ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍റെ ആണവായുധ ഭീഷണി; തിരിച്ചടിക്കുമെന്ന് ഇന്ത്യ; സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്ന് ജി7 രാജ്യങ്ങൾ

ന്യൂഡൽഹി: ഇന്ത്യക്കെതിരേ ആണവായുധ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്‍റെ വാർത്താസമ്മേളനം. വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി, മുതിർന്ന സൈനിക ഉദ്യോഗസ്ഥ സോഫിയ ഖുറേഷി, എയർഫോഴ്സ് ഉദ്യോഗസ്ഥ വ്യോമിക സിംഗ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്. 10.45ഓടെയാണ് വാർത്താസമ്മേളനം ആരംഭിച്ചത്. പാക്കിസ്ഥാൻ ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് വാർത്താസമ്മേളനത്തിൽ വിവരിച്ചു. വാർത്താസമ്മേളനത്തിനു മുന്പ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില സാഹചര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പുലർച്ചെ 5: 45ന് ആയിരുന്നു വാർത്താ സമ്മേളനം നടത്താനിരുന്നത്. പിന്നീട് വാർത്താ സമ്മേളനത്തിന്‍റെ സമയം മാറ്റുകയായിരുന്നു. ഇന്ത്യക്കെതിരേ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാൻന്യൂഡൽഹി: ഇന്ത്യക്കെതിരേ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണുവായുധ അധികാര സമിതിയുടെ യോഗം വിളിച്ചു. ആണവായുധവിഷയങ്ങളിൽ തീരുമാനമെടുക്കാനാണ് യോഗം. ദിവസങ്ങളായി…

Read More

ജമ്മുവിലും അമൃത്‌സറിലും പുലർച്ചെയും ഡ്രോൺ ആക്രമണം; ജമ്മു കാഷ്മീരിൽ മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ 5 പേർ മരിച്ചു

ശ്രീനഗർ: ജമ്മുവിൽ വീണ്ടും ഡ്രോൺ ആക്രമണവുമായി പാക്കിസ്ഥാൻ. രാത്രിയുണ്ടായ തുടർച്ചയായ ആക്രമണത്തിനു പിന്നാലെയാണ് പുലർച്ചെയും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. ജമ്മു കാഷ്മീരിലും അമൃത്സറിലുമാണ് ആക്രമണം. ജനവാസമേഖലകൾ കേന്ദ്രീകരിച്ചാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. ജമ്മു കാഷ്മീരിൽ പാക് ഷെല്ലാക്രമണത്തില്‍ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥന്‍ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീർ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസസിലെ ഉദ്യോഗസ്ഥനായ രാജ്കുമാര്‍ ഥാപ്പയാണ് രജൗരിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറാണ് കൊല്ലപ്പെട്ട ഥാപ്പ. ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന്‍റെ വീടുള്‍പ്പെടെ തകര്‍ന്നു. കാഷ്മീ‌ര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു. പാക് ആക്രമണത്തിൽ തകർന്ന വീടുകളിൽ രാവിലെ ഒമർ അബ്ദുള്ള സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അമൃത്സറിനെ ലക്ഷ്യമിട്ട് ഒന്നിലധികം പാക് ഡ്രോണുകൾ എത്തിയെന്നും അതെല്ലാം നശിപ്പിച്ചെന്നും സൈന്യം അറിയിച്ചു. ഇന്നു പുലർച്ചെ അഞ്ചു മണിയോടെ, അമൃത്സറിലെ ഖാസ കാന്‍റിൽ…

Read More

ഇന്ത്യയുടെ എതിർപ്പ് മറികടന്ന് പാക്കിസ്ഥാന് ഐഎംഎഫ് സഹായം; 8500 കോടി അനുവദിച്ചു

ന്യൂഡൽഹി: പാക്കിസ്ഥാന് സഹായം അനുവദിച്ച് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). 8500 കോടിയുടെ സഹായമാണ് പാക്കിസ്ഥാന് അനുവദിച്ചത്. ഏഴ് ബില്യൺ ഡോളറിന്‍റെ വായ്പയിലെ രണ്ടാം ഗഡുവായാണ് പാക്കിസ്ഥാന് സഹായം അനുവദിച്ചത്. ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് നീക്കം. അതേസമയം സംഘർഷം രൂക്ഷമാകുന്നതിനിടെ രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകളയച്ചു. വെള്ളിയാഴ്ച ഇന്ത്യയിലെ 26 നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണ ശ്രമമുണ്ടായി. ജമ്മു കാഷ്മീരിലെ ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെയുള്ള സ്ഥലങ്ങളിൽ ഡ്രോണുകളെത്തിയെന്ന് സേനാ വിഭാഗങ്ങൾ അറിയിച്ചു. ഇതിൽ പഞ്ചാബിലെ ഫിറോസ്‌പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണം ലക്ഷ്യം കണ്ടത്. ഒരു വീടിന് മേലെ പതിച്ച ഡ്രോൺ വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാജസ്ഥാനിലെ ജയ്‌സാല്‍മെറില്‍ ഒമ്പത് ഡ്രോണുകളും ബാര്‍മറില്‍ ഒരു ഡ്രോണും ഇന്ത്യ…

Read More

ലക്ഷ്യം വച്ചത് 36 കേന്ദ്രങ്ങൾ‌; സിവിലിയൻ വിമാനങ്ങൾ പാക്കിസ്ഥാൻ മറയാക്കി

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ ഭാഗത്ത് യാതൊരു നാശനഷ്ടവുമുണ്ടായില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയെ ആക്രമിക്കാനായി പാക്കിസ്ഥാൻ തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചുവെന്നും ഭട്ടിന്‍ഡയില്‍ നിന്ന് ഇതിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. സംഘര്‍ഷം സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയുടെ വിശദീകരണം. ഇന്ത്യയിലെ 26 കേന്ദ്രങ്ങളാണ് പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. ആക്രമിക്കാന്‍ ഉപയോഗിച്ചത് 500 ഡ്രോണുകളാണെന്നും അതില്‍ 400 എണ്ണവും ഇന്ത്യ വെടിവെച്ചിട്ടു. സിവിലിയൻ വിമാനങ്ങൾ മറയാക്കിയാണ് പാക്കിസ്ഥാൻ ഡ്രോണുകൾ ഇന്ത്യയിലേക്കു പറത്തിയതെന്ന് സൈന്യം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read More

രാഷ്‌ട്രീയപ്രതിസന്ധിയിൽ പാക്കിസ്ഥാൻ‌

ന്യൂഡൽഹി: പഹൽഗ്രാം ഭീകരാക്രമണത്തിൽ ഇന്ത്യയുടെ തിരിച്ചടി തുടങ്ങിയതിനു പിന്നാലെ കനത്ത രാഷ്ട്രീയപ്രതിസന്ധിയിൽ അകപ്പെട്ട് പാക്കിസ്ഥാൻ. രാജ്യത്തെ അസ്ഥിര രാഷ്ട്രീയ കാലാവസ്ഥ മുതലെടുത്ത് ബലൂചിസ്ഥാൻ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎസ്) ആക്രമണം കടുപ്പിച്ചു. ക്വറ്റ നഗരം പിടിച്ചെടുത്തതായി ബിഎൽഎസ് അവകാശപ്പെട്ടു. തൊട്ടുപിന്നാലെ തെഹ്‍രികെ ഇൻസാഫ് പാർട്ടി നേതാവും പാകിസ്ഥാന്‍റെ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്‍റെ മോചനം ആവശ്യപ്പെട്ട് അനുയായികൾ തെരുവിലിറങ്ങി. ഇമ്രാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതായാണ് റിപ്പോർട്ട്. രാജ്യത്തിനകത്ത് സായുധസംഘങ്ങൾ ശക്തി പ്രാപിക്കുന്നതാ‍യാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ബിഎൽഎസ് നടത്തിയ ആക്രമണങ്ങളിൽ 14 സൈനികരാണു മരിച്ചത്. ബോളൻ, കെച്ച് മേഖലകളിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. സ്പെഷൽ ഓപറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ബലൂചിസ്ഥാനിലെ മാത്രമല്ല, അഫ്ഗാൻ അതിർത്തിയിലെ…

Read More

സൈബർ ആക്രമണ സാധ്യത: രാജ്യത്തെ ടെലികോം കമ്പനികൾക്ക് ജാഗ്രതാ നിർദേശം

കൊല്ലം: രാജ്യത്തെ മൊബൈൽ ഓപ്പറേറ്റർമാരോട് ജാഗ്രത പാലിക്കാനും തടസമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനും കേന്ദ്ര സർക്കാർ നിർദേശം. ടെലികമ്യൂണിക്കേഷൻസ് വകുപ്പിലെ ദുരന്ത നിവാരണ വിഭാഗമാണ് നിർദേശം നൽകിയിട്ടുള്ളത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സംഘർഷങ്ങൾ കണക്കിലെടുത്താണ് ഭാരതി എയർ ടെൽ, റിലയൻസ് ജിയോ, ബിഎസ്എൻഎൽ, വിഐ എന്നിവർക്കാണ് അടിയന്തിര നിർദേശം കൈമാറിയത്. സൈബർ ആക്രമണ സാധ്യതകൾ ഉള്ളതിനാൽ ഓപ്പറേറ്റർമാർ നെറ്റ് വർക്ക് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന് ഒപ്പം ശൃംഖലകൾ സുരക്ഷിതമാക്കുകയും വേണമെന്ന് നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ഓപ്പറേഷൻ സിന്ദൂറിന് തുടക്കമിട്ട സാഹചര്യത്തിൽ ടെലികോം കമ്പനികൾ അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.മാത്രമല്ല അടിയന്തിര ഘട്ടങ്ങളിൽ സുരക്ഷയും തടസമില്ലാത്ത കണക്ടിവിറ്റി തുടർച്ചയും ഉറപ്പാക്കണം. ഇതിനായി അടിസ്ഥാന സൗകര്യങ്ങളുടെയും ഇൻസ്റ്റലേഷനുകളുടെയും അപ്ഗ്രേഡ് ചെയ്ത പട്ടിക സമാഹരിക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ടെലികോം ഇൻഫ്രാസ്ട്രക്ചറിലേക്ക് തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് ഡിജി സെറ്റുകൾക്ക് ആവശ്യമായ ഡീസൽ…

Read More

ഇന്ത്യാ-പാക് സംഘർഷം: സെക്രട്ടേറിയറ്റിൽ കൺട്രോൾ റൂം തുറന്നു; ഏകോപന ചുമതല ആഭ്യന്തര സെക്രട്ടറിക്ക്

തിരുവനന്തപുരം: അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരം സെക്രട്ടേറിയറ്റിലും നോർക്കയിലും കൺട്രോൾ റൂം തുറന്നു.  നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാം. ആഭ്യന്തര സെക്രട്ടറിയാണ് ഏകോപന ചുമതല നിർവഹിക്കുന്നത്. സംഘർഷ മേഖലയിൽ കുടുങ്ങിയവർക്ക് ബന്ധപ്പെടാനുള്ള ഫോണ്‍നന്പറുകളും ഫാക്സ് നന്പരുകളും കേരളം പുറത്ത് വിട്ടു. സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600. ഫാക്സ്: 0471 -2322600. ഇമെയിൽ: [email protected]. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്റർ: 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)

Read More

വിദഗ്ധ സമിതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍; പ്രിന്‍സിപ്പലിനോടും സൂപ്രണ്ടിനോടും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പെട്ടിത്തെറിയെത്തുടര്‍ന്നുള്ള തീപിടിത്തത്തില്‍ രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തും. രോഗികളില്‍നിന്നും ബന്ധുക്കളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നുമെല്ലാം സമിതി വിവരങ്ങള്‍ തേടും. കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാറിന്‍റെ  നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് തെളിവെടുപ്പിന് എത്തുന്നത്. തുശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട്, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പള്‍മനോജിസ്റ്റ്, കൊല്ലം മെഡിക്കല്‍കോളജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. അതിനിടെ തീപിടിത്തമുണ്ടായ പിഎംഎസ്എസ്‌വൈ സൂപ്പര്‍ സ്‌പെഷാലിറ്റി അത്യാഹിത വിഭാഗത്തിലേക്ക് സുരക്ഷ ക്ലിയറന്‍സ് ലഭിക്കുന്നതിനു മുമ്പ് രോഗികളെ തിരികെ പ്രവേശിപ്പിച്ചതില്‍ കോളജ് പ്രിന്‍ സിപ്പലിനോടും ആശുപത്രി സൂപ്രണ്ടിനോടും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് കോളജ് അധികൃതരോട് വിശദീ…

Read More

സംസ്ഥാനത്ത് അതിതീവ്ര ജാഗ്രത; ഭീകരൻ സജ്ജാദ് ഗുല്ലിന്‍റെ വിവരങ്ങൾ തേടി സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം: കേരളത്തിലെത്തി പഠിച്ചിരുന്നുവെന്നു കേന്ദ്ര അന്വേഷണ ഏജൻസികൾ വിവരം നൽകിയ പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യസൂത്രധാരൻ ഷെയ്ക് സജ്ജാദ് ഗുല്ലിന്‍റെ വിവരങ്ങൾ തേടി സംസ്ഥാനത്തെ രഹസ്യാന്വേഷണ സംവിധാനങ്ങൾ. ഭീകര സംഘടനയായ ദി റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) മേധാവി ഏതാണ്ട് 20 വർഷം മുൻപു കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചിരുന്നു. ഇതു മലപ്പുറത്തെ ഒരു സ്ഥാപനത്തിലാണെന്ന വിവരമാണ് എൻഐഎ സംസ്ഥാനത്തെ പോലീസ് നേതൃത്വത്തെ അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന ഇന്‍റലിജൻസ് മേധാവി അടക്കമുള്ള വടക്കൻ ജില്ലകളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടു ചർച്ച നടത്തി. വടക്കൻ മേഖലയിലെ നാലു ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാർ അടക്കമുള്ളവരുമായാണ് പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത്. ഷെയ്ക് സജ്ജാദ് മലപ്പുറത്തു ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചെന്നു വിവരം ലഭിച്ചെങ്കിലും വർഷങ്ങൾക്കു മുൻപായതിനാൽ…

Read More

ഉദ്യോഗസ്ഥർക്ക് റെയിൽ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ് ; സൈനിക ട്രെയിനുകളുടെ യാത്ര വെളിപ്പെടുത്തരുത്

കൊല്ലം: രാജ്യത്തെ സൈനിക ട്രെയിനുകളുടെ നീക്കങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തരുതെന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം.റെയിൽവേ മന്ത്രാലയമാണ് രാജ്യത്തെ എല്ലാ സോണിലെയും പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർമാർക്ക് മുന്നറിയിപ്പ് രൂപേണെ അടിയന്തിര നിർദേശം നൽകിയത്. ഈ നിർദേശം കേരളത്തിലടക്കമുള്ള എല്ലാ ഡിവിഷനുകളിലെയും ജീവനക്കാർക്ക് കൈമാറിക്കഴിഞ്ഞു. ഇത്തരം ട്രെയിനുകളുടെ യാത്രകൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം ശ്രമിക്കുന്നതായുള്ള മിലിട്ടറി ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പ്.മിലിട്ടറി ട്രെയിനുകളുടെ വരവും പോക്കും സംബന്ധിച്ച വിവരങ്ങൾ അജ്ഞാതരായ ആരുമായും പങ്കിടരുത് എന്നാണ് നിർദേശം. ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുന്നത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായിരിക്കുമെന്നും റെയിൽ മന്ത്രാലയത്തിന്‍റെ നിർദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.റെയിൽവേ ഉദ്യോഗസ്ഥർ, മിൽ റെയിൽവേ ജീവനക്കാർ (റെയിൽവേയുടെ സൈനിക വിഭാഗം) ഒഴികെയുള്ള ഏതെങ്കിലും അനധികൃത വ്യക്തികൾക്ക് ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നത് സുരക്ഷാ ലംഘനമായി കണക്കാക്കും. മാത്രമല്ല രാജ്യദ്രോഹ കുറ്റമായായിട്ടായിരിക്കും ഇതിനെ…

Read More