കൊച്ചി: ക്രൈം നന്ദകുമാറിനെതിരേ പരാതി നല്കിയ യുവതിയെ അപമാനിച്ച കേസില്‍ ട്രൂ ടിവി യൂട്യൂബ് ചാനല്‍ മേധാവിയും പാലാ കടനാട് സ്വദേശിയുമായി സൂരജ് വി. സുകുമാര്‍ (41) എന്ന സൂരജ് പാലാക്കാരന് അറസ്റ്റിൽ. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഇന്നലെ രാവിലെ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഇയാളെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു. ഓഫീസില്‍വച്ച് മോശമായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശിനി നല്കിയ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 17നാണ് ക്രൈം നന്ദകുമാര്‍ അറസ്റ്റിലായത്. ഇതിനു പിന്നാലെ യുവതിയുടെ ഭര്‍ത്താവുമായി നടത്തിയ അഭിമുഖത്തിലാണ് ഇവര്‍ക്കെതിരേ സൂരജ് മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.
Read MoreCategory: Kottayam
പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു നേരേ അര്‍ധരാത്രിയില്‍ കല്ലേറ് ! അക്രമികള്‍ എത്തിയത് സ്കൂട്ടറില്‍…
കോട്ടയം: പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു നേരെ അര്‍ധ രാത്രിയില്‍ കല്ലേറ്. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വെള്ളിലാപ്പിളളിയിലെ വീടിനു നേരെയാണ് ഇന്നു പുലര്‍ച്ചെ 12.30നു കല്ലേറുണ്ടായത്. കല്ലേറില്‍ ജനല്‍ ചില്ല് തകര്‍ന്നു. സംഭവ സമയത്ത് ഷൈനിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. സ്കൂട്ടറില്‍ മഴക്കോട്ട് ധരിച്ചെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന രാമപുരം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷൈനി ഇടതു മുന്നണി യോടൊപ്പം ചേര്‍ന്ന് പ്രസിഡന്റായതിലെ വിരോധം മൂലമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. പാലാ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, രാമപുരം എസ്എച്ച്ഒ കെ.എന്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
Read Moreമെഡിക്കല്‍ കോളജിലെ കക്കൂസ് മാലിന്യം തോട്ടില്‍ ! ഒഴുക്കുന്നത് ലേഡീസ് ഹോസ്റ്റലിലെ മാലിന്യം; ഗുരുതര കുറ്റം…
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ കക്കൂസ് മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെ തോടുകളിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഈ പ്രവര്‍ത്തി റോഡ് പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി കലുങ്ക് നിര്‍മിക്കാന്‍ ശ്രമിക്കുന്പോഴാണ് കക്കൂസ് മാലിന്യ പൈപ്പ് നിര്‍മ്മാണ തൊഴിലാളികള്‍ കാണുന്നത്. ഇവര്‍ മാലിന്യ പൈപ്പ് ഹോസ്റ്റല്‍ മതിലിന്റെ ഭാഗത്തുവച്ച് മുറിച്ചു കളഞ്ഞതിനാല്‍, ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന കലുങ്കിന്റെ അടിയില്‍ക്കൂടി നേരേ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ ചെറിയ തോടുകള്‍ വഴിയാണ് മാലിന്യജലം ഒഴുക്കി വിടുന്നത്. ഈ തോട്ടിലൂടെ പോകുന്ന കക്കൂസ് മാലിന്യം ചാത്തനൂര്‍ കോനാരി തോട്ടിലൂടെ പെണ്ണാര്‍ തോട്ടിലെത്തും. അവിടെ നിന്ന് വിവിധ പഞ്ചായത്ത് തോടുകള്‍ വഴിയ വേന്പനാട്ട് കായലിലും പതിക്കും. മുടിയൂര്‍ക്കര സീവേജ് പ്ലാന്റി (ലേഡീസ് ഹോസ്റ്റലിന് എതിര്‍വശം)ലെ മലിന ജലവും പെണ്ണാര്‍ തോടു വഴി ഒഴുകി ജനവാസേ കേന്ദ്രങ്ങളുടെ സമീപത്തുള്ള ഈ തോടുകള്‍ വഴി…
Read Moreമെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടർ വീണ്ടും അറസ്റ്റിൽ! കോട്ടയം മെഡിക്കൽ കോളജില്‍ നടന്ന സംഭവം ഇങ്ങനെ…
ഗാന്ധിനഗർ: വിവാഹ വാഗ്ദാനം നല്കി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടറെ വീണ്ടും അറസ്റ്റ് ചെയ്തു. കൊട്ടാരക്കര നിലമേൽ സ്വദേശി കോട്ടയം മെഡിക്കൽ കോളജിലെ ഹൗസ് സർജനുമായ ലത്തീഫ് മുർഷിദിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴ സ്വദേശിനിയും വിദ്യാർഥിനിയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി നല്കിയ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്തു പുറത്തുവന്നിരുന്നു. പിന്നീട് കേസിൽ നിന്ന് പിന്മാറാൻ ഇയാൾ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും പല വിധത്തിൽ സ്വാധീനിക്കാനും അപമാനിക്കാനും ശ്രമിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് യുവതി ഹൈക്കോടതിയിൽ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ കോടതി ഇയാളുടെ ജാമ്യം പിൻവലിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read Moreഈരയില്‍ കടവ് നിവാസികളുടെ ദുരിതയാത്രയ്ക്ക് അവസാനമില്ല ! ബൈക്കു യാത്രക്കാരുടെ ശവപ്പറമ്പ്…
കോട്ടയം: ഒരു കുടിവെള്ള പദ്ധതിയുടെ പേരില്‍ കോട്ടയം നഗരത്തിലെ ഈരയില്‍കടവ്-മുട്ടന്പലം റോഡ് നിവാസികളുടെ ജീവിതം ദുസഹമായിട്ട് മാസങ്ങളായി. കളക്ടറേറ്റിനു മുന്‍വശമുള്ള പാര്‍ക്ക് ലൈന്‍ റോഡ് തുടങ്ങുന്നിടത്തുനിന്നും ഈരയില്‍ക്കടവ് വരെയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരാണു കുടിവെള്ള പദ്ധതിയുടെ പേരില്‍ ബുദ്ധിമുട്ടുന്നത്. പൈപ്പുകള്‍ സ്ഥാപിക്കാനായി റോഡ് കുത്തിപ്പൊളിച്ചിട്ട് മാസങ്ങളായി. ഇരുചക്ര വാഹനയാത്ര പോയിട്ട് കാല്‍നടയാത്ര പോലും റോഡില്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ഈരയില്‍കടവ് ഭാഗത്ത് റോഡിന്റെ നടുഭാഗം വലിയ പൈപ്പുകള്‍ സ്ഥാപിക്കാനായി കുഴിച്ചിരിക്കുകയാണ്. മഴ മാറിയതോടെ ഇന്നലെ മുതല്‍ പൈപ്പുകള്‍ ഇടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉടന്‍ പൈപ്പിട്ട് കുഴി മൂടണേ അതു വരെ മഴയൊന്നും ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയിലാണ് പ്രദേശവാസികള്‍. മഴ പെയ്താല്‍ റോഡ് കുഴമ്പു പരുവത്തിലാണ്. ഇരു ചക്രവാഹനം പോയിട്ട് കാല്‍നട യാത്ര പോലും ദുസഹമാണ്. ബൈക്കുയാത്രക്കാര്‍ തെന്നി വീഴും, കാല് നടയാത്രക്കാര്‍ക്കു ചെളിയഭിഷേകവും. പേരൂരിലെ ശുദ്ധികരണ പ്ലാന്റില്‍നിന്നും കളക്ടറേറ്റ് കോന്പൗണ്ടില്‍…
Read Moreആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി
തിരുവനന്തപുരം: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യൂതി ബില്ലുകള്‍ ഇനി മുതല്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പേയ്മെന്റ് സംവിധാനം പൂര്‍ണമായും ഡിജിറ്റല്‍വത്കരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അടുത്ത തവണ മുതല്‍ വൈദ്യൂതി ബില്ലുകള്‍ ആയിരം രൂപയ്ക്ക് മുകളിലാണെങ്കില്‍ തുക ഡിജിറ്റലായി തന്നെ അടയ്ക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കണമെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനു എതിര്‍പ്പു പ്രകടിപ്പിക്കുന്നവരെ ബോധവത്ക്കരിക്കണം.തീര്‍ത്തും അസൗകര്യം പറയുന്ന ആളുകളില്‍ നിന്ന് മാത്രം തുക കൗണ്ടറുകളില്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ കൗണ്ടറുകളില്‍ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്താനും നിര്‍ദേശമുണ്ട്. നിലവില്‍ കെഎസ്ഇബിയുടെ പകുതിയോളം ഉപഭോക്താക്കള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ബില്‍ അടയ്ക്കുന്നത്.
Read Moreഇരുട്ടത്ത് മറഞ്ഞിരുന്ന ഇരുട്ട് ആന്റണി ഒടുവിൽ പിടിയിൽ; വാടകയ്ക്ക് കാറെടുത്ത് മുങ്ങിനടന്ന ആന്റണിയെ കുടുക്കി കുറവിലങ്ങാട് പോലീസ്
കോട്ടയം: കാർ ദിവസ വാടകക്ക് എടുത്തശേഷം വാടകയും വാഹനവും തിരികെ നൽകാതെ മുങ്ങി നടന്ന പ്രതിയുടെ പേരിൽ വധശ്രമം, കഞ്ചാവ് വിൽപ്പന അടക്കം നിരവധി കേസുകൾ. പട്ടിത്താനം മഞ്ചു ഭവനിൽ ആന്റണി വർഗീസാ (ഇരുട്ട് ആന്റോ -33) ണു കഴിഞ്ഞ ദിവസം കുറവിലങ്ങാട് പോലീസിന്റെ പിടിയിലായത്. പൂച്ചാക്കൽ സ്വദേശിയായ പ്രശാന്ത് എന്ന യുവാവിൽ നിന്നുമാണു കാണക്കാരിയിൽ ഒരാഴ്ചത്തേക്ക് ആന്റോ മാരുതി ബ്രെസ കാർ വാടകയ്ക്ക് എടുത്തത്. ഇതിനുശേഷം വാഹന ഉടമ വാടകയ്ക്കും വാഹനത്തിനുമായി ഫോണിൽ വിളിച്ചിട്ടും പ്രതി ഫോണ്‍ ഓഫ് ചെയ്തു മുങ്ങി നടക്കുകയായിരുന്നു. തുടർന്ന് പ്രശാന്ത് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം കുറവിലങ്ങാട് എസ്എച്ച്ഒ നിർമ്മൽ ബോസ്, എസ്ഐ അനിൽ കുമാർ, എഎസ്ഐമാരായ സാജുലാൽ, ജൈസൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ…
Read Moreകഞ്ചാവ് മാഫിയാ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തെ ചോദ്യം ചെയ്തു; ഡിവൈഎഫ് പ്രവർത്തകനെ ക്രൂരമായി ആക്രമിച്ച് മാഫിയ സംഘം
തലയോലപ്പറന്പ്: കഞ്ചാവ് ഗുണ്ടാ മാഫിയകളുടെ ആക്രമണത്തിനിരയായ ഡിവൈഎഫ്ഐ പ്രവർത്തകനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമികളുടെ വിവരങ്ങൾക്കായി പോലീസ് സംഭവം നടന്ന പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. ഡിവൈഎഫ്ഐ ചെന്പ് മേഖല ട്രഷററും പികെഎസ് മേഖല സെക്രട്ടറിയുമായ മിഥുൻ ജിത്തിനെയാണ് കഞ്ചാവ് മാഫിയ സംഘം ഇരുന്പു ദണ്ഡിന് തലക്കടിച്ച് പരിക്കേൽപ്പിച്ചത്. ഇന്നലെ വൈകുന്നേരം ഏഴോടെ മറവൻതുരുത്ത് പഞ്ഞിപ്പാലത്ത് സിനിമ ലോക്കേഷനിൽ ബ്യൂട്ടീഷൻ ജോലി കഴിഞ്ഞ് ഇറങ്ങുന്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ അഞ്ചംഗ സംഘം ഇരുന്പു ദണ്ഡും ഹെൽമെറ്റും പട്ടിക കഷണങ്ങളും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ഉദയനാപുരം കൊടുപ്പാടം മേഖലയിലെ കഞ്ചാവ് സംഘത്തിനെതിരെ പ്രതികരിച്ചതിനാലാണ് മിഥുൻ ജിത്തിന് നേർക്ക് വധശ്രമമുണ്ടായതെന്ന് പറയപ്പെടുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മിഥുൻ ജിത്തിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷമാണ് മെഡിക്കൽ കോളജ്…
Read Moreഇനി ആശ്രയം സിസിടിവി; ഇടറോഡിലൂടെ പോലീസ് നായ ഓടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല; മലഞ്ചരക്ക് കട കുത്തിത്തുറന്നു കൊണ്ടുപോയത് ലക്ഷങ്ങളുടെ സാധനങ്ങൾ
മുണ്ടക്കയം: മലഞ്ചരക്ക് കട കുത്തിത്തുറന്നു ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിലെ അന്വേഷണം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്. മോഷണം നടത്തിയ മുണ്ടക്കയം പുത്തൻചന്തയിലെ തോപ്പിൽ റബേഴ്സിലെ സിസിടിവി കാമറകളുടെ കേബിളുകൾ മുറിച്ചു നശിപ്പിക്കുകയും ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിവിആർ കവരുകയും ചെയ്തതോടെ റോഡിന്റെ എതിർവശത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു പരിശോധിക്കുകയാണ്. പൂഞ്ഞാർ – എരുമേലി സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന കടയുടെ ഷട്ടർ പിക്കാസ് ഉപയോഗിച്ചാണ് കുത്തിത്തുറന്നിരിക്കുന്നത്. രണ്ട് മേശവലിപ്പിലായി സൂക്ഷിച്ചിരുന്ന 85,000 രൂപയും ലക്ഷക്കണക്കിനു രൂപയുടെ മലഞ്ചരക്ക് സാധനങ്ങളും കവർന്നു. ഒട്ടുപാൽ, കുരുമുളക്, ജാതിക്ക, ജാതിപത്രി, കൊക്കോ എന്നിവയും മോഷ്ടിക്കപ്പെട്ടു. ഏകദേശം മൂന്നു ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായാണ് പ്രാഥമിക കണക്ക്. എതിർവശത്തുള്ള കടകളിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എതെങ്കിലും വാഹനങ്ങൾ ഇവിടെ നിർത്തിയിട്ടുണ്ടോയെന്നാണു പോലീസ് ആദ്യം പരിശോധിക്കുന്നത്. ഒന്നിലധികം പേരടങ്ങുന്ന മോഷണസംഘം…
Read Moreസർക്കാർ അനുമതി കാത്ത് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ; ബിരുദപഠനം സാധ്യമാകുമെന്ന പ്രതീക്ഷയിൽ വിദ്യാർഥികൾ
കോട്ടയം: കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾ ഈ വർഷവും തുടങ്ങിയില്ല. കഴിഞ്ഞവർഷം പാരാമെഡിക്കൽ കോഴ്സുകൾക്കായി എൽബിഎസ് സെന്റർ പുറത്തിറക്കിയ പ്രോസ്പെക്ടസിൽ ഉൾപ്പെട്ടിരുന്ന കോഴ്സുകളിലേക്ക് വിദ്യാർഥികൾ ഫീസ് അടച്ച് അപേക്ഷ നൽകിയെങ്കിലും സർക്കാർ അനുമതി ലഭിക്കാത്തതിനാലാണ് കോഴ്സ് ആരംഭിക്കാത്തത്. കേരളത്തിൽ സർക്കാർ മേഖലയിലെ പാരമെഡിക്കൽ കോഴ്സുകൾ ഡിപ്ലോമ മാത്രമാണ്. എന്നാൽ മറ്റുസംസ്ഥാനങ്ങളിലെല്ലാം പാരാമെഡിക്കൽ വിഭാഗത്തിൽ ഡിഗ്രി കോഴ്സുകളാണ് നിലവിലുള്ളത്. ഏറ്റവും അധികം തൊഴിൽ സാധ്യതയുള്ള മെഡിക്കൽ ഇമാജിംഗ് ടെക്നോളജി, റേഡിയോ തെറാപ്പി ടെക്നോളജി, ന്യൂറോ ടെക്നോളജി തുടങ്ങിയവയിൽ കേരളത്തിൽ നിലവിൽ ഡിഗ്രി കോഴ്സുകളില്ല. പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾ നടത്തുന്ന സർക്കാർ മെഡിക്കൽ കോളജുകളിൽ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് ഇൻഫ്രാസ്ട്രച്ചറില്ലെന്നാണ് കോഴ്സ് ആരംഭിക്കാത്തതിനു കാരണമായി അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ വിവിധ ഡിഗ്രി കോഴ്സുകൾ പ്രഖ്യാപിച്ചു. പ്രോസ്പെക്ടസിലും ഉൾപ്പെടുത്തിയെങ്കിലും…
Read More