യാത്ര ഇപ്പോഴും ദുരിതമയം; നെടുങ്ങാട്-നായരമ്പലം പള്ളിപ്പാലം ഗംഭീരം; പക്ഷേ, അപ്രോച്ച് റോഡും അനുബന്ധ റോഡും ചളിക്കുളം

വൈപ്പിന്‍: ആറര കോടി ചെലവ് ചെയ്ത് നെടുങ്ങാട്-നായരമ്പലം പള്ളിപ്പാലം പാലം നിര്‍മിച്ചിട്ടും നായരമ്പലം നെടുങ്ങാട് നിവാസികളുടെ യാത്ര ഇപ്പോഴും ദുരിതമയം. പാലത്തിന്‍റെ അപ്രോച്ച് റോഡും അനുബന്ധ റോഡും തകര്‍ന്ന് കിടക്കുന്നത് പുനര്‍ നിര്‍മിക്കാത്തതാണ് യാത്രക്കാര്‍ക്ക് ദുരിതം തീര്‍ത്തിരിക്കുന്നത്. എറെ നാളത്തെ മുറവിളിക്ക് ശേഷം നിരവധി പ്രതിസന്ധികള്‍ പിന്നിട്ടാണ് പാലം പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഇത് ജനങ്ങള്‍ക്ക് പൂർണമായി ഉപകാരപ്പെടണമെങ്കില്‍ ഈ പാലത്തിന്‍റെ ഇരു വശത്തുമായി തകര്‍ന്നു കിടക്കുന്ന നായരമ്പലം ജംഗ്ക്ഷന്‍ മുതല്‍ നെടുങ്ങാട് പള്ളി ബസാര്‍ വരെ ഉള്ള റോഡ് പുനർ നിർമിക്കണം. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്ന് പള്ളിപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഗസ്റ്റിന്‍ മണ്ടോത്തും നായരമ്പലം കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി അഗസ്റ്റിന്‍ അക്കാനത്തും സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.

Read More

ടിക് ടോക് ദുരന്തം! വിവാഹവാഗ്ദാനം നൽകി 23കാരിയെ പീഡിപ്പിച്ചു; ടിക് ടോക് താരം ഷാനവാസ് അറസ്റ്റിൽ; വിവാഹിതനായ ഇയാളുടെ പേരിൽ സ്ത്രീധന പീഡനക്കേസും

എറണാകുളം: പീഡന കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പൊന്നാനി സ്വദേശിനിയായ 23 കാരിയാണ് പരാതി നല്‍കിയത്. ടിക് ടോക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഷാനവാസ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും സ്വര്‍ണവും പണവും തട്ടിയെടുത്തെന്നും പരാതിക്കാരി വ്യക്തമാക്കി. ഡിസിപി പൂങ്കുഴലിക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇയാള്‍ വിവാഹിതനാണ്. പത്തനംതിട്ട സ്വദേശിനിയാണ് ഇയാളുടെ ഭാര്യ. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിക്കുന്നത് സംബന്ധിച്ച് ഇയാളുടെ പേരില്‍ പത്തനംതിട്ട പോലീസിലും പരാതിയുണ്ട്. ചോദ്യം ചെയ്യാനായി കളമശേരി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഷാനവാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

അല്ലെന്‍റെ പൊന്നേ… ഇതെന്തു ഭാവിച്ചാ? 38,000 മറികടന്ന് സ്വര്‍ണം; 25 ദിവസത്തിനിടെ രണ്ടായിരം രൂപയുടെ വര്‍ധന

റോബിന്‍ ജോര്‍ജ് കൊച്ചി: റിക്കാര്‍ഡ് കുതിപ്പ് തുടരുന്ന സ്വര്‍ണവില 38,000 രൂപ പിന്നിട്ടു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചതോടെയാണു പവന് 38,000 രൂപയെന്ന ചരിത്ര വില തൊട്ടത്. സംസ്ഥാനത്ത് പവന് 38,120 രൂപയ്ക്കും ഗ്രാമിന് 4,765 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനവാണ് സംസ്ഥാനത്തും വില വര്‍ധിക്കാന്‍ കാരണമായത്. വെറും മൂന്ന് വ്യാപാര ദിനത്തിനിടെയാണു സ്വര്‍ണവില 37,000 രൂപയില്‍നിന്ന് 38,000 രൂപയിലേക്ക് കുതിച്ചത്. 25 ദിവസത്തിനിടെ രണ്ടായിരം രൂപയുടെ വര്‍ധനവും രേഖപ്പെടുത്തി. കഴിഞ്ഞ മെയ് 18 നാണു സ്വര്‍ണവില പവന് 35,000 രൂപ പിന്നിട്ടത്. പിന്നീട് 44 ദിവസങ്ങള്‍ക്കിപ്പുറം കഴിഞ്ഞ ഒന്നിന് സ്വര്‍ണവില പവന് 36,000 രൂപ തൊട്ടു. കഴിഞ്ഞ 22 ന് 37,000 രൂപ മറികടന്നതോടെ വന്‍ കുതിച്ച് ചാട്ടത്തോടെ മൂന്നു ദിവസങ്ങള്‍ക്കിപ്പുറം 38,000 രൂപയിലും തൊടുകയായിരുന്നു.…

Read More

സമ്പർക്ക രോഗം പടരുന്നു; എറണാകുളത്ത് അഞ്ച് കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു

കൊച്ചി: എറണാകുളത്ത് പുതിയ അഞ്ച് കണ്ടെയ്ൻമെന്‍റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. തുറവൂർ ഗ്രാമപഞ്ചായത്തിലെ 4,14 എന്നീ വാർഡുകൾ, തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ്, കളമശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് ആറ്, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്‍റ് സോണുകൾ. അതേസമയം, വാഴക്കുളം ഗ്രാമപഞ്ചായത്ത്‌ വാർഡ് 19നെ കണ്ടെയ്ൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി.എറണാകുളം ജില്ലയിൽ വെള്ളിയാഴ്ച 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 60 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗവ്യാപനം ഇപ്പോഴും തുടരുന്ന ആലുവ, ചെല്ലാനം ക്ലസ്റ്ററുകള്‍ പോലീസിന്‍റെ കര്‍ശന നിരീക്ഷണത്തില്‍ തുടരുകയാണ്. കെയര്‍ ഹോമുകള്‍ കര്‍ശന നിരീക്ഷണത്തിലാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

Read More

മകനെക്കൊണ്ട് നഗ്‌നമേനിയില്‍ ചിത്രം വരപ്പിച്ച രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളി

കൊച്ചി: മകനെക്കൊണ്ട് നഗ്‌നമേനിയില്‍ ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരി രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളി. രഹ്നക്കു മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പോലീസ് എതിര്‍ത്തിരുന്നു. ഇവര്‍ക്കെതിരേ പോക്‌സോ, ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. രഹനയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത് പോക്സോ കേസിന്‍റെ പരിധിയില്‍ വരുമെന്നും ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. രഹന ഫാത്തിമ തന്‍റെ നഗ്‌നമേനിയില്‍ കുട്ടിയെക്കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാരോപിച്ച് തിരുവല്ല സ്വദേശി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.…

Read More

സ്വര്‍ണക്കടത്ത്; അറ്റാഷെയുടെ പങ്ക് വെളിപ്പെടുത്തി സന്ദീപ്; സ്വപ്നയ്ക്കു മിണ്ടാട്ടിമില്ല

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടപടികള്‍. എന്‍ഐഎ ചോദ്യം ചെയ്യുന്ന അവസരത്തില്‍ തന്നെ കസ്റ്റംസിനും പ്രതികളെ ചോദ്യം ചെയ്യാന്‍ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. ഇന്നലെ രാത്രി അന്വേഷണസംഘം സന്ദീപിനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ അറ്റാഷെയുടെ പങ്ക് സന്ദീപ് വെളിപ്പെടുത്തിയതായാണ് സൂചന. നേരത്തെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറില്‍നിന്നും കസ്റ്റംസ് ശേഖരിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത പ്രതികളില്‍നിന്നും തേടുന്നുണ്ട്. അതിനിടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായ മറ്റ് പ്രതികള്‍ ചോദ്യം ചെയ്യല്‍ നടപടികളോട് സഹകരിക്കുന്നുണ്ടെങ്കിലും കേസിലെ മുഖ്യകണ്ണിയായ സ്വപ്‌നയില്‍നിന്നും തണുപ്പന്‍ പ്രതികരമാണ് ലഭിക്കുന്നതെന്നാണ് സൂചന. കേസില്‍ അന്വേഷണസംഘത്തിന് മുന്നോട്ട് പോകാന്‍ സഹായകമായ യാതൊരുവിവരവും ഇതേവരെ…

Read More

കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും പ്രതിസന്ധിയിലായി കൈത്തറി മേഖല

പറവൂർ: കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും മൂലം ജീവിതം ദുരിതപൂർണമായ കൈത്തറി മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൈത്തറി പരമ്പരാഗ തൊഴിൽ മേഖലയായിരുന്നിട്ടു പോലും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ ഈ മേഖലയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെ തുടർന്ന് ഇവർക്ക് യാതൊരു ആനുകൂല്യവും ലഭിക്കാത്ത അവസ്ഥയാണ്. സംസ്ഥാന സർക്കാർ നൽകിയ ഭക്ഷ്യധാന്യവും ക്ഷേമനിധി ബോർഡിൽനിന്നു ലഭിച്ച 2000 രൂപയുമാണ് ഇക്കാലയളവിൽ തൊഴിലാളികൾക്ക് കുറച്ചെങ്കിലും ആശ്വാസമായത്. ജൻധൻ അക്കൗണ്ടിലൂടെ മറ്റ് മേഖലകളിൽ സ്ത്രീ തൊഴിലാളികൾക്ക് മൂന്ന് മാസം 300 രൂപ വീതം കേന്ദ്രം നൽകിയെങ്കിലും കൈത്തറി മേഖലയിലെ തൊഴിലാളികൾക്ക് ഇതും ലഭിച്ചില്ല. നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കപ്പെടാത്തതാണ് സംഘങ്ങളെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നെയ്ത വസ്ത്രങ്ങൾ സംഘങ്ങൾ മുഖേന ശേഖരിച്ചെങ്കിലും ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ വില്പന നിലച്ചു. മാർച്ച് മുതൽ ഇതാണ് സ്ഥിതി. അത്യാവശ്യ ഇനങ്ങൾ പുതുതായി നെയ്തെടുക്കാമെന്നു വച്ചാൽ നൂൽ…

Read More

അറ്റുവീഴും മുൻപേ ഉത്തരവെത്തി; വെടിമറയിലെ ആ മരം ഇനിയും തണൽവിരിക്കും

പറവൂർ: മുറിച്ചു മാറ്റാൻ ഉദ്യോഗസ്ഥരെടുത്ത കടുത്ത തീരുമാനം കോടതി വിധിയിലൂടെ മറിക്കടന്ന തണൽമരം ഇനിയും വെടിമറയിൽ തണൽ വിരിക്കും. വെടിമറ കവലയ്ക്ക് സമീപം വർഷങ്ങളായി തണൽ വിരിച്ചു നിന്ന മരമാണ് സ്വകാര്യവക്തിയുടെ പരാതിയെ തുടർന്ന് മുറിച്ചുനീക്കാൻ പൊതുമരാമത്ത് വകുപ്പ് തിടുക്കം കാണിച്ചത്. മരംമുറിക്കാനുള്ള ആർഡിഒയുടെ ഉത്തരവിന്‍റെ ഭാഗമായിട്ടാണെങ്കിൽ പോലും ഹൈക്കോടതി റിവ്യു പെറ്റീഷൻ പരിഗണിക്കുന്ന ദിവസം തന്നെ അധികൃതർ ഇക്കാര്യത്തിൽ അമിതാവേശം കാട്ടി. കഴിഞ്ഞ ദിവസം മരം മുറിക്കാൻ എത്തിയപ്പോൾ പൊതുപ്രവർത്തകനും പരിസരവാസിയുമായ കെ.എസ്. അബ്ദുൽ വഹാബ് നാലരവർഷം മുൻപ് ഹൈക്കോടതിയിൽനിന്ന് സമ്പാദിച്ച ഉത്തരവ് ഉദ്യോസ്ഥരെ കാണിക്കുകയും വെള്ളിയാഴ്ച്ച റിവ്യൂ ഹർജി ഹൈക്കോടതി പരിഗണിക്കുകയാണെന്നും അറിയിച്ചു. അതിന്‍റെ രേഖകൾ ഹാജരാക്കുവാൻ ഉദ്യോഗസ്ഥർ ഉച്ചക്ക് ഒരു മണി വരെ സമയം അനുവദിച്ചു. ഹൈക്കോടതിയിൽ അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തി ഹർജി ബുധനാഴ്ച്ച തന്നെ പരിഗണിക്കാൻ അനുവാദം വാങ്ങി. ഇതിന്‍റെ രേഖകൾ…

Read More

എംസി റോഡില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായിരുന്ന മണ്ണിടിച്ചിലിന് പരിഹാരമാകുന്നു; സംരക്ഷണഭിത്തി നിർമാണം ആരംഭിച്ചു

മൂവാറ്റുപുഴ: എംസി റോഡില്‍ വാഹനയാത്രക്കാര്‍ക്ക് നിരന്തരം അപകടം വിതച്ചിരുന്ന ഉന്നക്കുപ്പ വളവിലെ മണ്ണിടിച്ചിലിന് പരിഹാരമാകുന്നു. കൂത്താട്ടുകുളം-മൂവാറ്റുപുഴ എംസി റോഡില്‍ ഉന്നക്കുപ്പയിലെ കൊടുംവളവില്‍ മണ്ണിടിച്ചില്‍ ചെറുവാഹനക്കാരെ നിരന്തരം അപകടത്തില്‍പ്പെടുത്തുകയാണെന്ന് കഴിഞ്ഞ എട്ടിന് രാഷ്‌ട്രദീപികയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതര്‍ അപകട വളവില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കുന്നത്. മണ്ണിടിച്ചില്‍ വാഹനയാത്രക്കാര്‍ക്ക് കാണാനാകാത്തവിധം കാടുകയറിയ അവസ്ഥയിലായിരുന്നു കിടക്കുകയായിരുന്നു. മണ്ണിടിച്ചില്‍ തടയുന്നതിന് പൊതുമരാമത്തിന്‍റെ നേതൃത്വത്തിലാണ് സംരക്ഷണ ഭിത്തി നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും എംസി റോഡില്‍ മാറാടി സബ് സ്റ്റേഷനു സമീപം മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതു മൂലം എംസി റോഡില്‍ ഏറെ നേരം ഗതാഗത തടസവും തടസപ്പെട്ടിട്ടുണ്ട്. പിന്നീട് അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി മണ്ണിടിച്ചിലിന് പരിഹാരമുണ്ടാക്കിയിരുന്നു.

Read More

കസ്റ്റംസിൽ അഴിച്ചുപണി; സ്വർണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; കാരണത്തെക്കുറിച്ച് പറ‍യുന്നത് ഇങ്ങനെ…

കൊച്ചി: സ്വർണക്കള്ളക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. പ്രിവന്‍റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇൻസ്പെക്ടർമാരെയും കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചു. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞതിനാലെന്നാണ് ഉദ്യോഗസ്ഥരെ മാറ്റിയതെന്നാണ് വിശദീകരണം. അതേസമയം, പ്രിവന്‍റീവ് വിഭാഗം അതൃപ്തി അറിയിച്ചതായാണ് സൂചന. സ്ഥലം മാറ്റപ്പെട്ടവർക്ക് പകരമായി എട്ട് ഉദ്യോഗസ്ഥരെ പ്രിവന്‍റീവിലേക്ക് നിയമിച്ചിട്ടുണ്ട്.

Read More