റെയിൽവേ ഗേറ്റിനു സമീപം യുവാവ് മരിച്ചനിലയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

വടക്കാഞ്ചേരി: എങ്കക്കാട് റെയിൽവേ ഗേറ്റിനു സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പാർളിക്കാട് സ്വദേശി മുഹമ്മദ് അഷറഫിന്‍റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് സഹോദരി ഫാത്തിമ സുഹറ പോലീസിൽ പരാതി നൽകി. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും സിസിടിവി കാമറകളും ഫോൺ കോളുകളും ശാസ്ത്രീയമായി പരിശോധിക്കണമെന്നുമാണ് ഫാത്തിമ സുഹറ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ ജനുവരി 16 നാണ് സംഭവം നടന്നത്. അഷറഫിന്‍റെ മരണം അപകട മരണമല്ലന്നും കൊലപാതകമാണോയെന്നു സംശയം ഉണ്ടന്നുമാണ് കുടുംബം ആരോപിക്കുന്നത്. ജനുവരി13 ന് വീട്ടിൽ നിന്ന് ഇറങ്ങിയ അഷറഫിനെ 15നു രാത്രി വടക്കാഞ്ചേരിയിൽ കണ്ടതായും പരാതിയിൽ പറയുന്നുണ്ട്. എപ്പോഴും തിരക്കുള്ള റെയിൽവേ ഗേറ്റിനു സമീപം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തകറയോ ബലപ്രയോഗം നടന്ന ലക്ഷണങ്ങളോ ഇല്ലായിരുന്നു എന്നുള്ളത് സംശയം വർധിപ്പിക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെകൊണ്ടുവന്നിട്ടതാകാനുള്ള…

Read More

വന്യമൃഗങ്ങളെയും കാലാവസ്ഥയേയും അതിജീവിച്ചു; പക്ഷേ വിലയുടെ കാര്യത്തിൽ കർഷകർക്ക് കണ്ണീർ മാത്രം

വടക്കഞ്ചേരി: നേന്ത്രക്കായ വില കൂപ്പുകുത്തിയത് വാഴകർഷകർക്ക് തിരിച്ചടിയായി. വന്യമൃഗങ്ങളുടെ കണ്ണിൽപ്പെടാതെ സംരക്ഷിച്ചു വളർത്തികൊണ്ടുവരുന്ന കായ തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ട ഗതികേടിലാണ് വാഴ കർഷകരിപ്പോൾ. വിഎഫ്പിസികെ ഉൾപ്പെടെയുള്ള കർഷക വിപണനകേന്ദ്രങ്ങളിൽ നാടൻ നേന്ത്രക്കായ വില കിലോയ്ക്ക് 25 രൂപ നിരക്കിലാണ് കർഷകരിൽ നിന്നും എടുക്കുന്നത്. മറ്റു പൊതുവിപണിയിൽ ഇതിലും കുറവ് വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. കായയ്ക്ക് ചന്തമില്ലെന്ന് പറഞ്ഞ് വില പരമാവധി കുറക്കും. വിലകുറഞ്ഞ തമിഴ്നാട് കായയുടെ വരവാണ് നാടൻ കായയുടെ വിലയിടിയാൻ കാരണമായിട്ടുള്ളത്. കിലോയ്ക്ക് 18 രൂപ നിരക്കിലും തമിഴ്നാട് കായ വിപണിയിൽ എത്തുന്നുണ്ട്. നേന്ത്രക്കായയെ കുറിച്ച് അറിയാത്തവർ നാടൻകായയുടെ വില കൊടുത്ത് തമിഴ്നാട്കായ വാങ്ങി പോകും. കിലോയ്ക്ക് 60 രൂപ കടന്നു വിലകുതിച്ച നേന്ത്രക്കായ വിലയാണ് ഇത്രയും താഴ്ന്നു നിൽക്കുന്നത്. തോട്ടത്തിൽ നിന്നും കുലവെട്ടി വിൽക്കാൻ എത്തിക്കാനുള്ള കൂലിചെലവ്, വാഹന വാടക ഇതെല്ലാം കഴിച്ചാൽ കർഷകനു…

Read More

ചീരക്കുണ്ടിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു; നഷ്ടപരിഹാരവുമില്ല, കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയുമെന്ന് കർഷകർ

മരോട്ടിച്ചാൽ: ചീരക്കുണ്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മരോട്ടിച്ചാൽ സ്വദേശികളായ കിടങ്ങൻ ജോബി, തണ്ടാശേരി അശോകൻ എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ് എന്നീ കൃഷികളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ജോബിയുടെ കൃഷിയിടത്തിലെ കുലവന്ന 50 ൽ പരം നേന്ത്രവാഴകളാണ് ആന നശിപ്പിച്ചത്. പ്രദേശത്തെ അഞ്ച് തെങ്ങും, കവുങ്ങുകളും ആന കുത്തി മറിച്ചിട്ടു. ചീരക്കുണ്ട് പ്രദേശത്ത് മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. കൃഷിയിടത്തിലേക്ക് കാട്ടാന ഇറങ്ങാതിരിക്കാൻ വനാതിർത്തിയിൽ വൈദ്യുതി വേലി ഉണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കാത്തതാണ് ആന ഇറങ്ങാൻ കാരണമാകുന്നത്. ഇതുമൂലം കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഓരോ ദിവസവും ഉണ്ടാവുന്നത്. ഇതിനൊന്നും തന്നെ യാതൊരുവിധ നഷ്ടപരിഹാരവും ലഭിക്കുന്നില്ലെന്നും പ്രദേശത്ത് കൃഷി ചെയ്യാൻ സാധിക്കാത്തഅവസ്ഥയാണെന്നും കർഷകർ പറയുന്നു.

Read More

ഉത്സവത്തിനിടെ ഇടഞ്ഞ് ആന; അടുത്തുനിന്ന യുവാവിനെ തൂക്കിയെടുത്ത് എറിഞ്ഞു; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ

തൃശൂർ: ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. തൃശൂർ അന്നമനട മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. എരയാകുടി തുറന്നല്ലൂർ മനയിൽ വിവേകിനാണ് പരിക്കേറ്റത്. അത്തിക്കാവ് കാർത്തികേയൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനായി തിടമ്പ് ആനപ്പുറത്ത് ഏറ്റുന്നതിനിടയിലാണ് സംഭവം. തിടമ്പുമായി ആനയുടെ അരികിൽ നിന്ന വിവേകിനെ തുമ്പികൈയിൽ ചുറ്റി എടുത്ത് ആന വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഇത്തനോളിയില്‍ കാട്ടാനശല്യം വര്‍ധിച്ചു; കൃഷികൾ വ്യാപകമായി നശിപ്പിച്ചു; ഭീതിയോടെ പ്രദേശവാസികള്‍

വെള്ളിക്കുളങ്ങര: ഇത്തനോളി പ്രദേശത്ത് കാട്ടാനശല്യം വര്‍ധിക്കുന്നു. കഴിഞ്ഞരാത്രി ഇവിടെയെത്തിയ കാട്ടാനക്കൂട്ടം വെള്ളിക്കുളങ്ങര സ്വദേശി സത്യന്‍ എന്നയാളുടെ പറമ്പിലെ വാഴ, തെങ്ങ് തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ പ്രദേശത്ത് പതിവായി കാട്ടാനകള്‍ എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വീടുകള്‍ക്കു സമീപമുള്ള റോഡില്‍ കാട്ടാനയെത്തുന്നതിനാല്‍ ഇവിടെയുള്ള പട്ടികവര്‍ഗ ഉന്നതിയിലെ കുടുംബങ്ങളും ഭീതിയോടെയാണ് കഴിയുന്നത്. വീടുകള്‍ക്ക് സമീപമെത്തുന്ന കാട്ടാനകള്‍ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തുമ്പികൈകൊണ്ട് പിടിച്ചുവലിക്കുന്ന സംഭവങ്ങളും പതിവാണ്. ഏതാനും ദിവസം മുമ്പ് തൊട്ടടുത്ത പ്രദേശമായ കിഴക്കേ കട്ടിപ്പൊക്കത്തും കാട്ടാനക്കൂട്ടമിറങ്ങി കാര്‍ഷിക വിളകള്‍ക്ക് നാശം വരുത്തിയിരുന്നു.

Read More

തരിശുനിലങ്ങളില്‍ നൂറുമേനി വിളവ്; കൊയ്ത്തുത്സവം ആഘോഷമാക്കാൻ മന്ത്രി ആർ ബന്ദുവും

ഇരിങ്ങാലക്കുട: കൊരുമ്പിശേരി കുട്ടാടന്‍ പാടത്തെ തരിശു നിലങ്ങളിലെ നെല്‍കൃഷിയില്‍ നൂറുമേനി വിളവ്. മന്ത്രി ഡോ. ആര്‍. ബിന്ദു കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്‍മരാജന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാ സ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി, കൗണ്‍സിലര്‍ ആര്യ സുമേഷ്, ഇരിങ്ങാലക്കുട കൃഷിഭവന്‍ കൃഷി അസി. പി.എസ്. വിജയകുമാര്‍, ഫാജിത റഹ്മാന്‍, എം.കെ. ഉണ്ണി, കുട്ടാടന്‍ കര്‍ഷകസമിതി പ്രസിഡന്‍റ് എം.ആര്‍. ജോഷി, സെക്രട്ടറി ടി.വി. ബിനേഷ് തൈവളപ്പില്‍, മുതിര്‍ന്ന നെല്‍ കര്‍ഷകന്‍ ടി.കെ. ഭാസ്‌കരന്‍ തൈവളപ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Read More

കമ്മീഷണർക്കെതിരേ ഫേസ്ബുക്കിൽ അശ്ലീല കമന്‍റ്; ബസ് ജീവനക്കാരനെതിരേ കേസെടുത്ത് സൈബർ പോലീസ്

തൃശൂർ: സിറ്റി പോലീസ് കമ്മീഷണർക്കെതിരേ ഫേസ്ബുക്കിൽ അശ്ലീല കമന്‍റിട്ട ബസ് ജീവനക്കാരനെതിരേ കേസെടുത്ത് സൈബർ ക്രൈം പോലീസ്. നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ കേരള പോലീസിന്‍റെ ശുഭയാത്രയുടെ നമ്പറിലേക്ക് അയയ്ക്കാമെന്ന കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റിനുതാഴെയാണ് അശ്ലീല കമന്‍റ് പോസ്റ്റ് ചെയ്തിരുന്നത്. അന്വേഷണത്തിൽ കമന്‍റിട്ടയാൾ ബസ് ജീവനക്കാരനാണെന്നു വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരേ നിയമനടപടികൾ പുരോഗമിക്കുകയാണ്. തൃശൂർ സിറ്റി പോലീസിന്‍റെ ഫേസ് ബുക്ക് പേജിലാണ് അശ്ലീല കമന്‍റ് പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ സമൂഹത്തിൽ സ്പർധ പടർത്തുന്നതും അശ്ലീലപരവും കുട്ടികൾക്കും സ്ത്രീകൾക്കുമെതിരേ ലൈംഗികചുവയുള്ളതുമടക്കമുള്ള പോസ്റ്റുകൾക്കും കമന്‍റുകൾക്കുമെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ.ദേശ്മുഖ് മുന്നറിയിപ്പു നല്കി.

Read More

മുഖ്യമന്ത്രിയെപ്പറ്റി പറഞ്ഞഭാഗം ഇല്ല; തൃശൂർപൂരം അലങ്കോലപ്പെട്ട സംഭവത്തിൽ പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്ന് സുരേഷ്ഗോപി

തൃശൂർ: തൃശൂർപൂരം അലങ്കോലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടിൽ തന്‍റെ മൊഴി നിഴലിച്ചുപോലും കണ്ടില്ലെന്ന് സുരേഷ് ഗോപി എംപി. വിഷയത്തിൽ പുറത്തുവന്ന റിപ്പോർട്ട് പൂർണമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ വർഷം പൂരം നല്ല രീതിയില്‍ നടത്തണമെന്ന് ആഗ്രഹിച്ച് മുഖ്യമന്ത്രി ഒരു അവലോകന യോഗം വിളിച്ചു ചേർത്തിരുന്നു. അതില്‍ താൻ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർബന്ധം പറഞ്ഞിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം മൊഴിയെടുത്ത ഉദ്യോഗസ്ഥരോട് താൻ പറഞ്ഞതാണ്. എന്നാല്‍ അത് റിപ്പോർട്ടില്‍ വന്നിട്ടില്ല. പിന്നെ ആ റിപ്പോർട്ട് എങ്ങനെ പൂർണമാകുമെന്നും സുരേഷ് ഗോപി ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷ‍യത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും എംപി അറിയിച്ചു. അതേസമയം എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. എയിംസ് വരാതെ എവിടെ പോകാനെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എയിംസ് വരുമ്പോൾ…

Read More

ചരക്കുലോറിയും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഒല്ലൂർ (തൃശൂർ): ഒല്ലൂർ സെന്‍ററിൽ ചരക്കുലോറിയും ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നു പുലർച്ചെ 4.20 നായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്നു തൃശൂർ ഭാഗത്തക്കു വരികയായിരുന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസിൽ മരത്താക്കര ഭാഗത്ത്‌ നിന്നു ഒല്ലൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കും ബസിൽ ഉണ്ടായിരുന്ന അഞ്ച് അയ്യപ്പ ഭക്തർക്കുമാണ് പരിക്കേറ്റത്. ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻവശം പൂർണമായും തകർന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൗൺസിലർ പോളി ജോസ്, മരംതട്ട് യൂണിയൻ തൊഴിലാളികൾ, പോലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റിന്‍റെ തൂണിലിടിച്ച് തൂൺ ഒടിഞ്ഞുവീണു. അപകടത്തെ…

Read More

തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: പടിഞ്ഞാറെ കോട്ടയിലുള്ള തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നീട് ഇയാളെ പിടികൂടി വീണ്ടും മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നു പലുർച്ചെ രണ്ടോടെയാണ് സംഭവം. നേപ്പാള്‍ സ്വദേശിയായ മാനസികാരോഗിയാണ് അക്രമാസക്തനായി നാട്ടുകാരെ കുത്തി പരിക്കേൽപ്പിച്ചത്. ഇയാളെ ഇന്നു പുലര്‍ച്ചെയാണ് ആലുവ പോലീസ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. പിന്നീട് രണ്ടോടെ ആശുപത്രിയിലെ ശുചിമുറിവഴി ചാടിപ്പോവുകയായിരുന്നു. തുടർന്ന് അരകിലോമീറ്റർ ദൂരെയുള്ള കാമത്ത് ലെയിനിലെത്തിയപ്പോഴാണ് ഹോട്ടലുടമയായ മുരളിയെ (66) ഇയാൾ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇതിനുശേഷം കാല്‍നടയായി മാനസികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്ന പടിഞ്ഞാറെ കോട്ടയിലേക്കു തിരിച്ചെത്തുകയും അവിടെവച്ചും രണ്ടുപേരെകൂടി കുത്തുകയായിരുന്നു. ഇതോടെ പോലീസ് എത്തി ഇയാളെ വീണ്ടും പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇയാൾ ചികിത്സയിലാണ്. കുത്തേറ്റ മൂന്നുപേരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മുരളിയെ അശ്വിനി ആശുപത്രിയിലും മറ്റു രണ്ടുപേരെയും ജൂബിലി മിഷൻ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിട്ടുള്ളത്. 

Read More