കോട്ടയം: ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു ടിബി റോഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ വ്യാപാരോത്സവം സംഘടിപ്പിക്കും. കോട്ടയം സെൻട്രൽ ജംഗ്ഷൻ മുതൽ ടിബി ജംഗ്ഷൻ വരെയുള്ള വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടുന്നതാണ് ടിബി റോഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ. വ്യാപാരോത്സവത്തിന്റെ ഭാഗമായി അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ളവരുടെ കടകളിൽനിന്നും 1000 രൂപയ്ക്കു സാധനങ്ങൾ വാങ്ങുന്പോൾ 100 രൂപയുടെ കൂപ്പണ്‍ ലഭിക്കും.ഇതേ കൂപ്പണുമായി അസോസിയേഷനിൽ അംഗങ്ങളായിട്ടുള്ളവരുടെ കടയിലെത്തി സാധനങ്ങൾ വാങ്ങുന്പോൾ 100 രൂപ കിഴിവ് ലഭിക്കും . ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ചു കച്ചവടത്തിൽ ഉണർവുണ്ടാക്കുന്നതിനുവേണ്ടിയാണു വ്യാപാരോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് പനച്ചിമൂട്ടിൽ പറഞ്ഞു. വ്യാപാരോത്സവത്തിന്റെ ഉദ്ഘാടനം 18നു നടക്കും.
Read MoreCategory: Kottayam
മധ്യപ്രദേശ് ചിന്തുവാര ജില്ലയിൽ നിന്ന് പ്രതീക്ഷയുടെ ചിറകിലേറി കേരളത്തിലെത്തി; മടക്കം അച്ഛന്റെ മൃതദേഹവുമായി; വേദനയോടെ ദീലിപ് പറഞ്ഞതിങ്ങനെ…
കുറവിലങ്ങാട്: കഴിഞ്ഞ മാസാവസാനത്തോടെ മധ്യപ്രദേശിൽ നിന്ന് കേരളത്തിൽ വണ്ടിയിറങ്ങുന്പോൾ ദീലിപിനും പിതാവിനും മോഹങ്ങളേറെയായിരുന്നു. പരന്പരാഗതമായി കരിങ്കൽ തൊഴിൽ നടത്തുന്ന ഇവരുടെ കുടുംബം കേരളത്തിലെത്തിയത് വീടിന്റെ അല്ലറ ചില്ലറ മോഹങ്ങൾക്കുള്ള പണം കണ്ടെത്താനായിരുന്നു. കേരളത്തിലെത്തി ഒരുമാസത്തോളം നീണ്ട പണിയ്ക്കിടയിൽ തന്റെ മടക്കം അച്ഛന്റെ ചേതനയറ്റശരീരവുമായാവുമെന്ന് ദീലിപെന്ന പതിനേഴുകാരൻ കരുതിയില്ല. അതിലുപരി കരിങ്കൽ പാളികൾക്കിടയിൽപ്പെട്ട് ജീവനുവേണ്ടി തുടിക്കുന്ന അച്ഛന്റെയും ബന്ധുവിന്റേയും ചാരത്ത് നിസഹായനായി നോക്കി നിൽക്കേണ്ടിവരുമെന്നും ദിലീപ് കരുതിയിട്ടില്ല. ദീലിപിന്റെ ചിന്തകളിലെല്ലാം വീട്ടിലേയ്ക്കുള്ള സഹായത്തിന് അച്ഛനൊപ്പം ചേർന്നുനിൽക്കുകയെന്നതുമാത്രമായിരുന്നു. എന്നാൽ ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്ന് അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുന്പോൾ ദീലീപ് നിർവികാരനായിരുന്നു. കരയാൻപോലും കഴിയാത്തവനെപ്പോലെനിന്ന ആ മകന്റെ മുഖം മറ്റുള്ളവർക്കെല്ലാം മറക്കാത്ത ദു:ഖമായി മാറി.വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് കുറവിലങ്ങാട് താലൂക്കാശുപത്രിക്കും ആയുർവേദ ആശുപത്രിക്കും സമീപം അനധികൃതമായി നടത്തിയ പാറഖനനത്തിനിടയിൽ ദിലീപിന്റെ പിതാവും ബന്ധുവും അതിദാരുണമായി മരിച്ചത്.…
Read Moreജൂണിയർ ഡോക്ടർമാർ അഡ്മിറ്റ് ചെയ്യേണ്ട; മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വിഭാഗത്തിലെത്തുന്ന രോഗികളെ വലയ്ക്കുന്ന ഇൻചാർജ് ഡോക്ടറുടെ ഉത്തരവിങ്ങനെ….
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വിഭാഗത്തിലെത്തുന്ന രോഗികളെ ജൂണിയർ ഡോക്ടർമാർ അഡ്മിറ്റ് ചെയ്യരുതെന്ന് പഴയ വകുപ്പ് മേധാവി പുറത്തിറക്കിയ ഉത്തരവ് ബുദ്ധിമുട്ടുണ്ടാക്കുന്നു. രണ്ട് മാസം മുൻപ് മെഡിസിൻ വിഭാഗത്തിന്റെ ഇൻചാർജ് വഹിച്ചിരുന്ന മേധാവിയാണ് ഉത്തരവിറക്കിയത്. എന്നാൽ നിലവിൽ വകുപ്പ് മേധാവിയായി ചുമതലയെറ്റടുത്തയാളും ഉത്തരവ് പിൻവലിച്ചിട്ടില്ല. മറ്റ് ആശുപത്രികളിൽ നിന്ന് റഫർ ചെയ്യാതെയും നിസാര രോഗമുള്ളവരെയും അഡ്മിറ്റ് ചെയ്യുന്നതു മൂലം ശരാശരി 60 കിടക്കകളുള്ള മെഡിസിൻ വാർഡുകളിൽ 120 മുതൽ 150 വരെ കിടപ്പ് രോഗികളുണ്ട്. അതിനാൽ ഗുരുതരമായ രോഗികൾക്ക് വേണ്ട വിധം ചികിത്സ നൽകാൻ കഴിയുന്നില്ല. അതിനാലാണ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതെന്ന് അധികൃതർ പറയുന്നു. മെഡിസിൻ വിഭാഗത്തിലെ എംഒ (മെഡിക്കൽ ഓഫീസർ) എസ്ആർ (സീനിയർ റെസിഡന്റ്) എന്നിവർക്ക് മാത്രമേ രോഗികളെ അഡ്മിറ്റ് ചെയ്യുവാൻ അവകാശമുള്ളൂവെന്നും ഉത്തരവിലുണ്ട്.
Read Moreഅമ്പലക്കള്ളൻ അനിൽകുമാർ ഒടുവിൽ ക്ഷേത്രത്തിൽവെച്ചുതന്നെ കുടുങ്ങി; തിരുനക്കര മഹാദേവക്ഷേത്രത്തിൽവച്ച് ഭക്തയുടെ പഴ്സും മൊബൈലും മോഷ്ടിച്ച പ്രതി വീണ്ടുമെത്തിയപ്പോൾ കൈയോടൊപൊക്കുകയായിരുന്നു
കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ എത്തിയ ഭക്തയുടെ പഴ്സും മൊബൈൽ ഫോണും മോഷ്ടിച്ചയാൾ സ്ഥിരം മോഷ്്ടാവാണെന്ന് പോലീസ്. തിരുവനന്തപുരം നെയ്യാറ്റിൻകര മുല്ലക്കുളം മാങ്കൂട്ടത്തിൽ അനിൽകുമാറിനെയാ(45)ണ് വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ പേരിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര തുടങ്ങിയ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രധാനമായും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ രണ്ടിനായിരുന്നു തിരുനക്കര ക്ഷേത്രത്തിൽ മോഷണം നടന്നത്. ദർശനത്തിനെത്തിയ വീട്ടമ്മ ക്ഷേത്രത്തിനു മുന്നിൽ ബാഗ് വച്ച ശേഷം ഉള്ളിലേക്ക് കയറിയ സമയം അനിൽകുമാർ ബാഗുമായി കടക്കുകയായിരുന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ രാവിലെ അനിൽകുമാർ വീണ്ടും ക്ഷേത്രത്തിൽ എത്തി. തുടർന്ന് ക്ഷേത്രത്തിനുള്ളിലൂടെ കറങ്ങി നടന്നു. ഈ സമയം സിസിടിവി കാമറ ദൃശ്യങ്ങളിലെ ആളുമായി അനിൽകുമാറിന് സാമ്യമുണ്ടെന്ന് പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യുട്ടിയിലുണ്ടായിരുന്ന സിപിഒ സാബു…
Read Moreപൈപ്പിടുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചു: ദുരിത യാത്രയുമായി നാട്ടുകാർ
തൊടുപുഴ: പുതിയ ജല വിതരണ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുന്നതിനു കുത്തിപ്പൊളിച്ച റോഡ് സഞ്ചാര യോഗ്യമാക്കാൻ നടപടിയില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന തൊടുപുഴ – വാണിയപ്പിള്ളി റോഡാണ് (വാട്ടർ അഥോറിറ്റി റോഡ്) നാളുകളായി കുണ്ടും കുഴിയുമായി കിടക്കുന്നത്. വാട്ടർ അഥോറിറ്റി തൊടുപുഴ പിഎച്ച് ഡിവിഷന്റെ കീഴിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പുതിയ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചിട്ട് മൂന്നു മാസത്തോളമായി. ഇതിനിടെ കൊച്ചിയിൽ വാട്ടർ അഥോറിറ്റി പൈപ്പിടുന്നതിനായി കുഴിച്ച കുഴിയിൽ വീണ് ഇന്നലെ ബൈക്ക് യാത്രികൻ മരിച്ചതോടെ റോഡ് ഉടൻ തന്നെ സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. നിർമാണ ജോലികൾ മന്ദഗതിയിലായതോടെ നൂറുകണക്കിന് വാഹനങ്ങൾ ആശ്രയിക്കുന്ന ഈ റോഡിലൂടെ വാഹനയാത്രയും കാൽനടയാത്രയും ദുഷ്ക്കരമായി മാറിയിരിക്കുകയാണ്. 350 മീറ്റർ നീളമുള്ള റോഡിൽ 200 മീറ്റർ ഭാഗത്താണ് പൈപ്പിടൽ ജോലികൾ നടന്നു വരുന്നത്. 15 ദിവസത്തിനുള്ളിൽ…
Read Moreപീഡനക്കേസിൽ ഓട്ടോഡ്രൈവർക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും; 2012 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം
കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഓട്ടോഡ്രൈവർക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും. രാമപുരം പൂവക്കുളം കാരമല നടുവിലേടത്ത് ബാലകൃഷ്ണനെ(53)യാണ് അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി കഠിനതടവ് അനുഭവിക്കണം. 2012 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി പള്ളിയിലേക്കു പോകുന്നതിനായി വീട്ടിൽനിന്നും ഇറങ്ങുകയായിരുന്നു. ഈ സമയം ഓട്ടോറിക്ഷയിൽ എത്തിയ ബാലകൃഷ്ണൻ കുട്ടിയെ ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചതായാണു പരാതി. ഇതിനുശേഷം വീട്ടിൽപോയ കുട്ടി ഈ കാര്യങ്ങളൊന്നും ആരോടും പറഞ്ഞിരുന്നില്ല. തുടർന്ന് സ്കൂളിൽ എത്തിയ കുട്ടി, തിരികെ വീട്ടിലേക്കു പോരാൻ ഓട്ടോറിക്ഷയിൽ കയറാതെ വരികയും, അസ്വാഭാവികമായ രീതിയിൽ ബഹളം വയ്ക്കുകയും ചെയ്തു. ഇതേ തുടർന്ന് അധ്യാപകർ വിവരം ചോദിച്ചതോടെയാണു കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ്…
Read Moreസ്ഥാപനങ്ങളിലെത്തി യുവതികളെ കടന്നുപിടിക്കാൻ ശ്രമിക്കുകയും നഗ്നത പ്രദര്‍ശനവും; യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് പൊക്കി
കാഞ്ഞിരപ്പള്ളി: സ്ത്രീകള്‍ മാത്രമുള്ള സ്ഥാപനങ്ങളിലെത്തി ഇവരെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും നഗ്നത പ്രദര്‍ശിക്കുകയും ചെയ്ത യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. മല്ലപ്പള്ളി സിയോന്‍പുരം ആലുംമൂട്ടില്‍ രജേഷ് ജോര്‍ജ് (46) നെയാണ് പോലീസ് മല്ലപ്പള്ളിയില്‍ നിന്നു പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡു ചെയ്തു. വിവിധ സ്റ്റേഷനുകളിലായി ഇയള്ക്കെതിരേ പതിനഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളം, തൃപ്പൂണിത്തറ, പത്തനം തിട്ട എന്നിവിടങ്ങളില്‍ പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തോപ്പുംപടി, ആറ്റിങ്ങല്‍, കിളിമാനൂര്‍, കീഴ്വായ്പൂര് എന്നിവിടങ്ങളിലായി ഇയാള്‍ക്കെതിരേ അഞ്ച് മോഷണക്കേസുകളടക്കം ഏഴ് കേസുകളും നിലവിലുണ്ട്. ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വഞ്ചാനക്കുറ്റത്തിന് അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലും പൊടിമറ്റത്തും പാറത്തോട്ടിലും ഉള്ള സ്ഥാപനങ്ങളിലെത്തിയാണ് യുവാവ് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്. പാറത്തോട്ടിലെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ഥാപനങ്ങളിലെ സിസിടിവിയില്‍ ഇയാളുടെ കാറിന്റെ നമ്പര്‍ ലഭിച്ചിരുന്നു.…
Read Moreതലയ്ക്കുമീതെ അപകടക്കെണിയായി രാമക്കൽമേട്ടിലെ കാറ്റാടിയന്ത്രം; 17 വർഷം കഴിഞ്ഞിട്ടും ഒരു യൂണിറ്റ് വൈദ്യുതിപോലും ഉൽപാദിപ്പിച്ചിട്ടില്ല
നെടുങ്കണ്ടം: പരീക്ഷണാർഥം കാറ്റിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കാൻ സ്ഥാപിച്ച കാറ്റാടിയന്ത്രം നോക്കുകുത്തിയായി. രാമക്കൽമേട് മഞ്ചനമേട്ടിൽ 2002-ൽ സ്ഥാപിച്ച കാറ്റാടിയന്ത്രത്തിൽനിന്നും 17 വർഷം കഴിഞ്ഞിട്ടും ഒരു യൂണിറ്റ് വൈദ്യുതിപോലും ഉൽപാദിപ്പിച്ചിട്ടില്ല. ഈ കാറ്റാടിയന്ത്രം ഇപ്പോൾ പ്രദേശവാസികൾക്ക് പേടിസ്വപ്നമായി മാറി. സംസ്ഥാനത്തുതന്നെ ആദ്യമായി ഒരു സ്വകാര്യവ്യക്തി കാറ്റാടിയന്ത്രം നിർമിച്ചതും ഇവിടെയാണ്. മഞ്ചനമേട് സ്വദേശിയായ പ്രഭാകരനാണ് കാറ്റിൽനിന്നും വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ചെറിയ യന്ത്രം ഇവിടെ സ്ഥാപിച്ചത്. ഇതിനേക്കുറിച്ച് പഠിക്കുവാൻ നിരവധി ആളുകൾ എത്തിയതിനേതുടർന്നാണ് ഇവിടെ കാറ്റാടിയന്ത്രം സ്ഥാപിക്കുവാൻ ജില്ലാ പഞ്ചായത്ത് പദ്ധതി തയാറാക്കിയത്. മഞ്ചനമേട്ടിലെ 30-ൽപരം കുടുംബങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകുമെന്നും വാഗ്ദാനം നൽകിയിരുന്നു. ഇതനുസരിച്ച് രണ്ടു വ്യക്തികൾ കാറ്റാടിയന്ത്രം സ്ഥാപിക്കുന്നതിനായി നാലുസെന്റ് സ്ഥലം ജില്ലാ പഞ്ചായത്തിന് കൈമാറുകയായിരുന്നു. പിന്നീട് ഇവിടെ ലക്ഷങ്ങൾ മുടക്കി യന്ത്രം സ്ഥാപിക്കുകയും ചെയ്തു. ഇരുന്പ് കേഡറുകൾ 50 അടി ഉയരത്തിൽ നിർമിച്ച് ഇതിലാണ് മൂന്നു ലീഫുകളുമായി കാറ്റാടി…
Read Moreമീനച്ചിലാറിന്റെ കരകളെ ബന്ധിപ്പിക്കേണ്ട പാലത്തിന്റെ നിർമാണം തൂണുകളിൽ ഒതുങ്ങി; പണിമുടങ്ങിയതിന്റെ നാലാം ചരമ വാർഷികം ആചരിച്ച് പ്രതിഷേധിക്കാനൊരുങ്ങി അയർക്കുന്നം വികസന സമിതി
ആറുമാനൂർ: മീനച്ചിലാറിന്റെ ഇരു കരകളെ തമ്മിൽ ബന്ധിപ്പിച്ച് നിർമാണം ആരംഭിച്ച പാറേക്കടവ് പാലത്തിന്റെ പണികൾ നാലുവർഷമായി മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് അയർക്കുന്നം വികസന സമിതിയുടെ നേതൃത്വത്തിൽ പാലത്തിന്റെ നാലാമത് ചരമ വാർഷികം ആചരിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കും. 15നു രാവിലെ 10.30ന് വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിലിന്റെ അധ്യക്ഷതയിൽ ചേരുന്ന പ്രതിഷേധ സംഗമം പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.് അയർക്കുന്നം വികസന സമിതി സെക്രട്ടറി കെ.എസ്. മുരളീകൃഷ്ണൻ പ്രസംഗിക്കും. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയും അയർക്കുന്നം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. തൂണുകൾ എല്ലാം സ്ഥാപിച്ച് പണിമുടങ്ങി കിടക്കുന്ന ഈ പാലം നാട്ടുകാർക്ക് സങ്കടക്കാഴ്ചയാണ്. കോട്ടയം മെഡിക്കൽ കോളജ്, എംജി യൂണിവേഴ്സിറ്റി, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന പാലത്തിന്റെ നിർമാണം മുടങ്ങിയിട്ട് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
Read Moreബോംബ് ഉണ്ടാക്കാൻ പഠിച്ചത് യു ട്യൂബ് നോക്കിയാണ് സാറേ; ഏറ്റുമാനൂരിൽ പോലീസിനു നേരേ പെട്രോൾ ബോംബ് എറിഞ്ഞ പ്രതി പോലീസ് പിടിയിൽ
ഏറ്റുമാനൂർ: അതിരന്പുഴയിൽ പോലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ പ്രതി ബോംബ് നിർമിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി. കോടതിയിൽ കീഴടങ്ങിയ പ്രതിയുടെ വീട്ടിലും മറ്റ് സങ്കേതങ്ങളിലും പോലീസ് പരിശോധന നടത്തിയങ്കിലും പ്രത്യകിച്ച് ഒന്നും കണ്ടെത്താനായില്ല. അഞ്ചു മാസത്തോളം ഒളിവിൽ കഴിഞ്ഞ തെള്ളകം ചൂരക്കുളം ക്രിസ്റ്റി ജോസഫ് (23) ആണ് ഇന്നലെ ഏറ്റുമാനൂർ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇതിനുശേഷം പോലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് യൂട്യൂബും മറ്റ് സൈറ്റുകളും നോക്കിയാണ് വളരെ കുറഞ്ഞ ചെലവിൽ ബോംബ് ഉണ്ടാക്കുന്ന വിദ്യ പഠിച്ചെടുത്തതെന്ന് പ്രതി പറഞ്ഞു. ഇയാൾ ഇതിനു മുന്‍പും ബോംബ് ഉണ്ടാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. ക്രിസ്റ്റിയുടെ നേതൃത്വത്തിൽ വലിയ കഞ്ചാവ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അന്ന് അക്രമത്തിനായി പെട്രോൾ ബോംബ് ഉണ്ടാക്കിയതും സംഘാംഗങ്ങളെ ഒപ്പം കൂട്ടിയതും ആക്രമണം നടത്തിയതും ക്രിസ്റ്റിയായിരുന്നു.…
Read More