തലശേരി: എരഞ്ഞോളിപ്പാലത്തിനടുത്ത് ദുരൂഹ സാഹചര്യത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ആർഎസ്എസ് പ്രവർത്തകനായ എരഞ്ഞോളി കച്ചുമ്പ്രത്തുതാഴെ ശ്രുതി നിവാസിൽ വിഷ്ണുവിനെ (20) യാണ് സ്ഫോടനത്തിൽ ഇരു കൈപ്പത്തികളും നഷടപ്പെട്ട നിലയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബോംബ് നിർമാണത്തിനിടയിലാണ് സ്ഫോടനം നടന്നിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് നടത്തിയ പരിശോധനയിൽ പൊട്ടാത്ത നാടൻ ബോംബ് കണ്ടെടുത്തു. സംഭവസമയം വിഷ്ണു മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. എക്സ്പ്ലോസീവ് സബ്സ്റ്റന്റ് ആക്ട് പ്രകാരം വിഷ്ണുവിനെ പ്രതിയാക്കി പോലീസ് സ്വമേധയാൽ കേസെടുത്ത് അന്വേഷണം നടത്തിവരിയാണ്. പെൺകുട്ടിയെ ഉപദ്രവിച്ചതടക്കം മൂന്ന് കേസുകളിൽ വിഷ്ണു പ്രതിയാണെന്ന് പോലീസ്…
Read MoreCategory: Loud Speaker
കോട്ടയത്ത് കോവിഡ് കൂടുന്നു; കരുതല്‍ ഡോസ് വാക്സിന് സ്വീകരിക്കണം; ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
കോട്ടയം: ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന കണ്ടെത്തിയ സാഹചര്യത്തില്‍ ഇടപെടലുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് . ഇന്നലെ 367 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ജില്ലയില്‍ ഈ മാസം ഇന്നലെ വരെ 1,488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 1,080 പേരും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. കുടുതല്ശ്രദ്ധിക്കേണ്ടവര്ഗര്ഭിണികള്, പ്രായമായവര്‍, കുട്ടികള്‍ എന്നിവരും കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരും കൂടുതല്‍ ജാഗ്രത പുലര്ത്തണെം. ഇവരില്‍ കുട്ടികള്‍ ഒഴികെയുള്ളവര്‍ കരുതല്‍ ഡോസ് വാക്സിന് സ്വീകരിച്ചിട്ടില്ലെങ്കില്‍ ഉടന്‍ അത് സ്വീകരിക്കണം. പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കണം. തിരക്കുള്ള സ്ഥലങ്ങളില്‍ പോകുന്നത് കഴിവതും ഒഴിവാക്കണം. ലക്ഷണങ്ങള്മൂന്നു ദിവസമായി കുറയാതിരിക്കുന്ന പനി, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ശ്വാസോച്ഛ്വാസ നിരക്ക് മിനിറ്റില്‍ 24ല്‍ കൂടുതല്‍, രക്തത്തില്‍ ഓക്സിജന്റെ അളവ് 94 ശതമാനത്തില്‍ കുറവ്, കടുത്ത ക്ഷീണം, പേശീവേദന, നെഞ്ചില്‍…
Read More“എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് മോദി വരുന്നത്’..! രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായകം; അപകീര്‍ത്തിക്കേസ് സൂറത്ത് കോടതിയില്‍
അഹമ്മദാബാദ്: അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധി നല്കിയ അപ്പീല്‍ സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. തടവ് ശിക്ഷയെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂകയുളളു. മോദി പരാമര്‍ശത്തിന്റെ പേരില്‍ മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ടുവര്‍ഷം തടവ് ശിക്ഷയ്ക്ക് സെഷന് കോടതി സ്റ്റേ അനുവദിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെയാണ് നടപടികള്‍ മരവിപ്പിച്ചിട്ടുള്ളത്. ഇന്നുവരെയാണ് കോടതി രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇത് സ്ഥിരജാമ്യമാക്കി മാറ്റുന്നതിനാണ് രാഹുലിന്റെ ആദ്യ അപേക്ഷ. തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്നതാണ് രണ്ടാമത്തെ അപേക്ഷയിൽ. ഉച്ചയ്ക്ക് മുന്‍പ് അപ്പീല്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 24-ാമതായാണ് നിലവില്‍ രാഹുലിന്റെ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍വച്ച് “എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് മോദി എന്ന് വരുന്നത്’ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് കേസിനാധാരം.
Read Moreസമ്മര്‍ദത്തിന്റെ ട്രാക്കില്‍ കേരള പോലീസ്; ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയുടെ കസ്റ്റഡി കാലാവധി തീരാന്‍ നാലു ദിവസം; അന്വേഷണം അവസാനഘട്ടത്തില്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച് പോലീസ്. ഡല്‍ഹിയില്‍ ഇന്നലെ എത്തിയ കേരള പോലീസ് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും നിരീക്ഷിച്ച് വരികയാണ്. പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം അവസാനഘട്ടത്തിലാണ്. തീവ്രവാദബന്ധത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാനാണ് സാധ്യത. കേരളത്തിന് പുറത്ത് അന്വേഷണം നടത്തുന്നതില്‍ സംസ്ഥാന പോലീസിന് പരിമിതിയുണ്ട്. ഈ സാഹചര്യത്തില്‍ വച്ചുതാമസിപ്പിക്കാതെ തീവ്രവാദ സാധ്യതകളിലേക്ക് അന്വേഷണം ഊര്‍ജിതപ്പെടുത്താനാണ് തീരുമാനം. കുറ്റകൃത്യത്തിലേക്ക് ഇയാൾ നീങ്ങിയതിൽ സാമ്പത്തികമായ താത്പര്യങ്ങളുണ്ടോ എന്ന സംശയമാണ് പ്രതിയുടെയും കുടുംബത്തിന്റെയും ഇടപാടുകൾ പരിശോധിക്കാനുള്ള നീക്കത്തിന് പിന്നില്‍. ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം കേരള ഹൗസിൽ ക്യാമ്പ് ചെയ്തുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഷാറൂഖിന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന…
Read Moreസ്വർണവില മേൽപ്പോട്ട് തന്നെ..! അരലക്ഷത്തിന് അരികിലേക്ക് വില കുതിക്കുന്നു; ഇന്ന് പവന് 400 രൂപയുടെ വർധന
സീമ മോഹൻലാൽ കൊച്ചി: ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 5,620 രൂപയും പവന് 44,960 രൂപയുമായി. അന്താരാഷ്ട്ര സ്വർണവില 2018 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 82.07 ലുമാണ്. വരും ദിവസങ്ങളിൽ സ്വർണവിലയിൽ വൻ വർധന ഉണ്ടാകുമെന്നാണ് വിപണി നൽകുന്ന സൂചന. ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ, വീണ്ടും ഉയർന്നു വരുന്ന സാന്പത്തിക പ്രതിസന്ധികൾ, യു എസ്. ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ എന്നിവയെല്ലാം സ്വർണവില ഉയർത്തുന്ന സാധ്യതാ ഘടകങ്ങളാണ്. അതേസമയം, സ്വർണവിലയിൽ വിലയിൽ ചില തിരുത്തലുകൾ വന്നേക്കുമെന്ന് ചിലർ വാദിക്കുന്നുണ്ട്. വില വർധന മൂലം സ്വർണ വാങ്ങുന്ന ഉപഭോക്താക്കളുടെ വാങ്ങൽ ശക്തി ഇന്ത്യയിൽ മാത്രമല്ല ലോകമെന്പാടുമുള്ള വിപണികളിലും ഇടിവിന് കാരണമായിട്ടുണ്ടെന്നും ഇത് താല്ക്കാലികമാണെന്നുമാണ് വിലയിരുത്തൽ. അന്താരാഷ്ട്ര വില 1800 ഡോളറിൽ താഴേക്ക്…
Read Moreആദ്യകാമുകനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ എടുത്തത് രണ്ടാമത്തെ കാമുകൻ; കാമുകനെ വണ്ടിയിൽ വളച്ച് കയറ്റിയത് ലക്ഷ്മിപ്രിയ;അന്വേഷണം എറണാകുളത്തേക്ക്
തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടു നഗ്നനാക്കി മർദിച്ച കേസിലെ പ്രതി ലക്ഷ്മിപ്രിയയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. അടുത്തദിവസം പോലീസ് ഇതിന് അപേക്ഷ നൽകും. ചെറുന്നിയൂർ താന്നിമൂട് എൻഎസ് ഭവനിൽ ലക്ഷ്മിപ്രിയ (19) യെയാണ് ഇന്നലെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്ത ലക്ഷ്മിപ്രിയ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വർക്കല അയിരൂർ സ്വദേശിയായ യുവാവിനെയാണ് ലക്ഷ്മിപ്രിയയും പുതിയ കാമുകനും ഉൾപ്പെട്ട പത്തംഗ സംഘം അയിരൂരിൽനിന്ന് എറണാകുളത്തേക്ക്് തട്ടിക്കൊണ്ട് പോയി മർദിച്ച് റോഡിൽ ഉപേക്ഷിച്ചത്. നഗ്നനാക്കി മർദിച്ചശേഷം ദൃശ്യങ്ങൾ ലക്ഷ്മിപ്രിയ തന്നെ പകർത്തിയെന്നാണ് യുവാവ് പോലീസിൽ മൊഴി നൽകിയത്. ലക്ഷ്മിപ്രിയയെ കൂടാതെ എറണാകുളം സ്വദേശി അമൽ മോഹനെ അയിരൂർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇനി കേസിൽ ഉൾപ്പെട്ട ലക്ഷ്മിപ്രിയയുടെ രണ്ടാമത്തെ കാമുകൻ ഉൾപ്പെടെയുള്ള എട്ട് പേരെ പിടികൂടാനുണ്ട്. എറണാകുളം സ്വദേശിയായ…
Read Moreതലശേരിയിൽ ബോംബ് സ്ഫോടനത്തിൽ; ആർഎസ്എസ് പ്രവർത്തകന്റെ ഇരു കൈപ്പത്തികളും ചിന്നിച്ചിതറി; യുവാവിന്റെ നില ഗുരുതരം
തലശേരി: എരഞ്ഞോളിപ്പാലത്തിനടുത്ത് ദുരൂഹ സാഹചര്യത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകനായ യുവാവിന്റെ രണ്ടു കൈപ്പത്തികൾ നഷ്ടപ്പെട്ടു. ഇന്നു പുലർച്ചെയായിരുന്നു സംഭവം. കച്ചുമ്പ്രത്ത് താഴെ ശ്രുതി നിവാസിൽ വിഷ്ണുവിനാ (20) ണ് പരിക്കേറ്റത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലായിരുന്നു സ്ഫോടനം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആദ്യം തലശേരി ഗവ. ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. തലശേരി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പൊട്ടാത്ത ഒരു നാടൻ ബോംബ് കണ്ടെത്തി. പ്രദേശത്ത് പോലീസ് ക്യാന്പ് ചെയ്തു വരികയാണ്. സംഭവ സമയം യുവാവ് മാത്രമാണ് സ്ഥലത്ത ഉണ്ടായിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. വിഷ്ണുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തു. സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ്…
Read Moreരാത്രി പത്തു കഴിഞ്ഞാൽ സ്ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി നിര്‍ത്തണം; മിന്നൽ നിർത്തില്ല, ഉത്തരവിറക്കി ഗതാഗത വകുപ്പ്
തിരുവനന്തപുരം: രാത്രി പത്തിനു ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാൽ കെഎസ്ആർടിസി ബസ് നിര്‍ത്തികൊടുക്കണമെന്ന് ഗതാഗത വകുപ്പിന്റെ ഉത്തരവ്. രാത്രി 10 മുതല്‍ രാവിലെ ആറു വരെയാണ് നിബന്ധന ബാധകമാവുന്നത്. മിന്നല്‍ ബസുകള്‍ ഒഴികെ എല്ലാ സൂപ്പര്‍ക്ലാസ് ബസുകളും ഇത്തരത്തില്‍ നിര്‍ത്തണമെന്നാണ് നിര്‍ദേശം. സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത് ബാധകമാണെന്ന് ഗതാഗത വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. മിന്നല്‍ ഒഴികെ എല്ലാ സര്‍വ്വീസുകളും രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് നിര്‍ത്തികൊടുക്കണമെന്ന് 2022 ജനുവരിയില്‍ കെഎസ്ആര്‍ടിസി എംഡി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല എന്ന പരാതികൾ ഉയർന്നതോടെയാണ് വീണ്ടും ഉത്തരവിറക്കിയത്.
Read Moreകൊല്ലുന്നതിനു മുമ്പു വരെ സഖാവേ എന്നു വിളിക്കും ! എന്നിട്ട് അതേ സഖാവിനെ വെട്ടിക്കൊല്ലും; കമ്യൂണിസം എന്ന സാധനം ഇപ്പോള്‍ ഇല്ലെന്ന് ജോയ് മാത്യു…
വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുസമ്മേളന വേദിയില്‍ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് നടന് ജോയ് മാത്യു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്വേച്ഛാധിപത്യം മാത്രമാണെന്നും കറുപ്പിനെ അലര്‍ജിയുള്ള ഏകാധിപതിയാണ് ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു. തെറ്റു കണ്ടാല്‍ ചൂണ്ടിക്കാട്ടുന്ന ഒറ്റയാള്‍ പോരാളിയാണ് രാഹുല്‍ ഗാന്ധി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഈ ഇന്ത്യന്‍ അവസ്ഥയില്‍ ‘ഒരാള്‍ കള്ളന്’ എന്നു പറയാന്‍ അദ്ദേഹം കാണിച്ച ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്നും ജോയ് മാത്യു പറഞ്ഞു. ജോയ് മാത്യു പറഞ്ഞതിങ്ങനെ…എന്നെക്കാള്‍ പ്രശസ്തരും ആരാധകരും ഉള്ള ആളുകളെ വിളിക്കുന്നതിനു പകരം കുറച്ച് സിനിമകളിലൊക്കെ അഭിനയിച്ച, കുറച്ച് കാര്യങ്ങളൊക്കെ പറയുന്നൊരാളെ വിളിച്ച് ഇത്രയും വലിയൊരു സദസിനു മുന്നില്‍ ഇരുത്തുക എന്ന് പറഞ്ഞാല്‍, എന്നില്‍ എന്തോ ഒരു നല്ല വശം ഉണ്ട്. ആ നല്ല…
Read Moreഭാര്യയുടെ സുഹൃത്തിനെ പോലീസ് സ്റ്റേഷനിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ! പ്രതി കസ്റ്റഡിയില്‍…
ഭാര്യയുടെ സുഹൃത്തിനെ പോലീസ് സ്റ്റേഷനില്‍ വച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. മാള പോലീസ് സ്റ്റേഷനിലാണ് സംഭവം. തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്. പ്രതിയായ മലപ്പുറം സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഇരുവരും മാള പൊലീസ് സ്റ്റേഷനിലെത്തിയത്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിക്കവേ, പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സജീഷിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More