ഗാന്ധിനഗർ (കോട്ടയം): കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന റാന്നി ഐത്തല സ്വദേശിനിയായ വയോധികയുടെ നില ഗുരുതരമായി തുടരുന്നു. വാർധക്യ സഹജമായ വിവിധരോഗങ്ങൾ അലട്ടുന്നതിനിടെയിലാണ് ഇറ്റലിയിൽനിന്ന് രോഗബാധിതരായി എത്തിയവരുമായുള്ള സന്പർക്കത്തിൽ ഇവർക്കും കൊറോണ പിടിപെട്ടത്. വയോധികയുടെ കൊച്ചുമകൻ ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്. പത്തനംതിട്ടയിലെ ആശുപത്രിയിൽനിന്നു കോട്ടയം മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ നിരീക്ഷണ വിഭാഗത്തിൽ കഴിയവേ 85കാരിക്ക് ഹൃദയാഘാതവും ശ്വാസതടസവും നേരിട്ടു. തുടർന്ന് വയോധികയെ മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്കു മാറ്റി. വയോധികയുടെ ഭർത്താവായ 92കാരനും രോഗമുണ്ട്. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴു പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മൂന്നു പേരുടെയും ജില്ലാ ആശുപത്രിയിൽ കഴിയുന്ന ഒരാളുടെയും വീടുകളിൽ പൊതു സന്പർക്കമില്ലാതെ കഴിയുന്ന മൂന്നു പേരുടെയും സാന്പിളുകളാണ് പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. വൈറസ് ബാധ…
Read MoreCategory: Kottayam
വിദേശത്തുനിന്ന് എത്തിയവരാണോ നിങ്ങൾ? പനിയും ചുമയുമായി ആശുപത്രിയിലെത്തിയാൽ ചെയ്യേണ്ട കാര്യങ്ങൾ ഓർമിപ്പിച്ച് ബോർഡ് വെച്ച് കോട്ടയം മെഡിക്കൽ കോളജ്
ഗാന്ധിനഗർ: വിദേശത്തുനിന്ന് 15 ദിവസത്തിനുള്ളിൽ എത്തിയവരാണോ നിങ്ങൾ? പനിയോ ചുമയോ ഉണ്ടെങ്കിൽ അത്യാഹിത വിഭാഗത്തിലെ മഞ്ഞ മേഖലയുമായി (യെല്ലോ സോണ്) ബന്ധപ്പെടുക. ഒരു കാരണവശാലും ഒപി ചീട്ട് എടുക്കുന്നതിന് കൗണ്ടറിൽ പോകുകയോ, അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കുക ചെയ്യരുതെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സൂചനാബോർഡിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണിത്. കോവിഡ് 19 രോഗലക്ഷണമുള്ള നാലുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ നീരിക്ഷണത്തിൽ കഴിയുന്നതിനാലാണ് ആശുപത്രി കോന്പൗണ്ടിൽ ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കൊറോണ ഭീതിയെ തുടർന്ന് അനാവശ്യമായും നിരവധിപേർ സംശയ നിവാരണത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആരോഗ്യ വകുപ്പിന്റെ ദിശ പോലുള്ള സംവിധനങ്ങളോടോ, പ്രൈമറി ഹെൽത്ത് വിഭാഗങ്ങളെയോ ബന്ധപ്പെട്ടാൽ സംശയ നിവാരണത്തിന് പരിഹാരമാകും. രോഗലക്ഷണമുണ്ടെന്ന് ബോധ്യപ്പെട്ടാൽ പുതിയ അത്യാഹിത വിഭാഗത്തിന്റെ രണ്ടാം നിലയിൽ പ്രത്യേകം…
Read Moreമാസ്ക് കിട്ടിയില്ലെങ്കിൽ തൂവാല ആയുധമാക്കൂ; വൈറസിൽ നിന്നും സുരക്ഷ നേടാൻ തൂവാല ഉപയോഗിക്കേണ്ട രീതിയെക്കുറിച്ച് ആരോഗ്യ വകുപ്പ് പറയുന്നതിങ്ങനെ…
കോട്ടയം: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മാസ്കുകൾ തിരക്കി ആളുകൾ നേട്ടോട്ടമോടുകയാണ്. പെട്ടുന്നുണ്ടായ “അത്യാവശ്യം’ മാസ്കുകളെ മെഡിക്കൽ ഷോപ്പുകളിൽനിന്നും അപ്രത്യക്ഷമാക്കി. രോഗികളോ രോഗികളെ പരിചരിക്കുന്നവരോ മാസ്ക് ധരിച്ചാൽ മതിയെന്ന നിർദേശമൊന്നും ആശങ്കയിലായ ജനം ചെവിക്കൊണ്ടമട്ടില്ല. എന്നാൽ മാസ്കിന്റെ ദൗർലഭ്യത്തെ മറികടക്കാനും വൈറസിൽനിന്നും സുരക്ഷിതരാകാനും (ഒരുപരിധിവരെ) പുതിയ മാർഗം നിർദേശിച്ചിരിക്കുകയാണ് ആ രോഗ്യവകുപ്പ്. കൊറോണയ്ക്കെതിരെ തൂവാലയും ആയുധമാക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. കൊറോണെയ്ക്കെതിരെ മാസ്ക് വേണമെന്നില്ല തൂവാല മതിയെന്ന് ആരോഗ്യവകുപ്പ് പറയുന്നു. തൂവാല ത്രികോണാകൃതിയിൽ മടക്കി വായും മൂക്കൂം മറയും വിധം കെട്ടിയാൽ രോഗം പകരുന്നത് തടയാനാകും. തൂവാല മുഖത്ത് ചേർത്ത് കെട്ടിയ ഭാഗം പിന്നീട് തിരിച്ച് കെട്ടരുതെന്നും ആരോഗ്യവകുപ്പ് നൽകിയ നിർദേശത്തിൽ പറയുന്നു. ഒരുവട്ടം ഉപയോഗിച്ച തൂവാല വൃത്തിയായി കഴുകിയതിനു ശേഷമേ വീണ്ടും ഉപയോഗിക്കാൻ പാടുള്ളു. കോവിഡ് 19 രോഗലക്ഷണങ്ങള് ഉള്ളവരും അവരെ പരിചരിക്കുകയും ചെയ്യുന്ന ആളുകള് മാത്രമേ മാസ്ക്…
Read Moreഒറ്റക്കുത്തിന് 28 തുന്നൽ; മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; മുങ്ങിയ പ്രതിയെ എറണാകുളത്ത് നിന്ന് പൊക്കി പോലീസ്
‘കടുത്തുരുത്തി: മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശിയായ യുവാവിനെ റിമാൻഡ് ചെയ്തു. പതിനഞ്ച് വർഷത്തോളമായി ആയാംകുടിയിൽ വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ സ്വദേശിയായ എം.ബൈജു (35) വിനെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം കണ്ണൂരിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ എറണാകുളത്തു നിന്നുമാണ് പോലീസ് സംഘം പിടികൂടിയത്. ആയാംകുടി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. കപിക്കാട് കളത്തുപറന്പ് കെ.എസ്. ബിനു (46) വിനാണ് കുത്തേറ്റത്. വയറ്റിൽ കുത്തേറ്റ ബിനു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായ ബിനുവിന്റെ വയറ്റിൽ 22 തുന്നിക്കെട്ടലുകൾ വേണ്ടി വന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. ബിനുവും ബൈജുവും ഒന്നിച്ചിരുന്നാണ് മദ്യപിച്ചിരുന്നത്. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് വീട്ടിൽ പോയ…
Read Moreനാലരപ്പവന്റെ പണത്തൂക്കത്തിനും സദാശിവന്റെ തങ്കമനസിനെ തോൽപ്പിക്കാനായില്ല; കളഞ്ഞു കിട്ടിയ നാലര പവൻ ഉടമയ്ക്കു തിരികെ നൽകി നാടിന് മാതൃകയായി
കടുത്തുരുത്തി: നാലരപ്പവന്റെ പണത്തൂക്കത്തിനും സദാശിവന്റെ തങ്കമനസിനെ തോൽപിക്കാനായില്ല. കളഞ്ഞു കിട്ടിയ നാലര പവൻ സ്വർണാഭരണങ്ങൾ ഉടമയ്ക്കു തിരികെ നൽകി കടയുടമയുടെ മാതൃക. പെരുവ ജംഗ്ഷനിൽ ഓറഞ്ച് സൂപ്പർ ഷോപ്പി എന്ന പേരിൽ സ്റ്റേഷനറി കട നടത്തുന്ന കുന്നപ്പിള്ളി ശങ്കരാലയത്തിൽ സദാശിവൻ (45) ആണ് നാടിനാകെ അഭിമാനമായത്. വൈക്കം കാരപറന്പിൽ പ്രശാന്തിന്റെ ഭാര്യ ആര്യ (32) യുടെ നഷ്ടപ്പെട്ട സ്വർണാഭരണങ്ങളാണ് കടയുടമയുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് പിറവത്തുള്ള സ്വന്തം വീട്ടിൽ പോയശേഷം വൈക്കത്തുള്ള ഭർതൃഗൃഹത്തിലേക്ക് മടങ്ങുന്പോഴാണ് യുവതിയുടെ ആഭരണം നഷ്ടപ്പെട്ടത്. പെരുവ ജംഗ്ഷനിൽ ഇറങ്ങിയ യുവതി സ്റ്റേഷനറിക്കടയിൽ കയറി സാധനങ്ങൾ വാങ്ങിയ ശേഷം ബാഗിൽ നിന്നും പണമെടുത്ത് നൽകുന്നതിനിടെ സ്വർണാഭരണങ്ങൾ താഴെ വീഴുകയായിരുന്നു. യുവതി വൈക്കത്തെ വീട്ടിൽ എത്തി ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. നിലത്ത് കിടന്ന ആഭരണങ്ങൾ കടയുടമയ്ക്കു ലഭിച്ചിരുന്നു. കടയിലെ…
Read Moreപോലീസിനെ ഉൾപ്പെടെ ആശങ്കയിലാക്കിയ സംഭവം! കൊറോണ ബാധിച്ചെന്ന് വ്യാജ ശബ്ദ സന്ദേശം; സ്തീകളടക്കം 15 പേർക്കെതിരെ കേസ്
തൊടുപുഴ: വിദേശത്ത് നിന്നെത്തിയ ആൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും ജാഗ്രത പാലിക്കണമെന്നും കാട്ടി സോഷ്യൽ മീഡിയയിൽ വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സ്തീകളടക്കം 15 പേർക്കെതിരെയാണ് കാളിയാർ പോലീസ് കേസെടുത്തത്. യുകെയിൽ നിന്നെത്തിയ മുള്ളരിങ്ങാട് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതായിട്ടായിരുന്നു ശബ്ദ സന്ദേശം. ഇതോടെ ഇയാളുടെ വീട്ടിൽ ആരോഗ്യവിഭാഗം പ്രവർത്തകർ എത്തി വിശദാംശങ്ങൾ തേടി. പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്. ഇയാൾ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും എത്തിയെന്നും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെന്നും ഇയാൾ സഞ്ചരിച്ച നാല് ഓട്ടോ ഡ്രൈവർമാരെയും കയറിയ കടകളിലെ ആളുകളെയും തെരഞ്ഞു വരികയാണെന്നുമായിരുന്നു ശബ്ദ സന്ദേശം. പോലീസിനെ ഉൾപ്പെടെ ആശങ്കയിലാക്കിയ സംഭവത്തിൽ ആശുപത്രി അധികൃതരും യുകെയിൽ എത്തിയ ആളും ഇടപെട്ടതോടെയാണ് സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ എസ്ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് വിശദമായ…
Read Moreവിധിയോട് തോറ്റുകൊടുക്കാൻ തയാറല്ല! വിധിയെ തോൽപിച്ച് മുയൽ വളർത്തലിൽ വെന്നിക്കൊടി പാറിച്ച് ടിറ്റോ
നെടുങ്കണ്ടം: വാഹനാപകടംമൂലം തൊഴിൽമേഖല ഉപേക്ഷിക്കേണ്ടിവന്നെങ്കിലും വിധിയോട് തോറ്റുകൊടുക്കാൻ ടിറ്റോ തയാറല്ല. മുയൽ വളർത്തലിലൂടെ കാർഷിക, സംരംഭക മേഖലയ്ക്ക് മാതൃകയാവുകയാണ് ചേന്പളം സ്വദേശിയായ യുവകർഷകൻ. പഠന കാലഘട്ടത്തിലാണ് ടിറ്റോ സ്കറിയയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റത്. ബൈക്കിന്റെ പിന്നിൽ മറ്റൊരുവാഹനം വന്നിടിക്കുകയായിരുന്നു. ഇടതുകാലിന് പരിക്കേൽക്കുകയും മാസങ്ങളോളം ചികിത്സയിൽ കഴിയുകയും ചെയ്തു. പിന്നീട് ഐടിഐയിൽ മെക്കാനിക്കൽ പഠനം പൂർത്തിയാക്കി പാലക്കാട് സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും ശാരീരിക അസ്വസ്ഥതകൾമൂലം തുടരാനായില്ല. നാട്ടിൽ തിരികെയെത്തിയ ടിറ്റോ മുയൽ വളർത്തലിന്റെ സാധ്യതകൾ തിരിച്ചറിയുകയും ചെറിയതോതിൽ ഫാം ആരംഭിക്കുകയുമായിരുന്നു. മേഖലയിൽ പരിചയ സന്പന്നരായവരുടെ പക്കൽനിന്നും നിർദേശങ്ങൾ ചോദിച്ചറിഞ്ഞാണ് മുയൽ വളർത്തലിലേക്ക് എത്തിയത്. തുടക്കത്തിൽ വളരെ ബുദ്ധിമുട്ട് അനുഭവിച്ചെങ്കിലും നിലവിൽ ലാഭകരമായാണ് ഫാം മുന്നോട്ടുപോകുന്നത്. അഞ്ചുവർഷമായി ഈ യുവകർഷകൻ മുയൽ ഫാമിംഗിൽ പ്രവർത്തിക്കുന്നു. ഇറച്ചി ആവശ്യങ്ങൾക്കായും വളർത്തുന്നതിനായും ആളുകൾ മുയലുകളെ ടിറ്റോയുടെ പക്കൽനിന്നും വാങ്ങുന്നുണ്ട്. മാസംതോറും 15,000 മുതൽ…
Read Moreപൂട്ടാൻ നിർദേശിച്ചിട്ടും അനുസരിച്ചില്ല; കൊറോണ ബാധിതർ ചികിത്സ തേടിയ കോട്ടയത്തെ ക്ലിനിക്ക് കളക്ടർ നേരിട്ടെത്തി പൂട്ടിച്ചു
കോട്ടയം: കോവിഡ് 19 ബാധിതർ ചികിത്സക്കെത്തിയ കോട്ടയത്തെ ക്ലിനിക് പൂട്ടിച്ചു. ക്ലിനിക്ക് പൂട്ടാൻ കളക്ടർ പി.കെ. സുധീർ ബാബു നിർദേശം നൽകിയിരുന്നെങ്കിലും പാലിച്ചിരുന്നില്ല. ഇതോടെ കളക്ടർ നേരിട്ടെത്തിയാണ് ചെങ്ങളം സ്വദേശികൾ ചികിത്സക്കെത്തിയ ക്ലിനിക്ക് പൂട്ടിച്ചത്. ചൊവ്വാഴ്ചയാണ് ചെങ്ങളം സ്വദേശികളായ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreകുറിച്ചിയിൽ പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്നു പണം മോഷ്ടിച്ച യുവാവ് പിടിയിൽ
കോട്ടയം: കുറിച്ചി സെന്റ് ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിലെ നേർച്ചപ്പെട്ടി കുത്തി തുറന്നു പണം മോഷ്്ടിച്ച യുവാവ് പിടിയിൽ. കുറിച്ചി ഫ്രഞ്ചു മുക്കിലെ ചെങ്ങാട്ടുപറന്പിൽ ജിനു (23)വിനെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ശനിാഴ്ചയാണു കേസിനാസ്പദമായ സംഭവം. പള്ളിയുടെ വാതിൽ തകർത്ത ശേഷം മോഷ്്ടാവ് ഉള്ളിൽ പ്രവേശിക്കുകയായിരുന്നു. തുടർന്നു പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന നേർച്ചപ്പെട്ടി തകർത്ത് 2000 രൂപയോളം മോഷ്്ടിച്ചു. ഞായറാഴ്ച രാവിലെ പള്ളി യിൽ എത്തിയവരാണ് നേർച്ചപ്പെട്ടി കുത്തിത്തുറന്ന നിലയിൽ കണ്ടത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നലെ ഡോഗ്സ് സ്വാഡും ഫോറൻസിക് വിദഗ്ദരുമെത്തി. പ്രതിയുടെ വിരലടയാളവും സിസിടിവി കാമറാ ദൃശ്യങ്ങളും ശേഖരിച്ച പൊലീസ് സംഘം ഇന്നലെ കുറിച്ചി ഭാഗത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. എസ്ഐമാരായ അബ്ദുൾ ജലീൽ, സുരേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ…
Read Moreഅൽഉമ്മ തീവ്രവാദികൾക്കായി കാറുകൾ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ
കോട്ടയം: തമിഴ്നാട്ടിൽ അൽഉമ്മ തീവ്രവാദികൾക്കായി കാറുകൾ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതിയെ റിമാൻഡ് ചെയ്തു. തീവ്രവാദസംഘത്തലവൻ തൊപ്പി റഫീഖിന്റെ മകൻ കോയന്പത്തൂർ കരിന്പുകടയിൽ സാറമേട് തിപ്പു നഗറിൽ റിയാസുദീനെ (31) യാണ് അറസ്റ്റു ചെയ്തത്. റിയാസുദ്ദീൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധന നടത്തിയ പോലീസ് സംഘം കോട്ടയത്തുനിന്നും തട്ടിയെടുത്ത റിട്ടയേർഡ് എസ്ഐയുടെ കാറും പിടിച്ചെടുത്തു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിൽനിന്നും നൂറുകണക്കിനു കാറുകൾ കടത്തിയ കേസിൽ മുന്പ് അറസ്റ്റിലായ അൽ ഉമ്മ സംഘത്തലവൻ തൊപ്പി റഫീഖ് എന്ന കോയന്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് റഫീഖ് (62) ഇപ്പോൾ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. കോയന്പത്തൂർ ബോംബ് സ്ഫോടനക്കേസിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നു ഭീഷണി മുഴക്കിയതും അടക്കമുള്ള കേസുകളിൽ പ്രതിയാണ് മുഹമ്മദ് റഫീഖ്. രണ്ടു മാസം മുന്പായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ ഇല്യാസ് (37), എറണാകുളം…
Read More