കൊച്ചി: റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്റെ കൊലപാതകവുമായി അറസ്റ്റിലായ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.പി.ഉദയഭാനുവിനെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ചാലക്കുടി കോടതിയാണ് ഉദയഭാനുവിനെ റിമാൻഡ് ചെയ്തത്. പ്രതി സമൂഹത്തിൽ ഉന്നതനായ വ്യക്തിയാണെന്നും ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതിക്കാകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണു കോടതിയുടെ നടപടി. കേസിൽ ഏഴാം പ്രതിയാണ് ഉദയഭാനു. റിമാൻഡ് ചെയ്ത ഉദയഭാനുവിനെ ഇരിങ്ങാലക്കുട സബ് ജയിലിലേക്കു കൊണ്ടുപോയി. ബുധനാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടിൽനിന്നാണ് ഉദയഭാനുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ഇതേത്തുടർന്ന് ഉദയഭാനു ഒളിവിൽ പോയി. കഴിഞ്ഞ ദിവസം രാത്രി കീഴടങ്ങാൻ സന്നദ്ധത അറിയിച്ച ഉദയഭാനുവിനെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുന്പാശേരി നായത്തോട് സ്വദേശി വി.എ. രാജീവിനെ സെപ്റ്റംബർ 29നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ പ്രതികളായ ചക്കര ജോണി അടക്കമുള്ളവരെ…
Read MoreCategory: Thrissur
ഇത്തരം സുന്ദരികൾ ഇനിയുമുണ്ട്..! ബസിൽ മോഷണം നടത്തവേ രണ്ടു തമിഴ് യുവതികൾ പിടിയിൽ; മോഷണത്തിനായി ഇവർ തൃശുരിൽ വന്നതെന്ന് പോലീസ്
തൃശൂർ: ബസുകളിൽ മോഷണം നടത്തുന്ന രണ്ടു തമിഴ് സ്ത്രീകൾ പിടിയിൽ. പ്രിയ (23), വേണി (22) എന്നിവരെയാണ് ഈസ്റ്റ് എസ്ഐ എം.ജെ. ജിജോവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കരുവന്നൂർ- തൃശൂർ യാത്രയ്ക്കിടെ മെട്രോ ആശുപത്രിക്കിടെ കരുവന്നൂർ സ്വദശിനിയായ യുവതിയുടെ 3,000 രൂപയടങ്ങിയ പഴ്സ് ഇവർ കവരുകയായിരുന്നു. പഴ്സ് നഷ്ടപ്പെട്ടതറിഞ്ഞു യുവതി ബഹളം വച്ചതോടെയാണ് ഇവർ കുടുങ്ങിയത്. ഒലവക്കോട് റെയിൽവേ കോളനിയിൽ താത്കാലിക ഷെഡിൽ താമസിക്കുന്ന ഇവർ മോഷണം നടത്തുന്നതിനു വേണ്ടിയാണു തൃശൂലെത്തിയത്.
Read Moreഞങ്ങൾക്ക് മരിക്കേണ്ട.. ! ഒരുമനയൂർ പാലംകടവ് ഇരുമ്പ് പാലം അപകടത്തിൽ; ഇരുമ്പു ഷീറ്റുകളും, ഗോവണി പടികളും ദ്രവിച്ച നിലയിൽ
ഒരുമനയൂർ: പാലംകടവ് ഇരുന്പ് പാലം അപകടത്തിൽ ദുരന്തത്തിനു കാത്തുനിൽക്കാതെപുനർ നിർമിക്കണമെന്ന് നാട്ടുകാർ. നടപാതയിലെ ഇരുന്പു ഷീറ്റുകളും, ഗോവണി പടികളും, മറ്റും, തുരുന്പെടുത്ത് ദ്രവിച്ച് യാത്രക്കാർക്ക് ഭീക്ഷണി നേരിടുകയാണ.് ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കനോലി കനാലിനു കുറുകെ അഞ്ചുവർഷം മുന്പാണ് ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂപ ചെലവിൽ റവന്യൂ വകുപ്പിന്റെ കീഴിൽ പാലം പണിതത്. അലൈഡ് എഞ്ചിനീയറിംങ്ങ് കന്പനി (ലി) കൊച്ചി (കെൽ) നിർമാണം പൂർത്തീകരിച്ച ഈ പാലം 2012 ഏപ്രിൽ രണ്ടിന് അന്നത്തെ മന്ത്രി തിരുവഞ്ചൂർ രാധാക്യഷ്ണനാണ് ജനങ്ങൾക്ക് തുറന്നു കൊടുത്തത്. എന്നാൽ ഉദ്ഘാടനശേഷം യഥാസമയം അറ്റകുറ്റപണികൾ നടത്താത്തതിനാൽ കാറ്റും മഴയും വെയിലും ഏറ്റ് പാലം തുരുന്പെടുത്ത നിലയിലാണ.് വർഷാവർഷം അറ്റകുറ്റപണികൾ നടത്തിയിരുന്നെങ്കിൽ പാലം ദ്രവിച്ചു കേടുവരില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വലിയ സംഖ്യ ചെലവുവരുന്ന പദ്ധതികളായതിനാൽ തദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒന്നും തന്നെ…
Read Moreഗ്രാൻഡ് മദേഴ്സ് ചലഞ്ച്..! പതിനഞ്ചു വർഷമായി തരിശുകിടന്ന പാടത്തിൽ നൂറുമേനി വിളയിച്ച് മുത്തശ്ശിമാർ; നാട്ടിലെ താരങ്ങളായി ശാന്തയും, രുഗ്മിണിയും ചന്ദ്രികയും
വരന്തരപ്പിള്ളി: പതിനഞ്ചു വർഷമായി തരിശുകിടന്ന നന്തിപുലം കൊളക്കാട്ടിൽ പൈറ്റുപാടം കതിരണിഞ്ഞപ്പോൾ മൂന്നു വയോധികളോട് തോറ്റുപോയത് മഴയും ചൂടും മാത്രമല്ല, നാട്ടിലെ ചങ്ക് ബ്രോകളുടെ കൃഷിയോടുള്ള സ്വപ്നംകൂടിയാണ്. നന്തിപുലം സ്വദേശികളായ ചേരായ്ക്കൽ ശാന്ത (75), കൊല്ലിക്കര രുഗ്മിണി (66), എരിയക്കാടൻ ചന്ദ്രിക (67) എന്നിവരാണ് ഒന്നര പതിറ്റാണ്ടായി കൃഷിയിറക്കാതിരുന്ന 60 സെന്റ് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തത്. കാർഷിക യന്ത്രങ്ങളുടെ സഹായമില്ലാതെ സ്വന്തം അധ്വാനത്തിൽ ഇവർ നിലമൊരുക്കലും ഞാറുനട്ടതും കൊയ്തതും പൈറ്റുപാടത്തെ കൃഷി വ്യത്യസ്തമാക്കുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള മൂവരുടേയും ത്രിവേണി ജെ.എൽ.ജി. ഗ്രൂപ്പിന്റെ പദ്ധതിയായാണ് നന്തിപുലം കൊളക്കാട്ടിൽ പാടശേഖരത്തിലെ പൈറ്റുപാടത്ത് നെൽകൃഷി നടത്തിയത്. വയോധികമാരുടെ നെൽകൃഷി നേരിട്ട് കാണാനെത്തിയ നന്തിപുലം ഗവ. യുപി സ്കൂളിലെ വിദ്യാർഥികളും പാടത്തെ വിളവെടുപ്പിൽ പങ്കെടുത്തു. മൂവർ സംഘം പാടിയ കൊയ്തുപാട്ടിന്റെ താളത്തിനൊപ്പമാണ് വിദ്യാർഥികൾ കതിരുകൾ കൊയ്തതും കറ്റ ചുമന്നതും.അവശതകളെല്ലാം മറന്ന് രാവിലെ…
Read Moreപണത്തിനുവേണ്ടി സൗഹൃദം മറന്നവൻ..! ചാലക്കുടി രാജീവ് വധക്കേസിൽ ക്രിമിനൽ അഭിഭാഷകന് സി.പി. ഉദയഭാനു അറസ്റ്റിൽ
കൊച്ചി: റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ ചാലക്കുടിയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി.പി. ഉദയഭാനു അറസ്റ്റിൽ. കീഴടങ്ങാൻ ഉദയഭാനു സന്നദ്ധത അറിയിച്ചപ്പോൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃപ്പുണിത്തുറയിലെ സഹോദരന്റെ വീട്ടിൽനിന്നാണ് ഉദയഭാനുവിനെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണു സൂചന. കേസിൽ ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും നീക്കി. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കാതിരിക്കാനാവില്ലെന്നു വിലയിരുത്തിയായിരുന്നു കോടതിയുടെ തീരുമാനം. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിക്കും രാജീവിനോടു ശത്രുതയുണ്ടായിരുന്നു. ഇവർ തമ്മിലുള്ള കേസുകളിൽ രാജീവിനുവേണ്ടി ഉദയഭാനുവാണു ഹാജരായിരുന്നത്. രാജീവുമായുള്ള സൗഹൃദം തകർന്നതോടെ ഉദയഭാനു പകവീട്ടാൻ ചക്കര ജോണിയുമായി ചേർന്നെന്നു പ്രോസിക്യൂഷൻ വാദിക്കുന്നു.
Read Moreഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹം; ജ്വലിക്കുന്ന ഓർമകൾക്ക് 86 വയസ്; 1931 നവംബർ ഒന്നിന് ആരംഭിച്ച സമര ചരിത്ര ത്തിലൂടെ…
ഗുരുവായൂർ: കേരള ചരിത്രത്തിന്റെ നവോത്ഥാനത്തിന് പ്രധാന പങ്കു വഹിച്ച് ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ ജ്വലിക്കുന്ന ഓർമയ്ക്കു ഇന്ന് 86.കേരള ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഐതിഹാസികമായ ഗുരുവായൂർ സത്യാഗ്രഹം കെ.കേളപ്പൻ,മന്നത്ത് പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ 1931 നവംബർ ഒന്നിനാണ് തുടങ്ങിയത്. സത്യഗ്രഹത്തിന് മുന്നോടിയായി 1931 ഒക്ടോബർ 21ന് സത്യഗ്രഹ പ്രചരണ ജാഥ പയ്യന്നൂരിൽ നിന്ന് എ.കെ.ഗോപാലൻ ജാഥാ ക്യാപ്റ്റനായി സുബ്രഹ്മണ്യൻ തിരുമുന്പിന്റെ നേതൃത്വത്തിൽ പുറപ്പെട്ടു. ഒക്ടോബർ 31ന് ജാഥ ഗുരുവായൂരിൽ എത്തി. ജാഥക്ക്് വൻ വരവേൽപ്പ് നൽകി. 1931 നവംബർ ഒന്നിന് കെ.കേളപ്പന്റേയും മന്നത്ത് പത്മനാഭന്റേയും നേതൃത്വത്തിൽ സത്യഗ്രഹം തുടങ്ങി. സത്യഗ്രഹികളെ നേരിടാൻ ക്ഷേത്രം അധികൃതർ തയ്യാറായി സമരക്കാരെ തടഞ്ഞെങ്കിലും നാമജപത്തോടെ സമരം തുടർന്നു. ജാഥാ ക്യാപ്റ്റനായ എ.കെ.ജി ക്ക് ക്രൂര മർദ്ധനമേൽക്കേണ്ടി വന്നു. സത്യഗ്രഹത്തിന്റെ ഏഴാം ദിവസം സുബ്രഹ്മണ്യൻ തിരുമുന്പ് അറസ്റ്റിലായി. ക്ഷേത്രശ്രീകോവിലിനു…
Read Moreതൃശൂരിലെ ഹോട്ടലിൽ കള്ളനോട്ട്; മൂന്നു കാമറൂൺ സ്വദേശികൾ റിമാൻഡിൽ; അറസ്റ്റിലായ വിദേശികൾ നിരവധി കേസിലെ പ്രതികൾ
തൃശൂർ: കെഎസ്ആർടിസി സ്റ്റാൻഡിനടുത്തുള്ള ഹോട്ടലിൽ നിന്നും 16 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായ അന്താരാഷ്ട്ര തട്ടിപ്പു സംഘത്തിലെ തലവനടക്കം മൂന്നു വിദേശികളെ റിമാൻഡ് ചെയ്തു. കാമറൂണ് സ്വദേശികളായ ഇനോനി പിയോര (52), സിമോ ഫോട്സോ വിക്ടർ (49), ടെനെ ഫൊങ്കോ ഗുസ്താവെ ജൂലിസ് ബോലിസ് (42) എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തത്. സിറ്റി പോലീസ് കമ്മീഷണർ രാഹുൽ ആർ. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബാംഗളൂരിൽനിന്നും അതിസാഹസികമായാണു പ്രതികളെ പിടികൂടിയത്. 6,38, 000 രൂപയുടെ കള്ളനോട്ടുകളും, നിർമാണ സാമഗ്രികളായ പ്രിന്റർ, സ്കാനർ, കംപ്യൂട്ടർ എന്നിവയും ഇവരിൽനിന്നു കണ്ടെടുത്തു. ഈ സംഭവത്തിൽ മതിലകം സ്വദേശിയായ അശോകനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണു വിദേശികളും കള്ളനോട്ട് കേസിൽ പങ്കാളികളാണെന്നു തെളിഞ്ഞത്. ഈ മാസം ആറിനു രാത്രി തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിനടുത്തുള്ള…
Read Moreജിഎസ്ടി വെബ്സൈറ്റ് “ബഫറിംഗ് സോണിൽ’, കടകൾ “ഡെയ്ഞ്ചർ സോണിൽ’: ടാക്സ് പ്രാക്ടീഷണർമാർ
സ്വന്തം ലേഖകൻ തൃശൂർ: ജിഎസ്ടി നടപ്പാക്കി നാലു മാസമായിട്ടും വെബ്സൈറ്റിന്റെ ശേഷിക്കുറവുമൂലം റിട്ടേണ് സമർപ്പിക്കാനാകാതെ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നു കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ. ആയിരക്കണക്കിനു ചെറുകിട വ്യാപാരികളും അവർക്കുവേണ്ടി നികുതി റിട്ടേണുകൾ സമർപ്പിക്കുന്ന ടാക്സ് കണ്സൾട്ടന്റുമാരും അടച്ചുപൂട്ടിക്കൊണ്ടിരിക്കുയാണ്. ജിഎസ്ടി നടപ്പാക്കിയ ആദ്യമാസം 66 ലക്ഷം വ്യാപാരികൾ രജിസ്റ്റർ ചെയ്തെങ്കിൽ കഴിഞ്ഞ മാസം 37 ലക്ഷം വ്യാപാരികൾ മാത്രമാണു റിട്ടേണ് ഫയൽ ചെയ്തത്. അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ജിഎസ്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ടാക്സ് പ്രാക്ടീഷണർമാരുടെ ഓഫീസുകൾ നാളെ സംസ്ഥാന വ്യാപകമായി അടച്ചു പണിമുടക്കും. കേന്ദ്ര എക്സൈസ് ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തുകയും ചെയ്യും. വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾക്കു മാത്രമേ യഥാസമയം റിട്ടേണുകൾ സമർപ്പിക്കാനാകൂവെന്ന അവസ്ഥയിലാണു ജിഎസ്ടിയുടെ വെബ്സൈറ്റിന്റെ പ്രവർത്തനമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നവംബർ പത്തിനു ഗോഹട്ടിയിൽ ചേരുന്ന ജിഎസ്ടി കൗണ്സിലിൽ ഈ വിഷയങ്ങൾ പരിഹാരം…
Read Moreഅടിച്ചു പൊളിക്കാൻ കണ്ടെത്തിയ മാർഗം..! മുളകുപൊടിയെറിഞ്ഞു കവർച്ചാശ്രമത്തിനിടെ കമിതാക്കൾ അറസ്റ്റിൽ; സംഭവം തൃശൂരിൽ
ചാവക്കാട്: കടയുടമയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു കവർച്ചയ്ക്കു ശ്രമിച്ച കമിതാക്കളെ കടയുടമയും നാട്ടുകാരും ചേർന്നു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊച്ചി കലൂർ ആസാദ് റോഡിൽ വട്ടപ്പറന്പിൽ സൗരവ് (18), കാമുകി എറണാകുളം ചേരാനെല്ലൂർ ഇടയകുന്ന് നികത്തിൽ ശ്രീക്കുട്ടി (18) എന്നിവരെയാണു ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പഞ്ചാരമുക്ക് സെന്ററിലെ ചക്കംകണ്ടം അറക്കൽ കുറുപ്പത്ത് ഹംസയുടെ ഉടമസ്ഥതയിലുള്ള ഫസ സാനിറ്ററി ഹാർഡ് വെയർ സ്ഥാപനത്തിലാണു നാടകീയമായ കവർച്ചാശ്രമം അരങ്ങേറിയത്. സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞത്: രാവിലെ 10.45ന് സൗരവും ശ്രീക്കുട്ടിയും കടയിലെത്തുന്പോൾ സാധനങ്ങൾ വാങ്ങാനെത്തിയവർ കടയിലുണ്ടായിരുന്നു. മറ്റുള്ളവർ പോകുന്നതു വരെ രണ്ടുപേരും സാധനങ്ങളുടെ വിലയും മറ്റും ചോദിച്ചുനിന്നു. വയറിംഗ് ആവശ്യത്തിനുള്ള എക്സ്റ്റൻഷൻ ആവശ്യപ്പെട്ടപ്പോൾ പല വിലയിലുള്ളതുണ്ടെന്നറിയിട്ടു. തുടർന്ന് 500 രൂപയുടെ മതിയെന്നു സൗരവ് പറഞ്ഞു. എന്നാൽ തന്റെ പക്കൽ 2000 രൂപയുടെ നോട്ടാണ് ഉള്ളതെന്നും ചില്ലറ മടക്കിനൽകണമെന്നും…
Read Moreഅയൽവാസിയുടെ മതിൽ തടസമായി..! ഗൃഹനാഥന്റെ മൃതദേഹം വീട്ടിൽ നിന്നും പുറത്തുകടത്തിയത് മതിലിനു മുകളിലൂടെ
കാരമുക്ക്: ഗൃഹനാഥന്റെ മൃതദേഹം വീട്ടിൽനിന്നും പള്ളിയിലേക്ക് കൊണ്ടുപോയത് മതിലിന്റെ മുകളിലൂടെ. കാരമുക്ക് കൊന്പൻ നെല്ലിശേരി അ്ന്തോണിയുടെ മകൻ ഡേവീസ് (62) മൃതദേഹമാണ് മതിലിന്റെ മുകളിലൂടെ കൊണ്ടുപോയത്. അയൽവാസി മതിൽകെട്ടിയതുകൊണ്ട് മൂന്നടിയിൽ താഴെയാണ് പുറത്തേക്കുപോകാൻ വീട്ടുകാർക്കുള്ള വഴി. മൃതദേഹം വഹിച്ച് ഇടുങ്ങിയ ഈ വഴിയിലൂടെ പോകാൻ ബുദ്ധിമുട്ടായതോടെയാണ് ഇരുവശത്തും വീട്ടുകാരും ബന്ധുക്കുളം നിന്ന് പിടിച്ച് മതിലിനു മുകളിലൂടെ മൃതദേഹം അടങ്ങിയ മഞ്ച കൊണ്ടുപോയത്. അസുഖബാധിതനായിരുന്ന ഡേവീസിനെ താങ്ങിപ്പിടിച്ച് ഈ വഴിയിലൂടെ കൊണ്ടുപോകാനും ആകാത്തതിനാൽ ഡോക്ടറെ വീട്ടിലേക്കു കൊണ്ടുവന്നാണ് മരണംപോലും സ്ഥിരീകരിച്ചത്. പല പ്രമുഖ ഹോട്ടലുകളിലേയും വെയ്റ്ററായിരുന്നു ഇയാൾ.
Read More