തെളിവുകളുടെ ഒരംശം പോലും അവശേഷിപ്പിച്ചില്ല! ആനീസ് കൊലപാതകം; ലോക്ഡൗണ്‍ ദിനങ്ങളിലും അന്വേഷണം ഊർജിതം

ഇരിങ്ങാലക്കുട: തെളിവുകളുടെ ഒരംശം പോലും അവശേഷിപ്പിക്കാതെ പോലീസിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും കുഴക്കിയ ഇരിങ്ങാലക്കുട ആനീസ് കൊലപാതകത്തിന്‍റെ അന്വേഷണം ലോക്ഡൗണ്‍ ദിനങ്ങളിലും ഉൗർജിതം. ക്രൈബ്രാഞ്ച് ഡിവൈഎസ്പി സുനിൽകുമാറിനാണ് അന്വേഷണ ചുമതല. ആറംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കൊലപാതകം നടന്ന വീടിന്‍റെ പരിസരങ്ങളിലും മാർക്കറ്റിനു സമീപത്തെ വീടുകളിലും അന്വേഷണ സംഘം എത്തിയിരുന്നു. ഈ വീടുകളിലെ കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സംഘം ശേഖരിച്ചു. കഴിഞ്ഞ ജനുവരിയിൽ ആനീസിന്‍റെ വീടിനു സമീപമുള്ള വീട്ടുപറന്പിൽനിന്നു കണ്ടെത്തിയ കട്ടറിൽ പറ്റിപ്പിടിച്ചിരിക്കുന്നത് തുരുന്പാണെന്നാണു രാസപരിശോധനാ ഫലം. എന്നിരുന്നാലും കട്ടറുമായി ബന്ധപ്പെടുത്തി അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. കൊല്ലപ്പെട്ട ആനീസിന്‍റെ വളകൾ മുറിക്കാൻ ഉപയോഗിച്ചതായിരിക്കാം ഇതെന്നാണ് ആദ്യം സംശയിച്ചിരുന്നത്. കൊലപാതകം നടന്ന വീട്ടുപറന്പിൽനിന്നു ലഭിച്ച കത്തിയുടെ പരിശോധനാഫലം വരാനുണ്ട്. 2019 നവംബർ 14 നാണ് ഇരിങ്ങാലക്കുട ഈസ്റ്റ് കോന്പാറയിൽ അറവുശാലയ്ക്ക് സമീപം പരേതനായ കൂനൻ പോൾസന്‍റെ ഭാര്യ ആനീസിനെ…

Read More

പി എസ് സി പരീക്ഷ എഴുതി ജോലി തരപ്പെടുത്തണംm ജോലിക്കാരിയാണെന്ന് ഗമ കാണിക്കാനൊന്നുമല്ല..! പരീക്ഷകളെഴുതാൻ സമയംകാത്ത് വസന്തയെന്ന മലയത്തിപ്പെണ്ണ്

ഫ്രാൻസിസ് തയ്യൂർ മംഗലംഡാം: പച്ചപ്പ് കയറിയ മലമുകളിലെ കുടിലിനരികിൽ മക്കളെ ചേർത്തിരുത്തി പഠിച്ചതെല്ലാം വീണ്ടും വീണ്ടും ഓർത്തെടുക്കുകയാണ് വസന്ത.ലോക് ഡൗണിൽ പരീക്ഷകൾ നീളുന്നതിനാൽ ഓരോന്നും പലകുറി മനസിലുറപ്പിച്ചാണ് പഠനം. പി എസ് സി പരീക്ഷ എഴുതി എന്തെങ്കിലും ജോലി തരപ്പെടുത്തണം. ജോലിക്കാരിയാണെന്ന് ഗമ കാണിക്കാനൊന്നുമല്ല. തങ്ങളുടെ ഗോത്ര സമൂഹം അനുഭവിച്ചുകൂട്ടുന്ന പ്രാരാപ്തങ്ങൾക്കും അവഗണനകൾക്കും തന്നാലാകുന്ന വിധമുള്ള പരിഹാരം കാണണം. അതിനുള്ള തീവ്രമായ പരിശ്രമത്തിലാണ് 32 കാരിയായ ഈ മലയത്തി പെണ്ണ്. കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി കോളനിയിലെ ഉൗരുമൂപ്പൻ വാസുവിന്‍റെ മകളാണ് വസന്ത. പ്ലസ്ടു കഴിഞ്ഞ് ഡ്രാഫ്റ്റ്സ്മാൻ സിവിൽ എൻജിനിയറിംഗ് കഴിഞ്ഞിട്ടുള്ള വസന്തക്ക് ഇനിയും ഒരു ജോലി ലഭിച്ചിട്ടില്ല. പോലീസുക്കാരിയാകണമെന്നതായിരുന്നു ആഗ്രഹം. എന്നാൽ കാലം കടന്ന് പോയപ്പോൾ ആ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഭാര്യയായി അമ്മയായി അങ്ങനെ ജീവിതയാത്ര മുന്നോട്ട് പോകുന്പോഴും സർക്കാർ ജോലിയെന്ന ലക്ഷ്യത്തിൽ നിന്നും പുറകോട്ട് പോകാൻ…

Read More

വില വിവരപ്പട്ടികയിൽ ‘പൂജ്യം’; ജോസഫിന്‍റെ കടയിൽ തിരക്കൊഴിയുന്നില്ല; ഇവിടെ അരിയും പച്ചക്കറിയും ശേഖരിക്കാൻ എത്തുന്നത് നൂറുകണക്കിന് ആളുകള്‍…

കൊടുങ്ങല്ലൂർ: കോവിഡ് കാലത്തെ ലോക്ഡൗൺ മൂലം തൊഴിൽരഹിതരായി ദുരിതം പേറുന്ന സാധാരണക്കാരെ സഹായിക്കാൻ കോട്ടപ്പുറം സെന്‍റ് മൈക്കിൾസ് കത്തീഡ്രലിൽ ആരംഭിച്ച ജോസഫിന്‍റെ കടയിൽ തിരക്കൊഴിയുന്നില്ല. കാരണം വില വിവരപ്പട്ടികയിൽ സീറൊ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ദേവാലയത്തോടനുബന്ധിച്ചുള്ള മദർ തെരേസ ഹാളിലാണു ജോസഫിന്‍റെ കട പ്രവർത്തിക്കുന്നത്. ഇവിടെ സൗജന്യ അരിയും പച്ചക്കറിയും ശേഖരിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് നാനാ ജാതി മതസ്ഥാർക്കായി പച്ചക്കറികളും ചക്ക, തേങ്ങ, കപ്പ ഉൾപ്പെടെയുള്ള ഭക്ഷണ കിറ്റ് വിതരണവും ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ കിറ്റ് വിതരണത്തിൽ ആദ്യ ദിവസം തന്നെ ആയിരത്തിൽപരം ആളുകളാണ് കിറ്റു വാങ്ങാൻ എത്തിയത്. വെള്ള പൊക്ക ദുരിതാശ്വാസത്തിന്‍റെ ഭാഗമായി നാട്ടിൽ പട്ടിണിക്കാരെ സഹായിക്കാൻ പള്ളിയിൽ അരിപ്പെട്ടി തുടങ്ങിയിരുന്നു. ആർക്കും ഒരു ദിവസത്തെ ഭക്ഷണത്തിനായുള്ള അരി സ്വയം എടുത്തു കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നു. ഇറ്റലിയിൽ പ്ലേഗ് പടർന്ന്…

Read More

ഇതൊരു തുടക്കം മാത്രം! തൃശൂർ നഗരത്തിന്‍റെ മുകളിലൂടെ ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറന്നു; ഒന്നല്ല, നാലു ഹെലികോപ്റ്ററുകള്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തൃശൂർ: നഗരത്തിന്‍റെ മുകളിലൂടെ ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറന്നതു ജനങ്ങളിൽ ആശങ്കയുണ്ടാക്കി. ഒന്നല്ല, നാലു ഹെലികോപ്റ്ററുകളാണ് ഇങ്ങനെ പറന്നത്. കാര്യമന്വേഷിച്ച് ആളുകൾ പോലീസിനെയും മാധ്യമസ്ഥാപനങ്ങളിലും വിളിച്ചു ചോദിച്ചു. സംഭവമറിഞ്ഞപ്പോഴാണ് ആളുകൾക്കു ആശ്വാസമായത്. ഇതൊരു തുടക്കം മാത്രമാണ്. ലോക്ഡൗണ്‍ കഴിയുന്നതുവരെ ഇനിയും ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറക്കും. സംഭവമിതാണ്. തൃശൂർ നഗരത്തിൽ നാല് വൻകിട ബിസിനസുകാർക്കാണു സ്വന്തമായി ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളും ഉള്ളത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഹെലികോപ്റ്ററുകളും വെറുതെയിട്ടിരിക്കയാണ്.മറ്റു വാഹനങ്ങൾ പോലെ ഇതും വെറുതെയിട്ടാൽ ചിലപ്പോൾ പണി കിട്ടും. അതിനാൽ ഇടയ്ക്കിടയ്ക്കു നഗരത്തിനു മുകളിലൂടെയും മറ്റും പറപ്പിക്കുകയാണെന്നു മാത്രം. കഴിഞ്ഞ മാസവും സമാനമായി രാത്രിയിൽ ഹെലികോപ്റ്ററുകൾ ഏറെ നേരം ആകാശത്ത് വട്ടമിട്ടു പറന്നതു പരിഭ്രാന്തിയിലാക്കിയിരുന്നു. എന്നാൽ, അത് നേവിയുടെ പരിശീലന പറക്കലായിരുന്നു. വ്യവസായികളായ എം.എ. യൂസഫലി, ജോയ് ആലുക്കാസ്, കല്യാണ്‍ ഗ്രൂപ്പ്, ബോബി ചെമ്മണ്ണൂർ എന്നിവർക്കൊക്കെയാണു ഹെലികോപ്റ്ററുകളും ചെറുവിമാനങ്ങളുമുള്ളത്.

Read More

ആദ്യം നല്ല സുഹൃത്താവുക… അപ്പോൾ നല്ല സുഹൃത്തുക്കളെ കിട്ടും..! സത്യൻ അന്തിക്കാട് ടിന്റെ ഉപദേശം ഇങ്ങനെ…

സ്വന്തം ലേഖകൻ തൃശൂർ: ആദ്യം നല്ല സുഹൃത്താവുക, അപ്പോൾ നിങ്ങൾക്കു നല്ല സുഹൃത്തുക്കളെ കിട്ടും…സൗഹൃദങ്ങളുടേയും സ്നേഹബന്ധങ്ങളുടേയും ഒരുപാട് കഥകൾ സിനിമകളിലൂടെ അവതരിപ്പിച്ച സംവിധായകൻ സത്യൻ അന്തിക്കാട് കുട്ടികളുമായി ഓണ്‍ലൈനിൽ സംവദിക്കുന്പോഴാണ് ഈ ഉപദേശം നൽകിയത്. തൃശൂർ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഒആർസി പദ്ധതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായാണ് കുട്ടികളും സത്യൻ അന്തിക്കാടും വിശേഷങ്ങൾ പങ്കുവെച്ചത്. കുട്ടികളോടു ചേർന്നുനിന്ന് അവരെ ചൂഷണം ചെയ്യുന്നവർ സമൂഹത്തിൽ ഉണ്ടെന്നും ഇവിടെ കുട്ടികൾ പലപ്പോഴും നിസഹായരായി പോകുന്നുവെന്നും ഒആർസി പദ്ധതിയുടെ സെലിബ്രിറ്റി മെൻഡർ കൂടിയായ സത്യൻ അന്തിക്കാട് ചൂണ്ടിക്കാട്ടി. സിനിമാ മേഖലയിൽ കുട്ടികളെക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കുന്നുണ്ടോ എന്ന കുട്ടികളുടെ ചോദ്യത്തിന്, അത് ഒരിക്കലും സംഭവിക്കുന്നില്ലെന്നു സത്യൻ അന്തിക്കാട് മറുപടി നൽകി. കുട്ടികളോടുള്ള സൗഹാർദപൂർണമായ ഇടപെടൽ മാത്രമാണ് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ആത്മവിശ്വാസം നൽകുന്നതെന്നും…

Read More

ബുക്ക് ചെയ്തവർ വാക്സിനെടുക്കാൻ പോകേണ്ട! വാക്സിൻ ക്ഷാമം മൂലം വീണ്ടും ഇവിടെ വാക്സിനേഷൻ മുടങ്ങുന്നു

സ്വന്തം ലേഖകൻ തൃശൂർ: വാക്സിൻ ക്ഷാമം മൂലം ജില്ലയിൽ വീണ്ടും വാക്സിനേഷൻ മുടങ്ങുന്നു. കോവാക്സിൻ ലഭ്യമാകാത്ത സാഹചര്യത്തിലാണ് വാക്സിനേഷൻ തടസപ്പെടുന്നത്. 45 വയസിനു മുകളിലുള്ളവർക്കായി കേന്ദ്രത്തിൽനിന്നും ലഭിക്കേണ്ടിയിരുന്ന കോവാക്സിൻ ജില്ലയിൽ നിലവിൽ ലഭ്യമായിട്ടില്ലാത്തതിനാൽ ഈ വാക്സിനുവേണ്ടി ബുക്ക് ചെയ്തവർക്കു തത്കാലം വാക്സിനേഷൻ നടത്താൻ സാധിക്കുന്നതല്ല എന്നു ജില്ലാ ആരോഗ്യവകുപ്പ് ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു. ഇപ്പോൾ ജില്ലയിൽ ലഭ്യമായിട്ടുള്ളതു 45 വയസിനു മുകളിലുള്ളവർക്കായുള്ള കോവിഷീൽഡ് വാക്സിനാണെന്നും കോവാക്സിൻ ജില്ലയിൽ ലഭ്യമാകുന്ന മുറയ്ക്കു വിവരം വാക്സിനെടുക്കേണ്ടവരെ അറിയിക്കുമെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ കോവാക്സിനു വേണ്ടി ബുക്ക് ചെയ്തവർ വാക്സിനേഷൻ കേന്ദ്രങ്ങളിലേക്കു വരേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ജെ.റീന അറിയിച്ചു. വാക്സിൻ സ്റ്റോക്ക് തീർന്നതിനാൽ കഴിഞ്ഞദിവസം വാക്സിനേഷൻ ജില്ലയിൽ തടസപ്പെട്ടിരുന്നു.

Read More

ദിവസവും കോളനിയിലെത്തി കുട്ടികളെ കണ്ട് വിവരങ്ങൾ തിരക്കണം! തളികക്കല്ലിലെ ആംഗൻവാടി ടീച്ചർ താണ്ടേണ്ടതു ഭീതിയുടെ 52 കിലോമീറ്റർ…

വടക്കഞ്ചേരി: ആനകൂട്ടങ്ങൾ വിഹരിക്കുന്ന വനത്തിനകത്തെ തളികക്കല്ല് ആദിവാസി കോളനിയിലെ ആംഗൻവാടി ടീച്ചർ (വർക്കർ)ക്ക് ഒരു ദിവസം കോളനിയിലേക്കും തിരിച്ച് വീട്ടിലേക്കുമായി യാത്ര ചെയ്യേണ്ടത് 52 കിലോമീറ്റർ ദൂരം. വണ്ടാഴി പാലമൊക്കിലുള്ളയാളെയാണ് ഇപ്പോൾ പ്രമോഷനോടെ മംഗലംഡാം കടപ്പാറക്കടുത്തുള്ള തളികകല്ലിൽ അങ്കണവാടി വർക്കറായി നിയമിച്ചിട്ടുള്ളത്. പത്ത് വർഷമായി അങ്കണവാടിയിൽ ഹെൽപ്പറായി സേവനം ചെയ്തിരുന്ന ഇവരെ പ്രമോഷൻ നൽകി അയച്ചിട്ടുള്ളത് ദുർഘട കാനന വഴികൾ താണ്ടിയെത്തേണ്ട മലമുകളിലെ തളികകല്ലിലേക്ക്. വർക്കറുടെ നിയമന വ്യവസ്ഥ പ്രകാരം ദിവസവും കോളനിയിലെത്തി കുട്ടികളെ കണ്ട് വിവരങ്ങൾ തിരക്കണം. എന്നാൽ ഇത് പ്രായോഗികമല്ല. പാലമൊക്കിൽ നിന്നും വണ്ടാഴിയിലെത്തി അവിടെ നിന്നും മംഗലംഡാം വഴി പൊൻകണ്ടം കടപ്പാറയെത്തണം. കടപ്പാറയിൽ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരം കുത്തനെയുള്ള കാട്ടുവഴികളും ആളൊഴിഞ്ഞ വനപ്രദേശത്തുകൂടി നടന്നു വേണം കോളനിയിലെത്താൻ. രാവിലെ പുറപ്പെട്ടെങ്കിലെ ഉച്ചയോടെ കോളനിയിലെത്തു. തിരിച്ചു പോരാനും ഈ മുന്നൊരുക്കങ്ങളെല്ലാം നടത്തണം. ഏറെ…

Read More

ഭാര്യയുടെ മൃതദേഹം പുഴുവരിച്ച നിലയിലായിട്ടും മരണവിവരം തിരിച്ചറിഞ്ഞില്ല! മൃതദേഹത്തിനരികെ ഭർത്താവ് കാവലിരുന്നത് അഞ്ചുനാൾ

അരിന്പൂർ: ഭാര്യയുടെ മൃതദേഹം പുഴുവരിച്ച നിലയിലായിട്ടും മരണവിവരം തിരിച്ചറിയാതെ മനോദൗർബല്യമുള്ള ഭർത്താവ് മൃതദേഹത്തോടൊപ്പം കഴിഞ്ഞത് അഞ്ചു രാവും പകലും. അരിന്പൂർ പഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന മഠത്തിപറന്പിൽ സരോജിനി (64)യാണു മരിച്ചത്. മാനസിക ദൗർബല്യമുള്ള ഭർത്താവ് രാമകൃഷ്ണൻ മരണവിവരമറിയാതെ വീട്ടിൽ ദിവസങ്ങൾ കഴിച്ചുകൂട്ടി. ഈ പ്രദേശം കോവിഡ് ക്ലസ്റ്റർ ആയതിനാൽ അയൽവാസികളൊന്നും ദിവസങ്ങളായി പരസ്പരം ബന്ധമുണ്ടായിരുന്നില്ല. ആശാരിപ്പണിക്കാരനായ മകൻ ദിനേശൻ തൃശൂരിൽ ജോലിക്കു പോയാൽ ആഴ്ചയിൽ ഒരിക്കലാണു വീട്ടിൽ വരിക എന്നതിനാൽ മരണവിവരം അറിഞ്ഞില്ല. 60 വയസു കഴിഞ്ഞവർക്കു വാക്സിൻ എടുക്കുന്നതിന്‍റെ കാര്യം പറയുന്നതിനും ഇവരിൽ നിന്ന് ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി സമീപത്തെ അങ്കണവാടി ടീച്ചർ ഗീത ജയരാജ് ഇന്നലെ ഉച്ചയോടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് എത്തിയ അന്തിക്കാട് എസ്എച്ച്ഒ സുരേഷ് കുമാർ, എസ്ഐ സുധീഷ് കുമാർ, തൃശൂരിൽ നിന്നെത്തിയ വിരലടയാള വിദഗ്ധർ, വനിത…

Read More

സ്നേഹം പകർന്ന്, അന്നമൂട്ടിയ അമ്മയ്ക്കു മകന്‍റെ കൈകളാൽ ദാരുണാന്ത്യം! എൽസിക്ക് എന്നുംഅവനോടൊപ്പം കഴിയാനായിരുന്നു ഇഷ്ടം…

പുതുക്കാട്: മകന്‍റെ രോഗാവസ്ഥ മാതൃസ്നേഹം കൊണ്ട് സുഖപ്പെടുത്താൻ നിരന്തരം ശ്രമിച്ച വൃദ്ധമാതാവിനെയാണ് മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. വരന്തരപ്പിള്ളിയിൽ മകന്‍റെ കൈകൊണ്ട് മരണമടഞ്ഞ എൽസിക്ക് എന്നുംഅവനോടൊപ്പം കഴിയാനായിരുന്നു ഇഷ്ടം. മാനസികനില തെറ്റിയ ജോർജ് പലതവണ എൽസിയെ ആക്രമിച്ചിട്ടുണ്ടെങ്കിലും മകനെ വിട്ടുപിരിഞ്ഞിരിക്കാൻ ആ അമ്മ ഒരിക്കലും കൂട്ടാക്കിയിരുന്നില്ല. പലപ്പോഴും ജോർജിനു രോഗം മൂർച്ഛിക്കുന്പോൾ അമ്മയുടെ നേരെയായിരുന്നു ആക്രമണം. ഈ സമയത്തെല്ലാം സമീപത്തെ വീടുകളിൽ അഭയം തേടുകയായിരുന്നു പതിവ്. മകൻ ശാന്തനാകുന്പോൾ അമ്മയെ തേടുന്നതും കാണാം. എന്നാൽ, കഴിഞ്ഞ രാത്രിയിൽ എൽസി എങ്ങോട്ടും പോയില്ല. ഉച്ചയ്ക്ക് സമീപത്തെ കാറ്ററിംഗ് സ്ഥാപനത്തിൽനിന്നു വാങ്ങിയ ബിരിയാണി രാത്രിയിൽ ജോർജിനു നൽകിയിരുന്നു. ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ശേഷമാണ് ജോർജിന്‍റെ മാനസികനില തെറ്റിയതെന്നു പറയുന്നു. രാത്രി മുഴുവൻ പറന്പിൽ ഒച്ചവച്ചു നടന്ന ജോർജ് എപ്പോഴാണ് എൽസിയെ കൊലപ്പെടുത്തിയതെന്ന് അറിയില്ല. രാവിലെ പോലീസെത്തിയപ്പോൾ അമ്മയെ ഞാൻ കൊന്നുവെന്നാണ്…

Read More

കുഴൽപ്പണക്കേസിൽ അന്തർസംസ്ഥാന ബന്ധം; പോലീസ്  റിപ്പോർട്ടിൽ പറ‍യുന്ന മറ്റ് കാര്യങ്ങൾ ഇങ്ങനെയൊക്കെ

സ്വന്തം ലേഖകൻതൃശൂർ: കുഴൽപ്പണക്കവർച്ചക്കേസിൽ അന്തർ സംസ്ഥാന ബന്ധങ്ങൾ ഉണ്ടെന്ന് പോലീസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രതികൾക്കു ബിജെപി ബന്ധമുണ്ടെന്ന പരാമർശംപോലും പോലീസിന്‍റെ റിപ്പോർട്ടിൽ ഇല്ല. പരാതിക്കാരനായ ധർമരാജൻ കടത്തിക്കൊണ്ടുവന്ന പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ബിജെപി നേതാവ് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇക്കാര്യം റിപ്പോർട്ടിൽ ഇല്ല. അന്വേഷണത്തിന്‍റെ ഭാഗമായി നടന്ന വിവര ശേഖരണത്തിന്‍റെ ഭാഗമായി പോലീസ് ബിജെപി നേതാവിനെയും വിളിപ്പിച്ചിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി പണം വായ്പയായി വാങ്ങിയതാണെന്നാണ് ഇദ്ദേഹം അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. പരാതിയിലും എഫ്ഐആറിലും രേഖപ്പെടുത്തിയതിനേക്കാൾ തുക കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. 25 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടെന്നായിരുന്നു ധർമ്മരാജന്‍റെ പരാതി. എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഈ തുകയാണ്. എന്നാൽ മൂന്നരക്കോടി രൂപ കാറിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണത്തിൽ എൻഫോഴ്സ്മെന്‍റ് ഇടപെടലുകൾ ഉണ്ടാകുമെന്ന് ആശങ്കയുള്ള പോലീസ് അന്വേഷണവും നടപടികളും…

Read More