ആലുവ: മോദി സർക്കാരിന്റെ അച്ഛാദിന്നിന്റെ പ്രയോജനം ലഭിച്ചത് അംബാനിമാർക്കും അദാനിമാർക്കുമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൻഡിഎ സർക്കാരിന്റെ മൂന്നു വർഷത്തെ ഭരണം സാധാരണ ജനങ്ങൾക്കു വേണ്ടിയുള്ളതല്ലെന്നാണു ഇതിലൂടെ തെളിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലുവ ടൗൺഹാളിൽ നടന്ന സിപിഐ സംസ്ഥാന മധ്യമേഖല നേതൃതല ജനറൽ കൗൺസിലിൽ സംസാരിക്കുകയായിരുന്നു കാനം. മോദിസർക്കാർ അധികാരത്തിൽ എത്തിയശേഷവും കർഷക ആത്മഹത്യകൾ തുടരുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽപോലും കർഷക പ്രക്ഷോഭങ്ങൾ ശക്തിയാർജിച്ചുകൊണ്ടിരിക്കുകയാണ്. ജിഎസ്ടിയിൽ മൂന്നു തവണ ഭേദഗതി കൊണ്ടുവന്നപ്പോൾത്തന്നെ അത് ജനദ്രോഹമാണെന്നു തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യൻ രവീന്ദ്രൻ, നിർവാഹക സമിതിയംഗം കെ.ഇ. ഇസ്മായിൽ, ദേശീയ കൗൺസിലംഗം കമല സദാനന്ദൻ, സംസ്ഥാന അസി. സെക്രട്ടറിമാരായ സത്യൻ മൊകേരി, കെ. പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എ. കുര്യൻ, പി.പ്രസാദ്, വി.ഇ. ബിനു,…
Read MoreCategory: Kochi
കീഴ്ക്കോടതികളിൽ നട്ടെല്ലുള്ള ജഡ്ജിമാർ ഇല്ലാതാകുന്നു; തെളിവുകൾ ഇല്ലാതിരുന്നിട്ടും അമീറുൾ ഇസ്ലാമിനു വധശിക്ഷ വിധിച്ചത് ജനങ്ങളേയും സർക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടെന്ന് ആളൂർ
കൊച്ചി: കീഴ്ക്കോടതികളിൽ നട്ടെല്ലുള്ള ജഡ്ജിമാർ അപ്രത്യക്ഷരാകുന്നുവെന്ന് ജിഷ വധക്കേസിലെ പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ. വേണ്ടത്ര തെളിവുകൾ ഇല്ലാതിരുന്നിട്ടും അമീറുൾ ഇസ്ലാമിനു വധശിക്ഷ വിധിച്ചത് ജനങ്ങളേയും സർക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അമീറുളിനു വധശിക്ഷ വിധിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധിയുടെ വിശദാംശങ്ങൾ ഹൈക്കോടതിയിലേക്ക് അയച്ചു കൊടുക്കും. അമീറിനു നീതി ലഭിക്കുന്നതിനായി ഏതറ്റം വരെ പോകുമെന്നും ആളൂർ പറഞ്ഞു.
Read Moreഒരമ്മയ്ക്കും ഈ ഗതിയുണ്ടാവരുതെന്ന് ജിഷയുടെ അമ്മ; കോടതി വിധി അംഗീകരിക്കുന്നുവെന്ന് എഡിജിപി ബി. സന്ധ്യ
കൊച്ചി: ജിഷ കൊലപ്പെടുത്തിയ അമീറുൾ ഇസ്ലാമിന് താൻ ആഗ്രഹിച്ച ശിക്ഷ കോടതി വിധിച്ചുവെന്ന് ജിഷയുടെ അമ്മ രാജേശ്വരി. ലോകത്ത് ഒരമ്മയ്ക്കും ഈ ഗതി ഉണ്ടാവരുത്. അമീറിന് വധശിക്ഷ നൽകിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും അവർ പറഞ്ഞു. ജിഷ വധം: കോടതി വിധി അംഗീകരിക്കുന്നുവെന്ന് ബി. സന്ധ്യ കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് എഡിജിപി ബി. സന്ധ്യ. കോടതി വിധിയെ അംഗീകരിക്കുന്നു. അന്വേഷണത്തിൽ പങ്കുചേർന്ന എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അവർ പറഞ്ഞു. കേസിൽ കിട്ടാവുന്ന എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിക്കുവാൻ അന്വേഷണ സംഘത്തിനു സാധിച്ചു. അന്വേഷണസംഘത്തിന്റെ ദൗത്യം കൃത്യമായി നടത്തുവാൻ സാധിച്ചുവെന്നും സന്ധ്യ പറഞ്ഞു.
Read Moreഉദയഭാനുവിനു മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം; മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ നൽകിയ ഇടക്കാല ഹർജിയിലാണ് ജാമ്യം
കൊച്ചി: റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അഭിഭാഷകൻ സി.പി. ഉദയഭാനുവിനു ഹൈക്കോടതി മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാപിതാവ് ചൊവ്വാഴ്ച മരിച്ചതിനെത്തുടർന്നാണ് ഉദയഭാനു ഇടക്കാല ജാമ്യം തേടിയത്. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി അനുമതി തേടിയ ഹർജി ഹൈക്കോടതി അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ട് വ്യവസ്ഥയിലാണ് ഇന്നു രാവിലെ പത്തു മുതൽ 17ന് രാവിലെ പത്തു വരെ ജാമ്യം അനുവദിച്ചത്.
Read Moreപ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ഏഴുമാസമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ; ഗോഗുലിന്റെ സ്ത്രീ സുഹൃത്തുവഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്ന് പോലീസ്
വൈപ്പിൻ: പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ ഞാറക്കൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. എടവനക്കാട് പടിഞ്ഞാറ് കാവുങ്കൽ ഗോഗുൽ (22) ആണ് റിമാൻഡിലായത്. എളങ്കുന്നപ്പുഴ സ്വദേശിനിയായ ബാലികയെ ഈ വർഷം ജൂണ്മുതൽ ആണ് യുവാവ് പീഡിപ്പിച്ചു വരുന്നതെന്ന് പോലീസ് പറയുന്നു. യുവാവിന്റെ ഒരു സ്ത്രീ സുഹൃത്തു മുഖേന മറൈൻ ഡ്രൈവിൽ വെച്ചാണ് ബാലികയെ യുവാവ് പരിചയപ്പെടുന്നത്. എടവനക്കാട് നിന്നും ഞാറക്കൽ സിഐ എ എ അഷറഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് ഐ ആർ രഗീഷ്കുമാർ, സിപിഒ മാരായ രാജേഷ്, പ്രവീണ് , വിജയ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
Read Moreഓഖിയോടൊപ്പം ചാളയും പോയി..! ചുഴലിക്കാറ്റ് ഭീഷണിക്ക് ശേഷം മത്സ്യബന്ധന വള്ളങ്ങൾ കടലിലേക്ക്; കാര്യമായി ഒന്നും കിട്ടിയില്ല; ഓഖിക്ക് മുമ്പ് കണ്ട ചാള വടക്കൻ മേഖലയിലേക്ക് നീങ്ങിയതായി തൊഴിലാളികൾ
വൈപ്പിൻ: കൊടുങ്കാറ്റ് വിതച്ച ദുരന്തങ്ങൾക്കും തുടർന്നുള്ള ഭീഷണിക്കും ശേഷം കൊച്ചി-വൈപ്പിൻ മേഖലയിൽ നിന്നും പരന്പരാഗതമത്സ്യബന്ധന വള്ളങ്ങൾ കടലിൽ മത്സ്യബന്ധനത്തിനു പോയി തുടങ്ങി. ആദ്യ ദിനത്തിൽ കാര്യമായ മത്സ്യം ലഭിച്ചില്ലെങ്കിലും ഇന്നലെ പല വള്ളങ്ങൾക്കും കുറഞ്ഞ തോതിൽ ചാള ലഭിച്ചു. കഴിഞ്ഞ ശനിയാഴ്ച വള്ളങ്ങൾ പോയെങ്കിലും കോസ്റ്റ് ഗാർഡ് ഇവരെ തിരിച്ചു വിട്ടിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികൾ പ്രതിഷേധമറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ വള്ളങ്ങളെ തടഞ്ഞില്ല. ഇപ്പോഴും മുന്നറിയിപ്പുകൾ ഉള്ളതിനാൽ കൊച്ചി തീരം വിട്ട് വള്ളങ്ങൾ കാര്യമായി അകലത്തിലേക്ക് പോകാറില്ല. കാലാവസ്ഥയിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടായാൽ എത്രയും പെട്ടെന്ന് കരയിലെത്താം കഴിയുന്ന ദൂരത്തിലാണ് ഇപ്പോൾ മത്സ്യബന്ധനം എന്നാണ് തൊഴിലാളികൾ പറയുന്നത്. അതേ സമയം കൊടുങ്കാറ്റും കടൽക്ഷോഭത്തിനും മുന്പ് കൊച്ചി തീരക്കടലിൽ കണ്ടിരുന്ന സമൃദ്ധമായ ചാളയുടെ സാന്നിധ്യം ഇപ്പോൾ ഇല്ലെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. ചാള വടക്കൻ മേഖലയിലേക്ക് പാലായനം ചെയ്തുവെന്നും തൊഴിലാളികൾ…
Read Moreവേലിയെകിടന്ന പാമ്പുപോലെയായി..! രാത്രിയിൽ നടന്നുപോകുകയായിരുന്ന യുവതിയെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിൽ തടഞ്ഞുവച്ച സംഭവം: എസ്ഐമാർ നേരിട്ടു ഹാജരാകണം
കൊച്ചി: രാത്രി റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നതിനിടെ യുവതിയെ കസ്റ്റഡിയിലെടുത്തു പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ച സംഭവത്തിൽ എറണാകുളം നോർത്ത് സ്റ്റേഷനിലെയും വനിതാ സ്റ്റേഷനിലെയും എസ്ഐമാർ നേരിട്ടു ഹാജരാകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കാക്കനാട് കളക്ടറേറ്റിൽ ജനുവരി നടക്കുന്ന സിറ്റിംഗിൽ നേരിട്ടു ഹാജരാകാനാണു കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ഇരുവർക്കും നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചു റിപ്പോർട്ട് ഹാജരാക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും കമ്മീഷൻ നിർദേശം നൽകി. ഡിസംബർ ഒന്നിന് അർധരാത്രി റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നവഴിയാണു പട്രോളിംഗ് നടത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥർ യുവതിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചത്. സുഹൃത്തിന്റെ അടുത്തുനിന്നു വരികയാണെന്നു പറഞ്ഞപ്പോൾ സുഹൃത്തായ എറണാകുളം വാക്കാട് സ്വദേശി വി.എം. പ്രതീഷിനെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി.
Read Moreആലുവയിൽ വാഹനാപകടം; പിതാവും മകനുമടക്കം മൂന്നു പേർ മരിച്ചു; വിമാനത്താവളത്തിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങുമ്പോഴായിരുന്നു അപകടം
കൊച്ചി: ആലുവ മുട്ടത്ത് വാഹനാപകടത്തിൽ പിതാവും മകനുമടക്കം മൂന്ന് പേർ മരിച്ചു. കോട്ടയം സ്വദേശികളായ ടി.ടി. രാജേന്ദ്രപ്രസാദ്, മകൻ ടി.ആർ. അരുൺ പ്രസാദ്, ബന്ധു ചന്ദ്രൻ നായർ എന്നിവരാണ് മരിച്ചത്. രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി വിഭാഗത്തിലും അരുണ്പ്രസാദ് ഓണ്ലൈനിലും ജീവനക്കാരനാണ്. മുട്ടത്ത് ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു അപകടമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു.
Read Moreരാഹുൽ ഈശ്വർ അറിയാൻ..! ക്ഷേത്രവരുമാനത്തിൽ ഒരു രൂപപോലും എടുക്കുന്നില്ല; മറിച്ച് ബജറ്റ് വിഹിതമായി 80 ലക്ഷം രൂപ പ്രതിവർഷം നൽകുന്നുണ്ടെന്ന് സർക്കാർ
കൊച്ചി: ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽനിന്നുള്ള വരുമാനത്തിൽ ഒരു രൂപ പോലും എടുക്കാൻ സർക്കാരിനു കഴിയില്ലെന്നും സർക്കാരല്ല ഇത്തരത്തിലുള്ള വരുമാനം കൈകാര്യം ചെയ്യുന്നതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനവും ബോർഡിന്റെ മറ്റു വരുമാനവും ഖജനാവിലേക്ക് അടയ്ക്കുന്നില്ല. സംസ്ഥാനത്തെ ദേശസാത്കൃത ബാങ്കുകളിലെയും ഷെഡ്യൂൾഡ് ബാങ്കുകളിലെയും ബോർഡിന്റെ അക്കൗണ്ടുകളിലാണ് ഈ തുക നിക്ഷേപിക്കുന്നത്. ബോർഡിന്റെ വരുമാനത്തിലോ ചെലവിലോ സർക്കാർ ഇടപെടുന്നില്ല. എന്നാൽ ബജറ്റ് വിഹിതമായി 80 ലക്ഷം രൂപ പ്രതിവർഷം ബോർഡിന് നൽകുന്നുമുണ്ട്. കൂടാതെ ശബരിമല തീർഥാടകരുടെ ക്ഷേമത്തിനായി തുക ചെലവിടുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ദേവസ്വം ബോർഡിന്റെ സാന്പത്തിക നേട്ടത്തിലാണു സർക്കാരിനു താല്പര്യമെന്ന ആരോപണം ആസൂത്രിതമായ അജണ്ടയുടെ ഭാഗമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി എ. പത്മകുമാറിനെയും ബോർഡംഗമായി കെ.പി. ശങ്കരദാസിനെയും നിയമിച്ചതിനെതിരേ രാഹുൽ ഈശ്വർ നൽകിയ ഹർജിക്കു മറുപടിയായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
Read Moreആശ്വാസമായി..! പ്രതി മുങ്ങിയാൽ ജാമ്യക്കാരെ പിഴിയരുത്; ജാമ്യക്കാരെ യാന്ത്രികമായി ശിക്ഷിക്കുന്നതിന് മുമ്പ് സാഹചര്യം കൂടി പരിഗണിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയതിന്റെ പേരിൽ ജാമ്യക്കാർക്ക് അമിതപിഴ ചുമത്തരുതെന്നു ഹൈക്കോടതി നിർദേശം നൽകി. കേസിന്റെ സാഹചര്യമടക്കമുള്ള വസ്തുതകൾ കണക്കിലെടുത്തു കോടതി ഇക്കാര്യം തീരുമാനിക്കണമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. പ്രതി കോടതിയിൽ ഹാജരാകാത്തപക്ഷം ജാമ്യക്കാരുടെ ബോണ്ട് കണ്ടുകെട്ടുന്ന നടപടി കോടതിയുടെ പ്രത്യേക ഉത്തരവില്ലാതെ തന്നെ നടപ്പാകുമെങ്കിലും പിഴ ചുമത്തുന്നതിനു മുന്പ് മറ്റു സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. പ്രതി ഹാജരായില്ലെങ്കിൽ ജാമ്യക്കാരെ യാന്ത്രികമായി ശിക്ഷിക്കരുത്. ഒരു കേസിൽ പ്രതി ഹാജരാകാത്തതിനു ജാമ്യക്കാരായ കൊല്ലം വെളിയം സ്വദേശി സഹദേവൻ, വെളിനെല്ലൂർ സ്വദേശി ബാബു എന്നിവർക്കു കൊല്ലം അഡീ. സെഷൻസ് കോടതി ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തി. ഇതിനെതിരേ ഇരുവരും നൽകിയ ഹർജിയാണു സിംഗിൾ ബെഞ്ച് പരിഗണിച്ചത്. പിഴ ചുമത്താനുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി പിഴത്തുക 5000 രൂപ വീതമാക്കി കുറച്ചു. ഓരോ ലക്ഷം രൂപ വീതം…
Read More