ഗുരുവായൂർ: സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കുന്പോൾ ഭവന രഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂരിൽ പറഞ്ഞു.സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് വീട് നിർമിച്ചു നൽകുന്ന പിഎംആർവൈ-ലൈഫ് മിഷൻ പദ്ധതിയിൽ നഗരസഭയിൽ പൂർത്തീകിരിച്ച 195 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിലെ താഴേതട്ടിലെ മനുഷ്യരുടെ ജീവിതാവശ്യങ്ങൾ നിറവേറ്റുകയെന്നാതാണ് സർക്കാരിന്റെ ലക്ഷ്യം.അതിനാവശ്യമായ പുതിയ വിഷനുകൾ പ്രഖ്യാപിച്ച് നടിപ്പിലാക്കി വരികയാണ്. വിദ്യഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും പാവപെട്ടവർക്കും സാധാരണക്കാർക്കും എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനും സർക്കാരിന് കഴിഞ്ഞു. ലൈഫ് മിഷൻ പദ്ധതി നടപ്പിലാക്കുന്നതിൽ അതിവേഗം മുന്നോട്ടുപോകുന്ന ഗുരുവായൂർ നഗരസഭയെ മന്ത്രി അഭിനന്ദിച്ചു.കെ.വി.അബ്ദുൾഖാദർ എംഎൽഎ അധ്യക്ഷനായി.നഗരസഭ ചെയർപേഴ്സണ് പ്രൊഫ.പി.കെ.ശാന്തകുമാരി,വൈസ് ചെയർമാൻ കെ.പി.വിനോദ്,സ്ഥിരംസമിതി അധ്യക്ഷൻമാരായ നിർമല കേരളൻ,കെ.വി.വിവിധ്,ടി.എസ്.ഷെനിൽ,എം.രതി,കൗണ്സിലർമാരായ ടി.ടി.ശിവദാസൻ,ആർ.വി.മജീദ്,എ.പി.ബാബു എന്നിവർ പ്രസംഗിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ രണ്ടുലക്ഷവും നഗരസഭയുടെ വിഹിതമായി രണ്ടു ലക്ഷവുമുൾപ്പെടെ…
Read MoreCategory: Thrissur
വിദ്യാർഥികളോട് ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറി; വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം; പഴഞ്ഞി റൂട്ടിൽ ബസ് സമരം
കുന്നംകുളം: പഴഞ്ഞി എം.ഡി കോളജിനടുത്ത് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം. സംഭവത്തെ തുടർന്ന് കുന്നംകുളം-പഴഞ്ഞി റൂട്ടിൽ രാവിലെ 11 മുതൽ സ്വകാര്യബസ് ഗതാഗതം നിർത്തിവച്ചു.സംഭവത്തെ തുടർന്ന് ബസ് ഡ്രൈവർ ആളൂർ കളത്തിൽ വീട്ടിൽ രബിലാഷ്(27), കണ്ടക്ടർ തിരുവത്ര സ്വദേശി മഹേഷ്(36) എന്നവരെ കുന്നംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ബസിൽ കയറിയ വിദ്യാർഥികളോട് ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് ഇന്നു രാവിലെ കോളജിനു മുന്നിലൂടെ പോകുന്ന ആര്യ എന്ന സ്വകാര്യബസ് വിദ്യാർഥികൾ ചേർന്ന് തടഞ്ഞത്. തർക്കം രൂക്ഷമാകുകയും ഉന്തു തള്ളും ഉണ്ടാകുകയും ചെയ്തു. രാവിലെ കോളജിലെത്താൻ വണ്ടിയൽ കയറിയ വിദ്യാർഥിനികളോട് ബസ് ജീവനക്കാർ അപമര്യാദയായ രീതിയിൽ സംസാരിച്ചുവെന്നാണ് കോളജ് വിദ്യാർഥികളുടെ ആരോപണം. തുടർന്ന് ബസ് വീണ്ടും കോളജിനു മുന്നിലൂടെ വരുന്പോഴാണ് സംഘം ചേർന്ന് തടഞ്ഞത്.
Read Moreരൗദ്രഭാവം! സമീപകാലത്തൊന്നും ഇല്ലാത്ത മലവെള്ളപ്പാച്ചില്; അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടു
അതിരപ്പിള്ളി: വാഴച്ചാൽ റേഞ്ചിലെ ചാർപ്പ വനമേഖലയിൽ കാടിനുള്ളിലുണ്ടായ ഉരുൾപൊട്ടലിലും പറന്പിക്കുളം,ഷോളയാർ പെരിങ്ങൽക്കുത്ത് ഡാമുകൾ തുറന്നതിനാലും ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. സമീപകാലത്തൊന്നും ഇല്ലാത്ത മലവെള്ളപ്പാച്ചിലാണ് ചാലക്കുടിപ്പുഴയിൽ. ചാർപ്പ വെള്ളച്ചാട്ടം ആനമല റോഡിനു മുകളിലൂടെ നിറഞ്ഞൊഴുകി. ചാർപ്പ പഴയപാലം തകർന്നു. അപ്രോച്ച് റോഡും കൈവരികളും ഒഴുകിപ്പോയി. മലവെള്ളപ്പാച്ചിലിൽ ഏതാനും വീടുകൾക്കു കേടുപാടുണ്ട്. അപകട ഭീതിയെ തുടർന്ന് ഇന്നലെ ഉച്ചമുതൽ ആനമല റോഡിൽ ഗതാഗതം നിരോധിച്ചു. അതിരപ്പിള്ളിയിലും മലക്കപ്പാറയിലും വാഹനങ്ങൾ തടഞ്ഞു. അതിരപ്പിളളി, വാഴച്ചാൽ, തുന്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടുന്നില്ല.അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രം ഇന്ന് അടച്ചിട്ടു. അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വെള്ളച്ചാട്ടങ്ങളും ചാലക്കുടിപ്പുഴയും കരകവിഞ്ഞതിനെതുടർന്ന് താഴ്ന്ന ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. വീടുകളിലും റിസോർട്ടുകളിലും വെള്ളംകയറി. ഇന്നലെ ഉച്ചയ്ക്കാണ് ചാർപ്പ, കണ്ണൻകുഴി തോടുകളിലുടെ മലവെള്ളമെത്തിയത്. കണ്ണൻകുഴി തോട്ടിലൂടെ ഉണ്ടായ മലവെള്ളപാച്ചിലിൽ കാട്ടുപറന്പിൽ ശിവൻ, ബാബു, ഫിലോമിന വടക്കുംതല…
Read Moreകോടതി ജംഗ്ഷനിൽ റോഡിൽ വിള്ളൽ; ഗതാഗത തടസം ഒഴിവാക്കാൻ മീഡിയൻ പൊളിച്ചുമാറ്റി
ചാലക്കുടി: ദേശീയപാതയിൽ കോടതി ജംഗ്്ഷനിൽ അടിപ്പാതക്കുവേണ്ടി താഴ്ത്തിയ ഭാഗത്ത് റോഡിൽ വിള്ളൽ കാണപ്പെട്ടതിനെ തുടർന്ന് ഗതാഗതസ്തംഭനം ഒഴിവാക്കാൻ ദേശീയപാതയിലെ മീഡിയൻ പൊളിച്ചുമാറ്റി. ഇതോടെ ഇന്നലെ രാത്രി മുതൽ ദേശീയപാതയിലുണ്ടായ ഗതാഗതസ്തംഭനത്തിനു അൽപ്പം അയവുവന്നു. വാഹനങ്ങൾ വളരെ വേഗത കുറച്ചാണ് പോലീസ് ഇതുവഴി കടത്തിവിടുന്നത്. മുനിസിപ്പൽ ജംഗ്്ഷനിലെ സിഗ്്നൽ നിർത്തി മാള റോഡിലൂടെയുള്ള ഗതാഗതം സർവീസ് റോഡുവഴിയാക്കി. അടിപ്പാതയുടെ നിർമാണവും നിർത്തിവച്ചു. ഇന്നലെ രാത്രി 10ഓടെയാണ് റോഡിൽ വിള്ളൽ കാണപ്പെട്ടത്. അടിപ്പാതയ്ക്കുവേണ്ടി താഴ്ത്തിയ ഭാഗത്തേക്ക് റോഡ് ഇടിഞ്ഞുവീഴുമെന്നു കണ്ട് എസ്ഐ ജയേഷ് ബാലന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം ടൗണിലൂടെയും സർവീസ് റോഡിലൂടെയും തിരിച്ചുവിടുകയായിരുന്നു.
Read Moreഒരുകിലോ കഞ്ചാവ് വിറ്റാൽ ലാഭം 25000 ; ഒന്നരകിലോ കഞ്ചാവുമായി പിടിയിലായ യുവാവിന്റെ മാസ വരുമാനം കേട്ട് ഞെട്ടി പോലീസ്
പഴയന്നൂർ\തിരുവില്വാമല : പഴയന്നൂർ എക്സൈസ് റേഞ്ചിലെ പാന്പാടിയിൽ നിന്നും വില്പനയ്ക്കായി കൊണ്ടുവന്ന ഒന്നരകിലോയോളം കഞ്ചാവ് പിടികൂടി. ആലുവ കടുങ്ങല്ലൂർ ഏലൂക്കര സ്വദേശിയായ കാട്ടിപ്പറന്പിൽ മുഹമ്മദ് റാഫിയെയാണ് കഞ്ചാവുമായി പഴയന്നൂർ എക്സൈസ് ഇൻസ്പെക്ടർ പി.ശ്രീജേഷും സംഘവും അറസ്റ്റുചെയ്തത്. തമിഴ്നാട്ടിലെ ഈറോഡ്, നാമക്കൽ, മേട്ടുപ്പാളയം എന്നീ സ്ഥലങ്ങളിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങി വിൽപനക്കായി കൊണ്ടുവന്നിരുന്നത്. 6000 രൂപയ്ക്ക് തമിഴ്നാട്ടിൽനിന്നും വാങ്ങുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി വിദ്യാർഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കുമാണ് വില്പന നടത്തിവന്നിരുന്നത്. ഒരു കിലോ കഞ്ചാവ് വിൽപന നടത്തിയാൽ ഉദ്ദേശം 25,000 രൂപ ലാഭം കിട്ടുമെന്ന് ഇപ്പോൾ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു. ഏറ്റവും മുന്തിയ ഇനം നീലച്ചടയൻ വിഭാഗത്തിൽപെട്ട കഞ്ചാവാണ് പ്രതിയിൽനിന്നും പിടികൂടിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പാന്പാടി, തിരുവില്വാമല പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടന്നുവരുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ കഴിഞ്ഞവർഷം കഞ്ചാവുമായി പാലക്കാട് എക്സൈസ് കേസെടുത്തിരുന്നു.…
Read Moreരാമായണത്തിനു നേരവകാശികൾ വേണ്ട; ഓരോരുത്തരുടേയും ബോധ്യത്തിന് അനുസരിച്ച് വായിക്കാൻ കഴിയുന്ന ഗ്രന്ഥമാണ് രാമായാണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
ഗുരുവായൂർ: ഓരോരുത്തരുടേയും ബോധ്യത്തിന് അനുസരിച്ച് വായിക്കാൻ കഴിയുന്ന ഗ്രന്ഥമാണ് രാമായാണം.എന്നാൽ അത് മറ്റാരെങ്കിലും വായിക്കാൻ പാടില്ല എന്ന നിലയ്ക്ക് ആരെങ്കിലും അതിന്റെ നേരവകശികാളായി മാറുന്നത് ശരിയല്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഗുരുവായൂരിൽ പറഞ്ഞു. ഗുരുവായൂർ ദേവസ്വം ചുമർചിത്രകേന്ദ്രത്തിന്റെ ആഭിമുഖ്യത്തൽ നടത്തുന്ന ചിത്രരാമായണം ദേശീയ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യത്തിന്റെ ആദ്യ പാഠങ്ങൾ ലോകത്തോട് ഉദ്ഘോഷിച്ച ഗ്രസന്ഥങ്ങളാണ് രാമയാണവും മാഹാഭരതവും എന്ന് അദ്ദേഹം കൂട്ടിച്ചേർച്ചു. ദെവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അധ്യക്ഷനായി.ചുമർചിത്രപഠന കേന്ദ്രം പ്രിൻസിപ്പൽ കെ.യു.കൃഷ്ണകുമാർ ആമുഖ പ്രഭാഷണം നടത്തി.ദേവസ്വം ഭരണസമിതി അംഗങ്ങളായ എം.വിജയൻ,പി.ഗോപിനാഥൻ,കെ.കെ.രാമചന്ദ്രൻ,എ.വി.പ്രശാന്ത്്്,കോളജ് ഓഫ് ഫൈൻ ആർട്ട്സ് റിട്ട.പ്രിൻസിപ്പാൾ പ്രൊഫ.കാട്ടൂർ നാരായണ പിള്ള,അഡ്മിനിസ്ട്രേറ്റർ സി.സി.ശശീധരൻ,മുരളി പുറനാട്ടുകര എന്നിവർ പ്രസംഗിച്ചു.
Read Moreപോലീസിൽ വനിതാ സാന്നിധ്യം 25 ശതമാനമാക്കും; പുതിയ ബാച്ചിലുള്ളവരെല്ലാം ഉയർന്ന വിദ്യാഭ്യാസ മുള്ളതിനാൽ സേന കാര്യക്ഷമമാകുമെന്ന് മുഖ്യമന്ത്രി
തൃശൂർ: പോലീസ് സേനിയിൽ വനിതാ പോലീസ് സാന്നിധ്യം 25 ശതമാനമാക്കി ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെട്ടന്നു തന്നെ ഇത് സാധ്യമാക്കാൻ കഴിയില്ലെങ്കിലും 15 ശതമാനം എത്രയും പെട്ടന്ന് ഉയർത്താനുള്ള നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തിയാണ് ഇതിന് പരിഹാരം കാണുക. പിന്നീട് ഘട്ടംഘട്ടമായി 25 ശതമാനത്തിലെത്തിക്കും. പരിശീലനം പൂർത്തിയാക്കിയ വനിത പോലീസ് ബറ്റാലിയൻ പ്രഥമ ബാച്ചിന്റെ പാസിംഗ് ഒൗട്ട് പരേഡിൽ സല്യൂട്ട ്സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. വനിതാ പോലീസിലെത്തിയ പുതിയ ബാച്ചിൽ ഭൂരിപക്ഷം പേരും നല്ല വിദ്യാഭ്യാസ യോഗ്യത ഉള്ളവരായതിനാൽ പോലീസ് സേന കാര്യക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പല സ്ഥാനങ്ങളിലും ഇരിക്കുന്നവർ മതനിരപേക്ഷത അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ തെറ്റിദ്ധാരണ പരത്തുന്ന ആജ്ഞകൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ പേരു പരാമർശിക്കാതെയാണ് മുഖ്യമന്ത്രി ഇതു പറഞ്ഞത്. വനിത കമാൻഡോകളുടെ…
Read Moreമൂന്നര കിലോ മീറ്റർ മൂന്നുമാസം കൊണ്ട് പൊളിഞ്ഞപ്പോൾ പോയത് ഒന്നേകാൽ കോടി; ആലുംപറമ്പിൽ നടന്ന അഴിമതിക്കെതിരേ പരാതി നൽകാനൊരുങ്ങി നാട്ടുകാർ
കാറളം: ഒരു കോടി 20 ലക്ഷം രൂപ മുടക്കി ടാർ ചെയ്ത റോഡ് മൂന്നു മാസം തികയും മുന്പേ പൊട്ടിപ്പൊളിഞ്ഞു. റോഡിൽനിന്ന് ഇളകിമാറിയ ചരലുകളിൽ തെന്നി ബൈക്ക് യാത്രക്കാരും നാട്ടുകാരും വീഴാനും തുടങ്ങി. ആലുംപറന്പ് മുതൽ കരുവന്നൂർ വലിയപാലം വരെയുള്ള ഏകദേശം മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള ഇറിഗേഷൻ റോഡിനാണു ഈ ദുർഗതി. റോഡിന്റെ ദുരവസ്ഥ മൂലം റോഡിന്റെ ഇരുഭാഗങ്ങളിലുമായി താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങൾക്കും കരുവന്നൂർ-തൃശൂർ വഴി യാത്രക്കാർക്കും ബുദ്ധിമുട്ടുകളേറെയായിരുന്നു. തുടർന്ന് ഏറെ നാളത്തെ പരാതികൾക്കും അപേക്ഷകൾക്കുമൊടുവിലാണ് മൂന്നു മാസം മുന്പ് ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ് ഏകദേശം ഒരു കോടി 20 ലക്ഷം രൂപ അടങ്കൽ തുകയായി റോഡ് ടാറിംഗ് നടത്തിയത്. അധികം ആയുസില്ലാതെ റോഡിൽ കുണ്ടും കുഴിയും രൂപപ്പെടുവാൻ തുടങ്ങി. ടാറിംഗിൽ കരാറുകാരും ഉദ്യോഗസ്ഥ വിഭാഗവും കാണിച്ച അഴിമതിയ്ക്കെതിരെ നാട്ടുകാർ ഒറ്റകെട്ടായി പ്രക്ഷോഭത്തിനിറങ്ങുമെന്ന് എഐടിയുസി മോട്ടോർ തൊഴിലാളി യൂണിയൻ…
Read Moreരോഗികൾക്ക് ആശ്വാസമായി ട്രോളികളും ചിരിക്കുന്ന മുഖവുമായി കുടുംബശ്രീ പ്രവർത്തകർ
മുളങ്കുന്നത്തകാവ്: മെഡിക്കൽ കോളജ് ആശുപത്രി ഒപി യിൽ എത്തുന്ന കിടപ്പ് രോഗികൾക്കും നിൽക്കാനും നടക്കാനും സാധിക്കാത്ത രോഗികൾക്കും ആശ്വാസമായി ട്രോളികളും ചിരിക്കുന്ന മുഖവുമായി നിങ്ങളെ സഹായിക്കാൻ കുടംബശ്രീ പ്രവർത്തകർ റെഡി. അവണൂർ പഞ്ചായത്തിലെ കുടംബശ്രീ യൂണിറ്റിലെ അഞ്ച് സത്രീകളാണ് രോഗികളെ സഹായിക്കാൻ എത്തുന്നത്. രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ഇവരുടെ സേവനം ആശുപത്രി ഒപി യിൽ ഉണ്ടാകും. നടക്കാനും ഇരിക്കാനും പോലും സാധിക്കാത്ത രോഗികളെ ഒപികളിൽ എത്തിക്കാൻ ബുദ്ധിമുട്ടുന്ന രോഗികളുടെയും അവരുടെ കൂട്ടിരിപ്പുകാരുടെയും അവസഥ വളരെ മോശമായിരുന്നു. ഇനി മുതൽ ഇതിന് പരിഹരമായിരിക്കുകയാണ്. ആർദ്രം പദ്ധതി പ്രകാരമാണ് അഞ്ച് പേരെ ഇത്തരം ജോലിയക്ക്് നിയോഗിച്ചിട്ടുളളത്.
Read Moreകേച്ചേരിയിൽ നിന്നും കാണാതായ പെണ്കുട്ടി ബംഗാളിൽ; സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബംഗാളി യുവാവുമായി പ്രണയത്തിലായ പെൺകുട്ടി ബംഗാളിൽ എത്തിയത് സുഹൃത്തിനൊപ്പം; രസഹകരമായ ഒഴിച്ചോട്ടകഥയിങ്ങനെ
കുന്നംകുളം: കേച്ചേരിക്കടുത്ത് ചിറനെല്ലൂരിൽ നിന്നും കഴിഞ്ഞദിവസം കാണാതായ കോളജ് വിദ്യാർഥിനി ബംഗാളിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. പെണ്കുട്ടിയുടെ വീട്ടുകാർ നടത്തുന്ന സ്ഥാപനത്തിൽ ജോലിക്കു നിന്ന ബംഗാളി യുവാവിന്റെ പ്രേരണ പ്രകാരമാണ് ഇവർ ബംഗാളിൽ എത്തിയിട്ടുള്ളത്. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലായ ഇയാൾ പെരുന്പാവൂരിലെ ബംഗാളി തന്നെയായ ഒരു സുഹൃത്തിന്റെ കൂടെ പെൺകുട്ടിയെ ബംഗാളിലേക്ക് പറഞ്ഞുവിട്ട് ഇവിടെ നിൽക്കുകയായിരുന്നു. വെള്ളിയാഴ്ച മുതൽ പെണ്കുട്ടിയെ കാണാതായതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രണയത്തെ തുടർന്ന് പെൺകുട്ടി ബംഗാളിലേക്ക് പോയതെന്നും ഇതിനു പിന്നിലെ കാമുകൻ സംശയം തോന്നാതിരിക്കാൻ ഇവിടെ തങ്ങുന്ന വിവരം അറിഞ്ഞത്. തുടർന്നാണ് ഹോട്ടൽ ജീവനക്കാരൻ പിടിയിലാകുന്നത്. പെൺകുട്ടി അവിടെ ഇയാളുടെ വീട്ടിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കുട്ടിയെ തിരിച്ചു നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം. ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് കാണാതായ പെണ്കുട്ടി.
Read More