നവാസ് മേത്തർ തലശേരി: പൈതൃക നഗരമുൾപ്പെടുന്ന തലശേരി മണ്ഡലം ഇടതു കോട്ടയാണ്. എന്നും ഇടത് അനുഭാവമുള്ളവരെ മാത്രം ജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. മണ്ഡലം രൂപീകൃതമായ 1957 ല്‍ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യറില് തുടങ്ങി കെ.പി.ആര് ഗോപാലന്, എന്‍.ഇ.ബലറാം, പാട്യം ഗോപാലന്, എം.വി.രാജഗോപാല്‍, ഇ.കെ. നായനാര്‍, കെ.പി. മമ്മുമാസ്റ്റര്, കോടിയേരി ബാലകൃഷ്ണന് തുടങ്ങി ഏറ്റവുമൊടുവിൽ എ.എൻ.ഷംസീറിലെത്തി നിൽക്കുകയാണ് വിജയികളുടെ നിര. മണ്ഡലം രൂപീകൃതമായ വര്‍ഷം മുതല്‍ രണ്ടുതവണ ജസ്റ്റിസ് വി.ആര്.കൃഷണയ്യരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. രണ്ടു പതിറ്റാണ്ട് കാലം കോടിയേരി ബാലകൃഷ്ണനായിരുന്നു. 1996ല്‍ വിജയിച്ച കെ.പി.മമ്മു മാസ്റ്റര്‍ ഇ.കെ.നായനാര്‍ക്കുവേണ്ടി എംഎല്‍എ സ്ഥാനം ഒഴിയുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയുമൊക്കെ സമ്മാനിച്ച മണ്ഡലമെന്ന പ്രത്യേകതയും തലശേരിക്കുണ്ട്.1957 മുതല്‍ 1970 വരെ സിപിഐ വിജയിച്ച മണ്ഡലമാണിത്. പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മാണ് വിജയിച്ചിട്ടുള്ളത്. 2016 ലെ തെരഞ്ഞെടുപ്പില്‍ എ.പി.അബ്ദുള്ളക്കുട്ടിയെ 34,117 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷംസീര്‍…
Read MoreCategory: Loud Speaker
ബിജെപി സ്ഥാനാർഥിയുടെ കാറിൽ വോട്ടിംഗ് യന്ത്രം! കാർ തടഞ്ഞവർക്കെതിരേ കേസ്; വോട്ടിംഗ് യന്ത്രത്തിന്റെ ആധികാരികതയിൽ ആശങ്കയുമായി നേതാക്കൾ
ന്യൂഡൽഹി: ആസാമിൽ ബിജെപി സ്ഥാനാർഥിയുടെ വാഹനത്തിൽനിന്ന് പോൾ ചെയ്ത വോട്ടിംഗ് യന്ത്രം പിടിച്ചതോടെ യന്ത്രത്തിന്റെ ആധികാരികതയിൽ ആശങ്കയറിയിച്ച് രാഷ്ട്രീയ പാർട്ടികൾ. വിവിധ പാർട്ടി പ്രതിനിധികൾ പരാതിയുമായി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. അതേസമയം ആസാമിലെ റതാബരിയിൽ വോട്ടെടുപ്പു കഴിഞ്ഞ യന്ത്രം ബിജെപി സ്ഥാനാർഥിയുടെ കാറിൽ കൊണ്ടുപോയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുത്തു. ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് എത്തി. ഈ യന്ത്രം ഉപയോഗിച്ച ബൂത്തിൽ വീണ്ടും വോട്ടെടുപ്പു നടത്തുമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രം കടത്തിയത് തടഞ്ഞവരെ പ്രതികളാക്കി പോലീസ് കേസെടുത്തതായും റിപ്പോർട്ടുകളുണ്ട്. ആക്രമണം നടത്തിയെന്ന പേരിലാണ് തിരിച്ചറിഞ്ഞിട്ടില്ലാത്തവർക്കെതിരേ കേസ്. കരിംഗഞ്ചിലെ ഇന്ദിരാ എം.വി സ്കൂളിലെ പോളിംഗിനുശേഷം വോട്ടിംഗ് യന്ത്രം സ്ട്രോംഗ് റൂമിലേക്കു കൊണ്ടുപോകുന്നതിനിടെ തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പാടാക്കിയ വാഹനം തകരാറായപ്പോൾ സ്വകാര്യ വാഹനം ഉപയോഗിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പതാർകണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൃഷ്ണേന്ദു…
Read Moreആ നീക്കം സ്വകാര്യ ഭൂ ഉടമകളെ സഹായിക്കാൻ ? ഈരയിൽക്കടവ്-മണിപ്പുഴ വികസന ഇടനാഴിയുടെ ഇരുവശത്തും ഉള്ള കൃഷി വിലക്കി ഹൈക്കോടതി; കാരണം കേട്ടാൽ ഞെട്ടും…
കോട്ടയം: കോടിമത ഈരയിൽക്കടവ്-മണിപ്പുഴ പ്രദേശത്തെ 300 ഏക്കർ പാടശേഖരം ഏറ്റെടുക്കാനുള്ള നീക്കം സ്വകാര്യ ഭൂ ഉടമകളെ സഹായിക്കാനെന്നു ആരോപണം. 300 ഏക്കർ വരുന്ന കൃഷി യോഗ്യമായ പാടശേഖരമാണു വികസന ഇടനാഴിയുടെ പേരിൽ സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്നത്. മുൻസർക്കാരിന്റെ കാലത്താണു സ്ഥലം തദ്ദേശസ്വയംഭരണ വകുപ്പ് പ്രത്യേക ഉത്തരവ് പ്രകാരം ഈ പ്രദേശം മിക്സഡ് സോണ്‍ കാറ്റഗറിയിലേക്കു മാറ്റിയത്. കോട്ടയം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയാണു സ്ഥലം ഏറ്റെടുക്കുന്നത്. ചതുപ്പ് നിറഞ്ഞതും നെൽക്കൃഷിയ്ക്കു യോജിച്ചതുമായ പ്രദേശം മണ്ണിട്ട് നികത്തുന്നതിനെതിരേ പരിസ്ഥിതി സംഘടനകൾ ഇതിനോടകം രംഗത്തുവന്നുകഴിഞ്ഞു. അനധികൃത കൃഷിക്ക് വിലക്ക്കോട്ടയം: കോടിമത ഈരയിൽക്കടവ്-മണിപ്പുഴ വികസന ഇടനാഴിയുടെ ഇരുവശത്തും ഉള്ള സ്ഥലത്ത് അനധികൃതമായി ചെയ്ത കൃഷി വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവായി. ഈ ഭാഗത്തെ പാടശേഖരത്തിൽ കൃഷി ചെയ്യാൻ ആർഡിഒ ഇറക്കിയ ഉത്തരവ് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്ഥലം ഉടമ പി. സതികുമാർ ഉൾപ്പടെയുള്ളവർ നൽകിയ ഹർജിയിലാണു…
Read Moreഎന്‍ഡിഎയ്ക്ക് ആവേശമായി, ശരണംവിളികളോടെ നരേന്ദ്രമോദി; ധാര്‍ഷ്ട്യവും അഴിമതിയുമാണ് കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ മുഖമുദ്ര
പത്തനംതിട്ട: കോന്നി പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനിയില്‍ തിങ്ങിനിറഞ്ഞ ജനസമൂഹത്തെ സാക്ഷിയാക്കി എന്‍ഡിഎയുടെ വിജയാരവം മുഴക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം മാറുകയാണെന്നും ഈ തെരഞ്ഞെടുപ്പോടെ ഇടതു, വലതു മുന്നണികളുടെ കാലം കഴിയുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ജനം ആവേശത്തിലായി. ശബരിമല അയ്യപ്പനോടുള്ള ഭക്തി പൊതുവേദിയില്‍ പ്രഖ്യാപിച്ച് ശരണം വിളിച്ച പ്രധാനമന്ത്രി, ശബരിമലയില്‍ ഭക്തര്‍ക്കുണ്ടായ ദുരനുഭവങ്ങളെ അപലപിച്ചു. പുഷ്പങ്ങള്‍ നല്കി വരവേല്ക്കേണ്ട അയ്യപ്പഭക്തരെ ലാത്തിയടിക്കുകയാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സര്‍ക്കാര്‍ സ്വന്തം ജനങ്ങളെ ഇങ്ങനെ ലാത്തികൊണ്ട് അടിക്കുമോയെന്ന് അദ്ദേഹം ആരാഞ്ഞു. ഭാരത സംസ്കാരത്തെ തെറ്റായി ചിത്രീകരിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ലോകം തള്ളിക്കളഞ്ഞ പ്രത്യയശാസ്ത്രമാണ് അവരുടേത്. ധാര്‍ഷ്ട്യവും അഴിമതിയുമാണ് കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ മുഖമുദ്ര. അഴിമതിയുടെ കാര്യത്തില്‍ ഇടതും, വലതും ഇരട്ടകളാണ്. 1970 കാലഘട്ടത്തില്‍ അഴിമതിക്കെതിരെ ജയപ്രകാശ് നാരായണന്റെ നേത ത്വത്തില്‍ അഴിമതിക്കെതിരെ ഉയര്‍ന്ന…
Read Moreതാരപദവിയില്‍ കെഎസ് ; വോട്ട് പിടിക്കാന്‍ “മതില് ചാടി’ ഫാന്‍സ് പട! ജില്ലയ്ക്കു പുറത്തുള്ള പ്രചാരണത്തില്‍ അതൃപ്തി
സ്വന്തം ലേഖകന്‍ കോഴിക്കോട് : കോന്നിയിലും മഞ്ചേശ്വരത്തും ബിജെപിയുടെ പ്രചാരണത്തിനുവേണ്ടി “മതില്‍ചാടി’ ഫാന്‍സ് പട. ദേശീയ നേതൃത്വം ഇതുവരെ പരീക്ഷിക്കാത്ത തന്ത്രവുമായി, രണ്ടിടത്ത് മത്സരരംഗത്തിറക്കിയ കെ.സുരേന്ദ്രന്റെ പ്രചാരണത്തിനായാണ് സ്വന്തം ജില്ലവിട്ട് നേതാക്കള്‍ കൂട്ടത്തോടെ ഒഴുകി എത്തുന്നത്. കോഴിക്കോട് നിന്നുള്ള സംസ്ഥാന -ജില്ലാ നേതാക്കളാണ് ഇരുമണ്ഡലങ്ങളിലുമായി ക്യാമ്പ് ചെയ്ത് പ്രചാരണം നയിക്കുന്നത്. ഇതിനുപുറമേ സാധാരണ പ്രവര്‍ത്തകരും ഇവിടേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. ഇതോടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉള്‍പ്പെടെ കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലായി മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനായി പുറത്തുനിന്നുള്ള പ്രവര്‍ത്തകരെ ഇറക്കേണ്ട അവസ്ഥയാണുള്ളത്. ബിജെപി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, സംസ്ഥാന സമിതി അംഗം വാസുദേവന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേശ്, കര്‍ഷക മോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.വിബിന്, മുന്‍ യുവമോര്‍ച്ച സംസ്ഥാന നേതാവ് സുധീര്‍ കുന്നമംഗലം, മുന്‍ എബിവിപി നേതാവ് വി.കെ.പ്രിയേഷ്കുമാര്‍, കെ.സുരേന്ദ്രന്റെ…
Read Moreരാജ്യത്ത് ലക്ഷത്തിലേക്ക് അടുത്ത് പ്രതിദിന കോവിഡ് ബാധ; മരണസംഖ്യയിലും വർധന
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കോവിഡ് ബാധയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 89,129 പേർക്ക് കൂടിയാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞവർഷം സെപ്റ്റംബര്‍ മാസത്തിന് ശേഷം രാജ്യത്ത് ഉണ്ടായ കോവിഡ് രോഗബാധയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നത്തേത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,23,92,260 ആയി. നിലവിൽ 6,58,909 ആക്ടീവ് കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ചികിത്സയിലുണ്ടായിരുന്ന 44,202 പേർക്ക് രോഗം ഭേദമായപ്പോൾ 714 പേർ മരണത്തിന് കീഴടങ്ങി. 1,15,69,241 പേർക്ക് രോഗമുക്തി ലഭിച്ചു. രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 7,30,54,295 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreതമിഴ്നാട്ടിൽ വ്യാപക റെയ്ഡ്; സ്റ്റാലിന്റെ മരുമകന്റെ സ്ഥാപനങ്ങളിൽ പരിശോധന; കുത്തിയിരുന്ന് പ്രതിഷേധിച്ചു പ്രവര്‍ത്തകര്‍
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തമിഴ്നാട്ടില്‍ വ്യാപക റെയ്ഡ്. ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ മരുമകന് ശബരീശന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ കണ്ടെടുത്തു. ശബരീശന്റെ വസതിയില്‍ നിന്നും 1,36,000 രൂപ പിടികൂടി. എന്നാല്‍ കൃത്യമായ രേഖകള്‍ ഹാജരാക്കിയതോടെ ഈ പണം മടക്കി നല്കി. പരിശോധന 12 മണിക്കൂര്‍ നീണ്ടു. അതേസമയം, സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ ഇസിആറിലെ വീട്ടിലും പരിശോധന നടന്നു. വിവരമറിഞ്ഞെത്തിയ പ്രവർത്തകർ വസതിക്ക് മുന്നില്‍
Read Moreപട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കും; ഇരട്ടവോട്ട് തടയാൻ നടപടി; ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ഒരു വർഷം തടവ്
തിരുവനന്തപുരം: ഇരട്ടവോട്ട് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാൽ ക്രിമിനൽ നടപടി പ്രകാരം കേസ് എടുക്കും. ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പിട്ട് കേസെടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം. ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫീസർമാർക്കും കൈമാറും. പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിനു മുമ്പ് സത്യവാങ്മൂലം നൽകണമെന്നാണ് നിര്‍ദ്ദേശം. പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും കമ്മീഷന് വ്യക്തമാക്കി. ഇരട്ടവോട്ടുകളുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. 4,35,000 ഇരട്ട വോട്ടുകളുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വൈബ്സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ 38,586 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
Read Moreമഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം; ലോക്ഡൗണിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഉദ്ധവ് താക്കറെ
മുംബൈ: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ടെലിവിഷന്‍ പരിപാടിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുക എന്ന സാധ്യത തള്ളിക്കളയാനാകില്ല. ജനങ്ങൾ അലംഭാവം കാണിക്കുന്നു. ജനങ്ങളുടെ ആരോഗ്യത്തിനാണോ സമ്പദ്വ്യവസ്ഥയ്ക്കാണോ ശ്രദ്ധിക്കേണ്ട്- താക്കറെ ചോദിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ 15 ദിവസത്തിനുളളില്‍ നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മതിയാകാതെ വരും. ഇക്കാര്യം ഞാന്‍ നേരത്തേ നിങ്ങളെ അറിയിച്ചിരുന്നു. അതിനാല്‍ ഞാന്‍ ലോക്ഡൗണിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. ആളുകളോട് സംസാരിച്ച് രണ്ടുദിവസത്തിനുളളില്‍ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ എനിക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ല.-താക്കറെ വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. വെള്ളിയാഴ്ച മാത്രം 47,827 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
Read Moreപത്തനാപുരത്ത് എൽഡിഎഫിൽ തമ്മിലടി! ഗണേഷ്കുമാറും സിപിഐ നേതാക്കളും കൊമ്പുകോർത്തു; തമ്മിലടിയുണ്ടാകനുള്ള കാരണം ഇങ്ങനെ…
കൊല്ലം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പത്തനാപുരത്ത് എൽഡിഎഫിൽ തമ്മിലടി. തെരഞ്ഞെടുപ്പ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ കെ.ബി.ഗണേഷ്കുമാറും സിപിഐ നേതാക്കളും തമ്മിൽ പോർവിളിയുണ്ടായി. യോഗത്തിൽ പ്രസംഗത്തിനിടെ സിപിഐ നേതാക്കൾ കാലുവാരുമെന്ന് പരക്കെ ആക്ഷേപമുണ്ടെന്ന എംഎൽഎയുടെ വാക്കുകളാണ് തമ്മിലടിക്ക് കാരണം. കാലുവാരുമെന്ന ആക്ഷേപം ഒഴിവാക്കാൻ നേതാക്കൾ തന്നെ പത്രസമ്മേളനം വിളിച്ചു വിശദീകരണം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടതോടെ സിപിഐ നേതാക്കൾ പ്രതിഷേധവുമായി എണീറ്റു. എംഎൽഎ ഉന്നയിച്ച ആക്ഷേപം തെളിയിക്കണമെന്നും തങ്ങൾ പിറപ്പുദോഷമുള്ളവരല്ലെന്നും സിപിഐ നേതാക്കൾ പറഞ്ഞു. സിപിഐയെക്കുറിച്ച് പിതാവ് ആർ.ബാലകൃഷ്ണപിള്ളയോട് പോയി ചോദിക്കാനും നേതാക്കൾ നിർദ്ദേശിച്ചു. സംസ്ഥാന കൗണ്‍സിൽ അംഗം എസ്.വേണുഗോപാൽ, മണ്ഡലം സെക്രട്ടറി എം.ജിയാസുദ്ദീൻ എന്നിവരാണ് എംഎൽഎയ്ക്കെതിരേ രൂക്ഷമായി പ്രതികരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ തോൽപ്പിക്കാൻ കേരള കോണ്‍ഗ്രസ്-ബി ശ്രമിച്ചെന്നും ഇത് മറന്നാണ് എൽഡിഎഫിന് വേണ്ടി മണ്ഡലത്തിൽ പ്രവർത്തിക്കുന്നതെന്നും സിപിഐ നേതാക്കൾ…
Read More