കോട്ടയം: നിലപാട് മയപ്പെടുത്താതെ കളക്ടർ ഉറച്ചു നിൽക്കുന്നതോടെ ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിരോധത്തിൽ. മീറ്റർ ഘടിപ്പിക്കുവാൻ സാവകാശം ലഭിക്കുകയാണെങ്കിൽ സമരം തീർത്ത് ഓട്ടോറിക്ഷകൾ ഇന്നു മുതൽ ഓടിത്തുടങ്ങുമെന്നാണു ഇന്നലെ വരെ ഡ്രൈവർമാർ പ്രതീക്ഷിച്ചത്. എന്നാൽ മീറ്റർ ഘടിപ്പിക്കാതെ മാർഗമില്ലെന്നു കളക്ടർ പി.കെ. സുധീർ ബാബു ചർച്ചയിൽ വ്യക്തമാക്കിയതോടെ ഇന്നും നാളെയും ഓട്ടോറിക്ഷ സമരം തുടരാൻ യൂണിയൻ നേതാക്കൾ തീരുമാനിച്ചു. വിവിധ യൂണിയനുകൾ യോഗം ചേർന്നു തുടർ നടപടികളെപ്പറ്റി ഇന്നു ചർച്ച നടത്തും. പണിമുടക്ക് തുടരണമോയെന്നും ഇന്നു തീരുമാനം എടുക്കും. ഓട്ടോറിക്ഷ തൊഴിലാളികളുടെ പണിമുടക്ക് അഞ്ചാം ദിവസത്തിലേക്കു കടന്നു. നഗരത്തിലെ പെർമിറ്റുള്ള ഭൂരിഭാഗം ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നില്ല. പഞ്ചായത്ത് പെർമിറ്റ് ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുമുണ്ട്. മീറ്റർ ഘടിപ്പിച്ചു ഓടുന്ന ഓട്ടോറിക്ഷകൾ ഇന്നലെ പലസ്ഥലത്തും തടഞ്ഞതായി ആരോപണമുണ്ട്. കഴിഞ്ഞ ഏതാനും ദിസങ്ങളായി തുടരുന്ന ഓട്ടോറിക്ഷ സമരം യാത്രക്കാരെ പോലെ ഡ്രൈവർമാർക്കും ബുദ്ധിമുട്ടായി.…
Read MoreCategory: Kottayam
കെഎസ്ആർടിസി ഡ്രൈവർമാർക്ക് ഏറെ ആശ്വാസകരമായിരുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനം അട്ടിമറിക്കുന്നതായി ആക്ഷേപം
ബെന്നി ചിറയിൽ ചങ്ങനാശേരി: കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം അട്ടിമറിക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്ത്. ദീർഘദൂര രാത്രികാല സൂപ്പർ ക്ലാസ് സർവീസുകളിൽ കണ്ടക്ടർ ലൈസൻസുള്ള രണ്ട് ഡ്രൈവർമാരെ അയക്കുന്ന ഡിസി സംവിധാനം ഇന്ത്യയിലാകമാനം നേരത്തെ നടപ്പാക്കിയിരുന്നെങ്കിലും കഴിഞ്ഞ മൂന്നുവർഷം മുന്പാണ് കേരളത്തിൽ ഇത് നടപ്പിലാക്കിയത്. പതിനാറും പതിനെട്ടും മണിക്കൂർ സമയം ഒരു ഡ്രൈവർ തുടർച്ചയായി ഡ്യൂട്ടി ചെയ്യുന്പോൾ അയാൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും യാത്രക്കാർക്ക് സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഡ്രൈവർ കം കണ്ടക്ടർ സംവിധാനം കെഎസ്ആർടിസി നടപ്പിലാക്കിയത്. ഇത് ദീർഘദൂര സർവീസുകളിലെ ഡ്രൈവർമാർക്ക് ഏറെ ആശ്വാസകരമായിരുന്നതിനൊപ്പം കോർപ്പറേഷന് വരുമാന ലാഭവും അപകടങ്ങൾ നിയന്ത്രിക്കുന്നതിനും സാധിച്ചിരുന്നു. മുൻ സിഎംഡിമാരുടെ കാലത്ത് ഈ സംവിധാനം കാര്യക്ഷമമായി നടപ്പാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഈ സംവിധാനം പിന്നോട്ടടിക്കപ്പെട്ടതായി ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. രാത്രികാലങ്ങളിൽ 11 മുതൽ 15 മണിക്കൂർവരെ തുടർച്ചയായി ഒരുവശത്തേക്കും ഇത്രയും മണിക്കൂർ…
Read Moreയഥാർഥ “കനകം’ ..! ജീപ്പിൽ നിന്നും തെറിച്ചു വീണ കുഞ്ഞിന് രക്ഷകനായത് ഓട്ടോ ഡ്രൈവർ ; ഡ്രൈവർ കനകരാജിന്റെ നന്മ വെളിപ്പെടുത്തി പോലീസ്
തൊടുപുഴ: ജീപ്പിൽ നിന്നും തെറിച്ചു വീണ കുഞ്ഞ് അദ്ഭുതകരമായ രക്ഷപ്പെട്ട സംഭവത്തിൽ കഥ പുതിയ വഴിത്തിരിവിൽ. ജീപ്പിൽ നിന്നും വീണ കുഞ്ഞിനെ കണ്ടെത്തി രക്ഷപെടുത്തിയത് ഓട്ടോ ഡ്രൈവറാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാർ പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഓട്ടോ ഡ്രൈവറിന്റെ സാന്നിധ്യം വ്യക്തമായത്. ഇതുവരെ വനംവകുപ്പ് ചെക്ക്പോസ്റ്റിലെ വനപാലകരാണ് കുട്ടിയെ രക്ഷപെടുത്തിയതെന്നായിരുന്നു പുറം ലോകമറിഞ്ഞത്. ഇതിന്റെ പേരിൽ ഇവർ ഒട്ടേറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഒരു വയസുകാരിയെ പുതു ജിവിതത്തിലേക്ക് എത്തിച്ചത് മൂന്നാർ നയമക്കാട് എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന കനകരാജായിരുന്നു. സെപ്റ്റംബർ ഒൻപതിനു രാത്രിയിലായിരുന്നു സംഭവമുണ്ടായത്. പഴനിയിൽ നിന്നുള്ള മടക്കയാത്രക്കിടെ മൂന്നാർ രാജമല ചെക്ക്പോസ്റ്റിനു സമീപത്തു നിന്നാണ് കുഞ്ഞ് ജീപ്പിൽ നിന്നും വീണത്. ജീപ്പിൽ നിന്നും കുഞ്ഞ് വീണതറിയാതെ മാതാപിതാക്കൾ യാത്ര തുടരുകയായിരുന്നു. വാഹനത്തിൽ നിന്നും വീണ കുഞ്ഞ് ചെക്ക്പോസ്റ്റിനടുത്തേക്ക്…
Read More‘പോലീസ് ചമഞ്ഞത് മതി, ഇനി കാക്കി യൂണിഫോം വേണ്ട; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് പൂട്ടിട്ട് എസ്പി
കോട്ടയം: പോലീസുകാരുടേതിനു സമാനമായ യൂണിഫോം മാറ്റിയില്ലെങ്കിൽ മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാർക്കിട്ട് പണി കിട്ടും. പോലീസ് ആണെന്ന രീതിയിൽ ആശുപത്രിയി ലെത്തുന്ന ആളുകളെ ചോദ്യം ചെയ്യുകയും വിരട്ടുകയും ചെയ്തെന്ന പരാതിയിൽ ജില്ലാ പോലീസ് മേധാവി ഇടപെട്ട് ആശുപത്രി സൂപ്രണ്ടിനും ജില്ലാ കളക്ടർക്കും കത്തു നൽകിയിരിക്കുകയാണ്. പോലീസ് ആണെന്നു തോന്നുന്ന രീതിയിൽ ചോദ്യം ചെയ്യലും വിരട്ടലും നടത്തിയാൽ നടപടിയുണ്ടാവുമെന്നു ചൂണ്ടിക്കാട്ടിയാണ് എസ്പി ആശുപത്രി അധികൃതർക്ക് കത്തു നൽകിയത്. നിരപരാധികളും നിരാലംബരുമായ രോഗികളെ യും കൂട്ടിരിപ്പുകാരെയുമൊക്കെ പോലീസ് വിരട്ടുന്നുവെന്ന പരാതി ഉയർന്നപ്പോഴാണ് ഇതേക്കുറിച്ച് ജില്ലാ പോലീസ് അധികൃതർ അന്വേഷണം നടത്തിയത്. അപ്പോഴാണു പോലീസാണെന്നു തോന്നുന്ന രീതിയിലുള്ള യൂണിഫോം ധരിച്ച സെക്യൂരിറ്റി ജീവനക്കാരാണ് പണിയൊപ്പിച്ചതെന്ന് വ്യക്തമായത്. ആളുകൾ കരുതുന്നത് പോലീസ് ആണ് തങ്ങളെ ചോദ്യം ചെയ്യുന്നതെന്നാണ്. അതുകൊണ്ടാണ് പോലീസിനെതിരേ ജനങ്ങൾ പരാതിയുമായി രംഗത്തെത്തിയത്. പോലീസിന്റേതു പോലുള്ളതോ, പോലീസ് ആണെന്നു തെറ്റിദ്ധരിക്കുന്നതോ ആയ…
Read Moreഉരുൾപൊട്ടലിൽ റോഡ് പൂർണമായി ഇല്ലാതായിട്ട് രണ്ടുമാസം; ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ ഇടമലക്കുടിയിലെ കുരുന്നുകൾ എത്തിയത് എട്ടുമണിക്കൂർ നടന്ന്
മൂന്നാർ: മൂന്നാറിൽ നടക്കുന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ ഇടമലക്കുടിയിലെ കുരുന്നുകൾ എത്തിയത് എട്ടുമണിക്കൂർ കാട്ടുപാതയിലൂടെ കാൽനടയായി. കാലവർഷത്തെതുടർന്നുണ്ടായ ഉരുൾപൊട്ടലിൽ റോഡ് പൂർണമായി ഇല്ലാതായിട്ട് രണ്ടുമാസം പിന്നിടുന്പോഴും തിരിഞ്ഞുനോക്കാൻപോലും ഉദ്യോഗസ്ഥർ തയറായിട്ടില്ല. പത്തു കുട്ടികളാണ് മൂന്നാർ ലിറ്റിൽ ഫ്ളവർ സ്കൂളിൽ രണ്ടുദിവസമായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ മൂന്ന് അധ്യാപകരുമൊത്ത് എത്തിയത്. ഇന്നലെ രാവിലെ ഏഴിന് കുടിയിൽനിന്നും ആരംഭിച്ച നടത്തും ഉച്ചകഴിഞ്ഞ് മൂന്നിന് സ്കൂളിലാണ് അവസാനിച്ചത്. കുട, സോപ്പ്, പാവ നിർമാണത്തിന് പുറമെ വോളിബോൾ നെറ്റ്, മുത്തു കൊണ്ടുള്ള ഉത്പന്നം, ലോഹതകിടുകൾ, മരത്തിലെ കൊത്തുപണികളും ശാസ്ത്രോത്സവത്തോടനുബന്ധിച്ച് കുട്ടികൾ പ്രദർശിപ്പിക്കുന്നുണ്ട്. ഷിംലാൽ, വാസുദേവൻ, വ്യാസ് എന്നീ അധ്യാപകർക്കൊപ്പമാണ് പത്തുപേരടങ്ങുന്ന സംഘം മൂന്നാറിലെത്തിയിരിക്കുന്നത്.
Read Moreഹാമർ തലയിൽ വീണു പരിക്കേറ്റ സംഭവം; അണുബാധ വില്ലനാകുന്നു; അഫീലിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു
ഗാന്ധിനഗർ: പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാർഥി അഫീൽ ജോണ്സണിന്റെ (17) ആരോഗ്യനില കൂടുതൽ മോശമാകുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. രക്തസമ്മർദ്ദം സാധാരണ നിലയിലാവുകയും, മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങൾ മരുന്നുകളുടെ സഹായം കൂടതെ തന്നെ സാധാരണ നിലയിൽ ആയിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതൽ വൃക്കകളുടെ പ്രവർത്തനം മോശമായി. ഇതോടെ അഫീലിനെ കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയമാക്കിയിരുന്നു. എന്നാൽ ഡയാലിസിസ് ചെയ്തെങ്കിലും ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അതിനാൽ ഇന്ന് സാധാരണ നിലയിലുള്ള ഡയാലിസിസിന് വിധേയമാക്കാൻ ശ്രമിക്കും. അതിനു കഴിഞ്ഞില്ലെങ്കിൽ സിആർആർടി (കണ്ടിന്യൂസ് റീനൽ റീപ്ലെയ്സ്മെന്റ് തൊറാപ്പി) എന്ന ഡയാലിസിസ്…
Read Moreനിയമം ലംഘിക്കുന്നവരുടെ പെർമിറ്റ് റദ്ദാക്കും; ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ബദൽ മാർഗം സ്വീകരിക്കുമെന്ന് കളക്ടർ
കോട്ടയം: ഓട്ടോറിക്ഷ ഡ്രൈവർമാർ നടത്തുന്ന പണിമുടക്കുമൂലം യാത്രക്കാർ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യം ഒഴിവാക്കാൻ ബദൽ സംവിധാനങ്ങൾ പരിഗണിക്കുമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു.റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, തിരുനക്കര-നാഗന്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സർക്കുലർ ബസ് സർവീസുകൾ നടത്തുന്നതിന് പെർമിറ്റ് നൽകുന്നത് ആലോചിക്കും. ഇ-ഓട്ടോ, ഓണ്ലൈൻ ടാക്സി സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കോട്ടയം മുനിസിപ്പാലിറ്റിയുടെ ഭാഗമായി മാറിയ പഴയ നാട്ടകം, കുമാരനല്ലൂർ പഞ്ചായത്ത് മേഖലകളിലെ ഓട്ടോറിക്ഷകൾക്ക് ടൗണ് പെർമിറ്റ് നൽകുന്നതിനുമുള്ള സാധ്യതകൾ പരിശോധിച്ചു വരികയാണ്. ഓട്ടോറിക്ഷകൾ ഫെയർമീറ്റർ ഇല്ലാതെ സർവീസ് നടത്തുന്നതും മുൻകൂട്ടി നോട്ടീസ് നൽകാതെ പണിമുടക്കുന്നതും പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമാണ്. പെർമിറ്റ് വ്യവസ്ഥകളിൽ ഇളവു നൽകാൻ ജില്ലാ ഭരണകൂടത്തിന് കഴിയില്ല. നിയമം ലംഘിക്കുന്നവരുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Read Moreഓട്ടോകൾക്ക് മീറ്റർ നിർബന്ധം; പ്രതിഷേധ മാർച്ച് നടത്തി ഓട്ടോറിക്ഷ ഡ്രൈവർമാർ; തിരുനക്കരയിൽ ഉപവാസ സമരം നടത്തുമെന്ന് സംയുക്തസമര സമിതി
കോട്ടയം: മീറ്റർ നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കോട്ടയത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ കളക്്ടറേറ്റിൽ നിന്ന് തിരുനക്കരയിലേക്കു പ്രതിഷേധ റാലി നടത്തി. ഇന്നു രാവിലെ നടത്തിയ പ്രതിഷേധ റാലിയിൽ നിരവധി ഓട്ടോറിക്ഷ ഡ്രൈവർമാർ പങ്കെടുത്തു. 14നു രാവിലെ 10മുതൽ 15നു രാത്രി എട്ടുവരെ തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് ഉപവാസ സമരം നടത്താനും സംയുക്തസമര സമിതി തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഓട്ടോറിക്ഷ തൊഴിലാളികളുടെ പണിമുടക്ക് ഇന്നും തുടരുകയാണ്. ഇതോടെ പണിമുടക്ക് മൂന്നാം ദിവസത്തിലേക്കു കടന്നു. നഗരത്തിലെ പെർമിറ്റുള്ള ഭൂരിഭാഗം ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നില്ല. പഞ്ചായത്ത് പെർമിറ്റുകളുള്ള ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുമുണ്ട്. പണിമുടക്കു മൂലം നിരവധിയാളുകളാണു ബുദ്ധിമുട്ടുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലുമെത്തി വിവിധ സ്ഥലങ്ങളിലേക്കു പോകുന്നവരാണ് ഏറെ വലയുന്നത്.സാധാരണക്കാരായ യാത്രക്കാർക്ക് ഓട്ടോറിക്ഷകൾക്കു പകരം മറ്റു സമാന്തര വാഹനങ്ങളെ ആശ്രയിക്കാൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. ഇന്നലെ നഗരത്തിലെ ചിലയിടങ്ങിൽ…
Read Moreഹൈൽമെറ്റില്ലാതെ പായും, പോലീസിനെ കണ്ടാൽ പാർക്കിംഗ് ചെയ്തിരിക്കുന്ന ബൈക്കിൽ നിന്ന് ഹെൽമെറ്റ് മോഷ്ടിക്കും; കിടങ്ങൂരിൽ ഹെൽമെറ്റ് മോഷണം പതിവാകുന്നതായി പരാതി
കോട്ടയം: രാത്രിയിലെ ബൈക്ക് യാത്രക്കാർ ശ്രദ്ധിക്കണം. ഹെൽമറ്റ് മോഷ്ടാക്കൾ കിടങ്ങൂരിലുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ ഹൈവേ പോലീസ് നോക്കി നില്ക്കേയാണ് ഹെൽമറ്റ് മോഷണം നടന്നത്. ചൊവ്വാഴ്ച രാത്രിയിൽ 12നു കിടങ്ങൂർ കവലയിലെ ബസ് ബേയ്ക്കു സമീപത്ത് പ്രവർത്തിക്കുന്ന തട്ടുക്കടയ്ക്കു മുന്നിൽ നിന്നുമാണ് ഹെൽമറ്റ് മോഷണം പോയത്. പാലാ ഭാഗത്തേക്കു ബൈക്കിൽ പോവുകയായിരുന്നു യാത്രക്കാരൻ. തട്ടുകടയ്ക്കു സമീപത്ത് ഒരു ബൈക്ക് ഇരിക്കുന്നതിനോടു ചേർന്ന് തന്റെ ബൈക്ക് വച്ചശേഷം ഭക്ഷണം കഴിക്കുന്നതിനായി തട്ടുകടയിൽ കയറി. ഇതേ സമയം തട്ടുകടയിൽ കുറച്ചുപേർ ഭക്ഷണം കഴിച്ചശേഷം പണം നല്കി പോകുകയും ചെയ് തു. പാലായിലേക്ക് അനുവദിച്ച പുതിയ ഹൈവേ പോലീസിന്റെ വാഹനവും തട്ടുകടയ്ക്കു മുന്നിലെത്തി നിർത്തി. ഒരു പോലീസ് ഉദ്യോഗസ്ഥൻ കടയിലെത്തി ഭക്ഷണം കഴിക്കാൻ കടയുടെ ഉള്ളിലേക്കു കയറുകയും ചെയ്തു. അല്പ സമയത്തിനുശേഷം ഭക്ഷണം കഴിച്ചു കഴിഞ്ഞ യുവാവ് തിരികെ മടങ്ങുന്നതിനായി ബൈക്കിനു…
Read Moreസ്നേഹിക്കുന്ന പെണ്ണിനെ ശല്യം ചെയ്ത യുവാവുമായി വാക്കുതർക്കം; ചോദ്യം ചെയ്ത യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തി പരിക്കേല്പ്പിച്ചു: കാരാപ്പുഴയിൽ നടന്ന സംഭവമിങ്ങനെ…
കോട്ടയം: യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. കാരാപ്പുഴ പയ്യംപള്ളിച്ചിറയിൽ സുജിത്തി (22) നാണ് കുത്തേറ്റത്. ഇടതു നെഞ്ചിൽ കുത്തേറ്റ സുജിത് മെഡിക്കൽ കോളജിൽ ചികിത്സയിലാണ.് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. ആർപ്പൂക്കര സ്വദേശിയായ യുവാവുമായി സുജിത് കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയിരുന്നു. സുജിത് സ്നേഹിക്കുന്ന പെണ്കുട്ടിയെ ആർപ്പൂക്കര സ്വദേശി ശല്യം ചെയ്തതിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഇതിന്റെ തുടർച്ചയാണ് കുത്തുണ്ടായത്. സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടുമെന്ന് വെസ്റ്റ് എസ്ഐ ടി. ശ്രീജിത്ത് പറഞ്ഞു.
Read More