എല്ലാം സ്ത്രീശക്തിയിലൂടെ..! കേരള സംസ്ഥാന ലോട്ടറിയുടെ ഒരു കോടി ചുമട്ടുതൊഴിലാളിക്ക്; സ്വന്തമായ സ്ഥലത്ത് ഒരു വീടാണ് തന്‍റെ സ്വപ്നമെന്ന് രവി

കോതമംഗലം:  കേരള സംസ്ഥാന ലോട്ടറിയുടെ സ്ത്രീശക്തി ഭാഗ്യക്കുറി ഒന്നാം സമ്മാനം ഒരു കോടി രൂപ അടിച്ചത് കോതമംഗലത്തെ ചുമുട്ടുതൊഴിലാളിക്ക്. ബിഎംഎസ് ഹെഡ് ലോഡ് വർക്കേഴ്സ് കോതമംഗലം കോളജ് യൂണിറ്റ് പ്രസിഡന്‍റ് കലാനഗറിൽ താമസിക്കുന്ന വാളകത്തിൽ രവി (50) ആണ് ഭാഗ്യവാൻ.നിനച്ചിരിക്കാതെ ഭാഗ്യദേവത കടാക്ഷിച്ചതിന്‍റെ ആഹ്ലാദത്തിലാണ് രവിയും കുടുംബവും. ചൊവ്വാഴ്ചയായിരുന്നു നറുക്കെടുപ്പ്. ഇന്നലെ രാവിലെ പതിവുപോലെ കോതമംഗലം കോളജ് ജംഗ് ഷനിൽ ചുമട്ടുപണിക്കു പോയി സമീപത്തെ ഹോട്ടലിൽ ചായ കഴിക്കുന്നതിനിടെയാണു രവി ലോട്ടറി ഫലം അറിഞ്ഞത്. രവി എടുത്ത എസ്‌ജെ 508379 നന്പർ ലോട്ടറിക്ക് സമ്മാനം കിട്ടിയ വിവരം ആദ്യം അറിയിച്ചത് സുഹൃത്തും ചുമട്ടുതൊഴിലാളിയുമായ ആന്‍റണിയെയാണ്. നഗരത്തിൽ നടന്ന് ലോട്ടറി വിൽപന നടത്തുന്ന ആണിക്ക എന്നു വിളിക്കുന്ന ആളുടെ പക്കൽ നിന്നാണ് ടിക്കറ്റെടുത്തതെന്നു രവി പറഞ്ഞു. തറവാട് വീതംവച്ച വകയിൽ കിട്ടിയ രണ്ടര സെന്‍റിലെ ചെറിയ വീട്ടിലാണു താമസം.…

Read More

വെയിലും മഴയുമേറ്റ്..! ആലുവയിൽ മുദ്രപത്രം വാങ്ങാൻ പൊതുജനം പൊരിവെയിലിൽ; റവന്യൂ സ്റ്റാമ്പ്‌ കിട്ടുന്നതാകട്ടെ കയേറ്റ ഭൂമിയിലെ പെട്ടിക്കടകളിലും

ആലുവ: സർക്കാർ ഖജനാവിലേക്ക് ലക്ഷങ്ങൾ നൽകുന്ന പൊതുജനം ആലുവയിൽ മുദ്രപത്രത്തിനെത്തിയാൽ വെയിലും മഴയുമേൽക്കേണ്ട അവസ്ഥ. ആലുവ ജലശുദ്ധീകരണശാലയ്ക്ക് സമീപം പതിറ്റാണ്ടുകൾക്ക് മുമ്പ് റോഡ് കൈയേറി നിർമിച്ച താത്കാലിക ഷെഡുകളിലാണ് ഇപ്പോഴും റവന്യു സ്റ്റാമ്പും മുദ്രപത്രങ്ങളും വിൽക്കുന്നത്. ഇവിടെയെത്തുന്ന പൊതുജനത്തിന് റോഡിലൂടെ പോകുന്ന വാഹനം തട്ടാതെ നിൽക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. വലിയ വരുമാനമുണ്ടായിട്ടും മതിയായ സൗകര്യമുള്ള സ്ഥലം കണ്ടെത്താതെ ലൈസൻസികൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പരാതി. ദിവസവും നൂറു കണക്കിന് ആളുകളാണ് ആധാരം എഴുതാനും റവനന്യു സ്റ്റാമ്പിനും മുദ്ര പത്രത്തിനുമായി വരുന്നത്. വെയിലേൽക്കാതിരിക്കാനോ ക്ഷീണിക്കുന്നവർക്ക് ഇരിക്കാനോ സൗകര്യമില്ല. നീണ്ട ക്യൂവാണ് എല്ലായിപ്പോഴും. പ്രായമായവരും സ്ത്രീകളും അവരോടൊപ്പം വരുന്ന കുട്ടികളും ഏറെ കഷ്ടപ്പെടുകയാണ്. സമീപത്തെ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷനു വരുന്നവരും നഗരസഭയിൽ നിന്നും സമീപ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ജനന-മരണ സർട്ടിഫിക്കറ്റുകൾ വാങ്ങാനെത്തുന്നവരും വിവിധ ലൈസൻസ് പുതുക്കുന്നതിനും മുദ്രപത്രം വാങ്ങാനുമൊക്കെ…

Read More

കോളനികൾക്ക് ചുറ്റുമതിലില്ല സാർ..! കോളനികള്‍ക്കു സമീപം ബിവറേജസ് ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുമ്പോള്‍ കോളനിക്ക് മതിലില്ലെങ്കിൽ ആദ്യത്തെ വീടിന്‍റെ ദൂരം കണക്കാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: എസ്‌സി, എസ്ടി  വിഭാഗങ്ങളുടെ കോളനികള്‍ക്കു സമീപം ബിവറേജസ് ഔട്ട്‌ലെറ്റുകൾ  സ്ഥാപിക്കുമ്പോള്‍ കോളനികളുടെ പ്രവേശന കവാടം മുതല്‍ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം വരെയുള്ള ദൂരം കണക്കിലെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കരുനാഗപ്പള്ളി അഴീക്കല്‍ തറയില്‍ മുക്കില്‍ ബിവറേജസ് ഔട്ട്‌ലെറ്റിന് എക്സൈസ് വകുപ്പ് അനുമതി നല്‍കിയതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ദൂരപരിധി പാലിച്ചില്ലെന്ന് കണ്ടെത്തി അനുമതി റദ്ദാക്കുകയും ചെയ്തു. പട്ടിക ജാതി,  പട്ടിക വര്‍ഗ വിഭാഗങ്ങളുടെ കോളനിക്ക് തൊട്ടടുത്ത് ബിവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ കരുനാഗപ്പള്ളി മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.കെ. വിജയഭാനുവും ജനകീയ സമരസമിതിയുമാണ് ഹര്‍ജി നല്‍കിയത്. കോളനിക്ക് ചുറ്റുമതിലും പ്രവേശന കവാടവും ഇല്ലാത്തതിനാല്‍ കോളനിയിലെ ആദ്യത്തെ വീട്ടില്‍ നിന്നുള്ള ദൂരം പരിഗണിച്ചാണ് ഔട്ട്‌ലെറ്റിന് അനുമതി നല്കിയതെന്നും 285 മീറ്റര്‍ അകലെയാണ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതെന്നും എക്സൈസ് വകുപ്പ് വിശദീകരിച്ചു. ഈ വാദം തള്ളിയ ഹൈക്കോടതി, കോളനിയുടെ പ്രവേശന കവാടം മുതല്‍…

Read More

തട്ടിപ്പാണേ സൂക്ഷിച്ചോ..! ഉന്നത വിദ്യാഭ്യാസത്തിന് കുട്ടികളെ പ്രാപതരാക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടു ത്തു; ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തിയതായി വീട്ടമ്മമാർ

കിഴക്കന്പലം: ഐഐടി, മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾക്കായി പരിശീലന ക്ലാസുകൾ നടത്താൻ ലക്ഷങ്ങൾ വാങ്ങി തട്ടിപ്പു നടത്തിയെന്ന് രക്ഷിതാക്കളുടെ പരാതി.  കിഴക്കന്പലം, മോറയ്ക്കാല എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയാണ് പരിശീലന ക്ലാസിന്‍റെ പേരിൽ തട്ടിപ്പിനിരയാക്കിയത്. പതിനായിരം മുതൽ  അന്പതിനായിരം രൂപ വരെ വിദ്യാർഥികളിൽ നിന്നു വാങ്ങിയിട്ടുള്ളതായി പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾ ചേർന്ന് കുന്നത്തുനാട് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഉന്നത വിദ്യാഭ്യാസത്തിന് കുട്ടികളെ പ്രാപതരാക്കാമെന്ന് വാഗ്ദാനം നൽകി യുപി, ഹൈസ്കൂൾ തലങ്ങളിലുള്ള വിദ്യാർഥികളെ കേന്ദ്രീകരിച്ച് സ്കൂളുകളിൽ ടാലന്‍റ് ടെസ്റ്റ് നടത്തുകയാണ് സംഘത്തിന്‍റെ രീതി. പിന്നീട് ഇതിൽ പങ്കെടുത്ത കുട്ടികൾ ടെസ്റ്റ് പാസായെന്ന പേരിൽ ഇവർക്ക് പരിശീലനം നൽകാൻ ലക്ഷങ്ങൾ ആവശ്യപ്പെടുകയുമാണ് പതിവ്. വിദ്യാർഥികൾക്ക് അവധി ദിവസങ്ങളിലും വെക്കേഷനുകളിലും പരിശീലന ക്ലാസുകൾ നടക്കുമെന്നും ഇവർ പറയുന്നു. ഇതിനായി ഫോണിൽ ഇവർ സന്ദേശം നൽകുകകയും ചെയ്യും. എന്നാൽ ആദ്യകാലങ്ങളിൽ ഭംഗിയായി…

Read More

അധികമായാൽ പിടിവീഴും..! അനധികൃതമായും അധികമായും ലൈറ്റുകള്‍ പിടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ക്കെതിരേ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

കൊച്ചി: അനധികൃതമായും അധികമായും ലൈറ്റുകള്‍ പിടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് പിടിമുറുക്കുന്നു. ഹെഡ് ലൈറ്റുകളില്‍ അംഗീകാരമില്ലാതെ കൂടുതല്‍ വാട്ടേജുള്ള ബള്‍ബ് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയമിച്ചിട്ടുള്ളതായും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാത്രി സമയങ്ങളില്‍ ലൈറ്റ് ഡിം ചെയ്യാതെ വാഹനം ഓടിക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാകും. എതിരേ വാഹനങ്ങള്‍ വന്നാല്‍ ലൈറ്റ് ഡിം ചെയ്യണമെന്നതാണ് മോട്ടോര്‍ വാഹന ചട്ടം. എന്നാല്‍ തിരക്കേറിയ കൊച്ചി പോലുള്ള നഗരത്തില്‍ പകുതിയിലധികം ഡ്രൈവര്‍മാരും ഇതിന് തയാറാകാറില്ലെന്നും ആര്‍ടിഒ സാദിഖ് അലി ചൂണ്ടിക്കാട്ടി. രാത്രി സമയങ്ങളില്‍ ഉണ്ടാകുന്ന ‍അപകടങ്ങള്‍ക്ക് പ്രധാന കാരണം എതിരെ വരുന്ന വാഹനം ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തതുമൂലം ഡ്രൈവറുടെ കാഴ്ച മങ്ങുന്നതാണ്. നിയമം ലംഘിച്ച് പ്രകാശം കുടുതലുള്ള ലൈറ്റ് ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കെതിരേ 500 മുതല്‍ 1000 രൂപ വരെയാണ് വാഹന വകുപ്പ് പിഴ ഈടാക്കുന്നത്.…

Read More

വീട്ടമ്മയെ സൂചിക്കു കുത്തി മയക്കിക്കിടത്തി സ്വർണം കവർന്ന സംഭവം; മൊഴിയിലെ ആശയക്കുഴപ്പം പോലീസ് വീട്ടമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

കൊച്ചി: വീട്ടമ്മയെ മയക്കിക്കിടത്തി 11 പവനോളം സ്വര്‍ണം കവര്‍ന്ന കേസില്‍ ഇന്നുവീണ്ടും മൊഴിയെടുക്കും. കമ്മിട്ടിപ്പാടം കരോട്ട് ഗിരീഷിന്‍റെ ഭാര്യ ശ്രീദേവിയാണ് ആക്രമണത്തിനിരയായത്.   ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചു കടന്ന ഒരാള്‍ വീട്ടമ്മയെ പുറകില്‍നിന്നു സൂചികൊണ്ടു കഴുത്തിനു കുത്തി തുണികൊണ്ടു മുഖം മൂടുകയായിരുന്നുവെന്നാണ് പ്രാഥമികമായി പോലീസിനു ലഭിച്ചിരിക്കുന്ന മൊഴി. കട്ടിലിലിടിച്ചു വീണ വീട്ടമ്മയ്ക്കു ബോധം നഷ്ടപെടുകയായിരുന്നു. തുടര്‍ന്നു വീട്ടിലെ അലമാര കുത്തിത്തുറന്നു 11 പവനോളം സ്വര്‍ണം കവര്‍ന്നെന്നാണ് വീട്ടമ്മ പറയുന്നത്. എന്നാല്‍, പോലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സംശയമുളവാക്കുന്ന യാതൊന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് വീട്ടമ്മയില്‍നിന്നു വീണ്ടും മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ശ്രീദേവി ആക്രമിക്കപ്പെടുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന ഗിരീഷ് തിരിച്ചെത്തിയപ്പോഴാണ് ബോധരഹിതയായി കിടക്കുന്ന ശ്രീദേവിയെ കണ്ടത്. തുടര്‍ന്ന്  കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. മൊഴിയില്‍ ആശയക്കുഴപ്പമുള്ളതിനാല്‍ ഇന്നു…

Read More

വൈദ്യപരിശോധനയ്‍ക്ക് ആശുപത്രിയിലെ ത്തിച്ച പ്രതി ഡോക്ടറുടെ മുഖത്തടിച്ചു; തന്നെ പരിശോധിക്കുന്നതിടെ മറ്റൊരാളെ പരിശോ ധിച്ചതിൽ പ്രകോപിതനായാണ് അടിച്ചത്

കോതമംഗലം: വൈദ്യപരിശോധനയ്ക്കായി സർക്കാർ ആശുപത്രിയിൽ എത്തിച്ച കഞ്ചാവ് കേസ് പ്രതി ഡോക്ടറുടെ മുഖത്തടിച്ചു. തൃക്കാരിയൂർ കക്കാട്ടുകുടി രാജു (62) ആണു കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഇഎൻടി സർജൻ ഡോ. അനൂപ് ബാബുവിന്‍റെ മുഖത്തടിച്ചത്. കോതമംഗലം കോടതി റിമാൻഡ് കാലാവധി നീട്ടിയ പ്രതിയെ മെഡിക്കൽ പരിശോധനയ്ക്കായി ഇന്നലെ ഉച്ചയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. അത്യാഹിതവിഭാഗത്തിൽ എത്തിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അനൂപായിരുന്നു പ്രതിയെ പരിശോധിച്ചത്. ദേഹപരിശോധന നടത്തുന്നതിനിടെ കാലിലെ മുറിവ് പരിശോധിക്കാൻ പ്രതി ഡോക്ടറോട് ആവശ്യപ്പെട്ടു. ഡോക്ടർ പരിശോധിക്കാമെന്നു പറയുകയും ചെയ്തു. എന്നാൽ  മുറിവ് പരിശോധിക്കാതെ ഡോക്ടർ മറ്റു പരിശോധനകൾ തുടരുന്നതിൽ പ്രകോപിതനായി ബഹളം കൂട്ടിയ പ്രതി ഡോക്ടറുടെ മുഖത്തു ശക്തിയായി അടിക്കുകയായിരുന്നു. പ്രതിക്കൊപ്പം വന്ന പോലീസുകാർ തൊട്ടടുത്തുതന്നെ നിൽക്കുന്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.     ഉടൻ പോലീസുകാർ പ്രതിയെ കീഴ്പ്പെടുത്തി വിലങ്ങുവച്ചു. വിവരമറിഞ്ഞ് എസ്ഐ സി.വി. ലൈജുമോനും കൂടുതൽ പോലീസുകാരും…

Read More

സെൻ കുമാർ എത്തി എല്ലാം ശരിയാകുമോ‍‍? കുബേര കേസുകളില്‍ തുടര്‍നടപടിയില്ല; വീണ്ടും ജില്ല ബ്ലേഡ് മാഫിയയുടെ പിടിയിൽ; ഇവരിൽ അന്യസംസ്ഥാനക്കാരും

സ്വന്തം ലേഖകന്‍ കൊച്ചി: ഒരിടവേളയ്ക്കു ശേഷം ജില്ലയില്‍ ബ്ലേഡ് മാഫിയ സംഘങ്ങള്‍ സജീവമാകുന്നു. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി മാഫിയ സംഘങ്ങള്‍ക്കെതിരെ എടുത്ത കേസുകളില്‍ തുടര്‍നടപടികളില്ലാത്തതാണ് ഇവര്‍ വീണ്ടും സജീവമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, കേസുകളില്‍ അതാതു സമയങ്ങളില്‍ നടപടികളെടുക്കാറുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യം. കഴിഞ്ഞ മൂന്നു മാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ച അഞ്ചോളം പരാതികള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി അതാതു എസ്‌ഐമാര്‍ക്ക് കൈമാറിട്ടുണ്ടെന്ന് ക്രൈം ഡിറ്റാച്ച്മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ രമേശ് കുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തു തുടക്കംകുറിച്ച ഓപ്പറേഷന്‍ കുബേരയുടെ തുടക്കത്തില്‍ വ്യാപക പരാതികളായിരുന്നു പോലീസിനു ലഭിച്ചിരുന്നതെങ്കില്‍ നിലവില്‍  പരാതികളുടെ എണ്ണത്തില്‍ കുറവുണ്ട്. എങ്കിലും ജില്ലയില്‍നിന്നും പൂര്‍ണമായും ബ്ലേഡ് മാഫിയ സംഘത്തെ  ഇല്ലാതാക്കാന്‍ പോലീസിനു സാധിച്ചിട്ടില്ല. കര്‍ഷകര്‍ ഉള്‍പ്പെടെ സമൂഹത്തിലെ ഇടത്തരക്കാരെ ലക്ഷ്യമാക്കി ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള സംഘം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.…

Read More

ഉടൻ പിടികൂടും? മഹാരാജാസ് കോളജ് ഹോസ്റ്റലിലെ ആയുധശേഖരവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ചോദ്യം ചെയ്തു; വ്യക്തമായ തെളിവ് ലഭിച്ചെന്ന് പോലീസ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് അധ്യാപക ഹോസ്റ്റലില്‍ നിന്നു മാരകായുധങ്ങള്‍ ഉള്‍പ്പടെയുള്ളവ പിടിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പോലീസ്. നിലവില്‍ ജില്ലയ്ക്കു പുറത്തു താമസമാക്കിയ രണ്ടു വിദ്യാര്‍ഥികളെയാണു ചോദ്യം ചെയ്തിട്ടുള്ളത്. സംഭവവുമായി അധ്യാപക ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് ബന്ധമുണ്ടോ എന്നതിനു തെളിവില്ലെന്ന് സെന്‍ട്രല്‍ എസ്‌ഐ  ജോസഫ് സാജന്‍ പറഞ്ഞു. മറ്റു വിദ്യാര്‍ഥികളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. മുറിയില്‍ താമസിച്ചിരുന്ന ആറു വിദ്യാര്‍ഥികളോടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് രണ്ടു പേര്‍ ശനിയാഴ്ച്ച ചോദ്യം ചെയ്യലിനു ഹാജരായത്. ഇവരെ ചോദ്യം ചെയ്തതിലൂടെ സംഭവം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍, ഇവര്‍ക്കു സംഭവമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ല. വിദ്യാര്‍ഥികളെ മുഴുവന്‍പേരെയും ചോദ്യം ചെയ്തതാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും പോലീസ് വ്യക്തമാക്കി. അതേ…

Read More

അമിതവേഗത്തിനു 38.5 കോടി..! സംസ്ഥാന ത്തെ പ്രധാന ദേശീയപാതികളിൽ സ്ഥാപിച്ച കാമറ‍യിൽ പതിഞ്ഞ അമിത വേഗക്കാരെ പിടികൂടിയപ്പോൾ കിട്ടിയത് കോടികൾ

കൊച്ചി: സംസ്ഥാനത്തെ പത്തു ജില്ലകളിലെ പ്രധാന ദേശീയപാതകളിലായി സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ പതിഞ്ഞ 9,26,863 അമിതവേഗ കേസുകളിലായി പിഴ ഇനത്തിൽ ഇതുവരെ മോട്ടോർ വാഹന വകുപ്പിനു ലഭിച്ചതു 38.5 കോടി രൂപ. 2012 മുതൽ ഈ വർഷം ഏപ്രിൽ വരെയുള്ള കണക്കാണിതെന്നു മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം ആർടിഒ എം. സുരേഷ് പറഞ്ഞു. അമിതവേഗത്തിന്  400 രൂപയാണു പിഴ. കാമറയിൽ അമിതവേഗം വ്യക്തമായാൽ വാഹന ഉടമകൾക്ക് നോട്ടീസ് അയച്ചാണു പിഴ അടപ്പിക്കുന്നത്. ആദ്യനോട്ടീസ് കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്‍റ് കണ്‍ട്രോൾ റൂമിൽനിന്ന് വാഹനത്തിന്‍റെ ചിത്രം ഉൾപ്പെടെ ഉടമയ്ക്ക് അയയ്ക്കും. നോട്ടീസ് കൈപ്പറ്റി പിഴ അടച്ചില്ലെങ്കിൽ അതാത് ആർടി ഓഫീസ്, സബ് ഓഫീസ് എന്നിവിടങ്ങളിൽനിന്നു വീണ്ടും നോട്ടീസ് അയയ്ക്കും. അഞ്ചുതവണ നോട്ടീസ് അയച്ചിട്ടും പിഴ അടച്ചില്ലെങ്കിൽ കേസ് പിടിക്കപ്പെട്ട സമയത്ത് വാഹനം ഓടിച്ചിരുന്ന ഡ്രൈവറുടെ…

Read More