മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് ബിജെപി പഞ്ചായത്തംഗം; രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്  പഞ്ചായത്തിലേക്ക് മാർച്ച് നടത്തി സിപിഎം

മതിലകം: മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ച കേസിൽ പ്രതിയായ പഞ്ചായത്തംഗം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ മതിലകം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്കു മാർച്ച് നടത്തി. മതിലകം പഞ്ചായത്ത് 13-ാം വാർഡ് മെന്പറും ബിജെപി നേതാവുമായ സഞ്ജയ് ശാർക്കര രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.ഒരാഴ്ചമുന്പ് സത്യേഷ് ബലിദാന ദിനാചരണത്തിന്‍റെ ഭാഗമായി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലാണു മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിയുയർന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള മുദ്രാവാക്യം വിളിയുൾപ്പെടെയുള്ള ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് നേതാക്കൾ ഉൾപ്പെടെ 500 ഓളം പേർക്കെതിരെ കേസെടുക്കുകയും, സഞ്ജയ് ശാർക്കര ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. പഞ്ചായത്തംഗത്തിന്‍റെ രാജി ആവശ്യപ്പെട്ട് സിപിഎം മതിലകം, കൂളിമുട്ടം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മതിലകം സെന്‍ററിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്തോഫീസിന് അല്പം അകലെ…

Read More

വീട്ടിലേക്ക് കയറണങ്കിൽ സർക്കസ് പഠിക്കണം;  കാനയ്ക്കു മുകളിലെ സ്ലാബ് റോഡിനേക്കാളും ഉയരത്തിൽ; വീട്ടുകാർ കുടുങ്ങി

    മേലൂർ: കാനയ്ക്കു മുകളിലെ സ്ലാ ബ് റോഡിനേക്കാളും ഉയരത്തിൽ, വീട്ടുകാർ കുടുങ്ങി.മേലൂർ പഞ്ചായത്ത് അടിച്ചിലിയിൽ എട്ടു വീടുകൾക്കു മുന്നിലൂടെ കടന്നു പോകുന്ന ഡ്രൈനേജിന്‍റെ മുകളിൽ മൂന്നു വീടുകൾക്കു മുന്നിലായാണു വലിയ സ്ലാബ് നിർമിച്ചത്. ഇത് റോഡിനേക്കാളും ഉയരത്തിലായതു മൂലം കയറിയിറങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നതായി വീട്ടുകാർ പറയുന്നു.മാസങ്ങളായി തങ്ങളുടെ വാഹനങ്ങൾ സമീപ പ്രദേശങ്ങളിലാണു പാർക്ക് ചെയ്തു വരുന്നത്. ഇത്തരം പ്രവർത്തനം കഴിയുന്നതിന് അനുസരിച്ച് ക്വാറി വേസ്റ്റ് ഇട്ട് സ്ലാബ് റോഡിനൊപ്പം ആക്കാറുണ്ടെങ്കിലും ഇവിടെ അത്തരമൊരു സൗകര്യം ഒരുക്കിയിട്ടില്ലന്നും പരാതിയുണ്ട്.  മുരിങ്ങൂർ – ഏഴാറ്റുമുഖം റോഡിന്‍റെ നവീകരണത്തിന്‍റെ ഭാഗമായി റോഡ് പൊളിക്കൽ തുടങ്ങുന്പോൾ നിലവിൽ ഉള്ളതിലും കൂടുതൽ താഴ്ച ഇവിടെ വരുമെന്നും നാട്ടുകാർ പറയുന്നു. അവശേഷിക്കുന്ന വീടുകൾക്കു മുന്നിൽ ശരിയായ രീതിയിൽ സ്ലാബ് നിർമിക്കണമെന്നും കാന പൂർണമായും അടച്ച് സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി…

Read More

യക്ഷി ഷെയ്ക്ക് കുടിക്കണോ..? മുന്തിരവള്ളി തണലിലിരുന്ന് പഴച്ചാർ രുചിക്കണോ..? ഇവിടേക്കു വരൂ…

തൃശൂർ: നിങ്ങൾ യക്ഷി ഷെയ്ക്ക് കുടിച്ചിട്ടുണ്ടോ… ഇല്ലെങ്കിൽ തൃശൂർ എംജി റോഡ് വഴി കോട്ടപ്പുറം ഓവർബ്രിഡ്ജിനടുത്തേക്കു വരൂ… ഇവിടെ മുന്തിരിവള്ളിത്തണലിലിരുന്ന് യക്ഷി ഷെയ്ക്കും പഴച്ചാറുകളും രുചിക്കാം. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ വേറിട്ട രുചികളിലുള്ള ജ്യൂസുകളും പലഹാരങ്ങളുമൊരുക്കി നല്ല ഭക്ഷണം ഇഷ്ടപ്പെടുന്നവർക്കു പുതിയ ഒരു അനുഭവം സമ്മാനിക്കുകയാണ് ഇവിടെ. വന്നുകയറുന്നവർക്കു നൊസ്റ്റാൾജിക് ഫീലിംഗ് നൽകുന്ന പശ്ചാത്തല സജ്ജീകരണങ്ങളാണ് ഈ കടയെ വേറിട്ടതാക്കുന്നത്. പഴമയിലേക്കൊരു തിരിച്ചുപോക്കാണ് കോട്ടപ്പുറം മാരിയമ്മൻ ക്ഷേത്രത്തിനടുത്തുള്ള ഈ കട. പഴയ ലാംബ്രട്ട സ്കൂട്ടറിൽ ഒരുക്കിയ തട്ടുകടയാണ് പ്രവേശന കവാടത്തിലുള്ളത്. കാലത്തിന്‍റെ മഹാപ്രവാഹത്തിൽ ഇല്ലാതായ കോളാന്പി മൈക്കും പഴയ റേഡിയോയുമെല്ലാം ഈ കൊച്ചുകടയിൽ പോയകാലത്തിന്‍റെ ഓർമകളുണർത്തും. ഒരുകാലത്തെ സൂപ്പർതാരമായിരുന്ന പഴയ ഹീറോ സൈക്കിളും ഈ കടയിലുണ്ട്. വെറും ജ്യൂസ് കട മാത്രമല്ലിത്. മുന്തിരിവള്ളിത്തണലിൽ സൗഹൃദങ്ങൾ പങ്കിടാനും എഴുതാനും പാടാനും വരയ്ക്കാനുമെല്ലാം സൗകര്യങ്ങളുള്ള ഇടമാണിത്. കൂട്ടിന് ഏഴുതരം നാരങ്ങാവെള്ളത്തിന്‍റെ…

Read More

എട്ടുമാസം വീട്ടു ജോലിക്കു നിന്നപ്പോൾ അടിച്ചുമാറ്റിയത് ലക്ഷങ്ങളുടെ സ്വർണം; വീട്ടുകാരുടെ പരാതിയിൽ മറ്റൊരു വീട്ടിൽ നിന്നും യുവതിയെ പൊക്കി പോലീസ്

രാമംഗലം: പുറനാട്ടുകരയിലുള്ള വിലങ്ങൻ എൻക്ലേവിലുള്ള ഫ്ലാറ്റിൽ മോഷണം നടത്തിയ കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. എളവള്ളി കൊട്ടേക്കാട്ടിൽ വീട്ടിൽ സുനിതയെയാണ് (46) പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 2021 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. 2021 ജൂൺ മുതൽ വീട്ടിലെ ജോലിക്കാരിയായിരുന്ന സുനിത പലപ്പോഴായി വീട്ടിൽനിന്നും വീട്ടുകാരറിയാതെ സ്വർണമാലയും ലോക്കറ്റും മൂക്കുത്തിയും അടക്കം രണ്ടേകാൽ പവന്‍റെ സ്വർണവും വെള്ളിയുടെ കൈചെയിനും ഡയമണ്ട് ലോക്കറ്റും മോഷണം നടത്തി. സംഭവം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് അവിടെ നിന്നും മുങ്ങിയ സുനിത ആലുവയിലുള്ള മറ്റൊരുവീട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. പേരാമംഗലം എസ്ഐ അനുദാസിന്‍റെ നേതൃത്വത്തിൽ അഡീഷണൽ എസ്ഐ അനൂപ്, എഎസ്ഐ സത്യവതി, സീനിയർ സിപിഒ സുധീർ ബാബു, സിപിഒ കൃഷ്ണപ്രസാദ് എന്നിവരാണ് ആലുവയിലെ ജോലിക്കുനിന്നിരുന്ന വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Read More

പുത്തൻസാങ്കേതിക വിദ്യയുടെ വരവോടെ ആറേശ്വരം മലയിൽ ആർക്കും വേണ്ടാതെ ഒരു ടവർ; ഗ്രാമീണ ജനതയ്ക്ക് കൗതുകവും വിസ്മയവുമായ മൈക്രോ വേവ് ടവറിന്‍റെ കഥയിങ്ങനെ…

കൊടകര: മറ്റത്തൂർ ആറേശ്വരം മലമുകളിലെ മൈക്രോ വേവ് ടവർ നോക്കുകുത്തിയായി.വാർത്താവിതരണ വകുപ്പിനു കീഴിൽ നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന മൈക്രോവേവ് റിപ്പീംഗ്  സ്റ്റേഷന്‍റെ ബാക്കി പത്രമാണ് ഈ ടവർ. ടവറുകൾ സർവവ്യാപിയല്ലാതിരുന്ന കാലത്ത് മലയോരത്തെ ഗ്രാമീണ ജനതയ്ക്ക് കൗതുകവും വിസ്മയവും പകർന്ന് തല ഉയർത്തി നിന്നിരുന്ന ആറേശ്വരത്തെ ടവർ ഇപ്പോൾ അനാഥാവസ്ഥയിലാണ്. ടെലികമ്യൂണിക്കേഷൻ വകുപ്പിന്‍റെ റിപ്പീറ്റിംഗ് സ്റ്റേഷന്‍റെ ഭാഗമായിരുന്നു നാലുപതിറ്റാണ്ടു മുന്പ് മറ്റത്തൂർ പഞ്ചായത്തിലെ ആറേശ്വരം കുന്നിൻ മുകളിൽ സ്ഥാപിക്കപ്പെട്ട ഈ പടുകൂറ്റൻ ടവർ. മറ്റത്തൂർ, വരന്തരപ്പിള്ളി, കൊടകര, ആളൂർ, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നു നോക്കിയാൽ കാണാനാകും. ഓട്ടുകന്പനികളിലെ ഉയരമേറിയ പുകക്കുഴലുകളും വൈദ്യുതിബോർഡിന്‍റെ ഹൈടെൻഷൻ ടവർലൈനുകളും മാത്രം കണ്ടുപരിചയിച്ചവർക്ക് ടെലികമ്യൂണിക്കേഷൻസ് വകുപ്പു സ്ഥാപിച്ച ഈ മൈക്രോവേവ് സ്റ്റേഷന്‍റെ കൂറ്റൻ ടവർ വിസ്മയകാഴ്ചയായിരുന്നു. എഴുപതുകളുടെ അവസാനമാണ് ഇത് ആറേശ്വരം കുന്നിനുമുകളിൽ സ്ഥാപിക്കപ്പെട്ടത്. ഈ ടവറിനു നെറുകയിലെ ചുവന്ന ലൈറ്റുകൾ…

Read More

ചെപ്പാറയുടെ മുകളിൽ ജീപ്പുമായി അഭ്യാസ പ്രകടനം; സാഹസിക ഡ്രൈവിംഗ് സോഷ്യൽ മീഡിയയിൽ പോലീസും കണ്ടു; യുവാവിനെ പൊക്കി പോലീസ്

വടക്കാഞ്ചേരി: വിനോദ സഞ്ചാരകേന്ദ്രമായ ചെപ്പാറയുടെ മുകളിലേക്കു സഞ്ചാരികൾക്കു കയറുന്നതിനു കൈവരികൾ പിടിപ്പിച്ച നടപ്പാതയിലൂടെ മനുഷ്യജീവന് അപകടം വരത്തക്കവിധം അനുമതിയില്ലാതെ ജീപ്പ് ഓടിച്ചു കയറ്റി സാഹസിക ഡ്രൈവിംഗ് നടത്തിയ ഒന്നാം കല്ല് കുമരനെല്ലൂർ സ്വദേശി നാലുപുരയിൽ വീട്ടിൽ മുഹമ്മദ് റാഷിദി (20) നെ വടക്കാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു. കുമരനെല്ലൂർ സ്വദേശിയായ ലൈസെ മുഹമ്മദ് റാഷിദിന്‍റെ പേരിലുള്ള KL48Q3300 നന്പർ താർ ജീപ്പാണ് വിനോദസഞ്ചാരികൾ നടന്നുകയറുന്ന കൈവരികൾ പിടിപ്പിച്ച നടപ്പാതയിലൂടെ രേഖാമൂലമുള്ള അനുമതിയില്ലാതെ സാഹസിക ഡ്രൈവിംഗ് നടത്തിയത്. ഇൗ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു വടക്കാഞ്ചേരി സിഐ കെ. മാധവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. വടക്കാഞ്ചേരി എസ്ഐ കെ.ജെ. പ്രവീണ്‍ വാഹനം പിടിച്ചെടുത്തു. തുടർന്നും ഇത്തരത്തിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വടക്കാഞ്ചേരി പോലീസ് മുന്നറിയിപ്പു നൽകി.

Read More

ഫ്ളാറ്റിന്‍റെ വരാന്തയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ…! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചു; സെക്യൂരിറ്റിക്ക് തടവുശിക്ഷ

തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുദ്ദേശത്തോടെ കടന്നുപിടിച്ച ഫ്ളാറ്റിലെ സെക്യൂരിറ്റിക്ക് ആറ് വര്‍ഷത്തെ കഠിനതടവ്. അയ്യന്തോള്‍ സ്വദേശി മോഹന്‍ രാജി(60)നെയാണ് അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. പ്രതി 35,000 രൂപയും പിഴയൊടുക്കണം. ഫ്ളാറ്റിന്‍റെ വരാന്തയില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ലൈംഗിക ചുവയോടെ സമീപിച്ച് ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ച് അശ്ലീല ഭാഷണം നടത്തുകയായിരുന്നു. കുട്ടി അറിയിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾ സംഭവം പോലീസിൽ അറിയിച്ചത്. തു‌‌ടർന്ന് തൃശൂർ വെസ്റ്റ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

അശ്ലീല വീഡിയോ കാണിച്ച്  പ്രകൃതിവിരുദ്ധ പീഡനം;പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തൽ;  മധ്യ‌വയസ്കനും യുവാവും പിടിയിൽ

ചാവക്കാട്: വ്യത്യസ്ത കേസുകളിൽ പോക്സോ വകുപ്പ് ചുമത്തി രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. ഒന്പതു വയസുള്ള ആണ്‍കുട്ടിയെ അശ്ലീല വീഡിയോ കാണിച്ച് പല തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലാണ് ആദ്യത്തെ അറസ്റ്റ്. ബ്ലാങ്ങാട് ഇരട്ടപ്പുഴ അറക്കൽ അബ്ബാസ്(56) ആണ് അറസ്റ്റിലായത്. കുട്ടികളോടു മോശമായി പെരുമാറുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്ന ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എസ്. സെൽവരാജ്,എസ്.ഐ. എസ്. സിനോജ്, കെ. സുനു, വനിതാ പോലീസ് ഓഫീസർ സൗദാമിനി, സിപിഒമാരായ മുനീർ, ജയകൃഷ്ണൻ, പ്രദീപ്, റെജിൽ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും പെണ്‍കുട്ടിയുടെ ഫോട്ടോ കൈക്കലാക്കി മോർഫ് ചെയ്ത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് രണ്ടാമത്തെ പോക്സോ അറസ്റ്റ്. എടക്കഴിയൂർ…

Read More

വ്യത്യസ്തമായ രുചികളും കാഴ്ചകളുമായൊരു ടൂറിസം; അവിടെയൊരു ഹണീ ടീ …  ഇവിടെയൊരു പുഷ്പരാജ് ….!

മുരിങ്ങൂർ: വ്യത്യസ്തമായ രുചികളും കാഴ്ചകളുമായൊരു ടൂറിസം. എറണാകുളം പെരുന്പാവൂർ സ്വദേശിയായ കെ.ഐ. എബിനാണ് ദാബകൾക്ക് പ്രശസ്തമായ ചിറങ്ങരയിലും ചെറുകിട ഭക്ഷണ ശാലകളിൽ ടൂറിസം സാദ്ധ്യതകൾ തേടിയുള്ള യാത്രയിൽ മുരിങ്ങൂരിലും എത്തിയത്. സ്വാദിഷ്ഠമായ വടക്കേ ഇന്ത്യൻ വിഭവങ്ങൾ ഭക്ഷിക്കാൻ എത്തുന്ന ട്രക്ക് ഡ്രൈവർമാരും സഞ്ചാരികളും പ്രധാനമായും കയറുന്ന വഴിയോര ഭക്ഷണശാലകളാണ് ദാബകളെന്നും ഇതു വഴി പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങി ദീർഘ ദൂരയാത്ര ചെയ്തു വരുന്ന ട്രക്കിലെ ജീവനക്കാരുമായി അടുത്ത് ഇടപഴകാൻ സാധിക്കുമെന്നും സഞ്ചാരിയും എഴുത്തുകാരനും മലപ്പുറം രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ട്രാവൽ ആൻഡ് ടൂറിസം വിഭാഗം അസിസ്റ്റന്‍റ് പ്രഫസറും ഹെഡുമായ എബിൻ പറയുന്നു. വ്യത്യസ്തമായ ഭാഷ, സംസ്കാരം, യാത്രാനുഭവങ്ങൾ,വസ്ത്രധാരണം എന്നിവയും യാത്രയിലൂടെ മനസിലാക്കാനും കഴിയുന്നു. വടക്കേ ഇന്ത്യൻ ദാബകളിൽ അതിഥികൾക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി കയർ…

Read More

ഗ്യാസ് സിലിണ്ടർ ചോർന്നു, ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും ഇറങ്ങിയോടി  ആളുകൾ;  ഭീതി വിട്ടുമാറാതെ പുതുക്കാട് നഗരവാസികൾ

പുതുക്കാട്: വാഹനത്തിൽ കൊണ്ടുപോയിരുന്ന ഗ്യാസ് സിലിണ്ടർ ചോർന്നതു പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ ദേശീയപാതയിൽ പുതുക്കാട് പഞ്ചായത്ത് ഓഫീസിന് എതിർവശത്താണ് സംഭവം.ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ കൊച്ചിയിലെ പ്ലാന്‍റിൽനിന്നു പാലക്കാട്ടേക്കു പോയിരുന്ന വാഹനത്തിലെ കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) സിലിണ്ടറാണ് ചോർന്നത്. 400 കിലോ സിഎൻജിയാണ് ടെന്പോയിൽ ഉണ്ടായിരുന്നത്. സിലിണ്ടറുകൾ ഘടിപ്പിച്ചിരുന്ന വാൽവിൽ ചോർച്ചയുണ്ടാവുകയായിരുന്നു.വലിയ ശബ്ദത്തിൽ ചോർച്ച വന്നയുടനെ സമീപത്തുള്ള പഞ്ചായത്ത് ഓഫീസ്, ട്രഷറി, ബാങ്കുകൾ, ആശുപത്രി എന്നിവിടങ്ങളിലുള്ളവർ പുറത്തേക്കിറങ്ങി ഓടിരക്ഷപ്പെട്ടു. പാടത്തും പറന്പിലൂടെയുമാണു ജീവനക്കാർ ഓടിയത്. സ്ഥലത്തെത്തിയ പുതുക്കാട് പോലീസ് മറ്റുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിപ്പിച്ചു.അരമണിക്കൂറോളം ആളുകൾ ഭീതിയിലായി. ചോർച്ച അടയ്ക്കുന്നതുവരെ ദേശീയപാതയുടെ ഇരുഭാഗത്തും വാഹന ഗതാഗതം പോലീസ് തടഞ്ഞിരുന്നു. പുതുക്കാടുനിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് ഗ്യാസ് സിലിണ്ടറിന്‍റെ വാൽവ് മുറുക്കി ചോർച്ചയടച്ചത്. തുടർന്നു വാഹനം ആളൊഴിഞ്ഞ പ്രദേശത്തേക്കു മാറ്റി.ഫയർഫോഴ്സിലെ സീനിയർ ഓഫീസർ എം.…

Read More