പോൾ മാത്യു തൃശൂർ: നഗരത്തിലേക്ക് പുതിയ വാഹനങ്ങൾ കൂട്ടത്തോടെ കുതിച്ചെത്തുന്നു. തൃശൂർ നഗരത്തിന് താങ്ങാവുന്നതിലും നാലിരട്ടിയായാണ് പുതിയവാഹനങ്ങൾ നിരത്തിലേക്ക് ഒഴുകുന്നത്. തൃശൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ മാത്രം കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 83,531 വാഹനങ്ങളാണ് പുതിയതായി രജിസ്ട്രേഷൻ നടത്തിയത്. കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് രണ്ടു വർഷത്തിനുള്ളിൽ 37,602 പുതിയ ഇരുചക്ര വാഹനങ്ങളാണ് രജിസ്ട്രേഷൻ നടത്തിയത്. 12,665 കാറുകളും പുതിയതായി നിരത്തിലിറങ്ങി. മറ്റു സബ് ഓഫീസുകളിലും പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ നടക്കുന്നുണ്ട്. തൃശൂരിനു പുറമേ ഇരിങ്ങാലക്കുട, ഗുരുവായൂർ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, ചാലക്കുടി സബ് ഓഫീസുകളിലാണ് പുതിയ വാഹന രജിസ്ട്രേഷൻ നടത്തുന്നത്. തൃശൂർ ആർടി ഓഫീസിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിലാണ് ഇത്രയും വാഹനങ്ങളുടെ രജിസ്ട്രേഷൻ നടത്തിയത്. 2014 മാർച്ച് 31 മുതൽ 2017 മാർച്ച് 17 വരെയുള്ള കണക്കാണിത്. 2017 ഡിസംബർ എത്തിയതോടെ നിരത്തിലിറങ്ങിയ പുതിയ വാഹനങ്ങളുടെ…
Read MoreCategory: Thrissur
കണ്ണന്റെ ക്രൂരത! രാത്രിയില് വീട്ടമ്മയെ വിളിച്ചുണര്ത്തി പല്ലുകള് അടിച്ചു തെറിപ്പിച്ചു; സംഭവം മുളങ്കുന്നത്തുകാവില്
മുളങ്കുന്നത്തുകാവ്: രാത്രിയിൽ വീട്ടമ്മയെ വിളിച്ചുണർത്തി വായിലെ പല്ലുകൾ അടിച്ചു തെറിപ്പിച്ചു. അടിയിൽ അറുപതുകാരിയായ വീട്ടമ്മയുടെ രണ്ടു പല്ലുകൾ നഷ്ടപ്പെട്ടു. സംഭവത്തോടനുബന്ധിച്ച് വീട്ടിലെ പണികൾക്ക് വരാറുള്ളയാളും അയൽവാസിയുമായആൾക്കെതിരെ കേസെടുത്തു. പത്തനംതിട്ട സ്വദേശിയായ കണ്ണനെ (45) തിരെയാണ് വിയ്യൂർ പോലീസ് കേസെടുത്തിരിക്കുന്നത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആ ശുപ ത്രിയിൽ ചികിത്സ തേടിയ വീട്ടമ്മ വെള്ളിയാഴ്ച വൈകീട്ടാണു പരാതി നൽകിയത്. വീട്ടിൽ കൂലിപ്പണിക്കു വരാറുള്ള കണ്ണൻ ഒരു മാസമായി ജോലിക്കു വരാറില്ലായിരുന്നു. ജോലിക്ക് ഇയാളെ തിരക്കി വീട്ടമ്മ കണ്ണന്റെ വീട്ടിൽ പല പ്രാവശ്യം എത്തിയിരുന്നു. രാത്രിയിൽ കണ്ണൻ എത്തി അയൽവാസിക്ക് അസുഖമാണെന്നു പറഞ്ഞ് വീട്ടമ്മയെ വിളിച്ചുണർത്തി വീടിന്റെ പുറത്തേക്കു കൊണ്ടുവന്നു. ഈ സമയം വീടിനകത്ത് ഇവരുടെ മകനും ഭർത്താവുമുണ്ടായിരുന്നു. മകൻ എവിടെയാണെന്നു ചോദിച്ച് കണ്ണൻ മുഖത്തടിക്കുകയായിരുന്നു. അടിയിൽ വീട്ടമ്മയുടെ പല്ലുകൾ ഇളകി തെറിക്കുകയായിരുന്നു. കഞ്ചാവിന്റെ അടിമയാണ് കണ്ണനെന്നു പോലീസ് പറഞ്ഞു. ഇയാൾ…
Read Moreനട തള്ളുന്ന അമ്മമാരെ സംരക്ഷിക്കാൻ കുറൂരമ്മ ഭവനം വികസിപ്പിക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ
ഗുരുവായൂർ: ഗുരുവായൂരിൽ നടതളളുന്ന അമ്മമാരെ സംരക്ഷിക്കാൻ കുറൂരമ്മ ഭവനം വികസിപ്പിക്കാൻ ദേവസ്വം കമ്മിറ്റി നടപടിസ്വീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മക്കൾക്കു വേണ്ടാത്ത അമ്മമരെ സംരക്ഷിക്കുന്ന ഭവനമാക്കി കുറൂരമ്മ ഭവനം മാറ്റണം.അവർക്ക് ക്ഷേത്രത്തിൽ പോകാൻ വാഹനവും ചികിത്സക്ക് ആശുപത്രി സംവിധാനവും ഏർപ്പെടുത്തണം. പ്രായമായ അമ്മമാർക്കു രണ്ടു ദിവസം താമസിച്ചു ദർശനം നടത്താനുള്ള സൗകര്യമാണ് ഇപ്പോൾ കുറൂരമ്മ ഭവവനിൽ ഉള്ളത്. ഇത് വികസിപ്പിക്കാൻ ദേവസ്വം നടപടിയെടുക്കണമെന്ന് മന്ത്രി നിർദേശം നൽകി.കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായതോടെ സങ്കടങ്ങൾ പറയാനുള്ള കേന്ദ്രങ്ങളായി ആരാധനാലയങ്ങൾ മാറി.ഇവിടെ വരുന്നവർക്ക് സൗകര്യം ഒരുക്കാനുള്ള ബാധ്യത സർക്കാരിനാണെന്നും സർക്കാർ ക്ഷേത്രങ്ങളുടെ വികസനത്തിന് കോടികളാണ് ചിലവഴിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേവസ്വം ചെയർമാൻ എൻ.പീതാംബരകുറുപ്പ് അധ്യക്ഷത വഹിച്ചു.ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരിപ്പാട്,കെ.കുഞ്ഞുണ്ണി,കെ.ഗോപിനാഥൻ,പി.കെ.സുധാകരൻ,സി.അശോകൻ,അഡ്മിനിസ്ട്രേറ്റർ എം.ബി.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.കേരളത്തിലെ 629 ക്ഷേത്രങ്ങൾക്കായി മൂന്നുകോടിയും 38അനാഥാലങ്ങൾക്കായി 25ലക്ഷവുമാണ് ദേവസ്വം നൽകിയത്.
Read Moreമുഖ്യമന്ത്രിക്ക് വധഭീഷണി അയച്ച രണ്ടു പേർ പിടിയിൽ; അയൽവാസിയോടുള്ള വൈരാഗ്യം തീർക്കാൻ അവരുടെ ഫോൺ മോഷ്ടിച്ചെടുത്ത് സന്ദേശം അയയ്ക്കുകയായിരുന്നുവെന്ന് പ്രതികൾ
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം തൃശൂർ ഈസ്റ്റ് പോലീസിന് ലഭിക്കുന്നത്. തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. വധഭീഷണി വന്ന ഫോണ് സന്ദേശത്തെക്കുറിച്ച് വെള്ളിയാഴ്ച തന്നെ അന്വേഷണം തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട്ട് നിന്നും രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ അയൽവാസിയോടുള്ള വിദ്വേഷം തീർക്കാൻ അയാളുടെ ഫോണെടുത്ത് ഭീഷണി സന്ദേശം അയച്ചുവെന്നായിരുന്നു മൊഴി. എന്നാൽ ഈ മൊഴി പോലീസ് കാര്യമായി എടുത്തിട്ടില്ല. പിന്നീടാണ് ഇരുവരെയും തൃശൂർ ഈസ്റ്റ് പോലീസിന് കൈമാറിയത്. ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയിരിക്കുകയാണ്.
Read Moreകൂനിന്മേൽ കുരുപോലെ..! മെഡിക്കൽ വിദ്യാഭ്യാസ വായ്പ ഗ്യാരണ്ടി സർട്ടിഫിക്കറ്റിന് വിദ്യാർഥികളിൽ നിന്ന് 8500 വാങ്ങി ബാങ്കിന്റെ തട്ടിപ്പ്
സ്വന്തം ലേഖകൻ തൃശൂർ: മെഡിക്കൽ വിദ്യാർഥികൾക്കു വിദ്യാഭ്യാസ വായ്പക്കു സർക്കാർ ഗ്യാരണ്ടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സർട്ടിഫിക്കറ്റ് നൽകാൻ ബാങ്ക് ഈടാക്കുന്ന സർവീസ് ചാർജ് 8,500 രൂപ. കാനറാ ബാങ്കാണ് ഗ്യാരണ്ടി സർട്ടിഫിക്കറ്റിന് സർവീസ് ചാർജായി 8,500 രൂപ ഈടാക്കുന്നത്. സ്വകാര്യ മെഡിക്കൽ കോളജുകളിൽ ചേർന്ന വിദ്യാർഥികളേയും രക്ഷിതാക്കളേയുമാണ് ഇങ്ങനെ പിഴിയുന്നത്. ഫീസ് ഇനത്തിൽ ബാങ്കിൽനിന്ന് ഗ്യാരണ്ടി സർട്ടിഫിക്കറ്റ് വേണമെന്നാണ് മെഡിക്കൽ കോളജ് മാനേജുമെന്റുകൾ ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ വായ്പയെടുക്കുന്ന വിദ്യാർഥികൾക്കു ബാങ്ക് അക്കൗണ്ടിൽ അത്രയും പണം നിക്ഷേപിച്ച് സർട്ടിഫിക്കറ്റു സന്പാദിക്കാൻ കഴിയില്ല. ഇതു ബോധ്യപ്പെട്ട സർക്കാർ കേരളത്തിലെ ബാങ്ക് മേധാവികളുടെ യോഗം വിളിച്ച് സർക്കാർതന്നെ ഗ്യാരണ്ടിയെന്ന് അറിയിച്ചിരുന്നു. സർക്കാർ വാഗ്ദാനം ചെയ്ത ഗ്യാരണ്ടിയെ ആധാരമാക്കി സർട്ടിഫിക്കറ്റ് നൽകാനാണ് ഇത്രയും ഭീമമായ തുക സർവീസ് ചാർജ് ചുമത്തുന്നത്. സർട്ടിഫിക്കറ്റ മുദ്രപത്രത്തിലാണു തയാറാക്കേണ്ടത്. ഇതിന് 200 രൂപയുടെ മുദ്രപത്രവും വിദ്യാർഥികൾ വാങ്ങിക്കൊടുക്കണം. സർട്ടിഫിക്കറ്റുകൾ…
Read Moreവരാലാണ് താരം..! കൃഷിക്കായി പുഞ്ചപ്പാടങ്ങൾ ഒരുങ്ങി; പാടങ്ങളിൽ മത്സ്യക്കൊയ്ത്തും; കിലോയ്ക്ക് ആയിരം രൂപയായി മുന്നിൽ വരാൽ
സെബി മാളിയേക്കൽ തൃശൂർ: പുഞ്ചപ്പാടങ്ങൾ കൃഷിക്കൊരുങ്ങിയതോടെ ഇവിടങ്ങളിലെല്ലാം മത്സ്യക്കൊയ്ത്ത് ആരംഭിച്ചു. പാടങ്ങളിലെ വെള്ളം വറ്റിച്ച് കൃഷിയോഗ്യമാക്കുന്നതോടെയാണ് ഇവിടങ്ങളിലെ ഇടത്തോടുകളിലെയും മത്സ്യക്കൊയ്ത്ത് ആരംഭിക്കുന്നത്. ബ്രാല് (വരാൽ), കടു (കാരി), കരിപ്പിടി (കല്ലുത്തി) തുടങ്ങിയ മത്സ്യങ്ങളാണ് ഏറ്റവും കൂടുതൽ ലഭിക്കുന്നത്. ചേറിൽ പുതഞ്ഞുകിടക്കുന്ന മത്സ്യങ്ങളാണ് ഇവ. ജലാംശം കുറഞ്ഞാൽപോലും ആഴ്ചകളോളം ചേറിൽ പൂണ്ടുകിടക്കാൻ കഴിവുള്ള മത്സ്യമാണ് വരാൽ. കടുവും കരിപ്പിടിയും ഇത്തരം സ്വഭാവക്കാരാണെങ്കിലും വെള്ളം വറ്റിയാൽ രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ അതിജീവിക്കില്ല. നീർമീൻ എന്നു പഴമക്കാർ പറയുന്ന ഇത്തരം മീനുകൾക്കു തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡിമാൻഡ്. ഒന്നാംസ്ഥാനം വരാലിനുതന്നെ. കരിപ്പിടിക്കു കിലോയ്ക്ക് 150 ഉം കടുവിന് 200ഉം രൂപയാണ് വിലയെങ്കിൽ വരാലിനു വലിപ്പമനുസരിച്ചാണ് വില. അരകിലോയും അതിനു മുകളിലും തൂക്കം വരുന്ന വരാലുകൾക്കു കിലോയ്ക്ക് 700 രൂപയാണ് നടപ്പുവില. അതിൽ താഴെയുള്ള വരാലുകൾക്ക് 500. തീരെ ചെറുതിനുപോലും…
Read Moreകോൺഗ്രസുമായുള്ള കൂട്ടുകെട്ട് സിപിഎമ്മിനു ചിന്തിക്കാനേ കഴിയില്ല; ആർഎസ്എസും, ബിജെപിയും നാട്ടിൽ കള്ളപ്രചരണം നടത്തുകയാണെന്ന് പിണറായി വിജയൻ
തൃപ്രയാർ: കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നടക്കുന്ന അക്രമങ്ങൾ ഉന്നതകേന്ദ്രങ്ങളിൽ തീരുമാനിച്ചു നടപ്പാക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വ്യത്യസ്ത പ്രദേശങ്ങളിലാണെങ്കിലും ഇവരുടെ ആക്രമണങ്ങൾക്ക് ഏകതാരൂപമുണ്ട്. ഇവർ ആരെയും ആക്രമിക്കും. ഒരു കാര്യവും കാരണവും പറയാനില്ലാതെ ഒരേതരത്തിൽ വ്യത്യസ്ത തലങ്ങളിലാണ് ഇവരുടെ ആക്രമണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ചു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കണ്ണൂരിൽ സമാധാനസംഭാഷണം നടത്തിപ്പോയി പിറ്റേദിവസം വേറൊരു സ്ഥലത്ത് ഇതേ അക്രമിസംഘം ഒരു നിരപരാധിയെ വെട്ടിവീഴ്ത്തുകയാണ്. നാടിന്റെ സ്വൈര്യവും സമാധാനവും തകർക്കാനുള്ള നീക്കമാണിത്. ആർഎസ്എസും ബിജെപിയും അവരുടെ നേതാക്കളും നടത്തുന്നത് കള്ളപ്രചാരണങ്ങളാണ്. അവർ ആക്രമണം നടത്തുക, മറ്റുള്ളവരെ അക്രമികളായി ചിത്രീകരിക്കുക – ഇതാണ് എപ്പോഴും നടത്താറുള്ളത്. വ്യാപകമായി കള്ളം പ്രചരിപ്പിക്കാൻ മിടുക്കന്മാരാണ് ആർഎസ്എസും ബിജെപിയും: മുഖ്യമന്ത്രി കുറ്റപ്പെടുത്തി.നവ ഉദാരവത്കരണം അംഗീകരിച്ച പാർട്ടിയാണ് കോണ്ഗ്രസ്. രാജ്യത്തുണ്ടായ…
Read Moreഷീടാക്സിക്ക് പിന്നാലെ ഷീ ലോഡ്ജ്; നഗരത്തിൽ എത്തുന്ന സ്ത്രീകൾ തനിച്ച് താസിക്കാൻ സുരക്ഷിതമായ ഒരിടം എന്നതാണ് ഷീ ലോഡ്ജ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ എത്തുന്ന സ്ത്രീകൾക്കായി ഷീ ലോഡ്ജ് ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതിയിൽ സ്ത്രീ സുരക്ഷയ്ക്ക് നൽകുന്ന പ്രഥമ പരിഗണനയായാണു ഇരിങ്ങാലക്കുടയിൽ ഷീ ലോഡ്ജ് നിർമിക്കുന്നത്. പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത മേരി തോമസിന്റെ ആദ്യത്തെ പ്രഖ്യാപനങ്ങളിൽ ഒന്നായാണു ഇരിങ്ങാലക്കുടയിൽ ഷീ ലോഡ്ജ് നിർമിക്കുന്നതായി അറിയിച്ചത്. ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രദർശനത്തിനും മറ്റുമായി എത്തുന്ന നിരവധി സ്ത്രീകളാണു ഇരിങ്ങാലക്കുടയിൽ തനിച്ച് തങ്ങാൻ ഇടമില്ലാതെ വിഷമിക്കുന്നത്. ബസ് സ്റ്റാൻഡിനു വടക്കുഭാഗത്തായി ജില്ലാ പഞ്ചായത്തിനു അനുവദിച്ചുകിട്ടിയ ഒരേക്കർ സ്ഥലത്താണു ഷീ ലോഡ്ജ് നിർമിക്കുന്നത്. മൂന്നു നിലകളിലായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിൽ താഴത്തെ നിലയിൽ കുടുംബശ്രീ പ്രവർത്തകർക്കുള്ള ഷോംപ്പിംഗ് കോംപ്ലക്സും ഇപ്പോൾ അവിടെ പ്രവർത്തിക്കുന്ന ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂഷനും സ്ഥലം മാറ്റിവെക്കുന്നുണ്ട്. രണ്ട്, മൂന്ന് നിലകളിലായാണു ഷീ ലോഡ്ജ് പ്രവർത്തിക്കുക.
Read Moreബൈക്കിലെത്തിയവർ രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തു; വീട്ടുമുറ്റത്തുനിന്ന വൃദ്ധയുടെ മാല പൊട്ടിച്ചെടുത്തശേഷം മർദിച്ചു; പിന്നീട് റോഡിലേക്ക് ഇവരേ തള്ളിയിട്ടശേഷം മോഷ്ടാക്കൾ ബൈക്കിൽ രക്ഷപ്പെട്ടു
തൃശൂർ: ജില്ലയിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ ബൈക്കിലെത്തിയ സംഘം രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. പുതുക്കാട് പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപത്തും, ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി പരിസരത്തുമാണ് രണ്ടുപവന്റെ മാലകൾ മോഷ്ടാക്കൾ കവർന്നത്. പാലിയേക്കര ടോൾ പ്ലാസയ്ക്ക് പുറകിൽ ഇടവഴിയിൽ വീട്ട് മുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയുടെ മാല ബൈക്കിൽ എത്തിയ സംഘം കവർന്നു. വില്ലേടൻ തങ്ക (78)യുടെ രണ്ട് പവന്റെ മാലയാണ് കവർന്നത്. ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം. വീട്ടു മതിലിൽ നിന്നും പാൽ കുപ്പി എടുക്കാൻ വന്ന തങ്കയുടെ അടുത്തേയ്ക്ക് ഒരാൾ എത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ റോഡിലേക്ക് ഓടിയ തങ്കയെ ഇയാൾ ബലമായി പിടികൂടി കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിന്നീട് തങ്കയുടെ മൂക്കും വായയും പൊത്തി പിടിച്ചതിന് ശേഷം കയ്യിലെ വളകൾ ഉൗരാൻ ശ്രമിച്ചു. ഇതിനിടെ തങ്കയെ മർദിച്ച് റോഡിലേക്ക്…
Read Moreഇനി ആരേയും കാത്തിരിക്കേണ്ട..! റബർ ടാപ്പിംഗ് ഇസിയാകുന്നു; റബർ കർഷകർക്ക് ആശ്വാസവും ആദായവും സമ്മാനിച്ച് ഓട്ടോ ടാപ്പർ
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിലെ റബർ കർഷകർക്ക് ആശ്വാസവും ആദായവും സമ്മാനിച്ച് ഓട്ടോ ടാപ്പറെത്തി. റബർ ടാപ്പിംഗ് ഇനി ഈസിയായി നടത്താം. ജെ.ജെ.എൻജിനീയറിംഗ് കന്പനി വികസിപ്പിച്ചെടുത്ത ഓട്ടോ ടാപ്പർ എന്ന ഇലക്ട്രോണിക് ഉപകരണം അടുത്ത മാസം വിപണിയിലെത്തും. 2009 മുതൽ ആരംഭിച്ച പരീക്ഷണമാണ് ഇപ്പോൾ പൂർണതയിലെത്തിയിരിക്കുന്നത്. പലതവണ രൂപമാറ്റങ്ങൾ നടത്തിയും ഗവേഷണങ്ങൾ നടത്തിയുമാണു ചേലക്കര സ്വദേശി പി.വി.ജോസഫും തളിപ്പറന്പ് സ്വദേശി ജിമ്മി ജോസും ചേർന്ന് ഓട്ടോ ടാപ്പറിന് അന്തിമ രൂപം നൽകിയത്. റബർ വെട്ടാൻ ഒരു മെഷിൻ എന്ന ആശയം ജോസഫിന്റെ മനസിലുദിച്ചപ്പോൾ പിന്നീടതിന് എല്ലാ പിന്തുണയും നൽകി ഒപ്പം നിൽക്കുകയായിരുന്നു ജിമ്മി ജോസ്. 7800 രൂപയാണു ഓട്ടോ ടാപ്പറിന്റെ വില. സർക്കാർ സബ്സിഡി ലഭിക്കുകയാണെങ്കിൽ ഇതിലും കുറഞ്ഞ വിലയ്ക്ക് ഇതു നൽകാനാകുമെന്നും ഇവർ പറയുന്നു.2010ൽ ഇന്ത്യൻ പേറ്റന്റിന് അപേക്ഷ നൽകിയ ഇവർ 2012ൽ തായ്ലാന്റ്, ഇന്തോനേഷ്യ,…
Read More