കോതമംഗലം: പൂയംകുട്ടിക്കു സമീപം കല്ലേലിമേട്ടിൽ കൊക്കോ വാങ്ങാനായി എത്തിയ വിദേശിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പത്തു മണിക്കൂറോളം ഫോറസ്റ്റ് സ്റ്റേഷനിൽ തടഞ്ഞുവച്ചു. മൂന്നു വർഷമായി തൊടുപുഴ ഉടുന്പന്നൂർ കോട്ട റോഡിൽ താമസിച്ചു ബിസിനസ് ചെയ്യുന്ന ഇറ്റാലിയൻ സ്വദേശി ലൂക്കിനാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്. ലൂക്കിനും സുഹൃത്ത് ഏലിയാസിനും ബ്ലാവനയിലുള്ള ബോണി എന്ന ഡ്രൈവറുടെ ജീപ്പിൽ കല്ലേലിമേട്ടിലേക്കു പോകാൻ ചൊവ്വാഴ്ച വൈകിട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അനുവാദം കൊടുത്തിരുന്നു. ഒരുമണിക്കൂറിനകം അവർ തിരിച്ചെത്തിയപ്പോൾ ഫോറസ്റ്റ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ലൂക്കിന്റെ രേഖകൾ പരിശോധിച്ചപ്പോൾ എല്ലാം കൃത്യമായിരുന്നു. കുട്ടന്പുഴ എസ്ഐ വന്നു രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയെങ്കിലും ഇവരെ വിട്ടയയ്ക്കാൻ ഫോറസ്റ്റുകാർ തയാറായില്ല. അനുവാദമില്ലാതെ കല്ലേലിമേട്ടിലേക്കു പോയി എന്നതായിരുന്നു പ്രശ്നം. ഇതറിഞ്ഞ നൂറുകണക്കിനു നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷനു മുന്പിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. കല്ലേലിമേട് കൂപ്പു റോഡാണെന്നും അനുവാദമില്ലാതെ ആ…
Read MoreCategory: Kochi
അപകടങ്ങൾ ഒഴിയുന്നില്ല; ടോറസുകളുടെ മരണപ്പാച്ചിൽ; വിദ്യാർഥികളും ഇരകൾ
കിഴക്കന്പലം: ഗ്രാമീണ നിരത്തുകളിൽ അമിത വേഗതയിൽ പായുന്ന ടോറസ് ടിപ്പറുകൾ ജനങ്ങളുടെ പേടിസ്വപ്നമാകുന്നു. യാതൊരു നിയന്ത്രണവുമില്ലാത്തവിധം പാഞ്ഞെത്തുന്ന ടോറസ് ടിപ്പറുകളിൽനിന്നു കാൽനട യാത്രികർ ഉൾപ്പെടെയുള്ളവർ രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. സ്ത്രീകളും വയോധികരുമാണ് ഏറെ കഷ്ടപ്പെടുന്നത്. വീതി കുറഞ്ഞ റോഡുകളാണെങ്കിലും ടിപ്പറുകളുടെ വേഗതയ്ക്ക് കുറവില്ല. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് റോഡിൽ ഏറ്റവും മേധാവിത്വമുള്ളത് ടിപ്പറുകൾക്കാണ്. കിഴക്കന്പലം മുതൽ തൃപ്പൂണിത്തറ വരെയുള്ള ഭാഗങ്ങളിൽ ഒരു മാസത്തിനിടയ്ക്ക് ടോറസ് ടിപ്പർ മൂലം നിരവധി അപകടങ്ങളാണ് സംഭവിച്ചത്. പെരിങ്ങാല അന്പലപ്പടിയിൽ ദന്പതികൾ ടോറസ് ഇടിച്ചു മരിച്ചിരുന്നു. ഇവർ സഞ്ചരിച്ചുന്ന ടൂ വീലറിന് പിന്നാലെയെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു. ടോറസുകൾ ഹോണ്‍മുഴക്കി എത്തുന്നതോടെ മറ്റു വാഹനങ്ങൾ നിരത്ത് ഒഴിഞ്ഞുകൊടുക്കും. കാൽനട യാത്രക്കാർ ഭയപ്പാടോടെ ഓടി മാറും. ശീതീകരിച്ച കാബിനുകളിൽ പാട്ടുകേട്ട് ടോറസ് ഓടിക്കുന്ന ഡ്രൈവർമാരിൽ പലരും റോഡിൽ നടക്കുന്ന മറ്റൊരും സംഭവങ്ങളും അറിയാറില്ല. ഈ വാഹനത്തിനു പുറകെ…
Read Moreഅമ്പത്തിയൊമ്പതുകാരനായ ചാർട്ടേഡ് അക്കൗണ്ടന്റുകാരന്റെ കണക്കൂട്ടൽ തെറ്റി; ജോലിക്കായി അഭിമുഖത്തിനെത്തിയ യുവതിയെ അപമാനിക്കാൻ ശ്രമം; കൊച്ചിയിൽ നടന്ന സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…
കൊച്ചി: അഭിമുഖത്തിനെത്തിയ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിച്ച ചാർട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റിൽ. കലൂരിൽ ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനം നടത്തുന്ന വാഴക്കാല സ്വദേശി ജയറാം വി. അയ്യറാണ് (59) പിടിയിലായത്. 21 കാരിയായ യുവതിയെ കയറിപിടിക്കാൻ ശ്രമിച്ചെന്ന കേസിലാണ് എറണാകുളം നോർത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ കണ്‍സൾട്ടൻസി സ്ഥാപനത്തിന്റെ നിർദേശപ്രകാരമാണു യുവതിയുൾപ്പെടെ നാല് ഉദ്യോഗാർഥികൾ അഭിമുഖത്തിന് എത്തിയത്. മറ്റു മൂന്നു പേരെയും തിരിച്ചയച്ചശേഷമാണു യുവതിയെ അപമാനിക്കാൻ ശ്രമിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണു കേസെടുത്തിരിക്കുന്നത്.
Read Moreവിവാഹ മോചിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് പിടിയിൽ
കാക്കനാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ കടവന്ത്ര സ്വദേശി ഷിജുവിനെ (36) പോലീസ് അറസ്റ്റ് ചെയ്തു. കരിമക്കാട്ട് വാടകയ്ക്കു താമസിക്കുന്ന തോപ്പുംപടി സ്വദേശിനിയാണ് പരാതിക്കാരി. വിവാഹ മോചിതയായ യുവതിയെ വീട് വാടകയ്ക്കെടുത്തു താമസിപ്പിച്ചിരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇവരുടെ ആദ്യ ഭർത്താവിന്റെ ബന്ധുവാണ് ഷിജു. രജിസ്റ്റർ വിവാഹം നടത്തണമെന്ന യുവതിയുടെ ആവശ്യം പലതവണ ഷിജു നിരാകരിച്ചു. ഇയാൾ വീട്ടിൽ എത്താതായതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാണെന്നു ബോധ്യപ്പെട്ടതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപീഡനം സഹിക്കാനാവാതെ മാറി താമസിച്ചിട്ടും..! യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവിന് ഒന്നരവര്‍ഷം തടവ്
പറവൂർ: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവിന് ഒന്നര വർഷം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുത്തൻവേലിക്കര വലിയപറന്പിൽ സാബുവിന്റെ ഭാര്യ ശാലിനി (32) ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർതൃമാതാവ് സരോജിനി (74) ക്കാണു ശിക്ഷ വിധിച്ചത്. 2014 ഡിസംബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം. ഭർതൃമാതാവിന്റെ നിരന്തരമായ മാനസിക പീഡനമാണ് ശാലിനിയുടെ ആത്മഹത്യയ്ക്കു വഴിവച്ചതെന്നാണു പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ ചെയ്യുന്ന വിവരം ശാലിനി തന്റെ നോട്ട്ബുക്കിലും മുറിയുടെ ഭിത്തിയിലും എഴുതിവച്ചിരുന്നു. സരോജിനി ചീത്ത വിളിക്കുന്നത് മൊബൈലിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഇത് രണ്ടും കേസിൽ നിർണായക തെളിവുകളായി. സരോജിനിയുടെ നിരന്തര പീഡനം സഹിക്കാതെ ശാലിനിയും ഭർത്താവ് സാബുവും വീടുമാറി താമസിച്ചിരുന്നു. പിന്നീടു കുടുംബക്കാരും മറ്റും ഇടപ്പെട്ട് ഇവരെ തിരികെകൊണ്ടുവന്നു. എന്നാൽ സരോജിനി തുടർന്നും ക്രൂരമായി പെരുമാറി. ആത്മഹത്യ പ്രേരണാകുറ്റമാണു സരോജിനിയുടെ മേൽ ചുമത്തിയത്. ആലുവ…
Read Moreന്യൂനപക്ഷ സംവരണത്തിന് സർക്കാർ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ഹൈക്കോടതി
കൊച്ചി: ന്യൂനപക്ഷ സംവരണത്തിന് സർക്കാർ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ഹൈക്കോടതി. മതത്തിന്റെയോ സമുദായത്തിന്റെയോ നേതാക്കൾ നൽകുന്ന സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല. സ്വാശ്രയകോളജിൽ പ്രവേശനം നേടിയവർ റവന്യൂ അധികൃതരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. ന്യൂനപക്ഷ സംവരണത്തിനുള്ളിൽ ഉപജാതി സംവരണമരുതെന്നും കോടതി നിർദേശിച്ചു.
Read Moreഇന്ത്യന്‍ നാവിക സേനയുടെ പരിശീലന കപ്പല്‍! ഉലകം ചുറ്റി തരംഗിണി തിരിച്ചെത്തി
കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ പരിശീലന കപ്പലായ ഐഎൻഎസ് തരംഗിണി ലോക പര്യടനത്തിനുശേഷം കൊച്ചിയിൽ മടങ്ങിയെത്തി. ഇന്നലെ രാവിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ റിയർ അഡ്മിറൽ ആർ.ജെ. നഡ്കരിയുടെ നേതൃത്വത്തിൽ തരംഗിണി കപ്പലിനെ സ്വീകരിച്ചു. കഴിഞ്ഞ ഏപ്രിൽ 10നു കൊച്ചിയിൽനിന്നു പുറപ്പെട്ട കപ്പൽ ഏഴു മാസത്തെ ലോക പര്യടനത്തിനുശേഷമാണു മടങ്ങിയെത്തിയിരിക്കുന്നത്. ഓഫീസർ ട്രെയിനികളായ നാവികർക്കു ദീർഘ ദൂരകപ്പലോട്ട പരിശീലനം നൽകുന്ന പായ്ക്കപ്പലാണു തരംഗിണി. യാത്രയുടെ ഭാഗമായി നോർവേയിൽ നാവികരെ ആദരിക്കുന്ന ചടങ്ങിലും ഇംഗ്ലണ്ടിലും ഫ്രാൻസിലും നോർവേയിലും നടന്ന രാജ്യാന്തര പായ്ക്കപ്പലോട്ട മത്സരങ്ങളിലും തരംഗിണി പങ്കെടുത്തു. പതിമൂന്നു രാജ്യങ്ങളിലെ 15 തുറമുഖങ്ങൾ യാത്രയോടനുബന്ധിച്ചു സന്ദർശിച്ചു. കമാണ്ടർ രാഹുൽ മേത്തയുടെ നേതൃത്വത്തിൽ ഒന്‍പത് ഓഫീസർമാരും 43 നാവികരുമായിരുന്നു തരംഗിണിയിലുണ്ടായിരുന്നത്. ഒരേസമയം മുപ്പത് ഓഫീസർ ട്രെയിനികൾക്കു കപ്പലിൽ പരിശീലനം നൽകാനാകും. ഏഴു മാസംകൊണ്ടു 2,22,000 നോട്ടിക്കൽ മൈൽ ദൂരമാണു…
Read Moreജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ ദമ്പതികൾ അറസ്റ്റിൽ; ക്യാമ്പസുകളിൽ ഇന്റർവ്യു നടത്തിയും ഓൺലൈൻ സൈറ്റിൽ പരസ്യം നൽകിയുമാണ് ഇവർ പണം തട്ടിയെടുത്തതെന്ന് പോലീസ്
കൊച്ചി: ജോലി വാഗ്ദാനം ചെയ്തു സാന്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ദന്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം നേമം മുക്കുനട ശാന്തിവിള ആശുപത്രിക്കു സമീപത്തെ രജനി നിവാസിൽ ശങ്കർ, ഭാര്യ രേഷ്മ എന്നിവരാണു സെൻട്രൽ പോലീസിന്റെ പിടിയിലായത്. എറണാകുളം എംജി റോഡിലെ ആലപ്പാട്ട് ഹെറിറ്റേജ് എന്ന കെട്ടിടത്തിൽ കണ്‍സെപ്റ്റീവ് എന്നപേരിൽ സ്ഥാപനം തുടങ്ങി ജോലി വാഗ്ദാനം ചെയ്ത് ഒഎൽഎക്സിൽ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്.എറണാകുളം ജില്ലയിലെ വിവിധ എൻജിനീയറിംഗ് കോളജുകളിൽ കാന്പസ് ഇന്റർവ്യൂ നടത്തി ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നു 1000 രൂപ വീതം തട്ടിയെടുക്കുകയായിരുന്നു. പ്രതികൾ വ്യാജ പേരിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൂത്താട്ടുകുളത്തു 38 പേരിൽനിന്നും ഇടത്തലയിൽ 50 പേരിൽനിന്നും ആരക്കുന്നത്ത് 64 പേരിൽനിന്നും 1000 രൂപ വീതം പ്രതികൾ വാങ്ങി.ജോലിക്കായി ഓണ്‍ ലൈൻ ആക്കൗണ്ട് തുടങ്ങാനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇത്തരത്തിൽ പണം വാങ്ങി ഒളിവിൽ പോകുകയായിരുന്നു. പ്രതികൾ…
Read Moreഹൈക്കോടതി വിധി ജില്ലയിൽ ഫലം കണ്ടു ; ഫ്ളക്സുകൾ ഔട്ട്, പാതകൾ ക്ലീൻ; വീണ്ടും സ്ഥാപിച്ചാൽ നിയമനടപടികളെന്ന് കളക്ടർ
കൊച്ചി: ഹൈക്കോടതി കർശന നിലപാട് സ്വീകരിച്ചതോടെ ജില്ലയിലെ പാതയോരങ്ങൾ ഏറെക്കുറെ ഫ്ളക്സ് വിമുക്തമായി. അനധികൃതമായി സ്ഥാപിച്ച ഫ്ളക്സുകൾ, പരസ്യബോർഡുകൾ, ബാനറുകൾ, കൊടികൾ തുടങ്ങിയവ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇന്നലെയോടെ നീക്കം ചെയ്തു. ജില്ലയിൽ ഏറ്റവും കൂടുതൽ ഫ്ളക്സ് ബോർഡുകളും ബാനറുകളും ഉയരുന്ന കൊച്ചി നഗരം ഫ്ളക്സ് വിമുക്തമായെന്നുതന്നെ പറയാം. ഫ്ളക്സുകൾ തിങ്ങിനിറഞ്ഞു കണ്ടിരുന്ന കച്ചേരിപ്പടി, മേനക, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സൗത്ത് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾ ഇവ കാണാനില്ല. കാൽനടയാത്രക്കാർക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കി ജില്ലയിലെങ്ങുമുണ്ടായിരുന്ന പരസ്യബോർഡുകളും മറ്റും ദിവസങ്ങളെടുത്താണു നീക്കം ചെയ്തത്. ഒരാഴ്ചമുന്‍പു നീക്കം ചെയ്തിടത്തു കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ട പരസ്യബോർഡുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ നീക്കി. വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും സ്ഥാപിച്ച ബോർഡുകൾ ഉൾപ്പെടെ നീക്കം ചെയ്ത അധികൃതർ ഇതിനായി ചെലവായ തുക ഈടാക്കാനുള്ള നടപടികളും…
Read Moreപ്രളയം വിഴുങ്ങിയ നാടിന് ഭാഗ്യദേവതയുടെ കടാക്ഷം; ഒരേ പഞ്ചായത്തിൽ ഒരേ ഏജൻസിയിൽ നിന്ന് മുപ്പതു ദിവസത്തിനിടെ ഭാഗ്യദേവതയുടെ കടാക്ഷം മൂന്നുപേരെ ലക്ഷപ്രഭുവാക്കി
ആലുവ: ജില്ലയിൽ ഏറ്റവും രൂക്ഷമായി പ്രളയദുരന്തം നേരിട്ട കടുങ്ങല്ലൂർ പഞ്ചായത്തിൽ തുടർച്ചയായി മൂന്നാം തവണയും ഭാഗ്യദേവതയുടെ കടാക്ഷം. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ കാരുണ്യ, അക്ഷയ, സ്ത്രീ ശക്തി എന്നീ ലോട്ടറികളുടെ ഒന്നാം സമ്മാനമാണ് പഞ്ചായത്തിലെ മൂന്നു പേർക്കായി ലഭിച്ചത്. ഇതെല്ലാം മുപ്പത്തടത്തെ ധന്യ ഏജൻസിയിൽനിന്നായിരുന്നുവെന്ന പ്രത്യേകതയും ഉണ്ട്. സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറി എസ്എസ് 129-ാമത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപയാണ് ധന്യ ഏജൻസിയിലെ ടിക്കറ്റിന് ലഭിച്ചത്. എസ്ജി 881844 നമ്പർ ടിക്കറ്റാണ് സമ്മാനാർഹമായത്. കിഴക്കേ കടുങ്ങല്ലൂർ മാടശേരില്‍ എം.ഡി. ബാലചന്ദ്രന് നായരാണ് സമ്മാനാർഹൻ. വാടക വീട്ടിൽ താമസിക്കുന്ന ബാലചന്ദ്രൻ നായർക്ക് മൂന്നു പെൺമക്കളടക്കം നാല് മക്കളാണുള്ളത്. കിഴക്കേ കടുങ്ങല്ലൂർ മാടശേരിയിൽ എം.ബി. ഷീബ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കഴിഞ്ഞ മാസം 29 ന് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ…
Read More