പത്തനംത്തിട്ടയില്‍ ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതിന് സംശയനിഴലിലുള്ള സീരിയല്‍ താരം അര്‍ച്ചന സുശീലന്‍ വിവാദങ്ങളുടെ തോഴി. പല തവണ അനാശാസ്യത്തിന് പോലീസ് പിടിയിലായിട്ടുള്ള മലയാളി വേരുകളുള്ള നടിയെ രക്ഷപ്പെടുത്തിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങള്‍ തന്നെ. 2011 ഏപ്രിലിലായിരുന്നു അര്‍ച്ചന ആദ്യമായി പരസ്യമായി പോലീസ് പിടിയിലാകുന്നത്. കൊച്ചി പനങ്ങാട് ആള്‍സഞ്ചാരമില്ലാത്ത ഇടറോഡില്‍ കിടന്നിരുന്ന ഒരു ചുവന്ന കാര്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്‍ അവിടെ തന്നെ കിടക്കുന്നതു കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ കാര്‍ അതിവേഗം പാഞ്ഞുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്ന് നടിയെയും രണ്ടു യുവാക്കളെയും കണ്ടെത്തുന്നത്. അന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിച്ച നടിക്കെതിരേ അനാശാസ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഉന്നതങ്ങളില്‍ നിന്ന് വിളിയെത്തി. ഇതിനിടെ വിവരമറിഞ്ഞ് നാട്ടുകാരും രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരും പോലീസ്…
Read MoreCategory: Editor’s Pick
തത്തയ്ക്ക് ചുവപ്പു കാർഡ്..! ജേക്കബ് തോമസിന്‍റെ ആത്മകഥയിൽ 14 ഇടങ്ങളിൽ ചട്ടലംഘനം; കൂടുതൽ പരിശോധനകൾക്ക് ശിപാർശ ചെയ്ത് ചീഫ് സെക്രട്ടറി നളനി നെറ്റോ
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് എഴുതിയ ”സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ആത്മകഥയ്ക്കെതിരെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. പുസ്തകം സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പ്രാഥമിക വിലയിരുത്തലിൽ ബോധ്യപ്പെട്ടതായി ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പുസ്തകത്തിലെ പല അധ്യായങ്ങളും ഒഫീഷ്യൽ സീക്രട്ട് ലംഘനം നടത്തിയതായി സംശയിക്കുന്നു. പുസ്തകത്തിൽ എത്രത്തോളം സർവീസ് ചട്ടലംഘനം നടത്തിയിട്ടുണ്ടെന്ന് പ്രത്യേക സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ നിർദേശിക്കുന്നു. സർവീസിലിരിക്കുന്ന ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ഒൗദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന രീതിയിൽ പുസ്ത കരചന നടത്താൻ പാടില്ല. ഇത് നിലവിലെ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ട് പറയുന്നു.നേരത്തെ പുസ്തക രചന ചട്ടപ്രകാരമല്ലെന്ന നിയമോപദേശത്തെത്തുടർന്നു പുസ്തകം പ്രകാശിപ്പിക്കുന്നതിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയിരുന്നു. മാത്രമല്ല സർവീസ് ചട്ടങ്ങൾ ലംഘിച്ചാണു ജേക്കബ് തോമസിന്‍റെ പുസ്തക…
Read Moreജയില്‍ ഡിഐജി പ്രദീപിനൊപ്പം കറങ്ങിയത് സീരിയല്‍ നടി അര്‍ച്ചനയെന്ന് അഭ്യൂഹം, കാറില്‍ മാതാപിതാക്കളുണ്ടെന്ന വാദവും പൊളിയുന്നു, മലയാളം വേരുകള്‍ മാത്രമുള്ള നടി എന്നും വിവാദങ്ങളുടെ തോഴി
സീരിയല്‍ നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ജയില്‍ ഡിഐജി ബി. പ്രദീപിനെതിരായ കുരുക്ക് മുറുകുന്നു. കറുത്തമുത്ത് ഉള്‍പ്പെടെ നിരവധി സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ച നടിയാണ് ഡിഐജിക്കൊപ്പം സര്‍ക്കാര്‍ അനുവദിച്ച വാഹനത്തില്‍ കറങ്ങിയത്. ഡല്‍ഹിയില്‍ ജനിച്ച് മലയാളത്തില്‍ സജീവമായ അര്‍ച്ചന സുശീലനാണ് ഈ നടിയെന്നാണ് സീരിയല്‍ രംഗത്തുള്ളവര്‍ പറയുന്നത്. മുമ്പും ചില വിവാദ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന ഈ നടി സീരിയല്‍ രംഗത്ത് സജീവമാണ്. മലയാള സീരിയലുകളിലാണ് സജീവമാണെങ്കിലും ജനിച്ചതും വളര്‍ന്നതും കേരളത്തിനു വെളിയിലാണ്. കേരളത്തില്‍ കുടുംബവേരുകള്‍ ഉണ്ടെന്നതൊഴിച്ചാല്‍ മലയാളവുമായുള്ള ബന്ധം കമ്മിയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ജയില്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയുമായി ഡിഐജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തുവെന്നാണ് ആക്ഷേപം. ദക്ഷിണ മേഖലയിലെ ഒരു ജയിലിലെ വാര്‍ഷികത്തിന് ഈ നടിയെ പങ്കെടുപ്പിച്ചുവെന്നും ആരോപണങ്ങളുണ്ട്. ജയില്‍ മേധാവി ആര്‍. ശ്രീലേഖയ്ക്കു ലഭിച്ച ഊമക്കത്താണ്…
Read Moreറെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്വാമിയെ വീട്ടിലെത്തിച്ചത് പെണ്‍കുട്ടിയുടെ സഹോദരന്‍, കോലഞ്ചേരിയില്‍ സ്വാമിക്കൊപ്പം ബുള്ളറ്റില്‍ പെണ്‍കുട്ടിയെ കണ്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍, നിയമവിദ്യാര്‍ഥിയുടെ മൊഴികളില്‍ വൈരുദ്ധ്യം, ദുരൂഹത കൂട്ടി സ്വാമിയുടെ നിശബ്ദത
തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ഗംഗേശാനന്ദ തീര്‍ഥയെന്ന ഹരിസ്വാമി സംഭവത്തെക്കുറിച്ച് ഒന്നും തുറന്നുപറയാത്തതിനൊപ്പം പെണ്‍കുട്ടിയുടെ മൊഴികളിലെ വൈരുദ്ധ്യവും പോലീസിന്റെ തലവേദന വര്‍ധിപ്പിക്കുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി തനിക്ക് ഏഴു വര്‍ഷത്തെ ബന്ധമുണ്ടെന്ന് സ്വാമി വെളിപ്പെടുത്തുന്നു. ഈ വാദം ശരിവയ്ക്കുകയാണ് പെണ്‍കുട്ടിയും. സംഭവ ദിവസം വീട്ടിലെത്തിയ സ്വാമി രാത്രിയില്‍ തന്റെ മുറിയില്‍ കടന്നു വന്നെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ഈ സമയം നിയന്ത്രണം വിട്ട താന്‍ സ്വാമിയുടെ കൈയിലെ കത്തി തട്ടിയെടുത്ത് ലിംഗം അറുത്തു മാറ്റുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. തന്നെ പതിനേഴാം വയസുമുതല്‍ സ്വാമി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിക്കൊപ്പം താന്‍ പല സ്ഥലത്തും ബുള്ളറ്റില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് സ്വാമിയും പറയുന്നു. കോലഞ്ചേരിയിലെ സ്വാമിയുടെ ബന്ധുക്കളും ഇത് സാധൂകരിക്കുന്നുണ്ട്. മുന്‍പ് ഒന്നുരണ്ടു തവണ…
Read Moreലിംഗം നഷ്ടമായ ഗംഗേശാനന്ദ സന്തോഷ് മാധവന് മുന്നില്‍ വെറും ശിശു മാത്രം! ബന്ധം മലയാള സിനിമയിലെ സൂപ്പര്‍ നടിക്കൊപ്പം, വിവാഹത്തിനുശേഷം യുവനടിയുടെ കുടുംബജീവിതം താറുമാറായി!
തിരുവനന്തപുരം പേട്ടയില്‍ പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം നഷ്ടപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ക്കെതിരേ ആരോപണങ്ങള്‍ മുറുകുകയാണ്. പീഡനത്തിനു പുറമേ ഇയാള്‍ മാതാപിതാക്കളുടെ കൈകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതോടെ കള്ളസ്വാമിയ്ക്കു മേലുള്ള കുരുക്കു മുറുകുകയാണ്. ഇതിനു സമാനമായ ചെയ്തികളിലൂടെയാണ് ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് സന്തോഷ് മാധവന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ആത്മീയ വ്യാപാരത്തിലൂടെ അനേകം ആളുകളെ വലയില്‍ വീഴ്ത്തിയായിരുന്നു അമൃതചൈതന്യ എന്ന പേരില്‍ സന്തോഷ് മാധവന്‍ വളര്‍ന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ശ്രീഹരി സ്വാമിയേക്കാള്‍ വലിയ വലിയ ഫ്രോഡായിരുന്നു സന്തോഷ് മാധവന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതായിരുന്നു ഇയാളുടെ പ്രധാന വിനോദം. സന്തോഷ് മാധവന്‍ ബലാല്‍സംഗം ചെയ്തതായി കാണിച്ച് പതിനഞ്ചുകാരിയായ പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് ഇയാളുടെ തനിനിറം പുറത്തുവരുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇടപ്പള്ളിക്കടുത്ത് പെണ്‍കുട്ടികള്‍ക്കായി അനാഥാശ്രമം…
Read Moreസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച രാത്രി ഗംഗേശാനന്ദന്റെ ഒപ്പമുണ്ടായിരുന്ന അയ്യപ്പനെന്ന സഹായി അപ്രത്യക്ഷനായി, പെണ്‍കുട്ടി ചെറുപ്പക്കാരോട് സംസാരിക്കുന്നത് സ്വാമിയെ അസ്വസ്ഥനാക്കിയിരുന്നു, ദുരൂഹത അവസാനിക്കാതെ പേട്ടയിലെ ലിംഗഛേദനം
പേട്ടയില്‍ പീഡിപ്പിക്കാനെത്തിയ ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കൂടുതല്‍ ദുരൂഹത. സംഭവദിവസം രാത്രി സ്വാമിക്കൊപ്പമുണ്ടായിരുന്ന ഉറ്റ സഹായി അയ്യപ്പനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. സ്വാമിയുടെ ബിസിനസ് വളര്‍ത്താനും ആര്‍ഭാട ജീവിതത്തിന് പണമുണ്ടാക്കാനും ആവശ്യമുള്ള സഹായവും ഉപദേശവും നല്കിയിരുന്നത് അയ്യപ്പനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം രാത്രി അയ്യപ്പനും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്നാണ് സൂചന. എന്നാല്‍ സ്വാമിക്ക് അപായമുണ്ടായശേഷം ഇതുവരെ അയ്യപ്പന്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇയാളെ കണ്ടെത്തിയാല്‍ സ്വാമിയുടെ കൂടുതല്‍ കള്ളക്കളികള്‍ വെളിച്ചത്തുകൊണ്ടു വരാമെന്ന പ്രതീക്ഷയിലാണ് പോലീസ്. അതേസമയം, പെണ്‍കുട്ടിയോട് സ്വാമിക്ക് പ്രത്യേക താല്പര്യം ഉണ്ടായിരുന്നതായി ബന്ധുക്കളും കൂട്ടുകാരും പറയുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് സ്വാമിയുടെ സാമീപ്യം അസ്വസ്ഥത സൃഷ്ടിച്ചിരുന്നത്രേ. പെണ്‍കുട്ടിയോട് ആരെങ്കിലും അടുത്തിടപഴകുന്നത് സ്വാമിക്ക് ഇഷ്ടമായിരുന്നില്ല. നേരത്തേതന്നെ ഉണ്ടായിരുന്ന അമര്‍ഷം അതോടെ പകയായി വളരുകയായിരുന്നു. പിതാവിനൊപ്പം സംസ്ഥാനത്തിനു പുറത്ത് വിവിധയിടങ്ങളിലായി പഠിച്ചു വളര്‍ന്ന കുട്ടിയുടെ സംരക്ഷക വേഷമണിഞ്ഞെത്തിയ സ്വാമിക്ക് ചെറുപ്പക്കാരോട് പെണ്‍കുട്ടി…
Read Moreമഹിഷ്മതി കെട്ടുകഥയല്ല; നര്‍മദയുടെ തീരത്തുണ്ടായിരുന്ന പുരാതന നഗരം; ഇന്നറിയപ്പെടുന്നത് മറ്റൊരു പേരില്‍; മഹിഷ്മതിയുടെ യഥാര്‍ഥ ചരിത്രം ഇതാണ്…
ഇന്ത്യന്‍ സിനിമയിലെ റിക്കാര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു മുന്നേറുകയാണ് എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദി കണ്‍ക്ലൂഷന്‍. പ്രണയവും പ്രതികാരവും യുദ്ധവുമെല്ലാം നിറഞ്ഞ ബാഹുബലി-2 ഉജ്ജ്വലമായ ഡയലോഗുകള്‍ കൊണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. മഹിഷ്മതി എന്ന അതിസുന്ദരമായ രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് രാജമൗലി കഥപറയുന്നത്. മഹിഷ്മതി ഒരു സാങ്കല്‍പ്പിക രാജ്യമാണോ അതോ അങ്ങനെയൊരു രാജ്യം നിലനിന്നിരുന്നോ എന്ന ചോദ്യം ബാഹുബലി ആദ്യഭാഗം ഇറങ്ങിയ അന്നു മുതല്‍ കേള്‍ക്കുന്നതാണ്. എന്നാല്‍ അങ്ങനെയൊരു പ്രദേശം നിലനിന്നിരുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ആ പ്രദേശം സിനിമയിലെപ്പോലെ ദക്ഷിണേന്ത്യയില്‍ അല്ലയെന്നു മാത്രം. ചരിത്രകാരന്മാരുടെ വാക്കുകളനുസരിച്ച് അവന്തി എന്ന രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു മഹിഷ്മതി. പുരാതന ഇന്ത്യയിലെ ഒരു പ്രബലമായ രാജ്യമായിരുന്നു ഇത്. മധ്യപ്രദേശില്‍ നര്‍മദാ നദിയുടെ തീരത്താണ് ഈ സാമ്രാജ്യം വ്യാപിച്ചു കിടന്നത്. ഇന്ന് മഹേശ്വര്‍ എന്ന പേരിലാണ് പഴയ മഹിഷ്മതി അറിയപ്പെടുന്നത്. മഹേശ്വരി…
Read Moreഅവള്‍ പലതവണ ഇവിടെ വന്നിട്ടുണ്ട്; ഞാന്‍ അവിടേയും പോയിട്ടുണ്ട്; ആ പോലീസ് ഉദ്യോഗസ്ഥയ്ക്ക് എന്റെ മകനോട് പകയുണ്ട്, സമയമാകുമ്പോള്‍ എല്ലാം വെളിപ്പെടുത്തുമെന്ന് ജനനേന്ദ്രിയം പോയ സ്വാമിയുടെ അമ്മ
തിരുവനന്തപുരം പട്ടത്ത് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദ തീര്‍ത്ഥ സ്വാമിക്കു പിന്തുണയുമായി അമ്മ രംഗത്ത്. തന്റെ മകന്‍ വെറും പാവമാണെന്നും എല്ലാം ചതിയാണെന്ന് അവര്‍ പറയുന്നു. പരോക്ഷമായെങ്കിലും വിരല്‍ ചൂണ്ടുന്നത് പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെയാണ്. കണ്ണമൂലയിലെ ചട്ടമ്പി സ്വാമി ഭൂമി ഏറ്റെടുക്കല്‍ സമരത്തിലേക്കാണ് പരോക്ഷമായ സൂചനകള്‍. എന്നാല്‍ ഒന്നും വ്യക്തതയോടെ തുറന്നു പറയുന്നുമില്ല. എങ്കിലും ആരേയും ചതിക്കാത്ത മകനെ അമ്മയ്ക്ക് പൂര്‍ണ്ണ വിശ്വാസമാണ്. തന്റെ മകനെ കുടുക്കിയതാണെന്ന് ഗംഗേശാനന്ദ തീര്‍ത്ഥ പാദരുടെ അമ്മ പറഞ്ഞു. ഒരു വനിതാ പോലീസ് ഓഫീസറാണ് തന്റെ മകനെ കുടുക്കിയതെന്നാണ് അവര്‍ പറയുന്നത്. എന്റെ മകന്‍ പാവമാണ്. അവന്‍ ആരെയും ചതിക്കില്ല. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. കുറ്റം ചെയ്‌തെങ്കില്‍ ശിക്ഷിക്കട്ടെയെന്നും അവര്‍ പറഞ്ഞു. പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും നന്നായി അറിയാം. തന്റെ ചികില്‍സാര്‍ത്ഥം അവരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഉള്‍പ്പടെ കുടുംബാംഗങ്ങളെല്ലാം…
Read Moreതമിഴ് രാഷ്ട്രീയത്തിലേക്കുള്ള രജനികാന്തിന്റെ കാലുവയ്പ് ശ്രദ്ധാപൂര്‍വം, ആദ്യം സ്വന്തം സംഘടന, പിന്നീട് ബിജെപിയുമായി സഖ്യം, സ്റ്റൈല്‍മന്നന്റെ നീക്കങ്ങള്‍ ഡല്‍ഹിയില്‍ നിന്നുള്ള ഉന്നതന്റെ നിര്‍ദേശപ്രകാരം
രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നത് ഏറെ നാളായി പരക്കുന്ന കിംവദന്തിയാണ്. സമയമാകുമ്പോള്‍ താന്‍ തന്നെ ഉചിത തീരുമാനമെടുക്കുമെന്ന് തമിഴകത്തിന്റെ സ്‌റ്റൈല്‍മന്നന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ആരാധകരുമായുള്ള സംവാദത്തില്‍ രാഷ്ട്രീയപ്രവേശനം വൈകാതെ ഉണ്ടാകുമെന്ന സൂചനയും അദേഹം നല്കി. സ്വന്തം പാര്‍ട്ടി ഉണ്ടാക്കുമോ അതേ ബിജെപിയില്‍ ചേരുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, രജനിയുടെ നീക്കങ്ങള്‍ ഡല്‍ഹിയില്‍ നിന്നുള്ള ഉന്നതന്റെ നിര്‍ദേശപ്രകാരമാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ ആരാധകവൃന്തത്തില്‍ ചോര്‍ച്ചയുണ്ടാകുമോമെന്ന ഭയം അദേഹത്തിനുണ്ട്. അതിനാല്‍ തന്നെ അടിസ്ഥാന നിലയില്‍ നിന്നായിരിക്കും പൊതുപ്രവര്‍ത്തനം ആരംഭിക്കുക. എന്നാല്‍ ഇതൊരു രാഷ്ട്രീയ പാര്‍ട്ടി ആയിരിക്കുമോ സംഘടന ആയിരിക്കുമോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും സൂപ്പര്‍ സ്റ്റാറിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. ബിജെപിയില്‍ ചേരുക എന്നത് അവസാന മാര്‍ഗം മാത്രമായിരിക്കാം. അതുകൊണ്ട് തന്നെ പുതിയ സംഘടന ഉണ്ടാക്കി സാവധാനം അതിനെ ബിജെപിയുമായി സഹകരിപ്പിക്കുകയെന്ന…
Read Moreബുദ്ധികേന്ദ്രം ആഷിഖ് അബു, നടിമാരെ ഒന്നിപ്പിച്ചത് റിമ കല്ലിങ്കലും, ഭാഗ്യലക്ഷ്മിയെയും പാര്‍വതിയെയും ഒഴിവാക്കിയതിനു പിന്നില്‍ സിപിഎം തീരുമാനം, വനിതകളുടെ കൂട്ടായ്മയെ തുടക്കത്തിലെ തകര്‍ക്കാന്‍ നീക്കം സജീവം
പ്രത്യേക ലേഖകന്‍ മഞ്ജു വാര്യരെ മുന്‍നിര്‍ത്തി മലയാള സിനിമയിലെ സ്ത്രീകളെ ഉള്‍പ്പെടുത്തി തുടങ്ങിയ പുതിയ സംഘടനയുടെ രൂപീകരണത്തിനു ചുക്കാന്‍ പിടിച്ചത് സംവിധായകന്‍ ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും. സിനിമ രംഗത്തു പ്രവൃത്തിക്കുന്ന വനിതകളെ ഒരു കുടക്കീഴിലാക്കാനാണ് സംഘടന രൂപീകരിച്ചതെങ്കിലും ചില രാഷ്ട്രീയ ലക്ഷ്യങ്ങളാണ് പിറവിക്കു പിന്നിലാണെന്നാണ് സൂചന. അതേസമയം, വനിതകളുടെ സംഘടനയുമായി സഹകരിക്കേണ്ടതില്ലെന്നാണ് താരസംഘടനയായ അമ്മയുടെ തീരുമാനം. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയുടെ പിറവിക്കു കാരണമായത്‌കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ സംഭവമാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. എന്നാല്‍, സത്യം മറിച്ചാണ്. മഞ്ജു വാര്യര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന വാര്‍ത്തകള്‍ ഇടയ്ക്ക് സജീവമായിരുന്നു. മഞ്ജുവിനെ പോലെ ജനസമ്മതിയുള്ള താരങ്ങള്‍ എതിര്‍പാളയത്തിലേക്ക് പോയാല്‍ തിരിച്ചടിയാകുമെന്ന ആശങ്കയില്‍ നിന്നും ഉടലെടുത്തതാണ് പുതിയ സംഘടനയെന്ന ആശയം. ഇടതുസഹയാത്രികനായ സംവിധായകന്‍ ആഷിഖ് അബു സംഘടനയുടെ അണിയറയിലേക്ക് വരുന്നത് ഈ ഘട്ടത്തിലാണ്. തുടക്കത്തില്‍ കോണ്‍ഗ്രസ്,…
Read More