പൊൻകുന്നം: പൊൻകുന്നം – പാലാ റോഡിൽ അപകടങ്ങൾ വീണ്ടും തുടർക്കഥയാകുന്നു. ഇളങ്ങുളത്താണ് തുടർച്ചയായി രണ്ടു ദിവസം അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിൽ സ്കൂട്ടറിടിച്ചുണ്ടായ അപകടത്തിൽ വഴിയാത്രക്കാരനായ ഇളങ്ങുളം പുല്ലാട്ടുകരോട്ട് ഗോപാലകൃഷ്ണൻ നായർ(82) മരണമടഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരം വീണ്ടും ഓട്ടോറിക്ഷയും വാനും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇളങ്ങുളം ശാസ്താക്ഷേത്രത്തിനും എസ്എൻഡിപി പടിക്കുമിടയിൽ രണ്ടുവർഷത്തിനിടെ ഇരുപത്തഞ്ചിലേറെ അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വിവിധ അപകടങ്ങളിലായി അഞ്ചുപേരാണ് മരണമടഞ്ഞിരിക്കുന്നത്. ആറുമാസത്തിനിടെ പൊൻകുന്നം – പാലാ റോഡിൽ വിവിധ ഭാഗങ്ങളിൽ 26 ഓളം അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഈ കാലയളവിൽ തന്നെ മുപ്പതിൽപരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടുതൽ അപകടങ്ങളും രാത്രി കാലങ്ങളിലാണ് നടക്കുന്നതെന്ന് നാ്ട്ടുകാർ പറയുന്നു. എന്നാൽ, അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗവുമാണ് പല അപകടങ്ങൾക്കും കാരണമാകുന്നതെന്ന് പോലീസ് പറഞ്ഞു.
Read MoreCategory: Kottayam
പി.ജെ.ജോസഫിന് സീറ്റ് നൽകണമായിരുന്നുവെന്ന് വാദിച്ച സജി മഞ്ഞക്കടമ്പലിന് “കാൻഡിഡേറ്റ് സിൻഡ്ര’മെന്ന് യൂത്ത്ഫ്രണ്ട്-എം
കോട്ടയം: പി.ജെ.ജോസഫിന് സീറ്റ് നൽകണമായിരുന്നുവെന്ന് വാദിച്ച കേരള കോൺഗ്രസ് യുവജന വിഭാഗം നേതാവിനെ തള്ളി സംഘടനയിലെ അംഗങ്ങൾ രംഗത്ത്. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലാണ് ജോസഫിന് സീറ്റ് നൽകണമായിരുന്നുവെന്ന് വാദിച്ചത്. ഇതിനെയാണ് സംഘടനയിലെ അംഗങ്ങൾ തള്ളിയത്. തെരഞ്ഞെടുപ്പു കാലത്ത് പിടിപെടുന്ന “കാൻഡിഡേറ്റ് സിൻഡ്രം’ എന്ന രോഗമാണ് മഞ്ഞക്കടമ്പിലിന് ബാധിച്ചിരിക്കുന്നതെന്ന് യൂത്ത് ഫ്രണ്ട്- എം സംസ്ഥാന ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത് പറഞ്ഞു. മോഹഭംഗവും വിജിലൻസ് കേസിൽ ഉൾപ്പെട്ടതിലുള്ള ജാള്യതയും മറക്കുന്നതിനാണ് സ്ഥിരം സ്ഥാനാർഥി മോഹിയായ മഞ്ഞക്കടമ്പിൽ പാർട്ടിവിരുദ്ധ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നതെന്നും ജയകൃഷ്ണൻ പറഞ്ഞു. കുറച്ചുകാലമായി വിരുദ്ധ ചേരിയിൽ നിന്നുകൊണ്ട് പാർട്ടിയെ പിന്നിൽനിന്ന് കുത്തിക്കൊണ്ടിരുന്ന ഒരു വിഭാഗത്തിന്റെ വക്താവായി പ്രവർത്തിച്ചു വരികയായിരുന്നു സജി മഞ്ഞക്കടമ്പിലെന്നും അദ്ദേഹം ആരോപിച്ചു. കേരള യാത്രയിൽ നിസഹകരിച്ചതിന് കേരള കോൺഗ്രസ് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. പാർട്ടി നടപടി ഉണ്ടാകുമെന്ന് ബോധ്യം വന്നതിനെത്തുടർന്നാണ്…
Read Moreതെരഞ്ഞെടുപ്പ് പ്രഖ്യാപനം; തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനം താളം തെറ്റി
സി.സി.സോമൻ കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനം താളം തെറ്റി. ഇതിനിടെ ട്രഷറി നിയന്ത്രണംകൂടി ഏർപ്പെടുത്തിയതോടെ ഇക്കുറി പല തദ്ദേശ സ്ഥാപനങ്ങൾക്കും കൂടുതൽ തുക ചെലവഴിക്കാൻ കഴിയാതെ വന്നേക്കും. കഴിഞ്ഞ 15 ദിവസമായി ഒരു ലക്ഷത്തിലധികമുള്ള ബില്ലുകൾ ട്രഷറിയിൽ നിന്ന് മാറികിട്ടുന്നില്ല. ബില്ലുകൾ കുമിഞ്ഞു കൂടുകയാണ്. പദ്ധതി പൂർത്തിയായിട്ട് കാര്യമില്ല. ബില്ല് മാറിയാൽ മാത്രമേ അത്രയും തുക ചെലവഴിച്ചതായി കണക്കാക്കാനാവു. മറ്റൊന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ടെൻഡർ നടപടി നടത്താനാവില്ല എന്നതാണ്. പുതിയ പ്രവൃത്തികളും തുടങ്ങാനാവില്ല. ഇതുവരെ ടെൻഡർ ചെയ്യാത്ത വർക്കുകൾക്ക് ടെൻഡർ ഇനി നടക്കില്ല. അതുപോലെ ടെൻഡർ ചെയ്തെങ്കിലും തുടങ്ങാത്ത ജോലികൾ ഇനി തുടങ്ങാൻ കഴിയില്ല. ഉദ്യോഗസ്ഥരെ കിട്ടാൻ ബുദ്ധിമുട്ടാണെന്നതാണ് മറ്റൊന്ന്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥരെല്ലാം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ്. പ്രത്യേകിച്ച് റവന്യു വിഭാഗം ഉദ്യോഗസ്ഥർക്ക് മറ്റു ഡ്യൂട്ടികൾ ലഭിച്ചാൽ അത് പദ്ധതി പ്രവർത്തനത്തെ…
Read Moreരേഖാ ചിത്രം തുണയായി; അയ്മനത്ത് വയോധികയുടെ മാല തട്ടിയെടുത്ത കേസിലെ പ്രധാനി അറസ്റ്റിൽ
കോട്ടയം: അയ്മനത്ത് ഗ്യാസ് പരിശോധനയ്ക്കെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ മാല തട്ടിയെടുത്ത സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി സജി(28)യാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ഇയാളുടെ കൂട്ടാളിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികളെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് തയാറാക്കി പ്രസിദ്ധീകരണങ്ങൾക്ക് നൽകിയിരുന്നു. ഇത് കണ്ട് ചിലർ പോലീസിന് വിവരങ്ങൾ കൈമാറിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കാറിലെത്തിയ രണ്ടംഗസംഘം അയ്മനം വട്ടയ്ക്കാട്ട് ജാനകിയുടെ (83) സ്വർണമാലയാണ് തട്ടിയെടുത്തത്. മകനും ഭാര്യയും പുറത്തുപോയ സമയത്ത് കാറിലെത്തിയ രണ്ടംഗ സംഘം ഗ്യാസ് അടുപ്പുമായി വീട്ടിലേക്ക് കയറി. ഗ്യാസ് കണക്ഷൻ പരിശോധിക്കണമെന്ന് പറഞ്ഞാണ് സംഘം എത്തിയത്. ജാനകിയോട് റേഷൻ കാർഡും, ആധാർ കാർഡും മറ്റു രേഖകളും ഇവർ ആവശ്യപ്പെട്ടു. രേഖകൾ പരിശോധിക്കുന്നതിനിടെ സബ്സിഡി ലഭിക്കണമെങ്കിൽ കഴുത്തിൽ കിടക്കുന്ന സ്വർണത്തിന്റെ തൂക്കം അറിയണമെന്ന് സംഘം ജാനകിയെ…
Read Moreകെവിൻ കേസ്; ദുരഭിമാന കൊല തന്നെ; 10 വകുപ്പുകൾ ചുമത്തി കോടതി കുറ്റപത്രം വായിച്ചു
കോട്ടയം: കെവിൻ കേസ് ദുരഭിമാല കൊല തന്നെയെന്നു വ്യക്തമാക്കിക്കൊണ്ട് പ്രതികൾക്കെതിരേ 10 വകുപ്പുകൾ ചുമത്തി കോടതി കുറ്റപത്രം വായിച്ചു. വിസ്താരം തുടങ്ങുന്ന തീയതി നിശ്ചയിക്കുന്നതിന് കേസ് 20ലേക്ക് മാറ്റി. കോട്ടയം അഡീഷണൽ സെഷൻസ് നാലാം കോടതി ജഡ്ജി കെ.ജി. സനൽ കുമാർ ആണ് ഇന്നു രാവിലെ കുറ്റപത്രം വായിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗുഢാലോചന, ഭവനഭേദനം, കുറ്റകരമായ തടഞ്ഞുവയ്ക്കൽ, ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ, പൊതുഉദേശ്യം. തെളിവ് നശിപ്പിക്കൽ ഉൾപ്പെടെ 10 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം വായിച്ചത്. പ്രതികൾ എല്ലാം കോടതിയിൽ ഹാജരായിരുന്നു. കുറ്റം പ്രതികൾ നിഷേധിച്ചു. സാക്ഷി വിസ്താരം തുടങ്ങുന്ന തീയതി നിശ്ചയിക്കുന്നതിന് കേസ് 20ലേക്ക് മാറ്റി. പ്രസ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ, പ്രോസിക്യൂഷൻ സഹായികളായി അഭിഭാഷകരായ ലിജോ കുര്യൻ ജോസഫ്, നിബു ജോണ്, നിരഞ്ജന നടുവത്തറ എന്നിവരും കോടതിയിൽ ഹാജരായി. കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ട് വട്ടപ്പാറ…
Read Moreകോട്ടയം മണ്ഡലം തെരഞ്ഞെടുപ്പു ചൂടിലേക്ക്; ആദ്യദിനം നേരിട്ടെത്തി വോട്ട് അഭ്യർഥിച്ച് തോമസ് ചാഴികാടൻ; വി.എൻ വാസവന്റെ പ്രചാരണത്തിന് 5001 അംഗ കമ്മിറ്റി
കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ വോട്ട് അഭ്യർഥിച്ച് ഇന്നലെ രംഗത്തിറങ്ങിയതോടെ യുഡിഎഫ് ക്യാന്പുകൾ പലയിടത്തും സജീവമായി. ഇന്നും നാളെയുമായി ബോർഡുകളും ബാനറുകളും മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിറയും. മതിലെഴുത്ത് അടക്കമുള്ള മറ്റു പ്രചാരണങ്ങളും ഉൗർജിതമാക്കി. പള്ളിയിൽ പോയി പ്രാർഥനയോടെയായിരുന്നു തോമസ് ചാഴികാടൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. രാവിലെ പള്ളിയിൽ പോയി പ്രാർഥനയിൽ പങ്കെടുത്തതിനുശേഷം അടുത്ത സൃഹൃത്തുക്കളെ നേരിൽ കണ്ടു വോട്ടർഭ്യർഥിച്ചു. തുടർന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ട് പിന്തുണയും അഭ്യർഥിച്ചു. കോട്ടയത്ത് കേരള കോണ്ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി പ്രവർത്തരുമായി കൂടിയാലോചന നടത്തിയതിശേഷം പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തോടൊപ്പം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പുമായി ചർച്ച നടത്തി. കോട്ടയം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും, പ്രധാന വ്യക്തികളെയും നേരിൽ കണ്ടു വോട്ട് അഭ്യർഥിച്ചു. തുടർന്ന് പാലായിലെത്തി പാർട്ടി…
Read Moreജോലിക്കുപോയ യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ; അന്വേഷണത്തിൽ പോലീസിന്റെ സംശയം ഇങ്ങനെ…
കോട്ടയം: അടിച്ചിറയിൽ നിന്ന 19 വയസുളള യുവതിയെ കാണാതായെന്ന പരാതിയിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു. തൂത്തുട്ടിയിലുള്ള ഒരു കംപ്യൂട്ടർ സ്ഥാപനത്തിൽ ജോലിയുള്ള യുവതി ഇന്നലെ പതിവ് പോലെ ജോലിക്കു പോയതാണെന്ന് വീട്ടുകാർ പോലീസിന് നല്കിയ പരാതിയിൽ പറയുന്നു. വൈകുന്നേരമായിട്ടും മടങ്ങി വരാതായപ്പോഴാണ് പോലീസിനെ സമീപിച്ചത്. അതേ സമയം ഒരു യുവാവിനൊപ്പം പോയതാണെന്ന സംശയത്തിലാണ് പോലീസ്. ഒരു ഫോണ് നന്പർ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണെന്നും ഉടൻ കണ്ടെത്തുമെന്നും ഗാന്ധിനഗർ പോലീസ് വ്യക്തമാക്കി.
Read Moreസദാനന്ദന്റെ സമയം അത്ര നല്ലതല്ല; അമ്പത്തിയാറാം വയസിലും സ്ത്രീധനത്തെ ചൊല്ലി ക്രൂര പീഡനം; ഭാര്യയെ വെട്ടിയ ഭർത്താവിന് ഒടുവിൽ എട്ടിന്റെ പണി
കോട്ടയം: സദാനന്ദന്റെ സമയം ശരിയല്ല. ദിലീപ് നായകനായ സദാനന്ദന്റെ സമയം എന്ന ചിത്രത്തിന്റെ കാര്യമല്ല. ഇത് 56 കാരനായ മണർകാട് സ്വദേശി സദാനന്ദന്റെ കാര്യമാണ്. ഭാര്യയെ സ്ത്രീധനം ചോദിച്ചും ശാരീരികമായും പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായി ഈ സദാനന്ദൻ. ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക് മൂത്ത് വെട്ടുകത്തിക്ക് ഭാര്യയെ വെട്ടി. പക്ഷേ വെട്ടു തടഞ്ഞ ഭാര്യയുടെ കൈക്കാണ് വെട്ടേറ്റത്. കൈയിൽ ആറ് കുത്തിക്കെട്ട്. ഇതോടെ ഭാര്യ നേരേ പരാതിയുമായി പോലീസിനെ സമീപിച്ചു. ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ സദാനന്ദൻ ഇപ്പോൾ റിമാൻഡിൽ ജയിലിലാണ്. എങ്ങനെയുണ്ട് സദാനന്ദന്റെ സമയം.
Read Moreബസിന്റെ ഡോർ അടിച്ച് മാതാവിനൊപ്പം നടന്നുപോയ പത്തുവയസുകാരിക്ക് ഗുരുതര പരിക്ക്
വൈക്കം: സ്വകാര്യ ബസിന്റെ പിന്നിലെ തുറന്നു കിടന്ന ഡോർ അടിച്ച് മാതാവിനൊപ്പം നടന്നു പോയ 10 വയസുകാരിക്ക് പരിക്കേറ്റു. പരിക്കേറ്റ വൈക്കം വൈപ്പിൻ പടി സ്വദേശിയായ പ്രാർഥന(10)യെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴിനു വൈക്കം വലിയ കവലയ്ക്ക് സമീപം വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിലായിരുന്നു അപകടം. മാതാവുമൊത്ത് നടന്നു വരുന്നതിനിടയിൽ വൈക്കത്തുനിന്നു കോട്ടയത്തിനു പോയ സ്വകാര്യ ബസിന്റെ തുറന്നു കിടന്ന ഡോറാണ് കുട്ടിയുടെ ദേഹത്ത് അടിച്ചു കൊണ്ടത്. ബസിന്റ പിന്നിലെ ഡോറിൽ ഡോർ ചെക്കറില്ലാതിരുന്നതാണ് അപകടത്തിനു കാരണമെന്നും പല സ്വകാര്യ ബസിനും പിറകിൽ ഡോർ ചെക്കറില്ലാത്ത സ്ഥിതിയാണെന്നും പോലീസ് പറഞ്ഞു.
Read Moreകോട്ടയത്ത് സ്ഥാനാർഥി ചിത്രം വ്യക്തം; ഏറ്റുമുട്ടാൻ രണ്ട് മുൻ എംഎൽഎമാരും മുൻ എംപിയും; മത്സരം കടുക്കും
കോട്ടയം: കോട്ടയത്ത് ചിത്രം ഏകദേശം വ്യക്തമായി. യുഡിഎഫ് സ്ഥാനാർഥിയെ ഇന്നലെ കേരളാ കോണ്ഗ്രസ് പ്രഖ്യാപിച്ചതോടെ ഇനി പ്രചാരണ ചൂടിലേക്ക് കാര്യങ്ങൾ കടക്കുകയാണ്. രണ്ട ു മുൻ എംഎൽഎമാരും ഒരു മുൻ എംപിയും തമ്മിലാണ് പ്രധാന മത്സരം. യുഡിഎഫ് സ്ഥാനാർഥിയായി തോമസ് ചാഴികാടനെ ഇന്നലെ രാത്രിയാണ് പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ പ്രചാരണം ആരംഭിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥി പി.സി.തോമസും അനൗദ്യോഗികമായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കോട്ടയം, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിൽ രാഷ്ട്രീയ ചുവരെഴുത്തുകൾക്ക് തുടക്കമായി. ഒരു നിര സ്ഥാനാർഥികൾ ഇന്നു പ്രചാരണം തുടങ്ങും. മുണ്ടക്കയം പാലത്തിന് കിഴക്കുവശം മുതൽ ഇടുക്കി ലോക്സഭാ മണ്ഡലവും ചങ്ങനാശേരി, കുട്ടനാട് അസംബ്ളി മണ്ഡലങ്ങൾ മാവേലിക്കര മണ്ഡലത്തിലുമാണ്. പരീക്ഷക്കാലത്ത് പൊള്ളുന്ന ചൂടിൽ തെരഞ്ഞെടുപ്പു വന്നതോടെ പ്രചാരണം കഠിനമാകും. പകൽച്ചൂടിൽ ആളും ആരവവുമായി പ്രചാരണം നടത്തുക ദുഷ്കരം. പരീക്ഷകൾ മാർച്ചിൽ തീർന്നാലും ചൂടിന്റെ പരീക്ഷണം മേയ് വരെയുണ്ടാകും.…
Read More