ബാറിൽ കയറി  ഒന്നിച്ചിരുന്നു മദ്യപിച്ചു; വാക്കുതർക്കത്തെ തുടർന്ന്  യുവാവിന്‍റെ അടിയേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം;  കൊലയ്ക്ക് കാരണമായ സംഭവം കേട്ടാൽ  ഞെട്ടും…

കൊല്ലം : നഗരത്തിലെ ബാറിന് സമീപം മധ്യവയസ്കൻ അടിയേറ്റ് മരിച്ചസംഭവത്തിൽ ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതം .മുണ്ടയ്ക്കൽ നേതാജി നഗർ അന്പാടി ഭവനിൽ രാജു (52) ആണ് അടിയേറ്റ് മരിച്ചത്. ഇന്നലെ വൈകുന്നേരം നഗരത്തിലെ പ്രമുഖ ബാർ ഹോട്ടലിന് സമീപമായിരുന്നു സംഭവം. പള്ളിത്തോട്ടം അനുഗ്രഹ നഗറിൽ ബിപിൻ (25), ജോമോൻ എന്നിവരെയും കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഇവർ മൂവരും ഇന്നലെ രാത്രിയോടെ തന്നെ ജില്ലവിട്ടതായാണ് സൂചന. ബാറിൽനിന്ന് ഒരുമിച്ച് മദ്യപിച്ച് പുറത്തിറങ്ങിയ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. വിപിന്‍റെ തലയിലിരുന്ന തൊപ്പി രാജു വാങ്ങിയതാണ് സംഘർഷത്തിൽ കലാശിച്ചത്. തൊപ്പി ആവശ്യപ്പെട്ടെങ്കിലും രാജുനൽകിയില്ല. തുടർന്ന് വിപിൻ രാജുവിനെ അടിച്ചുവീഴ്ത്തി. അടിയേറ്റുവീണ രാജുവിനെ ഉടൻതന്നെ ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജുവിനെ അടിച്ചുവീഴ്ത്തിയശേഷം തൊപ്പിധരിച്ചുവരുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. രാജുവിന്‍റെ മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെയിൻരിംഗ് തൊഴിലാളിയായിരുന്നു…

Read More

ആംഗൻവാടി വർക്കറായ അമ്മയെ ചില ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി മകൾ;   പരാതിയിൽ പറയുന്നതിങ്ങനെ…

ശാസ്താംകോട്ട: കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ ആംഗൻവാടി വർക്കർ ശ്യാമളയെ ചില ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് മനസികമായി പീഡിപ്പിക്കുന്നതായി പരാതി. ഇത് സംബന്ധിച്ച് മകൾ ശ്യാമിലി ജില്ലാ ശിശു വികസന ഓഫീസർക്ക് പരാതി നൽകി.കാൻസർ രോഗബാധിതയായി തിരുവനന്ത പുരം ആർ സി സിയിലെ ചികിത്സയിൽ ഇരിക്കുന്ന ശ്യാമളമുൻപ് പുത്തനമ്പലം 15-ാം നമ്പർ ആംഗൻവാടിയിലായിരുന്നു ജോലി ചെയ്തത്. മൂന്നര വർഷം മുമ്പാണ് 12-ാം നമ്പർ അംഗൻവാടിയിലേക്ക് സ്ഥലംമാറ്റം വാങ്ങി വന്നത്.ഇവിടെ താത്ക്കാലികമായി ജോലി ചെയ്ത് വന്ന ചിലരുടെ താല്പര്യം സുരക്ഷിക്കാനാണ് ഇവരെ മാനസികമായി ബുദ്ധിമുട്ടിക്കുന്നതെന്നാണ് പരാതി. കഴിഞ്ഞ ദിവസം 22-ാം നമ്പർ ആംഗൻവാടിയിലേക്ക് സ്ഥലം മാറ്റാനും അവിടുത്തെവർക്കറെ ഇവിടേക്ക് സ്ഥലം മാറ്റാനും തീരുമാനിച്ചു. എന്നാൽ രോഗബാധിതയായ തന്നെ ഒഴിവാക്കണമെന്ന് കേണപേക്ഷിച്ചിട്ടും ബന്ധപ്പെട്ടവർ തയാറാകാതെ സ്ഥലം മാറ്റ ഉത്തരവ് കൈപ്പറ്റാത്തതിന്‍റെ പേരിൽ സസ്പെൻ്റ് ചെയ്യാൻ നടപടി ആരംഭിക്കുകയുമായിരുന്നു.ഇതിനെ തുടർന്ന് അവശയായ ശ്യാമളയെ ആശുപത്രിയിൽ…

Read More

കളത്തൂപ്പുഴയിൽ പേപ്പട്ടിയുടെ ആക്രമണം;  ആറുവയസുകാരനടക്കം മൂന്നുപേര്‍ക്ക് പരിക്ക്; വളർത്തുമൃഗങ്ങൾക്കും കടിയേറ്റതായി നാട്ടുകാർ

കുളത്തൂപ്പുഴ: പേപ്പട്ടിയുടെ ആക്രമണത്തില്‍ ആറുവയസുകാരനടക്കം മൂന്നുപേര്‍ക്ക് പരിക്ക്. വളര്‍ത്തുമൃഗങ്ങളെയടക്കം നിരവധി മൃഗങ്ങള്‍ക്ക് കടിയേറ്റു. വില്ലുമല അമ്പതേക്കര്‍ കിഴക്കേകരയിലാണ് സംഭവം. ശൈലേന്ദ്രന്‍(30), ഷബിന്‍(12), അനൂപ് (ആറ്) എന്നിവര്‍ക്കാണ് പേപ്പട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരന്‍ അനൂപിന്‍റെ മുഖത്തും ഷബിന്‍റെ കാലിലുമാണ് കടിയേറ്റത്. കുട്ടികളുടെ നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും തൊട്ടടുത്തുള്ള കൃഷിയിടത്തിലേക്ക് നായ ഓടി മറഞ്ഞു. നായ കുറച്ചപ്പുറത്തുള്ള ഇടവഴിയിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ കടിക്കാനടുക്കുന്നത് കണ്ട് രക്ഷിക്കുന്നതിനിടെയാണ് ശൈലേന്ദ്രന്‍റെ കാലില്‍ നായ കടിച്ചത്. ഓടിയകന്ന നായയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് തല്ലികൊന്നു. മൂവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മുഖത്ത് സാരമായി പരിക്കേറ്റ അനൂപിനെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പേവിഷബാധയേറ്റ നായ പ്രദേശത്ത് അലഞ്ഞുതിരിയുന്ന നായകളേയും വളര്‍ത്തുമൃഗങ്ങളേയും കടിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. അതിനാല്‍ ഇവയ്ക്ക് പേവിഷ ബാധയേറ്റിട്ടുണ്ടാകാമെന്ന സംശയം നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നുണ്ട്.

Read More

കൊട്ടാരക്കരയിലെ രൂക്ഷമായ ഗതാഗത പ്രശ്നം;  ട്രാഫിക് അവലോകന യോഗത്തിൽ ഗതാഗതക്കുരുക്ക്  പരിഹരിക്കാൻ നടപടി

കൊല്ലം :കൊട്ടാരക്കരയിലെ രൂക്ഷമായ ഗതാഗത പ്രശ്നം പരിഹരിക്കാൻ നിരവധി നിർദ്ദേശങ്ങളാണ് ട്രാഫിക് അവലോകന യോഗത്തിൽ ഉയർന്നു വന്നത്. ഐഷാ പോറ്റി എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. ,ചെയർ പേഴ്സൺ ശ്യാമളയമ്മ റൂറൽ എസ് പി ഹരിശങ്കർ എന്നിവരുടെ സാന്നിധ്യത്തിൽ ട്രാഫിക് ഉപദേശക സമിതി വിളിച്ചു കൂട്ടുകയും ജനപ്രതിനിധികളുടെയും രാഷ്രീയ സാമൂഹ്യരംഗത്തുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു . പുതിയ നിർദേശങ്ങളും ഗതാഗത കുരുക്കഴിക്കാനുള്ള ട്രാഫിക് പരിഷ്കാരങ്ങളും വരും ദിവസങ്ങളിൽ നടപ്പാക്കും. പുലമൺ ജംഗ്‌ഷനിലെ എല്ലാഭാഗത്തേയ്ക്കുമുള്ള റോഡുകളിൽ കൃത്യമായ സീബ്രാലൈൻ ,സ്റ്റോപ്പ് ലൈൻ എന്നിവ വരക്കുക .ഇടതുവശം ഒഴിയേണ്ട ഭാഗത്തു യാതൊരു പാർക്കിങ്ങും അനുവദനീയമല്ല. കച്ചവട സ്ഥാപനങ്ങളിൽ വലിയ വാഹനങ്ങളിൽ നിന്നും ചരക്കുകൾ ഇറക്കുന്നതിനും കയറ്റുന്നതിനും രാവിലെ എട്ടിന് മുമ്പോ ഉച്ചക്ക് 12 നും രണ്ടിനും ഇടയിലുള്ള സമയത്തോ രാത്രി ഏഴ് കഴിഞ്ഞോ ആയിരിക്കണം .ടിപ്പർ ലോറികൾ…

Read More

ഭരണത്തിന്‍റെ തണലിൽ നിയമം കൈയിലെടുത്ത് ക്രമിനലുകളും ലഹരി മാഫിയകളുമെന്ന് ബിന്ദുകൃഷ്ണ

കൊട്ടിയം: പിണറായിയുടെ ഭരണത്തിൽ പോലീസിന്‍റെ വീര്യം ഇല്ലാതായതിന്‍റെ തെളിവാണ് ഇരവിപുരം പോലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളെന്ന് ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ. ഭരണത്തിന്‍റെ തണലിൽ ക്രിമിനലുകളും ലഹരി മാഫിയ സംഘങ്ങളും വിലസുകയാണ്. ഇത്തരക്കാരെ സംരക്ഷിക്കാനുള്ള ക്വട്ടേഷനാണ് ഡിവൈഎഫ്ഐയും എസ് എഫ് ഐ യും ഏറ്റെടുത്ത് നടത്തുന്നത്. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സമീപനമാണ് ഇവർ നടത്തുന്നത്. കുട്ടി സഖാക്കളുടെ ഭീഷണി കാരണം ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിക്കാനോ ക്രമസമാധാനപാലനം ഉറപ്പുവരുത്താനാ കഴിയാത്ത ഗതികേടിലാണ് പൊലീസ് ഉദ്യോഗസ്ഥരെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. സ്റ്റേഷനിലെത്തി ഗുണ്ട ായിസം കാട്ടിയ ഡിവൈഎഫ്ഐ എസ് എഫ് ഐ നേതാക്കളിൽ പലരും ക്രിമിനൽ കേസിലെ പ്രതികളും പിടികിട്ടാപ്പുള്ളികളുമാണ്. ഇവർക്കെതിരെ കേസെടുത്തതു കൊണ്ട ു മാത്രം കാര്യമില്ലെന്നും ഇവരെ ഉടൻ അറസ്റ്റു ചെയ്യാൻ പോലീസ് തയാറാകണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

Read More

ട്രോളിംഗ് നിരോധനം കഴിഞ്ഞ് ബോട്ടുകള്‍ മത്സ്യബന്ധനത്തിനുപോയി തുടങ്ങി;  ചെറുവള്ളങ്ങൾക്ക് ചാകരയായി കരിക്കാടി

ചവറ : ട്രോളിംഗ് നിരോധനം കഴിഞ്ഞ് നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളില്‍ നിന്നും ഇന്ന് പുലർച്ചെ മുതൽ ബോട്ടുകള്‍ മല്‍സ്യബന്ധനത്തിനുപോയി തുടങ്ങി. ഇന്ന് പുലർച്ചെ 12.30 മുതൽ കടലില്‍ പോയ ബോട്ടുകളില്‍ ചെറിയ ബോട്ടുകളും വള്ളങ്ങളും ഇന്നു രാവിലെ മുതല്‍ തീരത്തടുത്തു തുടങ്ങി. കഴിഞ്ഞ 52 ദിവസമായി ഏര്‍പ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം നീങ്ങിയതോടെയാണ് ബോട്ടുകള്‍ കടലിലേയ്ക്ക് പോയി തുടങ്ങിയത്. അധികൃതര്‍ എത്തി നീണ്ടകര പാലത്തിന് കുറുകെ ബന്ധിച്ചിരുന്ന ചങ്ങല നീക്കിയതോടെയാണ് അര്‍ദ്ധരാത്രി മുതല്‍ മത്സ്യ ബന്ധന ബോട്ടുകള്‍ കടലിലിറങ്ങിയത്. ഏതാണ്ട് പകുതിയോളം ബോട്ടുകള്‍ രാത്രിയില്‍ത്തന്നെ മത്സ്യബന്ധനത്തിനായി പോയിരുന്നു. ബാക്കിയുള്ള ബോട്ടുകള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കടലില്‍ പോയി തുടങ്ങി.നീണ്ടകര ,ശക്തിക്കുളങ്ങര എന്നിവിടങ്ങളിലേയ്ക്ക് അന്യദേശങ്ങളില്‍ നിന്നും എത്തിയ തൊഴിലാളികളും അനുബന്ധ തൊഴിലാളികളും കഴിഞ്ഞ മൂന്ന് ദിവസത്തിനു മുമ്പേ എത്തിയിരുന്നു. നിരോധന കാലത്തും പരമ്പരാഗത വിഭാഗം മത്സ്യത്തൊഴിലാളികള്‍ നിരോധന കാലത്തും പരമ്പരാഗത…

Read More

അന്യസംസ്ഥാന പച്ചക്കറി ഇറക്കുമതി; പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ശാസ്താംകോട്ട: ബക്രീദ്, ഓണം പ്രമാണിച്ച് അ ന്യസംസ്ഥാന ങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പഴം,പച്ചക്കറി, പാൽ തുടങ്ങിയ ഭക്ഷ്യസാധനങ്ങളിൽ മേൽ കർശന പരിശോധന നടത്തണമെന്ന് കേരള സംസ്ഥാന ഉപഭോക്ത്യ സമിതികുന്നത്തൂർ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. വിശേഷ ദിവസങ്ങളിൽ കൂടുതൽ ഭക്ഷ്യോൽപ്പന്നങ്ങൾ അതിർത്തി കടന്ന് വരുന്നുണ്ട്. ഇവ വിഷരഹിതമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ടവകപ്പുകൾ ശ്രദ്ധിക്കണം. അന്യായമായിട്ടുള്ള കറണ്ട് ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് അഡ്വ.തെങ്ങമം ശശി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജമാലുദീൻ കുഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു.കെ.രാമാനുജൻ തമ്പി,അബ്ദുൽ റഷീദ്, ശിവശങ്കരപിള്ള, സി.കെ.പൊടിയൻ, പറമ്പിൽ സുബേർ, എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അഡ്വ.തെങ്ങമം ശശി.(പ്രസിഡന്റ്) ജമാലുദ്ദീൻ കുഞ്ഞ് എ. (ജനറൽ സെക്രട്ടറി) .ശിവശങ്കരപിള്ള, ഗോവിന്ദപിള്ള (വൈസ് പ്രസിഡന്റുമാർ), തൊളിയ്ക്കൽ സുനിൽ, ദിലീപ് മൈനാഗപ്പള്ളി (സെക്രട്ടറിമാർ), പറമ്പിൽ സുബേർ ( ട്രെഷറർ). എന്നിവരെ തിരഞ്ഞെടുത്തു.നാലിനും അഞ്ചിനും തെന്മല…

Read More

വ്യാജ പരാതികളുമായി സമീപിച്ചാല്‍ കര്‍ശന നിയമ നടപടിയെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

കൊല്ലം :വ്യാജ പരാതികളുമായി വനിതാ കമ്മീഷനെ സമീപിച്ചാല്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരും. ആശ്രാമം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന സംസ്ഥാന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെവന്ന പരാതികള്‍ പരിഗണിക്കവെയാണ് കമ്മീഷന്റെ പരാമര്‍ശം. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നാല് പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. ഇതില്‍ മൂന്നെണ്ണവും വ്യാജമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ഇത്തരത്തില്‍ വ്യാജ പരാതികളുമായി കമ്മീഷന് മുന്നില്‍ എത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര പറഞ്ഞു. വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയായ മകനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി പ്രതിയുടെ അമ്മ വനിതാ കമ്മീഷന് മുന്നിലെത്തി. എന്നാല്‍ കേസിനാസ്പദമായ സംഭവം കഴിഞ്ഞു മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു പരാതിയുമായി എത്തിയതെന്ന് കമ്മീഷന്‍ വിലയിരുത്തി. ഈ പരാതിയും…

Read More

എന്തിനായിരുന്നു കറക്കമെന്ന് അവൻ പറയട്ടെ..!  വീട്ടുകാരെയും പോലീസിനെയും  കുഴക്കി ട്രെയിനിൽ 12  ദിവസം കറങ്ങിയ വിദ്യാർഥി  ഒടുവിൽ കുടുങ്ങി

പഴയന്നൂർ: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ എൻജിനീയറിംഗ് വിദ്യാർഥിയെ കണ്ടെത്തി. പോലീസിനെയും വീട്ടുകാരെയും വട്ടംകറക്കി നാടുചുറ്റിക്കൊണ്ടിരുന്ന യുവാവിനെ കണ്ടെത്തിയതും ട്രെയിനിൽനിന്നുതന്നെ. ദിവസത്തിൽ ഒരുനേരം സുഭിക്ഷമായും മറ്റുസമയങ്ങളിൽ ലഘുഭക്ഷണം കഴിച്ചും ട്രെയിനിൽ കറങ്ങിയത് 12 ദിവസം. യാത്രയ്ക്കിടയിൽ വീടിനടുത്ത് എത്തിയിട്ടും ഇറങ്ങാതിരുന്ന വിദ്യാർഥി ഒടുവിൽ സുഹൃത്തിന്‍റെ കണ്ണിൽപ്പെട്ടതോടെ കുടുങ്ങുക യായിരുന്നു. പാന്പാടിയിലെ എൻജിനീയറിംഗ് കോളജ് വിദ്യാർഥിയായ പത്തനാപുരം സ്വദേശിയെയാണ് ഇന്നലെ ട്രെയിനിൽനിന്ന് കണ്ടെത്തിയത്. കഴിഞ്ഞ 18-ാം തീയതിയാണ് വിദ്യാർഥിയെ കാണാതായത്. ട്രെയിനിൽ മുംബൈ, ഗോവ, വീണ്ടും തിരിച്ച് മുംബൈ, അവിടെനിന്ന് കന്യാകുമാരി എന്നിവിടങ്ങളിൽ ഇയാൾ എത്തി. കന്യാകുമാരിയിൽ എടിഎം ഉപയോഗിച്ചപ്പോഴാണ് പോലീസിന് സൂചന ലഭിച്ചത്. പോലീസ് സംഘം കന്യാകുമാരിയിലേക്ക് തിരിച്ചതും യുവാവ് വീണ്ടും കൊല്ലംവഴി തിരിച്ച് യാത്ര ചെയ്തു. വീടിനടുത്തുള്ള സ്റ്റോപ്പിലെത്തിയപ്പോൾ ഇറങ്ങിയില്ല. ഉറങ്ങിപ്പോയി എന്നാണ് ഇയാൾ പറയുന്നത്. ഒടുവിൽ ആലുവയിൽവച്ച് സുഹൃത്തിന്‍റെ കണ്ണിൽപ്പെട്ടു. പിടികൊടുക്കാതെ പിന്നെയും മാറി. പോലീസ്…

Read More

ശക്തികുളങ്ങരയിൽ ഓഗസ്റ്റ് ഒമ്പത് വരെ ചുങ്കം പിരിക്കില്ല; മത്സ്യത്തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചു

കൊല്ലം: ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്തെ ചുങ്കം പിരിവ് നിർത്തിവച്ചു. ചുങ്കം പിരിക്കുന്നത് ഓഗസ്റ്റ് ഒമ്പത് വരെ നീട്ടിവച്ചു. മത്സ്യത്തൊഴിലാളികളുടെ വ്യാപകമായ എതിർപ്പിനെ തുടർന്നാണ് ചുങ്കപ്പിരിവ് നീട്ടിവെക്കാനുള്ള തീരുമാനം. ഇതേത്തുടർന്നു മത്സ്യത്തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളികളുമായി തുറമുഖ വകുപ്പ് ചർച്ച നടത്തും. നേരത്തെ സന്ദര്‍ശകര്‍ക്ക് മാത്രം ഏര്‍പ്പെടുത്തിയിരുന്ന ചുങ്കപ്പിരിവ് മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയതിനെ ശക്തമായ പ്രതിഷേധമായിരുന്നു ഉയർന്നത്. തുറമുഖത്ത് പ്രവേശിക്കാന്‍ ഒരു ലോറിക്ക് 80 രൂപയാണ് ഈ ടാക്കുന്നത്. മിനി ലോറിക്ക് 55 രൂപയും സൈക്കിളിന് 10 രൂപയും മോട്ടോര്‍സൈക്കിളിന് 15 രൂപയും കാല്‍നടയാത്രക്കാരില്‍ നിന്ന് അഞ്ചുരൂപയുമാണ് പിരിക്കുന്നത്. തുറമുഖ വകുപ്പിന്‍റെ ഉത്തരവിൽ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ ശക്തികുളങ്ങര തുറമുഖം ഉപരോധിച്ചിരുന്നു. ഒരോ തവണയും പ്രവേശിക്കുമ്പോളും ഫീസ് നൽകണമെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്.

Read More