ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർട്ട്ടൈം ജീവനക്കാരുടെ ഹാജർബുക്ക് കാണാനില്ല. ജീവനക്കാർക്കെതിരേ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് പാർട്ട്ടൈം ജീവനക്കാരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും ആരും ബുക്ക് എടുത്തിട്ടില്ലെന്ന് മറുപടി നൽകി. ആരെങ്കിലും ഹാജർ ബുക്ക് എടുത്തിട്ടുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം തിരിച്ചേൽപ്പിക്കുവാൻ പോലീസ് സമയം നല്കി. ഇല്ലെങ്കിൽ കേസെടുക്കുമെന്നാണ് പോലീസ് മുന്നറിയിപ്പ്. രണ്ടു വർഷം പഴക്കമുള്ള ഹാജർ ബുക്ക് ഒരു മാസം മുൻപാണ് മോഷണം പോയത്. 26 പാർട്ട്ടൈം ജീവനക്കാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിലുള്ളത്. മോഷണം പോയതറിഞ്ഞ് പാർട്ട് ടൈം ജീവനക്കാരുടെ ചുമതലക്കാരനായ ഉദ്യോഗസ്ഥൻ ജീവനക്കാരെ വിളിച്ചു ചോദിച്ചെങ്കിലും മോഷണം പോയതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ജീവനക്കാർ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥൻ വിവരം ആശുപത്രി സൂപ്രണ്ടിന് കൈമാറുകയായിരുന്നു. ആശുപത്രിയിലെ രഹസ്യ മുറിയിൽ സൂക്ഷിക്കുന്ന സർക്കാർ രേഖ മോഷണം പോയതിനാൽ പോലീസിൽ…
Read MoreCategory: Kottayam
വാട്സ് ആപ്പിലൂടെ അപകീർത്തി; മാണി സി കാപ്പൻ ഉൾപ്പെടെ രണ്ടുപേർക്കെതിരേ കേസെടുത്തു
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പനെതിരേ തെരഞ്ഞെടുപ്പു കേസ്. യുഡിഎഫ് സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന വാട്സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചു എന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥാനാർഥി മാണി സി കാപ്പൻ, വാട്സ് ആപ്പിൽ പ്രചാരണം നടത്തിയ സാബു എന്നീ രണ്ടു പേർക്കെതിരേയാണ് കേസ്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സിറിയക് നല്കിയ പരാതിയിലാണ് കേസെടുത്തത്.
Read Moreചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റാന്റിലെ ചാക്കോയുടെ രോദനം അധികൃതരുടെ കണ്ണ് തുറപ്പിക്കുമോ? വയോധികന്റെ കാലുകൾ തകർന്ന സംഭവത്തിൽ പോലീസ് കേസെടുത്തു
ചങ്ങനാശേരി: കെഎസ്ആർടിസി സ്റ്റേഷൻ കവാടത്തിൽ ബസിന്റെ ചക്രംകയറി വയോധികന്റെ രണ്ടു കാലുകളും തകർന്നു. കിടങ്ങറ മൂലേപുതുവൽ വട്ടക്കേരി ചാക്കോ(78)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. പരിക്കേറ്റ ചാക്കോയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചങ്ങനാശേരി പോലീസ് കേസെടുത്തു. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ കുഞ്ഞുമോളെ സന്ദർശിച്ച ശേഷം വീട്ടിലേക്കു പോകുന്നതിനായി കെഎസ്ആർടിസ് ബസ് സ്റ്റേഷന്റെ കവാടത്തിലൂടെ നടന്നുപോകുന്പോൾ പെരുന്ന ഭാഗത്തുനിന്നും ബസ് സ്റ്റാൻഡിലേക്ക് പ്രവേശിച്ച ബസിന്റെ പിൻചക്രമാണ് ചാക്കോയുടെ ഇരുകാലുകളിലൂടെ കയറിയിറങ്ങിയത്. ചങ്ങനാശേരി കെഎസ്ആർടിസി ബസ് സ്റ്റേഷനിലേക്ക് ബസ് കയറുകയും ഇറങ്ങുകയും ചെയ്യുന്ന കവാടങ്ങൾ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന സഞ്ചാരികൾക്കും അപകട ഭീഷണി സൃഷ്ടിക്കുന്നതായി രാഷ്ട്രദീപിക പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തിയിരുന്നില്ല. ബസ് സ്റ്റാൻഡിനുള്ളിലും കെഎസ്ആർടിസി ജംഗ്ഷനിൽ റോഡ് കുറുകെ…
Read Moreനൗഷാദിന്റെ തന്ത്രങ്ങൾ പാളി; കെഎസ്ആർടിസി ബസിൽ അരക്കിലോ കഞ്ചാവുമായി തൊടുപുഴക്കാരൻ പിടിയിൽ
കോട്ടയം: തൊടുപുഴ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്ന എറണാകുളം തോപ്പുംപടി സ്വദേശിയെ കോട്ടയം എക് സൈസ് സ്പെഷൽ സക്വാഡ് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് അര കിലോഗ്രാം കഞ്ചാവ് പിടികൂടി.കൊച്ചങ്ങാടി സ്വദേശി തുണ്ടിപ്പറന്പിൽ വീട്ടിൽ പി.എം. നൗഷാദ് ആണ് പിടിയിലായത്. ഇന്നു രാവിലെ കോട്ടയം കുമളി കെഎസ്ആർടിസി ബസിൽ 520ഗ്രാം കഞ്ചാവ് കടത്തിക്കൊ ണ്ടു വരവേ വാഴൂർ പുളിക്കൽകവല ഭാഗത്ത് വാഹന പരിശോധനയ്ക്കിടയിലാണ് കുടുങ്ങിയത്. എക്സൈസ് ഇൻസ്പെക്ടർ വി.പി.അനൂപും പാർട്ടിയും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കന്പത്തുനിന്ന് സ്ഥിരമായി കഞ്ചാവ് കടത്തുന്നയാളാണ് നൗഷാദെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുമളിയിൽ നിന്നു വരുന്ന ബസുകൾ മുണ്ടക്കയത്ത് എത്തുന്പോൾ സ്ഥിരമായി എക്സൈസ്, പോലീസ് റെയ്ഡുള്ളതിനാൽ മുണ്ടക്കയത്തിനു മുൻപ് ഇറങ്ങി ഓട്ടോയിൽ മുണ്ടക്കയം സ്റ്റാൻഡിലെത്തി അവിടെ നിന്നാണ് ബസിൽ കയറുന്നത്. അതായത് എക്സൈസ് പരിശോധന കഴിഞ്ഞ ബസിൽ കയറിയാൽ പിന്നീട്…
Read Moreവില കുറഞ്ഞു, ഇനി കച്ചവടം പൊടിപൊടിക്കും…!ആന്ധ്രയിൽ നിന്നും നാരങ്ങാ എത്തിതുടങ്ങി; ആശ്വാസത്തിൽ കച്ചവടക്കാർ
കോട്ടയം: കുതിച്ചുയർന്ന നാരങ്ങാ വില അൽപ്പം താഴ്ന്നു. എന്നാൽ സവാള വിലയിൽ കുറവില്ല. ഇന്നലെ വരെ ചെറുനാരങ്ങ വില കിലോഗ്രാമിന് 220 രൂപയിൽ വരെ എത്തി നിൽക്കുകയായിരുന്നു. ഇന്നത് 140-150ലേക്ക് താഴ്ന്നു. നേരത്തെ തമിഴ്നാട്ടിൽ നിന്നു മാത്രമാണ് കേരളത്തിൽ നാരങ്ങ എത്തിയിരുന്നത്. വരവ് കുറഞ്ഞതോടെ വില കുതിച്ചുയർന്നു. എന്നാൽ ഇന്ന് തമിഴ്നാടിനു പുറമേ മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും നാരങ്ങ എത്തിയതോടെയാണ് വില കുറഞ്ഞത്. അടുത്ത ദിവസങ്ങളിൽ വില ഇനിയും താഴുമെന്നാണ് വ്യാപാരികൾ നല്കുന്ന സൂചന. അതേ സമയം സവാള വിലയിൽ മാറ്റമില്ല. കിലോഗ്രാമിന് 55-60 രൂപയാണ് സവാളയുടെ വില.
Read Moreആ വാചകങ്ങള്‍ ഓരോ മലയാളിയുടെയും മനസിലെ നൊമ്പരമുയര്‍ത്തുന്ന ഓര്‍മ്മകള്‍! ലിനിയുടെ വീട്ടിലെത്തിയ മന്ത്രിക്ക് മക്കളുടെ സ്നേഹചുംബനം
പേരാമ്പ്ര: നിപ്പാ രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണത്തിനു കീഴടങ്ങിയ നഴ്സ് ലിനിയുടെ ചെമ്പനോട കുറത്തിപ്പാറയിലെ വീട്ടില്‍ മന്ത്രി കെ.കെ. ശൈലജ എത്തി. ലിനിയുടെ മക്കളുമായും ഭര്‍ത്താവ് സജീഷ്, മാതാവ് അടക്കമുള്ളവരുമായും സംസാരിച്ചു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ലിനിയുടെ മക്കളായ ഋതല്, സിദ്ധാര്‍ത്ഥ് എന്നിവര്‍ക്ക് മന്ത്രി സ്നേഹവാത്സല്യം നല്കി. മരണത്തിനു മുന്നിലും ധീരതയോടെ നില കൊണ്ട് ലിനി കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി കാണാന്‍ കഴിയില്ലെന്നും വ്യക്തമാക്കി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടെയും മനസിലെ നൊമ്പരമുയര്‍ത്തുന്ന ഓര്‍മ്മകളാണെന്നു മന്ത്രി അനുസ്മരിച്ചു.
Read Moreബാറിൽ സംഘർഷം! ജീവനക്കാരന് സോഡാക്കുപ്പിക്ക് തലയ്ക്കടിയേറ്റു; സംഭവം തൊടുപുഴയിലെ ബാറില്‍
തൊടുപുഴ: ബാറിലെ സംഘർഷത്തിൽ സോഡാക്കുപ്പിയ്ക്കുള്ള അടിയേറ്റ് ജീവനക്കാരന് ഗുരുതര പരിക്ക്. തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര ജലാശയത്തോട് ചേർന്നുള്ള ബാറിലാണ് ഇന്നലെ രാത്രി ഒൻപതരയോടെ സംഘർഷം ഉണ്ടായത്. ബാറിൽ മദ്യപിക്കാനെത്തിയ മുട്ടം സ്വദേശികളായ യുവാക്കളും ബാർ ജീവനക്കാനുമായി തർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. സോഡ കുപ്പി കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റ ബാർ ജീവനക്കാരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് മുട്ടം പോലീസ് അറിയിച്ചു.
Read Moreജീവന് ഭീഷണി! റോഡരുകില്‍ അപകട ഭീഷിണി ഉയര്‍ത്തി ‘പികെ രാംദാസ്’; വെട്ടി മാറ്റണമെന്നു നാട്ടുകാര്‍
കടുത്തുരുത്തി: ചുവട് ദ്രവിച്ചും തായ്തടി ഒടിഞ്ഞും ചരിഞ്ഞും ചാഞ്ഞും റോഡരുകിൽ അപകട ഭീഷിണി ഉയർത്തി നിൽക്കുന്ന വന്മരങ്ങൾ വെട്ടി നീക്കണമെന്ന ആവശ്യത്തോട് പുറം തിരിഞ്ഞ് അധികൃതർ. കാറ്റും മഴയും തുടരുന്നത് അപകടാവസ്ഥയിലുള്ള മരങ്ങൾ നാട്ടുകാരുടെയും യാത്രക്കാരുടെയും ജീവന് ഉയർത്തുന്ന ഭീഷിണി ചെറുതല്ല. ജീവന് ഭീഷിണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം അധികൃതർ അവഗണിക്കുന്നത് അപകട ഭീഷിണി വർദ്ധിപ്പിക്കുകയാണ്. ഏറ്റൂമാനൂർ-കുറുപ്പന്തറ റോഡിൽ നന്പ്യാകുളം, കോതനല്ലൂർ, കുറുപ്പന്തറ, മാഞ്ഞൂർ, പട്ടാളമുക്ക്, ആറാം മൈൽ, ആപ്പാഞ്ചിറ എന്നിവിടങ്ങളിലെല്ലാം അപകടാവസ്ഥയിലുളള മരങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ആപ്പാഞ്ചിറയിൽ സമീപത്തെ സ്കൂളിലേക്കു കുട്ടികൾ വന്നു പോകുന്നതും ബസ് കാത്തു നിൽക്കുന്നതുമായ ഭാഗത്താണ് അപകട ഭീഷിണിയുയർത്തി മരം സ്ഥിതി ചെയ്യുന്നത്. കാറ്റിലും മഴയിലും ആടിയുലയുന്ന മരങ്ങൾ ഏതുനിമിഷവും നിലം പൊത്താവുന്ന നിലയിലാണ് റോഡരികിൽ നിൽക്കുന്നത്. ആപ്പാഞ്ചിറ ജംഗ്ഷനിൽ ഒന്നിലധികം മരങ്ങളാണ് അപകട ഭീഷിണിയുമായി സ്ഥിതി ചെയ്യുന്നത്. ശക്തമായ കാറ്റുണ്ടായാൽ…
Read Moreആശുപത്രി ചെലവിനു പോലും കൈയില്‍ പൈസയില്ല! കളഞ്ഞു കിട്ടിയ പഴ്സ് തുറന്നുനോക്കിയ ശരത്ചന്ദ്രന് ഞെട്ടി; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന സംഭവം ഇങ്ങനെ…
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായി എത്തിയതാണ് ശരത്ചന്ദ്രൻ. ആശുപത്രി ചെലവിനു പോലും കൈയിൽ പൈസയില്ലാതിരിക്കുന്പോഴാണ് പണവും ആഭരണവും അടങ്ങിയ പഴ്സ് കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോൾ പണവും ആഭരണവും കണ്ടയുടനെ അടുത്തയാളിനെ ഏൽപിച്ച് ഉടമസ്ഥനു കൈമാറി. സത്യസന്ധനായ യുവാവിനെ ആശുപത്രി ജീവനക്കാർ അഭിനന്ദിച്ചു. പീരുമേട് അംബേദ്കർ ഭവനിൽ കല്ലറ സുകുമാരന്റെ മകൻ ശരത്ചന്ദ്രന് (തങ്കച്ചൻ) ആശുപത്രിയിലെ പഴയ അത്യാഹിത വിഭാഗത്തിൽ നിന്നാണ് പഴ്സ് കളഞ്ഞു കിട്ടിയത്. ഇദ്ദേഹത്തിന്റെ ബന്ധു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായ ശരത് പഴയ അത്യാഹിത വിഭാഗത്തിലൂടെ പോകുന്പോഴാണ് പഴ്സ് കിട്ടിയത്. തുറന്നു നോക്കിയപ്പോൾ ഒരു സ്വർണമാലയും 14300 രൂപയും ആശുപത്രി രേഖകളും അതിനകത്ത് ഉണ്ടായിരുന്നു. ഉടമയെ അന്വേഷിച്ച് കണ്ടു പിടിക്കുവാൻ അദ്ദേഹത്തിന് സമയം ഇല്ലാതിരുന്നതിനാൽ ഈ ഭാഗത്ത് കോഫി ഹൗസ് നടത്തുന്ന ആരീഫായെന്ന യുവതിയെ ഏല്പിച്ചു.…
Read Moreആർ ബ്ലോക്കിലെ ചാരായ ലോബി വീണ്ടും കുടുങ്ങി! 105 ലിറ്റർ ചാരായം പിടിച്ചു: വാറ്റിയത് വിനോദ സഞ്ചാരികൾക്ക് നല്കാന്
കോട്ടയം: വിനോദ സഞ്ചാരികൾക്ക് നല്‍കാനായി വൻ തോതിൽ ചാരായം വാറ്റി വിൽപന നടത്തി വന്ന കുമരകം ആർ ബ്ലോക്കിലെ സംഘത്തെ എക്സൈസ് വീണ്ടും പിടികൂടി. എക്സൈസ് ഇന്റലിജൻസ് നടത്തിയ റെയ്ഡിൽ 105 ലിറ്റർ ചാരായം പിടികൂടി. എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇവസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രണ്ടു പേരെ അറസ്റ്റു ചെയ്തു. കുമരകം സ്വദേശി മധു ബാബു( മുത്ത്, 32), ചേർത്തല എസ്.എൽ. പുരം സ്വദേശി സുബാഷ് (50) എന്നിവരെയാണു അറസ്റ്റു ചെയ്തത്. പരിശോധനയ്ക്കെത്തി എക്സൈസ് സംഘത്തെ അക്രമിക്കാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണു പടികൂടിയത്. വിനോദ സഞ്ചാരികൾക്കു ലിറ്റിറിന് 500 രൂപയ്ക്കാണ് ഇവർ ചാരായം വിറ്റിരുന്നത്. ആർ. ബ്ലോക്കിൽ ചതുപ്പു നിറഞ്ഞ ഭാഗത്താണ് ഇവർ ചാരായം സൂക്ഷിച്ചിരുന്നത്. മുൻപും മധു ബാബുവിനെ 35 ലിറ്റർ ചാരായവുമായി എസ്സൈസ് സംഘം അറസ്റ്റു ചെയ്തിരുന്നു. റെയ്ഡിൽ കോട്ടയം എക്സ്ൈ ഇന്റലിജന്റ്സ്…
Read More