കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. ജനവികാരം മാനിക്കാത്ത മുഖ്യമന്ത്രിയെ രാജി വയ്പ്പിക്കും വരെ സമരം തുടരുമെന്നും ഭക്തജനങ്ങളെ വേദനിപ്പിച്ച ഭരണാധികാരിക്കെതിരെയാണ് വ്യാഴാഴ്ചത്തെ ഹര്‍ത്താലെന്നും ശശികല പറഞ്ഞു. സര്‍ക്കാരിന് ആചാരം ലംഘിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ജനങ്ങളെ അവസാന സമയം വരെ പിണറായി വഞ്ചിച്ചു. കേരളത്തിലെ നവോത്ഥാനനായകനെന്ന് സ്വയം പറഞ്ഞ് അഹങ്കരിക്കുന്ന പിണറായി പക്ഷേ, ഒളിച്ചുകടത്തിയല്ലാതെ ആചാരം ലംഘിച്ചിട്ടില്ല. നവോത്ഥാന നായകര്‍ക്ക് തന്നെ അപമാനമാണ് പിണറായി. ഒരു ഭരണാധികാരിക്ക് രാഷ്ട്രീയമാകാം, സങ്കുചിതമായി ചിന്താഗതികള്‍ ഉണ്ടാകാം അതൊക്കെ അവനവന്റെ വീട്ടിലാണ് നടപ്പാക്കേണ്ടത്-ശശികല തുറന്നടിച്ചു. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനത്തിൽ നിന്ന് ഒരു രൂപ പോലും എടുക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച അവർ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സര്‍ക്കാരിനെതിരെ എന്ത് കൈവിട്ട കളിക്കും മടിക്കില്ലെന്നും കൂട്ടിച്ചേർത്തു.
Read MoreCategory: Kottayam
ശബരിമലയിലേക്ക് പോകുന്നില്ല! 200 കിലോമീറ്റർ നടന്നെത്തിയ ഭക്തർ എരുമേലിയിൽ മാല ഊരി മടങ്ങി
എരുമേലി: യുവതികൾ കയറി ആചാരലംഘനം നടത്തിയ ശബരിമലയിലേക്ക് പോകുന്നില്ലെന്നറിയിച്ച് നാലംഗ കാൽനട തീർഥാടക സംഘം എരുമേലിയിൽ യാത്ര നിർത്തി മടങ്ങി. നെയ്യാറ്റിൻകരയിൽ നിന്നു യാത്ര ആരംഭിച്ച് നഗ്നപാദരായി 200 കിലോമീറ്റർ നടന്നെത്തിയ സംഘമാണ് ശബരിമല യാത്ര ഉപേക്ഷിച്ചത്. ഇന്നലെ എരുമേലിയിൽ എത്തിയപ്പോഴാണ് ബിന്ദു, കനകദുർഗ എന്നീ യുവതികൾ ശബരിമല സോപാനത്ത് ദർശനം നടത്തിയെന്ന വാർത്ത പരന്നത്. ഇത് വാസ്തവമാണെന്ന് ബോധ്യമായതോടെ യാത്ര ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് നെയ്യാറ്റിൻകര സ്വദേശികളായ അനിൽ, ബാബു, സുഭാഷ്, സുനിൽ എന്നിവർ പറഞ്ഞു. എരുമേലി ധർമ ശാസ്താ ക്ഷേത്രത്തിലെ (വലിയമ്പലം) ശ്രീകോവിലിനു മുന്നിലെ കൊടിമരച്ചുവട്ടിൽ ഇരുമുടിക്കെട്ടുകൾ സമർപ്പിച്ചാണ് നാല് പേരും ശബരിമല തീർഥാടന യാത്ര ഉപേക്ഷിച്ചത്. ഇരുമുടിക്കെട്ട് അഴിച്ച് നെയ്ത്തേങ്ങകൾ കൊടിമരച്ചുവട്ടിൽ സമർപ്പിച്ചു. തുടർന്ന് മാല ഊരി പ്രാർഥനകൾക്കും പ്രായശ്ചിത്ത പൂജകൾക്കും ശേഷം മടങ്ങി. ആചാരങ്ങളും വിശ്വാസങ്ങളും എങ്ങനെയും തകർക്കണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന്…
Read Moreശബരിമല യുവതീപ്രവേശം: ശുദ്ധിക്രിയകൾക്കു ശേഷം നട വീണ്ടും തുറന്നു
സന്നിധാനം: യുവതീ പ്രവേശത്തിനു ശേഷം പരിഹാരക്രിയകൾ നടത്തി ശബരിമല നട വീണ്ടും തുറന്നു. ഒരു മണിക്കൂറോളം നീണ്ട ശുദ്ധിക്രിയകൾക്കു ശേഷമാണ് നട തുറന്നത്. യുവതികള്‍ ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെ രാവിലെ പത്തരയോടെയാണ് ശബരിമല ക്ഷേത്ര നട അടച്ചത്. നടതുറന്നതിന് പിന്നാലെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിട്ടു തുടങ്ങി. നേരത്തെ നട പെട്ടെന്ന് അടച്ചതിനു പിന്നാലെ സന്നിധാനത്തുനിന്നും ഭക്തരെ പതിനെട്ടാംപടിക്ക് താഴേക്ക് മാറ്റിയിരുന്നു. പരിഹാരക്രിയകൾക്കു ശേഷം ദർശനത്തിനായി ഭക്തരെ കയറ്റിവിട്ടുതുടങ്ങി.
Read Moreഡിവൈഎഫ് ഐ ഊരുവിലക്ക്; വീട്ടിൽ പോകാനാവാതെ പള്ളയിൽ അന്തിയുറങ്ങി ആറ്കുടുംബങ്ങൾ; പാത്താമുട്ടത്ത് പോലീസ് നിഷ്ക്രിയമാകുന്നുവെന്ന്
കോട്ടയം: പാത്താമുട്ടത്ത് സമാധാന അന്തരീക്ഷം ഉറപ്പാക്കാൻ പോലീസ് ശ്രമിക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ ഉൗരുവിലക്ക് കാരണം വീട്ടിൽ പോകാൻ കഴിയാതെ കഴിഞ്ഞ ഒന്‍പതു ദിവസമായി കൂന്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ കഴിയുന്നവർ പരാതിപ്പെട്ടെന്ന് കേരളാ കോൺഗ്രസ്-എം. ഇന്നലെ ഇവരെ സന്ദർശിച്ച കേരള കോണ്‍ഗ്രസ്-എം നേതൃ സംഘത്തോടാണ് പരാതി പറഞ്ഞത്. സി.എഫ്.തോമസ് എംഎൽഎ, ജോസഫ് എം.പുതുശേരി, പ്രിൻസ് ലൂക്കോസ്, വിജി. എം.തോമസ്, സണ്ണി തെക്കേടം, ബേബി മൂഴിപ്പാറ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.അതിക്രമത്തിൽ പരിക്കേറ്റവർ ഭീകരാവസ്ഥ വിവരിച്ചു. പ്രതികൾ ജാമ്യത്തിലിറങ്ങി ഇപ്പോഴും ഭീകരാവസ്ഥ സൃഷ്ടിക്കുന്നതിനാൽ വീടുകളിലേക്കു പോവാൻ കഴിയാത്ത അവസ്ഥയാണന്നു അവർ പറഞ്ഞു. എൻജിനിയറിംഗ് പരീക്ഷ എഴുതേണ്ട കുട്ടിയുൾപ്പെടെ ഇതിലുണ്ട്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇപ്പോഴും അക്രമികൾ അഴിഞ്ഞാടുന്നതു ഗുരുതരമായ വീഴ്ചയാണന്നു പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്.തോമസ് എംഎൽഎ പറഞ്ഞു. ഇതിനിടയിൽ പ്രധാന റോഡിൽ നിന്നു പള്ളിയിലേയ്ക്കുള്ള വഴിയിലേക്കു തിരിഞ്ഞപ്പോൾ സി.എഫ്. തോമസും ജോസഫ്…
Read Moreശബരിമലയിൽ രണ്ടു യുവതികൾ ദർശനം നടത്തിയതിനു പിന്നിൽ കോട്ടയം പോലീസിന്റെ തന്ത്രപരമായ നീക്കം
കോട്ടയം: ശബരിമലയിൽ രണ്ടു യുവതികൾ ദർശനം നടത്തിയതിനു പിന്നിൽ കോട്ടയം പോലീസിന്റെ തന്ത്രപരമായ നീക്കം.ഇപ്പോൾ സന്നിധാനത്തെത്തി മടങ്ങിയ കനക ദുർഗയും ബിന്ദുവും ഒരാഴ്ച മുൻപ് മല ചവിട്ടാനെത്തി പ്രതിഷേധത്തെ തുടർന്ന് പിന്തിരിഞ്ഞവരാണ്. മരക്കൂട്ടം വരെ പോലീസ് സംരക്ഷണയിൽ എത്തിയ ഇവരെ ഭക്തജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പോലീസ് തന്നെയാണ് പിന്തിരിപ്പിച്ച് വിട്ടത്. അന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചെന്നതിന്റെ പേരിൽ രണ്ടുപേരെയും ആദ്യം പന്പ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മല ചവിട്ടാതെ മടങ്ങില്ലെന്ന നിലപാടിൽ ആശുപത്രിയിൽ സമരം നടത്തിയ യുവതികൾ നിരാഹാരം അനുഷ്ഠിച്ച് പോലീസിനെ സമ്മർദത്തിലാക്കി. ആശുപത്രിയിലെ സമരം അവസാനിപ്പിക്കുന്നതിന് പോലീസ് വച്ച ഉപാധിയാണ് ഇവർക്ക് പിന്നീട് ദർശനം അനുവദിക്കാമെന്ന കാര്യം. കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ആണ് അന്ന് യുവതികൾക്ക് ഇക്കാര്യത്തിൽ ഉറപ്പു നല്‍കിയത്. അന്ന് മെഡിക്കൽ കോളജ് വിട്ട…
Read Moreശബരിമലയിൽ സ്ത്രീപ്രവേശം സ്ഥിരീകരിച്ചു; ശുദ്ധീകരണ ക്രിയകൾക്കായി ശബരിമല നട അടച്ചു
സന്നിധാനം: യുവതീ പ്രവേശം നടത്തിയതായുള്ള സ്ഥിരീകരണത്തിനു പിന്നാലെ ശബരിമല നട അടച്ചു. ശുദ്ധീകരണ ക്രിയകൾക്കു ശേഷം മാത്രമാകും നട തുറക്കുക. ഒരു മണിക്കൂർ ശുദ്ധികലശം നടത്തിയ ശേഷമാകും നട തുറക്കുകയെന്നാണ് അറിയുന്നത്.
Read Moreഎടിഎം തട്ടിപ്പ് കേസ്: ജാർഖണ്ഡിലെത്തിയ കോട്ടയം പോലീസ് കോളജ് അധ്യാപകരുടെ പണംതട്ടിയ പ്രതികളെ തിരിച്ചറിഞ്ഞു
സി.സി.സോമൻ കോട്ടയം: ബാങ്കിൽ നിന്നാണെന്നു പറഞ്ഞു വിളിച്ച് ഒടിപി നന്പർ ചോദിച്ച് മനസിലാക്കിയ ശേഷം അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്ന സംഘത്തിലെ അഞ്ചുപേരെ ജാർഖണ്ഡിൽ അന്വേഷണത്തിനെത്തിയ കേരള പോലീസ് തിരിച്ചറിഞ്ഞു. പോലീസ് അന്വേഷിച്ചെത്തിയ വിവരം ചോർന്നു കിട്ടിയ പ്രതികൾ സ്ഥലത്തു നിന്ന് മുങ്ങി. 10 ദിവസമായി കോട്ടയം പോലീസ് ജാർഖണ്ഡിൽ തങ്ങുകയാണ്. പ്രതികളെ അറസ്റ്റു ചെയ്തു കേരളത്തിലേക്ക് കൊണ്ടുവരാനാണ് അന്വേഷണ സംഘം അവിടെ തങ്ങുന്നത്. എന്നാൽ കേരളാ പോലീസിന്റെ സാന്നിധ്യം മനസിലാക്കി പ്രതികൾ പലായനം ചെയ്തിരിക്കുകയാണ്. പതിനെട്ടിനും ഇരുപതിനും ഇടയ്ക്ക് പ്രായമുള്ളവരാണ് പ്രതികൾ. ജാർഖണ്ഡിലെ ജംധാര ജില്ലയിലുള്ളവരാണ് ഇവർ. ജംധാര പോലീസിന്റെ സഹായത്തോടെയാണ് കേരളാ പോലീസ് അന്വേഷണം നടത്തുന്നത്. രണ്ടു മാസം മുൻപാണ് കോട്ടയത്തെ രണ്ട് കോളജ് അധ്യാപകരുടെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഭവമുണ്ടായത്. ഈ കേസിന്റെ അന്വേഷണത്തിനാണ് നാലംഗ പോലീസ് സംഘം ജാർഖണ്ഡിലേക്ക് പോയത്.…
Read Moreകുറിച്ചിയിൽ അയ്യൻകാളി സ്മാരകത്തിന്റെ ഗ്ലാസ് അടിച്ചു തകർത്ത നിലയിൽ; സമീപത്തെ സിസിടിവിയിൽ മൂന്ന്പേർ നടന്നു പോകുന്ന ദൃശ്യം കിട്ടിയതായി പോലീസ്
കോട്ടയം: കുറിച്ചിയിൽ സാമൂഹ്യവിരുദ്ധർ അയ്യൻകാളി സ്മാരകത്തിന്റെ ഗ്ലാസ് അടിച്ചുതകർത്തു. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. സ്മാരകത്തിന് സമീപം രാത്രിയിൽ ചെറു സംഘങ്ങളായി പുതുവത്സരാഘോഷമുണ്ടായിരുന്നു. ആരാണ് അക്രമത്തിനു പിന്നലെന്ന് വ്യക്തമായിട്ടില്ല. സമീപത്തെ ബാങ്ക്, കള്ളുഷാപ്പ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുന്നു. കുറിച്ചി കേളൻ കവലയ്ക്കു സമീപം സ്ഥാപിച്ചിരുന്ന അയ്യൻകാളി സ്മാരകമാണ് തകർക്കപ്പെട്ടത്. പുലർച്ചെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. സമീപത്തെ കള്ളുഷാപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ മൂന്നു പേർ നടന്നു പോകുന്നത് കണ്ടെത്തി. എന്നാൽ ആളെ തിരിച്ചറിയാൻ കഴിയുന്നില്ല. ഇവരാണോ സ്മാരകം തകർത്തതെന്ന് വ്യക്തമല്ല. ബാങ്കിലെ സിസിടിവി കൂടി പരിശോധിച്ചാൽ എന്തെങ്കിലും സൂചന ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Read Moreസ്വകാര്യ സ്വർണ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; യുവാവിനായി തിരച്ചിൽ; സിസിടിവി ദൃശ്യം പുറത്ത് വിട്ട് പോലീസ്
തൊടുപുഴ: മുക്കുപണ്ടം പണയംവച്ച് സ്വകാര്യ സ്വർണ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ തട്ടിയ യുവാവിനായി പോലീസ് തിരച്ചിൽ ഉൗർജിതമാക്കി. തൊടുപുഴക്കു സമീപം ആലക്കോടുള്ള സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് യുവാവ് പണം തട്ടിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ സമാന രീതിയിൽ പല സ്ഥലത്തു നിന്നും ഇയാൾ പണം തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്. മാന്നാറിൽ നിന്നും മുക്കുപണ്ടം പണയം വച്ച് നാലര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചെന്ന് എസ്.ഐ.വി.സി.വിഷ്ണുകുമാർ പറഞ്ഞു. സിസിടിവി യിൽ നിന്നും ലഭിച്ച തട്ടിപ്പുകാരന്റെ ചിത്രം തിരിച്ചറിഞ്ഞാണ് തട്ടിപ്പിനിരയായ പലരും പോലീസുമായി ബന്ധപ്പെടുന്നത്. ആലക്കോട്ടെ പണമിടപാട് സ്ഥാപനത്തിൽ വ്യാജ മേൽവിലാസം നൽകിയാണ് ഇയാൾ ഇവിടെ മുക്കുപണ്ടം പണയം വയ്ക്കാനെത്തിയത്. മനോജ് ഇടവെട്ടി എന്ന പേരിൽ എത്തിയ യുവാവ് പിതാവ് ആശുപത്രിയിലാണെന്നും ബിൽ അടക്കാൻ അടിയന്തിരമായി പണം ആവശ്യമായി വന്നതിനാലാണ് സ്വർണം പണയം വയ്ക്കാനെത്തിയതെന്നും സ്ഥാപനത്തിൽ…
Read Moreസന്നിധാനം ഡ്യൂട്ടിക്ക് ആറ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍; പ്രത്യേക പോയിന്റുകളിലല്ലാതെ ജോലി ചെയ്യുന്ന ഇവരുടെ സേവനം അടിയന്തര ഘട്ടങ്ങളില്‍ മാത്രം
ശബരിമല: സന്നിധാനത്ത് സുരക്ഷാ ചുമതല നിര്‍വഹിക്കാന്‍ 50 വയസിനു മുകളിലുള്ള ആറു വനിതാ പോലിസ് ഉദ്യോഗസ്ഥര്‍. പ്രത്യേക പോയിന്റുകളിലല്ലാതെ ജോലി ചെയ്യുന്ന ഇവരുടെ സേവനം അടിയന്തര ഘട്ടങ്ങളില്‍ മാത്രമാണ് പ്രയോജനപ്പെടുത്തുക. കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് എസ്ഐ റാങ്കിലുള്ള ഈ ഉദ്യോഗസ്ഥര്‍. 16 വരെ ഇവര്‍ സന്നിധാനത്ത് തുടരും. പമ്പയില്‍ 84ഉം നിലയ്ക്കലില്‍ 88ഉം വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പമ്പയില്‍ മാത്രം 12 വനിതാ എസ്ഐമാരുണ്ട്. മകരവിളക്ക് മഹോത്സവ കാലത്ത് സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ സന്നിധാനത്തെ 2,280 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പുറമെ പമ്പയിലും നിലയ്ക്കലിലും കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചു. പമ്പയില്‍ ആറു ഡിവൈഎസ്പിമാരുടെ കീഴില്‍ 18 സിഐമാര്‍ക്കാണ് സുരക്ഷാ ചുമതല. 110 എസ്ഐമാരും 725 സിവില്‍ പോലിസ് ഓഫിസര്‍മാരും ഇവര്‍ക്കു കീഴിലുണ്ട്. നിലയ്ക്കലില്‍ എട്ടു ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തില്‍ 17 സിഐമാര്‍,…
Read More