പട്ടിക്കാട്: പീച്ചി ഡാമിലെ ഷട്ടറുകൾ തുറന്നതു കാണാൻ കളക്ടർ ടി.വി.അനുപമ ഭർത്താവും മകളും മാതാവുമായെത്തിയതോടെ ആളുകളുടെയും ജീവനക്കാരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. ജീവനക്കാർ കളക്ടറോടൊപ്പം നിന്ന് സെൽഫിയെടുക്കാനും ഫോട്ടോയെടുക്കാനും മത്സരിക്കുന്നുണ്ടായിരുന്നു. നാലു വർഷത്തിനുശേഷം തുറന്ന ഡാം കാണാൻ ആയിരക്കണക്കിനാളുകളാണ് ഇന്നലെ എത്തിയത്. ഇരുപതിനായിരം പേർ എത്തിയെന്നാണ് കണക്കുകൾ. നാലു ലക്ഷം രൂപ ഇന്നലെ മാത്രം ടിക്കറ്റ് ചാർജായി ലഭിച്ചു. രണ്ടിഞ്ചാണ് ഷട്ടറുകൾ ഉയർത്തിരിക്കുന്നത്.
Read MoreCategory: Thrissur
മൂന്നര മണിക്കൂര് നീണ്ട ശസത്രക്രിയ! മത്സ്യത്തോടൊപ്പം യുവതിയുടെ തൊണ്ടയില് കുരുങ്ങിയ ഇരുമ്പുകമ്പി പുറത്തെടുത്തു
മുളകുന്നത്തകാവ്: യുവതിയുടെ തൊണ്ടയിൽ കുടങ്ങിയ ഇരുന്പ് കന്പി ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നര മണിക്കൂർ നീണ്ട ശസത്രക്രിയിലൂടെ പുറത്തുടത്തു. മത്സ്യത്തോടൊപ്പം തൊണ്ടയിൽ കുരുങ്ങിയ കന്പി കഷണമാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുത് . വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശിനി സുധ (31)യുടെ തൊണ്ടയിലാണ് മൽസ്യം കഴിക്കുന്പോൾ നാല് സെന്റീമീറ്റർ നീളമുള്ള കന്പികഷണം കുരുങ്ങിയത്. തൊണ്ടയിലൂടെ അന്നനാളത്തിന് അടുത്തെത്തിയ കന്പി കഷണം ഉള്ളിലേക്ക് കയറി ഇരിക്കുകയായിരുന്നു. തൊണ്ടയിൽ മൽസ്യത്തിന്റെ മുള്ള് കയറിയെന്ന് പറഞ്ഞാണ് യുവതിയെ ത്യശൂർ ഗവ മെഡിക്കൽ കോളജ ്ആശുപത്രിയിൽ എത്തിയത്. പിന്നീട് നടത്തിയ സകാനിംഗ് പരിശോധനയിലാണ് കന്പിയാണ് കുടുങ്ങിയതെന്ന് മനസിലായത്. മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കന്പി പുറത്തെടുത്തത്.സർജറി വിഭാഗം അസോ.പ്രഫ. ഡോ. പി.വി.സന്തോഷിന്റെ നേതൃത്വത്തിൽ ഡോ.പി.വി.അജയൻ, ഡോ.രഞ്ജന, ഡോ.സേതുമാധവൻ, ഡോ.രശ്മി എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.
Read Moreറെയിൽവേ സ്റ്റേഷൻ റോഡിലെ കൈയേറ്റങ്ങൾ; നഗരസഭയ്ക്കു തിരിച്ചടിയായി ഹൈക്കോടതിയുടെ നോട്ടീസ്
ചാലക്കുടി: റെയിൽവേ സ്റ്റേഷൻ റോഡ് പുറന്പോക്കിലെ കൈയേറ്റങ്ങൾ പൊളിച്ചുമാറ്റുവാൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് ജില്ലാ കളക്ടർ, നഗരസഭ, പിഡബ്ല്യുഡി എന്നിവർക്ക് നോട്ടീസ് നൽകി.സാൻ മരിയ ജസ്റ്റിസ് ഫോറം സെക്രട്ടറി ബാബു ജോസഫ് പുത്തനങ്ങാടിയാണ് റോഡിലെ കൈയേറ്റങ്ങൾ ഒഴിവാക്കി റോഡ് വീതി കൂട്ടി സൗകര്യപ്രദമാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. ഏറെക്കാലമായി റെയിൽവേ സ്റ്റേഷൻ റോഡ് കൈയേറി നടത്തിയിട്ടുള്ള നിർമാണങ്ങൾ പൊളിച്ചു മാറ്റാൻ നിരന്തരമായി പരാതികൾ നൽകിയതിനെ തുടർന്ന് തൃശൂർ ജില്ലാ സർവേയർ റോഡ് പുറന്പോക്ക് സർവെ നടത്തി കൈയേറ്റ ച്ചും കൈയേറിയവരുടെ പേര ു വിവരങ്ങളും നഗരസഭക്കും പിഡബ്ല്യുഡി അധികൃതർക്കും സമർപ്പിച്ചിരുന്നു. എന്നാൽ നഗരസഭ തുടർ നടപടികൾ സ്വീകരിച്ചില്ലെന്നു മാത്രമല്ല, നഗരസഭ പാർക്ക് നിർമാണത്തിന്റെ പേരിൽ റിഫ്രാക്ടറീസ് സ്ഥലത്തിനോടനുബന്ധിച്ചുള്ള ഭാഗത്ത് റോഡ് പുറന്പോക്കിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. നഗരസഭ തന്നെ റോഡ് കൈയേറ്റത്തിനു ഒരുന്പെടുന്നത് മറ്റു…
Read Moreഇങ്ങനെ ഇടയ്ക്കിടെ ആരെങ്കിലും വന്നാൽ..! രാഷ്ട്രപതിയുടെ സന്ദർശനം; ഗുരുവായൂരിലെ റോഡുകൾ ഉടൻ ശരിയാക്കും
ഗുരുവായൂർ: രാഷ്ടപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനം പ്രമാണിച്ച് ഗുരുവായൂരിൽ തകർന്നുകിടക്കുന്ന റോഡുകളെല്ലാം ഉടൻ നേരെയാക്കാൻ നിർദേശം.പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഈ തീരുമാനം.ഇതുസംബന്ധിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇന്നലെ ശ്രീവത്സം ഗസ്റ്റ് ഹൗസിലായിരുന്നു യോഗം.ഗുരുവായൂരിൽ ഹെലിപാഡിൽ ഇറങ്ങുന്ന ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടുമുതൽ ഗുരുവായൂരിൽ രാഷ്ട്രപതി സഞ്ചരിക്കുന്ന ഭാഗങ്ങളെല്ലാം ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.റോഡിൽ മിക്ക ഭാഗങ്ങളും പൊട്ടിപൊളിഞ്ഞു കിടക്കുകയാണെന്നും യോഗത്തിൽ വിമർശനമുണ്ടായി. തൃശൂർ എഡിഎം സി.ലതിക, അസി.കളക്ടർ പ്രേംകൃഷ്ണൻ, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ സി.സി.ശശിധരൻ,എസിപി ഷാഹിൻ, തഹസിൽദാർ കെ.പ്രേംചന്ദ്, ഡെപ്യൂട്ടി തഹസിൽദാർ കെ.ജി.പ്രാണ്സിങ്,പി.ഡബ്ലിയുഡി എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ.ശ്രീമാല എന്നിവർ പങ്കെടുത്തു.ഓഗസ്റ്റ് ഏഴിന് തൃശൂരിൽ എത്തുന്ന രാഷ്ട്രപതി ഉച്ചയ്ക്ക് 12.10 ന് ഗുരുവായൂരിൽ ഹെലിപാഡിലിറങ്ങും.12.45 ന് ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴും.
Read Moreസംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിന് തൃശൂരിൽ സ്വന്തം സ്ഥലം കണ്ടെത്തുമെന്ന് മന്ത്രി സുനിൽകുമാർ
തൃശൂർ: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തൃശൂർ പ്രാദേശിക കേന്ദ്രത്തിന് സ്വന്തമായി സ്ഥലം കണ്ടെത്തുമെന്ന് മന്ത്രി അഡ്വ. വി. എസ്. സുനിൽകുമാർ. സർവകലാശാല പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം പടിഞ്ഞാറെകോട്ട കോർപറേഷൻ ബിൽഡിംഗിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശുർ നിയോജക മണ്ഡലം പരിധിയിൽ സർവവകലാശാല കേന്ദ്രത്തിന് അധികം വൈകാതെ മൂന്ന് എക്കർ സ്ഥലം കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ചേർപ്പ് എംഎൽഎ ആയിരിക്കുന്പോഴും കൈപ്പമംഗലം എംഎൽഎ ആയിരിക്കുന്പോഴും സ്ഥലം കണ്ടെത്താൻ സാധിച്ചെങ്കിലും പല കാരണങ്ങളാൽ മുന്നോട്ടുപോകാനായില്ല. എന്നാൽ തൃശൂരിൽ അധികം താമസിയാതെ സർവകലാശാല കേന്ദ്രത്തിന് സ്ഥിരം ആസ്ഥാനമുണ്ടാകുമെന്നും വിപുലീകരിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായി കേന്ദ്രം മാറുമെന്നും മന്ത്രി പറഞ്ഞു. മേയർ അജിതാ ജയരാജൻ അധ്യക്ഷത വഹിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ആമുഖപ്രഭാഷണം നടത്തി. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വി. ജി. ഗോപാലകൃഷ്ണൻ,…
Read Moreപാവറട്ടി തീർഥകേന്ദ്രത്തിലെ ഭണ്ഡാരങ്ങൾ കവർന്നു; സിസിടിവി കാമറകള് നശിപ്പിച്ച നിലയിൽ; കാൽ ലക്ഷത്തോളം രൂപ മോഷണം പോയി
പാവറട്ടി: സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിൽ മൂന്നു ഭണ്ഡാരങ്ങൾ പൊളിച്ചു മോഷണം. കാൽലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നിട്ടുള്ളത്. ദേവാലയത്തിനു പിറകിലെ സങ്കീർത്തിയുടെ വാതിലിന്റെ പൂട്ടു പൊളിച്ച് അകത്തുകടന്നാണ് മോഷണം. ദേവാലയത്തിനുള്ളിലെ തിരുകുടുംബ തിരുസ്വരൂപത്തിനു മുന്നിലുള്ള ഭണ്ഡാരം, അൾത്താരയിലെ ഉറങ്ങുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തോടു ചേർന്നുള്ള ഭണ്ഡാരം, അന്നിദപെട്ടി എന്നിവയുടെ പൂട്ട് തകർത്താണ് മോഷണം. പള്ളിയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകൾ തിരിച്ചു വച്ചും മറച്ചുവച്ചുമാണ് മോഷണം നടത്തിയിട്ടുള്ളത്. സി.സി.ടി.വി.കാമറകളെ കന്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കുന്ന കേബിളുകളും നശിപ്പിച്ചിട്ടുണ്ട്. പള്ളിക്ക് ഉള്ളിൽനിന്ന് ശബ്ദം ഉണ്ടായതിനെതുടർന്ന് ദേവാലയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ജനൽവഴി അകത്തേക്ക് ടോർച്ചടിച്ചു നോക്കിയപ്പോൾ അകത്തു മോഷ്ടാവിനെ കണ്ടതായി പറയുന്നു. ജീവനക്കാരൻ ഉടൻതന്നെ വിസിൽ അടിക്കുകയും വികാരിയച്ചനെ വിവരം അറിയിക്കുകയുമായിരുന്നു. ഇതിനിടെ മോഷ്ടാവ് പിറകുവശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു. ഗുരുവായൂർ എ.സി.പി, പാവറട്ടി എസ്ഐ അനിൽകുമാർ, വിരലടയാള…
Read Moreവടക്കാഞ്ചേരിയിൽ സ്വകാര്യ ബസ് ചായക്കടയിലേക്ക് പാഞ്ഞുകയറി മുപ്പതോളം പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
വടക്കാഞ്ചേരി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിലെ ചായക്കടയിലേക്ക് പാഞ്ഞുകയറി മുപ്പതോളം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.കുന്നംകുളത്തുനിന്നും വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്ന ജോഷിമോൻ എന്ന ബസാണ് ഇന്നു രാവിലെ ഒന്പതരയോടെ ഒന്നാംകല്ലിൽ വച്ച് റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത്. വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവർക്കാണ് പരിക്കേറ്റത്. ചായക്കടയിൽ ആരുമുണ്ടായിരുന്നില്ല. ഒന്നാംകല്ല് സ്വദേശി മേനോത്തുപറന്പിൽ ഗണേശനാണ്(48) ഗുരുതരമായി പരിക്കേറ്റത്. എരുമപ്പെട്ടിയിൽ പോയി ഒന്നാംകല്ലിലേക്കു മടങ്ങുകയായിരുന്ന ഗണേശൻ ബസിൽനിന്നിറങ്ങാനായി നിൽക്കുന്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഗണേശനടക്കം അഞ്ചുപേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ ഓട്ടുപാറയിലെ ജില്ലാ ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഒന്നാംകല്ല് സ്റ്റോപ്പിൽ ബസ് നിർത്താൻ ഏകദേശം 25 മീറ്റർ ദൂരം മാത്രമേയുണ്ടായിരുന്നുള്ളൂ. അപ്പോഴായിരുന്നു അപകടം. ബസിന്റെ ലീഫ്ബെൽറ്റ് പൊട്ടിയതിനെതുടർന്നാണ് നിയന്ത്രണം വിട്ടതെന്ന് കരുതുന്നു. അമ്മണത്ത് മൊയ്തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സുശീലൻ എന്നയാളുടെ…
Read Moreമൂന്നാമത്തെ മുന്നറിയിപ്പും എത്തി; നാലുവർഷത്തിനു ശേഷം പീച്ചി ഡാം ഇന്ന് തുറക്കും; പരിസരവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
പട്ടിക്കാട്/തൃശൂർ: പീച്ചി ഡാം ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്കു തറക്കും. ഡാമിന്റെ ഷട്ടറുകൾ ഒരു ഇഞ്ച് മാത്രമാണു തുറക്കുക. ഡാമിലെ വെള്ളം മണലി പുഴയിലൂടെയാണ് പുറത്തേക്ക് ഒഴുകുക. കുറുമാലി, കരുവന്നൂർ പുഴകളിലൂടെ വെള്ളം കടലിലെത്തും. ഡാം തുറന്നു വെള്ളം ഇരന്പിയലച്ച് ഒഴുകുന്ന മനോഹര ദൃശ്യം കാണാനും കാമറയിൽ പകർത്താനും അനേകം വിനോദ സഞ്ചാരികൾ പീച്ചിയിലെത്തും. നാലുവർഷത്തിനുശേഷമാണ് പീച്ചിഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. ഡാമിലെ ജലനിരപ്പ് അനുവദനീയമായ 78.7 മീറ്ററായി ഉയർന്നതോടെയാണ് വെള്ളം തുറുന്നുവിടാൻ തീരുമാനിച്ചത്. ജലനിരപ്പ് ഉയർന്നുവന്നതിനാൽ കഴഞ്ഞ രണ്ടു ദിവസമായി ജലസേചന വകുപ്പ് മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇന്നലെയാണു മൂന്നാമത്തെ മുന്നറിയിപ്പു നൽകിയത്. മഴ ശക്തമായി തുടരുകയും ഡാമിലെ ജലനിരപ്പ് ഇനിയും ക്രമാതീതമായി ഉയരുകയും ചെയ്താൽ മാത്രമേ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയരത്തിൽ തുറക്കൂവെന്ന് പീച്ചിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജയരാജ് പറഞ്ഞു. പീച്ചി ഡാമിൽ ഇപ്പോൾ 86.18…
Read Moreഒൻപതാം ദിവസവും തുടരുന്ന ലോറിസമരത്തിൽ പ്രതിസന്ധിയിലായി ഹോട്ടലുകൾ ; പച്ചക്കറികൾക്ക് വില കുതിച്ചുയരുന്നു
തൃശൂർ: ഒരാഴ്ചയായി തുടരുന്ന ലോറിസമരം മൂലം പച്ചക്കറികൾക്കും മറ്റ് അവശ്യസാധനങ്ങൾക്കും വില വർധിച്ചിരിക്കുന്നത് ഹോട്ടലുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. അന്യസംസ്ഥാനങ്ങളിൽനിന്നും പച്ചക്കറികളൊന്നും വരാത്തതിനാൽ കേരള വിപണിയിൽ പച്ചക്കറികളുടേയും മുട്ട അടക്കമുള്ള മറ്റ് ഉൽപ്പന്നങ്ങളുടെയും വില കുതിച്ചുയരുകയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. ലോറി സമരം പിൻവലിക്കുവാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജിയുടെ അധ്യക്ഷതയിൽചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജനറൽ സെക്രട്ടറി ജി. ജയപാൽ ട്രഷറർ കെ. പി. ബാലകൃഷ്ണ പൊതുവാൾ, വർക്കിംഗ് പ്രസിഡന്റുമാരായ ജി. കെ. പ്രകാശ്, പ്രസാദ് ആനന്ദഭവൻ, വിവിധ സംസ്ഥാനഭാരവാഹികൾ, ജില്ലാഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
Read Moreഇറങ്ങുന്നതിനുമുന്പേ ബസെടുത്തു, യുവതി ബസിനടിയിലേക്കു വീണു; ചോദ്യം ചെയ്തപ്പോൾ കണ്ടക്ടറുടെ മറുപടി ഇങ്ങനെ…
മാപ്രാണം: ഇന്നലെ വീണ്ടും ബസ് ജീവനക്കാരുടെ തോന്ന്യാസം. ബസ് ജീവനക്കാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകയും കുടുംബവും രംഗത്ത്. മൂത്രത്തിക്കര സ്വദേശിനിയും തൃശൂർ കോടതിയിലെ അഭിഭാഷകയുമായ യുവതിയാണ് ഇതു സംബന്ധിച്ച് ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇന്നലെ രാവിലെ മാപ്രാണം ജംഗ്ഷനിലെ സ്റ്റോപ്പിൽ യാത്രക്കാരിയായ യുവതി ഇറങ്ങുന്നതിനുമുന്പേ ബസ് എടുക്കുകയായിരുന്നു. ഇതോടെ യുവതി തെറിച്ചുവീണത് ബസിനടിയിലേക്ക്. ഇതു കണ്ടുനിന്ന ആൾക്കൂട്ടം ഒച്ചവച്ചതോടെയാണ് ബസ് നിർത്തിയത്. ബസ് നിർത്തിയില്ലായിരുന്നുവെങ്കിൽ ബസിനടിയിൽപ്പെട്ട് ജീവൻതന്നെ പൊലിയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. അപകടമൊന്നും സംഭവിച്ചില്ലലോ, പരാതി നൽകരുതെന്നായിരുന്നു ഡ്രൈവറുടെ നടപടിയെ ചോദ്യം ചെയ്തപ്പോൾ നാട്ടുകാർക്കും യുവതിക്കും ലഭിച്ച കണ്ടക്ടറുടെ മറുപടി. പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തതായി ഇരിങ്ങാലക്കുട എസ്ഐ കെ.എസ്. സുശാന്ത് പറഞ്ഞു.
Read More