കോഴിക്കോട്ട് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ രണ്ടു കുട്ടികളെ കടലില്‍ കാണാതായി ! തിരച്ചില്‍ തുടരുന്നു…

കോഴിക്കോട് ബീച്ചിലെ ലയണ്‍സ് പാര്‍ക്കിന് സമീപം രണ്ടു കുട്ടികളെ കടലില്‍ കാണാതായി. ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് അപകടം. ബോള്‍ എടുക്കുന്നതിനായി ഇവര്‍ കടലില്‍ ഇറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു. ഒളവണ്ണ സ്വദേശികളായ ആദില്‍ ഹസ്സന്‍, മുഹമ്മദ് ആദില്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. അഞ്ച് കുട്ടികള്‍ ചേര്‍ന്ന് ഫുട്‌ബോള്‍ കളിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബോള്‍ പോയ സാഹചര്യത്തില്‍ ഇവരില്‍ മൂന്ന് പേര്‍ കടലില്‍ ഇറങ്ങിയിരുന്നു. മൂന്നാമത്തെ കുട്ടിയെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയതാണെന്നും ഇവര്‍ വ്യക്തമാക്കി. മറ്റ് രണ്ട് പേരെ കൈയ്യില്‍ കിട്ടിയെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ കുട്ടികളിലൊരാള്‍ പറയുന്നത്. എന്നാല്‍ ഇവര്‍ പിന്നീട് തിരയില്‍പ്പെട്ട് പോവുകയായിരുന്നു. ഇവരില്‍ ഒരാള്‍ക്ക് നീന്തല്‍ അറിയില്ലെന്നും വിവരമുണ്ട്. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നിലവില്‍ പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കുട്ടികളെ കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് അഗ്‌നിശമന സേനയും പോലീസും എത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ കടലില്‍…

Read More

പരസ്യമദ്യപാനമെന്ന രഹസ്യവിവരം ശരിയായി; ഡ്യൂട്ടി സമയത്ത് അടിച്ചു ഫിറ്റായി; എആര്‍ ക്യാമ്പിലെ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്

കൊച്ചി: ഡ്യൂട്ടി സമയത്ത് അടിച്ച് ഫിറ്റായ കൊച്ചി സിറ്റി എആര്‍ ക്യാമ്പിലെ രണ്ടു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെഷന്‍. സിറ്റി മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിലെ സീനിയര്‍ സിപിഒമാരായ മേഘനാഥന്‍, രാജേഷ് എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. എആര്‍ ക്യാമ്പില്‍ പരസ്യ മദ്യപാനം നടക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി ഡിസിപി എസ്. ശശിധരന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പത്തു ദിവസമായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഇത് സ്ഥിരീകരിച്ച ശേഷമാണ് സെന്‍ട്രല്‍ എസിപി സി. ജയകുമാര്‍, നോര്‍ത്ത് എസ്‌ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30-ന് എആര്‍ ക്യാമ്പില്‍ മിന്നല്‍ പരിശോധന നടത്തിയത്. ക്യാപിലെ വിശ്രമമുറിയില്‍ രണ്ടു ഉദ്യോഗസ്ഥരും മദ്യപിച്ചു ലക്കുകെട്ട നിലയിലാണ് പരിശോധനയ്‌ക്കെത്തിയ സംഘം കണ്ടത്. ഒരാളുടെ കൈയില്‍ മദ്യം നിറച്ച ഗ്ലാസ്…

Read More

ബാലസോറിലെ ദുരന്തസ്ഥലത്ത് ഭീകരകാഴ്ചകൾ; 43 ട്രെയിനുകള്‍ റദ്ദാക്കി; 38 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

ബാലസോർ: ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദുരന്ത സ്ഥലത്തെ കാഴ്ചകൾ ഭീകരമായിരുന്നു. ചിതറിത്തെറിച്ച മനുഷ്യശരീരത്തിന്‍റെ ഭാഗങ്ങളായിരുന്നു ചുറ്റും. അപകടമുണ്ടായപ്പോൾ ഉറങ്ങുകയായിരുന്നുവെന്നും ഉറക്കം തെളിഞ്ഞപ്പോൾ പത്ത് -പതിനഞ്ച് പേർ തനിക്കു മുകളിൽ വീണു കിടപ്പുണ്ടായിരുന്നുവെന്നും രക്ഷപ്പെട്ട ഒരാൾ പറഞ്ഞു. കോച്ചിൽ നിന്നു പുറത്തിറങ്ങിയപ്പോൾ അപകടത്തിൽപ്പട്ടവരുടെ കൈകാലുകൾ ചിതറിക്കിടക്കുന്നതു കണ്ടെന്നും അയാൾ പറഞ്ഞു. അപകടം നടന്നശേഷം നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. വ്യോമസേനയും എന്‍ഡിആര്‍എഫും ഡോക്ടര്‍മാരുമടങ്ങുന്ന വന്‍സംഘം പീന്നീടെത്തി. കോച്ചുകള്‍ വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. റിസര്‍വ് ചെയ്ത യാത്രക്കാരും ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവരുമടക്കം നൂറുകണക്കിനു യാത്രക്കാ രാണ് ഇരു ട്രെയിനുകളിലുമായുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട ഹൗറ എക്സ്പ്രസിൽ ബംഗളുരുവിൽനിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവേ അറിയിച്ചു. 300 പേർ റിസർവ് ചെയ്യാതെയും കയറിയതായാണ് അനുമാനം. ഹൗറ എക്സ്പ്രസിന്‍റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയിരിക്കുന്നത്.ഒഡീഷയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.…

Read More

ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്‍റെ കൊലപാതകം; ഹണിട്രാപ്പല്ലെന്ന ഫര്‍ഹാനയുടെ വാദം തള്ളി പോലീസ്; പരമാവധി തെളിവുകള്‍ ശേഖരിക്കുന്നു

കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്‍റെ കൊലപാതകം ഹണിട്രാപ്പാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പോലീസ്. പ്രതികളായ ഷിബിലി, ഫര്‍ഹാന, ആഷിഖ് എന്നിവരെ ഇന്നലെ ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. കൊലയുടെ മുന്നൊരുക്കങ്ങളും പദ്ധതികളും വ്യക്തമായതായും പരമാവധി തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് ഫര്‍ഹാന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കൂടുതല്‍ തെളിവ് ശേഖരിച്ചത്. കസ്റ്റഡി കാലാവധി കഴിഞ്ഞ ഫര്‍ഹാനയെയും ഷിബിലിയേയും ഇന്നലെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. ആഷിഖിന്‍റെ കസ്റ്റഡി കാലവധി നാലിനാണ് അവസാനിക്കുക. ആഷിഖിനെ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും കേസ് കോഴിക്കോട്ടേക്ക് മാറ്റുന്നതുള്‍പ്പെടെ തീരുമാനിക്കുക.

Read More

മെഡിക്കല്‍ കോളജ് ഐസിയുവിലെ പീഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയവര്‍ ‘അകത്ത്’; പരാതി നല്‍കാനൊരുങ്ങി യുവതി

കോഴിക്കോട്: മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തിയ കേസിൽ ആരോപണ വിധേയരായ ജീവനക്കാരുടെ സസ്പെൻഷൻ പിന്‍വലിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് പ്രതിക്കൂട്ടില്‍. കേസില്‍ അതിജീവിത തിരിച്ചറിഞ്ഞ അഞ്ചു ജീവനക്കാരെയാണു തിരികെയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് അതിജീവിത അറിയിച്ചു. തൈറോയിഡ് ശസ്ത്രക്രിയയ്ക്കു ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച അതിജീവിതയെ മാര്‍ച്ച് 18നാണ് അറ്റന്‍ഡര്‍ എം.എം.ശശീന്ദ്രന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അര്‍ധമയക്കത്തിലായിരുന്ന തന്‍റെ സ്വകാര്യഭാഗത്ത് പ്രതി സ്പര്‍ശിച്ചുവെന്നായിരുന്നു പരാതി. പരാതിപ്പെട്ടിട്ടും അതു മൂടിവയ്ക്കുകയും അതിജീവിതയെ പരാതിയില്‍നിന്നു പിന്‍മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്കെതിരേ തെളിവില്ലെന്നാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ തെളിവെടുപ്പ് സമയത്ത് താന്‍ പ്രതികളെ തിരിച്ചറിഞ്ഞതാണെന്നും ഇവര്‍ കുറ്റം സമ്മതിച്ചിരുന്നുവെന്നും അതിജീവിത പറയുന്നു. ജീവനക്കാരെ വെള്ള പൂശി റിപ്പോര്‍ട്ട്അതേസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുന്‍പ് അന്വേഷണ സമിതി ഇരയുടെ…

Read More

അരിതേടി ഇനി നാട്ടിലേക്ക് ഇറങ്ങരുത്..! അരിക്കൊമ്പന് തമിഴ്നാട് വക അരിയും ചക്കയും കാട്ടിലെത്തിച്ചു; അനുകൂലമായ സാഹചര്യം വന്നാൽ മയക്കുവെടി

തൊടുപുഴ: അരിക്കൊന്പൻ അരിതേടി നാട്ടിലിറങ്ങാതിരിക്കാൻ കാടിനുള്ളിൽ ഭക്ഷണ സാധനങ്ങളെത്തിച്ച് തമിഴ്നാട്. തേനിക്കു സമീപത്തായി പൂശാരം പെട്ടി പെരുമാൾ കോവിലിനു സമീപം നിലയുറപ്പിച്ചിരിക്കുന്ന അരിക്കൊന്പന് അരിയും ചക്കയും വാഴക്കുലയുമാണ് തമിഴ്നാട് വനംവകുപ്പ് എത്തിച്ചു നൽകിയത്. ആന ചുറ്റിതിരിയുന്ന മേഖലകളിൽ ഇവ വിതറുകയായിരുന്നു. കഴിഞ്ഞ ദിവസം ഷണ്‍മുഖനദി ഡാമിനു സമീപത്തായിരുന്ന ആന ജനവാസമേഖലയ്ക്കു കൂടുതൽ അടുത്തേക്ക് എത്തിയിരിക്കുകയാണ്. സാഹചര്യങ്ങൾ അനുകൂലമായ സ്ഥലത്ത് ആനയെത്തിയാൽ മയക്കുവെടി വയ്ക്കാനാണ് തമിഴ്നാട് വനംവകുപ്പിന്‍റെ നീക്കം. അരിക്കൊന്പൻ ജനവാസമേഖലയിലിറങ്ങി വീണ്ടും ഭീതി വിതയ്ക്കാതിരിക്കാൻ വനംവകുപ്പ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആനയെ നിരീക്ഷിക്കാൻ വനപാലകർക്കു പുറമെ തമിഴ്നാട് ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരെയും നിയോഗിച്ചു. ആനയെ പിടികൂടി മെരുക്കുന്നതിൽ വൈദഗ്ധ്യമുള്ളവരാണ് ഇവർ. ഇതിനിടെ ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കാട്ടാന ഓടിക്കുന്നതിനിടെ 301 കോളനി സ്വദേശി കുമാറിനാണു പരിക്കേറ്റത്. ചക്കക്കൊന്പനാണ്…

Read More

‌ലോക കേരളസഭ പിരിവ്; ഈ സഭ വരേണ്യവർഗത്തിനുള്ള ഏർപ്പാട്; ലക്ഷങ്ങളുടെ പണപ്പിരിവ് കേരളത്തിന് നാണക്കേടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോക കേരളസഭയിൽ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ ലക്ഷങ്ങളുടെ പണപ്പിരിവ് കേരളത്തിന് നാണക്കേടും അപമാനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ധൂർത്താണ്. പരിപാടി യുഡിഎഫ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. പ്രവാസികൾക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ലോക കേരള സഭയുടെ പേരിൽ പിരിവ് നടത്തുന്നത് ആര് പറഞ്ഞിട്ടാണെന്നും ഈ സഭ വരേണ്യവർഗത്തിനുള്ള ഏർപ്പാടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സോളാറിൽ യുഡിഎഫ് സർക്കാരിന് ഒന്നും മറച്ച് വയ്ക്കാനില്ലാത്തതിനാൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ പിണറായി സർക്കാരിന് പലതും മറയ്ക്കാനുള്ളതിനാൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കാതെ ഒളിച്ച് കളിക്കുകയാണ്. എഐ കാമറ വിഷയത്തിൽ താനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Read More

കണ്ണൂരിൽ ട്രെയിനിലെ തീവയ്പ്; അടച്ചിട്ട ട്രെയിനിനുള്ളിൽ ഇയാൾ എങ്ങനെ കയറിപ്പറ്റി? പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിയുടെ മൊഴികളിൽ വൈരുധ്യം

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്‍റെ ബോഗിക്ക് തീവച്ച സംഭവത്തിൽ കസ്റ്റഡിയിലായ പ്രതിയുടെ അറസ്റ്റ് വൈകുന്നു. പശ്ചിമ ബംഗാൾ കോൽക്കത്ത സ്വദേശിയെയാണ് ഇന്നലെ രാവിലെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കേരള പോലീസ്, റെയിൽവേ പോലീസ്, ആർപിഎഫ്, എൻഐഎ തുടങ്ങിയവർ വിശദമായി പ്രതിയെ ചോദ്യം ചെയ്തു. പ്രതിയുടെ മൊഴികളിലുള്ള വൈരുധ്യമാണ് അറസ്റ്റിന് തടസമായി നിൽക്കുന്നത്. പ്രതിയുടെ മാനസികാരോഗ്യം സംബന്ധിച്ചും സംശയമുണ്ട്. ട്രെയിൻ നിർത്തിയിട്ട സമീപത്ത് കഴിഞ്ഞ ഫെബ്രുവരി 13ന് തീയിട്ട സംഭവവുമായി ഇയാൾക്ക് ബന്ധമുള്ളതായാണ് പോലീസ് പറയുന്നത്. അന്വേഷണസംഘത്തിലുള്ള ഒരു സംഘം പ്രതിയെന്നു സംശയിക്കുന്നയാളുടെ കോൽക്കത്ത ഡയമണ്ട് ഹാർബറിലെ വീട്ടിലേക്ക് അന്വേഷണത്തിനായി തിരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷന്‍റെ എട്ടാമത്തെ ട്രാക്കിൽ നിർത്തിയിട്ട ട്രെയിനിന്‍റെ ഷട്ടറും വാതിലും അടച്ചതിനു ശേഷമാണ് ജീവനക്കാർ പുറത്തുകടന്നതെന്ന് മൊഴി നൽകിയിട്ടുണ്ട്. അടച്ചിട്ട ട്രെയിനിനുള്ളിൽ ഇയാൾ എങ്ങനെ കയറിപ്പറ്റിയെന്നും അന്വേഷിക്കുന്നുണ്ട്. ബിപിസിഎൽ ഗോഡൗണിലെ സിസിടിവി…

Read More

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഇകഴ്ത്താനാവില്ല; പ്രവാസികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ അസൂയ എന്തിനെന്ന് എ.കെ.ബാലന്‍

തിരുവനന്തപുരം: സ്‌പോണ്‍സര്‍ഷിപ്പില്‍ തെറ്റില്ല. അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിലെ പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍. സമ്മേളനം നടത്താന്‍ ഖജനാവില്‍നിന്ന് പണമെടുക്കാന്‍ കഴിയില്ല. ലോക കേരള സഭയുടെ ആദ്യ സമ്മേളനം മുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നവര്‍ ഇതിന് മുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ കൂടെയിരിക്കാനാണ് 82 ലക്ഷം നല്‍കുന്നതെന്ന പ്രചാരണം അസംബന്ധമാണ്. വിവിധ രാജ്യങ്ങളിലെ മലയാളികളുടെ കുടുംബസംഗമമാണിത്. പ്രവാസി മലയാളികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ അസൂയ എന്തിനാണെന്നും ബാലൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പ്രതിപക്ഷം വിചാരിച്ചാല്‍ ഇകഴ്ത്താനാവില്ല. വിവാദത്തെ പ്രവാസികള്‍ പുച്ഛിച്ച് തള്ളും. കെപിസിസി ജനറല്‍ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാനാണ് പ്രതിപക്ഷം വിവാദം ഉയര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയിലെ ലോക കേരള സഭാ സമ്മേളനത്തിനായി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകള്‍ നല്‍കിയാണ് സംഘാടക സമിതി സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത്.…

Read More

12 വയസ്സിനു മുകളിലുള്ള കുട്ടികളെ പിടിക്കാന്‍ എഐ കാമറ ! സംവിധാനം തയ്യാര്‍ എന്ന് ആന്റണി രാജു…

12 വയസ്സില്‍ താഴെയുള്ള കുട്ടികളെ തിരിച്ചറിയാന്‍ എഐ കാമറയ്ക്ക് കഴിയുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എഐ കാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താന്‍ കഴിയുമെന്നാണ് മന്ത്രി പറയുന്നത്. ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എംവിഡി തീരുമാനിച്ചിരുന്നു. ’12 വയസ്സിന് താഴെയുള്ള കുട്ടികളെ ഡിക്ടക്റ്റ് ചെയ്യാന്‍ എ ഐ ക്യാമറയ്ക്ക് കഴിയും. അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്’ എന്നാണ് മന്ത്രി പറഞ്ഞത്. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ എഐ ക്യാമറ പിഴയിടാക്കുമെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ തല്‍കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്. അതേസമയം, എഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കി തുടങ്ങും. റോഡ് കാമറ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ്…

Read More