സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ വീണ്ടും മുസ്ലിം ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്നു. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെ പാര്‍ട്ടിയുടെ കണ്ണിലെ കരടായ തെഹ് ലിയ ഇന്നലെ ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. തുടര്‍ന്ന് ഇന്ന് മാധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കി. അതേസമയം പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച അവര്‍ മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം സ്ഥാനത്തുനിന്നും നീക്കിയെങ്കിലും ലീഗ് നടപടി വലിയ രീതിയിലുള്ള അസ്വാരസ്യങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. നടപടിക്കെതിരേ ഒരു വിഭാഗം…
Read MoreCategory: Loud Speaker
ജോസ് കെ. മാണിക്കെതിരായ പരാമർശം! റിപ്പോർട്ടിൽ മാറ്റം വരുത്തില്ലെന്നു സിപിഐ; രൂക്ഷവിമർശനം
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ കോൺഗ്രസിനും സിപിഎമ്മിനും എതിരായ പരാമർശങ്ങൾ മാറ്റില്ലെന്നു സിപിഐ. സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരേ കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ പരാതി നൽകാനിരിക്കേയാണ് വിഷയത്തിൽ സിപിഐയുടെ പ്രതികരണം. പരാതി നൽകിയാൽ അതിന്മേൽ ചർച്ച നടത്താൻ തയാറാണ്. മുന്നണി ആവശ്യപ്പെട്ടാൽ വിശദീകരണം നൽകുമെന്നും സിപിഐ നേതാക്കൾ പറയുന്നു. രൂക്ഷവിമർശനം ജോസ് കെ. മാണിക്കെതിരേയും കുണ്ടറയിൽ മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേയും സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ രൂക്ഷ വിമർശനമുയർന്നിരുന്നു. പാലായിൽ ജോസ് കെ. മാണി തോൽക്കാൻ കാരണം അദ്ദേഹത്തിനു ജനകീയത ഇല്ലാത്തതും കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മ തോറ്റത് അവരുടെ സ്വഭാവരീതി കൊണ്ടാണെന്നുമായിരുന്നു റിപ്പോർട്ടിലെ പരാമർശം. ഇതിനെതിരേ പരാതി നൽകുമെന്നാണ് കേരളാ കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. എന്നാൽ, താഴേത്തട്ടിൽ നിന്നുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്താണ് റിപ്പോർട്ട് തയാറാക്കിയതെന്നും അതിൽ മാറ്റം വരുത്താൻ തയാറല്ലെന്നും സിപിഐ പറയുന്നു. അതേസമയം,…
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ് സൂത്രധാരൻ കിരണിന്റെ ഒളിത്താവളം എവിടെ..? ഉടൻ പിടിയിലാകുമെന്ന് പോലീസ്; അജ്ഞാതമായി തുടരുന്നതിൽ ദുരൂഹത; പുറത്ത് വരുന്ന അഭ്യൂഹങ്ങൾ ഇങ്ങനെ
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രധാന സൂത്രധാരൻ ബാങ്കിലെ കമ്മിഷൻ ഏജന്റായിരുന്ന പെരിഞ്ഞനം സ്വദേശി പള്ളത്ത് വീട്ടിൽ കിരണ്‍ എവിടെയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഉടൻ പിടിയിലാകുമെന്നും അന്വേഷണം ഉൗർജിതമാണെന്നുമാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. മറ്റു പ്രതികളെല്ലാം കീഴടങ്ങിയിട്ടും കിരണ്‍ എവിടെയെന്നത് അജ്ഞാതമായി തുടരുന്നതിൽ ഏറെ ദുരൂഹതകളുണ്ട്. ക്രൈംബ്രാഞ്ച് ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കി ഒരു മാസമായിട്ടും കിരണിനെ കണ്ടെത്താനായില്ല. രണ്ടുവർഷമായി നാട്ടിലില്ലെന്നും വിദേശത്താണെന്നാണ് ആദ്യം പുറത്തുവന്നതെങ്കിലും രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ അന്വേഷണസംഘം. ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ സൂചനയൊന്നും ലഭിച്ചില്ല. ഇയാളെക്കുറിച്ച് കുടുതൽ വിവരങ്ങൾ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അറിയില്ല. നാലുവർഷം മുന്‍പുവരെ പെരിഞ്ഞനത്ത് എമിഷൻ എന്ന പേരിൽ പ്രാദേശിക ചാനൽ നടത്തിയിരുന്നു. പാർട്ടി ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയാണു കിരണ്‍ ബാങ്കിന്റെ കമ്മീഷൻ ഏജന്റായത്.ഒരു കോടിയുടെ…
Read Moreരണ്ടാം തരംഗം കടന്നുപോയിട്ടില്ല, മൂന്നാം തരംഗമെത്തി! പുതിയ കണ്ടെത്തലുകളും നിര്‍ദേശങ്ങളും അറിയാതെ പോകരുത്…
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കടന്നുപോയിട്ടില്ലെന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് ആവർത്തിക്കുന്പോൾ മൂന്നാം തരംഗത്തിന്റെ തുടക്കമെന്ന പഠനറിപ്പോർട്ടുമായി ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (പിജിഐഎംഇആർ). ഇന്ത്യ ഇപ്പോഴും രണ്ടാം തരംഗത്തിന്റെ മധ്യത്തിലാണെന്നാണ് ഐസിഎംആർ മേധാവി ബൽറാം ഭാർഗവ ഇന്നലെയും പറഞ്ഞത്. എന്നാൽ, മൂന്നാം തരംഗം തുടങ്ങിക്കഴിഞ്ഞെന്നും ഇതു കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നുമാണ് പിജിഐഎംഇആർ ചൂണ്ടിക്കാട്ടുന്നത്. മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിക്കില്ലെന്നും 71% കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായും പിജിഐഎംഇആർ നടത്തിയ സർവേ ഫലത്തിൽ പറയുന്നു. അതേസമയം, മൂന്നാം തരംഗത്തിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്. 27,000 കുട്ടികളിൽ പിജിഐഎംഇആർ നടത്തിയ പഠനത്തിൽ 71% പേരിലും കോവിഡ് ആന്റിബോഡി കണ്ടെത്തി. കുട്ടികളെ മൂന്നാം തരംഗം വല്ലാതെ ബാധിക്കില്ലെന്നാണ് ഇതു കാണിക്കുന്നതെന്ന് പിജിഐഎംഇആർ ഡയറക്ടർ ഡോ. ജഗത് റാം പറഞ്ഞു.…
Read Moreശബരിമല മേല്‍ശാന്തി നിയമനം; മലയാളി ബ്രാഹ്മണരായിരിക്കണമെന്ന വ്യവസ്ഥ ഒഴികെ മറ്റു യോഗ്യതകള്‍ തങ്ങള്‍ക്കുണ്ടെന്ന് ഹര്‍ജിക്കാർ; ദേവസ്വം ബോർഡ് അഭിഭാഷകൻ പറഞ്ഞതിങ്ങനെ…
കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തി നിയമനത്തിനു മലയാള ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി മൂന്നാഴ്ച്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി. മറുപടി സത്യവാങ്മൂലം നല്കാന് മൂന്നാഴ്ച സമയം വേണമെന്ന് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന് അറിയിച്ചതിനെത്തുടര്‍ന്നാണു ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് കെ. ബാബു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജികള്‍ മാറ്റിയത്. ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ബോര്‍ഡിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. കോട്ടയം മൂലവട്ടം സ്വദേശി സി. വിഷ്ണുനാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജികളാണു ഹൈക്കോടതി പരിഗണിക്കുന്നത്. ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള വിജ്ഞാപനത്തില്‍നിന്നു മലയാള ബ്രാഹ്മണര്‍ അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ ഒഴിവാക്കി ഹിന്ദുമത വിശ്വാസികള്‍ക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കണമെന്നാണു ഹര്‍ജിക്കാരുടെ ആവശ്യം. മലയാളി ബ്രാഹ്മണരായിരിക്കണമെന്ന വ്യവസ്ഥ ഒഴികെ വിജ്ഞാപനത്തില്‍ പറയുന്ന മറ്റു യോഗ്യതകള്‍ തങ്ങള്‍ക്കുണ്ടെന്നും ഹര്‍ജിക്കാര്‍ പറയുന്നു.
Read Moreഐഫോൺ 13 സീരിസ് അവതരിപ്പിച്ചു; ഒപ്പം പുതിയ ആപ്പിള്‍ വാച്ചും, ഐപാഡും
ന്യൂയോർക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. മികച്ച സ്റ്റൈലും കരുത്തുറ്റ പെർഫോമൻസുമായി പുതുതലമുറ ഐഫോൺ 13 സീരിസാണ് പ്രധാന ആകർഷണം. ആപ്പിള്‍ മേധാവി ടിം കുക്കാണ് പുറത്തിറക്കിയ പുതിയ ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തിയത്. സെറാമിക് ഷീൽഡ് ഫ്രണ്ട്, ഫ്ലാറ്റ് എഡ്ജ് ഡിസൈനിൽ പിങ്ക്, ബ്ലൂ, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, പ്രോഡക്റ്റ് റെഡ് നിറങ്ങളിലാകും പുതിയ ഐഫോൺ വിപണിയിലെത്തുക. ഐഫോൺ 13 റീസൈക്കിൾ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. പുതിയ ഫോണുകളുടെ ഡിസ്പ്ലേ, ബാറ്ററി, കാമറ എന്നിവയില്‍ പതിവുപോലെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഐഫോൺ 13ന് ഒപ്പം ആപ്പിള്‍ വാച്ച് സീരീസ് 7, പുതിയ ഐപാഡ് മിനി എന്നിവയും കമ്പനി പുതിയതായി അവതരിപ്പിച്ചു. ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവയുടെ ബേസിക്ക് സ്റ്റോറേജ് മോഡലുകള്‍ 128 ജിബിയില്‍ തുടങ്ങി 512 ജിബി വരെയാണ്. ഐഫോണ്‍ 13 മിനി വില ആരംഭിക്കുന്നത് 699…
Read Moreഎത്ര തവണ ഉപയോഗിച്ചു? വെറുതേ കിടന്നതു മാസങ്ങളോളം, സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിനു ചെലവാക്കിയ രൂപ കേട്ട് ഞെട്ടരുത്…
തൃശൂർ: സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് ഇതുവരെ ചെലവാക്കിയതു കോടികൾ. ജിഎസ്ടി ഉൾപ്പെടെ 22,21,51,000 രൂപയാണു സർക്കാർ നൽകിയത്. ഹെലികോപ്റ്ററിന്റെ മാസവാടകയും ജീവനക്കാരെ സംരക്ഷിക്കുന്നതിനും മാത്രം 21,64,79,000 രൂപ നൽകി. പാർക്കിംഗ് ഫീസ് 56,72,000 രൂപ! ഹെലികോപ്റ്ററിന്റെ കരാർ കാലാവധി കഴിഞ്ഞ മേയ് 13ന് അവസാനിച്ചു. അഡ്വ. ഷാജി കോടങ്കണ്ടത്ത് നൽകിയ വിവരവാകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരങ്ങൾ. ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിനുശേഷം എത്ര തവണ ഉപയോഗിച്ചുവെന്ന ചോദ്യത്തിന്, പൂർണമായ വിവരങ്ങൾ ലഭ്യമല്ല എന്നാണു മറുപടി. മാവോയിസ്റ്റ് ഓപ്പറേഷന് എപ്പോഴെങ്കിലും ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും, വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നാണു പോലീസ് അധികൃതരുടെ മറുപടി. സംസ്ഥാനത്തു മാവോയിസ്റ്റ് ഓപ്പറേഷനു ഹെലികോപ്റ്റർ അത്യാവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണു മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. എന്നാൽ നാളിതുവരെ മാവോയിസ്റ്റ് സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹെലികോപ്റ്റർ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. ദുരന്തസ്ഥലങ്ങളിലും…
Read Moreഇറ്റാലിയന്‍ നാവികരുടെ വെടിവയ്പ്! ബോട്ടിലുണ്ടായിരുന്ന മകന്റെ ആത്മഹത്യക്കു നഷ്ടപരിഹാരം തേടി അമ്മയുടെ ഹര്‍ജി
കൊച്ചി: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിക്കുമ്പോള്‍ മത്സ്യബന്ധന ബോട്ടില്‍ തന്റെ 14 വയസുള്ള മകന് പ്രിജിനുമുണ്ടായിരുന്നെന്നും സംഭവത്തെത്തുടര്‍ന്നുള്ള മാനസികാഘാതം നിമിത്തം പ്രിജിന് പിന്നീട് ആത്മഹത്യ ചെയ്തെന്നും വ്യക്തമാക്കി നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍ ഹര്‍ജി. പ്രിജിന്റെ അമ്മ കന്യാകുമാരി കഞ്ചംപുരം സുനാമി കോളനിയില്‍ മേരി മാര്‍ഗരറ്റ് ആണു ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാരിനോടു വിശദീകരണം തേടിയ ജസ്റ്റീസ് പി.ബി. സുരേഷ്കുമാര്‍ ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ 2012 ഫെബ്രുവരി 15 നാണ് സെന്റ് ആന്റണീസ് എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവര്‍ വെടിയേറ്റു മരിച്ചത്. സംഭവത്തിൽ ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രിജിന് ബോട്ടിലുണ്ടായിരുന്നെന്നും പ്രായപൂര്‍ത്തിയാകാത്ത പ്രിജിനെ മത്സ്യബന്ധനത്തിനു കൊണ്ടുപോയതു ബാലവേല നിരോധന നിയമപ്രകാരമുള്ള…
Read Moreമധുര പലഹാരം നല്കി അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ യുവാവിന്റെ ശ്രമം ! കുട്ടിയ്ക്ക് രക്ഷയായത് തക്കസമയത്തെത്തിയ സാമൂഹിക പ്രവര്ത്തകന്…
മധുര പലഹാരം നല്കി അഞ്ചു വയസുകാരിയെ പീഡിപ്പിക്കാന്‍ യുവാവിന്റെ ശ്രമം. എന്നാല്‍ തക്ക സമയത്തെത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ കുട്ടിയുടെ രക്ഷകയായി. കര്‍ണ്ണാടക നാട്ടേക്കാലിലാണ് സംഭവം പീഡനത്തിനിരയായ കൂട്ടിയുടെ കരച്ചില് ശ്രദ്ധയില്‍പ്പെട തലപ്പാടി സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ യഷുപക്കാലയുടെ ഇടപെടലിലൂടെയാണ് ബംഗളൂരു കലാശിപ്പാളയത്തെ ആരിഫ് പാഷയെ (30) നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരിചയക്കാരനാണ് പ്രതി. മധുര പലഹാരം നല്‍കാമെന്നു പറഞ്ഞാണ് ആരിഫ് പാഷ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് യുവാവ് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതോടെ പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചു. ആ സമയത്താണ് ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യഷുപക്കാല കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വാഹനം നിര്‍ത്തുകയും സ്ഥലത്തേക്ക് ഓടിച്ചെല്ലുകയുമായിരുന്നു. സംഭവത്തില്‍ ആരിഫ് പരാഷയിക്കെതിരെ ഉള്ളാള്‍ പോലീസ് പോക്സോ നിയമപ്രകാരം കസെടുത്തു
Read Moreഇരുന്നു കഴിക്കാൻ ഹോട്ടലുകളും ഇരുന്നു കുടിക്കാൻ ബാറുകളും തുറന്നേക്കും; നാളത്തെ കോവിഡ് അവലോകന യോഗത്തിൽ എല്ലാം തീരുമാനമാകും?
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച് ആലോചിക്കുന്നതിനായുള്ള അവലോകന യോഗം നാളത്തേക്കു മാറ്റി. ഇന്നു വൈകുന്നേരം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അടക്കമുള്ള ഇളവുകളുടെ കാര്യത്തിൽ നാളെ തീരുമാനമെടുത്തേക്കും. ഹോട്ടലുകളുടെ കാര്യത്തിൽ…കോവിഡ് വ്യാപനം കുറയുകയും വാക്സിനേഷൻ വളരെ വേഗം മുന്നോട്ടു പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നതിനൊപ്പം ബാറുകൾ തുറക്കുന്ന കാര്യത്തിലും ഇളവ് നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നതായാണ് അറിയുന്നത്. ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും അനുമതി. മ്യൂസിയങ്ങളും മൃഗശാലകളും തുറക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുക്കും. തിരുവനന്തപുരത്ത് പ്രഭാത- സായാഹ്ന നടത്തത്തിനും അനുമതിയുണ്ടാകും. പ്ലസ് വണ്‍ പരീക്ഷയിലെ ബുധനാഴ്ചത്തെ സുപ്രം കോടതി നിലപാട് അനുസരിച്ചാകും സ്കൂള്‍ തുറക്കലില്‍ അന്തിമ തീരുമാനം. തിയേറ്ററുകള്‍ തുറക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും.
Read More