അടിമാലി: കൊറോണ വിഷയവുമായി ബന്ധപ്പെട്ട് നിരോധനങ്ങൾക്കും നിയന്ത്രണങ്ങൾക്കും വെല്ലുവിളിയായി അടിമാലിയിൽ അന്യസംസ്ഥാന ഭിക്ഷാടന മാഫിയ സംഘം വിലസുന്നു. ബസിൽ പെരുന്പാവൂരിൽ നിന്നും കൂട്ടമായി എത്തിയ സത്രീകളടങ്ങുന്ന സംഘം വൻ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവർ എത്തിയിട്ടുള്ളത്.വിവിധ പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞ്സഞ്ചരിച്ച് എത്തുന്ന ഇവർ സമൂഹത്തിന് വെല്ലുവിളി ഉയർത്തുകയാണ്. യാതൊരു സുരക്ഷാ, പ്രതിരോധവുമെടുക്കാത്ത ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ട അധികൃതർ ഇതൊന്നും ഗൗരവമായി എടുക്കുന്നില്ല. ഇവർ രോഗവാഹകരാണോ എന്ന് തിരിച്ചറിയേണ്ടത് സമൂഹത്തിന്റെ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ഇവരെ കണ്ടു പിടിക്കുന്നതു തന്നെ ശ്രമകരമാണ്. സംസ്ഥാനമൊന്നടങ്കം കൊറോണയ്ക്കെതിരെ കൈകോർക്കുകയും പ്രതിരോധത്തിനായുള്ള നടപടികൾ ഉൗർജിതമാക്കുകയും ചെയ്യുന്പോഴാണ് ഇതെല്ലാം മറികടക്കുന്ന രീതിയിൽ ഭിക്ഷാടനസംഘങ്ങൾ വ്യാപകമാകുന്നത്. ഇവർക്കു പിന്നിൽ ഭിക്ഷാടന മാഫിയ സംഘമാണെന്നാണ് സൂചന. സംസ്ഥാന വ്യാപകമായി അന്യസംസ്ഥാനക്കാരെ വച്ച് ഭിക്ഷാടനം നടത്തുന്ന മാഫിയ സംഘങ്ങൾ പ്രവർത്തിയ്ക്കുന്നുണ്ട്. ഭിക്ഷാടനത്തിലൂടെ ലഭിയ്ക്കുന്ന…
Read MoreCategory: Kottayam
കടുത്ത നെഞ്ചുവേദനയും വിട്ടുമാറാത്ത ശ്വാസതടസവും! അപൂർവ ഹൃദയ ശസ്ത്രക്രിയയുമായി കാരിത്താസ്; ശോശാമ്മ ജീവിതത്തിലേക്ക്…
കോട്ടയം: കേരളത്തിലാദ്യമായി റോട്ടബലേഷനും ഷോക്ക് വേവ് ലിത്തോട്രിപ്സിയും സംയോജിപ്പിച്ചു വിജയകരമായി ഹൃദ്രോഗ ചികിത്സ പൂർത്തിയാക്കി കാരിത്താസ് ആശുപത്രി. ഹൃദയ രക്തക്കുഴലുകളിൽ ബ്ലോക്കുകൾക്കൊപ്പം കാൽസ്യം അടിഞ്ഞുകൂടിയതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയയാകേണ്ടിയിരുന്ന റാന്നി സ്വദേശിനി ശോശാമ്മ (76)യാണു പുതിയ ചികിത്സരീതിയിലൂടെ സുഖം പ്രാപിച്ചത്. കടുത്ത നെഞ്ചുവേദനയും വിട്ടുമാറാത്ത ശ്വാസതടസവുമായാണ് ശോശാമ്മ കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. പരിശോധനയിൽ ഹൃദയ രക്തക്കുഴലിലെ ബ്ലോക്കുകൾക്കൊപ്പം കാൽസ്യം അടിഞ്ഞു കൂടിയതായും കണ്ടെത്തി. ചീഫ് ഇന്റെർവെൻഷണൽ കാർഡിയോളോജിസ്റ്റ് ഡോ. ദീപക് ഡേവിഡ്സണ്, ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് എച്ച്ഒഡി ഡോ. ജോണി ജോസഫ്, കാർഡിയാക് അനസ്തേഷ്യോളജിസ്റ്റ് ഡോ. നിഷ പാറ്റാനി എന്നിവരുടെ നേതൃത്വത്തിൽ ഡോ. ജോബി കെ. തോമസ്, ഡോ. തോമസ് ജോർജ്, ഡോ. മനോജ് ടി. കോശി, ഡോ. ഗൗതം രാജൻ എന്നിവരുടെ സഹകരണത്തോടെ കാൽസ്യം കട്ടകൾ നീക്കിക്കളയുന്ന റോട്ടബലേഷനും ഷോക്ക് വേവ് ലിത്തോട്രിപ്സിയും സംയോജിപ്പിച്ചു ചികിത്സ നൽകി.…
Read Moreഹോട്ടലുകൾ കൈകൾ വൃത്തിയാക്കാനുള്ള സോപ്പും മതിയായ ജലലഭ്യതയും ഉറപ്പുവരുത്തണം; ഹാൻഡ് വാഷ് വേണമെന്ന ആവശ്യവുമായി ഉപയോക്താക്കൾ
കോട്ടയം: നഗരസഭ പരിധിയിലുള്ള വാർഡുകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ചായക്കടകൾ, തട്ടുകടകൾ ഉൾപ്പെടെ ആഹാരപദാർഥങ്ങൾ വിതരണം ചെയ്യുന്ന വ്യാപാരസ്ഥാപനങ്ങളിൽ ആഹാരം കഴിക്കുന്നതിനു മുന്‍പു കൈകഴുകുന്നതിനാവശ്യമായ ഹാൻഡ് വാഷും സോപ്പും മതിയായ ജലലഭ്യതയും നിർബന്ധമായും ഉറപ്പു വരുത്തണമെന്നു നഗരസഭ സെക്രട്ടറി അറിയിച്ചു. മാലിന്യനിർമാർജനത്തിനും മലിനജല സംസ്കരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അടിയന്തര ശ്രദ്ധചെലുത്തണം. ഇന്ത്യയ്ക്കു വെളിയിൽനിന്നും എയർപോർട്ടുവഴി നാട്ടിലെത്തിച്ചേരുന്നവർ എത്തിയ തീയതിയും അവരുടെ പേരും മേൽവിലാസവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നഗരസഭയിലെ കണ്ട്രോൾ റൂമിലെ 0481 2566665, 2566667 എന്നീ നന്പറുകളിൽ അടിയന്തിരമായി അറിയിക്കണമെന്നും സെക്രട്ടറി അറിയിച്ചു. അതേസമയം ഹോട്ടലുകളിലും മറ്റും സോപ്പ് മാത്രം വച്ചിരിക്കുന്നത് പലർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പലർ കൈകളിൽ തേച്ച സോപ്പിനു പകരം ഹാൻഡ് വാഷ് വയ്ക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Read Moreകെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് ഭീഷണി: സ്വകാര്യബസ് ജീവനക്കാർക്കെതിരേ കേസ്
കറുകച്ചാൽ: കെഎസ്ആർടിസി വനിതാ കണ്ടക്ടറെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ സ്വകാര്യബസ് ജീവനക്കാർക്കെതിരേ കറുകച്ചാൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി-കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടറാണു പരാതി നൽകിയത്. ചങ്ങനാശേരിയിൽ നിന്നും ഉച്ചകഴിഞ്ഞ് 2.10നാണു കെഎസ്ആർടിസി കുമളിക്ക് പുറപ്പെടുന്നത്. 2.30നു സ്വകാര്യബസ് കന്പംമെട്ടിലേക്കും പുറപ്പെടും. ചങ്ങനാശേരിയിൽ നിന്നും പുറപ്പെട്ട ഇരു ബസുകളും ഒരു പോലെ കറുകച്ചാൽ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ സ്വകാര്യബസ് ജീവനക്കാർ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് വനിതാ കണ്ടക്ടർ പറയുന്നത്. രാവിലെ 6.55നു കുമളിയിൽ നിന്നും പുറപ്പെടുന്ന സ്വകാര്യബസ് 8.45നു മുണ്ടക്കയത്ത് എത്തി. ഒന്പതിനു ചങ്ങനാശേരിയിലേക്കു പുറപ്പെടണം. എന്നാൽ കെഎസ്ആർടിസിയുമായി മത്സരിച്ചെത്തുന്ന സ്വകാര്യബസ് 8.30നു മുന്‍പ് മുണ്ടക്കയത്ത് എത്തും. സമയം നഷ്ടമാകുന്നതിനാൽ ടിക്കറ്റെടുത്ത യാത്രക്കാർ മറ്റു ബസുകളിൽ കയറിയാണു യാത്ര ചെയ്യുന്നതും. സംഭവത്തിൽ യാത്രക്കാർ ഇതേ സ്വകാര്യബസിനെതിരേ പെരുവന്താനം പോലീസിലും…
Read Moreകൊറോണാ രോഗഭീതിയിൽ നാടും നാട്ടുകാരും; മുളക്കുളത്തെ ഇഷ്ടിക കളങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇതര സംസ്ഥാന തൊഴിലാളികൾ
കടുത്തുരുത്തി: കൊറോണാ രോഗഭീതിയിൽ നാടും നാട്ടുകാരും വലയുന്പോൾ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങൾ കഴിയുന്ന മുളക്കുളത്തെ ഇഷ്ടിക കളങ്ങളിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളോ, മുൻകരുതലുകളോയില്ലെന്ന ആക്ഷേപം ശക്തം. ഇവിടെ എത്ര തൊഴിലാളികൾ താമസിക്കുന്നുണ്ടന്നോ, ഇവിടേക്ക് പുതുതായി വരുന്നവരോ, ഇവിടെ നിന്നും പോകുന്നവരോ സംബന്ധിച്ചു യാതൊരുവിധ കണക്കുകളോ, രേഖകളോ ഇല്ലെന്നതാണ് യാഥാർത്ഥ്യം. നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിലും ഇതനുസരിച്ചുള്ള യാതൊരു സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടില്ലെന്ന ആരോപണവും ശക്തമാണ്. എന്നാൽ പതിറ്റാണ്ടുകളായുള്ളതാണ് ഇവിടുത്തെ പല ഇഷ്ടിക കളങ്ങളെങ്കിലും നാളിതുവരെയായിട്ടും ഇവിടെ പരിശോധനകൾ നടത്തി യാതൊരുവിധ നടപടികളും നടത്തിയതായി കേട്ടുകേൾവി പോലുമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൂട്ടത്തോടെയാണ് തൊഴിലാളികൾ ഷെഡുകളിൽ കഴിഞ്ഞു കൂടുന്നത്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ നിർമിച്ചിരിക്കുന്ന ശൗചാലയങ്ങൾ, താമസ സൗകര്യങ്ങൾ എല്ലാത്തിന്റെയും അവസ്ഥ ദയനീയമാണെന്ന് നാട്ടുകാർ ചൂണ്ടി കാണിക്കുന്നു. തൊഴിലാളികൾ കൂട്ടത്തോടെയാണ് ജോലിയെടുക്കുന്നതും സഞ്ചാരിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. ആരോഗ്യ വകുപ്പ്…
Read Moreതോക്കുകൾ വാങ്ങിയത് ഗുണ്ടകളും സാമൂഹ്യവിരുദ്ധരും; പള്ളിക്കത്തോട്ടിൽനിന്ന് വ്യാജ തോക്കുകൾ വാങ്ങിയവരെക്കുറിച്ചെല്ലാം സൂചന ലഭിച്ചതായി പോലീസ്
കോട്ടയം: പള്ളിക്കത്തോട്ടിൽ നിർമിച്ച വ്യാജ തോക്കുകൾ വാങ്ങിയവരെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചു. സംഭവത്തിൽ പോലീസ് പിടിയിലായ കൊന്പിലാക്കൽ ബിനേഷ് കുമാർ (43), ആനിക്കാട് തട്ടാംപറന്പിൽ രാജൻ (46), സഹോദരൻ മനേഷ് കുമാർ (43), തോക്ക് വാങ്ങിയ കൂരോപ്പട ളാക്കാട്ടൂർ വട്ടോലിക്കൽ രതീഷ് ചന്ദ്രൻ(38) പള്ളിക്കത്തോട് മുക്കാലി കദളിമറ്റം കെ.എൻ. വിജയൻ (45), മാന്നാർ സ്വദേശി ലിജോ (47) എന്നിവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോക്ക് വാങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചത്. ഇവരിൽ നിന്നും തോക്ക് വാങ്ങിയവരെല്ലാം കേസിൽ പ്രതികളാകുമെന്ന് പോലീസ് പറഞ്ഞു. കാവാലം സ്വദേശികളായ ചിലർ തോക്ക് വാങ്ങിയതായി സൂചനയുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണു ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ലഭിച്ചിരിക്കുന്ന വിവരങ്ങൾ അനുസരിച്ചു മറ്റു ജില്ലകളിൽ നിന്നും തോക്ക് വാങ്ങിയവർക്കും വേണ്ടിയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പരിശോധനകളുടെ ഭാഗമായി ഇന്നലെ ഒന്‍പതു സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. പള്ളിക്കത്തോട്, മണർകാട്,…
Read Moreമുണ്ടക്കയത്തുകാരുടെ ഒരു അവസ്ഥയേ… കൊറോണയല്ല, അതിനപ്പുറം വന്നാലും ടൗണിലെ മാലിന്യം മുഴുവൻ മണിമലയാറ്റിലേക്ക്
മുണ്ടക്കയം: കൊറോണ ഭീതിക്കിടയിലും മുണ്ടക്കയം ടൗണിലെ മാലിന്യങ്ങൾ മണിമലയാറ്റിലേക്ക് ഒഴുകിയെത്തുന്നു. ഉറക്കം നടിച്ച് ആരോഗ്യ വകുപ്പ്. രാജ്യം കൊറോണയടക്കം പകർച്ചവ്യാധിയുടെ പിടിയിലമരുന്പോഴും മാലിന്യം ജലസ്രോതസിലേക്ക് ഒഴുക്കി നാടിനെ മലിനമാക്കുന്നത് കണ്ടില്ലായെന്നു നടിക്കുന്ന ആരോഗ്യ വകുപ്പിനെതിരേ പ്രതിഷേധം വ്യാപകമായി. മുണ്ടക്കയം ബസ്സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മലം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ, ടൗണിലെ നൂറു കണക്കിനു വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ ഇതെല്ലാം തള്ളുന്നത് ടൗണിലെ പൊതു ഒാടയിലേക്കാണ്. ഇതാവട്ടെ ഒഴുകിയെത്തുന്നത് കോസ്വേ പാലത്തിനു സമീപം ബൈപാസിന് അടിയിലൂടെ മണിമലയാറ്റിലേക്കും. പൊതു ഒാടയിലൂടെ വരുന്ന മാലിന്യങ്ങൾ ബൈപാസിന് താഴെ കരിങ്കൽ കെട്ടിനടിയിൽ സ്ഥാപിച്ച കൂറ്റൻ കോണ്‍ക്രീറ്റ് പൈപ്പിലൂടെയാണ് മണിമലയാറ്റിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസമുണ്ടായ വേനൽമഴയിൽ കെട്ടിക്കിടന്ന മലിന ജലം വറ്റിവരണ്ട മണിമലയാറ്റിൽ ഒഴുകിത്തുടങ്ങി. ഇതേ തുടർന്ന് ഉപ്പുനീറ്റു കയത്തിലേക്കാണ് ഈ മലിന ജലം ഒഴുകി എത്തിയിരിക്കുന്നത്. ഈ ഉപ്പുനീറ്റു കയത്തിൽനിന്ന് വെളളം…
Read Moreപുറത്തിറങ്ങിയാല്‍ കുടുങ്ങും! നിരീക്ഷണത്തിലുള്ളവരെ ട്രാക്ക് ചെയ്യാന്‍ ജിയോ മാപ്പ് ജിപിഎസ് സംവിധാനം
പത്തനംതിട്ട: ജില്ലയില്‍ കോവിഡ് 19 രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യാന്‍ ജിപിഎസ് സംവിധാനം ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി ജിയോ മാപ്പ്, ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തും. ഈ സംവിധാനം ഉപയോഗിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ പുറത്തേക്ക് ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ഇവരില്‍ ആരെങ്കിലും പൊതുഇടങ്ങളിലേക്ക് ഇറങ്ങുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും സഹായിക്കും. കൂടാതെ ഇതുവഴി ഒരു പ്രദേശത്ത് എത്രപേര്‍ രോഗബാധിതരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടെന്ന് കണ്ടത്തി അവരെ ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാനാകും. ജിയോ മാപ്പിംഗിനായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളജ്, അടൂര്‍ എൻജിനീയറിംഗ് കോളജ്, പാറ്റൂര്‍ ശ്രീബുദ്ധാ എൻജിനീയറിംഗ് കോളജ് വിദ്യാർഥികളാണ് സംവിധാനം ഏകോപിപ്പിക്കുന്നത്. രണ്ടു ടീമുകളിലായി 60 പേരടങ്ങുന്ന സംഘമാണ് വീടുകളില്‍ കഴിയുന്ന 900 പേരെ നിരീക്ഷിക്കുകയും ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്.…
Read Moreവയറുവേദനയെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനേഴുകാരി പ്രസവിച്ചു; പക്ഷേ.., 21കാരന് കുടുങ്ങി; സംഭവം ചെറുതോണിയില്‍
ചെറുതോണി: പതിനേഴുകാരിയായ പെണ്‍കുട്ടിയെ പ്രണയംനടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ 21-കാരനായ നെടുങ്കണ്ടം സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡുചെയ്തു. ജില്ലാ ആസ്ഥാനത്തുള്ള പെണ്‍കുട്ടിയെ വയറുവേദനയെതുടർന്ന് തിങ്കളാഴ്ച തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് പെണ്‍കുട്ടി പ്രസവിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. സംശയംതോന്നിയ ഡോക്ടർ ഇടുക്കി പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി വിവരങ്ങൾ തിരക്കിയശേഷം യുവാവിനെതിരേ പോക്സോ വകുപ്പുപ്രകാരം കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും നെടുങ്കണ്ടത്ത് താമസിച്ചിരുന്നവരാണ്. പിന്നീട് ജില്ലാ ആസ്ഥാനത്തേക്ക് പെണ്‍കുട്ടിയും മാതാവും താമസം മാറിയിരുന്നു. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. കുട്ടിയുടെ മരണത്തിൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനേതുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
Read Moreകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: പാമ്പാടി പോലീസ് അന്വേഷണം തുടങ്ങി
കോട്ടയം: കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയതായി സംശയിച്ചു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാന്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം 6.30നു എരുത്തുപ്പുഴയിലെ വീട്ടിലാണ് സംഭവം. വൈകുന്നേരം നാലിനു വീട്ടുമുറ്റത്ത് ആറു കുട്ടികൾ കളിക്കുന്നതിനിടയിൽ പ്ലാസ്റ്റിക് പാത്രങ്ങൾ വില്പന നടത്തുന്നതിനായി ഇതര സംസ്ഥാനക്കാരൻ എത്തി. ഗേറ്റ് തുറന്ന് വീടിനുള്ളിൽ കയറി പാത്രങ്ങളുടെ വില്പനക്കാരൻ ഉടൻ തിരികെ പോവുകയും ചെയ്തു. ഇതു കണ്ട ഒരു കുട്ടി വിവരം വീട്ടിലുണ്ടായിരുന്നവരോടു പറഞ്ഞു. സംശയം തോന്നിയ വീട്ടുകാർ വിവരം അയൽവാസികളെ അറിയിക്കുകയും സംഘം ചേർന്നു തെരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ പാത്രങ്ങൾ വില്പന നടത്താൻ എത്തിയയാളെ കണ്ടെത്താൻ സാധിച്ചില്ല. പീന്നിട് വൈകുന്നേരം ആറോടെ ഈ വീട്ടിലുണ്ടായിരുന്നവർ അടുക്കള വശത്ത് പുറത്തിറങ്ങിയപ്പോൾ പറന്പിൽ മൂന്നംഗ സംഘം ഒളിച്ചിരിക്കുന്നതു കണ്ടു. ബഹളമുണ്ടാക്കിയതോടെ സംഘം ഓടി രക്ഷപ്പെട്ടു. ഇതോടെ വിവരം പാന്പാടി പോലീസിൽ അറിയിച്ചു.…
Read More