്റെ ഓരോ സ്പന്ദനത്തിലും അത്രമേല്‍ നിറഞ്ഞുനില്‍ക്കുകയാണ് അവരിപ്പോഴും.സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ രാഷ്ട്രീയസംഘട്ടനങ്ങളുടെ പേരിലോ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരകളായോ കൊലചെയ്യപ്പെടുന്നത് കേരളത്തില്‍, പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ പലവട്ടം ആവര്‍ത്തിക്കപ്പെട്ട ദുരന്തങ്ങളിലൊന്നാണ്. അങ്ങനെ അകാലത്തില്‍ പിടഞ്ഞുവീഴേണ്ടിവന്ന ഓരോരുത്തരും അതാത് നാടിന്റെയും കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും മനസ്സില്‍ തീരാത്ത മുറിപ്പാടുകളായി അവശേഷിക്കുന്നുമുണ്ട്. പക്ഷേ മുഴുവന്‍സമയ രാഷ്ട്രീയക്കാരൊന്നുമാകാതെ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ തികച്ചും സാധാരണക്കാരായി ജീവിച്ച രണ്ടു യുവാക്കളുടെ ജീവന് ചെറിയൊരു പ്രാദേശിക സംഘര്‍ഷത്തിന്റെ പേരില്‍ മാത്രം ബലികൊടുക്കേണ്ടിവന്നതാണ് കല്യോട്ടിനെ വ്യത്യസ്തമാക്കുന്ന സാഹചര്യം. ശരത് ലാലും കൃപേഷും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മാത്രമായിരുന്നില്ല…
Read Moreകരയിലും വെള്ളത്തിലും ഓടിക്കാം! ഇലക്ട്രിക്ക് കാർ വികസിപ്പിച്ചെടുത്ത് ഐടിസി വിദ്യാർഥികൾ
ഇരിട്ടി: കരയിലും വെള്ളത്തിലും ഒരേസമയം ഓടിക്കാൻ കഴിയുന്ന ഇലക്ട്രിക് കാർ വികസിപ്പിച്ചെടുത്തതായി ഐടിസി വിദ്യാർഥികൾ. സെൻട്രൽ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷനു കീഴിൽ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന ഇരിട്ടി ഐടിസിയിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികളാണ് മൾട്ടി പർപ്പസ് ഇലക്ട്രിക് കാർ തങ്ങളുടെ വർക്ക് ഷോപ്പിൽ സ്വന്തമായി വികസിപ്പിച്ചെടുത്തതായി അറിയിച്ചത്. പ്രാദേശികമായി ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്. നഗരങ്ങളിൽ വർധിച്ചുവരുന്ന കാർബൺ മാലിന്യങ്ങൾ കുറയ്ക്കുവാനും അതോടൊപ്പം കേരളത്തിൽ അടുത്തകാലത്തുണ്ടായ പ്രളയദുരന്തങ്ങളുമാണ് തങ്ങളെ ഇങ്ങനെയൊരു ആശയത്തിലേക്കു നയിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള ഇത്തരം വാഹനങ്ങൾ ചില സ്ഥാപനങ്ങളൊക്കെ പരീക്ഷിച്ചിട്ടുണ്ടെങ്കിലും വൈദ്യുതോർജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന വാഹനം ആദ്യ ടെസ്റ്റിൽത്തന്നെ വിജയമായിരിക്കുകയാണെന്നും വളരെ ചെറിയ ചെലവ് മാത്രമേ ഇതിനായിട്ടുള്ളൂവെന്നും വിദ്യാർഥികൾ പറഞ്ഞു. കൂടുതൽ ഗവേഷണങ്ങൾക്കും മറ്റും അവസരം ലഭിച്ചാൽ നാടിന് ഉപകാരപ്പെടുന്ന രീതിയിൽ ഇതു വികസിപ്പിച്ചെടുക്കാൻ കഴിയുമെന്ന് പ്രോജക്ടിന് നേതൃത്വം നൽകിയ…
Read More