വിഴിഞ്ഞം: നാലംഗ കുടുംബം വിഷം കഴിച്ച നിലയിൽ. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വിഴിഞ്ഞം പുല്ലാന്നി മുക്ക് ശിവ ബിന്ദുവിൽ ശിവരാജൻ (56) മകൾ അഭിരാമി (26) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു (53) മകൻ അർജുൻ (20) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയിൽ ഭക്ഷണം കഴിഞ്ഞശേഷം ഉറങ്ങാൻ കിടന്ന അർജുന് കലശലായ ഛർദ്ദി അനുഭവപ്പെട്ടിരുന്നു. പുലർച്ചെ നാല് മണിയോടെ അസുഖമറിയിക്കാൻ അച്ഛനെ വിളിച്ചുണത്താൻ ശ്രമിച്ചെങ്കിലും ഉണർന്നില്ല. തുടർന്ന് ഇളയച്ഛനെ വിവരമറിയിച്ചു. ബന്ധുക്കളെത്തി നടത്തിയ പരിശോധനയിലാണ് അഭിരാമിയും ശിവരാജനും മരിച്ചതായറിയുന്നത്. അവശരായ അർജുനെയും ബിന്ദുവിനെയും 108 ആംബുലൻസിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഴിഞ്ഞം ചൊവ്വരയിൽ ജ്വല്ലറി നടത്തിയിരുന്ന ശിവരാജന് നാല്പത് ലക്ഷ ത്തോളം രൂപയുടെ കട ബാധ്യതയുള്ളതായി അറിയുന്നു. ഇതിനായി…
Read MoreCategory: Loud Speaker
ബിജെപിയെ ചേർത്തുനിർത്തും; ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശി യില്ലെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം: ഹൈ സ്പീഡ് റെയിലിനായുള്ള ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. ഇ. ശ്രീധരന്റെ ബദൽ നിർദേശം പാർട്ടി ചർച്ച ചെയ്യും. വികസനത്തിനായി ബിജെപിയെയും ഒപ്പം നിർത്തുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീധരന്റെ ബദൽ സിപിഎം – ബിജെപി ഡീലിന്റെ ഭാഗമാണെന്ന കോൺഗ്രസ് ആരോപണവും ബാലൻ തള്ളി. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ അദ്ദേഹം ചങ്കെടുത്ത് കാട്ടിയാലും ചെമ്പരത്തിയെന്ന് പറയു ന്നവരാണ് ചിലരെന്ന പരിഹാസവും ഉന്നയിച്ചു.
Read Moreടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; മൂന്നുപ്രതികൾക്ക് ജീവപര്യന്തം; നാലുലക്ഷം രൂപപിഴയും
കൊച്ചി: ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ്. രണ്ടാംപ്രതി സജൽ, മൂന്നാംപ്രതി നാസർ, അഞ്ചാംപ്രതി നജീബ് എന്നിവരെയാണ് കൊച്ചിയിലെ എൻഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേസിലെ ഒമ്പതാംപ്രതി നൗഷാദ്, പതിനൊന്നാംപ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാംപ്രതി അയൂബ് എന്നിവർക്ക് മൂന്നുവര്‍ഷം തടവും കോടതി വിധിച്ചു. പ്രതികൾ നാലുലക്ഷം രൂപ പിഴ ശിക്ഷയായി ടി.ജെ. ജോസഫിന് നൽകണമെന്നും കോടതി വിധിച്ചു. രണ്ടാംഘട്ട വിചാരണയുടെ വിധി പ്രസ്താവമാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഇന്ന് നടന്നത്. പ്രതികൾ കുറ്റക്കാരാണെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്നു വ്യക്തമാക്കിയ കോടതി, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കല്‍, ഒളിവില്‍ പോകാന്‍ സഹായിക്കല്‍, ആയുധംകൊണ്ട് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളും കണ്ടെത്തിയിരുന്നു. വിചാരണ നേരിട്ട അഞ്ചു പ്രതികളെ കോടതി വെറുതെ…
Read Moreകുതിച്ചു കയറി തക്കളി വില; സംഭരിച്ചു കുറഞ്ഞവിലയിൽ വിറ്റഴിക്കാൻ കേന്ദ്രം
ന്യൂഡൽഹി: കുതിച്ചുയരുന്ന തക്കാളി വിലപിടിച്ചുനിർത്താൻ ഇടപെടലുമായി കേന്ദ്രസർക്കാർ.ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഉത്പാദന മേഖലകളിൽനിന്ന് തക്കാളി സംഭരിച്ചു വിലയക്കയറ്റം രൂക്ഷമായ രാജ്യത്തെ പ്രധാന വിപണന കേന്ദ്രങ്ങളിൽ നേരിട്ടെത്തിച്ചു വിപണനം ചെയ്യാനാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിർദേശം. നാഷണൽ അഗ്രികൾചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണൽ കോഓപ്പറേറ്റീവ് കണ്‍സ്യൂമർ ഫെഡറേഷൻ (എൻസിസിഎഫ്) എന്നീ സഹകരണ സ്ഥാപനങ്ങളോടാണ് കേന്ദ്രത്തിന്റെ നിർദേശം. ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുറഞ്ഞ വിലയിൽ വിറ്റഴിക്കുമെന്നും വിതരണം ചെയ്യേണ്ട പ്രദേശങ്ങൾ പ്രത്യേക മാനദണ്ഡം നിശ്ചയിച്ച് കണ്ടെത്തുമെന്നും മന്ത്രാലയം പറയുന്നു.
Read Moreചന്ദ്രയാൻ -3 കൗണ്ട് ഡൗൺ ഇന്ന് ഉച്ചകഴിഞ്ഞ്; എല്ലാം അനുകൂലമായാൽ നാളെ ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരും
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 വിക്ഷേപിക്കുന്നതിന്റെ ഭാഗമായ കൗണ്ട് ഡൗൺ ഇന്ന് ഉച്ചകഴിഞ്ഞ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ ആരംഭിക്കും. ഇരുപത്തിയഞ്ചര മണിക്കൂർ നീളുന്ന കൗണ്ട് ഡൗൺ ഉച്ചയ്ക്ക് ഒരു മണിക്കാണ് രണ്ടാം നമ്പർ ലോഞ്ച് പാഡിൽ തുടങ്ങുക. എല്ലാം അനുകൂലമായാൽ നാളെ ഉച്ചകഴിഞ്ഞ് 2.35ന് ശ്രീഹരിക്കോട്ടയിൽനിന്ന് ചന്ദ്രയാൻ മൂന്ന് കുതിച്ചുയരും. ഇസ്രൊയുടെ ഏറ്റവും കരുത്തനായ റോക്കറ്റ് എൽവിഎം 3 ആണ് ചന്ദ്രയാൻ മൂന്നിനെ ബഹിരാകാശത്ത് എത്തിക്കുന്നത്. ഏകദേശം 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്ന ദൗത്യത്തിലെ ലാൻഡർ ഓഗസ്റ്റ് 23ന് അല്ലെങ്കിൽ 24ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണു പ്രതീക്ഷ. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനിറ്റിൽ പേടകം റോക്കറ്റിൽനിന്ന് വേർപ്പെടും. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടിക്കൊണ്ടുവരും. ഇതിനുശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര. ചന്ദ്രനിൽനിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയശേഷമായിരിക്കും…
Read Moreമന്ത്രിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ച സംഭവം; കേസെടുക്കുമെന്നു പോലീസ്
കൊല്ലം: കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുക്കും. സംഭവത്തിൽ പരിക്കേറ്റ കുടവട്ടൂർ അശ്വതിയിൽ ദേവികയുടെ മൊഴി അനുസരിച്ചായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്തും. ശേഷമാണ് കേസെടുക്കുകയെന്ന് കൊട്ടാരക്കര സിഐ പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിട്ടും പോലീസ് കേസെടുക്കാത്തത് വിവാദമായിരുന്നു.
Read Moreതക്കാളിക്ക് പൊന്നും വില; ആന്ധ്രയില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ചാസംഘം കൊലപ്പെടുത്തി
അമരാവതി: ആന്ധ്രാപ്രദേശിലെ മടനപ്പള്ളിയില്‍ തക്കാളി കര്‍ഷകനെ കവര്‍ച്ചാസംഘം കൊലപ്പെടുത്തി. നരീം രാജശേഖര്‍ റെഡ്ഡി(62) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച കൃഷിയിടത്തില്‍നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇയാളെ കെട്ടിയിട്ടശേഷം കഴുത്തില്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിളവെടുത്ത പണം കൈവശമുണ്ടെന്ന ധാരണയിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാള്‍ 70 കൊട്ട തക്കാളി ചന്തയില്‍ വിറ്റിരുന്നു.
Read Moreപശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം കൃത്രിമമെന്ന് ആരോപണം ! പ്രതിഷേധവുമായി ബിജെപി
പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമത്വം ആരോപിച്ച് ധര്‍ണ നടത്തി ബിജെപി. ദക്ഷിണ ദിനാജ്പൂര്‍ ജില്ലയ്ക്ക് കീഴിലുള്ള ബാലൂര്‍ഘട്ട് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കഴിഞ്ഞ ദിവസം രാത്രി വൈകി പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാറുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ. വലിയ തോതില്‍ ബൂത്തുപിടിത്തം നടന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസങ്ങളിലും വോട്ടെണ്ണിയ ദിവസമായ ഇന്നലെയും വന്‍സംഘര്‍ഷമാണ് പശ്ചിമബംഗാളില്‍ അരങ്ങേറിയത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ഫലം കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിജെപിയുടെ ആരോപണം, വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ മജുംദാര്‍ പറഞ്ഞു. ”തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവെന്നും പുറത്തുവന്ന ഫലം കെട്ടിച്ചമച്ചതാണെന്നും. ബിജെപി പറഞ്ഞു. സ്ഥലത്തെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ (ബിഡിഒ) പക്ഷപാതപരമായി പെരുമാറിയെന്നും ഇയാള്‍ ടിഎംസിയുടെ ഏജന്റാണെന്നും മജുംദാര്‍ പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ആരോപണം. വോട്ടെണ്ണലില്‍…
Read Moreയൂത്ത് കോൺഗ്രസ് മുൻ നേതാക്കൾ ത്രിശങ്കുവിൽ; കെപിസിസിയിലും ഡിസിസിയിലും ഇടം തേടി സ്ഥാനമൊഴിയുന്ന നേതാക്കൾ
തോമസ് വര്ഗീസ്തിരുവനന്തപുരം: കഴിഞ്ഞ മാര്‍ച്ചില്‍ കാലാവധി അവസാനിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ ഭാരവാഹികള്‍ ത്രിശങ്കുവിൽ. പുതിയ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചെങ്കിലും സ്ഥാനമൊഴി യുന്നവർക്ക് കെപിസിസി, ഡിസിസി തലങ്ങളില്‍ പുതിയ ഭാരവാഹിത്വം നല്‍കുന്നത് സംബന്ധിച്ച കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഈ മാസം 28ന് പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ സംസ്ഥാന പ്രസിഡന്റ് മുതല്‍ മണ്ഡലം പ്രസിഡന്റുമാര്‍ വരെ ചുമതലയേല്‍ക്കും. ഈ സാഹചര്യത്തില്‍ കഴിഞ്ഞ കമ്മിറ്റിയിലെ ഭാരവാഹികളെ കെപിസിസി ഡിസിസി തലങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതായുണ്ട്. എന്നാൽ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകളൊന്നും പാര്‍ട്ടിതലത്തില്‍ ആരംഭിച്ചിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് കുറച്ചുസമയം മാത്രം മുന്നില്‍നില്‍ക്കെ നിലവിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ പാര്‍ട്ടി ഭരണഘടനപ്രകാരം പാര്‍ട്ടി സ്ഥാനങ്ങളില്‍ നിയമിക്കേണ്ടതാണെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടു വച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാരെ ഡിസിസി തലങ്ങളിലും സംസ്ഥാന പ്രസിഡന്റ്, സംഘടനാ…
Read Moreശുചിമുറിയിലെ ഗ്ലാസ് ഇളക്കിമാറ്റി പ്ലാറ്റ്ഫോമില്‍ നില്ക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്നതാ പ്രദര്‍ശനം ! പ്രതി പിടിയില്‍
ട്രെയിനില്‍ വീണ്ടും നഗ്നതാ പ്രദര്‍ശനം. ട്രെയിനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സ്ഥിരമായി നഗ്നതാ പ്രദര്‍ശനം നടത്തുന്ന ആളെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ശ്രീകാര്യം ഇടവക്കാട് സ്വദേശി സുരേഷ് കുമാര്‍ (57) ആണ് പിടിയിലായത്. ട്രെയിനിലെ ബാത്ത് റൂമിന്റെ ഗ്ലാസ് ഇളക്കി മാറ്റി പ്ലാറ്റ് ഫോമിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്നതാ പ്രദര്‍ശനം നടത്തുമ്പോഴാണ് ഇയാള്‍ പിടിയിലായത്. ട്രെയിനില്‍ നിന്നുള്ള ഇയാളുടെ പ്രവൃത്തി പതിവായതോടെ യാത്രക്കാര്‍ പ്രതിയെ പിടികൂടാന്‍ തീരുമാനിച്ചു.തുടര്‍ന്ന് ചിറയിന്‍കീഴ് മുതല്‍ ഇയാളെ നിരീക്ഷിച്ചു വന്ന യാത്രക്കാര്‍ കഴക്കൂട്ടത്തു വച്ചാണ് ഇയാളെ പിടികൂടിയത്. ട്രെയിന്‍ സ്റ്റേഷനുകളിലെത്തുമ്പോഴാണ് ഇയാള്‍ ബാത്റൂം വിന്‍ഡോ വഴി നഗ്നതാ പ്രദ്രര്ശനം നടത്തുന്നത്. അതിനാല്‍ തന്നെ ഇയാളുടെ മുഖം കാണാന്‍ കഴിഞ്ഞിരുന്നില്ല. സംഭവം നിരന്തരമായതോടെ പെണ്‍കുട്ടികള്‍ വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് നാട്ടുകാരും സ്കൂള്‍ ജീവനക്കാരും…
Read More