കൊല്ലം: ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട ഏഴുവസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലത്തിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. ഇത് ലഭിക്കുന്നതോടെ അന്വേഷണത്തിന് വഴിതിരിവ് ഉണ്ടാകും. മൃതദേഹം കണ്ടെത്തിയ ഇത്തിക്കരയാറില്‍ ഇന്നലെ ഫോറന്‍സിക് സംഘം പരിശോധന നടത്തി. ഫോറന്‍സിക് ചീഫ് സര്ജന് പ്രഫസര്‍ ശശികല, ഡോ. വല്‍സല, ഡോ. ഷീന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അസ്വാഭാവികമായതൊന്നും പരിശോധനയില്‍ കണ്ടെത്തിയില്ല. ആന്തരിക അവയവ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ അന്വേഷണത്തെക്കുറിച്ച് പോലീസ് തീരുമാനമെടുക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് പരിശോധനയിലും ഒന്നും കിട്ടാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതേ സമയം ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നിലനില്‍ക്കെ, കുട്ടി ഇതുവരെ ആരോടും പറയാതെ പുറത്തുപോകില്ലെന്ന നിലപാട് മാറ്റി ബന്ധുക്കൾ. ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. അദ്ദേഹം പോലീസിന് കൊടുത്ത…
Read MoreCategory: Kollam
സ്കൂളിലേക്ക് പോകുകയായിരുന്ന നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാടോടി സ്ത്രീ പിടിയിൽ
കൊല്ലം: നാലാം ക്ലാസുകാരിയെ സ്കൂളിനു സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. നാടോടി സ്ത്രീയാണ് കുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സ്കൂളിലേക്ക് ഒറ്റക്ക് നടന്നുപോകുന്പോൾ കുട്ടിയെ സ്ത്രീ പിടികൂടുകയായിരുന്നു. ഉടൻതന്നെ കുട്ടി കുതറിയോടി അടുത്ത വീട്ടിൽ അഭയം തേടി. സംഭവത്തിൽ പൊള്ളാച്ചി സ്വദേശിനിയായ ജ്യോതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തുറയിൽകുന്ന് എസ്എൽയുപി സ്കൂളിലെ വിദ്യാർഥിനിയെയാണ് നാടോടി സ്ത്രീ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
Read Moreതൊഴിലാളി വർഗസംസ്കാരം സിപിഎമ്മിന് നഷ്ടപ്പെട്ടുവെന്ന് എൻ.കെ.പ്രേമചന്ദ്രൻ
ചാത്തന്നൂർ: തൊഴിലാളി വർഗ്ഗ സംസ്കാരം സിപിഎമ്മിന് നഷ്ടപ്പെട്ടിരിക്കുന്നതായും സ്വകാര്യ മൂലധന വ്യക്തികളുടെ താല്പര്യം സംരക്ഷിക്കന്ന പാർട്ടിയായി സിപിഎംമാറിയെന്നും എൻ.കെ.പ്രേമചന്ദ്രൻ. എം.പി. ആർഎസ്പിമണ്ഡലം കമ്മിറ്റി ഓഫീസ് ചാത്തന്നൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. അധോലോക സംഘങ്ങളുടെ കൈയിൽ ഭരണം കിട്ടിയ പോലെയാണ് ചീഫ് സെക്രട്ടറിയു ഡി.ജി.പി.യും മുഖ്യമന്ത്രിയും അടങ്ങുന്ന മൂവർ സംഘത്തിന്റെ പ്രവർത്തനം’.ഇവരുടെ നേതൃത്വത്തിൽ നടക്കുന്ന സകല ഇടപാടുകളിലും അഴിമതിയാണ്. ബി.ജെ.പി.യുമായി ഇപ്പോഴും രഹസ്യമായ ബന്ധവം പുലർത്തുന്ന പാർട്ടിയാണ് സിപിഎം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രഹസ്യമായ രാഷ്ട്രീയ ബന്ധം അരക്കിട്ടുറപ്പിക്കുന്നതിനുള്ള പാലമാണ് ഡി.ജി.പി. ലോക് നാഥ് ബെഹ്റയെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ സമിതി അംഗം ജി.രാജേഷ്പ്രസാദ് അധ്യക്ഷനായിരുന്നു മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു, കെ.പി.സി.ഹ.അംഗംനെടുങ്ങോലം രഘു, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി കൈപ്പുഴ റാം മോഹൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സുൾഫിക്കർ സലാം, കുരിപ്പുഴ മോഹനൻ, ഷാലു .പി…
Read Moreപാരിപ്പള്ളിയുടെ വികസന മോഹങ്ങൾ… അതിരുകളില്ലാത്ത ആകാശം പോലെ
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ : ജില്ലയുടെ തെക്കൻ അതിർത്തിയായ പാരിപ്പള്ളി ഏറ്റവും പ്രധാന കേന്ദ്രമാണ്. കിഴക്കൻ മലയോരങ്ങളിൽ നിന്നുള്ള വാണിജ്യ വിഭവങ്ങൾ പ്രധാനമായും എത്തിച്ചേരുന്നത് പാരിപ്പള്ളിയിലൂടെയാണ്. കാർഷിക മേഖല കൂടിയായിരുന്ന പാരിപ്പള്ളിയിൽ നിറം മങ്ങാത്ത ഓർമ്മകളുമായി കാളച്ചന്ത എന്നറിയപ്പെടുന്ന വളർത്തുമൃഗങ്ങളുടെ വിപണന കേന്ദ്രമുണ്ടായിരുന്നു .ജില്ലാ തി ർത്തി കടന്നെത്തുന്ന കർഷകരുടെ പ്രധാന വളർത്തുമൃഗ കൈമാറ്റ കേന്ദ്രവും വാണിജ്യ വിളകളുടെ വില്പന കേന്ദ്രവുമായിരുന്നു കാളച്ചന്ത .ഇന്ന് ഇത് ഓർമ്മകളിൽ മാത്രം. പാരിപ്പള്ളിയുടെ നഷ്ട സ്മൃതികളിൽ, വാണിജ്യ, വ്യവസായ ഉല്പന്ന വിപണനങ്ങൾ കാളച്ചന്തയുടെ അപ്രത്യക്ഷതയോടെ ഓർമ്മകളിലായി .ഒപ്പം നഷ്ടപ്പെട്ടത് വിപണന സാദ്ധ്യതകളിലൂടെ ഉണ്ടായികൊണ്ടിരുന്ന വരുമാന നഷ്ടവും അതുവഴി ഉണ്ടായിരുന്ന പ്രതാപവും അന്യമായി. കാലം മാറി. കഥ മാറി. പാരിപ്പള്ളിയുടെ പ്രതാപത്തിലേയ്ക്ക് പുതിയ ധാരകൾ കടന്നു വന്നു. വാണിജ്യ വ്യവസായ മേഖലകൾക്ക് പുതിയ മുഖം.ആധുനിക മുഖം.പാരമ്പര്യത്തെ അവഗണിച്ചു കൊണ്ടുള്ള ഈ പുത്തൻ…
Read Moreജോലി തന്നെ ഇല്ലാതാക്കും! സര്‍ക്കാര്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്
ആര്യങ്കാവ് : സര്‍ക്കാര്‍ ജീവനക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയില്‍ സിപിഐ ലോക്കല്‍കമ്മിറ്റി സെക്രട്ടറിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സിപിഐ കഴുതുരുട്ടി ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും പുനലൂര്‍ മണ്ഡലം കമ്മിറ്റി അംഗവും, ആര്യങ്കാവ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി ബി അനിമോനെതിരെയാണ് തെന്മല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2019 സെപ്റ്റംബറില്‍ ജോലി സംബന്ധമായ കാര്യത്തിനായി ആര്യങ്കാവിലെ ബാങ്കിൽ എത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരിയോട് അനിമോൻ കയർത്തു സംസാരിക്കുകയും മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചയ്തുവെന്നാണ് പരാതി. പരാതിയുമായി തെന്മല പോലീസില്‍ എത്തിയെങ്കിലും നടപടി ഉണ്ടാകാതിരുന്നതോടെ പരാതിക്കാരി ഡിജിപിക്ക് വീണ്ടും പരാതി നല്‍കുകയായിരുന്നു. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ തെന്മല പോലീസ് കേസെടുത്തിരിക്കുന്നത്. തന്നോട് അപമര്യാദയായി പെരുമാറി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, യോഗം കൂടി അധിക്ഷേപിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് അനിമോനെതിരെ…
Read Moreരഹസ്യ വിവരം സത്യമായിരുന്നു; ക്രൈംബ്രാഞ്ച് ഓഫീസിൽ മദ്യപിച്ചുകൊണ്ടിരുന്ന എസ്ഐ പൊക്കി പോലീസ്; രണ്ടുപേർ ഓടിരക്ഷപ്പെട്ടു
കൊട്ടാരക്കര : ക്രൈംബ്രാഞ്ച് ഓഫീസിൽ മദ്യപിച്ചുകൊണ്ടിരുന്ന എസ്ഐ അറസ്റ്റിൽ. എസ് ഐ സലിം ആണ് അറസ്റ്റിലായത്. കൊല്ലം റൂറൽ എസ്പിക്ക് ഇന്നലെ രാത്രിയിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്പി നിയോഗിച്ച പ്രത്യേക പരിശോധനാസംഘമാണ് ഇന്നലെ രാത്രി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽനിന്ന് എസ്ഐയെ പിടികൂടിയത്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടിരക്ഷപെട്ടു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ എസ്ഐയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് സംഘം അറിയിച്ചു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൂടിയാണ് എസ്ഐ സലിം.
Read Moreവൈദ്യപരിശോധനക്കിടെ ഓടിരക്ഷപെട്ട കഞ്ചാവ് കേസ് പ്രതി പിടിയില്‍
കുണ്ടറ: വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഓടി രക്ഷപ്പെട്ട അന്തർസംസ്ഥാന കഞ്ചാവ് കേസിലെ പ്രതി രാഹുലി (22)നെ കുണ്ടറ പോലീസ് പിടികൂടി. തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നതിനിടെപോലീസ് പിടിയിലായ നാലംഗസംഘത്തിലെ രാഹുൽ ഓടിരക്ഷപെടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിലങ്ങ് അഴിച്ചതോടെ രാഹുൽ ആശുപത്രിക്ക് പുറത്തേക്ക് ഓടുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോൾ രണ്ട് പൊലീസുകാരും ഡ്രൈവറും മാത്രമാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നത്. ആശുപത്രി ക്വാർട്ടേഴ്സിനകത്തുകൂടി ഓടിയ പ്രതി ആൽത്തറമുകൾ, തണ്ണിക്കോട് വഴി പൊട്ടിമുക്കിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കടന്നു. പ്രതിയുടെ പിന്നാലെ പൊലീസ് എത്തിയെങ്കിലും രക്ഷപ്പെട്ടു. തിരുവനന്തപുരം, ഇരവിപുരം, കുണ്ടറ സ്റ്റേഷനുകളിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് രാഹുൽ. കുണ്ടറ സി.ഐ ജയകൃഷ്ണന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുണ്ടറ ആശുപത്രിമുക്ക് ഭാഗത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreകടയ്ക്കലില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി നിരന്തരമായ പീഡനത്തിന് ഇരയായി! പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കടയ്ക്കല്‍ : കടയ്ക്കലില്‍ ആത്മഹത്യ ചെയ്ത എട്ടാം ക്ലാസ് വിദ്യാർഥിനി നിരന്തരമായ ലൈംഗിക പീഡനത്തിന് വിധേയമായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരുമാസം മുമ്പാണ് ദളിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുന്നത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കടയ്ക്കല്‍ പോലീസിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന് വെളിപ്പെടുത്തുന്നത്. ഈ വര്‍ഷം ജനുവരി 23-നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും കേസിലെ പ്രതികളെയോ സൂചനയോ കണ്ടെത്താന്‍ കടയ്ക്കല്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംശയത്തിന്റെ പേരില്‍ ചിലരെയൊക്കെ ചോദ്യം ചെയ്തതൊഴിച്ചാല്‍ കാര്യമായ പുരോഗതിയൊന്നും അന്വേഷണത്തില്‍ ഇനിയും ഉണ്ടായിട്ടില്ല. പുനലൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ കടയ്ക്കല്‍ സിഐയാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍…
Read Moreഅച്ഛന് അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി താമസം തുടങ്ങിയത് ചോദ്യം ചെയ്തു; മകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; പിതാവും മുത്തച്ഛനും പിടിയില്‍
തെന്മല : സ്വന്തം കൊച്ചു മകന് നേരെ ആസിഡ് ആക്രമണം നടത്തിയ മുത്തച്ഛനും പിതാവും പിടിയില്‍. തെന്മല ഒറ്റക്കൽ പാറക്കടവിൽ നെല്ലിക്കൽ വീട്ടിൽ വാസു, അനിൽ എന്നിവരാണ് തെന്മല പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. വാസുവിന്റെ കൊച്ചുമകനും അനിലിന്റെ മകനുമായ ഇരുപത്തിനാലുകാരൻ സുജിത്തിന്റെ മുഖത്താണ് ആസിഡ് കൊണ്ട് ആക്രമിച്ചത്. മുഖത്തു പൊള്ളലേറ്റ സുജിത് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നങ്ങളാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ: സുജിത്തിന്റെ അച്ഛൻ ഭാര്യയുമായി പിരിഞ്ഞു കഴിയുകയും, മറ്റൊരു സ്ത്രീയുമായി താമസം തുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അച്ഛനും മകനുമായി തെറ്റി പിരിയുകയും വൈരാഗ്യത്തിൽ എത്തുകയും ചെയ്തു. സംഭവം നടന്ന ദിവസം രാവിലെ അനിലും മകൻ സുജിത്തും മറ്റൊരു മകനായ അജിത്തും തമ്മിൽ കൂട്ട തല്ലുണ്ടാവുകയും ഇതിനിടയിൽ വന്ന അനിലിന്റെ…
Read Moreസ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്നും ചെയ്യാനായില്ല; വീടിനുള്ളിൽ ഉറങ്ങിക്കിടന്ന എൽകെജി വിദ്യാർഥി പാമ്പ് കടിയേറ്റു മരിച്ചു
കൊട്ടാരക്കര: വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് വയസുകാരൻ പാമ്പിന്റെ കടിയേറ്റു മരിച്ചു. പുത്തൂർ മാവടിയിൽ മണിമന്ദിരത്തിൽ ശിവജിത്ത് (5) ആണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് സംഭവം. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് പാമ്പ് കടിയേൽക്കുന്നത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരിക്കുന്നത്. മാവടി മണിമന്ദിരം മണിക്കുട്ടൻ -പ്രസന്ന ദമ്പതികളുടെ മകനാണ് ശിവജിത്. ശിവഗംഗ സഹോദരിയാണ്. പൂവറ്റൂർ വെസ്റ്റ് ഗവ.എൽ പി സ്കൂളിൽ എൽ കെ ജി വിദ്യാർത്ഥിയാണ് ശിവജിത്.
Read More