പ്രണയത്തില്‍ നിന്നൊഴിയാന്‍ യുവാവിനെതിരേ യുവതി ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി യുവാവിന്റെ പിതാവ്. ലക്ഷ്മി പ്രിയയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പത്ത് ലക്ഷംരൂപ വാഗ്ദാനം ചെയ്തുവെന്ന് ആക്രമണത്തിന് ഇരയായ യുവാവിന്റെ പിതാവ് പറഞ്ഞു. തന്റെ സുഹൃത്തിനെ വിളിച്ചാണ് പണം വാഗ്ദാനം ചെയ്തത്. ലക്ഷ്മിപ്രിയയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. മകന് എങ്ങനെയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം മകന്റെ കഴുത്തിലുണ്ടായിരുന്ന മാലയും ഐഫോണും 5000 രൂപയും തട്ടിയെടുത്തു. മകനെ ഷോക്കടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്ത സംഘം ശരീരം മുഴുവന്‍ പൊള്ളിക്കുകയും ചെയ്തു. രക്ഷപ്പെട്ടെങ്കിലും അനുഭവിച്ചതിന്റെ ഞെട്ടലില്‍ നിന്നും മകന് മുക്തനായിട്ടില്ല. പ്രണയത്തില്‍ നിന്നൊഴിയാന്‍ യുവാവിനെതിരെ ക്വൊട്ടേഷന്‍ നല്കിയ വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ലക്ഷ്മിപ്രിയ ആണ് പിടിയിലായത്. തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി എറണാകുളത്ത് വച്ച് നഗ്നനാക്കി മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും…
Read MoreCategory: Loud Speaker
“മുസ്ലിം ലീഗ് 2001ൽ എല്ഡിഎഫിലേക്ക്പോ കാനൊരുങ്ങി; വെളിപ്പെടുത്തലുമായി ഗുലാം നബി ആസാദ്
ന്യൂഡൽഹി: 2001ല്‍ മുസ് ലിം ലീഗ് കേരളത്തിൽ യുഡിഎഫ് വിടാനൊരുങ്ങിയെന്ന വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. “ആസാദ്’ എന്ന പേരിലിറക്കിയ ആത്മകഥയിലാണ് ഗുലാം നബിയുടെ ഈ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസിൽ കെ. കരുണാകരനും എ.കെ. ആന്റണിയുമായുള്ള ഗ്രൂപ്പ് പോരില്‍ മനംമടുത്താണ് ലീഗ് മുന്നണി വിടാനൊരുങ്ങിയത്. എല്‍ഡിഎഫിലേക്ക് പോകാനായിരുന്ന നീക്കം. പാണക്കാട് തങ്ങളുമായി താന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ലീഗ്, യുഡിഎഫില്‍ ഉറച്ചുനിന്നതെന്നും ഗുലാംനബി ആസാദ് ആത്മകഥയിൽ അവകാശപ്പെടുന്നു. ‘
Read Moreഇത് നിയമപരമാണോ ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മൂന്ന് രജിസ്ട്രേഷന് നമ്പറുകളുള്ള ഒരു ഓട്ടോ
ഓട്ടോ നാം ഒട്ടുമിക്കവരും സാധാരണയായി കാണാറുള്ള ഒരു സവാരി വാഹനമാണല്ലൊ. കാലത്തിനനുസരിച്ച് ഇവയുടെ രൂപത്തിനും നിറത്തിനുമൊക്കെ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ രജിസ്ട്രേഷന് നമ്പര്‍ നമ്പറുകളായതായി ആര്‍ക്കും അറിവില്ല. പക്ഷേ അത്തരമൊരു ഓട്ടോയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ കൗതുകമാകുന്നത്. സംഭവം ബംഗളൂരുവിലാണ്. സുപ്രീത് ജാദവ് എന്നൊരാള്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിലാണ് ഇത്തരത്തിലൊരു ബഹുരജിസ്ട്രേഷന് നമ്പര്‍ ഓട്ടോ പ്രത്യക്ഷപ്പെട്ടത്. ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചു. എന്നാല്‍ ഈ ഓട്ടോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത് ഓല ആപ്പ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നമ്പരും, റാപ്പിഡോ ആപ്പുമായിട്ടുള്ള നമ്പരും പിന്നെആര്ടിഒ നല്കിയ നമ്പറുമാണ്. ആര്‍ടിഒ നല്കുന്ന നമ്പര്‍ മഞ്ഞയിലും മറ്റുള്ളവ നിറമില്ലാതെയുമാണ് കാണപ്പെട്ടത്. “ഇത് നിയമപരമാണോ?’ എന്ന ചോദ്യമാണ് പലരുമുയര്ത്തുന്നത്.
Read Moreഎക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലഹരിമരുന്നു കേസ് പ്രതിയുടെ ബന്ധുക്കളിൽ നിന്ന് തട്ടിയെടുത്തത് നാലു ലക്ഷം രൂപ! സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലഹരിമരുന്നു കേസ് പ്രതിയുടെ ബന്ധുക്കളിൽ നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു. എക്സൈസ് എൻഫോഴ്സ്മെന്റ് അഡിഷണൽ കമ്മീഷണർ സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തട്ടിപ്പിന് ഇരയായവർക്കു മുന്നിൽ കോട്ടയം സ്വദേശിയെന്നു പരിചയപ്പെടുത്തിയ അലക്സ് ചാണ്ടി, സുഹൃത്ത് നിർമലൻ, മുഹമ്മദ് സാലി, കലൂർ സ്വദേശി നവീൻ, എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ അജ്ഞാതൻ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അജ്ഞാതനൊപ്പം കാറിലുണ്ടായിരുന്നവരാണ് മറ്റു നാലുപേർ. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; മൂവാറ്റുപുഴ എക്സൈസ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതി മൂവാറ്റുപുഴ സ്വദേശി സ്കറിയയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാമെന്നു പറഞ്ഞു തട്ടിപ്പു സംഘം മൂന്നു തവണകളായി ബന്ധുക്കൾ നിന്ന് നാലു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.…
Read Moreകുപ്പിയുമായി പമ്പുകളിൽ ചെന്നാൽ ഇനി മുതൽ ഇന്ധനം ലഭിക്കില്ല! നിയമം ലംഘിച്ചാല്‍ ലൈസന്‍സ് തെറിക്കും
തിരുവനന്തപുരം: വാഹനത്തിലെ ഇന്ധനം തീർന്നാൽ പോലും കുപ്പിയുമായി പമ്പുകളിൽ ചെന്നാൽ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം കൊണ്ടു പോകുന്നതിനും കുപ്പിയിൽ പെട്രോൾ വാങ്ങുന്നതിനും സംസ്ഥാനത്ത് വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) നിയമം കർശനമാക്കി. എലത്തൂർ ട്രെയിൻ തീവയ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. വീടുകളിലേക്ക് എൽപിജി സിലിണ്ടറുകൾ ഓട്ടോയിലോ മറ്റ് ടാക്സി വാഹനങ്ങളിലോ കൊണ്ടുപോയാൽ നടപടിയുണ്ടാകും. യാത്രക്കാരുമായി പോകുന്ന ബസുകൾ പമ്പിൽനിന്ന് ഇന്ധനം നിറയ്ക്കുന്ന രീതിയും അവസാനിക്കും. യാത്രാ ബസുകള്‍ യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്‍ അനുവദിക്കു. പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുളളവ ഏജന്‍സികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമില്ലാതെ കൊണ്ടുപോകാന്‍ അനുവദിക്കില്ല. നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് പെസോ അറിയിച്ചു. ഐഒസി, ബിപിഎല്‍ ഉള്‍പ്പെടെയുളള പെട്രോളിയം സ്ഥാപനങ്ങള്‍ക്കും…
Read Moreസ്കൂളിൽ എഴു വയസുകാരൻ ഷോക്കേറ്റു മരിച്ചു! സംഭവം സ്കൂൾ വളപ്പിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ
ലക്നോ: ഉത്തർപ്രദേശിൽ ഏഴു വയസുകാരൻ സ്കൂളിൽ വൈദ്യുതാഘാതമേറ്റു മരിച്ചു. മെയിൻപുരി ജില്ലയിലെ മനൗന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലാണു സംഭവം നടന്നത്. ഛബിറാം ദിവാകറിന്റെ മകൻ അൻഷു ദിവാകർ ആണ് മരിച്ചത്. സ്കൂൾ വളപ്പിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിക്ക് അബദ്ധത്തിൽ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികളും മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളും ചേർന്ന് സ്കൂൾ പ്രിൻസിപ്പലിന്റെ കാർ നശിപ്പിക്കുകയും ജില്ലാ ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കുകയും ചെയ്തു. കുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡെപ്യൂട്ടി കളക്ടർ ഗോപാൽ ശർമ ഉത്തരവിട്ടു. സമാജ്വാദി പാർട്ടി നേതാവും മുൻ എംഎൽസിയുമായ അരവിന്ദ് പ്രതാപ് സിംഗ് കുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അറിയിച്ചു.
Read Moreഎന്താണ് ഇവിടെ നടക്കുന്നത് ? വിവാഹവേദിയിൽ നാലുതവണ വെടിയുതിർത്ത് വധു, ഞെട്ടിത്തരിച്ചു നിന്നു വരനും കൂട്ടരും
ഹത്രാസ്: വിവാഹവേദിയിൽ വച്ച് വധുവിന് ഒരു യുവാവ് തോക്ക് കൈമാറുന്നു. വധു ആ തോക്ക് കൊണ്ട് നാലുതവണ വെടിയുതിർക്കുന്നു. വരൻ ഉൾപ്പെടെ അമ്പരന്നു നിൽക്കുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഹത്രാസ് ജംഗ്ഷൻ ഏരിയയിലെ സേലംപുർ ഗ്രാമത്തിലെ ഒരു ഗസ്റ്റ് ഹൗസിലാണ് ഈ വിവാഹച്ചടങ്ങ് നടന്നതെന്നാണ് വിവരം. വരനും വധുവും പരസ്പരം മാലകൾ അണിയിച്ചതിന് പിന്നാലെയാണ് തോക്ക് കൈമാറിയതും വധു വെടിയുതിർത്തതും. വധുവിന്റെ കുടുംബത്തിൽനിന്നുള്ള ആളാണ് വധുവിന് തോക്ക് കൈമാറിയതെന്നാണ് കരുതുന്നത്. വെടിയുതിർത്തശേഷം വധു തോക്ക് തിരികെ നൽകുന്നു. ആരോ ചിരിക്കുന്ന ശബ്ദവും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം. എന്താണ് നടന്നതെന്നു വ്യക്തമല്ല. തമാശയാണെങ്കിലും വരൻ ഉൾപ്പെടെ ഞെട്ടിത്തരിച്ചു നിൽക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തിന് പിന്നാലെ വധുവിനെ പോലീസ് അന്വേഷിക്കുന്നതായും റിപ്പോർട്ടുണ്ട്.
Read Moreനദിക്കു മുകളിലൂടെ സ്ത്രീ നടന്നു..! ‘നർമദാദേവി’ എന്നു ജനങ്ങൾ, സംഭവിച്ചത് എന്ത്?
ഇന്ത്യയിലെ പ്രധാനപ്പെട്ട നദികളിലൊന്നാണ് നർമദ. മധ്യപ്രദേശിലെ മെയ്കല മലയിൽനിന്നാണ് നർമദയുടെ ഉദ്ഭവം. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നർമദയ്ക്ക് 1,312 കിലോമീറ്റർ നീളമുണ്ട്. അതിശക്തമായ ഒഴുക്കും നിരവധി വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഹിന്ദുപുരാണങ്ങളിൽ നർമദയെ പുണ്യനദിയായി കണക്കാക്കുന്നു. കഴിഞ്ഞദിവസം നർമദ നദിയിൽ വെള്ളത്തിനു മുകളിലൂടെ ഒരു സ്ത്രീ നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായിരുന്നു. മധ്യപ്രദേശിലെ ജബൽപുരിലായിരുന്നു സംഭവം. നദിയുടെ മുകളിലൂടെ നടക്കുന്ന സ്ത്രീയെയും കരയിൽ അവരെ പിന്തുടരുന്നവരെയും ദൃശ്യങ്ങളിൽ കാണാം. നർമദാദേവീ… അനുഗ്രഹിക്കണേ… എന്ന പ്രാർഥനയോടൊണ് ജനങ്ങൾ അവരെ പിന്തുടർന്നത്. ഇതിനിടെ ഇവർക്കു രോഗശാന്തിക്കുള്ള കഴിവുണ്ടെന്നും പ്രചരിച്ചു. തുടർന്നു വൻ ജനപ്രവാഹമായിരുന്നു. റോഡുകൾ ബ്ലോക്ക് ആയി. ഒടുവിൽ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. പോലീസ് സ്ഥലത്തെത്തി സ്ത്രീയോടു സംസാരിച്ചപ്പോഴാണ് അവരുടെ പൂർണവിവരങ്ങൾ പുറത്തറിയുന്നത്. കഴിഞ്ഞവർഷം കാണാതായ നർമദാപുരം സ്വദേശിനിയായ ജ്യോതി രഘുവംശി എന്ന സ്ത്രീയാണ്…
Read Moreലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു ! ഒപ്പം ഉറങ്ങാന്‍ കിടന്ന ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍…
ഏലംകുളത്ത് ഭര്‍ത്താവ് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവും മൂലമാണെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി മുഹമ്മദ് റഫീഖിനെ (35) അറസ്റ്റു ചെയ്തു. ഏലംകുളം വായനശാലയ്ക്ക് സമീപം താമസിക്കുന്ന പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന (30) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും ഭാര്യയെക്കുറിച്ചുള്ള സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. അര്‍ധരാത്രി കഴിഞ്ഞ് ഫഹ്നയും ഭര്‍ത്താവും ഉറങ്ങാന്‍ കിടന്ന മുറിയില്‍ നിന്ന് ബഹളം കേട്ട് അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് നഫീസ എഴുന്നേറ്റപ്പോള്‍ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകള്‍ തുറന്നു കിടക്കുന്നതായി കണ്ടു. റഫീഖ് വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടതായും അവര്‍ പോലീസിനോടു പറഞ്ഞു. സംശയം തോന്നി മുറിയിലെത്തി നോക്കിയപ്പോഴാണ് ഹഫ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും…
Read Moreവീടുനിർമാണം പോക്കറ്റ് കീറും; കെട്ടിടനിര്‍മാണ ഫീസ് വർധന ഇന്നു മുതൽ; ർധനവിനെതിരേ നടക്കുന്നതു ദുഷ്പ്രചാരണമെന്നു മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: കെട്ടിട നിർമാണ അപേക്ഷാഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ വരുത്തിയ വർധന ഇന്നു മുതൽ സംസ്ഥാനത്തു നിലവിൽ വരുന്നതോടെ വീടു നിർമാണത്തിനു ചെലവു കൂടും. അപേക്ഷാ ഫീസ് 30 രൂപയിൽ നിന്നും 300 രൂപയാക്കിയിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തിൽ 1000-5000 രൂപയും കൂട്ടിയിട്ടുണ്ട്. പെർമിറ്റ് ഫീസ് പഞ്ചായത്തുകളിൽ ചെറിയ വീടുകൾക്ക് 525 രൂപയിൽ നിന്ന് 7500 രൂപയായും വലിയ വീടുകൾക്ക് 1750 രൂപയിൽ നിന്ന് 25,000 രൂപയായും കൂട്ടി. നഗരമേഖലയിൽ ചെറിയ വീടുകൾക്ക് 750 രൂപയിൽ നിന്ന് 15, 000 രൂപയായും വലിയ വീടുകൾക്ക് 2500 രൂപയിൽ നിന്ന് 37,500 രൂപയായും കൂട്ടി. കെട്ടിട നിർമാണ ഫീസ് നടക്കുന്നതു ദുഷ്പ്രചാരണമെന്നു മന്ത്രി എം.ബി. രാജേഷ്തിരുവനന്തപുരം: സംസ്ഥാനത്തു കെട്ടിടനിര്‍മാണ ഫീസ് പുതുക്കിയതിനെതിരേ സംഘടിതമായ ദുഷ്പ്രചാരണം…
Read More