സ്വന്തം ലേഖകൻ തൃശൂർ: ആദായകരമായ പ്രകൃതിവാതകം കേരളത്തിൽ എത്തിക്കുന്നതിനു വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പണികൾ അടുത്ത വർഷം ഡിസംബറോടെ പൂർത്തിയാകും. സ്ഥലമെടുപ്പു പൂർത്തിയായി. പൈപ്പുലൈനുകൾ കടന്നുപോകുന്ന ജില്ലകളിലെ ഫ്ളാറ്റുകളിലേക്കും ഹോട്ടലുകളിലേക്കും പാചകവാതക പൈപ്പുകൾ സ്ഥാപിക്കാനും വാഹനങ്ങൾക്കു ഇന്ധനമായി നൽകാനുമുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നുണ്ട്. പൈപ്പുലൈൻ സ്ഥാപിക്കുന്ന ഗെയിൽ ഇന്ത്യ ലിമിറ്റഡ് പ്രോജക്ട്സ് ഡയറക്ടർ ഡോ. അസുതോഷ് കർണാടകും കേരള പ്രോജ്ക്ട്സ് ജനറൽ മാനേജർ ടോണി മാത്യുവും പത്രസമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം. കൊച്ചിയിൽനിന്നു പാലക്കാട് ജില്ലയിലെ കൂറ്റനാട് വരെയും അവിടെനിന്നു രണ്ടു ദിശകളിലൂടെയായി തമിഴ്നാട്ടിലേക്കും മംഗലാപുരത്തേക്കുമുള്ള പൈപ്പുലൈനുകളുടെ പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലൂടെ 403 കിലോമീറ്റർ നീളത്തിൽ പൈപ്പു ലൈൻ സ്ഥാപിച്ചാണ് മംഗലാപുരത്തേക്കു പ്രകൃതിവാതകം എത്തിക്കുന്നത്. മൊത്തം 438 കിലോമീറ്ററാണ് ഈ പദ്ധതിയുടെ നീളം. 71 കിലോമീറ്റർ നീളത്തിൽ പൈപ്പുലൈൻ സ്ഥാപിച്ചുകഴിഞ്ഞു.…
Read MoreCategory: Thrissur
ചാലക്കുടി രാജീവ് വധക്കേസിൽ അഡ്വ. ബി.രാമന്‍പിള്ള മുഖേന മുന്‍കൂര്‍ജാമ്യം തേടി സി.പി. ഉദയഭാനു; നിർണായക വിവരം പോലീസിന്
റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സി.പി. ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. അഡ്വ. ബി.രാമന്‍പിള്ള മുഖേനയാണ് ജാമ്യാപേക്ഷ നല്‍കുന്നത്. നേരത്തെ, രാജീവിന്റെ വീട്ടിൽ സി.പി.ഉദയഭാനു പലതവണ സന്ദർശനം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം മുൻകൂർ ജാമ്യം തേടുന്നത്. മറ്റു ചില നിര്‍ണായക തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Read Moreകൂടുതൽ വിവരങ്ങൾ പറയാനാവില്ല: ചാലക്കുടി കൊലപാതകത്തിന്റെ അന്വേഷണം ശരിയായ ദിശയിലെന്ന് റൂറൽ എസ്പി യതീഷ് ചന്ദ്ര
തൃശൂർ: പരിയാരം തവളപ്പാറയിൽ നായത്തോട് സ്വദേശിയും റിയൽ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്ന വീരൻപറമ്പിൽ രാജീവി(46)ന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണെന്ന് പോലീസ്. റൂറൽ എസ്പി യതീഷ് ചന്ദ്രയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. കൊലപാതകവുമായി പ്രമുഖ അഭിഭാഷകന് ബന്ധമുണ്ടോ എന്ന ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചില്ല. അന്വേഷണത്തിൽ ഇരിക്കുന്ന കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ ചക്കര ജോണിയെ ഇന്ന് പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജോണിയുടെ കൂട്ടാളിയായ രഞ്ജിത്തിനെയും പാലക്കാട് നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Moreആർദ്രം പദ്ധതിയിലെ തസ്തിക നിർണയം; തൃശൂരിന് അവഗണന; പാലക്കാടിനു 13, തൃശൂരിനു മൂന്ന്
സെബി മാളിയേക്കൽ തൃശൂർ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആർദ്രം മിഷൻ പദ്ധതിയിൽ തൃശൂർ ജനറൽ ആശുപത്രിയിൽ ഡോക്ടർ പോസ്റ്റുകൾ നാമമാത്രം. ആകെ മൂന്ന ു ഡോക്ടർമാരെയാണ് തൃശൂരിനുമാത്രം അനുവദിച്ചത്. റേഡിയോ ഡയഗ്നോസിസ്-ഒന്ന്, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (സിഎംഒ)-രണ്ട്. സംസ്ഥാനത്തെ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികളിൽ ഈ പദ്ധതിക്കായി 266 ഡോക്ടർ തസ്തികകൾ സൃഷ്ടിച്ചപ്പോഴാണ് തൃശൂരിനോട് ഈ അവഗണന. സമീപജില്ലയായ പാലക്കാട് അനുവദിച്ചിരിക്കുന്ന ഡോക്ടർ തസ്തികകളുടെ എണ്ണം 13 ആണ്. ഇതിൽതന്നെ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിൽ എട്ടു പോസ്റ്റുകളുണ്ട്. കാർഡിയോളജിയിൽ ചീഫ് കണ്സൾട്ടന്റുൾപ്പടെ നാലുപേരെയും നെഫ്രോളജിയിൽ മൂന്നുപേരെയും ന്യൂറോളജിയിൽ ഒരാളെയും അനുവദിച്ചിട്ടുണ്ട്. വിവിധ ടെക്നീഷ്യന്മാരും അറ്റൻഡർമാരും ഉൾപ്പടെ 344 തസ്തികകൾ സൃഷ്ടിച്ചതിൽ തൃശൂർ ജില്ലാ ആശുപത്രിക്കു കിട്ടിയത് വെറും ഒന്‍പതു തസ്തികകൾ മാത്രമാണ്. ഇതിൽതന്നെ എല്ലാ ജില്ലാ – ജനറൽ ആശുപത്രികൾക്കും കിട്ടിയ മൂന്നു ഡയാലിസിസ് ടെക്നീഷ്യന്മാരെ തൃശൂരിനും…
Read Moreകടയുടമയ്ക്കു പണം നൽകിയില്ല; ഷോളയൂർ പഞ്ചായത്ത് വാഹനം ജപ്തി ചെയ്യാൻ കോടതി അനുമതി
അഗളി: ഷോളയൂർ പഞ്ചായത്തിന്റെ ഒൗദ്യോഗിക വാഹനം ഒറ്റപ്പാലം കോടതി ജപ്തി ചെയ്തു. ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ടു കുടിവെള്ളവിതരണ അനുബന്ധ വസ്തുക്കൾ വാങ്ങിയവകയിൽ കടയുടമയ്ക്കു നൽകാനുള്ള പണം ലഭിക്കാത്തതിനാൽ ഇദ്ദേഹം പാലക്കാട് സബ് കോടതിയിൽ ഫയൽ ചെയ്ത കേസിലാണു പഞ്ചായത്തിനെതിരെ ജപ്തി നടപടിക്ക് വിധിയുണ്ടായത്. കഴിഞ്ഞദിവസം വാഹനവുമായി കോടതിയിലെത്തിയ പഞ്ചായത്ത് സെക്രട്ടറി വാഹനം ജപ്തിചെയ്തതോടെ മടക്കയാത്രയ്ക്കു മറ്റു വഴികൾ തേടി. പ്രസ്തുത കേസിൽ ഷോളയൂർ പഞ്ചായത്ത് മൂന്നാം കക്ഷിയാണെന്നു പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പന്ത്രണ്ടുകൊല്ലം മുന്‍പാണു ഷോളയൂർ പഞ്ചായത്തിൽ ജലനിധി പദ്ധതി നടപ്പാക്കിയത്. പദ്ധതി പൂർത്തീകരണം നടത്തിയശേഷം തെരഞ്ഞെടുത്ത ഗുണഭോക്തൃ സംഘത്തിനു പഞ്ചായത്ത് ചുമതലകൾ കൈമാറി. തുടർന്നുള്ള അറ്റകുറ്റപ്പണികൾ ഗുണഭോക്തൃസംഘമാണ് ഏറ്റെടുത്തു നടത്തേണ്ടത്. 2010 ൽ അറ്റകുറ്റപ്പണികൾക്കായി കോയന്പത്തൂരുള്ള സ്ഥാപനത്തിൽനിന്നും 2,40,000 രൂപയ്ക്കുള്ള സാമഗ്രികൾ ഗുണഭോക്തൃ സംഘം വാങ്ങിയതായി പഞ്ചായത്ത് അധികൃതർ പറയുന്നു. ജലനിധി കണ്‍വീനർ ഒന്നാംകക്ഷിയും വിതരണ…
Read Moreജിസ് ടി സെർവർ തകരാർ തുടരുന്നു, വ്യാപാരികൾക്ക് പിഴശിക്ഷയും; സർക്കാ രിന്റെ ഖജനാവിലേക്കെത്തുന്നത് കോടികൾ
ഫ്രാങ്കോ ലൂയിസ് തൃശൂർ: സർക്കാരിന്റെ ജിഎസ്ടി കംപ്യൂട്ടർ സർവറിന്റെ ശേഷിക്കുറവും വെബ്സൈറ്റിന്റെ തകരാറുംമൂലം ഒരാഴ്ചയ്ക്കകം വ്യാപാരികളിൽനിന്നു പിഴയിനത്തിൽ മാത്രം സർക്കാരിനു ലഭിക്കുന്നത് 360 കോടി രൂപ.നിശ്ചിത ദിവസത്തിനകം റിട്ടേണ്‍ സമർപ്പിച്ചില്ലെങ്കിൽ വ്യാപാരികൾ ഓരോ ദിവസത്തേക്കും 200 രൂപ വീതം പിഴയടയ്ക്കണമെന്നാണു ജിഎസ്ടി നിയമത്തിലെ വ്യവസ്ഥ. ഓഗസ്റ്റ് മാസത്തെ റിട്ടേണ്‍ സമർപ്പിക്കേണ്ട അവസാന തീയതി 20നായിരുന്നു. ജിഎസ്ടി രജിസ്ട്രേഷൻ നേടിയ 68 ലക്ഷം വ്യാപാരികളിൽ 38 ലക്ഷം പേർ മാത്രമാണ് 25-ാം തീയതി വരെ റിട്ടേണ്‍ ഫയൽ ചെയ്തത്. റിട്ടേണ്‍ ഫയൽ ചെയ്യാൻ വൈകിയ വ്യാപാരികളിൽനിന്ന് ആറു ദിവസത്തെ പിഴയായ 1,200 രൂപ ഈടാക്കുന്നതോടെ സർക്കാരിന്റെ ഖജനാവിൽ 360 കോടി രൂപ എത്തും. വ്യാഴാഴ്ച റിട്ടേണ്‍ സമർപ്പിച്ചവർക്ക് ഒമ്പതു ദിവസത്തെ പിഴത്തുകയായ 1,800 രൂപയാണ് അടയ്ക്കേണ്ടിവന്നത്. ജിഎസ്ടി നടപ്പാക്കിയ ആദ്യമാസമായ ജൂലൈയിലെ റിട്ടേണ്‍ സമർപ്പിക്കാൻ വൈകിയവർക്കു പിഴ ഒഴിവാക്കിയിരുന്നു.…
Read Moreരണ്ടുദിവസം പ്രായമായ കുഞ്ഞിനെ കടവരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി പോലീസ് അമ്മത്തൊട്ടിലിന് കൈമാറി
ചേർപ്പ്: രണ്ടുദിവസം പ്രായമായ ആണ്‍കുഞ്ഞിനെ കടവരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചേർപ്പ് ചെവ്വൂർ പാന്പാന്തോട് ഇറക്കത്തിൽ ഒരു ഫർണീച്ചർ കടയുടെ ചവിട്ടുപടിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. ഇന്നുപുലർച്ചെ ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രത്തിലേക്ക് എഴുത്തിനിരുത്തൽ ചടങ്ങിന് വന്നവരാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചേർപ്പ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി കുഞ്ഞിനെ തൃശൂർ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിന് കൈമാറി. 2.2 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. കുഞ്ഞിന് കുഴപ്പങ്ങളൊന്നുമില്ലെന്നും ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് അധികൃതർക്ക് കുഞ്ഞിനെ കൈമാറുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreപോലീസിന്റെ തന്ത്രം ഫലിച്ചു..! ആശുപത്രി വാർഡിൽ നിന്നും പണം മോഷണം പോയി; കള്ളനെ പിടിക്കാനുള്ള പോലീസിന്റെ തന്ത്രം ഫലവത്തായി; പണം ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി
മുളങ്കുന്നത്തുകാവ്: പണമടങ്ങിയ പേഴ്സ് മോഷ്ടിച്ചയാളെ കണ്ടെത്താൻ പോലീസുകാരന്റെ തന്ത്രപരമായ ഇടപെടൽ. പോലീസുകാരന്റെ വിരട്ടലിൽ ഭയന്ന് മോഷ്ടാവ് പേഴ്സ് ഉപേക്ഷിച്ച് തടിതപ്പി. തൃശൂർ മെഡിക്കൽ കോളജ് പ്രസവവാർഡിലാണ് സംഭവം. പ്രസവവാർഡിലെ സ്ത്രീയുടെ 4500 രൂപയടങ്ങുന്ന പേഴ്സാണ് ഇന്നുരാവിലെ മോഷണം പോയത്. ഇവർ ടോയ്ല റ്റിലേക്ക് പോയപ്പോഴായിരുന്നു സംഭവം. നാളത്തെ ഓപ്പറേഷനുള്ള പണമായിരുന്നു പേഴ്സിലുണ്ടായിരുന്നത്. പേഴ്സ് നഷ്ടപ്പെട്ടതോടെ സ്ത്രീ കരച്ചിലും ബഹളവുമായി. തുടർന്ന് ആശുപത്രി ജീവനക്കാർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാർഡിലുണ്ടായിരുന്നവരെ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും പലരും ഇത് എതിർത്തു. ഞങ്ങളെന്താ കള്ളന്മാരാണോ എന്ന് ചോദിച്ചാണ് ഇത് തടഞ്ഞത്. ഇതിനിടെ വാർഡിലെത്തിയ മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ പോലീസുകാരൻ എ.ഇ. ബിനോയ് വാർഡിന്റെ രണ്ടു ഗ്രില്ലുകളും അടച്ചുപൂട്ടുകയും പേഴ്സ് മോഷ്ടിച്ചവർ അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ വനിതാ പോലീസിനെ കൊണ്ടുവന്ന എല്ലാവരേയും പരിശോധിക്കുമെന്നും വിരട്ടി. പത്തുമിനുറ്റിനുള്ളിൽ മോഷ്ടിക്കപ്പെട്ട പേഴ്സ് തിരിച്ചുകൊടുക്കണമെന്നും ബിനോയ്…
Read Moreപട്ടാളക്കാരനാണോടാ കളി..! കാറിന്സൈഡ് നൽകാത്തതിന്റെ പേരിൽ സ്വകാര്യ ബസ് തടഞ്ഞ് നിർത്തിയ തോക്കൂ ചൂണ്ടി ഭീഷണി; വിമുക്തഭടനെ പോലീസ് അറസ്റ്റു ചെയ്തു
തൃശൂർ: നഗരമധ്യത്തിൽ സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവർക്കു നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ വിമുക്തഭടനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ശ്രീപത്മം വീട്ടിൽ അരുണ്‍കുമാർ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 19ന് ജില്ലാ ജനറൽ ആശുപത്രി ജംഗ്ഷനിലാണ് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കേസിനാസ്പദമായ സംഭവമുണ്ടായത്. കാർ ബസിനു കുറുകേയിട്ട് ചാടിയിറങ്ങിയ യാത്രക്കാർ ഡ്രൈവർക്കുനേരേ തോക്ക് ചൂണ്ടുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്. തൃശൂർ-നെട്ടിശേരി റൂട്ടിലോടുന്ന അൻജു-അനു ബസിലെ ഡ്രൈവർ കൈനൂർ സ്വദേശി സുബ്രഹ്മണ്യനെയാണ് തോക്കു ചൂണ്ടി ഇയാൾ ഭീഷണിപ്പെടുത്തിയത്. ഹോണ്‍ മുഴക്കിയിട്ട് ബസ് വശം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു ആക്രോശം. ബസ് യാത്രക്കാർ ബഹളംവച്ചതോടെ ഇയാളടങ്ങുന്ന സംഘം കാറിൽ കയറി സ്ഥലം വിടുകയായിരുന്നു. ബസ് ഡ്രൈവറുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസിപി വാഹിദിന്റെ നിർദേശപ്രകാരം ഈസ്റ്റ് എസ്ഐ പി. മുരളീധരൻ, എഎസ്ഐ അനിൽകുമാർ, സിപിഒ…
Read Moreവീട്ടിൽ അതിക്രമിച്ചു കയറി പീഡനം: യുവതിയുടെ നഗ്നചിത്രങ്ങളെടുത്തശേഷം ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം
തൃശൂർ : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ലാലൂർ ബക്കർ കോളനിയിൽ പെരിങ്ങാട്ടിൽ വീട്ടിൽ വൈശാഖിനെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ കയറി പെണ്‍കുട്ടിയുടെ നഗ്നചിത്രമെടുത്ത ശേഷം ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Read More