ചാലക്കുടി: ബിവറേജസ് കോർപറേഷന്റെ ചാലക്കുടി വെയർഹൗസ് ഗോഡൗണിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന വിധവയായ പട്ടികജാതി യുവതിയെ പ്രസവാവധിക്കുശേഷം ജോലിക്കു കയറാൻ അനുവദിക്കുന്നില്ലെന്നു പരാതി. മദ്യക്കുപ്പിയിൽ സ്റ്റിക്കർ ഒട്ടിക്കുന്ന പ്രവൃത്തി ചെയ്തുവന്നിരുന്ന ലിജ സുനിലിനാണു കോർപറേഷൻ അധികൃതരുടെ പിടിവാശിമൂലം ബുദ്ധിമുട്ടുന്നത്. ചാലക്കുടി വെയർ ഹൗസ് ഡിപ്പോയിൽ ബിവറേജസ് കോർപറേഷന്റെ ഗോഡൗണ്‍ ആരംഭിച്ച 2008 മുതൽ ലിജ സുനിൽ ഇവിടെ ജോലി ചെയ്തിരുന്നു. ചാലക്കുടി വനിത വെൽഫെയർ സൊസൈറ്റി എന്ന സ്ഥാപനമാണ് കരാർ ഏറ്റെടുത്ത് 2008 മുതൽ സ്ത്രീ തൊഴിലാളികളെ മാത്രം ഉപയോഗിച്ച് ജോലികൾ ചെയ്തുവരുന്നത്. 2015ൽ പ്രസവ ആവശ്യത്തിന് ലീവ് എടുത്ത ലിജക്കു പ്രസവശേഷം ഗുരുതര അസുഖം ഉണ്ടാവുകയും സൊസൈറ്റി ലീവ് നീട്ടി നൽകുകയും ചെയ്തു. ഇതിനിടെ 2017ൽ മറ്റൊര തൊഴിലാളി പ്രസവ ആവശ്യത്തിനു ലീവ് എടുക്കുകയും 2017 ജൂലൈ മാസം മുതൽ തിരിച്ചു ജോലിക്കുകയറുകയും ചെയ്തിരുന്നു.…
Read MoreCategory: Thrissur
പറയാതെ വയ്യ..! മരിച്ചാലും ആറടി മണ്ണിന് അവകാശി; അനാഥശവങ്ങളായി ആറടി മണ്ണിനുവേണ്ടി കാത്തുകിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: നഗരസഭകളിലും താലൂക്ക് ആസ്ഥാനങ്ങളിലും ജനസംഖ്യാനുപാതികമായി മൃതദേഹ സംസ്കാരത്തിനുള്ള ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. അനാഥരുടെയും ഭൂരഹിതരുടെയും പരിമിത ഭൂമിയുള്ളവരുടെയും സംസ്കാരം മനുഷ്യോചിതമായി നിറവേറ്റാൻ മലയാളികൾക്കു കഴിയണമെന്നും കമ്മീഷൻ അംഗം കെ.മോഹൻകുമാർ. സംസ്ഥാന വ്യാപകമായി ഉയർന്നുവരുന്ന ഇത്തരം സാഹചര്യം അതിവേഗം പരിഹരിക്കപ്പെടേണ്ടതാണെന്നും ഉത്തരവിൽ പറഞ്ഞു. തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പുകൾ ഇതിനായി പ്രത്യേക നടപടികൾ കൈക്കൊള്ളണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.അടുക്കളപൊളിച്ചും ചുമരിടിച്ചും കിണറിനു സമീപവും മൃതശരീരം അടക്കം ചെയ്യേണ്ടിവരുന്നതു നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. പൊതുശ്മശാനങ്ങളുടെ അഭാവം സാംസ്കാരത്തകർച്ചയുടെയും ഭരണാധികാരികളുടെ ദൂരക്കാഴ്ചയില്ലായ്മയുടെയും കെടുകാര്യസ്ഥതതയുടെയും ഉദാഹരണമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ഭൂരഹിതരും ലക്ഷം വീട് കോളനികളിലെ താമസക്കാരും മരിച്ചാൽ അനാഥശവങ്ങളായി ആറടി മണ്ണിനുവേണ്ടി കാത്തുകിടക്കുന്ന സാഹചര്യം ഒഴിവാക്കണം. മരിച്ചവർക്കും മനുഷ്യാവകാശമുണ്ടെന്ന കാര്യം മറക്കരുത്. പരിമിത സൗകര്യങ്ങളുമായി ജീവിച്ചുപോകാൻ വിധിക്കപ്പെട്ട അതിദുർബല ജനവിഭാഗങ്ങളുടെ മനുഷ്യാവകാശ പ്രശ്നമോ പൊതുജനാരോഗ്യ പ്രശ്നമോ കണക്കിലെടുക്കപ്പെടാത്തത് ദുഃഖകരമാണെന്നും…
Read Moreകാർഷിക പീഡന സര്‍വകലാശാല വിശേഷങ്ങൾ..! ഗവേഷണ മേധാവിക്ക് പിന്നാലെ തൊഴിലാളിയും പീഡനക്കേസിൽ; അടുത്ത കാലത്തായി പീഡനക്കേസിൽ കുടുങ്ങിയത് അധ്യാപകർ ഉൾപ്പെടെ പത്തോളം പേർ
തൃശൂർ: ബസിൽ പെണ്‍കുട്ടിക്കെതിരെ ലൈംഗികാക്രമണം നടത്തിയ കാർഷിക സർവകലാശാലയുടെ കീഴിലുള്ള ചാലക്കുടി അഗ്രോണമിക് റിസർവ് സ്റ്റേഷനിലെ മേധാവി പ്രഫ. ശ്രീനിവാസന്റെ (59) ജാമ്യാപേക്ഷ പോക്സോ സ്പെഷൽ സെഷൻസ് കോടതി തള്ളി. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം നേരത്തെ ചാലക്കുടി പോലീസ് ശ്രീനിവാസനെ അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കിയിരുന്നു. ഐപിസി 354ഉം പോക്സോ നിയമ പ്രകാരമുള്ള ഗുരുതരമായ കുറ്റങ്ങളുമാണു ശ്രീനിവാസ ന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. ശ്രീനിവാസൻ 1982ൽ വെള്ളായണി കാർഷക കോളജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവിടെ സ്വീപ്പറെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും 2010ൽ മണ്ണുത്തി കാർഷിക കോളജിൽ ജോലി ചെയ്യവെ അവിടുത്തെ ജീവനക്കാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഈ കേസുകളിൽ വകുപ്പുതല നടപടികൾ നേരിടുകയും ആറുമാസത്തേക്കു സർവീസിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെടുകയും പിന്നീട് കാസർഗോട്ടേയ്ക്കു സ്ഥലംമാറ്റം ചെയ്യപ്പെടുകയും ചെയ്ത വ്യക്തികൂടിയാണു പ്രഫ. ശ്രീനിവാസൻ. പ്രതിക്കു ജാമ്യം അനുവദിച്ചാൽ സമൂഹത്തിനു തെറ്റായ സന്ദേശം…
Read Moreഒടുക്കം പുറത്താക്കി..! വിദ്യാർഥിനിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച ഗവേഷണ മേധാവി ശ്രീനിവാസനെ വാഴ്സിറ്റി സസ്പെൻഡ് ചെയ്തു
തൃശൂർ: ഓടുന്ന ബസിൽ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താ ൻ ശ്രമിച്ച കേസിൽ കാർഷിക സർവകലാശാല ചാലക്കുടി അഗ്രോണോമിക് ഗവേഷണ കേന്ദ്രം മേധാവി പ്രഫ. ശ്രീനിവാസനെ സർവകലാശാല അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. 48 മണിക്കൂറിൽ അധികം കസ്റ്റഡിയിൽ കഴിഞ്ഞാൽ ഉടൻ സസ്പെൻഡ് ചെയ്യണമെന്നു സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ആറു ദിവസത്തിനു ശേഷമാ ണു ശ്രീനിവാസനെ സസ്പെൻഡ് ചെയ്യുന്നത്. പ്രഫ. ഇ.കെ. കുരിയനെ പകരം സ്റ്റേഷൻ മേധാവിയായി ചുമതലപ്പെടുത്തി. സർവകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തിനു വിധേയമായാണു സസ്പെൻഷൻ. ജയിലിലായ മേധാവിക്കെതിരേ നടപടിയെടുക്കാത്തതിനും പകരം മേധാവിയെ നിയമിക്കാത്തിനുമെതിരേ ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യം മാധ്യമങ്ങളിൽ വിവാദമായതോടെയാണു സസ്പെൻഷൻ ഉത്തരവിറക്കാൻ സർവകലാശാല തയാറായത്.
Read Moreജിഎസ്ടിയും നോട്ടുനിരോധനവും ഹിമാലയൻ മണ്ടത്തരം; കള്ളപ്പണം തിരിച്ചെത്തിയെന്നു പറയുന്നതു വിശ്വസിനീയ യോഗ്യമല്ലെന്ന് ഉമ്മൻചാണ്ടി
ഇരിങ്ങാലക്കുട: ജിഎസ്ടിയും നോട്ടുനിരോധനവും കേന്ദ്രസർക്കാരിന്റെ ഹിമാലയൻ ബ്ലൻഡർ ആയിരുന്നെന്നും കള്ളപ്പണം തിരിച്ചെത്തിയെന്നു പറയുന്നതു വിശ്വസിനീയ യോഗ്യമല്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുടയിൽ നടക്കുന്ന കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്യമായ പഠനങ്ങളില്ലാതെ ആരംഭിക്കുന്ന കേരള ബാങ്ക് നല്ലനിലയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളെ തകർക്കുമെന്നും ഇത് അതീവ ഗുരുതര പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും അദേഹം പറഞ്ഞു. കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ് ബെന്നി ബെഹന്നാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എംഎൽഎ പി.എ. മാധവൻ മുഖ്യാതിഥിയായിരുന്നു.നഗരസഭാ ചെയർപേഴ്സണ്‍ നിമ്യ ഷിജു, ജനറൽ കണ്‍വീനർ ടി.വി. ചാർളി, കെ. ജയവർമ, എം.വി. ശ്രീധരൻ മാസ്റ്റർ, പോൾസണ്‍ ആലപ്പാട്ട്, വി വേണുഗോപാൽ, ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, എം.കെ. ബാലകൃഷ്ണൻ, പി.ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreകേരളത്തിൽ ബിജെപിക്കു പിന്നോക്കക്കാരോട് ആഭിമുഖ്യമില്ല; എന്നാൽ നരേന്ദ്രമോദിക്കു പിന്നോക്കക്കാരോട് ആഭിമുഖ്യമുണ്ടെന്നും വെള്ളാപ്പിള്ളി
ഇരിങ്ങാലക്കുട: കേരളത്തിലെ ബിജെപിക്കു പിന്നോക്കക്കാരോ ട് ആഭിമുഖ്യമില്ലെന്നു എസ്എൻ ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ അഭിപ്രായപ്പെട്ടു. എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ മെറിറ്റ് ഡേ -2017 ആഘോഷവും വിദ്യാഭ്യാസ ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. എന്നാൽ, നരേന്ദ്രമോദിക്കു പിന്നോക്കക്കാരോട് ആഭിമുഖ്യമുണ്ടെന്നും വെള്ളാപ്പിള്ളി വ്യക്തമാക്കി. കേന്ദ്രത്തിൽ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്നും എന്നാൽ കേരളത്തിൽ ബിജെപി വരില്ലെന്നും വെള്ളാപ്പിള്ളി പറഞ്ഞു. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അധ്യക്ഷനായിരുന്നു. പ്രഫ. കെ.യു. അരുണൻ എംഎൽഎ മുഖ്യാതിഥിയായി. പി.കെ. പ്രസന്നൻ, എം.കെ. സുബ്രഹ്മണ്യൻ, സജീവ്കുമാർ കല്ലട, കെ.കെ. ബിനു, കെ.കെ ചന്ദ്രൻ, സി.കെ. യുധി, മാലനി പ്രേംകുമാർ, സുനിത മനോജ് എന്നിവർ സംസാരിച്ചു.
Read Moreശ്രീനിവാസൻ പണ്ടേ പ്രശ്നക്കാരൻ..! ബസിൽ വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവം; ഗവേഷണ മേധാവി ജയിലിലായതോടെ ഗവേഷണ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു
തൃശൂർ: കാർഷിക സർവകലാശാലയുടെ ചാലക്കുടി അഗ്രോ ണോമിക് ഗവേഷണ കേന്ദ്രം മേധാവി പ്രഫസർ ഇ. ശ്രീനിവാസൻ മാനഭംഗ കേസിൽ ജയിലിലായി അഞ്ചു ദിവസം പിന്നിട്ടിട്ടും കാർഷിക വാഴ്സിറ്റി പകരം മേധാവിയെ നിയമിച്ചില്ലെന്നും ശ്രീനിവാസനെതിരെ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപം. മേധാവിയില്ലാതെ ചാലക്കുടി ഗവേഷണ കേന്ദ്രത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റിയ അവസ്ഥയിലാണ്. ഒക്ടോബറിൽ നൽകേണ്ട ശന്പളം മുടങ്ങാനും സാധ്യയുണ്ടെന്നു പറയുന്നു. സർവകലാശാലയുടെ വകുപ്പ് 19 പ്രകാരം ക്രിമിനൽ കുറ്റത്തിനു 48 മണിക്കൂറിൽ അധികം വാഴ്സിറ്റി ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ കഴിഞ്ഞാൽ അയാളെ സസ്പെൻഡ് ചെയ്തിരിക്കണം. എന്നാൽ മാധ്യമങ്ങൾ രേഖാമൂലം വാർത്ത നൽകി നാലു ദിവസം കഴിഞ്ഞിട്ടും സർവകലാശാല അറിഞ്ഞമട്ടു കാണിക്കുന്നില്ല. വാഴ്സിറ്റി ഗവേഷണ വിഭാഗം ഡയറക്ടറുടെ ഭരണനിയന്ത്രണത്തിലാണു ചാലക്കുടി ഗവേഷണ കേന്ദ്രം. പത്രവാർത്ത വന്നിട്ടും ഇതേക്കുറിച്ചു അന്വേഷിക്കാനോ റിപ്പോർട്ടു നൽകാനോ ഗവേഷണ വിഭാഗം മേധാവി ഇതുവരെ തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം…
Read Moreബാങ്കുദ്യോഗസ്ഥരുടെ വിവരക്കേടുമൂലം ചെക്ക് മടങ്ങി, പിഴയും ഈടാക്കി; അക്കൗണ്ട് ഉടമയ്ക്ക് ധനനഷ്ടം, മാനഹാനി
തൃശൂർ: തുക വായിക്കാനറിയാത്ത ബാങ്കുദ്യോഗസ്ഥരുടെ വിവരക്കേടു മൂലം ചെക്ക് നൽകിയ അക്കൗണ്ട് ഉടമയ്ക്ക് ധനനഷ്ടവും മാനക്കേടും. മാതൃഭൂമി മുൻ പത്രാധിപരും ദീപികയിലെ കോളമിസ്റ്റുമായ പെൻ ന്യൂസ് ഡോട്ട് നെറ്റ് ചീഫ് എഡിറ്റർ കെ.ഗോപാലകൃഷ്ണനാണ് പണവും മാനവും നഷ്ടമായത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽനിന്ന് തന്റെ ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷനിലേക്ക് 1500 രൂപയുടെ ചെക്ക് നൽകിയതാണ് മടക്കിയത്. ചെക്ക് മടക്കിയെന്നു മാത്രമല്ല അതിന്റെ പിഴയായ 177 രൂപ ബാങ്ക് ഈടാക്കുകയും ചെയ്തു. മൂന്നു ലക്ഷത്തിലധികം രൂപ അക്കൗണ്ടിലുള്ളപ്പോഴാണ് 1500 രൂപയുടെ ചെക്ക് മടക്കിയത്. കാര്യമന്വേഷിച്ചു ചെന്നപ്പോഴാണ് ചെക്കിൽ അക്കത്തിലും അക്ഷരത്തിലുമെഴുതിയിരിക്കുന്നതു തമ്മിൽ വ്യത്യാസമുണ്ടെന്നു ബാങ്കുദ്യോഗസ്ഥർ പറഞ്ഞത്. 1500 രൂപയ്ക്ക് ഇംഗ്ലീഷിൽ “ഫിഫ്റ്റീൻ ഹണ്ട്രഡ് ഓണ്‍ലി’ എന്നാണ് എഴുതിയിരിക്കുന്നത്. ഇങ്ങനെ ഇംഗ്ലീഷിൽ എഴുതിയാൽ അത് 1500 രൂപയാകില്ലെന്നാണ് ബാങ്കുദ്യോഗസ്ഥരുടെ “കണ്ടുപിടിത്തം’. ഉദ്യോഗസ്ഥരുടെ വിവരക്കേട് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ…
Read Moreമെസേജ് വായിച്ചാൽ കഞ്ഞിയുണ്ടാകുമോ? സർക്കാരിന്റെ മെസേജ് വായിച്ച് റേഷൻ വാങ്ങാൻ കടയിലെത്തുന്നവരോട് സ്റ്റോക്കില്ലെന്ന് കടയുടമകൾ; വ്യാപാരികളും കാർഡ് ഉടമകളും തമ്മിൽ തർക്കം പതിവാകുന്നു
ചാലക്കുടി: കാർഡ് ഉടമകൾക്ക് ഫോണിൽ ലഭിക്കുന്ന മെസേജുകൾ കണ്ട് റേഷൻ കടകളിൽ സാധനങ്ങൾ വാങ്ങാൻ ചെല്ലുന്പോൾ സ്റ്റോക്ക് എത്തിയിട്ടില്ലെന്ന മറുപടി കേട്ട് മടങ്ങുന്നു.റേഷൻകാർഡ് ഉടമകൾക്ക് റേഷൻ സാധനങ്ങളുടെ തരം തിരിച്ച മെസേജുകളാണ് ലഭിച്ചിരുന്നത്. സെപ്റ്റംബർ മാസത്തിൽ സ്റ്റേറ്റ് സബ്സിഡി കാർഡ് ഉടമകൾക്ക് മാസത്തിൽ രണ്ടുകിലോ സർക്കാർ പറയുന്നത്. സപ്ലൈ ഓഫീസിൽനിന്ന് ലിസ്റ്റ് പ്രകാരം 1.400 ഗ്രാം അരിയാണ് ലഭിച്ചത്. എപിഎൽ കാർഡ് ഉടമകൾക്ക് മാസത്തിൽ സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ് രണ്ടുകിലോ അരിയും രണ്ടുകിലോ ആട്ടയുമാണ് മെസേജ് അയച്ചത്. എന്നാൽ സിവിൽ സപ്ലൈസ് അനുവദിച്ചത് 500ഗ്രാം അരിയാണ്. മെസേജ് അയക്കുന്നത് അനുസരിച്ച് റേഷൻ സാധനങ്ങൾ റേഷൻ കടകളിൽനിന്നും ലഭിക്കാതായതോടെ റേഷൻ വ്യാപാരികളും കാർഡ് ഉടമകളും തമ്മിലുള്ള തർക്കം പതിവായിരിക്കയാണ്. ആഗസ്റ്റ് 30നു 200ഓളം റേഷൻ വ്യാപാരികൾ അരിക്കും ഗോതന്പിനും ആട്ടയ്ക്കും വേണ്ടി പണം അടച്ച് സ്റ്റോക്ക് ലഭിക്കുന്നതിനു കാത്തിരിക്കേണ്ട…
Read Moreഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിൽ സംഘർഷാവസ്ഥ; ക്ഷേത്രം ദേവസ്വം പിടിച്ചടക്കുന്നതിന്റെ പിന്നിൽ സിപിഎം നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമെന്ന് ഭക്തർ
തൃശൂർ: ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിന് മുന്നിൽ സംഘർഷാവസ്ഥ. ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം ബോർഡ് അധികൃതരും ഇവരെ തടയാൻ വിഎച്ച്പി, ആർഎസ്എസ് പ്രവർത്തകരും സംഘടിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. സ്ഥലത്ത് കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം തീരുമാനിച്ചത്. എന്നാൽ ക്ഷേത്രം പിടിച്ചടക്കാൻ സിപിഎം നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഏറ്റെടുക്കലെന്നും ഇത് ചെറുക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. ക്ഷേത്ര കവാടത്തിൽ പ്രതിഷേധക്കാർ കുത്തിയിരിക്കുകയാണ്. ക്ഷേത്രത്തിന്റെ ഗോപുരവാതിൽ അടച്ച് അകത്ത് നൂറോളം പേർ തന്പടിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
Read More