കോലഞ്ചേരി: കോടതി ഭർത്താവിനൊപ്പം വിട്ട യുവതിയെ പിതാവും സംഘവും ചേർന്ന് റാഞ്ചിയ സംഭവത്തിൽ കുറ്റക്കാരായ പത്ത് പേർക്കെതിരേ അന്വേഷണം നടക്കുകയാണെന്ന് പുത്തൻകുരിശ് പോലീസ്. വടയമ്പാടി സ്വദേശിയായ യുവതിയുടെ അച്ഛനും സംഘവുമാണ് കോടതി ഒരുമിച്ച് ജീവിക്കാൻ അനുവാദം കൊടുത്തതിന് പിന്നാലെ യുവതിയെ ഭർത്താവിൽനിന്നും തട്ടിയെടുത്തത്. യുവതിയുടെ അച്ഛനടങ്ങുന്ന സംഘം നാലു കാറുകളിലായെത്തി കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ ശാസ്താം മുകളിൽവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതിയെ തട്ടിയെടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ആലപ്പുഴ വണ്ടാനം സ്വദേശിയായ യുവാവിനൊപ്പമായിരുന്നു കോലഞ്ചേരി കോടതി യുവതിയെ വിട്ടയച്ചത്. ആയുർവേദ ഡോക്ടറായ യുവതിയും, ബിഎസ്സി നഴ്സിഗ് വിദ്യാർയായ യുവാവും ബംഗളുരുവിൽ പഠന ഭാഗമായ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടെയാണ് പരസ്പരം പരിചയപ്പെട്ട് പ്രണയത്തിലായത്. ഇവർ പിന്നീട് അഞ്ചൽ മഹാദവേ ക്ഷേത്രത്തിൽവച്ച് വിവാഹിതരായി. നാലു ദിവസം മുമ്പ് മകളെ വീട്ടിൽനിന്നും കാണാതായതിനെ തുടർന്ന് പിതാവ് പുത്തൻകുരിശ് പോലീസിൽ പരാതി…
Read MoreCategory: Kochi
ആര് മറന്നാലും ജിനീഷ് മറക്കില്ല; കളക്ടറേറ്റിലെ സ്ഫോടനത്തിന് പതിനൊന്ന് വർഷം;ദുരിതകാലത്തെക്കുറിച്ച് പറയുന്നതിങ്ങനെ…
കിഴക്കമ്പലം: 2009 ജൂലൈ 10ന് ജില്ലാ ഭരണസിരാ കേന്ദ്രത്തില്‍ നടന്ന സ്ഫോടനത്തെ തുടര്‍ന്ന് തീവ്രവാദിയെന്നും ഭീകരവാദിയെന്നും മുദ്രചാര്‍ത്തി കാരാഗൃഹത്തിലടക്കപ്പെട്ട് ഒടുവില്‍ കുറ്റംപത്രം സമര്‍പ്പിക്കാനാകാതെ പോലീസ് വെറുതെവിട്ട യുവാവിന്റെ ദുര്യോഗത്തിന് പതിനൊന്നാണ് കഴിഞ്ഞിരിക്കു കയാണ്. കിഴക്കമ്പലം ഊരക്കാട് സ്വദേശിയായ പുളിയ്ക്കല്‍ ജിനീഷാ (41)ണ് 11 വര്‍ഷം മുമ്പ് അകാരണമായി പീഡിപ്പിക്കപ്പെട്ടതിന്റെ നൊമ്പരം പേറുന്നത്. സ്ഫോടനത്തില്‍ കളക്ടറേറ്റ് ജീവനക്കാരനായ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതോടൊപ്പം ഫയലുകളും നശിച്ചു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഭരണ സിരാ കേന്ദ്രത്തില്‍ നടന്ന സ്ഫോടനമായിരുന്നതിനാല്‍ ആദ്യഘട്ടത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്സികളടക്കമാണ് ഈ കേസ് അന്വേഷിച്ചത്. പരിക്കേറ്റ ജീവനക്കാരന്റെ ഫോണ്‍ കോളുകളടക്കം അന്വേഷണ വിധേയമാക്കിയിരുന്നു. ഇതിനിടെ ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ഉടമയുടെതല്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് പോലീസ് പൂക്കാട്ടുപടിയില്‍ മൊബൈല്‍ ഷോപ്പ് നടത്തിയിരുന്ന ജിനീഷിലേക്ക് എത്തിയത്. ജിനീഷില്‍ നിന്നാണ് സിം കാര്‍ഡ് വാങ്ങിയതെന്ന ജീവനക്കാരന്റെ മൊഴിയില്‍…
Read Moreമൂവാറ്റുപുഴ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ ആ”ശങ്ക’ അകറ്റാൻ ഇടമില്ല; ദുരിതത്തിൽ വ്യാപാരികൾ
മൂവാറ്റുപുഴ: നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ശുചിമുറി തുറക്കാത്തതില്‍ പ്രതിഷേധം വ്യാപകം. മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയസത്തിലെ വ്യാപാര സമുച്ചയത്തിലാണ് ശുചിമുറി ഇല്ലാത്തതുമൂലം വ്യാപരികളും മറ്റും ദുരിതമനുഭവിക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്സിലെ പതിനൊന്ന് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറുമാസത്തിലേറെയായി. ഇതോടെ ബൈപാസ് റോഡിലും തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. നിരവധിയാളുകളാണ് വ്യാപാര സമുച്ചയത്തില്‍ ദിവസവും എത്തുന്നത്. മഴക്കാലം ശക്തിപ്രാപിച്ചതോടെ ശുചിമുറി ഇല്ലാത്തതുമൂലം ഏറെ ദുരത്തിലാണ് വ്യാപാരികളും ഉപഭോക്താക്കളും. കോംപ്ലക്സിലെ വനിത ജീവനക്കാരികളാണ് ശുചിമുറി ഇല്ലാത്തതിനാല്‍ ഏറെയും ദുരിതമനുഭവിക്കുന്നത്. കോംപ്ലക്സില്‍ രണ്ട് ശുചിമുറികളാണ് നിര്‍മിച്ചത്. എന്നാല്‍ ഒരു ശുചിമുറിയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ഇതുമൂലം കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടം. മറ്റൊരു ശുചിമുറി തുറന്നു കൊടുത്തിട്ടുണ്ടെങ്കിലും ഒരു വിഭാഗം വ്യാപാരികള്‍ക്കു മാത്രമായി ഉപയോഗം നിജപ്പെടുത്തിയിരിക്കുകയാണ്. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന കവാടത്തിന്റെ ഇടതു വശത്തുള്ള കടക്കാര്‍ക്കായി ഒരു ശുചിമുറി നല്‍കിയിട്ടുണ്ട്. എന്നാല്‍…
Read Moreമനുഷ്യജീവന് പുല്ലുവില; ഊന്നുകൽ-വെങ്ങല്ലൂർ പാതയിലൂടെയുള്ള യാത്ര അപകടകരം
കോതമംഗലം: വികസനം വഴിമുട്ടിയ ഊന്നുകൽ-വെങ്ങല്ലൂർ സംസ്ഥാന പാതയിൽ മനുഷ്യജീവന് പുല്ലുവില. 20 കിലോമീറ്റർ ദൈർഘ്യമുള്ള ഊന്നുകൽ വെങ്ങല്ലൂർ റോഡിൽ വിവിധ ഇടങ്ങളിൽ റോഡ് ഇടിഞ്ഞ് താഴ്ന്ന് അപകടാവസ്ഥയിലാണ്. ഊന്നുകല്ലിന് സമീപവും വെളിച്ചെണ്ണ കണ്ടത്തും റോഡുൾപ്പെടെ വശങ്ങൾ പൂർണമായും ഇടിഞ്ഞിട്ട് നാളുകളേറെയായി. നിലവിലുള്ള പാത ഇടുങ്ങിയതും വളവുകളും തിരിവുകളും നിറഞ്ഞതുമാണ്. വളവുകളോട് ചേർന്ന ഭാഗത്താണ് റോഡിന് കുടുതലായും നാശവും സംഭവിച്ചിരിക്കുന്നത്. വശങ്ങൾ ഇടിഞ്ഞ ഭാഗങ്ങളിൽ കാടു പടലങ്ങൾ നിറഞ്ഞിരിക്കുന്നത് ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഭാഗ്യം കൊണ്ടാണ് പലപ്പോഴും അപകടത്തിൽ നിന്നും രക്ഷപെട്ടുന്നത്. ടോറസ് പോലുള്ള ഭാരവാഹങ്ങളും നിരവധി യാത്രാ ബസുകളുമുൾപടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഈ റോഡിലൂടെ കടന്നുപോകുന്നത്. മഴക്കാലത്ത് ടാറിട്ടഭാഗത്തിന് സമീപത്തെ മണ്ണ് ഒലിച്ചുപോയി ആഴമുള്ള കുഴികൾ രൂപപ്പെടുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. ഇത്രയേറെ വാഹനങ്ങൾ കടന്നു പോകുന്ന…
Read Moreഅന്നത്തെ മൂന്നു വിളികൾ വിദേശത്തേക്ക്! ഉന്നത ഉദ്യോഗ സ്ഥരുടെ പങ്കും അന്വേഷിക്കുന്നു…
കൊച്ചി: ഭീകരബന്ധം കൂടാതെ പ്രതികളുടെ വിദേശത്തേക്കുള്ള ഫോണ്‍വിളികളും കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതിനു കാരണമായെന്നു സൂചന. സ്വര്‍ണം ഒളിപ്പിച്ച പാഴ്സല്‍ തിരുവനന്തപുരത്തെത്തിയ ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ 15 ഫോണ്‍ വിളികളില്‍ മൂന്നെണ്ണം വിദേശത്തേക്കായിരുന്നു. ഈ ഫോണ്‍വിളികള്‍ സംബന്ധിച്ച രഹസ്യവിവരങ്ങള്‍ യുഎഇ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്തില്‍ പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുക്കുകയും കസ്റ്റംസിന് വിവരം നല്കാതിരിക്കാന് സമ്മര്‍ദം ചെലുത്തുകയും ചെയ്ത അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചാണ് എന്‍ഐഎ അന്വേഷിക്കുന്നത്. എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ള ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.
Read Moreകാരിക്കോട് ഗവൺമെന്റ് സ്കൂൾ വളപ്പിൽ സ്വിമ്മിംഗ് പൂൾ നിർമാണം ; അഴിമതിയെന്ന് സിപിഎം; ആരോപണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത്
മുളന്തുരുത്തി: സ്കൂൾ വളപ്പിൽ സ്വിമ്മിംഗ് പൂൾ നിർമാണവും മതിൽ നിർമാണവും വിവാദമാകുന്നു. കാരിക്കോട് ഗവ. യുപി സ്കൂളിൽ മുളന്തുരുത്തി പഞ്ചായത്ത് നിർമിക്കുന്ന സ്വിമ്മിംഗ് പൂളിൽ ക്രമക്കേടും അഴിമതിയുമെന്നാണ് പരാതി. കുട്ടികളുടെ പാർക്കും കളിസ്ഥലവും നഷ്ടപ്പെടുത്തിയാണ് നിർമാണമെന്നാണ് ആരോപണം. കൂടാതെ നിലവിലുള്ള മതിൽ പൊളിച്ചു പുതിയ മതിൽ പണിയുന്നത് വെട്ടിമാറ്റിയ തണൽമരത്തിന്റെ കുറ്റിയോ വേരോ മാറ്റാതെ ആവശ്യത്തിന് അടിത്തറയില്ലാതെയുമാണെന്ന് ആരോപിച്ച് സിപിഎം പതിനാറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരിക്കോട് സ്കൂൾ കവലയിൽ പ്രതിഷേധ ധർണ നടത്തി. സിപിഎം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സി.കെ. റെജി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.എൻ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സിപിഎം ആരക്കുന്നം ലോക്കൽ സെക്രട്ടറി എം.ആർ. മുരളീധരൻ ഗ്രാമപഞ്ചായത്ത് മെമ്പർ വി.കെ. വേണു, വാർഡ് സെക്രട്ടറി പോൾ താവൂരത്ത് ബൂത്ത് സെക്രട്ടറി ടി.ജെ. ജോസ് എന്നിവർ പ്രസംഗിച്ചു.…
Read Moreഈ നിബന്ധനകൾ കൃത്യമായി പാലിക്കണം; പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാന്‍ അവസരം; വന്ദേ ഭാരത് വിമാനങ്ങളില്‍ കൊണ്ടു പോകാൻ കേന്ദ്രസർക്കാർ
നെടുമ്പാശേരി: യുഎഇയിൽനിന്നും മടങ്ങിയെത്തിയിട്ടുള്ള പ്രവാസികള്‍ക്ക് തിരികെ പോകാന്‍ അവസരമൊരുങ്ങുന്നു. ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികളില്‍ യുഎഇയിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരെ വന്ദേ ഭാരത് വിമാനങ്ങളില്‍ കൊണ്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഈ മാസം 12 മുതല്‍ 26 വരെയുള്ള വന്ദേ ഭാരത് വിമാനങ്ങളിലാണ് പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാനുള്ള അവസരം ലഭിക്കുന്നത്. 15 ദിവസത്തേക്കാണ് ഇത്തരത്തിൽ പ്രത്യേകമായി അവസരമൊരുങ്ങുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലാണ് യുഎഇയിലേക്ക് പോകാൻ കഴിയുന്നത്. വന്ദേ ഭാരത് സര്‍വീസുകളുള്ള എല്ലാ നഗരങ്ങളില്‍നിന്നും യുഎഇയിലേക്ക് വിമാനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. മടങ്ങിപോകുന്ന യാത്രക്കാര്‍ക്ക് ഐസിഎ, യുഎഇ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആൻഡ് ഫോറിന് അഫയേഴ്സ് എന്നിവയുടെ അനുമതി ആവശ്യമാണ്. പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ…
Read Moreപൊടിപിടിച്ച് കോവിഡിൽ ആരോഗ്യം ക്ഷയിച്ച് ഫിറ്റ്നസ് സെന്ററുകൾ; പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെന്റർ ഉടമകൾ
പറവൂർ: ഫിറ്റ്നസ് സെന്ററുകളുടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെന്റർ ഉടമകൾ രംഗത്ത് സമൂഹത്തിൽ ആരോഗ്യമുള്ള ജനതയെ വാർന്നെടുക്കുന്ന കാര്യത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഫിറ്റനസ് കേന്ദ്രങ്ങൾ നിശ്ചലമായതോടെ പരിശീലനത്തിന് എത്തുന്നവർ മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ജീവിതം കരുപിടിപ്പിച്ചിരുന്നവരും ദുരിതമുഖത്തായി. പലരും ലക്ഷങ്ങൾ മുടക്കിയാണ് ഫിറ്റ്നസ് സെന്റർ ആരംഭിച്ചത്. ഇതു കൂടാതെ ഫിറ്റ്നസ് സെന്ററുകൾ പ്രർത്തിക്കുന്ന വലിയ ഹാളുകൾക്ക് കനത്ത വാടകയും നൽകണം. കോവിഡിനെ തുടർന്ന് സർക്കാർ നിർദേശപ്രകാരം നാലു മാസക്കാലമായി സെന്ററുകൾ അടച്ചിടേണ്ടി വന്നതോടെ നടത്തിപ്പുകാരുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടാതെ ഫിറ്റ്നസ് സെന്ററുകളുടെ അനുബന്ധമായി പ്രവർത്തിച്ചു വരുന്ന ഫിറ്റ്നസ് ട്രേയ്ഡേഴ്സിന്റെയും ജീവിതം വഴിമുട്ടി നിൽക്കുകയാണ്. ജീവിത ശൈലി രോഗങ്ങൾക്ക് ഉൾപ്പെടെ പരിഹാരമായി നിലനിന്നു പേരുന്നതാണ് ഫിറ്റ്നസ് സെന്ററുകൾ. ഫിറ്റ്നസ് രംഗത്തു പ്രവർത്തിക്കുന്നവരുടെ ദുരിതത്തിന് പരിഹാരം കാണുന്നതിന് സർകാർ ഇടപ്പെടണമെന്നു് ആവശ്യപ്പെട്ട് സേവ് ഫിറ്റ്നസ് ഇന്ത്യ കേരള ചാപ്റ്റർ…
Read Moreനരേന്ദ്രമോദിയുടെ ഫാന്‍ ഫോളോവര്‍ മാത്രം; സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ് ഹരിരാജ് കസ്റ്റംസ് ഓഫീസില്‍ ഹാജരായി പറഞ്ഞകാര്യങ്ങളിങ്ങനെ…
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനായി കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ് ഹരിരാജ് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ് അധികൃതര്‍ നേരത്തെ ഇയാളെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് ഇന്ന് രാവിലെ 10.30 ഓടെ ഇയാള്‍ മൊഴി നല്‍കുന്നതിനായി കസ്റ്റംസ് ഓഫീസിലെത്തിയത്. കള്ളക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് ഹരിരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടുന്നതിനായി കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്നും ഹരിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് കാര്‍ഗോ ഏജന്റ്സ് അസോസിയേഷന് നേതാവാണ് ഹരിരാജ്. സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടുന്നതിനായി ഇയാള്‍ കസ്റ്റംസില്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നാണ് വിവരം. ഇയാള്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഹരിരാജ് നിഷേധിച്ചു. നരേന്ദ്രമോദിയുടെ ഫാന്‍ ഫോളോവര്‍ മാത്രമാണെന്നാണ് ഇയാള്‍ വ്യക്തമാക്കിയത്. അതേസമയം കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെടും.…
Read Moreമരിച്ചെന്ന് കരുതിയയാൾ ഒറ്റ ‘കാമറ ക്ലിക്കിൽ’ ഉണർന്നു; പോലീസ് എത്തി മഹസർ തയാറാക്കുന്നതിനിടെ യുവാവ് കണ്ണ് തുറന്നപ്പോൾ ആദ്യം ഞെട്ടി, പിന്നെ സംഭവിച്ചത്; ആലുവയിൽ നടന്ന സംഭവകഥയിങ്ങനെ…
ആലുവ: മരിച്ചെന്ന് കരുതിയാൾ മഹസർ തയാറാക്കാനായി ഫോട്ടോ എടുക്കുന്നതിനിടയിലെ കാമറ ക്ലിക്കിൽ ജീവനോടെ ഉണർന്നു. കഴിഞ്ഞ ദിവസം എടത്തല പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അസാധാരണമായ ഈ പുനർജന്മം. എടത്തല കൊടികുത്തിമലയിൽ താമസിച്ചിരുന്ന ഇയാളെ രണ്ട് ദിവസമായി പുറത്ത് കണ്ടിരുന്നില്ല. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ അകത്തേ മുറിയിൽ ചലനമില്ലാതെ കിടക്കുന്ന ഇയാളെ കണ്ടെത്തിയത്. വിവരമറിയച്ചതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി. വീട് തുറന്നു പരിശോധിച്ചതിൽനിന്നും നാട്ടുകാരുടെ അഭിപ്രായം പോലെ ഇയാൾ മരിച്ചുവെന്ന പ്രാഥമിക നിഗമനത്തിൽ പോലീസും എത്തിച്ചേരുകയായിരുന്നു. തുടർനടപടികൾക്കായി മഹസർ തയാറാക്കാൻ ഫോട്ടോ ഗ്രാഫറേയും പോലീസ് വിളിച്ചു വരുത്തി. എന്നാൽ ഫോട്ടോ ഗ്രാഫറുടെ കാമറ ക്ലിക്കിന്റേയും ഫ്ലാഷ് വെളിച്ചത്തിനുമിടയിൽ മരിച്ചെന്ന് കരുതിയയാൾ കണ്ണ് തുറക്കുകയായിരുന്നു. ഇതോടെ നാട്ടുകാർക്കും പോലീസിനും ആശ്വാസമായി. പിന്നീട് ഇയാളെ ചികിത്സക്ക് ആശുപത്രിയിലെത്തിച്ചതായി എടുത്തല സിഐ നോബിൾ രാഷ്ട്രദീപികയോട് പറഞ്ഞു.
Read More