ചാത്തന്നൂർ: ജീവിതത്തിലെ ദുരിതപർവ്വങ്ങളിൽ നിന്നും ഇനി കൃഷ്ണമ്മയ്ക്കും മക്കൾക്കും മോചനം. കരുണയുടെ തണലിൽ അവർക്ക് സ്വസ്ഥമായി കഴിയാം. പിന്നിട്ട നാളുകളിലെ സഹനത്തിൽ നിന്നും മോചനം നല്കാൻ ദൈവദൂതരായി കുറെ നല്ല മനുഷ്യർ എത്തി. അവർക്ക് നേതൃത്വം നല്കി ഗ്രാമപഞ്ചായത്തംഗം വിനിതാ ദിപുവും. ചിറക്കര ഗ്രാമപഞ്ചായത്ത് കോളേജ് വാർഡിൽ കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണമ്മ (54)യുടെ ഇരട്ട മക്കളായ ശരണ്യയും ശരത്തും ( 22) ജന്മനാ അംഗവൈകല്യവും ബുദ്ധിമാന്ദ്യവും സംഭവിച്ചവരും ആണ്. ഇവർ സഹോദരനായ സുരേന്ദ്രന്റെ ആശ്രയത്തിൽ ആണ് കഴിഞ്ഞു വന്നിരുന്നത്. സുരേന്ദ്രനും കുടുംബവും വാർധക്യമായ സാഹചര്യത്തിൽ സഹോദരിയെയും മക്കളെയും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഈ കോവിഡ് കാലയളവിൽ വളരെയധികം ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിലെ ശരണ്യ ബഡ്സ് സ്കൂളിലെ വിദ്യാർഥി കൂടി ആയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വളരെയധികംപ്രതിസന്ധിയിൽ ആയിരുന്നു ഇവർ. കുടുംബത്തിന് സന്നദ്ധ പ്രവർത്തകർ ജനകീയ ഹോട്ടലിൽ നിന്നും…
Read MoreCategory: Kollam
യുവതി പൊള്ളലേറ്റ് മരിച്ച സംഭവം! യുവാവ് പോലീസ് നിരീക്ഷണത്തിൽ; കൊല്ലം അഞ്ചലിൽ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊല്ലം: അഞ്ചലിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഒപ്പം താമസിച്ചു വന്ന യുവാവ് പോലീസ് നിരീക്ഷണത്തിൽ. ഇടമുളക്കൽ ഷാൻ മൻസിലിൽ ആതിരയാണ് മരിച്ചത്. യുവതിയോടൊപ്പം താമസിച്ചു വന്ന ഷാനവാസും പൊള്ളലേറ്റ് ചികിത്സയിലാണ്. യുവതിയുടെ മരണമൊഴിയെ തുടർന്ന് ഷാനവാസ് പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വഴക്കിട്ടിരുന്നു. ഇതിനിടയിൽ ഷാനവാസ് ആ തിരയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷാനവാസിനും പൊള്ളലേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആതിര ചികിത്സയ്ക്കിടയിൽ മരിച്ചു. ഷാനവാസ് ചികിത്സയിലാണ്. രണ്ട് വർഷം മുമ്പാണ് ഷാനവാസ് ആതിരയോടൊപ്പം താമസം തുടങ്ങിയത്. ഇവർക്ക് ആറുമാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. ഇരുവർക്കും ആദ്യ വിവാഹങ്ങളിൽ രണ്ട് കുട്ടികൾ വീതമുണ്ട്.
Read Moreകൊല്ലത്ത് കാമുകന് തീകൊളുത്തിയ യുവതി മരിച്ചു
കൊല്ലം: കൊല്ലത്ത് കാമുകന് തീകൊളുത്തിയ യുവതി മരിച്ചു. ഇടമുളയ്ക്കൽ സ്വദേശി ആതിര (30) ആണ് മരിച്ചത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ ഷെയർ ചെയ്തതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആതിര മരിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് വര്‍ഷമായി ആതിരയും ഷാനവാസും ഒരുമിച്ചാണ് താമസം.
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! കൊല്ലം റെയിൽവേ സ്റ്റേഷനിൽ വൻമദ്യവേട്ട; പട്ടാളക്കാരനടക്കം പിടിയിൽ
കൊല്ലം : കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ ബാംഗ്ലൂർ കന്യാകുമാരി ഐലന്റ് എക്സ്പ്രസിൽ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ വൻമദ്യവേട്ട. യാത്രക്കാരന്റെ കൈയിലെ ട്രോളി, ബാഗ്,ഷോൾഡർ ബാഗ് എന്നിവയിൽ കടത്തുകയായിരുന്ന കർണാടക സംസ്ഥാനത്ത് മാത്രം വിൽക്കപ്പെടുന്ന ഹാർഡ് വാർഡ്സ് പഞ്ച് ഫൈൻ എന്ന ലേബലിലുള്ള വിദേശ മദ്യം അടക്കം നിരവധി ബ്രാൻഡുകളിലുള്ള 60 വിദേശമദ്യകുപ്പികൾ റെയിൽവേ പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് യാത്രികനായ ആറ്റിങ്ങൽ കാരിച്ചാൽ പാലവിള വീട്ടിൽ അമൽ (28) നെ കസ്റ്റഡിയിലെടുത്തു. അമൽ ആർമിയിൽ ഉദ്യോഗസ്ഥനാണ്. ഇതേദിവസം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ സംശയാസ്പദമായി കണ്ട ആളുടെ ഷോൽഡർ ബാഗ് പരിശോധിച്ച റെയിൽവേ പോലീസിന് കർണാടക സംസ്ഥാനത്ത് വിൽക്കുന്ന 37 മദ്യകുപ്പികൾ കണ്ടെടുത്തു. കഴക്കൂട്ടം കൈലാസത്തിൽ അനിൽ കുമാർ (38) നെ കസ്റ്റഡിയിലെടുത്തു. രണ്ടു പേരുടെയും കൈയിൽ നിന്നുമായി 97 വിദേശമ മദ്യകുപ്പികളാണ് റെയിൽവേ…
Read Moreകോവിഡ് പ്രതിരോധം ; കൊല്ലത്ത് ആറു പഞ്ചായത്തുകളില്‍ അധിക നിയന്ത്രണം
കൊല്ലം : പ്രതിവാര കോവിഡ് വ്യാപനനിരക്ക് 25 ന് മുകളിലുള്ള ചടയമംഗലം, കിഴക്കേ കല്ലട, ഇടമുളയ്ക്കൽ, കൊറ്റങ്കര, മയ്യനാട്, മേലില ഗ്രാമപഞ്ചായത്തുകളില്‍ ഇന്നുമുതൽ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികൾ, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍, കാലിത്തീറ്റ-കോഴിത്തീറ്റ ഇവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് പ്രവര്‍ത്തനാനുമതി. പാല്, പത്രം എന്നിവയുടെ വിതരണം രാവിലെ അഞ്ചിനും എട്ടിനും ഇടയിലായിരിക്കണം. റേഷന്‍ കടകൾ, മാവേലി സ്റ്റോര്‍, സപ്ലൈകോ, പാല്‍ബൂത്തുകള്‍ എന്നിവയ്ക്ക് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കാം.ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴര വരെ ഹോം ഡെലിവറി സര്‍വ്വീസിനു മാത്രമായി പ്രവര്‍ത്തനാനുമതിയുണ്ട്. ഉപഭോക്താക്കള്‍ നേരിട്ട് പാഴ്സല്‍ കൈപ്പറ്റാനോ ഇരുന്നു ഭക്ഷണം കഴിക്കുവാനോ അനുവദിക്കില്ല. മെഡിക്കല്‍ സ്റ്റോറുകൾ, പെട്രോള്‍ പമ്പുകള്‍,…
Read Moreവൃദ്ധയെ മർദിച്ച് മാലപൊട്ടിച്ച് കടന്ന സംഭവം; സിസി ടിവി ദൃശ്യം പരിശോധിച്ച് കള്ളനെ കുടുക്കി പോലീസ്
കൊല്ലം: വൃദ്ധയുടെ മാലപൊട്ടിച്ച് കടന്ന യുവാവ് പിടിയിൽ.കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ബിസ്മില്ലാ മൻസിലിൽ അൻഷാദാണ് അറസ്റ്റിലായത്. ര ണ്ടാഴ്ച മുമ്പ് തൊടിയൂർ സ്വദേശിനി സുബൈദാ ബീവിയുടെ സ്വർണ മാലയാണ് പൊട്ടിച്ചെടുത്ത് കടന്നത്. നടന്നു പോകുകയായിരുന്ന സുബൈദാ ബീവിയെ മർദിച്ച ശേഷമാണ് ഇവരുടെ മാലപൊട്ടിച്ചെടുത്തത്. സംഭവത്തിന് ശേഷം മുങ്ങിയ അർഷാദിനെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. വഴി യാത്രക്കാരായ സ്ത്രീകളുടെ മാലപൊട്ടിച്ചെടുക്കുന്നത് പതിവാക്കിയ അൻഷാദിനെതിരെ നേരത്തെയും കേസുകൾ ഉണ്ടായിരുന്നു. കരുനാഗപ്പള്ളി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഷോപ്പിംഗ് മാളിന്റെ ഒരുനില വെള്ളത്തിൽ മുങ്ങി! ദിവസങ്ങളായി വെള്ളത്തില്‍ നിന്നും ദുര്‍ഗന്ധവും
പത്തനാപുരം : നഗരമധ്യത്തില്‍ പുതിയതായി നിര്‍മിക്കുന്ന ഷോപ്പിംഗ് മാളിന്റെ ഒരുനില പൂര്‍ണമായും മുങ്ങി വെള്ളക്കെട്ട്. കഴിഞ്ഞ ഒരു മാസമായി ഉള്ള ശക്തമായ മഴ കാരണമാണ് ഒരു നില നിറയുന്ന രീതിയില്‍ വെള്ളം നിറഞ്ഞത്. പത്തനാപുരം പഞ്ചായത്തില്‍ ഡെങ്കിപ്പനിയും എലിപനിയും അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴാണ് ആഴ്ചകളായി കെട്ടി കിടക്കുന്ന വെള്ളക്കെട്ട് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നത്. കെ എസ് ആര് ടി സി ഡിപ്പോയും പൊതുമാര്‍ക്കറ്റും അടക്കം പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് വെള്ളക്കെട്ട് ഉള്ളത്. ഷോപ്പിംഗ് മാള്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്താനാകുന്ന തരത്തിലാണ് ഏറ്റവും അടിയിലെ നിലയുടെ നിര്‍മ്മാണം. ചന്തയില്‍ നിന്നും ഡിപ്പോയില്‍ നിന്നും ഷോപ്പിംഗ് മാളിന്റെ മുകള്‍ഭാഗത്ത് നിന്നും ഉള്ള വെള്ളമാണ് ഇവിടേക്ക് ഒഴുകി എത്തുന്നത്. ദിവസങ്ങളായി വെള്ളത്തില്‍ നിന്നും ദുര്‍ഗന്ധവും ഉണ്ടാകുന്നുണ്ട്. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ മേഖലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളും നടക്കുകയാണ്. എന്നിട്ടും നഗരമധ്യത്തിലെ വെള്ളക്കെട്ടിന്…
Read Moreകുടുംബാംഗങ്ങൾ ചികിത്സയിലും ക്വാറന്റൈയിനിലുമാകുമ്പോൾ..! പശുവിന്റെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി; പശുവിന്റെ കുട്ടിയെ പുറത്തെടുത്തു, പശു ചത്തു
ചാത്തന്നൂർ: ക്ഷീരകർഷക കുടുംബത്തിലെ ആറംഗങ്ങൾ കോവിഡ് ബാധിതരായതോടെ, പശുക്കളുടെ കാര്യം പരിതാപകരമായി. പൂർണഗർഭിണിയായ പശുവിനെ യഥാസമയം പരിചരിക്കാനുമായില്ല. കുടുംബാംഗങ്ങൾക്ക് ചിറക്കര ഗ്രാമപഞ്ചായത്ത് ഭക്ഷണവും മറ്റും എത്തിക്കാറുണ്ട്. ഗ്രാമ പഞ്ചായത്തംഗം വീനിതാദിപു നേരിട്ടിടപെട്ട് റേഷൻ സാധനങ്ങളും കൃത്യമായി എത്തിച്ചു കൊണ്ടിരിക്കയാണ്. ചിറക്കര ഗ്രാമപഞ്ചായത്തിലെ കോളജ് വാർഡിലാണ് സംഭവം. ഗർഭിണിയായ പശുവിന് രോഗബാധിതരുടെ ബന്ധുക്കളും അയൽവാസികളും വയ്ക്കോലും വെള്ളവും കൊടുക്കുമായിരുന്നു. പക്ഷേ പശുവിന് യഥാസമയം ലഭിക്കേണ്ട ഗർഭകാല പരിചരണങ്ങൾ മുടങ്ങുകയും ലഭിക്കാതാവുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പശുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ പശു കിടന്ന് പിടയുന്നതാണ് കണ്ടത്.ഉടൻ തന്നെ മൃഗ സംരക്ഷണവകുപ്പിന്റെ ഡോക്ടർമാരെ അറിയിച്ചു. രാത്രികാല വെറ്ററിനറി ഡോക്ടർമാരായ വിശാഖ്, ശരത് എന്നിവർ ഉടൻ എത്തുകയും ചെയ്തു. രാത്രി തന്നെ പശുവിന് ചികി ത്സ തുടങ്ങുകയും പശു പ്രസവിക്കുകയും ചെയ്തു. തുടർന്ന് രക്തസ്രാവമുണ്ടാവുകയും ഗർഭപാത്രം പുറത്താവുകയും ചെയ്തു.…
Read Moreകോവിഡ് പ്രതിരോധം; കൊല്ലത്ത് സ്ക്വാഡ് പരിശോധനയിൽ 68 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു
കൊല്ലം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാൻ നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനകളില്‍ 68 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.കൊട്ടാരക്കരയിലെ കുളക്കട, താഴത്ത് കുളക്കട, പുത്തൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ 54 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 120 സ്ഥാപനങ്ങള്‍ക്ക് താക്കിത് നല്കി. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന് നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കരുനാഗപ്പള്ളി തഹസീല്‍ദാര്‍ കെ. ജി മോഹനന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളി, ഓച്ചിറ, ചവറ, ക്ലാപ്പന, കുലശേഖരപുരം ഭാഗങ്ങളില്‍ പരിശോധന നടത്തി. 70 കേസുകള്‍ക്ക് താക്കീത് നല്കി. 10 കേസുകളില്‍ പിഴ ഈടാക്കി. കുന്നത്തൂരിലെ പടിഞ്ഞാറേകല്ലട ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പ്രദേശങ്ങളില്‍ സ്ക്വാഡ് പരിശോധന നടത്തി. കോവിഡ് നിയമലംഘനം കണ്ടെത്തിയ മൂന്ന് കേസുകളില്‍ പിഴ ഈടാക്കി. 48 എണ്ണത്തിന് താക്കീത് നല്കി. തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.കൊല്ലത്ത് തഹസീല്‍ദാര്‍ വിജയന്റെ…
Read Moreപെട്രോൾ ബോംബാക്രമണക്കേസ്: ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യുന്നത് 10-ന് ശേഷം
ചാത്തന്നൂർ: പെട്രോൾ ബോംബാക്രമണക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ദല്ലാൾ നന്ദകുമാറിനെ ജൂൺ 10-ന് ശേഷമേ ഡൗൺ ചോദ്യം ചെയ്യുകയുള്ളുവെന്ന് ചാത്തന്നൂർ എ സി പി വൈ . നിസ്സാമുദീൻ പറഞ്ഞു. പോലീസിൻ്റെ തായ ചില മൂന്നാരുക്കങ്ങളും ചില സാങ്കേതിക പ്രശ്നങ്ങളും മൂലമാണ് ചോദ്യം ചെയ്യൽ നീട്ടിവച്ചത്.നന്ദകുമാറിനെ ചോദ്യം ചെയ്യാനായി രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നു. ദില്ലിയിലായിരുന്ന നന്ദകുമാർ അന്ന് ഹാജരായില്ല. ഇപ്പോൾ കൊച്ചിയിലെത്തിയ നന്ദകുമാർ ഹാജരാകാൻ തയാറാണെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.. പെട്രോൾ ബോംബാക്രമണക്കേസ്സിലെ മൂന്നും നാലും പ്രതികളായ ഇ എം സി സി എന്ന അമേരിക്കൻ കമ്പിനി ചെയർമാനായ ഷിജു വർഗ്ഗീസിനും മാനേജർ ശ്രീകാന്തിനും ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഇതനുസരിച്ച് ലോക് ഡൗൺ പിൻവലിച്ചശേഷമുള്ള ആദ്യ വെള്ളിയാഴ്ച മാത്രം ഇവർ അന്വേഷണ ഉദ്യാഗസ്ഥന് മുന്നിൽ ഹാജരായാൽ മതി. നന്ദകുമാറിനെ ചോദ്യം ചെയ്യുന്നതോടൊപ്പം, നന്ദകുമാറിൻ്റെ…
Read More