തിരുവനന്തപുരം: എഐ കാമറയിൽ പകർത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇന്ന് മുതൽ നോട്ടീസ് അയച്ച് തുടങ്ങും. നോട്ടീസ് ലഭിച്ച് പതിനഞ്ച് ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് ഗതാഗത വകുപ്പിന്റെ നിർദേശം. ഇന്നലെ മുതലാണ് എഐ കാമറ വഴിയുള്ള നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള നടപടികൾക്ക് തുടക്കമായത്. ആദ്യദിനമായ ഇന്നലെ 38,520 നിയമലംഘനങ്ങൾ കണ്ടെത്തിയെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങളുടെ ചിത്രങ്ങൾ സഹിതമാണ് വാഹനത്തിന്റെ ആർസി ഉടമയുടെ വിലാസത്തിൽ നോട്ടീസ് അയയ്ക്കുന്നത്. നോട്ടീസിന് മുൻപ് എസ്എംഎസ് വഴി നിയമലംഘനം വാഹനഉടമയെ അറിയിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Read MoreCategory: Loud Speaker
അനിമൽ ആംബുലൻസിൽ നിന്നും മോചനം; അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു
കമ്പം: മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുക്കുളി വനത്തിനുള്ളിൽ തുറന്നു വിട്ടു. തമിഴ്നാട് വനംവകുപ്പ് മതിയായ ചികിത്സ ലഭ്യമാക്കിയശേഷമാണ് കൊമ്പനെ ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടതെന്ന് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മദ്രാസ് ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ അരിക്കൊമ്പനെ തുറന്ന് വിടുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറായി അനിമൽ ആംബുലൻസിലാണ് അരിക്കൊമ്പൻ കഴിഞ്ഞിരുന്നത്. അതേസമയം, ആനയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇപ്പോള്‍ നടക്കുന്ന ദൗത്യം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫാണ് കോടതിയെ സമീപിച്ചത്.
Read Moreകോട്ടയത്ത് കോണ്‍ഗ്രസില്‍ കൂട്ടയടി; ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തില്‍ തര്‍ക്കം മുറുകുന്നു; ഗ്രൂപ്പുകളുടെ എണ്ണം ജില്ലയിൽ വർധിച്ചു
കോട്ടയം: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തില്‍ ജില്ലയില്‍ തര്‍ക്കം. ഇതോടെ സംസ്ഥാനതലത്തില്‍ കെപിസിസി പുന: സംഘടനാ സമിതി അംഗീകരിച്ച പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ കോട്ടയം ലിസ്റ്റ് പുറത്തുവിടാതെ കെപിസിസി മാറ്റിവച്ചു. ഒമ്പതു നിയോജക മണ്ഡലങ്ങളിലായി 18 ബ്ലോക്ക് കമ്മിറ്റികളാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കുള്ളത്. ഇതില്‍ ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളിലെ പ്രസിഡന്റുമാരെ ചൊല്ലിയുള്ള തര്‍ക്കമാണ് ജില്ലയിലെ ലിസ്റ്റ് പുറത്തുവിടാന്‍ കെപിസിസിയെ വിസമ്മതിച്ചത്. വര്‍ഗീസ് ആന്റണി, ജോസഫ് തൃക്കൊടിത്താനം എന്നിവരുടെ പേരുകളാണ് ഇവിടെ സജീവമായിട്ടുണ്ടായിരുന്നത്. ഇപ്പോള്‍ ഭാരവാഹികളായിരുന്ന മുഴുവന്‍ ആളുകളെയും മാറ്റി പുതുമുഖങ്ങള്ക്കാണു പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. ജില്ലയില്‍ നിന്നുള്ള ലിസ്റ്റ് കെപിസിസി പുനഃസംഘടന സമിതി അംഗീകരിച്ചെങ്കിലും ജില്ലയില്‍ നിന്നുള്ള ഒരു സംസ്ഥാന നേതാവ്, നേതൃത്വത്തിലെ ചിലരുമായി ചേര്‍ന്ന് നടത്തിയ നീക്കമാണ് പുനഃസംഘടനയില്‍ കല്ലുകടിയായി മാറിയത്. കോട്ടയം വെസ്റ്റ് ബ്ലോക്കില്‍ യുവജന നേതാവും ജില്ലാ പഞ്ചായത്തംഗവുമായ പി.കെ. വൈശാഖിന്റെ പേരാണ്…
Read Moreപിരിച്ചുവിടുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും പേടിയില്ല ! തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്പെക്ടര്‍ പിടിയില്‍…
തൃശൂര്‍ കോര്‍പ്പറേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ പിടികൂടി വിജിലന്‍സ്. കോര്പ്പറേഷന് സോണല്‍ ഓഫീസിലെ റവന്യു ഇന്‍സ്പെക്ടര്‍ കെ നാദിര്‍ഷയെയാണ് പിടികൂടിയത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പനമുക്ക് സ്വദേശിയായ സന്ദീപ് എന്നയാളില്‍ നിന്നു രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സന്ദീപ് വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ശേഷം, വിജിലന്‍സ് നിര്‍ദേശപ്രകാരം സന്ദീപ് പണവുമായെത്തി. പണം നല്‍കിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പാലക്കയം കൈക്കൂലി കേസിന് പിന്നാലെ, സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും റവന്യു മന്ത്രി കെ രാജന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടും ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റമില്ലെന്നാണ് പുതിയ അറസ്റ്റ് വ്യക്തമാക്കുന്നത്.
Read Moreമുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ മന്ത്രിമാർ പ്രതിഛായ നോക്കാതെ പ്രതിരോധിക്കം; റിയാസിന്റെ പ്രസ്താവന പാർട്ടി നിലപാടാണെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ മന്ത്രിമാർ പ്രതിഛായ നോക്കാതെ പ്രതിരോധിക്കണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന പാർട്ടി നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ നിലവിൽ മന്ത്രിമാർ പ്രതിരോധിക്കുന്നുണ്ടെ ന്നും അദ്ദേഹം വ്യക്തമാക്കി. മുഹമ്മദ് റിയാസുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മന്ത്രിമാർ രാഷ്ട്രീയം കൂടി പറയണമെന്നാണ് റിയാസ് പറഞ്ഞത്. മന്ത്രിമാർ രാഷ്ട്രീയം പറയണമെന്നത് സി പി എം നിലപാടാണ്. അത് തന്നെയാണ് റിയാസും പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ മന്ത്രിമാർ ശരിയായിത്തന്നെ പ്രതിരോധിക്കുന്നുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്റെ പരാമർശം. പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു റിയാസിന്റെ പരാമർശം. മന്ത്രിമാർക്ക് അഭിപ്രായപ്രകടനത്തിന് എന്തെങ്കിലും…
Read Moreറാന്നിയിൽ വിദ്യാര്‍ഥിയുടെ മൃതദേഹം കിണറ്റില്‍; ബന്ധുവീട്ടിലേക്ക് പോയ ആഷിക് എങ്ങനെ കിണറ്റിൽപ്പെട്ടു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
റാന്നി: പുതുശേരിമലയില്‍ ആള്‍ത്താമസം ഇല്ലാത്ത വീടിനു സമീപത്തെ കിണറ്റില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. റാന്നി അങ്ങാടി അലങ്കാരത്ത് വീട്ടില്‍ അബ്ദുള്‍ ലത്തീഫിന്റെ മകന് മുഹമ്മദ് ആഷികിനെയാണ് (16) മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ രാത്രി എട്ടിന് ബന്ധുവീട്ടില്‍ പോകാനെന്നും പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്നു പറയുന്നു. രാവിലെയായിട്ടും മുഹമ്മദ് ആഷികിനെ കാണാത്തതിനേ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പുതുശേരിമലയിലെ ആള്‍ത്താമസം ഇല്ലാത്ത കിണറ്റില്‍ കണ്ടെത്തിയത്. ഇടക്കുളം ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ് മുഹമ്മദ് ആഷിക്. റാന്നിയില്‍ നിന്ന് എത്തിയ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു മൃതദേഹം പുറത്തെടുത്ത് റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. കുട്ടി രാത്രിയില്‍ ഈ സ്ഥലത്ത് എത്തിയതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.
Read Moreവീണ്ടും പിടിയിൽ; അരിക്കൊമ്പനു മയക്കുവെടിവച്ച് തമിഴ്നാട്; ആനയെ ഉള്ക്കാട്ടിലെത്തിച്ചു തുറന്നു വിടാനാണു തീരുമാനം
തൊടുപുഴ: അരിക്കൊമ്പനെ വീണ്ടും മയക്കു വെടിവച്ചു. പിടികൂടിയ ആനയെ ഉള്ക്കാട്ടിലെത്തിച്ചു തുറന്നു വിടാനാണു തീരുമാനം. തമിഴ്നാട് വനംവകുപ്പാണ് കാട്ടില്‍നിന്നു നാട്ടിലേക്കിറങ്ങിയ ആനയെ മയക്കു വെടിവച്ചത്. തേനിയ്ക്കടുത്ത് പൂശാരംപെട്ടിയ്ക്കടുത്തു വച്ച് രാത്രി 12.30നാണ് ആനയെ മയക്കുവെടി വച്ചത്. മയക്കുവെടി വച്ച കൊമ്പനെ അനിമല്‍ ആംബുലന്‍സില്‍ കയറ്റി തിരുനല്‍വേലിയിലേക്കു കൊണ്ടുപോകുകയാണ്. കാരയാര്‍ ഡാമിനു സമീപം വനമേഖലയില്‍ ആനയെ തുറന്നു വിടുമെന്നാണു സൂചന. ജനങ്ങളുടെ എതിര്‍പ്പ് ഉണ്ടാകുമെന്നതിനാല്‍ ആനയെ തുറന്നുവിടുന്ന സ്ഥലത്തെ സംബന്ധിച്ച് തമിഴ്നാട് വനംവകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ഒരാഴ്ചത്തെ കാത്തിരിപ്പിനു ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. ജനവാസ മേഖലയിലേക്കിറങ്ങിയ ഉടനെ വെടി വയ്ക്കുകയായിരുന്നു. രണ്ടു ഡോസ് മയക്കുവെടിയാണ് വച്ചത്. ലോറിയില്‍ വച്ച് ബൂസ്റ്റര്‍ ഡോസും നല്കി. ലോറിയില്‍ തുമ്പിക്കൈ പുറത്തിട്ട് ശൗര്യം കാട്ടിയതോടെയാണ് ബൂസ്റ്റര്‍ ഡോസ് നല്‍കിയത്. മൂന്നു കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റിയത്. അരിക്കൊമ്പന്…
Read Moreഗതാഗത നിയമലംഘനത്തിന് പിഴ ഇന്നുമുതൽ; എമർജൻസി വാഹനങ്ങളെ ഒഴിവാക്കും; 12 വയസിൽ താഴെയുള്ളവർക്ക് പിഴയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ ഇന്നു മുതൽ ഗതാഗത നിയമലംഘനങ്ങൾക്കു പിഴ ചുമത്തും. ഇന്നു രാവിലെ എട്ടിനാണ് കാമറയുടെ പ്രവർത്തനം ആരംഭിക്കും. എട്ടിനു തന്നെ നിയമലംഘകർക്ക് ചെലാൻ അയയ്ക്കൽ ആരംഭിക്കും. 726 എഐ കാമറകളാണ് സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ 692 റോഡ് കാമറകളാണ് ഇന്നു പ്രവർത്തനമാരംഭിക്കുക. ദിവസവും 25,000 നോട്ടീസ് വീതം അയയ്ക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇത് പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്കരിക്കാനാണു തീരുമാനം. തപാൽ വഴിയാകും നിയമലംഘനം വാഹന ഉടമകളെ അറിയിക്കുക. എസ്എംഎസ് ആയുള്ള അറിയിപ്പ് തത്്കാലം ലഭിക്കില്ല. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളിൽ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ ഉടമകൾ തങ്ങളുടെ മൊബൈൽ നന്പർ, ഇ -മെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ നൽകിയിട്ടില്ല. ഇതിനാലാണ് തപാൽ മുഖേന നോട്ടീസ് അയയ്ക്കുന്നത്. റോഡ് കാമറയുടെ…
Read Moreകൊട്ടാരക്കരയില്‍ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍ ! സിനിമക്കഥയെ വെല്ലുന്നത്…
കൊട്ടാരക്കരയില്‍ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം സിനിമാസ്റ്റൈലില്‍ തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഫ്രാഞ്ചൈസി ജീവനക്കാരനെ സ്കോര്‍പിയോ വാന്‍ കൊണ്ട് ഇടിച്ചിട്ട് 13.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മൂന്നുപേരെ കുന്നിക്കോട് പോലീസ് അറസ്റ്റു ചെയ്തത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ ബിനീഷ് ഭവനില്‍ ബിനീഷ് കുമാര്‍, ശാസ്താമുകള്‍ ചരിവുള്ള വീട്ടില്‍ മുജീബ്, സഹോദരന് മുബാറക്ക് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 27ന് വൈകിട്ട് 6 30ന് പട്ടാഴി വിരുത്തിയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസി ജീവനക്കാരനായ മൈലം അന്തമണ്‍ കളപ്പില തെക്കേതില്‍ ഗോകുല്‍ സഞ്ചരിക്കുന്ന ബൈക്ക് സ്കോര്‍പിയോ കൊണ്ട് ഇടിച്ചിട്ട ശേഷം 13.6 ലക്ഷം രൂപ കവര്‍ന്നുവെന്നാണ് കേസ്. സിനിമ കഥയെ വെല്ലുന്ന തരത്തിലുള്ള മോഷണമാണ് ബിനീഷും സുഹൃത്തുക്കളും ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. ഒന്നാം പ്രതിയായ ബിനീഷ് ബഷീര്‍ അഡ്വാന്‍സ്…
Read Moreഅടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് അതിശക്തമായ മഴ ! രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ തിങ്കളാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
Read More