വിപണിയിലെ പഴങ്ങളിൽ സ്ട്രിപ്പ് പേപ്പർ ടെസ്റ്റ് നിർബന്ധമാക്കി ഫുഡ് സേഫ്റ്റി അഥോറിറ്റി

പരവൂർ: വിപണിയിൽ ലഭിക്കുന്ന മാമ്പഴം, വാഴപ്പഴം, പപ്പായ തുടങ്ങിയവ കൃത്രിമമായി പഴുപ്പിക്കാൻ നിരോധിത രാസവസ്തുവായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് കണ്ടെത്താൻ ‘സ്ട്രിപ്പ് പേപ്പർ ടെസ്റ്റ്’ നിർബന്ധമാക്കി.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഇത്തരം രീതികൾക്കെതിരേ കർശന നടപടിയെടുക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ കമ്മീഷണർമാർക്ക് എഫ്എസ്എസ്എഐ നിർദ്ദേശം നൽകി. കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം കാർബൈഡിൽ നിന്ന് പുറത്തുവരുന്ന അസറ്റിലീൻ വാതകത്തിന്‍റെ സാന്നിധ്യം കണ്ടെത്താനാണ് ഈ പരിശോധന നടത്തുന്നത്. സംശയമുള്ള പഴങ്ങൾ ഒരു അടച്ച പാത്രത്തിൽ വയ്ക്കുന്നു. ഇതിൽ പ്രത്യേക രാസവസ്തുക്കൾ (ഉദാഹരണത്തിന് പൊട്ടാസ്യം പെർമാംഗനേറ്റ്) കലർത്തിയ ഈർപ്പമുള്ള പേപ്പർ സ്ട്രിപ്പ് വയ്ക്കുന്നു. പഴങ്ങളിൽ കാർബൈഡ് ഉണ്ടെങ്കിൽ പേപ്പർ സ്ട്രിപ്പിന്‍റെ നിറം പെട്ടെന്ന് മാറുന്നു. ഇത് കച്ചവടക്കാരെയും മൊത്തക്കച്ചവടക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തെളിവായി ഉപയോഗിക്കാം. പ ഴങ്ങൾ വേഗത്തിൽ പഴുക്കാൻ ഉപയോഗിക്കുന്ന ‘മസാല’ അഥവാ കാൽസ്യം കാർബൈഡ്…

Read More

ഡിജിറ്റൽ സ്വർണത്തിന് പ്രിയമേറി; യുപിഐ വഴിയുള്ള ഇടപാട് റിക്കാർഡ് ഉയരത്തിൽ

പരവൂർ: രാജ്യത്ത് ഡിജിറ്റൽ സ്വർണ നിക്ഷേപത്തിന് ജനപ്രീതി വർധിക്കുന്നതായി റിപ്പോർട്ട്. യുപിഐ വഴിയുള്ള ഡിജിറ്റൽ സ്വർണ ഇടപാടുകൾ 2026 മാർച്ചിൽ 254.44 ദശലക്ഷം എന്ന റിക്കാർഡ് ഉയരത്തിലെത്തിയതായി നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 3,171.96 കോടി രൂപയുടെ ഇടപാടുകളാണ് ഈ മാസത്തിൽ മാത്രം നടന്നത്. ഫിൻടെക് പ്ലാറ്റ്‌ഫോമുകളായ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ തുടങ്ങിയവയിലൂടെയുള്ള ചെറിയ തുകകളുടെ സ്വർണ നിക്ഷേപമാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം. ആഘോഷ വേളകളിൽ മാത്രമായി സ്വർണം വാങ്ങുന്ന രീതി മാറി, സമ്പാദ്യമെന്ന നിലയിൽ ഇടയ്ക്കിടെ ചെറിയ തുകകൾക്ക് ഡിജിറ്റൽ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾ താൽപ്പര്യം കാണിക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ ഡിജിറ്റൽ സ്വർണ വിൽപനയുടെ 90 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നത്. അതേസമയം, ഡിജിറ്റൽ സ്വർണ വിപണിയെ നിയന്ത്രിക്കാൻ നിലവിൽ…

Read More

കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കുന്നു

ചാത്തന്നൂർ:കെഎസ്ആർടിസി ജീവനക്കാരുടെയും ഓഫീസർമാരുടെയും ആസ്തി-ബാധ്യത വിവരങ്ങൾ ശേഖരിക്കുന്നു.ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഓഫീസർമാർ, മെക്കാനിക്കുകൾ ഉൾപ്പെടെയുള്ള ജീവനക്കാരും കരാർ ജീവനക്കാരും ആസ്തി-ബാധ്യത വിവരങ്ങൾ നല്കണം. 2024 ജൂലൈ ഒന്നു മുതൽ 2026 ജൂൺ 30 വരെയുള്ള സ്വത്ത് വിവരങ്ങൾ ജൂലായ് പത്തിന് മുമ്പായി ചീഫ് ഓഫീസിൽ എത്തിച്ചിരിക്കണം. എല്ലാ പൊതുപ്രവർത്തകരും രണ്ടു വർഷത്തിലൊരിക്കൽ സ്വത്ത് വിവരങ്ങൾ കോംപീറ്റന്‍റ് അഥോറിറ്റിക്ക് സമർപ്പിക്കണമെന്ന് കേരള ലോക് ആയുക്തയുടെ കഴിഞ്ഞ മാർച്ചിലെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കെ എസ് ആർടിസി ജീവനക്കാരുടെ ആസ്തി-ബാധ്യത വിവരങ്ങൾ ശേഖരിക്കുന്നത്. എ,ബി,സി എന്നീ നിശ്ചിത ഫോറങ്ങളിലാണ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്. ഫോറം എ യിൽ പേരും തസ്തികയും സ്ഥിരം തസ്തികയാണോ കരാർ നിയമനമാണോ തുടങ്ങിയ വിവരങ്ങളും കുടുംബാംഗങ്ങളുടെ വിവരങ്ങളും അവരുമായുള്ള ബന്ധവും പ്രതിമാസവരുമാനം തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തണം. ഫോറം ബിയിൽ സ്വർണം തുടങ്ങിയ ആഭരണങ്ങളുടെ വിവരങ്ങൾ,…

Read More

ഫിക്സഡ് ലൈൻ ഇന്‍റർനെറ്റിൽ ബിഎസ്എൻഎൽ ഒന്നാമത്; ജിയോയെയും എയർടെല്ലിനെയും പിന്നിലാക്കി കുതിപ്പ്

പരവൂർ: രാജ്യത്തെ ഫിക്സഡ് ലൈൻ ഇന്‍റർനെറ്റ് വിപണിയിൽ സ്വകാര്യ കമ്പനികളെ അമ്പരപ്പിച്ച് പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL). ഫ്രഞ്ച് നെറ്റ്‌വർക്ക് ടെസ്റ്റിംഗ് സ്ഥാപനമായ “എൻപെർഫ്’ (nPerf) പുറത്തുവിട്ട 2025-26 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം റിലയൻസ് ജിയോയെയും ഭാരതി എയർടെല്ലിനെയും പിന്നിലാക്കിയാണ് ബിഎസ്എൻഎൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇന്‍റർനെറ്റ് വേഗം, ലാറ്റൻസി, ബ്രൗസിംഗ് അനുഭവം എന്നിവയുടെ അടിസ്ഥാനത്തിൽ 89,174 പോയിന്‍റുകൾ നേടിയാണ് ബിഎസ്എൻഎൽ ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി സേവന നിലവാരത്തിൽ ബിഎസ്എൻഎൽ നടത്തുന്ന സ്ഥിരതയാർന്ന മുന്നേറ്റത്തിന്‍റെ ഫലമാണ് ഈ വിജയമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എയർടെൽ 74,975 പോയിന്‍റുകളുമായി രണ്ടാമതും ജിയോ 73,957 പോയിന്‍റുകളുമായി മൂന്നാമതുമാണ്.ബിഎസ്എൻഎലിന്‍റെ ഡൗൺലോഡ് വേഗം മുൻ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർധിച്ച് സെക്കൻഡിൽ 78.5 എം.ബി.പി.എസ് (Mbps) ആയി ഉയർന്നു. എതിരാളികളേക്കാൾ മികച്ച അപ്‌ലോഡ്…

Read More

എസ്ബിഐ യോനോ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ് സജീവം; ജാഗ്രത വേണമെന്ന് അധികൃതർ

പരവൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐI) ഡിജിറ്റൽ ബാങ്കിംഗ് ആപ്പായ യോനോ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ് സജീവമാകുന്നു.ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ യോനോ ആപ്പ് ബ്ലോക്ക് ചെയ്യപ്പെടുമെന്ന തരത്തിൽ പ്രചരിക്കുന്ന വൈറൽ സന്ദേശങ്ങൾ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. പഴ്സണൽ ഡാറ്റ ചോർത്താനുള്ള തട്ടിപ്പുകാരുടെ നീക്കമാണിതെന്ന് ഫാക്ട് ചെക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നതായും അധികൃതർ സൂചിപ്പിച്ചു. തട്ടിപ്പിന്‍റെ രീതി ഇങ്ങനെ:ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഒരു പ്രത്യേക എ‌പി‌കെ ഫയൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനാണ് സന്ദേശത്തിൽ ആവശ്യപ്പെടുന്നത്. ഇത് ചെയ്തില്ലെങ്കിൽ ബാങ്കിംഗ് സേവനങ്ങൾ നിയന്ത്രിക്കുമെന്നും സന്ദേശം ഭീഷണിപ്പെടുത്തുന്നു. എന്നാൽ ഇത്തരം ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി ഫോണിലെ വിവരങ്ങൾ ചോർത്താനും ബാങ്ക് അക്കൗണ്ട് കൈക്കലാക്കാനുമാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി എസ്‌ബി‌ഐ ഒരിക്കലും ഉപയോക്താക്കളോട് എ‌പി‌കെ ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ, ആധാർ വിവരങ്ങൾ ലിങ്ക് വഴിയോ…

Read More

റെയിൽ വൺ ആപ്പിലെ തകരാർ: ടിക്കറ്റില്ലാ യാത്രക്കാർ കൂടി: റെയിൽവേക്ക് ലക്ഷങ്ങളുടെ നഷ്ടം

പരവൂർ: സേവനങ്ങൾ ഏകീകരിക്കുന്നതിനായി റെയിൽവേ പുറത്തിറക്കിയ റെയിൽ വൺ ആപ്പിലെ തകരാർ അധികൃതർക്ക് വൻ തിരിച്ചടിയായി. ആപ്പിലെ ജിയോ-ഫെൻസിംഗ് സംവിധാനത്തിലുണ്ടായ പാളിച്ച റെയിൽവേക്കു വൻ തലവേദനയായി മാറിയിട്ടുണ്ട്. സ്റ്റേഷൻ പരിസരത്തിന് പുറത്തുനിന്നു മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാനാവുമെന്ന സാങ്കേതിക സുരക്ഷാ കവചം തകർന്നതോടെ, ട്രെയിനിനുള്ളിൽ ഇരുന്നുപോലും ടിക്കറ്റ് എടുക്കാമെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് ദുരുപയോഗം ചെയ്ത് ടിക്കറ്റില്ലാതെ ട്രെയിനിൽ കയറുന്നവരുടെ എണ്ണം വർധിക്കുന്നത് റെയിൽവേക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.സാധാരണയായി യുടിഎസ് ആപ്പിലും പുതിയ റെയിൽ വൺ ആപ്പിലും ട്രെയിനിനുള്ളിൽ വച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല. ട്രാക്കിൽ നിന്നും പ്ലാറ്റ്‌ഫോമിൽ നിന്നും നിശ്ചിത ദൂരപരിധിക്ക് പുറത്തുനിന്നാൽ മാത്രമേ ടിക്കറ്റ് ബുക്കിംഗ് അനുവദിക്കൂ. എന്നാൽ ആപ്പിലെ തകരാർ കാരണം ഓടുന്ന ട്രെയിനിലിരുന്നും ഇപ്പോൾ അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റില്ലാതെ ട്രെയിനിൽ കയറുന്നവർ ടിടിഇ വരുന്നത് കണ്ടാൽ മാത്രം…

Read More

രണ്ട് അതിവേഗ ട്രെയിനുകൾ നിർമിക്കാൻ റെയിൽവേ മന്ത്രാലയത്തിന്‍റെ അംഗീകാരം; മണിക്കൂറിൽ 220 കിലോമീറ്റർ സ്പീഡ്

പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേഗക്കുതിപ്പിന് വഴിതുറക്കുന്നു. വന്ദേ ഭാരത് എക്സ്പ്രസിന്‍റെ വൻ വിജയത്തിന് പിന്നാലെ, മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള രണ്ട് പുതിയ ട്രെയിൻസെറ്റുകൾ നിർമിക്കാൻ റെയിൽവേ ബോർഡ് അംഗീകാരം നൽകി. സെമി ഹൈസ്പീഡ് ട്രെയിൻ രംഗത്ത് ആഗോള നിലവാരത്തിലേക്ക് ഇന്ത്യയെ എത്തിക്കുന്നതാണ് പുതിയ പദ്ധതി.നിലവിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ആണ് രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ. എന്നാൽ പുതിയ ട്രെയിനുകൾ ഈ പരിധി 220 കിലോമീറ്ററായി ഉയർത്തും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 200 കിലോമീറ്റർ വേഗതയിലായിരിക്കും ഇവയുടെ സാധാരണ സർവീസ്.ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) വഴിയാണ് 2027-28 കോച്ച് പ്രൊഡക്ഷൻ പ്രോഗ്രാമിന്‍റെ ഭാഗമായി ഈ ട്രെയിനുകൾ യാഥാർഥ്യമാകുന്നത്. അതിവേഗ ട്രെയിനുകൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമിക്കുന്നതിനുമുള്ള കരാർ പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിന്…

Read More

വന്ദേഭാരതിന് റിക്കാർഡ് കുതിപ്പ്: ഇതുവരെ യാത്രക്കാർ 9.1 കോടി

പരവൂർ: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റിക്കാർഡ്. സർവീസ് ആരംഭിച്ചത് മുതൽ ഇതുവരെ ഒരു ലക്ഷം ട്രിപ്പുകളിലായി 9.1 കോടിയിലധികം യാത്രക്കാർ വന്ദേ ഭാരതിനെ ആശ്രയിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 3.98 കോടി യാത്രക്കാരാണ് ഈ ട്രെയിനുകളിൽ സഞ്ചരിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (2.97 കോടി) 34 ശതമാനത്തോളം വർധനയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്.2019 ഫെബ്രുവരിയിൽ ന്യൂഡൽഹി-വാരണാസി റൂട്ടിൽ തുടക്കമിട്ട വന്ദേ ഭാരത് ഇന്ന് രാജ്യം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. 73 ലക്ഷം യാത്രക്കാർ സഞ്ചരിച്ച ന്യൂഡൽഹി-വാരണാസി റൂട്ടാണ് ഇപ്പോഴും ഏറ്റവും തിരക്കേറിയതായി തുടരുന്നത്. ന്യൂഡൽഹി-കത്ര റൂട്ടിൽ 56 ലക്ഷം പേരും ദക്ഷിണേന്ത്യയിലെ പ്രധാന റൂട്ടായ സെക്കന്തരാബാദ്-വിശാഖപട്ടണത്തിൽ 48 ലക്ഷം പേരും ചെന്നൈ-മൈസൂരു റൂട്ടിൽ 36 ലക്ഷം പേരും യാത്ര ചെയ്തു. ദീർഘദൂര യാത്രയ്ക്കായി 2026…

Read More

ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച് യുപിഐ; പത്ത് വർഷത്തിനിടെ ഇടപാടുകളിൽ 12,000 ഇരട്ടി വർധന

പരവൂർ: ഭാരതത്തിന്‍റെ ഡിജിറ്റൽ സാമ്പത്തിക രംഗത്തെ നട്ടെല്ലായി മാറിയ യുണൈറ്റഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യുപിഐ) നാളെ പത്ത് വർഷം പൂർത്തിയാക്കുന്നു. 2016 ഏപ്രിൽ 11ന് പ്രവർത്തനം ആരംഭിച്ച യുപിഐ ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ തത്സമയ പണമിടപാട് സംവിധാനമായി മാറിയിരിക്കുകയാണ്. 2017 സാമ്പത്തിക വർഷത്തിൽ വെറും 1.7 കോടി ഇടപാടുകൾ മാത്രം നടന്നിരുന്ന സ്ഥാനത്ത് നിന്ന് 2026-ൽ എത്തുമ്പോൾ ഇടപാടുകളുടെ എണ്ണം 21,900 കോടിയായി ഉയർന്നു. പത്ത് വർഷത്തിനിടെ ഇടപാടുകളുടെ എണ്ണത്തിൽ 12,000 ഇരട്ടിയും മൂല്യത്തിൽ 4000 ഇരട്ടിയുമാണ് വർധനയുണ്ടായത്. തുടക്കത്തിൽ സാവധാനത്തിലായിരുന്ന യുപിഐയുടെ വളർച്ച കോവിഡ് കാലത്താണ് വൻ കുതിച്ചുചാട്ടം നടത്തിയത്. 2017-ൽ 6,952 കോടി രൂപയുടെ ഇടപാടുകൾ നടന്ന സ്ഥാനത്ത് 2026 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം 285 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. ഇന്ന് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ…

Read More

ട്രെയിനിൽ ഭക്ഷണത്തിന് അമിതവില ഈടാക്കി;പാൻട്രി ജീവനക്കാരെ പുറത്താക്കി റെയിൽവേ

പരവൂർ: ട്രെയിൻ യാത്രക്കാർക്ക് ഭക്ഷണസാധനങ്ങൾ അമിതവില ഈടാക്കി വിറ്റ സംഭവത്തിൽ പാൻട്രി ജീവനക്കാർക്കെതിരേ കർശന നടപടിയുമായി ഐആർസിടിസി. ഡൽഹി-അമൃത്സർ ഇന്‍റർസിറ്റി എക്സ്പ്രസിലെ പാൻട്രി കാർ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് റെയിൽവേ ജോലിയിൽ നിന്ന് പുറത്താക്കിയത്. റെയിൽവേ നിശ്ചയിച്ച നിരക്കിനേക്കാൾ ഇരട്ടിയിലധികം തുക ഈടാക്കിയതും ഇത് ചോദ്യം ചെയ്ത യാത്രക്കാരനെ ഭീഷണിപ്പെടുത്തിയതും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് അധികൃതരുടെ നടപടി. യാത്രക്കാരൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയാണ് വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. അഞ്ച് രൂപയുടെ ചായയ്ക്ക് പത്ത് രൂപയും പത്ത് രൂപയുടെ കാപ്പിക്ക് ഇരുപത് രൂപയുമാണ് ഇവർ വാങ്ങിയിരുന്നത്. 14 രൂപയുടെ കുടിവെള്ളത്തിന് 20 രൂപ ഈടാക്കി. ചായയുടെ വില ചോദിച്ചപ്പോൾ കുറഞ്ഞ വിലയിലുള്ളത് ചോദിക്കാത്തത് കൊണ്ടാണ് കൂടുതൽ പണം വാങ്ങിയതെന്ന വിചിത്രമായ ന്യായീകരണമാണ് ജീവനക്കാർ നൽകിയത്. ബിരിയാണിക്കൊപ്പം നൽകേണ്ട സാലഡ്, തൈര് എന്നിവ ഒഴിവാക്കിയും അമിതവില വാങ്ങിയിരുന്നു. സംഭവം വിവാദമായതോടെ…

Read More