കോട്ടയത്ത് ഫോൺ കവർ ബുക്ക് ചെയ്ത നേപ്പാൾ സ്വദേശിക്ക് നഷ്ടമായത് 86,000 രൂപ; പണം നഷ്ടപ്പെട്ട വഴിയിങ്ങനെ…

കോട്ടയം: കോട്ടയത്ത് നേപ്പാൾ സ്വദേശി ജോലി ചെയ്തു സന്പാദിച്ച മുക്കാൽ ലക്ഷത്തിലധികം രൂപ ഓണ്‍ ലൈൻ തട്ടിപ്പുകാർ കൊണ്ടുപോയി. മൊബൈൽ ഫോണിന്‍റെ കവർ വാങ്ങിയയാൾക്കാണ് 86,000 രൂപ നഷ്ടമായത്. കോട്ടയത്ത് തൊഴിൽ തേടിയെത്തിയ നേപ്പാൾ സ്വദേശി സദ്ദാം ഹുസൈനാണ് പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട വഴിയിങ്ങനെ: ഇയാൾ ഓണ്‍ലൈൻ വഴി മൊബൈൽ ഫോണിന്‍റെ കവർ വാങ്ങി. കവർ മൊബൈൽ ഫോണിലിട്ടപ്പോൾ അളവ് ശരിയല്ല. അതിനാൽ തിരികെ കൊടുത്തു. തിരികെ നല്കിയാൽ പണം തിരികെ നല്കേണ്ടതാണ്. ഇത് ഇയാളുടെ അക്കൗണ്ടിലേക്ക് നല്കാമെന്നു പറഞ്ഞ് അക്കൗണ്ട് വിവരങ്ങൾ വാങ്ങി. പിന്നീട് നെറ്റ് ബാങ്കിംഗ് മുഖേന അക്കൗണ്ടിലുണ്ടായിരുന്ന പണം മറ്റൊരു അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു. പണം പിൻവലിച്ചതിന്‍റെ സന്ദേശം മൊബൈൽ ഫോണിൽ എത്തിയപ്പോഴാണു കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ഉടനെ വെസ്റ്റ് പോലീസിൽ പരാതി നല്കി. പോലീസ് അന്വേഷണത്തിൽ പശ്ചിമ ബംഗാളിലെ ഒരു അക്കൗണ്ടിലേക്കാണു…

Read More

വിശക്കുന്നവന് ഒരു പങ്ക്;  ചിങ്ങവനത്തെ വ്യാപാരികൾക്ക് സാധനങ്ങളുടെ വില മാത്രമല്ല, വിശപ്പിന്‍റെ വിലയും അറിയാം; വിശപ്പുരഹിത ചിങ്ങവനം പദ്ധതിക്ക് തുടക്കം കുറിച്ച്  വ്യാപാരികൾ

ചിങ്ങവനം: ചിങ്ങവനത്തെ വ്യാപാരികൾക്ക് സാധനങ്ങളുടെ വില മാത്രമല്ല, വിശപ്പിന്‍റെ വിലയും അറിയാം. അതുകൊണ്ടാണ് വിശപ്പുരഹിത ചിങ്ങവനം പദ്ധതിക്ക് വ്യാപാരികൾ രൂപം നല്കിയത്. ‘വിശക്കുന്നു, എന്തെങ്കിലും തരണം’ എന്നാവശ്യപ്പെട്ട് ആരെങ്കിലും ചിങ്ങവനത്തെത്തിയാൽ അവർക്ക് ഭക്ഷണം നല്കുന്നതാണ് പദ്ധതി. കടക്കാർ നൽകുന്ന കൂപ്പണുമായി ചിങ്ങവനത്തെ മൂന്നു ഹോട്ടലുകളിൽ എവിടെയെങ്കിലും ചെന്നാൽ സൗജന്യമായി ഭക്ഷണം കഴിക്കാം. ധന്യ, കൃഷ്ണ, നന്ദനം എന്നീ ഹോട്ടലുകളിലാണ് ഭക്ഷണം നല്കുന്നത്. കൂപ്പണ്‍ ഹോട്ടലുകാർ വ്യാപാരികളെ തിരിച്ചേൽപിക്കുന്പോൾ പണം നല്കും. ഹോട്ടലുകാരും വില കുറച്ചേ വാങ്ങൂ. വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റാണ് വിശപ്പു രഹിത പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. നവജീവൻ ട്രസ്റ്റി പി.യു.തോമസ് മുഖ്യാതിഥി ആയിരുന്നു. പദ്ധതിക്കു വേണ്ടി ആശയ സമർപ്പണം നടത്തിയ പ്രവീണ്‍ ദിവാകരനെ പി.യു.തോമസ് ആദരിച്ചു. യൂണിറ്റ് പ്രസിഡന്‍റ് ജി.കണ്ണൻ അധ്യക്ഷത വഹിച്ചു.…

Read More

കാണാതെ പോകാൻ എനിക്കായില്ല..! കണ്ണ് തുറക്കും മുമ്പ് വഴിയിലുപേക്ഷിച്ച ജീവനുകൾക്ക് തുണയായി പൊതുപ്രവർത്തകൻ ടി.എം സദൻ; സംരക്ഷണം ഏറ്റെടുത്ത്  മൃഗസ്നേഹികളായ അനിയും മകളും; സംരക്ഷണം നൽകി വളർത്താൻ തയാറായി നിരവധി പേരും

കടുത്തുരുത്തി: ദയയില്ലാതെ വീട്ടുകാർ ഉപേക്ഷിച്ച നായ്ക്കുട്ടികൾക്ക് തുണയായത് പൊതുപ്രവർത്തകൻ. മൂന്നു ദിവസം മുന്പാണ് ഒരു ബക്കറ്റിലാക്കി പഴന്തുണി പോലുമില്ലാതെ കണ്ണ് തുറക്കാത്ത അഞ്ച് നായ്കുഞ്ഞുങ്ങളെ പെരുവയിലെ ഡ്രൈവിംഗ് സ്കൂളിന്‍റെ ഓഫീസിനു മുന്നിൽ ആരോ കൊണ്ടു വച്ചത്. തുടർന്ന് പൊതുപ്രവർത്തകനും സിപിഐ നേതാവുമായ ടി.എം. സദൻ നായ് കുട്ടികളെ സംരക്ഷിച്ചു വരികയായിരുന്നു. വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം ഒരു നായ് കുഞ്ഞിനെ പോലീസ് ഉദ്യോഗസ്ഥനെത്തി വളർത്തുന്നതിനായി കൊണ്ടുപോയിരുന്നു. തുടർന്നാണ് നായ് കുഞ്ഞുങ്ങളുടെ വിവരം കാണിച്ചു സദൻ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടത്. ഇതു ശ്രദ്ധയിൽപ്പെട്ടതോടെ നായ്ക്കുട്ടികളുടെ രക്ഷയ്ക്കായി മൃഗ സ്നേഹിയായ തലയോലപ്പറന്പ് സ്വദേശി അനി ചെള്ളാങ്കലും മകൾ അംബികയും പെരുവയിലെത്തുന്നത്. കഴിഞ്ഞ മാസം വാഹനം ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് നടുവൊടിഞ്ഞ ഒരു നായ് കുഞ്ഞിനെ ചങ്ങനാശേരി ആശുപത്രിയിൽ അനിയുടെ നേതൃത്വത്തിൽ എത്തിച്ചു ചികിത്സ നൽകി വരികയാണ്. ഇപ്പോൾ ഈ നായ്ക്കുഞ്ഞു…

Read More

തണൽ മരങ്ങളെയും വെറുതെ വിടില്ല ! സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുന്നിൽ തടസമായ  മരത്തെ രാസപദാർഥമുപയോഗിച്ച് നശിപ്പിച്ച നിലയിൽ

കാഞ്ഞിരപ്പള്ളി: കുരിശുകവലയിലെ ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപമുള്ള തണൽമരങ്ങൾ കേടുവരുത്തി നശിപ്പിക്കുവാൻ ശ്രമം. ഓട്ടോറിക്ഷ ഡ്രൈവർമാർക്കും വഴിയാത്രക്കാർക്കും നാളുകളായി തണലേകിയിരുന്ന മരങ്ങളാണ് കേടുവരുത്തിയ നിലയിലിൽ കണ്ടെത്തിയത്. 20 വർഷത്തിനു മുകളിൽ പഴക്കം വരുന്ന ബദാം മരങ്ങളാണ് കേടുവരുത്തി ഉണക്കി നശിപ്പിക്കാൻ ശ്രമിച്ചത്. സ്വകാര്യ വ്യക്തി പുതിയതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന് മുൻവശത്തായി പാതയോരത്ത് സ്ഥിതി ചെയ്യുന്ന മരങ്ങളാണ് ഇവ. മരങ്ങളുടെ തടിയിൽ കേടുവരുത്തിയ ശേഷം ഉണങ്ങി നശിക്കുവാനായി ഈ ഭാഗത്ത് രാസപദാർഥങ്ങൾ ഒഴിക്കുകയായിരുന്നു എന്നാണ് സൂചന. മരങ്ങളുടെ ഇലകൾ പഴുത്ത് തുടങ്ങിയതോടെയാണ് സംഭവം ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെട്ടത്.സാമൂഹിക വിരുദ്ധർക്കെതിതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Read More

സ്വയം ചികിത്‌സ പാടില്ല;  കാഞ്ഞിരപ്പള്ളി മേഖലയിലെ  പകർച്ചവ്യാധികളെ തടയാൻ  ആരോഗ്യവകുപ്പ് ഉണർന്നു

കാഞ്ഞിരപ്പള്ളി: മഴയ്ക്കൊപ്പം താലൂക്കിൽ പകർച്ച വ്യാധികൾക്കും ശക്തി പ്രാപിച്ചു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത്. കാലവർഷം കനത്തതോടെ ജാഗ്ര താ നിർദേശവുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. കാലാവസ്ഥയിലുള്ള വ്യതിയാനവും കൊതുകുകൾ പെറ്റു പെരുകിയതുമാണ് രോഗങ്ങൾ പടർന്ന് പിടിക്കാൻ കാരണം. മേഖലയിൽ ഡെങ്കിപ്പനി, വൈറൽ പനി, മഞ്ഞപ്പിത്തം എന്നിവയാണ് പടരുന്നത്. നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, നാലു പേരിൽ മാത്രമാണ് മഞ്ഞപ്പിത്ത ബാധയെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. ജനറൽ ആശുപത്രിയിൽ രണ്ടു ദിവസങ്ങളിലായി 100ലേറെ പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടിയെത്തിയിരിക്കുന്നത്. ചികിത്സ തേടിയെത്തിയവരിൽ മൂന്നു പേരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച് ചികിത്സയിലാണ്. സ്വകാര്യ ആശുപത്രികളിലെ സ്ഥിതിയും വിഭിന്നമല്ല. ചികിത്സ തേടിയെത്തുന്നവരിൽ പകുതിയിലേറെ പേരും വൈറൽ പനി ബാധിതരാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു. ഒരു വീട്ടിൽ ഒരാൾക്ക് പനി വന്നാൽ…

Read More

ആശുപത്രി താവളമാക്കാൻ കെട്ടും കിടക്കയുമായി ഇവിടേക്ക് വരരുത്..! കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരം പോലീസ് നിരീക്ഷണത്തിൽ

ഗാന്ധിനഗർ: പൊന്നമ്മ വധക്കേസിലെ പ്രതി അകത്തായപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാശാസ്യ സംഘത്തിന്‍റെ കണ്ണിയറ്റു. പ്രതിയെ വേഗം പിടിക്കാനും കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെടുക്കാനും സാധിച്ചത് ഗാന്ധിനഗർ പോലീസിന്‍റെ പഴുതടച്ചുള്ള അന്വേഷണം ഒന്നുകൊണ്ടു മാത്രമാണ്. കൊലയാളി അകത്തായതോടെ അനധികൃത കച്ചവടവും അനാശാസ്യ പ്രവർത്തനവുമെല്ലാം നിർത്തലാക്കാനും പോലീസിന് കഴിഞ്ഞു. ഇക്കാര്യത്തിൽ ജില്ലാ പോലീസ് ചീഫ് പി.എസ്.സാബുവും ഡിവൈഎസ്പി ശ്രീകുമാറും വഹിച്ച പങ്ക് പറയാതെ വയ്യ. ലോട്ടറി വിൽപനക്കാരി പൊന്നമ്മയുടെ മൃതദേഹം ആശുപത്രി വളപ്പിൽ കണ്ടെത്തിയ ഉടൻ ഗാന്ധിനഗർ സിഐ അനൂപ് ജോസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് ടീം രംഗത്തിറങ്ങി. പ്രതിയെന്നു സംശയിക്കുന്നയാൾ രക്ഷപ്പെടാതെ നിരീക്ഷണത്തിലാക്കി തെളിവ് ശേഖരിച്ച് അറസ്റ്റു ചെയ്യാൻ കഴിഞ്ഞുവെന്നത് പോലീസിന്‍റെ കഴിവ് തന്നെ. പ്രതിയെ അകത്താക്കുക മാത്രമല്ല ആശുപത്രി കൂടി ശുദ്ധീകരിക്കാനാണ് പോലീസിന്‍റെ പദ്ധതി. ഇനിയൊരു ക്രിമിനലും ആശുപത്രിയിൽ കയറിക്കൂടി താമസിക്കരുത്. പകൽ ലോട്ടറി കച്ചവടവും രാത്രി അനാശാസ്യവുമായി…

Read More

പഴമ നിലനിർത്തി കണക്കുകൂട്ടൽ; പതിറ്റാണ്ടുകൾ പഴക്കമുള്ള കാൽക്കുലേറ്റർ കൗതുകമായി; പ്രവര്‍ത്തനം ഇങ്ങനെ…

മറയൂർ: പഴമയുടെ മഹത്വം ഒട്ടും കളയാതെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള കാൽക്കുലേറ്റർ മറയൂർ സഹകരണ ബാങ്കിലെ വേറിട്ട കാഴ്ചയാകുന്നു. 79 വർഷം പഴക്കമുള്ള ഈ യന്ത്രത്തിൽ കൂട്ടുവാനും കുറയ്ക്കുവാനും ഗുണിക്കുവാനും കഴിയും. ഫാസിറ്റ് കന്പനിയുടെ കാൽക്കുലേറ്ററിൽ 10 കോടി വരെയുള്ള കണക്കുകൾ കൂട്ടുവാനും കുറയ്ക്കുവാനും കഴിയും. ഗുണിത ഫലം അറിയണമെങ്കിൽ ഗുണിതത്തിന്‍റെ അക്കത്തിന് അനുസരിച്ച് ലിവർ കറക്കേണ്ടിവരും. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുമുൻപ് 1935-ലാണ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. 1940-ലാണ് ഈ കാൽക്കുലേറ്റർ അടക്കമുള്ള ഉപകരണങ്ങൾ ബാങ്കിൽ ഉപയോഗിച്ചുതുടങ്ങിയത്. അന്ന് സ്റ്റോക്കിൽ രേഖപ്പെടുത്തിയ 23 ഇനങ്ങളിൽ തിരുവിതാംകൂർ രാജവംശത്തിന്‍റെ ശംഖുമുദ്രയുള്ള ഓഡിറ്റ് സർട്ടിഫിക്കറ്റുകളുമുണ്ടെന്ന് ബാങ്ക് പ്രസിഡന്‍റ് ആൻസി ആന്‍റണി, സെക്രട്ടറി ജോർജ് കുഞ്ഞപ്പൻ എന്നിവർ പറഞ്ഞു. ഉപയോഗശൂന്യമായ കാൽക്കുലേറ്റർ മൂന്നുവർഷം മുന്പ് മറയൂർ മാശിവയൽ സ്നേഹഭവനിൽ ഗോഡ് വിൻ ലോപ്പസാണ് റിപ്പയർചെയ്ത് ഉപയോഗയോഗ്യമാക്കിയത്.

Read More

വിഷവാതകത്തിന്‍റെയും വിഷജന്തുക്കളുടെയും സാന്നിധ്യം മനസിലാക്കാൻ ഇനി അജിത്തിന്‍റെ റോബട്ടും; ചെലവായത് 3500 രൂപ

നെടുങ്കണ്ടം: കിണറുകളിലും ഓടകളിലുമുള്ള വിഷവാതകത്തിന്‍റെയും വിഷജന്തുക്കളുടെയും സാന്നിധ്യം മനസിലാക്കാൻ ഇനി റോബട്ടും. തൂക്കുപാലം വിജയമാത പബ്ലിക് സ്കൂളിലെ ഭൗതികശാസ്ത്ര അധ്യാപകനായ അജിത് കെ. മധുവാണ് ലൈഫ്ബോട്ട് എന്ന റോബോട്ട് നിർമിച്ചത്. കിണറും ഓടയും മറ്റും വൃത്തിയാക്കാനിറങ്ങുന്പോൾ ശ്വാസംമുട്ടി മരിക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് അജിത് പുതിയ കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. കിണറിലും ഓടയിലും ഇറങ്ങുന്നതിനുമുൻപ് അതിനുള്ളിലെ വായുവിന്‍റെ ഗുണമേൻമയും വായുവിലുള്ള വിഷവാതകങ്ങളുടെ സാന്നിധ്യവും പാന്പുപോലെ അപകടകാരികളായ ജന്തുക്കളുടെ സാന്നിധ്യവും അറിയുന്നതിനാണ് അജിത് ലൈഫ്ബോട്ട് വികസിപ്പിച്ചത്. വായുവിന്‍റെ ഗുണമേൻമ, വിവിധതരം അപകടകരമായ വാതകങ്ങളുടെ സാന്നിധ്യം, ഉൗഷ്മാവ്, അന്തരീക്ഷത്തിലെ ഈർപ്പം എന്നിവ കണ്ടെത്താനുള്ള വിവിധ സെൻസറുകൾ, റോബട്ടിനെ ചലിപ്പിക്കുവാനുള്ള മോട്ടോറുകൾ എന്നിവയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ജീവികളുടെ സാന്നിധ്യമറിയാൻ ഒരു കാമറ യൂണിറ്റും ഇതിൽ പ്രവർത്തിക്കുന്നു. റോബട്ടിന് രണ്ടു ഭാഗങ്ങളാണുള്ളത്. കിണറ്റിലും മറ്റും ഇറക്കുവാൻ സെൻസറുകളുള്ള മെയിൻ യൂണിറ്റും വിവരങ്ങൾ അറിയാനുള്ള…

Read More

യെല്ലോ അലർട്ട് ദിനത്തിലും കനത്ത മഴ തുടരുന്നു; കവിയാൻ വെന്പി പുഴകൾ; മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും കരകവിയാറായി

കോട്ടയം: യെല്ലോ അലർട്ട് ദിനത്തിലും ജില്ലയിൽ കനത്ത മഴ. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും പരക്കെ മഴ പെയ്തു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ തുടരുകയാണ്. മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും കരകവിയാറായി. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കോട്ടയം-കുമരകം റോഡിൽ ഇല്ലിക്കലിൽ റോഡിൽ വെള്ളം കയറി. കൊല്ലം -തേനി ദേശീയ പാതയിൽ പുല്ലുപാറയ്ക്കു സമീപം റോഡിൽ മണ്ണിടിഞ്ഞു വീണു. ഒരു വശത്തു കൂടി വാഹനങ്ങൾ കടന്നുപോകുന്നതിനാൽ ഗതാഗതം തടസപ്പെട്ടില്ല. കനത്ത മഴ തുടരുന്ന മലയോര മേഖല ഉരുൾ ഭീതിയിലാണ്. തലനാട് പഞ്ചായത്തിൽ മണ്ണിടിച്ചിലിൽ നാല് വീടുകൾ അപകടാവസ്ഥയിലാണ്. മേലടുക്കം പ്രദേശത്താണ് മണ്ണിടിഞ്ഞ് വീടുകൾ അപകട സ്ഥിതിയിലായത്. കഴിഞ്ഞ പ്രളയകാലത്ത് വീട് തകർന്നതിനെത്തുടർന്ന് പുനർനിർമിച്ച മുണ്ടപ്ലാക്കൽ മോസസിന്‍റെ വീടിന്‍റെ സംരക്ഷണഭിത്തി തകർന്നു. പടിപുരയ്ക്കൽ ഗോപാലൻ, വെള്ളാനി മഠത്തിപറന്പിൽ റെജി എന്നിവരുടെ വീടും സിഎസ്ഐ പള്ളി വികാരിയുടെ വീടിന്‍റെ…

Read More

ചോരക്കുഞ്ഞിന്‍റെ മൃതദേഹം കണ്ടെടുത്ത സംഭവം; അവിവാഹിതയായ  യുവതും കുടുംബവും പോലീസ് നിരീക്ഷണത്തിൽ; കറുകച്ചാൽ സംഭവത്തിൽ പോലീസ് പറ‍യുന്നതിങ്ങനെ…

മല്ലപ്പള്ളി: ആനിക്കാട് കാരിക്കാമല കോളനിയോടു ചേർന്ന പ്രദേശത്തു കുഴിച്ചുമൂടിയ പിഞ്ചു കുഞ്ഞിന്‍റെ മൃതദേഹം പോലീസ് കണ്ടെടുത്തു. ‌അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ആരും അറിയാതെ കുഴിച്ചു മൂടിയെന്നാണ് പോലീസ് കേസ്. കറുകച്ചാലിൽ ഉള്ള സ്വകാര്യ അശുപത്രിയിൽ യുവതി ചികിൽസ തേടിയിരുന്നു. ഇവരെ പോലീസ് നിരീക്ഷണത്തിലാക്കി. രഹസ്യവിവരം ലഭിച്ച കീഴ് വായ്പൂര് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു. തിരുവല്ല ആർഡിഒ യുടെ മേൽനോട്ടത്തിൽ മറവ് ചെയ്ത കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു നീക്കി. ‌ യുവതിയും കുടുംബാംഗങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. കീഴ് വായ്പൂര് പോലീസ് ഇൻസ്പെക്ടർ സി.ടി. സജ്ജയ്, എസ്ഐ ബി.എസ്. ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Read More