തലശേരി: പുലർച്ചെ ട്യൂഷന് പോകുകയായിരുന്ന പത്താംക്ലാസ് വിദ്യാർഥിനിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മാനന്തേരി സ്വദേശി രാജേഷിനെയാണ് തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വീട്ടിൽ നിന്ന് പിതാവ് ബൈക്കിൽ വിദ്യാർഥിനിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം എത്തിച്ചു. പിതാവ് പോയശേഷം പ്രതി പെൺകുട്ടിയുടെ കൈയിൽ നിന്നും സ്കൂൾ ബാഗ് തട്ടിയെടുത്ത് ബസ് ഷെൽട്ടറിന്റെ അകത്തേക്ക് ഓടിക്കയറി. പിന്തുടർന്നെത്തിയ പെൺകുട്ടി ബാഗ് ചോദിക്കുന്നതിനിടെ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടിയെ ഉപദ്രവിക്കുന്നതിനിടയിൽ അതുവഴി മത്സ്യവില്പനക്കാരൻ ഹോണടിച്ചെത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെയും മത്സ്യവിൽപനക്കാരന്റെയും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയിരുന്നില്ല. സംഭവത്തിൽ ഒരാൾകൂട്ടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
Read MoreCategory: Kannur
ഇരിട്ടിയിൽ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
ഇരിട്ടി(കണ്ണൂർ): പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കരിക്കോട്ടക്കരി എടപ്പുഴ സ്വദേശിയായ പ്രവാസി വ്യവസായി ടിൻസ് വർഗീസിനെ എടപ്പുഴ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിലും മൊബൈൽ ഫോൺ, ലാപ്ടോപ്, പാസ്പോർട്ട് എന്നിവ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി പേരാവൂർ ഈരായിക്കൊല്ലി മാറോളി ഹൗസിൽ പ്രജീഷി (42) നെയാണ് കരിക്കോട്ടക്കരി എസ്ഐ ശിവൻ ചോടത്തും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകപ്പെട്ട പ്രവാസി ടിൻസ് വർഗീസിന്റെ ഭാര്യാ സഹോദരൻ എറണാകുളം പൂക്കോട്ടുപടി സ്വദേശി ഷിന്റോ മാത്യു, കേളകം ചുങ്കക്കുന്ന് സ്വദേശി മംഗലത്ത് എം.ജെ സിജോ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ടിൻസിനൊപ്പം ഖത്തറിൽ ബിസിനസ് പാർട്ണറായിരുന്ന തൊണ്ടിയിൽ സ്വദേശി സനീഷ് വി.മാത്യുവാണ് തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരൻ. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.…
Read Moreപുന്നാട്ടെ അശ്വനികുമാർ വധം; 15വർഷത്തിനുശേഷം വിചാരണ ആരംഭിക്കുന്നു; 489 സാക്ഷികൾ, പ്രതികളിൽ ഇരട്ട സഹോദരൻമാരും; 14 എൻഡിഎഫ് പ്രവർത്തകർ പ്രതികൾ
തലശേരി: ആർഎസ്എസ് നേതാവും അധ്യാപകനുമായ പുന്നാട്ടെ അശ്വനികുമാറിനെ (27) ബസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ വിചാരണ തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ (അതിവേഗ കോടതി-രണ്ട്) ഇന്നു തുടങ്ങും. 2005 മാർച്ച് 10ന് രാവിലെ 10.15ന് ഇരിട്ടി പയഞ്ചേരിമുക്കിൽ വച്ചാണ് കേസിനാസ്പദമായ സംഭവം. കൊലപാതകം നടന്ന് 15 വർഷത്തിനു ശേഷമാണ് വിചാരണ തുടങ്ങുന്നത്. ബസിൽ യാത്ര ചെയ്യുകയായിരുന്ന അശ്വിനികുമാറിനെ ബസിനു മുന്നിലും പിന്നിലും ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം ബസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിൽ നാലുപേർ ബസിനുള്ളിലും മറ്റുള്ളവർ ജീപ്പിലുമെത്തിയാണ് കൊല നടത്തിയത്. കഠാരകൊണ്ട് കുത്തിയും വാളുകൊണ്ടു വെട്ടിയുമാണ് അശ്വനികുമാറിനെ പ്രതികൾ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. എൻഡിഎഫ് പ്രവർത്തകരായ പുതിയവീട്ടിൽ അസീസ് (42), പുഞ്ചറക്കൽവീട്ടിൽ അമീൻ (40), എം.വി. മർസൂഖ് (38), പി.എം. സിറാജ് (42), സി.പി. ഉമ്മർ (40), എം.കെ. യൂനുസ് (43), ആർ.കെ. അലി (45), പി.കെ.…
Read Moreപൊറോട്ട, കൽത്തപ്പം, ചിക്കൻ കറി, പുഴു അരിക്കുന്ന ചിക്കൻ ഫ്രൈ, പഴകിയ മസാല, മീൻകറി..! fresh ആയിരുന്നു, പിടിവീഴുംവരെ…
കാസർഗോഡ്: ചെങ്കള പഞ്ചായത്തിലെ നെല്ലിക്കട്ടയിലെ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് അതിരാവിലെ നടത്തിയ പരിശോധനയിൽ പഴകിയഭക്ഷണം പിടിച്ചെടുത്തു നശിപ്പിച്ചു. പൊറോട്ട, കൽത്തപ്പം, ചിക്കൻ കറി, പുഴു അരിക്കുന്ന ചിക്കൻ ഫ്രൈ,പഴകിയ മസാല, മീൻകറി എന്നിവയാണ് പിടികൂടിയത്. അഞ്ചു ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. പ്രശ്നപരിഹാരത്തിന് ഏഴു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കടകളിൽ പ്ലാസ്റ്റിക്ക് കാരിബാഗ് പരിരോധനയും നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷറഫ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ചന്ദ്രശേഖർ തമ്പി, കെ.എസ്. രാജേഷ്, എസ്. ഹാസിഫ്, പഞ്ചായത്ത് ജീവനക്കാരൻ റഫീക്ക് എന്നിവർ നേതൃത്വം നൽകി.
Read Moreവിവാഹ സ്ഥലത്തുനിന്ന് യുവതിയെ തട്ടികൊണ്ടുപോയി; ഒരാള്‍കൂടി അറസ്റ്റില്‍; ഓടി രക്ഷപെട്ട എസ്ഡിപിഐ നേതാവിനെ തേടി പോലീസ്
ഇരിട്ടി: ഇരിട്ടിയില്‍ നിന്ന് യുവതിയെ തട്ടികൊണ്ട് പോയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പയഞ്ചേരി സ്വദേശി അജ്മലി (22)നെയാണ് എസ് ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത് യുവതിയെ ബംഗളരുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. അന്ന് കൂട്ട് പ്രതിയെ അറസ്റ്റ് ചെയ്തുവെങ്കിലും മുഖ്യപ്രതി ഓടി രക്ഷപെട്ടിരുന്നു . എസ്ഡിപിഐ പ്രാദേശിക നേതാവായ ആസിഫ് എന്ന ആച്ചി ഓടി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. വിവാഹ സ്ഥലത്തുനിന്ന് യുവതിയെ കാറില്‍ കയറ്റി തട്ടികൊണ്ട് പോകുകയായിരുന്നു. മുഖ്യപ്രതിയായ ആസിഫിന്റെ സഹായി മട്ടന്നൂര്‍ സ്വദേശി സമദിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. മുഖ്യപ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
Read Moreവാതിലുകളും ജനാലകളുമൊന്നും പൊളിച്ചതായി കാണുന്നില്ല! കാഞ്ഞിരങ്ങാട് അഭിഭാഷകന്റെ വീട്ടിൽ കവർച്ച; സ്വർണവും പണവും കവർന്നു
തളിപ്പറമ്പ്: അഭിഭാഷകന്റെ വീട്ടില്‍ കവർച്ച. രണ്ട് പവന് സ്വര്‍ണവളകളും 7000 രൂപയും കവര്‍ച്ച ചെയ്തു. കാഞ്ഞിരങ്ങാട്ടെ പി.അശോകന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ അഞ്ചിന് അശോകനും കുടുംബവും വീട് പൂട്ടി പുറത്തുപോയിരുന്നു. ഇന്നലെ മുകളിലത്തെ നിലയിലുള്ള മേശ പരിശോധിച്ചപ്പോഴാണ് രണ്ട് ഓരോ പവന് തൂക്കമുള്ള വളകളും കവറിലിട്ട് സൂക്ഷിച്ച പണവും മോഷണം പോയതായി കണ്ടത്. വീട് പൂട്ടി പുറത്തുപോയപ്പോഴാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. വാതിലുകളും ജനാലകളുമൊന്നും പൊളിച്ചതായി കാണുന്നില്ല. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Read Moreവീട്ടുകാരെ തീ തീറ്റിച്ച “സുന്ദരിക്കുട്ടി’യെ പനയത്താംപമ്പിൽ നിന്നു കണ്ടെടുത്ത് പോലീസ്; ബിക്കിയെ കിട്ടിയതിനെക്കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ
കൂത്തുപറമ്പ്: രണ്ടു ദിവസമായി വീട്ടുകാരെ തീ തീറ്റിച്ച ബിക്കിയെന്ന സുന്ദരിക്കുട്ടി ഒടുവിൽ സ്വന്തം വീട്ടിൽ തിരിച്ചെത്തി. കിണവക്കൽ മെട്ടയിലെ ബിന്ദു സുനിലിന്റെ അരുമയായ പൂച്ചക്കുട്ടിയായ ബിക്കിയാണ് രണ്ടു ദിവസത്തെ അജ്ഞാത വാസത്തിനു ശേഷം സുരക്ഷിതമായി ഉടമയുടെ വീട്ടിലെത്തിയത്. കേവലം ഒരു പൂച്ചയെന്ന് കരുതി ബിക്കിയെ അവഗണിക്കുന്നവരോട് ഒരു വാക്ക്. പൂച്ചയാണെങ്കിലും അതുക്കും മീതെയാണ് ഇവളുടെ സ്ഥാനം. പൂച്ചവർഗത്തിലെ സുന്ദരികളും സുന്ദരൻമാരുമായ പേഴ്സ്യൻ ജനുസിൽ പെട്ട പൂച്ചയാണിവൾ. വില കാൽ ലക്ഷത്തോളം വരും. ഇക്കഴിഞ്ഞ മൂന്നാം തീയതി മുതലായിരുന്നു ബിക്കി അപ്രത്യക്ഷയായത്. സാധാരണ വീടിനു സമീപത്തെ മറ്റു വീടുകളിൽ സന്ദർശനം നടത്താറുണ്ടെങ്കിലും കറക്കം കഴിഞ്ഞ് വീട്ടിലെത്തുന്നതാണ് ഇവളുടെ സ്വഭാവം. എന്നാൽ ഇക്കഴിഞ്ഞ മൂന്നിന് ഗൃഹസന്ദർശനത്തിനായി ഇറങ്ങി തിരിച്ച ബിക്കി വീട്ടിലെത്താറുള്ള സമയം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. സമീപത്തൊക്കെ അന്വേഷിച്ചെങ്കിലും ആർക്കും വിവരമില്ലായിരുന്നു. തുടർന്ന് ഉടമ ബിന്ദു പോലീസിൽ പരാതി നൽകി.…
Read Moreതുല്യതൊഴില് തുല്യനീതി ;കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ നഴ്സുമാരുടെ ജോലി പുനക്രമീകരണം പരിഗണനയിലെന്ന് ഡോ.എന്‍.റോയ്
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ നഴ്സുമാരുടെ ജോലിയില്‍ പുനക്രമീകരണം നടത്തുന്നതു സജീവ പരിഗണനയിലാണെന്നു പ്രിന്‍സിപ്പൽ ഡോ.എന്‍.റോയ്. ഇതു സംബന്ധിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കാര്‍ഡിയോളജി വിഭാഗമായി പ്രവര്‍ത്തിക്കുന്ന പഴയ ഹൃദയാലയയില്‍ നഴ്സിങ്ങ് അസിസ്റ്റന്റുമാര്‍ ഇല്ലെന്നും അത്തരം ജോലികളും നഴ്സുമാരാണു ചെയ്യുന്നതെന്നും പ്രിന്‍സിപ്പൽ പറഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജെന്ന നിലയില്‍ നഴ്സിംഗ് അസിസ്റ്റന്റുമാരെ കൂടുതലായി നിയമിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ നിയമനം നടക്കുമ്പോള്‍ നഴ്സുമാരെ പുനര്‍വിന്യസിക്കുമെന്നും പ്രിന്‍സിപ്പൽ പറഞ്ഞു. തുല്യതൊഴില് തുല്യനീതി വേണമെന്നാവശ്യപ്പെട്ടാണ് ഒരു വിഭാഗം നഴ്സുമാര്‍ ആരോഗ്യമന്ത്രിക്കു നിവേദനം നല്‍കിയത്. നേരത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റിയായി ഹൃദയാലയ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയും മെഡിക്കല്‍ കോളജും സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് ഒരുവിഭാഗത്തിനു തുല്യതൊഴില് നീതി നിഷേധിക്കപ്പെടുന്നതായി പരാതി ഉയര്‍ന്നത്.
Read Moreവാധ്യാര്പീടികയിലെ ജ്വല്ലറി മോഷണം; വിരലടയാളത്തിൽ കണ്ടത് അന്തർ സംസ്ഥാന മോഷ്ടാവ് ഉടുമ്പ് ജോണിന്റേത്; തമിഴ്നാട്ടുകാരനായ ജോണിന്റെ മോഷണ രീതികൾ ഇങ്ങനെ…
തലശേരി: വര്‍ഷങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയാകുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള അന്തര്‍സംസ്ഥാന കവര്‍ച്ച സംഘത്തിലെ തലവന്‍ ഉടുമ്പ് ജോണ്‍ തലശേരിയിലെത്തിയതായി സൂചന. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഉടുമ്പ് ജോണിന്റെ സാന്നിധ്യം തലശേരിയില്‍ ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്. ജനുവരി 31 ന് അര്‍ധരാത്രി മെയിന്‍ റോഡിലെ വാധ്യാര്‍പീടിക സുജാതന്റെ ഉടമസ്ഥതയിലുള്ള എസ്.കെ സില്‍വര്‍ ജ്വല്ലറി തകര്‍ത്ത് വെള്ളി ആഭരണങ്ങള്‍ കവര്‍ന്നത് ഉടുമ്പ് ജോൺ ആണെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ജ്വല്ലറിയുടെ മച്ച് തകര്‍ത്ത് അകത്ത് കടന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് ഉടുമ്പ് ജോണിന്റെ സാന്നിധ്യം തെളിഞ്ഞിട്ടുള്ളത്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍പ്പെടെ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയായിട്ടുള്ള ഉടുമ്പ് ജോണിന്റെ സംഘം ഏതാനും വര്‍ഷങ്ങളായി നിര്‍ജീവമായിരുന്നു. കടകള്‍ കൊള്ളയടിക്കല്‍ പതിവാക്കിയിരുന്ന ഉടുമ്പ് ജോണും സംഘവും പോലീസിന്…
Read Moreകെ. കണ്ണപുരത്തെ പുതിയഭഗവതി ക്ഷേത്രത്തിനു തീപിടിച്ചു; ശ്രീകോവിൽ കത്തിനശിച്ചെങ്കിലും വിഗ്രഹം സുരക്ഷിതം
പഴയങ്ങാടി: കെ. കണ്ണപുരത്തുള്ള പുതിയഭഗവതി ക്ഷേത്രം (പുതിയകാവ്) തീപിടിച്ചുകത്തി നശിച്ചു. ക്ഷേത്രത്തിനു മുന്നിലുള്ള വിളക്കിൽ നിന്നോ നടയിൽ തെളിയിച്ച മൺചിരാതിൽ നിന്നോ ക്ഷേത്രത്തിലേക്കു തീ പടർന്നതാകാമെന്നാണു പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെ രണ്ടോയോടെയായിരുന്നു സംഭവം. കണ്ണപുരം എസ്ഐ ടി.വി. ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസും കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണു തീയണച്ചത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ പൂർണമായും കത്തിനശിച്ച നിലയിലാണ്. എങ്കിലും ദേവീയുടെ പഞ്ചലോഹ വിഗ്രഹത്തിനു കേടുപാട് സംഭവിച്ചിട്ടില്ല. ഈ മാസം ഒൻപതു മുതൽ കളിയാട്ടം നടക്കുന്നതിന്റെ ഭാഗമായി നവീകരണ പ്രവൃത്തി നടന്നുവരികയായിരുന്നു. ഉത്സവം മാറ്റിവച്ചതായും പ്രശ്നചിന്ത നടത്തി ഭാവികാര്യങ്ങൾ നടത്തമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
Read More