പച്ചളിപ്പുറത്ത്കാണാതായ യുവാവിനെ  കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മണ്ണംപേട്ട : പച്ചളിപ്പുറത്ത് കാണാതായ യുവാവിനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അറയ്ക്കൽ മോഹനന്‍റെ മകൻ രാഹുൽ (18)നെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മുതൽ രാഹുലിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു. രാത്രി കിണറിനു മുകളിൽ ഇട്ടിരുന്ന വല നീങ്ങി കിടക്കുന്നത് കണ്ട് പുതുക്കാട് പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിൽ രാഹുലിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സ്റ്റേഷൻ ഓഫീസർ മുരളീധരൻ, ലീഡിംഗ് ഫയർമാൻ ജോളിസൻ, ഫയർമാൻമാരായ രഞ്ജിത്ത്, ഉല്ലാസ്, ദിനുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രാഹുലിനെ പുറത്ത് എടുത്തത്. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ് : ഗീത, സഹോദരി : ഹരിത.

Read More

സിവിൽ സപ്ലൈസ് ദുരിതാശ്വാസ കിറ്റിൽ ഭക്ഷിക്കാൻ സോപ്പ്, ചീപ്പ്, കണ്ണാടി; ചോദ്യം ചെയ്തയാൾക്ക് ഉദ്യോഗസ്ഥർ നൽകിയ മറുപടിയിങ്ങനെ…

ചാലക്കുടി: പ്രളയദുരിതബാധിതർക്ക് സിവിൽ സപ്ലൈസ് മുഖേന വിതരണം ചെയ്യുന്ന കിറ്റിൽ ഭക്ഷ്യവസ്തുക്കൾക്കു പകരം സോപ്പ്, ചീപ്പ്, കണ്ണാടി. സിവിൽ സപ്ലൈസിന്‍റെ ലാഭം സൂപ്പർ മാർക്കറ്റിൽ കിറ്റ് വാങ്ങാൻ ചെന്നവർക്ക് ലഭിച്ച കിറ്റിലാണ് ഭക്ഷ്യവസ്തുക്കൾക്കു പകരം ലോക്കൽ മെയ്ഡ് സാധനങ്ങൾ ലഭിച്ചത്. ഓരോ കിറ്റിലും 500 രൂപയുടെ സാധനങ്ങളാണ് നൽകേണ്ടത്. ചാലക്കുടി സ്വദേശി സേതുമാധവന് ലഭിച്ച കിറ്റ് തുറന്നു നോക്കിയപ്പോൾ പയറും, വെളിച്ചെണ്ണയും മാത്രം. പിന്നെ ആവശ്യമില്ലാത്ത സാധനങ്ങൾ. എന്താണിതെന്ന് ചോദിച്ചപ്പോൾ 500 രൂപയുടെ സാധനങ്ങൾ ഉണ്ടെന്നായിരുന്നു മറുപടി. ഭക്ഷ്യവസ്തുക്കൾ നല്കാനാണ് സർക്കാർ പറഞ്ഞിരിക്കുന്നതെന്ന് ഓർമിപ്പിച്ചപ്പോൾ ഭക്ഷ്യവസ്തുക്കൾ സ്റ്റോക്ക് തീർന്നു പകരം സാധനങ്ങളാണ് കിറ്റിലെന്നായി ലാഭം മാർക്കറ്റിലെ ഉദ്യോഗസ്ഥർ. എന്തായാലും സേതുമാധവൻ കിറ്റ് തിരികെ നൽകി. ഭക്ഷ്യവസ്തുക്കൾ ഉണ്ടെങ്കിൽ തന്നാൽ മതിയെന്ന് പറഞ്ഞാണ് കിറ്റ് നൽകിയത്. എന്നാൽ ഭക്ഷ്യവസ്തുക്കളാണ് നൽകിയിരുന്നതെന്നും സ്റ്റോക്ക് തീർന്നപ്പോഴാണ് ഭക്ഷ്യവസ്തുക്കൾക്കു പകരം മറ്റു സാധനങ്ങൾ…

Read More

ഓണ്‍ലൈൻ ഭക്ഷണ വിപണി ഹോട്ടൽ മേഖലയെ  തകർക്കുമെന്ന് കെഎച്ച്ആർഎ

തൃശൂർ: ജില്ലയിൽ വ്യാപകമായി ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഓണ്‍ലൈൻ ഭക്ഷണ വിതരണ കന്പനികൾ ഈ മേഖലയിൽ ഹോട്ടലുടമയെയും ഉപഭോക്താവിനേയും ആകർഷകമായ വാഗ്ദാനങ്ങൾ നിരത്തി ചൂഷണം ചെയ്ത് ഭാവിയിൽ ഭക്ഷണ വിതരണ രംഗം കൈപ്പിടിയിലൊതുക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ തൃശൂർ ടൗണ്‍ കമ്മറ്റി വാർഷിക പൊതുയോഗം വിലയിരുത്തി. വാർഷിക പൊതുയോഗം സംസ്ഥാന സെക്രട്ടറി സി. ബിജുലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് വി.ആർ. സുകുമാറിന്‍റെ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് മുഖ്യാതിഥിയായി.രാവിലെ ഫുഡ് സേഫ്റ്റി ഓഫീസർ പ്രദീപ്കുമാർ നയിച്ച ഹോട്ടലുടമകൾക്ക് വേണ്ടിയുള്ള ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസ് നടന്നു. ചികിത്സാ ധനസഹായ ഫണ്ട് ഏങ്ങണ്ടിയൂർ എംഐ മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട് സ്വീകരിച്ചു. സെക്രട്ടറി എം. രജ്ഞിത്ത്, പി.ബി. പ്രമോദ്, എം. ശ്രീകുമാർ, പി.എസ്. ബാബുരാജ്, എൻ.കെ.…

Read More

എച്ച് വണ്‍ എൻ വണ്‍ പടരുന്നു ; ജില്ലയിൽ 41പേർക്ക് പനി സ്ഥിരീകരിച്ചു;  ജാഗ്രതയോടെ തൃശൂർ

സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് എച്ച് വണ്‍ എൻ വണ്‍ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തൃശൂരിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലർത്തുന്നു. തൃശൂർ ജില്ലയിൽ ഈ വർഷം നവംബർ 21വരെയുള്ള കണക്കുകൾ പ്രകാരം 41 പേർക്ക് എച്ച് വണ്‍ എൻ വണ്‍ സ്ഥിരീകരിക്കുകയും മൂന്നുപേർ മരണമടയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ജില്ലയിൽ 114 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ മരിക്കുകയും ചെയ്തു. ഈ മാസം തുടക്കത്തിൽ കർണാടകയിൽ ദീപാവലി സമയത്ത് എച്ച് വണ്‍ എൻ വണ്‍ പടർന്നുപിടിച്ച സമയത്തും കേരളത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതപുലർത്തിയിരുന്നു. തൃശൂരിൽ ആരോഗ്യവകുപ്പ് എല്ലാ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കും വൈറൽ പനിയും എച്ച് വണ്‍ എൻ വണ്‍ അടക്കമുള്ള പകർച്ച വ്യാധികളുമായി ബന്ധപ്പെട്ട് ക്ലാസുകൾ നൽകുന്നുണ്ട്. ഇതിന് തുടക്കമിട്ടു കഴിഞ്ഞതായി ഡി.എം.ഒ പറഞ്ഞു. ജില്ലയിൽ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും എല്ലാ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും മരുന്നുകൾ ആവശ്യത്തിന് എല്ലായിടത്തും…

Read More

തൃശൂർ, പാലക്കാട് ജില്ലകളിൽ വീടുകളിലേക്ക് ഗ്യാസ് പൈപ്പിലൂടെ; പദ്ധതി യാഥാർഥ്യമാകാൻ എട്ടുവർഷം;  സിഎൻജി പന്പുകളും ജില്ലകളിൽ സജീവമാകും

സ്വന്തം ലേഖകൻ തൃശൂർ: വീടുകളിലേക്കു പൈപ്പുലൈൻ മുഖേന പാചകവാതകവും, വാഹനങ്ങൾക്കു പെട്രോളിനും ഡീസലിനും പകരമുള്ള പ്രകൃതിവാതക (സിഎൻജി) പന്പുകളും തൃശൂർ, പാലക്കാട് ജില്ലകളിലേക്കും. പദ്ധതി പൂർത്തിയാകാൻ എട്ടുവർഷം കാത്തിരിക്കണം. സിറ്റി ഗ്യാസിന്‍റെ മലബാർ മേഖലാ പ്രവർത്തനോദ്ഘാടനം ഇന്നു 2.30 നു നടക്കും. തൃശൂർ തേക്കിൻകാട് മൈതാനിയിൽ സി.എൻ. ജയദേവൻ എംപി, കെ. രാജൻ എംഎൽഎ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറൻസ് മുഖേനയാണ് ഉദ്ഘാടനം നിർവഹിക്കുക. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ഡോ. ഹർഷ് വർധൻ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും വീഡിയോ കോണ്‍ഫറൻസിലൂടെ പങ്കെടുക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, പോണ്ടിച്ചേരിയുടെ ഭാഗമായ മാഹി എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസ് പദ്ധതി തുടങ്ങുന്നത്. 17.26 ലക്ഷം ഗാർഹിക കണക‌്ഷനുകൾ നല്കാനാണു പദ്ധതി. ഇതിനു പുറമേ, അറുനൂറു പന്പുകളും…

Read More

കുട്ടികൾക്ക് മൊബൈൽ സമ്മാനിക്കുന്നതു ശല്യം ഒഴിവാക്കാനെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം

തൃശൂർ: കുട്ടികൾ സമൂഹമാധ്യമങ്ങളിൽ ചെലവഴിക്കുന്നതു പഠനത്തിൽ ഗുണം ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കണമെന്നു കേന്ദ്ര മന്ത്രി അൽഫോണ്‍സ് കണ്ണന്താനം. ശല്യം ഒഴിവാക്കാൻ രക്ഷിതാക്കൾ മൊബൈൽ ഫോണ്‍ പോലുള്ളവ കുട്ടികൾക്കു സമ്മാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിദ്യാഭവനിൽ ദേശീയ-സംസ്ഥാനതല ക്വിസ് മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള ആദരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ അധ്യക്ഷനായി. പ്രിൻസിപ്പൽമാരായ സുജാത മേനോൻ, അനില എം. ജയചന്ദ്രൻ, കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി വാര്യർ, സെക്രട്ടറി കെ.പി. അച്യുതൻ, ഡോ. സി.വി. ശ്രീജിത് കുമാർ, പോൾ മാടശേരി എന്നിവർ പ്രസംഗിച്ചു.

Read More

മെക്കാനിക്കൽ വിദ്യാർഥികൾക്കായി വെബ്സൈറ്റ് “മെക്ക്4യു’ ; വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്നതെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന രീതിയിലാണ് സൈറ്റ്

തൃശൂർ: മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികൾക്കു മാത്രമായി വെബ്സൈറ്റ്. വിദ്യാർഥികൾക്ക് ഉപകാരപ്പെടുന്നതെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്ന വിധത്തിൽ രൂപ കൽപന ചെയ്ത മെക്ക് 4യു എന്ന വെബ്സൈറ്റിന്‍റെ ഉദ്ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. വിദ്യാർഥികൾക്ക് ആവശ്യമായ സിലബസ്, സ്റ്റഡി മെറ്റീരിയൽസ്, മുൻകാല ചോദ്യപേപ്പറുകൾ, ഇ-ബുക്കസ്, ലക്ചറർ വീഡിയോ, ക്ലാസ് നോട്ടുകൾ, പ്രസന്േ‍റഷൻ എന്നിവയാണ് ഉൾ്പ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾക്ക് അവരുടെ പ്രോജക്ടുകളും നൂതന ആശയങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനായി റോയൽ മെക്ക് സോണ്‍ എന്ന പ്രത്യേക കാറ്റഗറിയും തയ്യാറാക്കിയിട്ടുണ്ട്. ജ്യോതി എൻജിനിയറിംഗ് കോളജിലെ അധ്യാപകരായ നൈസ് മേനാച്ചേരി, ക്രിസ്റ്റി വാഴപ്പള്ളി, ഒ.പു.സുകേഷ്, വി.കെ.മനോജ്കുമാർ, പ്രവീണ്‍ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സംരംഭം. വിദ്യാർഥികളായ എം.ശ്രീനാഥ്, എസ്.സംഗീത്, ശ്രീരാഗ് നന്പ്യാർ, വിഷ്ണു തിലക്, പി.എം.മനോജ്, ഇ്മ്മാനുവേൽ വിൽസൻ എന്നിവരുടെ സഹായത്തോടെയാണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.

Read More

ഗ്രാമപഞ്ചായത്തുകളെ ഏകോപിപ്പിച്ച് സ്പോർട്സ് ഹബ്  രൂപീകരിക്കുമെന്ന് മന്ത്രി മൊയ്തീൻ

തൃശൂർ: കായികമേഖലയുടെ സമഗ്രവളർച്ച ലക്ഷ്യമാക്കി ഗ്രാമപഞ്ചായത്തുകള ഏകോപിപ്പിച്ച് സ്പോർട്സ് ഹബ് രൂപീകരിക്കുമെന്നു മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കൈപ്പറന്പ് ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമാടിസ്ഥാനത്തിലുള്ള കായിക വളർച്ചയും മികച്ച മത്സരങ്ങൾ നടത്താൻ കഴിയുന്ന നിലവാരത്തിലുള്ള അത്യാധുനിക വേദികളുമാണ് സ്പോർട്സ് ഹബ്ബിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.കുന്നംകുളം നഗരസഭയും എരുമപ്പെട്ടി, കൈപ്പറന്പ്, കണ്ടാണശേരി ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് സ്പോർട്സ് ഹബ്. നിലവിലുള്ള സ്റ്റേഡിയത്തിന്‍റെ രൂപകല്പനയിൽ മാറ്റം വരുത്താതെ ആധുനിക സാങ്കേതികരീതിയിലൂടെ പുനർനിർമാണം പൂർത്തിയാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.കൈപ്പറന്പ് ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിന്‍റെ പുനർനിർമാണത്തിനു 1.94 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പുനർനിർമാണ പ്രവർത്തനങ്ങൾ ആറു മാസത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം സുരേഷ് ബാബു, കൈപ്പറന്പ് ഗ്രാമപഞ്ചായത്തംഗം ഓമന രമണൻ, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ്…

Read More

കാറ്റുവന്നു വിളിച്ചാൽ വൈദ്യുതി ഇറങ്ങിപോകും മൂഴിക്കക്കടവിനെ ഇരുട്ടിലാക്കി; കെഎസ്ഇബിയുടെ പുറകെ നടന്ന് മടുത്ത് നാട്ടുകാർ

പരിയാരം: കാറ്റൊന്നു വീശിയാൽ മൂഴിക്കകടവ് ഇരുട്ടിലാകും. പിന്നെ ചിലപ്പോൾ ദിവസങ്ങൾ കഴിയണം വൈദ്യുതി എത്താൻ. വൈദ്യുതി ഓഫീസിൽ വിളിച്ചാൽ ഫോണ്‍ കിട്ടില്ല. ഫോണ്‍ എടുത്താലും ജീവനക്കാർ പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പതിവ്. നിലവിൽ കടുങ്ങാട് ഇലവൻ കെ.വി ട്രാൻസ്ഫോമർ വഴിയാണ് മൂഴിക്കടവിൽ വൈദ്യുതി എത്തുന്നത്. പരിയാരം പള്ളിയുടെ അടുത്തുള്ള കൊല്ലാറ ട്രാൻസ്ഫോമറിൽ നിന്നും മൂഴിക്കകടവ് ട്രാൻസ്ഫോമറിലേക്ക് 10 പോസ്റ്റ് മാറ്റിയാൽ 11 കെ.വി. ലൈൻ മൂഴിക്കകടവിലേക്ക് കിട്ടും. കടുങ്ങാട് ഇലവൻ കെ.വി ട്രാൻസ്ഫോമറിൽനിന്നും പാടം വഴിയാണ് ലൈൻ പോകുന്നത്. ഇതിനാൽ രാത്രികാലങ്ങളിൽ വൈദ്യുതി വിതരണം നിലച്ചാൽ ജീവനക്കാർ വരില്ല. നാട്ടുകാർ ജനപ്രതിനിധികൾക്കും കെഎസ്ഇബി അധികൃതർക്കും നിവേദനം നല്കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

Read More

ശബരിമല വിഷയം! കലിപ്പ് ആനവണ്ടിയോട്, നഷ്ടം ഒന്നേകാല്‍ കോടി

തൃശൂർ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ കോർപറേഷനുണ്ടായ നഷ്ടം ഒന്നേകാൽ കോടിരൂപ. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടന്ന അക്രമങ്ങളിൽ ആനവണ്ടിയോടു കലിപ്പു തീർത്തപ്പോഴാണ് 1.25 കോടിയുടെ നഷ്ടമുണ്ടായത്. കെഎസ്ആർടിസി സിഎംഡിയാണ് നഷ്ടത്തിന്‍റെ കണക്ക് അറിയിച്ചത്. ബസുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാൻ ഡിജിപി ജില്ലാ പോലീസ് മേധാവിമാർക്കു നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജില്ലാ പോലീസ് മേധാവിമാർ കൈക്കൊണ്ട നടപടി ഒരു മാസത്തിനകം സംസ്ഥാന പോലീസ് മേധാവിയെ അറിയിക്കണം. പൊതുമുതൽ നശിപ്പിക്കുന്ന തരത്തിൽ അക്രമത്തിൽ ഏർപ്പെടുകയോ അക്രമത്തിനു പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്കു ജാമ്യം നല്കുമ്പോൾ നശിപ്പിക്കപ്പെട്ട വസ്തുവകകളുടെ മൂല്യത്തിനു തുല്യമായ തുക കെട്ടിവയ്ക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാർക്കു നിർദേശം നല്കണമെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോടും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

Read More